UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ സൗത്താംപ്ടണിൽ 18കാരനായ സർവകലാശാല വിദ്യാർഥി ഹെൻറി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിച്ചു. സൗത്താംപ്ടണിൽ വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ ഇന്ത്യൻ വംശജയായ പ്രതിയുടെ അമ്മയ്ക്ക് മൂന്ന് വർഷം ജയിൽശിക്ഷ. വിക്‌റം ഡിഗ്വയുടെ അമ്മയും ഇന്ത്യൻ വംശജയുമായ കിരൺ കൗറിനാണ് തടവുശിക്ഷ ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കിർപാൻ കത്തി സംഭവസ്ഥലത്ത് നിന്ന് മാറ്റി ഒളിപ്പിച്ചതിനും അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനുമാണ് ശിക്ഷ. മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച നടപടി അതീവ ഗുരുതരമാണെന്ന് കോടതി വിലയിരുത്തി.

2025 ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന സംഭവത്തിലാണ് യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണിലെ ധനകാര്യ വിദ്യാർഥിയായ ഹെൻറി നൊവാക് കൊല്ലപ്പെട്ടത്. വഴിയിൽ കണ്ടുമുട്ടിയ നൊവാക്കിനെ 23കാരനായ ഡിഗ്വ അഞ്ച് തവണ കുത്തുകയായിരുന്നു. സംഭവശേഷം നൊവാക് വംശീയ അധിക്ഷേപം നടത്തിയെന്ന വ്യാജ ആരോപണം ഡിഗ്വ പൊലീസിനോട് ഉന്നയിച്ചു. ഇതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നൊവാക്കിനെ തന്നെ പൊലീസ് കൈവിലങ്ങ് അണിയിച്ച സംഭവം ബ്രിട്ടനിലാകെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളും അന്വേഷണവും ഡിഗ്വയുടെ ആരോപണം വ്യാജമാണെന്ന് തെളിയിച്ചു. കൊലക്കേസിൽ ഡിഗ്വയ്ക്ക് നേരത്തെ ജീവപര്യന്തം തടവും കുറഞ്ഞത് 21 വർഷം ജയിൽവാസവും കോടതി വിധിച്ചിരുന്നു.

സംഭവത്തിനുശേഷം കിരൺ കൗർ കത്തി വീട്ടിൽ ഒളിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിന്നീട് പൊലീസ് കൊലപാതക ആയുധം കണ്ടെത്തിയത്. ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവ് മകനെ നിയമത്തിന് മുന്നിൽ കീഴടങ്ങാൻ പ്രേരിപ്പിക്കേണ്ടതായിരുന്നുവെന്നും പകരം തെളിവ് മറച്ചുവെക്കാൻ ശ്രമിച്ചതാണ് കിരൺ കൗർ ചെയ്തതെന്നും ശിക്ഷ വിധിക്കവെ ജഡ്ജി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികൾ ഇപ്പോഴും പ്രത്യേക അന്വേഷണത്തിന് വിധേയമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ ഉരുക്ക് നിർമാതാക്കളായ ബ്രിട്ടീഷ് സ്റ്റീലിനെ സർക്കാർ ദേശീയവത്കരിച്ച നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി ചൈന. ചൈനീസ് കമ്പനികളുടെ ബ്രിട്ടനിലേക്കുള്ള നിക്ഷേപ വിശ്വാസത്തിന് ഈ തീരുമാനം ഗുരുതര തിരിച്ചടിയായെന്നാണ് ചൈനയുടെ വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ബ്രിട്ടീഷ് സ്റ്റീലിന്റെ മുൻ ഉടമകളായ ചൈനീസ് ജിങ്‌യെ ഗ്രൂപ്പിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ബെയ്ജിങ് ആവശ്യപ്പെട്ടു.

സ്കൺതോർപ്പിലെ സ്റ്റീൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചുപോകാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടമാകാനും സാധ്യത ഉയർന്നതോടെയാണ് ബ്രിട്ടീഷ് സർക്കാർ കമ്പനി പൊതുമേഖലയിലേക്കു മാറ്റിയത്. രാജ്യത്തിന്റെ ഉരുക്ക് ഉൽപാദന ശേഷിയും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ സ്റ്റീൽ വിതരണവും ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്നാണ് ലണ്ടന്റെ വിശദീകരണം.

ജിങ്‌യെ ഗ്രൂപ്പ് 2020-ലാണ് ബ്രിട്ടീഷ് സ്റ്റീൽ ഏറ്റെടുത്തത്. ദേശീയവത്കരണ നടപടിയിലൂടെ കമ്പനിയുടെ നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി ചൈന ആരോപിച്ചു. ചൈന–ബ്രിട്ടൻ നിക്ഷേപ സംരക്ഷണ കരാർ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദേശീയ താൽപര്യവും വ്യവസായ സുരക്ഷയും മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ലണ്ടന് സമീപമുള്ള ഹേയ്സിൽ പഞ്ചാബ് സ്വദേശിനിയായ 24-കാരി കിരൺദീപ് കൗർ വീട്ടിൽ കയറിയ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. ഭർത്താവിനും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ജൂലൈ 12-ന് പുലർച്ചെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 46-കാരനായ ഡാനിയൽ ഷോൺ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകം, കൊലപാതകശ്രമം, മാരകായുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കേസിൽ ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പഞ്ചാബിലെ തരൺതാരൻ ജില്ലയിലെ സ്വദേശിനിയായ കിരൺദീപ് ഒരു വർഷം മുമ്പാണ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ജോലി അനുമതി നേടി ഭർത്താവിനൊപ്പം ലണ്ടനിൽ താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. സംഭവദിവസം കറുത്ത വസ്ത്രം ധരിച്ച് വലിയ കത്തിയുമായി പ്രദേശത്ത് സഞ്ചരിച്ചിരുന്ന പ്രതി ആദ്യം വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഇരുപത് വയസ്സുള്ള ഒരാളെ പിന്നിൽ നിന്ന് കുത്തിപ്പരിക്കേൽപ്പിച്ചെന്നും തുടർന്ന് കിരൺദീപിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നുവെന്നുമാണ് അന്വേഷണ വിവരം.

ഭാര്യയുടെ നിലവിളി കേട്ടുണർന്ന ഭർത്താവ് മുറിയിൽ നിന്ന് ഒരാൾ പുറത്തേക്കോടുന്നത് കണ്ടതായി മൊഴി നൽകി. ആക്രമണത്തിന് പിന്നാലെ ജനൽവഴി പുറത്തേക്ക് ചാടിയ പ്രതിയുടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞതായി കോടതിയെ അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അൽപദൂരം പിന്നിട്ടപ്പോൾ ഇയാൾ വീണുകിടക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ കിരൺദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട യുവതിക്കും പരിക്കേറ്റ മറ്റേയാളും പ്രതിക്ക് പരിചയമില്ലാത്തവരായിരുന്നുവെന്നും ആക്രമണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന ആശങ്കയെ തുടർന്ന് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിനെതിരെ ബ്രിട്ടന്റെ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്‌കോം ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഉപയോക്താക്കളുടെ പ്രായം കൃത്യമായി തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഫലപ്രദമാണോയെന്നും പ്രായപൂർത്തിയാകാത്തവർക്ക് അപകടകരമായ ഉള്ളടക്കം ലഭിക്കുന്നുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കും.

സ്വയംഹത്യ, സ്വയം ഉപദ്രവം, ഭക്ഷണക്രമ വൈകല്യങ്ങൾ, അശ്ലീല ഉള്ളടക്കങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യമാകുന്ന സാഹചര്യമുണ്ടെന്ന ആശങ്കയാണ് അന്വേഷണത്തിന് വഴിവെച്ചത്. ടിക്‌ടോക്ക് ഉപയോഗിക്കുന്ന ‘ഏജ് ഇൻഫറൻസ്’ സാങ്കേതികവിദ്യ കുട്ടികളുടെ പ്രായം കൃത്യമായി നിർണയിക്കുന്നതിൽ പര്യാപ്തമല്ലെന്നാണ് ഓഫ്‌കോമിന്റെ സംശയം. ബ്രിട്ടന്റെ ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പ്രായപരിശോധന സംവിധാനങ്ങൾ കമ്പനികൾ നടപ്പാക്കേണ്ടതുണ്ട്.

അതേസമയം, കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും പ്രായം തിരിച്ചറിയാൻ വിവിധ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ടിക്‌ടോക്ക് പ്രതികരിച്ചു. നിയമലംഘനം തെളിഞ്ഞാൽ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെയോ 1.8 കോടി പൗണ്ട് വരെയോ പിഴ ചുമത്താൻ ഓഫ്‌കോമിന് അധികാരമുണ്ട്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബ്രിട്ടൻ പരിഗണിച്ചുവരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത ചൂടും വരൾച്ചയും തുടരുന്നതിനിടെ ജലവിതരണ കമ്പനികൾ ഹോസ്പൈപ്പ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. തോട്ടം നനയ്ക്കൽ, കാർ കഴുകൽ, സ്വിമ്മിംഗ് പൂൾ നിറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നവർക്ക് 1,000 പൗണ്ട് വരെ പിഴ ചുമത്താനാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലസംരക്ഷണം ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

എന്നാൽ സർക്കാർ പിന്തുണയുള്ള ‘വാട്ടർഷ്വർ’ പദ്ധതിയിൽ ഉൾപ്പെട്ട ചില കുടുംബങ്ങൾക്ക് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരും സാമൂഹിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുമായ കുടുംബങ്ങളിൽ മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക്, കൂടാതെ കൂടുതൽ വെള്ളം ആവശ്യമായ ആരോഗ്യപ്രശ്നങ്ങളുള്ള അംഗങ്ങൾ താമസിക്കുന്ന വീടുകൾക്കും ഈ ഇളവ് ലഭിക്കും. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഹോസ്പൈപ്പ് ഉപയോഗം തുടരാനാകും.

അതേസമയം, സാധാരണ ഉപഭോക്താക്കൾക്ക് കർശന നിയന്ത്രണങ്ങൾ ബാധകമായിരിക്കെ ചില വിഭാഗങ്ങൾക്ക് മാത്രം ഇളവ് നൽകുന്നത് വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യപരവും സാമൂഹികവുമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജലവിതരണ കമ്പനികൾ വിശദീകരിച്ചു. ഇളവ് ലഭിച്ചവരടക്കമുള്ള എല്ലാവരും വെള്ളം മിതമായി ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൃശൂർ∙ സ്കോട്ട്‌ ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 5) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.

വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

ജൂൺ 30-ാം തീയതി സ്കോട്ട്‌ ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.

തൃശൂർ∙ സ്കോട്ട്‌ ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 4) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് നാളെ ജൂൺ 5 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.

വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

ജൂൺ 30-ാം തീയതി സ്കോട്ട്‌ ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (www.homexlegal.co.uk) തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/


യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ-കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട് .

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് യുകെയുടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

ന്യൂസ് ഡെസ്‌ക് . മലയാളം യുകെ

യോർക്ഷയറിലെ കീത്തിലി മാക് ഡൊണാൾസിൽ വൻ മോഷണശ്രമം. കഠിനപ്രയത്ന്നത്തിൽ മോഷ്ടാവിനെ കീഴ്പ്പെടുത്തി പണപ്പെട്ടി തിരിച്ച് മേടിച്ചത് മലയാളിയായ ജിൻ്റോ സേവ്യറും പാക്കിസ്ഥാനിയായ തസ്വാർ ഹുസൈനും ചേർന്ന്. കഴിഞ്ഞ ചൊവ്വാഴ്ച്ച വെളുപ്പിനെയായിരുന്നു സംഭവം. വെളുപ്പിനെ പൊതുവേ തിരക്ക് കുറഞ്ഞ സമയമായതിനാൽ രണ്ട് ജീവനക്കാരും ഒരു മാനേജരും മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഇരുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന മോഷ്ടാവ് മോഷണത്തിനെത്തിയത്. മാക് ഡൊണാൾസിൻ്റെ ഉള്ളിലെത്തിയ മോഷ്ടാവ് നേരേ ക്യാഷ് കൗണ്ടറിനടുത്തേയ്ക്കാണ് പോയത്. കൗണ്ടറിലെത്തിയ ഇയാൾ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി വലിച്ചൂരി ഓടാൻ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിൻ്റോ സേവ്യറും തസ്‌വാർ ഹുസൈനും യാദ്യശ്ചികമായി കാണുവാൻ ഇടയായി. തുടർന്ന് ഇരുവരും ചേർന്ന് പണപ്പെട്ടിയുമായി ഓടാൻ
തുനിഞ്ഞ മോഷ്ടാവിനെ കഠിനപ്രയത്നത്തിലൂടെ കീഴടക്കുകയായിരുന്നു. മിനിറ്റുകൾ നീണ്ട് നിന്ന പ്രയത്നത്തിനൊടുവിൽ ഇരുവരും ചേർന്ന് പണപ്പെട്ടി മോഷ്‌ടാവിൻ്റെ കൈയ്യിൽ നിന്നും തിരികെ പിടിച്ചു മേടിച്ചു. പണപ്പെട്ടി നഷ്‌ടപ്പെട്ടു എന്ന് മനസ്സിലാക്കിയ മോഷ്ടാവ് ഉടനേ മാക് ഡൊണാൾഡിൻ്റെ വാതിൽ തുറന്ന് പുറത്തേയ്ക്കോടി രക്ഷപെട്ടു. തുടർന്ന് യോർക്ഷയർ പോലീസിനെ മാനേജർ വിവരമറിയിച്ചു. പോലീസെത്തി CC TV ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, തന്ത്രപരമായി മോഷ്ടാവിനെ കീഴ്പ്പെടുത്തി പണപ്പെട്ടി തിരികെ വാങ്ങിയ ജിൻ്റോയേയും തസ്വാർ ഹുസൈനേയും പോലീസ് അഭിനന്ദിച്ചു.

ഇതിന് മുമ്പും സമാന സംഭവം കീത്തിലി മാക് ഡൊണാൾസിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച വെളുപ്പിനെയും മോഷ്ടാവെത്തി കൗണ്ടറിൽ നിന്ന് പണപ്പെട്ടിയുമായി കടന്നു കളഞ്ഞിരുന്നു. രൂപ സാദ്യശത്തിലും മോഷണത്തിൻ്റെ രീതിയിലും രണ്ടും ഒരാളാകാനാണ് സാധ്യതയെന്ന് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ജോലിയോടും സ്ഥാപനത്തിനോടുമുള്ള അത്മാർത്ഥതയെ അഭിനന്ദിച്ച് ജിൻ്റോയ്ക്കും തസ് വാറിനും കീത്തിലി മാക് ഡൊണാൾഡ് മാനേജ്മെൻ്റ് പാരിതോഷികം നൽകി ആദരിച്ചു.

മോഷണത്തിൻ്റെ CC TV ദൃശ്യങ്ങൾ കാണുവാൻ താഴെ കാണുന്ന ലങ്കിൽ ക്ലിക് ചെയ്യുക.

ബെൻസിലാൽ ചെറിയാൻ

ലണ്ടൻ: അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഒമ്പതാമത് സംഗമത്തിന് തിരി തെളിയുവാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. ജൂൺ 20 ശനിയാഴ്ച ചെൽട്ടൻഹാമിലാണ് ഇത്തവണ വിവിധ കലാ കായിക വിനോദ പരിപാടികളുമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുടുംബാംഗങ്ങൾ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്. ഇത്തവണത്തെ സംഗമവും വേറിട്ടൊരു നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മുൻവർഷങ്ങളിലെ പോലെ സംഗമത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും കൂടാതെ വൈകുന്നേരമുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ വർഷങ്ങൾക്കു മുൻപ് എത്തിയിട്ടുള്ള കുടുംബാംഗങ്ങളോടൊപ്പം പുതുതായി എത്തിച്ചേർന്നിട്ടുള്ള കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി ആളുകളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിലും പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് . സംഗമത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുവാൻ ഇനിയും പേരുകൾ നൽകാത്തവർക്ക് പ്രോഗ്രാം  കോർഡിനേറ്റേഴ്‌സ് ആയ  റാണി ജോജി, ടെൽസ്മോൻ തടത്തിൽ എന്നിവരുടെ പക്കൽ പേരുകൾ നൽകാവുന്നതാണ്.

അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും വിവാഹബന്ധങ്ങളിലൂടെ ഈ പ്രദേശങ്ങളുമായി ചേർന്നിട്ടുള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന പരമാവധി ആളുകൾ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. യുകെയിലെ സംഗമങ്ങളിൽ അയർക്കുന്നം -മറ്റക്കര സംഗമം എക്കാലവും പ്രവർത്തനങ്ങളിലും ജനപങ്കാളിത്തത്തിലും മികവുറ്റതായിരുന്നുവെന്നും ഇത്തവണത്തെയും സംഗമം വേറിട്ടുനിൽക്കുമെന്നതിന് സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

സംഗമ വേദിയുടെ വിലാസം:
SHURDINGTON COMMUNITY CENTRE,
BISHOP ROAD, CHELTENHAM, GL51 4TB
DATE AND TIME: 20/6/2026, 9AM- 5PM

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
C.A.Joseph: 07846747602
Bencylal Cherian: 07423038160
Thomas Philip: 07445887812
Rani Jogi: 07916332669
Telsmon Thadathil: 07727199884

RECENT POSTS
Copyright © . All rights reserved