UK

ഫാ. ബിജു കുന്നയ്ക്കാട്ട്

കെറ്ററിംഗ്‌: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി കെറ്ററിംഗിൽ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോർത്താംപ്ടൺ രൂപതയിലെ, കെറ്ററിംഗ്‌ സെൻറ്‌ എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.

ആകസ്മികമായി തങ്ങളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ഇടയനെ പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കാൻ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോർത്താംപ്ടൺ, കേറ്ററിംഗ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4: 30 നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസുപ്രാർത്ഥനയ്‌ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും MSFS സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രുഷകളിൽ പങ്കുചേർന്നു. നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിത്സൻറെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ്‌ ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു.

ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെപ്പോലെ, തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹു. വിത്സനച്ചൻ പിൻവാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലിൽ, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാൻസിലെ ആർസിൽ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. യുകെയിൽ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സൺ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

തുടർനടപടികൾക്കായി കെറ്ററിംഗ്‌ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ബഹു. വിൽസൺ അച്ചനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ബഹു. വിൽസൺ കൊറ്റത്തിലച്ചന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാർത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

കെറ്ററിംഗ്‌: നോർത്താംപ്ടൺ രൂപതയിൽ ശുശ്രുഷ ചെയ്തുവരികയായിരുന്നു റെവ. ഫാ. വിൽസൺ കൊറ്റത്തിൽ ഇന്ന് (വ്യാഴം) രാവിലെ കേറ്ററിങ്ങിൽ നിര്യാതനായ വിവരം അത്യഗാധമായ ദുഖത്തോടെ അറിയിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം MSFS സന്യാസസഭാഅംഗമാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കെറ്ററിംഗ്‌ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡിറക്ടറായും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

ചങ്ങനാശേരി അതിരൂപതയുടെ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രിൻസിപ്പലായി അച്ചൻ നേരത്തെ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. റെവ. ഫാ. വിൽസൺ കൊറ്റത്തിലിൻറെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward’s Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും. ബഹു. വിത്സനച്ചന്റെ ആകസ്മിക നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

ടോം ജോസ് തടിയംപാട്

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച ധീര ദേശാഭിമാനികളായ പട്ടളാക്കരുടെയും, ജീവന്‍ നല്‍കിയ സാധാരണ മനുഷ്യരുടേയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായിട്ടാണ് പോപ്പി ധരിക്കുന്നത്. ഒക്ടോബര് 31 മുതൽ യുദ്ധം അവസാനിച്ച നവംബര്‍11 വരെയാണ് എല്ലാവരും പോപ്പി ധരിക്കുന്നത് ഈ വര്‍ഷം വരുന്ന തിങ്കളാഴ്ചയാണ് ഓര്‍മ്മ ദിവസം .(Remembrance Day) ആയി ആചരിക്കുന്നത്.
പോപ്പി ഓർമ്മ പുതുക്കലിന്റെ ആഘോഷത്തിന്റെ ഭാഗമാകുന്നതിനു ഒരു ചരിത്രമുണ്ട് . ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ യുദ്ധം നടന്നത് വെസ്റ്റേൺ യൂറോപ്പിലെ ബെൽജിയത്തിലെ ഫ്ലാണ്ടേഴ്സ് ഫീൽഡിലാണ് പട്ടാളക്കാരുടെ രക്തം വീണു കുതിർന്ന എല്ലാം തകർന്നടിഞ്ഞ മണ്ണിൽനിന്നും കുറച്ചുകാലം കഴിഞ്ഞപ്പോൾ പൊട്ടിമുളച്ച പൂക്കളാണ് പോപ്പി പൂക്കൾ .

ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഒരുവർഷം കഴിഞ്ഞു 1915 ൽ ഒരു കനേഡിയൻ പട്ടാളക്കാരൻ ജോൺ മക്കരക് രചിച്ച യുദ്ധത്തെ കുറിക്കുന്ന കവിതയുടെ ആദൃവരികൾ തുടങ്ങുന്നതുതന്നെ യുദ്ധത്തിൽ മരിച്ച ഒരു പട്ടാളക്കാരനെ അടക്കം ചെയ്ത സ്ഥലത്തു വളർന്നു പന്തലിച്ച പോപ്പി പുഷ്പ്പത്തെപ്പറ്റിയായിരുന്നു,ആ കവിത യുദ്ധത്തെ പറ്റി വളരെ അവബോധം പകരുന്നതായിരുന്നു .

ഈ കവിത അമേരിക്കയിൽ പ്രചരിപ്പിച്ച പ്രൊഫസർ മോണിക്ക മൈക്കിൾ തുണികൾ കൊണ്ട് ഉണ്ടാക്കിയ പോപ്പി ധരിച്ചുകൊണ്ടാണ് പുസ്തകം പ്രചരിപ്പിച്ചത് ,കൂടതെ ഓർമ്മ ദിവസം പോപ്പി ധരിക്കാനും തുടങ്ങി. അത് അമേരിക്കയിൽ വലിയ പ്രചാരം നേടി .അമേരിക്കയിലെ റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന 1920 ൽ പോപ്പി ഏറ്റെടുത്തു പ്രചരിപ്പിക്കാൻ തുടങ്ങി അതോടെ പോപ്പി ലോക ശ്രദ്ധ നേടി 1921 ല്‍ അന്ന ഗുരിയൻ എന്ന സ്ത്രീ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരെ സഹായിക്കുന്നതിനുവേണ്ടി കടലാസ് കൊണ്ട് പോപ്പി ഉണ്ടാക്കി . ഇംഗ്ലണ്ടിൽ വിൽക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് അവർക്കു 106000 പൗണ്ട്‌ ശേഖരിക്കാൻ കഴിഞ്ഞു. പിന്നീട് പോപ്പി ധരിക്കൽ നവംബര്‍11 ഓർമ്മദിവസത്തിന്റെ ഭാഗമായി മാറി. പരിക്കേറ്റ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ പോപ്പിവിറ്റുകിട്ടുന്ന പണം ഉപയോഗിക്കാന്‍ തുടങ്ങി .  ബ്രിട്ടനിലെ മിക്കവാറും കുടുംബങ്ങളില്‍ നിന്നും ആളുകള്‍ ഈ രണ്ടു യുദ്ധങ്ങളിലും മരിച്ചിട്ടുണ്ട് .അതുകൊണ്ട് തന്നെ പ്രായം ചെന്ന തലമുറക്ക്‌ പോപ്പി ഒരു വികാരമാണ്.

ലോകത്ത് എവിടെ ആയിരിക്കുമ്പോളും ആ നാടിനെയും അതിന്‍റെ സംസ്കാരത്തെയും ബഹുമാനിക്കുക എന്നത് ഒരു സാമാന്യ മരൃാതയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അതിന്‍റെ ഭാഗമായി എല്ലാവർഷവും പോപ്പി വാങ്ങി ധരിക്കാറുണ്ട്. ഈ വർഷവും ലിവർപൂൾ ബില്ലി വെയിൽ ഷോപ്പിംഗ് സെന്ററിൽ പോപ്പി വിൽക്കുന്ന രണ്ടു പട്ടാളക്കാരിൽ നിന്നും പോപ്പിവാങ്ങി ധരിച്ചു . അതിൽ ഒരുപട്ടാളക്കാരന്റെ വലൃപ്പൻ രണ്ടാം ലോകയുദ്ധത്തിന് കൊല്ലപ്പെട്ടിരുന്നു .

ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെടുന്നത് ഓസ്ട്രിയൻ രാജകുമാരന്‍ ഫെര്‍ഡിനാന്‍‌ഡിനെന്റിനെയും ഭാരൃ സോഫിയയെയും ഒരു സെര്‍ബിയന്‍ യുവാവ്‌ ബോസ്‌നിയായിൽ വച്ച് വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് .
അന്ന് രാജകുമാരന്‍ സഞ്ചരിച്ച കാറിന്റെയും അദ്ദേഹം ധരിച്ചിരുന്ന ഡ്രെസ്സിന്‍റെയും ഫോട്ടോകള്‍ താഴെ കൊടുത്തിട്ടുണ്ട്‌. ഈ ഫോട്ടോകള്‍ വിയന്നയിലെ പട്ടാള മൂസിയത്തില്‍ ഞാന്‍ പകര്‍ത്തിയതാണ്


ഒന്നാം ലോക യുദ്ധത്തില്‍ 72000 ഇന്ത്യന്‍ പട്ടാളക്കാളക്കാരും രണ്ടാംലോകയുദ്ധത്തില്‍ 36000 ഇന്ത്യന്‍ പട്ടാളക്കാരും ജര്‍മ്മിനിക്കും ഇറ്റലിക്കും എതിരെ യുദ്ധം ചെയ്തു ബ്രിട്ടീഷ്‌ രാജിനു വേണ്ടി മരിച്ചിട്ടുണ്ട് . യൂറോപ്പിൽ ഫ്രാൻസ് ,ജർമനി ,ബെൽജിയം ,മാൾട്ട ,യു കെ .കൂടാതെ ഇസ്രേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പട്ടക്കാർക്കുംകൂടി സ്മാരകം ഉണ്ടെങ്കിലും അശോക സ്തംഭം ആവരണം ചെയ്ത സ്മാരകം സ്ഥാപിച്ചിരിക്കുന്നത് പാരിസിൽ നിന്നും 200 കിലോമീറ്റര് അകലെയുള്ള വില്ലേഴ്സ് ഗുയിസ്ലൈൻ എന്ന സ്ഥലത്താണ് .2018 ൽ ഇതു ഉത്ഘാടനം ചെയ്തത് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡു ആണ് .ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ സ്മരണക്കുവേണ്ടി നിര്‍മിച്ചതാണ് .

ഇന്ത്യന്‍ പട്ടാളക്കരെകൂടി സ്മരിക്കാന്‍ കൂടിയാണ് ഞാന്‍ എല്ലാവര്‍ഷവും പോപ്പി വാങ്ങിധരിക്കുന്നത് . ഈ യുദ്ധങ്ങള്‍ രണ്ടും ഫാസിസത്തിനു എതിരെ കൂടി ആയിരുന്നു. ഒരു ജനാധിപത്യ വിശ്വാസി എന്നനിലയില്‍ അതും പോപ്പി ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു .

ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

അതേസമയം ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.

ഇതോടെയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തി രാജ്യംവിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

മനോജ്‌ മാത്യു

മലയാളി വൈദികന്‍ ഫാദര്‍ വില്‍സണ്‍ കോറ്റത്തില്‍ കെറ്ററിങ്ങില്‍ അന്തരിച്ചു .
യു കെ യിലെ കെറ്ററിങ്ങില്‍ സൈന്റ്‌ എഡ്‌വേര്‍ഡ്സ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഫാദര്‍ വില്‍സനെയാണ് ഇന്ന് രാവിലെ പള്ളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്താംപ്ടന്‍ രൂപതയുടെ പരിധിയില്‍ വരുന്ന ഇടവകയാണ് കെറ്ററിംഗ്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കുര്‍ബാനക്കു എത്താത്തതുകൊണ്ട് അന്വേഷിച്ചു ചെന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അറിയുന്നത്. ഫാ. വില്‍സന്‍ ചങ്ങനാശ്ശേരി സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഫാ. വില്‍സന്‍റെ മരണത്തില്‍ യുകെയിലെ സീറോമലബാര്‍ രൂപതയുടെ അനുശോചനങ്ങള്‍ അറിയിക്കുന്നതായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അറിയിച്ചു.

ഫാ. വില്‍സന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍

ബിജോ തോമസ് അടവിച്ചിറ

ആന എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു ചന്തം വരും. ഏഷ്യയിലെ ആനകള്‍, പ്രത്യേകിച്ച് കേരളത്തിലെ നാട്ടാനകള്‍ നന്നായി ഇണങ്ങുന്നവരാണ്. എന്നാലും ഇടയ്ക്ക് അവരില്‍ ചിലര്‍ ഉടക്കും. അതിന് പിന്നില്‍ കുത്സിത ശ്രമമുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം ആരോപിക്കുന്നത്.

കാര്യമെന്തായാലും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും…..? ഓടും, ഓടണം.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായാലും അതില്‍ മാറ്റം വരുത്താനാകില്ല. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മദമിളകിയ ആനയെ കണ്ട് ഓടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങ് കേരളത്തില്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴാണ്, വൈദ്യുതിക്കമ്പിയില്‍ തുമ്പിക്കൈ തട്ടി ആന ഇടഞ്ഞതും ബോറിസ് അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടിയതും.

2003 ൽ കേരളത്തിലെ ഒരു വിവാഹത്തിന് ജോൺസണും കുടുംബവും എത്തിയിരുന്നു. അന്തരിച്ച എഴുത്തുകാരനായ ഖുശ്വന്ത് സിങ്ങുമായുള്ള വിവാഹത്തിലൂടെ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.കേരളത്തിലെ വിവാഹങ്ങളിൽ സംഭവിക്കുന്നതുപോലെ, കൃപണകുമാർ ഗോപാലൻ എന്ന ക്ഷേത്ര ആനയെ ഈ അവസരത്തിൽ വിളിപ്പിച്ചിരുന്നു. അത്തരം അവസരങ്ങളിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, ആന മോശമായി പെരുമാറി, ജനക്കൂട്ടത്തെ ആക്രമിച്ചു. ജോൺസൻ അടക്കം അന്ന് ഓടി രക്ഷപെടുകയായിരുന്നു.

അന്ന് ആന ഇടഞ്ഞ ശേഷം കൃഷ്ണ കുമാർ പറഞ്ഞു: “ആനയുടെ ആക്രമണത്തെ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ എല്ലാ വിപത്തുകളെയും അതിജീവിക്കാൻ നിങ്ങൾക്ക് കഴിയും” പ്രവചനം തീർച്ചയായും ശരിയാണെന്ന് തെളിഞ്ഞു ജോൺസൺ, വർഷങ്ങളായി തന്റെ നിലപാട് ഫലത്തിൽ ഒരിടത്തുനിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി.

 

ബിർമിങ്ഹാം:  മാഞ്ചസ്റ്ററിലെ പാഴ്‌സ് വുഡ് സ്കൂളിൽ തയ്യാറാക്കിയ ശ്രീദേവി നഗർ വേദിയിൽ വൻ ജനാവലിയെ സാക്ഷി നിർത്തി പത്താമത് യുക്മ കലാമേള കൊടിയിറങ്ങുമ്പോൾ വിജയ കിരീടത്തിൽ മുത്തമിട്ടത് ബർമിങ്ഹാം സിറ്റി മലയാളി കമ്യുണിറ്റി. ആവേശകരമായ പോരാട്ടത്തിൽ 87 പോയിന്റ് നേടിയാണ് ബിസിഎംസി വിജയം കൈവരിച്ചത്. ഒരു പരിധി വരെ പറഞ്ഞാൽ മിഡ്‌ലാൻഡിന്റെ കിരീടം ബി സി എം സി യുടേതാണ് എന്ന് പറഞ്ഞാൽ ഒട്ടും കൂടുതൽ അല്ല എന്ന് സാരം. റീജിയണ് കിട്ടിയ 137 പോയിന്റിൽ 87 പോയിന്റും ബി സി എം സി യുടെ സംഭാവനയായിരുന്നു.  തൊട്ടു പിന്നാലെ 67 പോയിന്റ് നേടി ഈസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 52 പോയിന്റോടെ ആതിഥേയരായ മാഞ്ചസ്റ്റർ അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.

സംഘാടനമികവും ഒത്തൊരുമയുമാണ് അസോസിയേഷന്റെ വിജയത്തിനു കാരണം എന്ന് ബിസിഎംസി പ്രസിഡന്റ് ശ്രീ. സാന്റോ ജേക്കബ് വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അസോസിയേഷൻ അംഗങ്ങളെയും അദ്ദേഹം വ്യക്തിപരമായി അഭിനന്ദിച്ചു. എൻഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ദേവനന്ദ ബിബി രാജാണ് കലാതിലകം. 15 പോയിന്റുമായി ടോണി അലോഷ്യസ് കലാപ്രതിഭയുമായി. ഈവ മറിയം കുര്യാക്കോസ് നാട്യമയൂരം സ്വന്തമാക്കിയപ്പോൾ, ബിസിഎംസി യിൽ നിന്നുള്ള സൈറ മരിയ ജിജോ ഭാഷാകേസരി പുരസ്‌കാരം സ്വന്തമാക്കി.

2019 കലാമേളയിൽ ജേതാക്കളായ ബി സി എം സി യുടെ ഭാരവാഹികൾ

വെറും ഒരു വർഷത്തെ ഇടവേള മാത്രമേ ബി സി എം സി നൽകിയുള്ളു കിരീടം തിരിച്ചുപിടിക്കാൻ… അവരുടെ നിർലോഭമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എല്ലാവരും തോളോടുതോൾ ചേരുമ്പോൾ വിജയം താനേ വന്നു കൊള്ളും എന്ന് തെളിയിക്കുന്നതാണ് ബി സി എം സി യുടെ ഈ വിജയം. വിജയങ്ങളിൽ മതിമറക്കാതെ നാളകളെ എങ്ങനെ കാണണം എന്ന് ഗൃഹപാഠം ചെയ്യുന്ന ബി സി എം സി എന്ന പാണ്ഡവപ്പട പുതിയ വിജയതീരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. യുകെയിലെ മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക നൽകി  അവരുടെ യാത്ര തുടരുന്നു… മറ്റൊരങ്കത്തിനായി…

കഴിഞ്ഞ ഒന്നാം തീയതി മരണത്തിനു കീഴടങ്ങിയ  സാലിസ്ബറിയിലെ കോട്ടയം സ്വദേശിനിയായ സീന ഷിബുവിൻെറ പൊതുദർശനം നവംബർ 10 – ആം തീയതി ഞായറാഴ്‌ച നടക്കും. സാലിസ്ബെറിയിലെ സെന്റ്‌. ഗ്രിഗോറി ചർച്ചിൽ 2 മണി മുതൽ 4 മണി വരെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ശുശ്രുഷയിൽ സംബന്ധിക്കുവാൻ വരുന്നവർ ഫ്ളവേഴ്സ്, ബൊക്കെ തുടങ്ങിയവ     കൊണ്ടു  വരരുത് പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഫ്ളവേഴ്സിനും ബൊക്ക യ്ക്കും പകരമായി നിങ്ങൾ തരുന്ന കോൺട്രിബൂഷൻസ് സീനയുടെ സ്മരണാർത്ഥം മാക്‌മില്യൻ ക്യാൻസർ സപ്പോർട്ടിന് സംഭാവന ചെയ്യാനാണ് ഫാമിലി ആഗ്രഹിക്കുന്നത്.

സീന കുറച്ചു കാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍. സാലിസ്ബറി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സീന ഷിബു സാമൂഹ്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ്. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സീനയുടെ മരണം സാലിസ്ബറി മലയാളി സമൂഹത്തെ സംബന്ധിച്ചു ഒരു തീരാനഷ്ടമാണ്.

അകാലത്തിൽ ഉണ്ടായ സീനയുടെ മരണത്തിൽ മലയാളം യുകെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

പള്ളിയുടെ അഡ്രസ്സ്

44 St Gregory’s Ave, Salisbury SP2 7JP, United Kingdom

ജീവനക്കാരിയുമായി അടുത്തിടപഴകിയതിന്‍റെ പേരില്‍ മക്ഡൊണാൾഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഈസ്റ്റർബ്രൂക്ക് പുറത്തേക്ക്. കമ്പനി നയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡില്‍ നിന്നും ഏറ്റവും മുതിര്‍ന്ന സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് വംശജനായ മുൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഈസ്റ്റർ ബ്രൂക്കിന്‍റെ തീരുമാനം ശരിയായില്ലെന്ന് മക്ഡൊണാൾഡ് പറഞ്ഞു.

ജീവനക്കാരുമായി നേരിട്ടോ, പരോക്ഷമായോ പ്രണയബന്ധം പുലർത്തുന്നതില്‍നിന്നും മാനേജർമാരേ കമ്പനി വിലക്കുന്നു. കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിൽ ബന്ധം അംഗീകരിച്ച ഈസ്റ്റർബ്രൂക്ക് അത് തെറ്റായിപോയെന്നും പറയുന്നുണ്ട്. ‘കമ്പനിയുടെ മൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഞാൻ പടിയിറങ്ങേണ്ട സമയമാണിത്’- അദ്ദേഹം പറഞ്ഞു. ഈസ്റ്റർബ്രൂക്കിനെതിരായ ആരോപണം വിശദമായി ചര്‍ച്ചചെയ്ത കമ്പനി ഡയരക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വോട്ടിനിട്ട് പാസാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കൂടുതല്‍ വിഷദാമാഷങ്ങള്‍ പുറത്തുവരാന്‍ അല്‍പംകൂടെ സമയമെടുക്കും.

മക്ഡൊണാൾഡിന്റെ ഓഹരി വിലയ്‌ക്കൊപ്പം ഈസ്റ്റർബ്രൂക്കിന്റെ പ്രതിഫലവും ഉയർന്നിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. 2017-ൽ മൊത്തം 21.8 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം. മക്ഡൊണാൾഡ്സ് അതിന്റെ മൂന്നാം പാദ വരുമാന റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് അവരുടെ വരുമാനത്തില്‍ 2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്റ്റോർ റീ മോഡലിംഗിനായി വളരെയധികം ചെലവഴിക്കുകയും ഡെലിവറി സേവനം വിപുലീകരിക്കുകയും ചെയ്തതാണ് കാരണം. കമ്പനിയുടെ ഓഹരി വില 7.5% കുറഞ്ഞു. നേതൃ മാറ്റവും വിപണിയിലെ കമ്പനിയുടെ പ്രകടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഒരു വാർത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.

52 കാരനായ ഈസ്റ്റർബ്രൂക്ക് 1993-ലാണ് മക്ഡൊണാൾഡില്‍ എത്തുന്നത്. 2006-ൽ അദ്ദേഹം ബ്രിട്ടീഷ് ബ്രാഞ്ചിന്‍റെ മേധാവിയായി. തുടർന്ന് 1,800 റെസ്റ്റോറന്റുകളുടെ മേൽനോട്ടമുള്ള വടക്കൻ യൂറോപ്യൻ മേഖലാ പ്രസിഡന്‍റായി. 2011-ൽ കമ്പനി വിട്ട അദ്ദേഹം പിസ്സ എക്സ്പ്രസിന്റെയും പിന്നീട് വാഗാമയുടെയും ചീഫ് എക്സിക്യൂട്ടീവ് ആയി. 2013-ല്‍ ആഗോള ചീഫ് ബ്രാൻഡ് ഓഫീസറായി വീണ്ടും മക്ഡൊണാൾഡിലേക്ക്. 2015-ൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ആയി. വിവാഹമോചിതനാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ് : സാത്താന്‍ ആരാധനയ്ക്ക് തുല്യമായ ‘ഹാലോവീന്‍’ ആഘോഷങ്ങള്‍ക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ  ‘വിശുദ്ധസൈന്യം’.   ‘ഹാലോവീന്‍’ ആഘോഷങ്ങള്‍ക്ക് ബദലായി രണ്ട് വയസുമുതൽ ഉള്ള കുട്ടികളാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ഹോളീവീന്‍’ (ഓള്‍ സെയിന്റ്‌സ് ഡേ ആഘോഷം) പരിപാടിയിൽ പങ്കുചേർന്നത്. കൊന്തമാസത്തിന്റെ സമാപന ദിവസമായതുകൊണ്ട് അഞ്ച് മണിയോടെ ജപമാലക്ക്  ആരംഭം കുറിച്ചു.ഭീകര ജന്തുക്കളുടെയും പിശാചുക്കളുടെയും വേഷമണിയാന്‍ പ്രേരിപ്പിക്കുന്ന ഹാലോവീനില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദല്‍ മാര്‍ഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളെ അണിനിരത്തുന്ന ‘ഹോളിവീന്‍’. വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികള്‍ അണിനിരന്നപ്പോൾ വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ദൃശ്യവിരുന്നായിരുന്നു എന്ന് പറയാതെ വയ്യ.. ജപമാലക്ക് ശേഷം വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞു അൾത്താരക്ക് മുന്നിൽ കുട്ടികളും മുതിർന്നവരും അണിനിരന്നപ്പോൾ വിശ്വാസി മനസുകളിലേയ്ക്ക്  ഇറങ്ങിവന്നവരിൽ വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ കൊച്ചുത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാര്‍ മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച വിശുദ്ധ മദര്‍ തെരേസയും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല ഇടവക വികാരി ഫാദർ ജോർജ്ജ് എട്ടുപറയിൽ. തുടർന്ന് പരിശുദ്ധ കുർബാനയോടെ ഹോളിവീൻ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

ഹാലോവിന്‍ ദിനാഘോഷത്തില്‍നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കംകുറിച്ച ഓള്‍ സെയിന്റ്‌സ് ദിനാഘോഷം ഓരോവര്‍ഷവും യുകെയിലെ കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാലോവീനെ കുപ്പിയിലടച്ചു സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടികളെ ഹോളിവീൻ ചാക്കിലാക്കിയ ഇടവക വികാരിയായ ഫാദർ ജോർജ്ജ് എട്ടുപറയിൽ ആണ് താരമെന്ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ഇപ്പോഴത്തെ ജനസംസാരം. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ എല്ലാ പരിപാടികളും വിജത്തിലെത്തുന്നത്തിന്റെ കാരണം തേടി കൂടുതൽ അലയേണ്ട എന്ന് സാരം.

സ്‌കൂളുകളില്‍ ഒന്നിച്ചു പഠിക്കുന്ന മറ്റ് കുട്ടികള്‍ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ; ആഘോഷത്തിന്റെ പേരില്‍ സാത്താനെ പ്രസാദിപ്പിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ? ഈ ദുരാചാരത്തിന്റെ പശ്ചാത്തലവും യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്താല്‍ അവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാനാകും. മാത്രമല്ല, കത്തോലിക്കാസഭയുടെ മഹത്തായ പാരമ്പര്യമനുസരിച്ച് സകലവിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കാന്‍ അവരെ പ്രേരിപ്പിക്കാനും കഴിയും. ‘നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. ആഘോഷത്തിനുവേണ്ടി ഭീകര വേഷങ്ങള്‍ ധരിച്ചാടുന്നവർ  അതിലൂടെ സാത്താന്റെ മഹത്വമാണ് പരോക്ഷമായി പ്രഘോഷിക്കുന്നത് എന്ന വസ്‌തുത വിസ്മരിക്കാതിരിക്കുക.

യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ ചില മലയാളികളും ‘ഹാലോവീന്‍’ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. ആഘോഷത്തിൽ പങ്കെടുക്കുമ്പോൾ മിഠായി (അതുമല്ലെങ്കിൽ ചെറിയ സമ്മാനം ) ലഭിക്കുമെന്ന ഒരേ ഒരു കാരണം കൊണ്ടാണ് ഇത്തരം പരിപാടികളിൽ മലയാളി കുട്ടികൾ പങ്കെടുത്തിരുന്നത് എന്നത് ഒരു സത്യവുമാണ്‌. എന്നാല്‍, ഹാലോവീന് (കുഞ്ഞു മനസുകളിൽ പതിയുന്ന ഇമേജുകൾ, കോസ്റ്യൂമുകൾ ) പിന്നിലെ അപകടം മനസിലാക്കിയതോടെയാണ് ‘ഓള്‍ സെയിന്റ്‌സ് ഡേ പരിപാടികൾ ‘ വ്യാപകമായി സംഘടിപ്പിച്ചുതുടങ്ങിയത്.

എന്താണ് ഈ ഹാലോവീന്‍ ഡേ ….. സാത്താന്റെ ദിനം 

ക്രിസ്തുവിനുമുമ്പ് യൂറോപ്പില്‍ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തില്‍നിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓള്‍ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആള്‍ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കില്‍നിന്നാണ് ഹാലോവീന്‍ എന്ന പേര് ഉണ്ടാകുന്നത്. സകലവിശുദ്ധരുടെയും തിരുനാളിന് തലേദിവസം ഒരു ദുരാചാരത്തിന്റെ ആഘോഷമായിത്തീര്‍ന്നതിന്റെ പശ്ചാത്തലം കൗതുകകരമാണ്. ക്രിസ്തുവിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, വടക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെര്‍ട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്. 

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാന്‍ മരണത്തിന്റെ ദേവനായ ‘സാഹയിന്‍’ അനുവദിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പാപത്തില്‍ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അര്‍പ്പിച്ചിരുന്ന അവര്‍, പിശാചുക്കള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു. പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങള്‍ ധരിച്ചാല്‍ തങ്ങളെ ഉപദ്രവിക്കാതെ അവര്‍ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുന്‍പുള്ള രാത്രിയില്‍ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങള്‍ ധരിച്ചിരുന്നത്. റോമാക്കാര്‍ സെര്‍ട്ടിക് പ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ രക്തരൂക്ഷിതമായ പല ആചാരങ്ങളും അവര്‍ നിരോധിച്ചു.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത സെര്‍ട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങള്‍ക്കായി അവര്‍ തിരഞ്ഞെടുത്തത്.  ഹാലോവീന്‍ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആന്‍ഡ് ട്രീറ്റു’മൊക്കെ ആഘോഷങ്ങളിലേക്ക് കടന്നു വന്നു. കമ്പോളത്തില്‍ ഈ ആഘോഷത്തിന്റെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വ്യാപാരസമൂഹം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഹാലോവീന്‍ ആഘോഷത്തിന് പ്രചാരം നല്‍കി. അതോടെയാണ് ഹാലോവീന്റെ പേരിലുള്ള ആഘോഷങ്ങള്‍ കൊഴുത്തത്.

RECENT POSTS
Copyright © . All rights reserved