UK

സ്വന്തം ലേഖകൻ

കഴിഞ്ഞ വർഷം ഒക്ടോബറിൽ എസെക്സിലെ ഇൻഡസ്ട്രിയൽ പാർക്കിൽ വച്ച് ട്രാക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 വിയറ്റ്നാമീസ് നാഷണൽസ് ലോകമനസ്സാക്ഷിക്കേറ്റ മുറിവായിരുന്നു. വിയറ്റ്നാമിൻെറയും യുകെയുടെയും ഇടയിൽ നടക്കുന്ന കരളുറയുന്ന മനുഷ്യക്കടത്തിന്റെയും അടിമകച്ചവടത്തിന്റെയും കഥകളാണ് പുറത്തുവന്നിരിക്കുന്നത്.

നോർത്ത് ഇംഗ്ലണ്ടിലെ ട്രെയിൻ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ ബാ എന്ന വിയറ്റ്നാമീസ് ബാലന്റെ കഥ മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും മനുഷ്യക്കടത്തിന്റേതും ആണ്. ഇപ്പോൾ ലണ്ടനിൽ വളർത്തഛന്റെയും വളർത്തമ്മയും കൂടെ കഴിയുന്ന ബാ എന്ന ബാലൻ 18 വയസ്സിലെ വളർച്ച ഇല്ലാത്ത അനാരോഗ്യവാനായ കുട്ടിയാണ്. അവൻ തന്റെ അനുഭവ കഥ വിവരിക്കുമ്പോൾ കേട്ടു നിൽക്കുന്ന ആളിന് പൂർണ്ണമായി മനസ്സിലാവുന്നുണ്ട് എന്നും, കഥ പറച്ചിൽ അവനെ മാനസികമായി തളർത്തുന്നില്ല എന്നും അമ്മ ശ്രദ്ധിക്കുന്നു. ലണ്ടനിലെ വീട്ടിലെ അടുക്കളയിൽ ഇരുന്നുകൊണ്ടാണ് ബാ കഥ പറഞ്ഞു തുടങ്ങിയത്.

യുകെയിലേക്ക് വർഷംതോറും കടത്തിക്കൊണ്ടു വരുന്ന വിയറ്റ്നാമീസ്കാരിൽ ഒരാൾ മാത്രമാണ് ബാ. നാഷണൽ ക്രൈം ഏജൻസിയുടെ കണക്കുകൾ പ്രകാരം 2018ലെ 702 കേസുകളിൽ മൂന്നിലൊന്നും 2018ലെ 702 കേസുകളിലെ മൂന്നിലൊന്ന് അടിമകളും വിയറ്റ്നാമീസുകാരായിരുന്നു. ഓരോ വർഷവും 18000 പേർ യൂറോപ്പിലേക്ക് എത്തിപ്പെടുന്നുണ്ട്.

ബായെ കടത്തിക്കൊണ്ടുവന്നത് ചൈനീസുകാർ ആണെന്നാണ് കരുതുന്നത്. ഹോചി മിൻ സിറ്റിയിലെ ഒരു തെരുവിൽ, ലോട്ടറി കച്ചവടം നടത്തിയും പൈപ്പിനുള്ളിൽ ഉറങ്ങിയും ആണ് ബാ ജീവിച്ചത്. മുതിർന്ന ആളുകൾ പലപ്പോഴും അവന്റെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിക്കാറുണ്ടായിരുന്നു. ഒരുദിവസം ഒരുപാട് പണം സമ്പാദിക്കാനുള്ള വഴി കാണിച്ചുതരാം എന്നുപറഞ്ഞ് ഒരു വയസ്സായ മനുഷ്യൻ ബാ യുടെ അടുത്തെത്തി. വേണ്ട എന്നു പറഞ്ഞു ഓടിരക്ഷപ്പെടാൻ ശ്രമിച്ച അവനെ ഒരു ചാക്ക് കൊണ്ട് മൂടി ബലമായി ഒരു വാനിനുള്ളിൽ കയറ്റി. വഴിയിലെവിടെയോ വച്ച് അക്രമികൾ മാറിയതായി അവൻ അറിഞ്ഞു. കുറേ ദൂരം സഞ്ചരിച്ച് ശേഷം അവർ എത്തിപ്പെട്ടത് ചൈനയിലെ ഒരു വെയർഹൗസിൽ ആയിരുന്നു. ജോലിക്കായി ഒരിടത്തേക്ക് അയക്കാൻ പോവുകയാണെന്നും കാത്തിരിക്കാനും ആവശ്യപ്പെട്ട് അവനെ അവിടെ മാസങ്ങളോളം പാർപ്പിച്ചു. ഒരു കാരണവുമില്ലാതെ ഇടയ്ക്കിടയ്ക്ക് അവനെ തല്ലി ചതക്കുമായിരുന്നു. ഒരിക്കൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് അവന്റെ നെഞ്ചിലൂടെ ചൂടുവെള്ളം ഒഴിച്ചു. ഒന്ന് അനങ്ങാനോ കരയാനോ ആവാതെ ദിവസങ്ങളോളം അവിടെ കിടന്നു. അന്ന് പൊള്ളിയ പാടുകൾ ശരീരമാസകലം ഇപ്പോഴുമുണ്ട്.

ഒരു ദിവസം ഒരു ട്രക്കിൽ കയറ്റി അവനെ യുകെയിൽ എത്തിച്ചു. നിശബ്ദമായ ആ ട്രക്കിനുള്ളിൽ കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷ നേടാൻ അവൻ കാർഡ്ബോർഡ് കഷണങ്ങളാണ് ഉപയോഗിച്ചത്. വളരെ നീണ്ട ആ യാത്രയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഭ്രാന്ത് പിടിച്ച് അവന് ഉറങ്ങാൻ പോലും സാധിച്ചില്ല. യുകെയിലെ ഒരു അനധികൃത കഞ്ചാവ് തോട്ടത്തിലെ തോട്ടക്കാരൻ ആയിട്ടാണ് അവനെ അവിടെ എത്തിച്ചത്. ആൾപ്പാർപ്പില്ലാത്ത ഒരു രണ്ടുനില വീട്ടിൽ അവനെ പൂട്ടിയിട്ടു. കൃത്യമായ സമയക്രമത്തിൽ ചെടികൾ നനയ്ക്കുകയും, ലൈറ്റിട്ട് ചെടികൾക്ക് പ്രകാശം നൽകുകയുമായിരുന്നു അവന്റെ ജോലി. അവൻ ചെയ്ത ജോലിയുടെ പ്രതിഫലം അവന് ഒരിക്കലും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനും ജോലിചെയ്യാനും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. എപ്പോഴെങ്കിലും ചെടികൾ വിളവ് നൽകാതിരുന്നാൽ അവന്റെ ചൈനീസ് സംസാരിക്കുന്ന യജമാനൻ അവനെ തല്ലിച്ചതക്കുമായിരുന്നു. അവൻെറ നെഞ്ചിലെ പൊള്ളിയ പാടുകളിൽ ആണ് എപ്പോഴും അയാൾ ചവിട്ടിയിരുന്നത്.

അവിടുത്തെ സ്റ്റെയർ റൂമിലെ ജനാലചില്ല് പൊട്ടിച്ചു ഒരിക്കൽ ബാ ഓടിരക്ഷപ്പെട്ടു. ഒരു പാക്കറ്റ് ബിസ്കറ്റ് മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്. കൺമുൻപിൽ കണ്ട റെയിൽവേ ലൈനിലൂടെ ഓടിരക്ഷപ്പെട്ട അവൻ എത്തിയത് ഒരു റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അവിടുത്തെ ബ്രിട്ടീഷ് പോലീസുകാരാണ് ആദ്യമായി അവനോട് കരുണയോടെ പെരുമാറിയത്.

പുതിയ വീട്ടിൽ ഇപ്പോൾ അവൻ സുരക്ഷിതനാണ്. ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതും, കോളേജിൽ മികച്ച ഗ്രേഡ് വാങ്ങിയതിന് സമ്മാനം ലഭിച്ചതും എല്ലാം ഇപ്പോൾ മാത്രമാണ്. ബാ അനേകം കുട്ടികളിൽ ഒരാളുടെ പ്രതിനിധി മാത്രമാണ് എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.

ബോറിസ് ജോൺസന്റെ ബ്രക്സിറ്റ് ഉടമ്പടിക്ക് പാർലമെന്റിൽ ആദ്യത്തെ തിരിച്ചടി. ബ്രിട്ടീഷ് ഉപരിസഭയായ പ്രഭുസഭയിൽ ബില്ലിനെതിരെ കൊണ്ടുവന്ന മൂന്ന് ബില്ലുകളാണ് പാസ്സായത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശേഷം ഇതാദ്യമായാണ് ബോറിസ് ജോൺസന് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.

ബ്രക്സിറ്റിനു ശേഷവും യുകെയിൽ നിയമപരമായി താമസിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പ്രതിനിധികൾ‌ക്ക് ഔദ്യോഗിക രേഖകൾ നൽകണമെന്ന ഭേദഗതിയാണ് പാസ്സായവയിലൊന്ന്.ഉപരിസഭയിൽ ബോറിസ് ജോൺസന്റെ കക്ഷിക്ക് ഭൂരിപക്ഷമില്ല നിലവിൽ.

യൂറോപ്യൻ യൂണിയൻ അനുകൂലികളായ ലിബറൽ ഡെമോക്രാറ്റുകളാണ് ഭേദഗതി കൊണ്ടുവന്നത്. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം ഈ ഭേദഗതിയോടെ ലഭിക്കും. ഇവരുടെ രാജ്യത്തെ സാന്നിധ്യത്തെ ഉറപ്പാക്കുന്നതിന് ഡിജിറ്റൽ പ്രമാണങ്ങൾ നൽകാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഇതും തഴയപ്പെട്ടു. എല്ലാവർ‌ക്കും സാധാരണ രേഖകൾ കൂടി നൽകേണ്ടതായി വരും.

സ്വന്തം ലേഖകൻ

ലണ്ടൻ : പൊതുഖജനാവിൽ നിന്ന് പണം എടുക്കാതെ രാജ്യത്തെ സേവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഇനി അതിന് കഴിയില്ലെന്നും ഹാരി രാജകുമാരൻ. ഞായറാഴ്ച വൈകുന്നേരം ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന നടത്തിയ ചടങ്ങിൽ ആണ് ഹാരി വികാരനിഭരനായി സംസാരിച്ചത്. സെന്റിബിൾ തുടങ്ങിവെച്ചതും ഹാരി തന്നെയാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് താനും മേഗനും മാറി നിൽക്കുന്നതെന്ന് ഹാരി പറഞ്ഞു. ” യുകെയെ ഞാൻ സ്നേഹിക്കുന്നു. ഇവിടുന്ന് പോയാലും ഇതെന്റെ വീട് തന്നെയാണ്.” വികാരനിർഭരനായി ഹാരി കൂട്ടിച്ചേർത്തു. ഒപ്പം മേഗനിലൂടെ താൻ എല്ലാ സന്തോഷവും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവരും പൂർണമായി യുകെ വിട്ടുപോകുകയല്ല എന്നും ഹാരി വ്യക്തമാക്കി.

വസന്തകാലം മുതൽ അവർ രാജകീയ പദവികളിൽ നിന്നും ഔദ്യോഗിക സൈനിക നിയമനങ്ങൾ ഉൾപ്പെടെയുള്ള രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പണം ഉപയോഗിക്കാതെ, രാജ്ഞിയെയും കോമ്മൺവെൽത്തിനെയും സൈന്യത്തിനെയും സേവിക്കണമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ മറ്റുവഴികൾ ഇല്ലാത്തതിനാൽ രാജകീയ പദവികൾ ഒഴിയുകയാണെന്നും ഹാരി തുറന്നുപറഞ്ഞു. കൊട്ടാരത്തിലെ എല്ലാവരോടും തനിക്കുള്ള സ്നേഹവും നന്ദിയും ഹാരി പങ്കുവെച്ചു. വിവാഹം കഴിഞ്ഞ നാളുകളിൽ ഈ രാജ്യത്തെ സേവിച്ച് കൂടെ നിൽക്കാൻ ആണ് തങ്ങൾ ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ഇപ്പോൾ ഹൃദയവേദനയോടെയാണ് പടിയിറങ്ങുന്നതെന്നും ഹാരി പറഞ്ഞു. മേഗനുവേണ്ടിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി.

ഹാരി രാജകുമാരനും മേഗനും രാജകീയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അമിത മാധ്യമശ്രദ്ധയെക്കുറിച്ചും സംസാരിച്ചു. അമ്മയുടെ മരണത്തിലേക്ക് നയിച്ച അതേ ശക്തികൾക്ക് ഭാര്യ ഇരയായെക്കാമെന്ന് ഭയന്നതായി ഹാരി പറഞ്ഞു. താനും മേഗനും സേവനജീവിതം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടർന്നുള്ള ജീവിതം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഹാരി, തന്റെ വികാരനിർഭരമായ പ്രസംഗം അവസാനിപ്പിച്ചത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജനുവരി 31ന് തീരുമാനിച്ചിരിക്കുന്ന ബ്രെക്സിറ്റിനുശേഷം, കുറ്റമറ്റതായ ഒരു ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം. യു കെ – ആഫ്രിക്ക ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നഅദ്ദേഹം, മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള ആളുകളെ തുല്യമായി പരിഗണിക്കുമെന്നും ഉറപ്പുനൽകി. യുകെയ്ക്കും യൂറോപ്യൻ യൂണിയനിനും ഇടയിലുള്ള സ്വതന്ത്രസഞ്ചാരം 2020 ഡിസംബർ 31 ഓടുകൂടി അവസാനിക്കും. അതിനുശേഷം ജനുവരി 2021 ഓടുകൂടി ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോയിന്റുകൾ ലഭ്യമാക്കും. നിലവിലെ നിയമം അനുസരിച്ച്, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് യുകെയിൽ ജോലി ചെയ്യുവാൻ വിസയുടെ ആവശ്യമില്ല. നിലവിൽ യൂറോപ്യൻ യൂണിയന്റെ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുന്നത്.

ലോകത്തു നിന്നുള്ള മികച്ച പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുക എന്നതാകും ലക്ഷ്യമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടനിൽ വച്ച് പറഞ്ഞു. അടുത്ത ആഴ്ച ഗവൺമെന്റിന്റെ ഉപദേശകസമിതി ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കും. യുകെയിലേക്ക് പുതിയ ഇൻവെസ്റ്റ്മെന്റുകളെ പ്രധാനമന്ത്രി ജോൺസൻ സ്വാഗതം ചെയ്തു. അതുപോലെതന്നെ ബ്രിട്ടനിൽ കൽക്കരിയിലുള്ള നിക്ഷേപങ്ങൾ കുറയ്ക്കും. ഇതിലൂടെ കാർബൺ ഉൽപാദനം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഗവൺമെന്റ് നിലവിലുള്ള ഫണ്ടുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഷാഡോ ഇന്റർ നാഷണൽ ഡെവലപ്മെന്റ് മിനിസ്റ്റർ പ്രീത് ഗൗർ അഭിപ്രായപ്പെട്ടു. പലപ്പോഴും പാവപ്പെട്ടവരെ ഗവൺമെന്റ് തള്ളിക്കളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബ്രെക്സിറ്റാനന്തരം നവ പദ്ധതികളുമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കൂട്ടരും.

ഓസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ട തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു എൽദോ (28) എന്നിവരുടെ ശവസംസ്ക്കാര  ചടങ്ങുകൾ  ബുധനാഴ്ച (22/01/2020) തിരുത്തിപ്ലി സെന്റ് മേരിസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച്ച 12:30 നു ആണ് ശവസംസ്ക്കാര ചടങ്ങുകൾ.

2019 ഡിസംബർ ഇരുപതാം തിയതിയാണ് അപകടം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ  ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.

റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൊലീസെത്തി തീയണച്ചാണ് അന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടശേഷം  കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.  ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നീനു.

മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്യവേ ആണ് അപകടത്തിൽ നീനു  മരണപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി.

യുകെ മലയാളികളെ തേടി രണ്ടു ആകസ്മിക മരണങ്ങള്‍. ഇന്നലെ രാവിലെ ക്രോയിഡോണില്‍ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ പുതുതലമുറ അംഗമായ ജയകുമാര്‍ ഭാനുവിനെയാണ് സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ വാര്‍ത്ത യുകെ മലയാളി സമൂഹം അറിഞ്ഞു തുടങ്ങുമ്പോഴേക്കും രണ്ടാമത്തെ ദുരന്ത വാര്‍ത്തയും എത്തി.

ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി കുതിച്ചെത്തിയ കല്ലാറിലെ മലവെള്ളപ്പാച്ചിലില്‍ യുകെയില്‍ നിന്നെത്തിയ സൗഹൃദ സംഘം അകപെടുക ആയിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ഈസ്റ്റ്ഹാം പ്രദേശത്തു നിന്നും പുറപ്പെട്ട സൗഹൃദ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കല്ലാറിലെ കയത്തില്‍ അകപ്പെട്ടത്.

ക്രോയിഡോണില്‍ ഏവര്‍ക്കും പരിചയമുള്ള ചെറുപ്പക്കാരനാണ് ജയകുമാര്‍. സമൂഹത്തില്‍ ഏവരുമായും അടുത്തിടപഴകിയിരുന്ന ജയകുമാറിന്റെ അപ്രതീക്ഷിതമായി ഉണ്ടായ മരണം ക്രോയ്ഡോണ്‍ മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. ഏക മകനും അമ്മയും ജയകുമാറിന് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ക്രോയ്ഡോണിലെ ലന്‍സിങ് റോഡിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.

ആദ്യകാല കുടിയേറ്റ സംഘത്തില്‍ പെട്ട വര്‍ക്കലയില്‍ നിന്നുള്ളവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് ജയകുമാര്‍ ഭാനുവിന്റെ കുടുംബവും എന്ന് കരുതപ്പെടുന്നു. മരണം അറിഞ്ഞെത്തിയ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം ക്രോയ്ഡോണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ലഭ്യമല്ല.

അതിനിടെ ഇന്നലെ ഉണ്ടായ രണ്ടാം ദുരന്തത്തില്‍ തലനാരിഴക്കാണ് മൂന്നു യുകെ മലയാളികള്‍ കല്ലാറിലെ കയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്.

ഇവര്‍ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുക ആയിരുന്നു. കല്ലാറില്‍ അപകട സാധ്യത ഉണ്ടെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സംഘം നിര്‍ദ്ദേശത്തെ ഗൗരവത്തിലെടുത്തില്ലെന്നു സൂചനയുണ്ട്. മാത്രമല്ല കല്ലാറില്‍ എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന മുന്നറിയിപ്പ് സൂചന നല്‍കുന്ന ബോര്‍ഡില്‍ നിന്നും ഏറെ അകലെയല്ല അപകടം നടന്ന സ്ഥലം.

അപകടം നടന്നപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഘത്തിലെ മറ്റുള്ളവരെ രക്ഷിച്ചത്. എന്നാല്‍ 53 കാരനായ പ്രശോഭ് കുമാറിനെ രക്ഷിക്കാനായില്ല. ഇദ്ദേഹം വെള്ളത്തിലെ കുത്തൊഴുക്കില്‍ പെടുക ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ഒരേ ദിവസം വിധിയുടെ ക്രൂരത കണ്ട് ആദ്യ ഞെട്ടലില്‍ നിന്നും വിടുതല്‍ ലഭിക്കാതെ നിസ്സഹായരായി കഴിയുകയാണ് യുകെ മലയാളി സമൂഹം. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കുമായിരുന്ന ദുരന്തം എന്ന ചിന്തയാണ് ഏവരും പങ്കിടുന്നത്.

ഇതോടെ ക്രിസ്മസും പുതുവര്‍ഷവും ഗംഭീരമായി വരവേല്‍ക്കുവാന്‍ തയ്യാറായ യുകെ മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കി മരണത്തിലേക്ക് യാത്രയായവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ലണ്ടനില്‍ മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം സ്വദേശി ഹരി ശ്രീധരന്‍ നായര്‍, അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അയര്‍ലന്റിലെ മലയാളി നഴ്‌സായ മേരി കുര്യാക്കോസ്, കാന്റര്‍ ബറിയില്‍ നിര്യാതനായ ലാല്‍ജിത്ത്, അസുഖങ്ങള്‍ മൂലം മരണത്തിനു കീഴടങ്ങിയ ലിവര്‍പൂളിലെ മലയാളി നഴ്‌സായ കൊച്ചുറാണി ജോസ്, പുത്തുദിവസത്തെ ഇടവേളയിട്ട് മരണത്തിനു യാത്രയായ ചെല്‍റ്റ്‌നാമിലെ ആന്റണി റാഫേല്‍ – സാറാമ്മ ദമ്പതികള്‍, റെഡ്ഡിംഗിലെ മലയാളി വീട്ടമ്മ ലീലാമ്മ ചെറിയാന്‍ എന്നിവരുടെ തുടര്‍ച്ചയായ മരണ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇന്നലെ രണ്ടു വിടവാങ്ങലുകള്‍ യുകെ മലയാളികളെ തേടിയെത്തിയത്.

സ്വന്തം ലേഖകൻ

ബക്കിംഗ്ഹാം കൊട്ടാരം: രാജകീയ പദവികൾ വേണ്ടെന്ന് വച്ച് കൊട്ടാരത്തിന്റെ പടിയിറങ്ങുന്ന ഹാരിക്കും മേഗനും ആശംസകൾ നേർന്ന് രാജ്ഞി. സന്തോഷവും സമാധാനപരവുമായ പുതിയ ജീവിതം അവർക്ക് രാജ്ഞി നേരുകയുണ്ടായി. ഒപ്പം പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇരുവർക്കും ആശംസകൾ അറിയിച്ചു. നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന് രാജ്യം മുഴുവനായി ആശംസിക്കുന്നു എന്നാണ് ജോൺസൻ പറഞ്ഞത്. “വളരെ പെട്ടെന്നു തന്നെ മേഗൻ കുടുംബത്തോടൊപ്പം ചേർന്ന് ഒരംഗമായി. ഹാരിയും അർച്ചിയും സ്നേഹിക്കപ്പെടും.” രാജ്ഞി കൂട്ടിച്ചേർത്തു. ഹാരിയുടെയും മേഗന്റെയും ഈ തീരുമാനത്തെ കണക്കിലെടുത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും അവരെ പുറത്താക്കാൻ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഇരുവർക്കും ഇനി മുതൽ നികുതിപ്പണം ഉപയോഗിക്കാൻ ആവില്ല. കൂടാതെ ഫ്രോഗ്‌മോർ കോട്ടേജ് പുതുക്കിപ്പണിയാൻ ഉപയോഗിച്ച നികുതിദായകരുടെ 2.4 മില്യൺ പൗണ്ട് അവർ തിരിച്ചടയ്ക്കേണ്ടതായും വരും.

തിങ്കളാഴ്ച രാജ്ഞിയുമായി ചർച്ച നടത്തിയ ശേഷമാണ് ഭാവിയെക്കുറിച്ചുള്ള ദമ്പതികളുടെ പ്രഖ്യാപനം. “നിരവധി മാസത്തെ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം എന്റെ പേരക്കുട്ടിക്കും കുടുംബത്തിനും വേണ്ടി ക്രിയാത്മകവും യോജിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയതിൽ സന്തോഷമുണ്ട്”. രാജ്ഞി പറഞ്ഞു. മേഗന്റെ പിതാവ് തോമസ് മാർക്കലെ മകളുടെ ഈയൊരു തീരുമാനത്തോട് പൂർണ്ണ വിയോജിപ്പ് പ്രകടിപ്പിച്ചു. “ഓരോ പെൺകുട്ടിയും ഒരു രാജകുമാരിയാകാൻ ആഗ്രഹിക്കുന്നു. അവൾക്ക് അത് ലഭിച്ചു, എന്നാൽ ഇപ്പോൾ അവൾ അത് വലിച്ചെറിയുകയാണ്” അദ്ദേഹം പറഞ്ഞു.

ദമ്പതികളുടെ സ്വകാര്യ രക്ഷാകർതൃത്വങ്ങളും അസോസിയേഷനുകളും തുടരുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി രാജകുമാരൻ രക്ഷാധികാരിയായി തുടരുന്നതിൽ സന്തോഷമുണ്ടെന്ന് റഗ്ബി ലീഗ് അറിയിച്ചു. അതേസമയം ഹാരിയും കുടുംബവും കാനഡയി‍ലേക്കു വരുന്നതിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാഗതം ചെയ്തു. എന്നാൽ, സുരക്ഷാ ചെലവ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

റോയ് പാനികുളം

കൊച്ചി : മലയാള സിനിമ നടനും , അധ്യാപകനും , നാടക നടനുമായ ആന്റണി പാലയ്ക്കന്‍ ( ആന്‍സന്‍-72 ) അന്തരിച്ചു . സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പളളിയില്‍ വച്ച് നടക്കുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ജൂഡ് പാലിക്കന്റെയും , സിനി ജൂഡിന്റയും സഹോദരനാണ് ആന്റണി പാലയ്ക്കന്‍. കുറച്ചു നാളുകളായി രോഗബാധിതനായിരുന്നു പരേതന്‍ . ഓച്ചന്തുരുത്ത് വൈഎഫ്എ , കൊച്ചിന്‍ നാടക വേദി , കൊച്ചിന്‍ നീലിമ തുടങ്ങിയ നാടക സംഘങ്ങളില്‍ സജീവമായിരുന്നു ആന്റണി പാലയ്ക്കന്‍.


മഹാരാജാസ് കോളജ് ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരിക്കെ , സഹപാഠിയായിരുന്ന നടന്‍ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാള്‍വരെ തുടര്‍ന്നു . അസുഖ ബാധിതനായ പാലയ്ക്കനെ കാണാന്‍ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജില്‍ എത്തിയിരുന്നു. ലേലം സിനിമയില്‍ ക്രൂഷ്ചേവ് കുഞ്ഞച്ചനായി വേഷമിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു . ലേലം കൂടാതെ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആന്റണി പാലയ്ക്കന്‍ തിളങ്ങിയിട്ടുണ്ട്.


മഹാരാജസിലെ പഠന കാലത്ത് വൈഎഫ്എ അവതരിപ്പിച്ച പിഎന്‍ പ്രസന്നന്റെ സബര്‍മതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു. കലക്ടറായിരുന്ന കെ ആര്‍ വിശ്വംഭരനും പാലയ്ക്കനൊപ്പം വൈഎഫ്എ നാടകങ്ങളില്‍ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളിലെ മുന്‍ അറബി അധ്യാപകനായിരുന്നു ആന്റണി പാലയ്ക്കന്‍ . ഭാര്യ റീറ്റ. മക്കള്‍ : ആര്‍തര്‍ , ആല്‍ഡ്രസ് , അനീറ്റ. മരുമക്കള്‍ : ടിറ്റി, റിങ്കു, ജോവിന്‍.

രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള തീരുമാനമെടുത്ത ഹാരി രാജകുമാരനും ഭാര്യ മേഗൻ മാര്‍ക്കിളും ഇനിമുതല്‍ രാജകീയ ചിഹ്നങ്ങളൊന്നും ഉപയോഗിക്കില്ല. വിന്‍ഡ്പുസര്‍ ഹോം പുതുക്കി പണിയാന്‍ ചിലവഴിച്ച് 221 കോടി തിരിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇനി മുതല്‍ എങ്ങിനെയായിരിക്കും ഹാരിയോടും കുടുംബത്തോടും രാജകുടുംബത്തിന്‍റെ പെരുമാറ്റം എന്നത് സംബന്ധിച്ച് രാജ്ഞി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘നിരവധി മാസത്തെ സംഭാഷണങ്ങൾക്കും സമീപകാല ചർച്ചകൾക്കും ശേഷം എന്റെ ചെറുമകനും കുടുംബത്തിനും മുന്നോട്ടു പോകാന്‍ ക്രിയാത്മകമായൊരു വഴി കണ്ടെത്താന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന്’ രാജ്ഞി ആമുഖമായി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും ഹാരിയും മേഗനും ഇത്രകാലം നടത്തിയ എല്ലാ സേവനങ്ങള്‍ക്കും നന്ദിപറഞ്ഞ രാജ്ഞി, എല്ലാ രാജകീയ ചിഹ്നങ്ങളും നഷ്ടപ്പെടുമെങ്കിലും ഹാരി ഒരു രാജകുമാരനായിതന്നെ തുടരുമെന്നും പറഞ്ഞു. അത് ഭാവിയില്‍ രാജകീയ ചുമതലകളിലേക്ക് മടിങ്ങിവരാന്‍ തോന്നിയാല്‍ അവര്‍ക്ക് അതിനുള്ള വഴിയൊരുക്കും.

അതേസമയം, ഇരുവരും രാജകുടുംബത്തില്‍ നിന്ന് പുരത്തുപോകുന്നതിനെ കുറിച്ചല്ല, അവര്‍ക്കായി ചിലവഴിക്കുന്ന പൊതു പണത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ കൂടുതലും നടക്കുന്നത്. ഇരുവവര്‍ക്കും താമസിക്കാനായി ഫ്രോഗ്മോർ കോട്ടേജ് പുതുക്കിപ്പണിയാൻ വമ്പന്‍ തുക പൊതുഖജനാവില്‍നിന്നും ചിലവഴിച്ചിരുന്നു. തുടര്‍ന്നും അവര്‍ അവിടെത്തന്നെ തുടരും. എന്നാല്‍ ചിലവായ തുക തിരിച്ചടക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

യുകെ-യിലും കാനഡ-യിലുമായി ജീവിക്കാനുള്ള അവരുടെ തീരുമാനവും ചിലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുചര്‍ച്ച. സസെക്സ് കുടുംബത്തെ സംരക്ഷിക്കുന്നതിനായി മെട്രോപൊളിറ്റൻ പോലീസ് പ്രതിവർഷം 600,000 ഡോളറാണ് ചെലവഴിക്കുന്നത്. എന്നാല്‍ അതിനെകുറിച്ച് ചര്‍ച്ചചെയ്യാന്‍ ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ തയ്യാറായിട്ടില്ല. സാമ്പത്തികമായി സ്വതന്ത്രമാകാനും, പണത്തിനുവേണ്ടി കൊട്ടാരത്തെ ആശ്രയിക്കാതിരിക്കാനുമാണ് ഹാരിയും മേഗനും തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജകീയ പദവികള്‍ ഒഴിയുകയാണെന്ന വിവരം കഴിഞ്ഞ ബുധനാഴ്ച് (ജനുവരി എട്ട്) അവര്‍ പരസ്യമാക്കിയത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. അതിനു മുന്‍പ് രാജ്ഞിയുമായോ പിതാവ് ചാള്‍സുമായോ ജ്യേഷഠന്‍ വില്യമുമായോ ഇക്കാര്യം സംസാരിച്ചിരുന്നില്ല. അത് കുടുംബാംഗങ്ങളുമായുള്ള അവരുടെ അകല്‍ച്ചയുടെ സൂചനയാണെന്നും, ഏറെക്കാലംകൊണ്ട് എടുത്ത തീരുമാനമാണെന്നും പറയപ്പെടുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വർഷം പിന്നിടുന്ന യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ കൊടുക്കുന്നതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ എല്ലാ പോസ്റ്റുകളിലേക്കും മത്സരിക്കാൻ ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് നോമിനേഷൻ നൽകിയിട്ടുള്ളത് . മുൻകാലങ്ങളിൽ എല്ല സ്ഥാനങ്ങളിലേക്കും കടുത്ത മത്സരങ്ങളിലൂടെയും ആരോഗ്യകരമായ ഡിബേറ്റിലൂടെയുമാണ് സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിരുന്നത്, എന്നാൽ ഈ വർഷം വരുന്ന 25-)൦ തീയതി കേവലം നോമിനേഷൻ കൊടുത്തിരിക്കുന്നവരെ വിജയിച്ചവരായി പ്രഖ്യപിക്കുന്ന ചടങ്ങുമാത്രമാണ് നടക്കാൻപോകുന്നത് അത് ചൂണ്ടിക്കാണിക്കുന്നത് സംഘടനയുടെ .ദൗർബല്യമാണ്.

UKKCA കഴിഞ്ഞ കാലത്തെ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും , ജനസാന്നിധ്യവും യു കെ യിലെ മുഴുവൻ ക്നാനായകാരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരത്തിന് ആരും തയാറായില്ല എന്നത് വലിയ അമ്പരപ്പാണ് യു കെ ക്നാനായ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത് ,നിലവിൽ തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും , ജിജി വരിക്കാശേരി സെക്രട്ടറി സ്ഥാനത്തേക്കും മാത്യു ജേക്കബ് ട്രഷർ സ്ഥാനത്തേക്കും ബിജി ജോർജ് മാംകൂട്ടത്തിൽ വൈസ് പ്രസിഡണ്ടന്റ് സ്‌ഥാനത്തേയ്ക്കും ലുബി മാത്യൂസ് വെള്ളാപ്പിള്ളി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എബി ജോൺ കുടിലിൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും എതിരില്ലാതെ തെരഞ്ഞെടുത്തതായി വരുന്ന 25 നു പ്രഖ്യാപിക്കും ഇതു ചൂണ്ടികാണിക്കുന്നത് സംഘടനയുടെ തികഞ്ഞ ദൗർബല്യമാണ് .

എന്തുകൊണ്ടാണ് ഇത്തരം ഒരു ബലഹീനതയിലേക്കു UKKCA നിലംപതിച്ചത് എന്ന അന്വേഷണം പ്രധാന പ്രവർത്തകരുടെയും നേതാക്കളുടെയും ഇടയിൽ നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് യു കെ യിൽ പ്രവർത്തനം ആരംഭിച്ച സീറോ മലബാർ സഭയും അവർ അനുവദിച്ച ക്നാനായ മിഷനെ സംബന്ധിച്ച തർക്കം സഭവാദികളും സംഘടനാ വാദികളുമായി യു കെ യിലെ ക്നാനായക്കാരുടെ ഇടയിൽ രൂപപ്പെട്ടിട്ടുണ്ട് . അത്തരം അഭിപ്രായ വ്യത്യസം രൂപപ്പെട്ടതിന്റെ ബഹിസ്പുരണമാണ് ഇത്തരം ഒരു തണുത്ത കാറ്റു സംഘടനയിൽ വീശിക്കൊണ്ടിരിക്കുന്നതു ,കൂടാതെ ക്നാനായ സംരക്ഷണ സമിതി ബഹുഭൂരിപക്ഷം യൂണിറ്റുകളിലും നേടിയ വിജയം വൈദികരെ അനുകൂലിക്കുന്ന വിഭാഗങ്ങളെ പിറകോട്ടടിച്ചു മാറിനിൽക്കാൻ നിർബന്ധിക്കപ്പെട്ടു എന്നാണ് അറിയുന്നത് .

സീറോ മലബാർ സഭ യു കെ യിൽ അനുവദിച്ചിട്ടുള്ള 15 ക്നാനായ മിഷനുകളിൽ ക്നാനായ സ്വത്വബോധം നിലനിർത്താൻ ഉതകുന്നതല്ല എന്ന അവബോധം ഭൂരിപക്ഷം ക്നാനായക്കാരിലും ഉടലെടുക്കുകയും യു കെ യിലെ ക്നാനായ വൈദികർ അവരുടെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ക്നാനായ സ്വത്വബോധത്തെ ഒറ്റികൊടുക്കുന്നു എന്ന ആരോപണം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നു,. ഇത്തരം ഒരു ആരോപണം ലണ്ടൻ റീജിണൽ നിന്നുള്ള ജോണി കുന്നശ്ശേരി ഉൾപ്പെടെ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു . അതുകൊണ്ടു തന്നെ സഭയുമായി അത്തരം ഒരു ഏറ്റു മുട്ടലിനു മനസില്ലാത്തതുകൊണ്ടാണ് പലരും മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് എന്നാണ് അറിയുന്നത്.

സഭയുടെ അധിനിവേശവും ക്നാനായ വൈദികരുടെ ജന്മി മനോഭാവും ബ്രിട്ടീഷ് സമൂഹം അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യത്തിനു മുകളിൽ വൈദികരും സഭയും കടന്നു കയറുന്നതിനെതിരെ അതിശകതമായ വികാരം അൽമായരുടെ ഇടയിൽ നിലനിക്കുന്നുണ്ട് , അത്തരം വിഭജനം സജീവമായതും സംഘടനയുടെ ശക്തിയിൽ വിള്ളൽ വീഴാൻ ഇടവന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വളരെ വലിയ നേട്ടങ്ങളാണ് സംഘടനയ്ക്കു ഉണ്ടാക്കിയത് എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് തോമസ് തൊണ്ണമ്മാവിൽ പറഞ്ഞു . ആസ്‌ഥാന മന്ദിരത്തിന്റെ നവീകരണം ,15 ക്നാനായ മിഷനുകൾ സ്ഥാപിക്കൽ , സമുദായ അംഗങ്ങളിൽ സാമൂദായിക ബോധം വളർത്തുന്നതിനുവേണ്ടിയുള്ള ക്‌ളാസ്സുകൾ എന്നിവ അതിൽ ചിലതു മാത്രം കൂടാതെ മുഴുവൻ ആളുകളെയും യോചിപ്പിച്ചു മുൻപോട്ടു സംഘടനയെ നയിക്കാൻ കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടമായി അദ്ദേഹം ചൂണ്ടികാണിച്ചു .

കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ 35000 പൗണ്ട് ജാതി മത ,വർഗ ,വർണ്ണ സ്ഥലകാലഭേതമില്ലാതെ സഹായിക്കാൻ UKKCA യ്ക്ക് കഴിഞ്ഞുവെന്ന് സ്ഥാനം ഒഴിയുന്ന സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പിലും ചൂണ്ടികാണിച്ചു. ഒട്ടേറെ സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടത് ഉണ്ടെങ്കിലും സമൂദായത്തെ ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് തിരഞ്ഞെടുക്കാൻ പോകുന്ന പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ടും പറഞ്ഞു . .

 

ടോം ജോസ് തടിയംപാട്

യുകെയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തുന്ന ടോം ജോസ് തടിയമ്പാട്, യുകെയിലെ പ്രമുഖ ചാരിറ്റിയായ ഇടുക്കി ചാരിറ്റിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ ആണ് .

RECENT POSTS
Copyright © . All rights reserved