ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
കൊച്ചി : പണം ഉപയോഗിച്ചും, കാർഡ് ഉപയോഗിച്ചും മാത്രമല്ല ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും ഇനിയും നിങ്ങൾക്ക് വിമാന ടിക്കറ്റുകളും , ഹോട്ടലുകളും ബുക്ക് ചെയ്യാം . ഓൺലൈൻ യാത്ര ഏജൻസികളായ ട്രാവല ഡോഡ് കോമിന്റെയും , ബുക്കിംഗ് ഡോഡ് കോമിന്റെയും പുതിയ കൂട്ടുകെട്ട് ക്രിപ്റ്റോ കറൻസിക്ക് പുതു മാനങ്ങൾ നൽകി കഴിഞ്ഞു . ട്രാവല പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള 230 രാജ്യങ്ങളിലെ 90000 സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനും , ഹോട്ടലുകളുടെ ബുക്കിങ്ങിനും ഇനി മുതൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കാൻ കഴിയും.
വാണിജ്യ വ്യാപാര മേഖലകളിൽ ക്രിപ്റ്റോ കറൻസി മുൻപും കടന്നു വന്നിട്ടുണ്ടെങ്കിലും ഒരു യാത്രാ ഏജൻസിയുടെ ബുക്കിംഗ് പോർട്ടലിലൂടെ ക്രിപ്റ്റോ കറൻസി കൂടുതൽ ജനകീയമാകുന്നത് ആദ്യമായാണ്. 2017 ൽ തുടങ്ങിയ ട്രാവലയിൽ സഞ്ചാരികൾക്കനുയോജ്യമായ ഹോട്ടലുകൾ, വില്ല, അപ്പാർട്ട്മെന്റുകൾ, റിസോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1996 ൽ ആരംഭിച്ച ബുക്കിംഗ്.കോം ട്രാവലയുമായി കൈകോർക്കുന്നതിലൂടെ മികച്ച യാത്രാനുഭവം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകാർക്കിടയിൽ രണ്ട് ഏജൻസികൾക്കും കൂടുതൽ സ്വീകാര്യത വരുന്നതോടൊപ്പം ക്രിപ്റ്റോ കറൻസിയുടെ പ്രചാരം കൂടി സാധ്യമാകുമെന്ന് ഇരു സംരംഭങ്ങളുടെയും അമരക്കാർ വിലയിരുത്തുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ യുകെയിലെ കോർപറേറ്റ് ട്രാവലർ ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ അനുവദിച്ചിരുന്നു. ക്രിപ്റ്റോക്രൈബ്സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയും ഇടപാടുകൾക്ക് ഡിജിറ്റൽ പണം ആകാം എന്ന ആശയം മുന്നോട്ട് വച്ചിട്ടുണ്ട് . ട്രാവല, ചീപ്പ് എയർ പോലുള്ള സൈറ്റുകൾ ബിറ്റ് കൊയിൻ വ്യാപാരം അനുവദിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹോട്ടൽ ശൃംഖലകളുള്ള ട്രാവല ഡോഡ് കോം ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കുന്നതിലൂടെ ബിസ്സിനസ്സ് രംഗത്ത് ക്രിപ്റ്റോ കറൻസികൾ കൂടുതൽ ജനകീയമാവുകയാണ് .
ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താപുള്‍ക്ര’, ഇന്നലെ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി രണ്ടായിരത്തോളം വനിതകള്‍ ചരിത്രസമ്മേളനത്തിനു സാക്ഷികളായി. യൂറോപ്പിലെതന്നെ ഏറ്റവും വലിയ കത്തോലിക്കാ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ പ്രഥമ രൂപതാതല സംഗമംസ്വര്‍ഗീയമാധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ തന്നെ നടത്തപ്പെട്ടു എന്നതും ശ്രദ്ധേയമായി.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വനിതാ ഫോറം രൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ചെലുത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. തുടര്‍ച്ചയായ പ്രാര്‍ത്ഥനകളിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടയും രൂപതാ പ്രവര്‍ത്തനങ്ങളുടെശക്തമായ അടിത്തറയാകുന്നതില്‍ വിമെന്‍സ്‌ഫോറം സുപ്രധാനപങ്കുവഹിച്ചെന്ന്അദ്ദേഹം പറഞ്ഞു. പരി കന്യകാമറിയം ഒരിക്കല്‍ പോലും പാപത്തില്‍ വീഴാതിരുന്നതിനാല്‍ മറിയത്തിലൂടെ ദൈവത്തിന്റെ പ്രവൃത്തികളെല്ലാം നടന്നെന്നും നമ്മിലുള്ള പാപമാണ് ദൈവത്തിന്റെ പ്രവൃത്തിക്ക് തടസ്സം നില്‍ക്കുന്നതെന്നും, മാതാവിന്റെ അമലോത്ഭവത്തിരുനാളിനെ അനുസ്മരിച്ച് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ദൈവം സൗന്ദര്യമാണെന്നും ആ സൗന്ദര്യം സമ്പൂര്‍ണ്ണമായി (തോത്താപുള്‍ക്ര) പരി. മറിയത്തിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പതുമണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്തുമണിക്ക് നിലവിളക്കുതെളിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു.വികാരി ജനറാള്‍മാരായ റെവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റെവ. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, റെവ. ഫാ. ജോര്‍ജ് ചേലക്കല്‍, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍.സി,കുസുമം ജോസ് എസ്. എച്ച്, പ്രസിഡന്റ് ജോളി മാത്യു , സി. ഷാരോണ്‍ സി. എം .സി., സെക്രെട്ടറി ഷൈനി മാത്യു, ട്രെഷറര്‍ ഡോ . മിനി നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ വിവിധ റീജിയനുകളിലെ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നും എത്തിയ വൈദികര്‍, സമര്‍പ്പിതര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, വിമന്‍സ് ഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രസിഡന്റ് ജോളി മാത്യു എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്നുനടന്ന വീഡിയോരൂപത്തിലുള്ള രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം ശ്രദ്ധേയമായി.
സമ്മേളനത്തോടനുബന്ധിച്ച്, ആധുനിക സ്ത്രീത്വത്തിന് സമൂഹത്തിലും സഭയിലും കുടുംബത്തിലുമുള്ള സുപ്രധാന സ്ഥാനത്തെക്കുറിച്ച്,പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധയും പ്രഭാഷകയുമായ സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിച്ചു.തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വൈദികര്‍ സഹകാര്‍മികരായി. ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നില്‍, രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി അത്യാകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. വിവാഹത്തിന്റെ ഇരുപത്തഞ്ചും നാല്പതും അമ്പതും വര്‍ഷങ്ങള്‍ ആഘോഷിക്കുന്നവരെ പ്രത്യേകമായിചടങ്ങില്‍ ആദരിച്ചു. ബെര്‍മിംഗ്ഹാം അതിരൂപതാ എത്തിനിക് ചാപ്ലൈന്‍സി കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ഡാനിയേല്‍ മഹ്‌യു സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സമയനിഷ്ഠമായ പരിപാടികള്‍കൊണ്ടും ചടങ്ങുകളുടെ ഗുണനിലവാരംകൊണ്ടും സമ്മേളനംകൂടുതല്‍ ആകര്‍ഷകമായി. ഇത്തരമൊരു സുപ്രധാനസമ്മേളനം അണിയിച്ചൊരുക്കാനായി മാസങ്ങള്‍ അക്ഷീണം അദ്ധ്വാനിച്ച കോ ഓര്‍ഡിനേറ്റര്‍, കണ്‍വീനര്‍, വിമെന്‍സ്‌ഫോറം എക്‌സിക്യൂട്ടീവ് കമ്മറ്റി, രൂപതാറീജിയണല്‍ ഭാരവാഹികള്‍, വോളണ്ടിയേഴ്‌സ് എന്നിവര്‍ക്കും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. കണ്‍വീനര്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍നൂറിലധികം അംഗങ്ങള്‍ അണിനിരന്ന ഗായകസംഘവും ആകര്‍ഷകമായി.
ബിർമിംഗ്ഹാം: സ്വർഗീയഗാനങ്ങളുടെ സ്വരമാധുരിയിൽ ലയിച്ചു ചേരാൻ ഇത്തവണ ബിർമിംഗ്ഹാമിലേക്കു വരൂ.ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള സ്വർഗീയനാദം അലയടിക്കുന്ന കരോൾരാവിന് ഇനി ഒരാഴ്ച കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന എക്യൂമെനിക്കൽ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ മൂന്നാം പതിപ്പ് 2019 ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് ഈ വർഷത്തെ വേദി. ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചിലധികം ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും, മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നൽകുന്ന 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.
കഴിഞ്ഞ രണ്ടു വർഷങ്ങളായി കവൻട്രി ആതിഥ്യമരുളിയ ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ് ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. 1200 പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി കാണികൾക്കും മത്സരാർത്ഥികൾക്കും നവ്യാനുഭവമായിരിക്കും. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Contact numbers: 07958236786 / 07828456564 / 07500058024
ബ്രിട്ടീഷ് രാഷ്ട്ര തലവയായ എലിസബത്ത് രാജ്ഞി മരിച്ചെന്ന കിംവദന്തി പരന്നത് ബ്രിട്ടനിൽ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായി. ബ്രിട്ടൻ ജനറൽ ഇലക്ഷന്റെ രാഷ്ട്രീയ ചൂടിൽ തിളച്ചുമറിയുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പരക്കാൻ ഇടയായത്. പതിവ് പരിശീലനത്തിന്റെ ഭാഗമായി റോയൽ നേവിയുടെ ഭാഗത്തിൽ നിന്നുള്ള ഒരു നീക്കമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയ്ക്ക് കാരണമായത്. 93 വയസ്സായ എലിസബത്ത് രാജ്ഞി ഹൃദയാഘാതം മൂലം മരണമടഞ്ഞെന്നുള്ള കിംവദന്തിയാണ് ബ്രിട്ടനിൽ എമ്പാടും വാർത്തയായതും ചർച്ചയ്ക്കിടയായതും.
റോയൽ നേവിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗിബ്ബോ എന്ന് പേരുള്ള ഒരു ഉദ്യോഗസ്ഥൻ വാട്സാപ്പിലൂടെ അയച്ച സന്ദേശമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയുടെ പ്രഭവകേന്ദ്രം. ഈ വാട്സാപ്പ് മെസ്സേജ് യെവിൽട്ടണിലുള്ള റോയൽ നേവിയുടെ എയർ സ്റ്റേഷനിലേക്ക് അയക്കാനിടയായതാണ് ഈ വാർത്ത പൊതു സമൂഹത്തിലേക്കെത്താൻ കാരണമായത്.
ഇത്തരത്തിലൊരു വാർത്ത പരക്കാൻ ഇടയായതിൽ റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. ഇതൊരു പതിവ് പരിശീലനത്തിന് ഭാഗമായിരുന്നെന്നും, അത് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണക്കിടയായതിലും പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. സമയാസമയങ്ങളിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടക്കാറുണ്ടെന്ന് റോയൽ നേവിയുടെ വക് താവ് സ്ഥിരീകരിച്ചു.
റോയൽ നേവിയുടെ പതിവ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായ ഇത്തരത്തിലുള്ള ഒരു വാർത്താ പരക്കാനിടയായതിനെ തുടർന്ന് ബക്കിങ്ഹാം പാലസ് എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കുന്നണ്ടെന്നുള്ള പത്രക്കുറിപ്പ് ഇറക്കാനായിട്ട് നിർബന്ധിതരായി. എന്തായാലും റോയൽ നേവിയുടെ പരിശീലനം ജനറൽ ഇലക്ഷൻ കാലത്ത് ബ്രിട്ടീഷ് പൊതു സമൂഹത്തിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല.
വടക്കൻ ഗ്ലാസ്ഗോ: വടക്കൻ ഗ്ലാസ്ഗോയിലുടനീളമുള്ള 20,000 ത്തോളം വീടുകളിൽ ജലവെള്ള വിതരണ സംവിധാനത്തിലെ തകരാറിനെത്തുടർന്ന് വെള്ളം ലഭിക്കാതെയായി. ജി 12, ജി 20, ജി 23, ജി 41, ജി 42, ജി 43, ജി 61, ജി 62 മേഖലകളിലെ ആളുകളിൽ നിന്ന് ഇന്നലെ രാവിലെ ധാരാളം ഫോൺകോളുകൾ വന്നതായി സ്കോട്ടിഷ് വാട്ടർ അറിയിച്ചു. കൺട്രോൾ വാൽവിലെ പ്രശ്നം മൂലമാണ് ജലവിതരണം തടസ്സപ്പെട്ടത്. ആ പ്രശ്നം 11:30 ന് ശേഷം പരിഹരിച്ചതായി കമ്പനി അറിയിച്ചു.
വാൽവിൽ ഒരു തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടതെന്നും എന്നാൽ പ്രശ്നം പരിഹരിച്ചുവെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാൽ പൂർണമായും പഴയ സ്ഥിതിയിലേക്ക് എത്താൻ സമയം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിസ്റ്റം പുനഃസ്ഥാപിക്കുന്ന സമയത്ത് കലങ്ങിയ രീതിയിലോ കുറഞ്ഞ അളവിലോ ജലം ലഭിച്ചെന്നുവരാമെന്നും അവർ അറിയിച്ചു. ഒപ്പം ഇന്നലെ രാവിലെ ജലവിതരണത്തിൽ തടസ്സം നേരിട്ട ഉപഭോക്താക്കളോട് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്‌തു.
സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നാണ് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന നിർദേശം. ബ്രീട്ടീഷ് ഗവൺമെന്റും യുഎസ് ഗവൺമെൻറും ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്കാണ് പ്രധാനമായും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്.ബ്രീട്ടീഷ് അധികൃതർ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്ക് നൽകിയ റിപ്പോർട്ടിൽ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്.
ബ്രീട്ടീഷ് ഗവൺമെന്റ് ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പോലീസ് റിപ്പോർട്ടും അടങ്ങുന്ന വിവരങ്ങൾ അതിൽ ചേർത്തിട്ടുണ്ട്.
യുഎസ് ഗവൺമെന്റ് 2019 മാർച്ചിലാണ് സ്ത്രീ യാത്രികർക്കായാട്ടുള്ള ട്രാവൽ അഡ്വൈസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികർക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോർട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുഎസും യുകെയും ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് നിന്നുള്ള സ്ത്രീ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യയിലെ സ്ത്രീകൾക്കുള്ള അവകാശങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
ഡൽഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകൾക്ക് അവരുടെ രാജ്യത്തെ അധികൃതർ പല തരത്തിലുള്ള ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസനങ്ങൾക്കും മറ്റും ലക്ഷ്യമിടുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും ഈ വിഷയങ്ങൾ ബാധിച്ചേക്കും. സ്ത്രീ സുരക്ഷയും സ്ത്രീ സൗഹാർദ്ദത്തിലും വിശ്വാസം ആർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്ദേശ സഞ്ചാരികൾ ഇന്ത്യയിലെത്തുന്നതിനെ ഗൗരവമായി ബാധിക്കും.
അയർലണ്ട്/ഡബ്ലിൻ: കഴിഞ്ഞ ബുധനാഴ്ച ഡബ്ലിന് അടുത്തുള്ള താലയിലെ അപ്പാര്‍ട്‌മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മേരിയുടെ ഒരേ ഒരു സഹോദരന്‍ ഇന്ന് വൈകിയിട്ടോടെ അയര്‍ലണ്ടില്‍ എത്തും എന്നാണ് അറിയുവാൻ കഴിയുന്നത്. ശവസംസ്‌കാരം നാട്ടിൽ ആണ് നടത്തപ്പെടുക എന്ന് സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവരുന്നു.
ഐറിഷ് നിയമമനുസരിച്ചു നെക്സ്റ്റ് ഓഫ് കിൻ ആയി ആരും അയർലണ്ടിൽ ഇല്ലാത്തത് കൊണ്ട് പോലീസ് (ഗാഡ) ഒരു കാര്യവും ആരുമായും പങ്കുവെക്കുന്നില്ല. സഹോദരൻ ഇന്നെത്തുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് കരുതുന്നു. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു. ജോലിയില്‍ വളരെ ഊർജ്ജസ്വലതയോടെ പ്രവര്‍ത്തിച്ച മേരിയുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും, കൂട്ടുകാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്യമാണ്.
മരണത്തിന് മുന്‍പ് വരെ കൂട്ടുകാരുമൊത്ത് കളി തമാശകൾ പറഞ്ഞ മേരി ആത്മഹത്യാ ചെയ്യാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കൂട്ടുകാരും സഹപ്രവർത്തകരും വെളിപ്പെടുത്തുന്നത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. 2020 ജനുവരി എട്ടിന് ആയിരുന്നു മേരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനുള്ള വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച മേരി നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഒരു കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തിയ മേരി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.
ജന്മദിന ദിവസം തന്നെയായിരുന്നു മേരി വിടവാങ്ങിയത് എന്നത് കൂട്ടുകാരുടെയും ബന്ധുക്കളുടെയും ദുഃഖം വർദ്ധിപ്പിക്കുന്നു. ആശംസകള്‍ അയച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ മേരിയെ കണ്ടെത്തിയത്. ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. എന്തായാലും ഇത്രയും ബോൾഡായ മേരിയുടെ മരണം ദുരൂഹതയുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണ്.
ജിമ്മി മൂലംകുന്നം : ” ടോട്ടാ പുൾക്രാ” ഗ്രേറ്റ് ബ്രിട്ടൺ രൂപതയടെ പ്രഥമ വനിതാ സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ ബർമ്മിംഹാമിലെ ബഥേൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയായതായി സംഘാടകർ അറിയ്ച്ചു. രൂപതയുടെ വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് , കൺവീനർ ഫാ. ജോസ് അഞ്ചാനിക്കൽ , ഫാ. ടെറിൻ മുള്ളക്കര , ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ , വിമൻസ് ഫോറം എക്സിക്യൂട്ടീവ് മെമ്പേഴ്സ് , കൈക്കാരന്മാർ എന്നിവരടങ്ങുന്ന ഒരു വലിയ ടീം തന്നെയാണ് നാളെ നടക്കാൻ പോകുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളുടെ വ്യക്തമായ ട്രെയിനിംഗ് വോളനിയേഴ്സിനും ഇതിനോടകം നൽകിക്കഴിഞ്ഞു.
രൂപതയുടെ എട്ട് റീജിയണിൽ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വനിതകൾ സമ്മേളനത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബർമ്മിംഗ്ഹാം അതിരൂപതയെ പ്രതിനിധീകരിച്ച് മോൺ. ഡാനിയേൽമക് ഹഗ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാൻ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകർ വിശുദ്ധ ബലിയ്ക്ക് സഹകാർമ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകൾ നയിക്കും. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്ക്കാരിക പരിപാടികൾ ആരംഭിക്കും. എട്ട് റീജിയണിൽ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വർഷാചരണത്തിന്റെ ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും.
വിവാഹത്തിന്റെ 25, 40, 50 വർഷ ജൂബിലി ആഘോഷിക്കുന്നവർ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിമൻസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും. സഭ എന്ന് പറയുന്നത് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബം എന്നു പറഞ്ഞാൽ മാതാവിനും പിതാവിനും തുല്യ പങ്കാളിത്തവും. ഇത് സഭയുടെ പിതാക്കന്മാർ അംഗീകരിക്കുന്ന നഗ്നസത്യവുമാണ്. എങ്കിൽ പിന്നെ കുടുംബനാഥനെ മാറ്റി നിർത്തി കുടുംബനാഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപത വിമൻസ് ഫോറം എന്ന പ്രസ്ഥാനം തുടങ്ങാൻ എന്താണ് കാരണം? “ടോട്ടാ പുൾക്രാ ” എന്ന പേരിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ആദ്യ വാർത്തകൾ പുറത്ത് വന്നതുമുതൽ യുകെ മലയാളികളിൽ നിന്നും കേൾക്കുന്ന ചോദ്യമാണിത്. ഇതേ ചോദ്യം ഞങ്ങൾ മലയാളം യുകെ ന്യൂസും ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും പ്രോഗ്രാം കോർഡിനേറ്ററുമായ റെവ. ഫാ. ജിനോ അരീക്കാട്ട് മറുപടി പറഞ്ഞതിങ്ങനെ.. പിതൃവേദിയെ ഉപേക്ഷിച്ചു എന്ന് ഇതിനർത്ഥമില്ല. ഈ വിഷയം രൂപതയുടെ ചിന്തയിലുണ്ട്.
ആത്മീയ കാര്യങ്ങളിൽ ആഴത്തിലുള്ള ചിന്ത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്. അവർ അനുഭവിക്കുന്ന പ്രസവവേദന പോലെ തന്നെയാണ് കുടുംബ ജീവിതത്തെക്കുറിച്ചും അതിലെ വേദനകളെ സഹിക്കുവാനുള്ള അവരുടെ സഹിഷ്ണതയും.. സ്ത്രീകളുടെ മനോഭാവം ആത്മീയമായിട്ട് മാറിയാൽ കുടുംബത്തിൽ കൂടുതൽ പ്രകാശമുണ്ടാകും. അത് സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അഭിവന്ദ്യ പിതാവ് രൂപതയുടെ ആരംഭത്തിൽ തന്നെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയത്. അതിലൂടെ കെട്ടുറപ്പുള്ള കുടുംബത്തിലെ നായകന്മാരായി കുടുംബനാഥൻമാരും മാറും എന്നത് ഉറപ്പാണ്.. ആഗോള കത്തോലിക്കാ സഭയിലെ അംഗമാവുക എന്നതു തന്നെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അഭിമാനമായി മാറണം. വൈകാരികമായി എടുക്കേണ്ട വിഷയങ്ങൾ ഒന്നും ഈ സംഗമത്തിലില്ല. ഒരു സ്ത്രീ ഈ കൂട്ടായ്മയിൽ പങ്കെടുക്കുമ്പോൾ ഭർത്താക്കന്മാർ ചിന്തിക്കേണ്ടത് ഇത്രമാത്രം. “ഈ കൂട്ടായ്മയുടെ ഗുണം ഞങ്ങളുടെ കുടുംബത്തിന് “.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമെൻസ് ഫോറത്തിൻറെ പ്രഥമ മഹാസമ്മേളനം നാളെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും മറ്റ് ഒരുക്കങ്ങൾക്കും ശേഷമാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി ആയിരത്തിഅഞ്ഞൂറില്പരം വനിതകൾ “ടോട്ട പുൾക്രാ” എന്ന ഈ സമ്മേളനത്തിനെത്തിച്ചേരുന്നത്. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ആത്മീയ വനിതാഅല്മയായ കൂട്ടായ്മ എന്ന ഖ്യാതിയോടെയാണ് ഈ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൻറെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായതായി കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.
‘ടോട്ട പുൾക്ര’ എന്ന് പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.
മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിൻറെ മഹത്വം ഉയർത്തിക്കാട്ടാൻ ‘വിമെൻസ് ഫോറം’ രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്.
നാളെ (ശനിയാഴ്ച) രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും.
റെവ. ഫാ. ജോസ് അഞ്ചാനിക്കലിൻറെ പരിശീലനത്തിൽ നൂറ്റിഇരുപത്തിലഞ്ചിലധികം ഗായകരണിനിരക്കുന്ന ഗായകസംഘമാണ് വി. കുർബായിൽ ഗാനങ്ങൾ ആലപിക്കുന്നത്. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും പരിപാടികളുടെ സമാപനത്തിലായി നടക്കും. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ മുഴുവൻ വനിതകളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. സമ്മേളനം നടക്കുന്ന ബെഥേൽ കൺവെൻഷൻ സെന്ററിന്റെ
അഡ്രസ്: Kelvin Way, West Bromwich, Birmingham B70 7JW
സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും.
നിലവിൽ നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് രത്നവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്.