ബേസിൽ ജോസഫ്
ഇന്ന് പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല് 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല് ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല് ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.
എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.
ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
യുകെ മലയാളിയായ സിബു ബാലൻ വരച്ച ചിത്രം ബ്രിട്ടീഷ് രാജ്ഞി ഏറ്റുവാങ്ങി. വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റിയും അവർ സംസാരിക്കുകയും ചെയ്തു.
ബ്രിട്ടീഷ് രാജ്ഞി ഷ്രൂഷ്ബറി സ്ക്വയർ മാർക്കറ്റ് സന്ദർശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി മണക്കണ്ടതിൽ ശ്രീ സിബു ബാലൻ നിലവിൽ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയിൽ താമസിക്കുന്നു. ഇദ്ദേഹം ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) കമ്മിറ്റി അംഗം കൂടിയാണ്. എട്ട് മണിക്കൂർ നേരം ചിലവഴിച്ചാണ് മനോഹരമായ പെൻസിൽ പ്രോട്രൈറ്റ് ചെയ്തത് എന്ന് അദ്ദേഹം മലയാളം യൂകെയോട് പറഞ്ഞു.. ഭാര്യ സൂര്യ ഷ്രൂഷ്ബറി RSHൽ സ്റ്റാഫ് നേഴ്സ്, മക്കൾ ഇഷാന, ഇധിക
സിബു ബാലൻ +44 7880 190899
[email protected]
ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .
ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന കാർട്ടൂൺ പംക്തിയുമായി മലയാളം യുകെ…
പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .
ബാർമിങ്ഹാം യുവത്വത്തിന് പുതിയ ഉണർവേകി കൊണ്ട് ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ആദ്യത്തെ അവാർഡ് നിശ ആഘോഷപൂർവ്വമായി നടത്തപ്പെട്ടു. ആറുമാസങ്ങൾക്കു മുമ്പ് ജിയാൻ, ജെറി സഹോദരങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ ക്രിക്കറ്റ് ക്ലബ് വമ്പിച്ച ഒരു വിജയമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് കൂടാതെ ബാഡ്മിൻറനും ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ഭാഗമാണ്.
വർഷങ്ങളായി ആക്ഷൻ ഇൻഡോർ സ്പോർട്സ് – ക്രിക്കറ്റ് ലീഗിൽ കളിച്ചുകൊണ്ടിരുന്ന ഇവർക്ക് ഇത് മറ്റുള്ളവരിലും കൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് തുടങ്ങിയത്. തിരക്കേറിയ സാഹചര്യങ്ങളിലും ജോലിത്തിരക്കിലും പെട്ട് വീടും ജോലിയുമായി മാത്രം കഴിഞ്ഞിരുന്ന പലർക്കും ഒന്നിച്ചു കൂടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും, സൗഹൃദങ്ങൾ പങ്കിടുന്നതിനും വേണ്ടിയുള്ള ഒരു വേദിയായി ഈ ക്ലബ്ബ് മാറിയിരിക്കുകയാണ്.
ആഴ്ചയിൽ ഒരിക്കൽ നടന്നുവന്നിരുന്ന ഇൻഡോർ ക്രിക്കറ്റ് മാച്ചുകളിൽ നിന്നും വോട്ടെടുപ്പിലൂടെ വിവിധ അവാർഡുകൾക്ക് അർഹരായവരെ തിരഞ്ഞെടുത്തു.
ക്രിക്കറ്റിനെ ഏറെ സ്നേഹിച്ചിരുന്ന ഇങ്ങനെയൊരു ക്ലബ്ബ് സ്വപ്നം കാണുവാൻ മക്കളെ പഠിപ്പിച്ച അവരുടെ പിതാവായ സിറിയക് അഗസ്റ്റിന്റെ ഓർമ്മയ്ക്ക് വേണ്ടി അവാർഡുകൾ സ്പോൺസർ ചെയ്തത് സിറിയക് ബ്രദേഴ്സിന്റെ അമ്മയായ ആനി സിറിയക് ആണ്.
ക്ലബ്ബിൻറെ ആദ്യ പരിപാടിയായ ഈ അവാർഡ് നിശയ്ക്ക് ഒരു വമ്പിച്ച ജനസാന്നിധ്യവും സഹകരണവും ആണ് ഉണ്ടായത്. ആസ്വാദകരുടെ മനം കവരുന്ന രീതിയിൽ വിവിധ കലാപരിപാടികളും നടത്തപ്പെടുകയുണ്ടായി. തുടർന്നുള്ള കാലങ്ങളിൽ ഈ ക്രിക്കറ്റ് ക്ലബ്ബിന് വലിയ ഉയരങ്ങൾ കൈയടക്കുവാനും മറ്റുള്ള മലയാളി ക്ലബ്ബുകൾക്ക് ഒരു മാതൃക ആയി മാറുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
https://www.instagram.com/brummiemalayalicricketclub?igsh=MTlvcHB0d3FpM3JvMQ==
വാട്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീജിയന്റെ നേതൃത്വത്തിൽ യുവജന സംഗമം, ‘ABLAZE 2024’ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോർഡ് ഹോളി ക്വീൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നോർത്താംപ്ടൺ റോമൻ കത്തോലിക്കാ രൂപതയിൽ നിന്നും 2022 ജൂണിൽ വൈദികപട്ടം സ്വീകരിച്ച യുവ വൈദികൻ ഫാ ജിത്തു ജെയിംസ് മഠത്തിൽ സംഗമത്തിന് നേതൃത്വം നൽകും.
വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകൾ പങ്കുവെക്കുന്നതോടൊപ്പം ആകർഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
യുവജനങ്ങൾക്ക് പ്രാർത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങൾക്കും ഉള്ള വേദിയാവും ‘ABLAZE 2024’
പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.
യേശുവിനെ സ്വജീവിതത്തിൽ അനുകരിക്കുവാനും, കൃപയിൽ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ ‘ABLAZE 2024’സംഗമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്സ്ഫോർഡ് റീജിയൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ, ഫാ.അനീഷ് നെല്ലിക്കൽ, ഷിനോ കുര്യൻ, റീന ജെബിറ്റി എന്നിവർ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
ഫാ. ഫാൻസുവാ പത്തിൽ-07309049040
ഷിനോ കുര്യൻ- 07886326607
റീന ജബിറ്റി-07578947304
April 4th Thursday from 10:00 AM to 16:00 PM.
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിന് ആവേശകരമായ പരിസമാപ്തി. കോവെൻട്രിയിലെ എക്സൽ ലേഷർ സെൻ്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ധനുഷ് – ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ – മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീൺ – ആബേൽ സഖ്യത്തിനാണ് നാലാം സ്ഥാനം. പതിനാറ് റീജിയണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുകയായി ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും നൽകി. കോവെൻട്രി മേയർ ജസ്വന്ത് സിംഗ് ബിർദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് വിഭാഗം കാബിനറ്റ് മെമ്പർ കമറാൻ കാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടക്റ്റ് സിഇഒ ജോയ് തോമസ്, ആദിസ് എച്ച് ആർ കൺസൾട്ടൻസി പ്രതിനിധികളായ സ്വപ്ന, പ്രവീൺ എന്നിവർ സന്നിഹിതരായി.
രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിൽ മുന്നൂറോളം ടീമുകളാണ് പങ്കെടുത്തത്. ടീമുകളുടെ എണ്ണം കൊണ്ടും സമ്മാനത്തുകയുടെ വലുപ്പം കൊണ്ടും യുകെയിലെ ഏറ്റവും വലിയ ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ ഒന്നായിമാറി. മലയാളികൾക്ക് പുറമെ സ്വദേശികളും വിദേശികളും മത്സരത്തിൻ്റെ ഭാഗമായി. കോർട്ടിന് അകത്തും പുറത്തും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. സംഘാടന മികവിലും ടൂർണമെൻ്റ് വേറിട്ടുനിന്നു.
അടുത്ത വർഷം മുതൽ കൂടുതൽ റീജിയണുകളിലേക്ക് മത്സരം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എച്ച്ആർ കൺസൾട്ടൻസി, ദി ടിഫിൻ ബോക്സ് എന്നീ സ്ഥാപങ്ങളായിരുന്നു ടൂർണമെൻ്റിൻ്റെ പ്രധാന പ്രായോജകർ.
സ്റ്റോക്ക് ഓൺ ട്രെൻഡ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും . ഓശാന ശുശ്രൂഷകൾക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും തിരുമേനിയുടെ സാന്നിധ്യത്തിൽ സന്ധ്യാ നമസ്കാരവും വചനപ്രഘോഷണവും നടന്നു വരുകയാണ് .
ബുധനാഴ്ച വൈകിട്ട് 5 മണി മുതലാണ് പെസഹായുടെ ശുശ്രൂഷ ആരംഭിക്കുന്നത് . 28-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കാലു കഴുകൽ ശുശ്രൂഷ നടത്തപ്പെടുന്നു. യുകെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും ഇടവക ജനങ്ങളും പങ്കെടുക്കും . തുടർന്ന് 29-ാം തീയതി രാവിലെ 9 മണി മുതൽ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. 30-ാം തീയതി രാവിലെ 9 മണിയ്ക്ക് ദുഃഖ ശനിയാഴ്ചയുടെ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 5 മണി മുതൽ ഉയർപ്പിന്റെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
റെവ. ഫാ . ടോം ജേക്കബ് (വികാരി) 07411939190
ജെയിംസ് തോമസ് ( ട്രസ്റ്റി) 07939964434
ജോർജ് മാത്യു (സെക്രട്ടറി) 07377320204
വിൽസൺ പുന്നോലിൽ
എക്സിറ്റർ: രണ്ടായിരത്തിൻ്റെ ആരംഭത്തിൽ യുകെ മലയാളിയുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് ആരോഗ്യ മേഘലയിൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടിയതോടെയാണ്. തുടർന്ന് അവരുടെ ഡിപ്പൻ്റൻ്റുമാരായി വന്നവരിൽ ഭൂരിഭാഗവും ആരോഗ്യ മേഘലയുമായി ബന്ധപ്പെട്ടും മറ്റു ചിലർ റോയൽ മെയിൽ, ടാക്സി, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഇംഗ്ണ്ടിലെ പ്രവാസ ജീവിതം ആരംഭിക്കുന്നത്.
എന്നാൽ, സാവധാനം മറ്റു തൊഴിൽ മേഖലകളിലേക്ക് മലയാളികൾ ചുവടു മാറുവാൻ ആരംഭിച്ചു. അങ്ങനെയുള്ള മാറ്റത്തിൽ മലയാളികൾ എത്തപ്പെട്ട ഒരു ഇടമാണ് ട്രക് ഡ്രൈവിങ്. ഒരു കാലത്ത് മലയാളികൾ മടിച്ച് നിന്ന ആ തൊഴിൽ മണ്ഡലത്തിലേക്ക് ബ്രിക്സിറ്റ്- കോവിഡാനന്തരം ധാരാളം മലയാളികൾ കടന്നു വരുന്നുണ്ട് എന്നത് നമ്മുടെ സമൂഹത്തെ സംബന്ധി അഭിമാനകരമായ കാര്യം തന്നെ. ഇംഗ്ലണ്ട് ഒരു ഉപഭോക്ത രാജ്യവും ഇവിടെ ഇറക്കുമതി ചെയ്യുന്ന പകുതിയോളം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാവുകയും അവയുടെ മഹാഭൂരിപക്ഷവും റോഡ് മാർഗ്ഗവും ആകുമ്പോൾ രാജ്യത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ മലയാളികൾക്കും സ്ഥാനമുണ്ട് എന്നുറപ്പ്. കാരണം അവശ്യ സേവന മേഖലയെ ഒരു ദേശത്തിനും മാറ്റി നിറുത്താവാൻ ആകില്ലല്ലോ.
മലയാളി ട്രക്ക് ഡ്രൈവന്മാർക്കായി കഴിഞ്ഞ വർഷം ബ്രിട്ടീഷ് കേരളലൈറ്റ് ട്രെക്കേഴ്സ് അസ്സോസ്സിയേഷൻ (BRIKER Truckers Association) എന്ന പേരിൽ ഒരു കൂട്ടായ്മയും നിലവിൽ വന്നു. കൂട്ടായ്മയുടെ രണ്ടാം വർഷികത്തോട് അനുബന്ധിച്ച് അസ്സോസ്സിയേഷനിലെ അറുപതിൽ പരം കുടംബാംഗങ്ങൾ കഴിഞ്ഞ വാരാന്ത്യം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ ഒത്തു ചേരുകയുണ്ടായി.
യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്സിനു ആദരവു അർപ്പിച്ച ശേഷം ദീപം തെളിയിച്ചു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഇരുപതു വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി.
അതോടൊപ്പം, ഇതിലെ ബിസിനസ് മേഖലയായ ലോജിസ്റ്റിക്സിലെ സാധ്യതകളെക്കുറിച്ചും പുതുതലമുറയിലെ യുവാക്കളെ എങ്ങനെ ഇതിലേയ്ക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചും ഭാരവാഹികളായ ബിജു തോമസ്, റോയ് തോമസ്, ജെയിന് ജോസഫ്, റ്റോസി സക്കറിയ,രാജീവ് ജോണ്‍ തുടങ്ങിയവർ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ സംഘടനയെ കൂടുതല്‍ കരുത്തോടും മികവോടെ മുന്നോട്ടു കൊണ്ടുപോകുവാനായി കമ്മറ്റിയിലേക്ക് നിപ്പി ജോസഫ്, ബിജു ജോസഫ് , ജിസ്മോന് മാത്യു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി.
സംഗമത്തില്‍ വിവിധ കലാ-കായിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി പരിപാടി സംഘടിപ്പിക്കാനും കൂട്ടായ്മ്മ തീരുമാനിച്ചു.
മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മ കേരളത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. സാറാമ്മ എന്ന 72 വയസ്സുകാരിയായ വയോധികയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
കോതമംഗലം നഗരസഭയിലെ 6-ാം വാർഡായ കള്ളാടാണ് ഒരു നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3. 45 ഓടെ ടീച്ചറായ മരുമകൾ ജോലി കഴിഞ്ഞ് എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.