2021 മാർച്ചിൽ യുകെയിൽ നടക്കാനിരിക്കുന്ന സെൻസസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണെന്ന് കൗൺസിലർ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയിൽ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയിൽ താല്പര്യപൂർവ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യർത്ഥിച്ചു. ഗർഷോം ടിവിയുടെ പ്രവാസവേദിയിൽ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും യുകെയിലെത്തിയ മലയാളികൾ ഈ രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ഈ രാജ്യത്തിൻറെ ആരോഗ്യമേഖലയിൽ യുകെ മലയാളികൾ ചെയ്യുന്ന സേവനം വളരെയേറെ പ്രശംസ നേടിയിട്ടുള്ളതുമാണ്. എന്നാൽ യുകെയിലെ മലയാളികളുടെ എണ്ണം എടുക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ അത് താഴ്ന്നു നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. യുകെ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകളിൽ കൃത്യമായ മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാൻ മാർച്ചിലെ സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് വളരെ ശ്രദ്ധാപൂർവം പരിഗണിക്കണമെന്ന് അദ്ദേഹം യുകെ മലയാളികളോട് അഭ്യർത്ഥിച്ചു. ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനും മലയാളഭാഷയുടെ ഉയർച്ചക്കും ഇത് ഉപകരിക്കുമെന്ന് ടോം ആദിത്യ അഭിപ്രായപ്പെട്ടു.
ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയറും, നിലവിൽ സൗത്ത് ഗ്ലോസെസ്റ്റർഷെയർ കൗൺസിൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം എന്നിവയുടെ ചെയർമാനുമായ ടോം ആദിത്യ, പോലീസ് സ്ട്രാറ്റജിക് ബോർഡ്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഗവെർണൻസ് കോർട്ട്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക ചുമതലകളിലൂടെ സാമൂഹ്യരംഗത്ത് സജീവമാണ്. കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ ആരംഭ സമയങ്ങളിൽ ബുദ്ധിമുട്ടിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ട് സഹായം എത്തിച്ചു കൊടുക്കുന്നതിനും എയർപോർട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം ശക്തമായ നേതൃത്വം നൽകിയിരുന്നു. കൂടാതെ ലണ്ടൻ കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെൻസസിന്റെ കാര്യത്തിലും വളരെ പ്രശംസനീയമായ ഒരു ഇടപെടലാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും അസോസിയേഷനുകളും ഈ യജ്‌ഞത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
2021 ലെ യുകെ സെൻസസിൽ പങ്കെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ടോം ആദിത്യയുമായുള്ള ഇന്റർവ്യൂവിന്റെ ലിങ്ക് :
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ശ്രീ. വിനു ഹോർമിസിൻെറ മാതാവും പരേതനായ കെ എം ഹോർമീസിന്റെ ഭാര്യയുമായ ശ്രീമതി ലില്ലി ഹോർമിസ് (81 ) നിര്യാതയായി. പരേത എറണാകുളം തേവര സ്വദേശിയും പോളപ്പറമ്പിൽ കുടുംബാംഗവുമാണ്. ഇന്ത്യൻ സമയം വൈകീട്ട് 7.00 മണിയോടെയാണ് മരണമടഞ്ഞത്.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങൾ കാരണം എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. അസുഖം കൂടുതൽ ആണ് എന്ന അറിയിപ്പിനെ തുടർന്ന് വിനു നാട്ടിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് ഇന്ന് മരണ വാർത്തയെത്തിയത്.
സംസ്‌കാരം അടുത്ത ചൊവ്വാഴ്ച (26/12/2021) വൈകീട്ട് നാല് മണിക്ക് സ്വഭാവനത്തിൽ ആരംഭിക്കുകയും തുടർന്ന് കോന്തുരുത്തി സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.
മക്കൾ : മിനി പോൾ, ഷിബു ഹോർമീസ്, വിനു ഹോർമീസ്.
മരുമക്കൾ : പോൾ സേവ്യർ, പരേതയായ പ്രീതി ഷിബു, ഷിമ്മയ് വിനു.
വിനു ഹോർമിസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മണി ട്രാൻസ്ഫറിനും സ്വർണവായ്പയ്ക്കും പിന്നെ കറൻസി എക്സ്ചേഞ്ചിനും സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാൻസിന്റെ യുകെയിലെ ഏഴാമത്തെ ശാഖ ബർമിങ്ഹാമിൽ തുറന്നു. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ മലയാളികൾ ആശ്രയിക്കുന്ന ഇവിടെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സേവനങ്ങൾ ലഭ്യമാകുക. ശാഖകളിൽ എത്താതെ തന്നെ ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാം. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മുത്തൂറ്റിലേക്ക് പണം മാറ്റിയാൽ പിറ്റേന്ന് നാട്ടിൽ എത്തുന്ന രീതിയാണ് ഇത്. കൂടാതെ ഇന്ത്യയിൽ നിന്ന് യുകെയിലേയ്ക്കും പണം അയക്കാനാകും. ബിസിനസ്, യാത്രാ ആവശ്യങ്ങൾ, വിസാ ആവശ്യങ്ങൾ, വീട് വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കായാണ് യുകെ മലയാളികൾ ഹ്രസ്വകാല സ്വർണ വായ്പ എടുക്കാറുള്ളത്.
അഡ്രസ്: 113 SOHO Road , B21 9ST
വെബ്സൈറ്റ് – https://www.muthootglobal.co.in/uk
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക
Ph : 0121 222 6877
വെക്‌സ്‌ഫോര്‍ഡ് : കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു.
മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 )യാണ് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വൈകിട്ട് നിര്യാതനായത്.
കൊറോണ വൈറസ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ വൈകീട്ട് സോള്‍സണ്‍ പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിക്കുകയും ആരോഗ്യ നില വഷളാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിൽ ആയ സോൾസൺ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ ഇന്ന് വൈകീട്ടോടെ അറിയിക്കുകയും വെന്റിലേറ്ററിൽനിന്നും മാറ്റുകയും ആയിരുന്നു എന്നാണ് അറിയുന്നത്.
ആറ് വർഷം മുൻപാണ് ഇവർ അയർലണ്ടിൽ എത്തുന്നത്. ഡബ്ലിന്‍ താലയില്‍ താമസിച്ചിരുന്ന സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെക്ക് താമസം മാറിയത്.
ഭാര്യ ബിന്‍സി സോള്‍സണ്‍, മേനാച്ചേരി കുടുംബാംഗമാണ്. ദമ്പതികൾക്ക് ഒരാൺകുട്ടിയാണ് ഉള്ളത്.
ബിന്‍സിയും കോവിഡ് പോസിറ്റിവ് ആയിരുന്നു.
ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.
സോൾസണിന്റെ അകാല മരണത്തിൽ ദുഃഖത്തിൽ ആയ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ലണ്ടൻ: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷമായി കടന്നുപോകുന്നത് കടുത്ത വിഷമങ്ങളിൽകൂടിയാണ്. പ്രവാസികളായി യുകെയിൽ എത്തിയത് കൂടുതലും നേഴ്സുമാരായിട്ടാണ്.. കൊറോണയുടെ വരവോടെ രാപകലില്ലാതെ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്… മുന്നിൽ മരിച്ചുവീശുന്ന രോഗികൾ ഒരു വശത്തും അകാലത്തിൽ വിടപറഞ്ഞ ഒരുപിടി സഹപ്രവർത്തകരോ കൂട്ടുകാരോ… വാക്സീൻ നൽകി പ്രത്യാശയുടെ കിരണങ്ങൾ തെളിയുമ്പോഴും കൊറോണയെന്ന വൈറസ് എത്രമാത്രം വേദനയാണ് തരുന്നത് എന്ന് ലണ്ടനിൽ താമസിക്കുന്ന ജോസ്‌ന സെബാസ്റ്റ്യൻ എന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ് വെളിവാക്കുന്നു..
കുറിപ്പ് വായിക്കാം..
കോവിടിന്റെ ചിലദിവസങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ എത്രയോ ഭയാനകരമാണെന്നു മനസിലാക്കുന്നത് പലതും നേരിട്ടുകാണിമ്പോള്‍ മാത്രമാണ് .
മരണങ്ങള്‍ കണ്ടു കണ്ടു മനവും തലയുമിന്നു മരവിച്ചിരിക്കുന്നു..
പണ്ടൊരു മരണമെന്ന് കേട്ടാല്‍ നെഞ്ചത്തടിച്ചു കരയുന്ന തലമുറയിന്നു നമുക്കന്യമായിരിക്കുന്നു.
രോഗശയ്യയിലാകുന്ന കൗമാരക്കാര്‍..
മരണത്തോട് മല്ലുപിടിക്കുന്ന പലവീടിന്റെയും നേടും തൂണായി പൊരുതുന്ന 40 നും അമ്പതിനും താഴെ പ്രായമുള്ളവര്‍ ..
അവരുടെ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എണ്ണി തീര്‍ത്തു മരണമുറപ്പിക്കാന്‍ മാത്രം വിധിക്കപെട്ട ആരോഗ്യപ്രവര്‍ത്തകര്‍…
തന്റെ എല്ലാമെല്ലാം ആയിരുന്നവരെ മരണംമാടിവിളിക്കുന്നതു വീഡിയോ കോളിലൂടെ കണ്ടു സ്വതം നെഞ്ചുപൊട്ടി സ്വയം ഇല്ലാതാകാന്‍ വിധിക്കപെട്ട വീട്ടുകാര്‍.. മക്കള്‍ .. ബന്ധുക്കള്‍ .. കൂട്ടുകാര്‍..
അന്യനാടുകളില്‍ മക്കള്‍ മക്കളുടെ കൂടുംതേടി പോകുമ്പോള്‍ ഏകാന്തതയിലേക്കു തള്ളിവീഴ്ത്തപ്പെടുന്ന വൃദ്ധരായ മാതാപിതാക്കള്‍ …
മക്കളുടെ അഭാവത്തിലും പരസ്പരം താങ്ങും തണലുമായി പിണങ്ങിയും പരിതപിച്ചും സ്‌നേഹിച്ചും താങ്കള്‍ക്ക് താങ്കള്‍ മാത്രമേ ഉള്ളു എന്ന് മനസിലുറച്ചും ദിനങ്ങള്‍ തള്ളി നീക്കുന്നിടത്തു പെട്ടെന്ന് നിനച്ചിരിക്കാത്ത ഒരുദിനം ഒരുവില്ലനായ് കടന്നുവരുന്ന കോവിഡ്…
തന്റെ പ്രിയതമനു പോസിറ്റീവ് ആയി ഹോസ്പിറ്റലിലേക്ക് മാറ്റുന്ന നെഞ്ചില്‍ പുകച്ചില്‍ ആറും മുമ്പേ അവളും പോസിറ്റീവായ് വേറൊരു വാര്‍ഡിലേക്ക് പരസ്പരം കാണാന്‍ പോലും പറ്റാത്ത ഐസൊലേഷനിലേക്കു മാറ്റപ്പെടുന്നതും രണ്ടുപേരും ഒരേസമയം മരണം കാത്തുകിടക്കുന്നതും നേരിട്ട് കാണുക ദുഷ്‌കരം …
അതിനുപുറമെ തന്റെ അന്ത്യകിടക്കയില്‍ തന്നെ തന്റെ പ്രിയതമന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവരുക… താന്‍ ഊട്ടി ഉറക്കിയ മക്കളെയോ തന്റെ സ്വന്തം പാതിയെയോ ഒരുനോക്കു പോലും കാണാന്‍ പറ്റാതെ രണ്ടുപേരും ഒരുപോലെ മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് മാറ്റപെടുക….
മോര്‍ചെറിയില്‍ പോലും സ്ഥലപരിമിതി കാരണം വെളിയില്‍ മഞ്ഞും തണുപ്പും മഴയും കൊണ്ട് അരൊരുമില്ലാത്ത മാംസപിണ്ഡങ്ങളായ് മൂടികിടക്കുക ഒക്കെ മനസിനെ താളം തെറ്റിക്കുന്ന സ്ഥിര കാഴ്ചകളായ് മാറികൊണ്ടിരിക്കുകയാണിന്നെന്നും..
ഇത്രയും നാള്‍ സ്വന്തമാകുമെന്നു പറഞ്ഞു പലരും ഉറപ്പുനല്‍കിയ ആറടി മണ്ണുപോലും നമുക്കിന്നു സ്വന്തമല്ല . എല്ലാം ഒരു ഇലക്ട്രിക് സ്വിച്ചിന്റെ കേളിയിലൂടെ നമ്മളീ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് സാക്ഷിയായ് ഒരു പിടി മണ്ണുപോലുമവശേഷിക്കാതെ മായയായ് പോകുന്ന മനുഷ്യ ജന്മങ്ങള്‍ ….
നമ്മള്‍ ജീവിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളു എന്ന് പറയാതെ പറഞ്ഞു പോകുന്ന ഒരുപറ്റം മനുഷ്യര്‍ ….
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
സ്വന്തം ലേഖകൻ
ഒരുമിച്ചുള്ള ചിത്രം വ്യാജം ആണെന്ന വാദവുമായി യോർക്ക് പ്രഭുവിന്റെ അഡ്വൈസറും സാറാ ഫെർഗൂസന്റെ സഹായിയും മറ്റൊരു സ്ത്രീയെ സമീപിച്ചതിനെ തുടർന്ന് അവർ എഫ് ബി ഐ യിൽ റിപ്പോർട്ട് ചെയ്തു.
ലൈംഗിക അതിക്രമ കുറ്റം ആരോപിച്ച മോഡലിനെ ഓൺലൈനായി അപകീർത്തിപ്പെടുത്താൻ യോർക്കിന്റെ പ്രഭുവും പ്രഭ്വിയും ഓൺലൈൻ ഗ്രൂപ്പിനെ സമീപിച്ചു. 17 വയസ്സുള്ള വെർജീനിയ റോബർട്സിനെ പ്രഭു ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം ഏറെ വിവാദമായിരുന്നു. മോളി സ്കൈ ബ്രൗൺ എന്ന സ്ത്രീ കാലങ്ങളായി വെർജീനിയയെ ട്വിറ്ററിലൂടെ അധിക്ഷേപിക്കാറുണ്ടായിരുന്നു. മോളിയുടെ പക്കൽ ചിത്രം വ്യാജമാണെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടാവുമെന്നാണ് പ്രഭു’വിന്റെ ഉദ്യോഗ വൃന്ദം കരുതിയത്.
ഇപ്പോൾ 60 വയസ്സുകാരനായ പ്രഭു തന്നെ മൂന്നുപ്രാവശ്യം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് മിസ്സ് റോബർട്ട്സ് വാദിക്കുന്നു. സമാനമായ പല കേസുകളും പ്രഭുവിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.
ബ്രൗൺ എന്ന സ്ത്രീയുമായി ഒരിക്കൽ പ്രഭുവിന്റെ ഉദ്യോഗസ്ഥർ ട്വിറ്ററിൽ ഒരു ഫേക്ക് അക്കൗണ്ട് സൃഷ്ടിച്ച് ഇരുവരുടെയും ഫോട്ടോ വ്യാജമാണെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഒരിക്കൽ ഈ ഫോട്ടോ വ്യാജമാണെന്ന തരത്തിലുള്ള ബ്രൗണിന്റെ ട്വിറ്റർ പോസ്റ്റ് സാറ ഫെർഗ്യോസൺന്റെ വിശ്വസ്ത ഉദ്യോഗസ്ഥയായ ആന്റോണിയ മാർഷലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻതന്നെ മോളി നൽകിയ ഓൺലൈൻ സപ്പോർട്ട് പ്രശംസിച്ചു കൊണ്ട് ഡിസംബർ പതിനാലിന് ഇമെയിൽ അയച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ പ്രഭുവിനെയും പ്രഭ്വിയെയും സഹായിക്കുന്നതിന് ഉദ്യോഗസ്ഥ നന്ദി പറയുന്നുണ്ട്. നമ്മൾ ഒരു വലിയ കുടുംബം ആണെന്നും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഫോട്ടോ വ്യാജമാണെന്നും അതിന് ഏതാനും തെളിവുകൾ തന്റെ പക്കലുണ്ട് എന്ന് ഉറപ്പു നൽകിയ മോളി പിന്നീട് സംഭാഷണങ്ങളും ഈമെയിലും ഉൾപ്പെടെ എഫ്ബിഐ യ്ക്ക് കൈമാറുകയായിരുന്നു.
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിൻ മോഹനൻ (മോഹൻ കുമാരൻ-66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ: കൊറോണ വൈറസിന്റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ബ്രസീലിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തെക്കേ അമേരിക്കയിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ നിരോധനം നിലവിൽ വന്നതോടെയാണ് ഇത്. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
വിദേശത്തുനിന്ന് എത്തിയേക്കാവുന്ന പുതിയ വൈറസ് വകഭേദം രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്തേക്ക് എത്തുന്നവർ ക്വാറന്റൈനിൽ കഴിയണം. അഞ്ച് ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയില്ലെങ്കിൽ 10 ദിവസംവരെ ക്വാറന്റൈനിൽ തുടരണം.
യുകെയിലുടനീളം ഈ നിയമങ്ങൾ ബാധകമാക്കുമെന്ന് പറഞ്ഞ ജോൺസൺ, അതിർത്തിയിലും രാജ്യത്തിനകത്തും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനിലേക്ക് അധികമായി മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിക്കും. ഏറ്റവും വലിയ ഐസിയു കേന്ദ്രമുള്ള ബര്‍മിങ്ഹാമിലേക്കാണ് വിദഗ്ധ സംഘം പോകുന്നത്. ലിവര്‍പൂള്‍ അടക്കം നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ സ്ഥലങ്ങളും ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന് പിടിയിലാണ്.
പുതിയ വൈറസിനു മുന്നില്‍ പകച്ച് ബ്രിട്ടന്‍. ഓരോ ദിവസം കൂടിവരുന്ന മരണസംഖ്യ യുകെയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം 1564 പേരാണ് ബ്രിട്ടനില്‍ മരണമടഞ്ഞത്. ഒരൊറ്റ ദിവസം മരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 1564 ആയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്.
ലോക്ക് ഡൗണ്‍ ആയിരുന്നിട്ട് കൂടി രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നത് യുകെയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഒന്നാം കോവിഡ് വ്യാപനം ആഞ്ഞടിച്ച ലിവര്‍പൂള്‍ അടക്കമുള്ള ഇടങ്ങള്‍ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറി. രാജ്യം ഒന്നാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബ്രസീലിയന്‍ വൈറസിനെ നിയന്ത്രിക്കാന്‍ രാജ്യത്തിനു കഴിയുന്നില്ല എന്നത് ആപത്കരമായ വിഷയമാണ്. കോവിഡിന് ജനിതകമാറ്റം സഭവിച്ചതോടെ അതനുസരിച്ചുള്ള നിയന്ത്രണ നടപടികളും പ്രതിരോധവും തല പുകഞ്ഞാലോചിക്കുകയാണ് ശാസ്ത്ര സംഘം.
ഒരാഴ്ച കൊണ്ട് തന്നെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതാണ്. കോവിഡ് രോഗികളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ് മിക്കയിടങ്ങളും. ഏറ്റവും അധികം കോവിഡ് രോഗികള്‍ ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കനൗസ്ലി പ്രദേശത്താണ്. ആശുപത്രിയിലെത്തിക്കുന്ന രോഗികളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാതെ വഴിയില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ബ്രിട്ടനില്‍.
തീവ്രത കൂടും വിധം രോഗികളെ ആക്രമിക്കാനും ഈ വൈറസിന് കഴിയുന്നു എന്നതും അത്യാഹിത വിഭാഗത്തില്‍ പെരുകുന്ന രോഗികളും ഉയരുന്ന മരണ നിരക്കും നല്‍കുന്ന സൂചന വളരെ അപകടം പിടിച്ചതാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടോ? സ്വഭാവ മാറ്റം വന്ന വൈറസിന് മനുഷ്യ ശരീരത്തെ ആക്രമിക്കാനാകും എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിടിതരാതെ മാറിക്കൊണ്ടിരിക്കുന്ന വൈറസിനു പിന്നാലെ ലോകം പായേണ്ടി വരുമെന്ന ഭാവി കാഴ്ചയാണോ ഇതെന്ന ആകുലതും ശാസ്ത്രലോകത്തിനുണ്ട്.
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടണിലെ അതിതീവ്ര കോവിഡ് വൈറസ്. ശ്രീലങ്കന്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്ത് വിട്ടത്. മോയിന്‍ അലി ശ്രീലങ്കയിലെത്തി 10 ദിവസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
രാജ്യത്ത് ആദ്യമായാണ് അതിതീവ്ര കോവിഡ് വൈറസ് ബാധ സ്ഥീരീകരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഹേമന്ത ഹെരാത്ത് പറയുന്നു. അതിനാല്‍ തന്നെ രാജ്യത്ത് മോയിന്‍ അലിയില്‍ നിന്ന് വൈറസ് പടരുന്നത് തടയാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.
ശ്രീലങ്കയില്‍ എത്തിയതിന് ശേഷം ജനുവരി നാലിനാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. അലിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം, വോക്സിന്റെ ഫലം നെഗറ്റീവായിരുന്നു.