UK

സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇൗ ചിത്രവും വാർത്തയും. അസാധാരണ വലുപ്പമുള്ള ട്യൂണാ മൽസ്യത്തെയാണ് തിരികെ കടലിലേക്ക് തന്നെ വിട്ടത്. ഇൗ മൽസ്യത്തിന് കോടികളാണ് വിപണിയിൽ വില. അയർലൻഡ് തീരത്തു നിന്നാണ് കൂറ്റൻ മൽസ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മൽസ്യത്തിന്.

ഡേവ് എഡ്വാർഡ്സ് എന്ന വ്യക്തിയാണ് മീനിനെ പിടികൂടിയത്. വെസ്റ്റ് കോർക്ക് ചാർട്ടേഴ്സിലെ അംഗങ്ങളായ ഡേവ് എഡ്വാർഡ്സും സംഘവുമാണ് അറ്റ്ലാന്റിക് സമൂദ്രത്തിലെ മൽസ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. അപ്പോഴാണ് ട്യൂണാ മൽസ്യം ഇവരുടെ ചൂണ്ടയിൽ കുടുങ്ങുന്നത് എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായുള്ള മീൻപിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത് .

ഇൗ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ സംഘം പങ്കുവച്ചതോടെ വാർത്ത വൈറലായി. പിടികൂടിയ ട്യൂണ മൽസ്യത്തിന് 270 കിലോയോളം ഭാരമുണ്ടായിരുന്നു.

പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോൺസന്റെ ആദ്യ കൺസർവേറ്റീവ് പാർട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്‍ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കൻ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫർ അർക്കൂറിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്‌പെക്ടേറ്റർ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ കാലില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോൺസനെതിരെയുള്ള ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയിൽ ജോണ്‍സണ്‍ ലൈംഗികമായ ദുരുദ്ദേശത്തോടെ തന്‍റെ തുടകളിൽ സ്പര്‍ശിച്ചുവെന്ന് സൺഡേ ടൈംസ് പത്രപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് വെളിപ്പെടുത്തി. അതേ പരിപാടിയിൽ മറ്റൊരു സ്ത്രീയോടും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധിക്കിടെ ലൈംഗികാരോപണ പ്രതിസന്ധിയെ നേരിട്ട് ബോറിസ് ജോൺസൺ

ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിർന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’ എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേർഡ്സ് ട്വീറ്റ് ചെയ്തു. ജോൺസനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. അത് അപ്പോള്‍ത്തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍, ‘എനിക്ക് ആരോപണം ഉന്നയിച്ച ആളെ അറിയാം, അവളെ വിശ്വസിക്കാം’ എന്നാണ് പിന്നീട് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാൻ‌കോക്ക് പറഞ്ഞത്. പിന്നാലെ ‘ഞാന്‍ ഹാൻ‌കോക്കിനോട് പൂര്‍ണ്ണമായും യോജിക്കുന്നു’ എന്ന ട്വീറ്റുമായി അംബർ റൂഡും രംഗത്തെത്തി.

അതേസമയം, ബ്രെക്‌സിറ്റ്‌ വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്‌ചത്തേക്ക്‌ സസ്‌പെൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്‍സണ്‍ പിന്തുടര്‍ന്നിരുന്നത്. എങ്ങനെയെയും ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ നയം. അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൺ : 1999 നടന്ന ചടങ്ങിൽ ലഞ്ചിന്‌ ഇടയ്ക്ക് മാധ്യമപ്രവർത്തകയെ കടന്നുപിടിച്ചു എന്ന പരാതിയാണ് ജോൺസൺ നിഷേധിച്ചത്. പ്രൈം മിനിസ്റ്ററിന്റെ ചീഫ് അഡ്വൈസറുടെ ഭാര്യ മേരി വാകഫീല്ഡ്നും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും അവർ അത് പാടെ നിഷേധിക്കുകയാണ് ഉണ്ടായത്.

മാഞ്ചസ്റ്ററിലെ കൺസർവേറ്റീവ് കോൺഗ്രസ് നടന്ന ദിവസത്തെ സംഭവം മിസ്സ് എഡ്വേർഡ്സ് ഒരു പ്രമുഖ പത്രത്തിലെ ഞായറാഴ്ച കോളത്തിൽ എഴുതിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലഞ്ചിന് ഇടയിൽ അമിതമായി വൈൻ കഴിച്ച ജോൺസൺ തന്റെ തുടയിലെ മാംസം ഞെരിച്ചുടച്ചു എന്നാണ് ആരോപിക്കുന്നത്. താൻ അന്ന് ഭയന്ന് പിടഞ്ഞു പോയി എന്നും അവർ പറയുന്നു. പ്രൈം മിനിസ്റ്റർ ക്ക് ഈ സംഭവം ഓർമയില്ലെങ്കിൽ അദ്ദേഹത്തെക്കാൾ ഓർമശക്തി തനിക്കുണ്ടെന്നും അവർ വാദിച്ചു. മറ്റൊരു സ്ത്രീക്കും അന്നുതന്നെ സമാനമായ സംഭവം ഉണ്ടായതായി മാധ്യമപ്രവർത്തക എഴുതിയിട്ടുണ്ട്. എന്നാൽ സംഭവം ജോൺസൺ പാടെ നിരസിക്കുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലണ്ടൻ മേയർ ആയിരുന്ന സമയത്ത് ജോൺസൺ കോടീശ്വരിയായ ഒരു ബിസിനസ്കാരിയുമായുണ്ടായിരുന്ന ബന്ധം പാപ്പരാസികൾ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സെക്സിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചകൾ മുടക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പ് മാത്രമാണ് എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൗത്ത് ആഫ്രിക്ക : 1956 ഇൽ വർഗീയ ധ്രുവീകരണത്തിന് എതിരെ ഇരുപതിനായിരം സ്ത്രീകളുടെ മാർച്ച് നടത്തുമ്പോൾ സോഫിയ വില്യംസിന്റെ പ്രായം 18 വയസ്സ്. ഇപ്പോൾ 81 കാരിയായ സോഫിയക്ക് സസെക്സിന്റെ ഡച്ചസ്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷം. സോഫിയെ പോലുള്ള അനവധി നേതാക്കന്മാരെ കാണുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ആയിരുന്നു മെഗാന്റെ ലക്ഷ്യം. ആഫ്രിക്കൻ സന്ദർശനത്തിന്റെ പ്രധാന അജണ്ടയായി അവർ സ്വീകരിച്ചിരിക്കുന്നതും വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തുന്ന വരെ സഹായിക്കുക എന്നതാണ്. ആഫ്രിക്കയിലേക്ക് 10 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് മെഗാനും ഭർത്താവ് വില്യമും മകൻ ആർച്ചിയും.

1956 ൽ നടന്ന മാർച്ചിൽ പങ്കെടുത്തവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് സോഫിയ. അനാവശ്യമായ ഒത്തുകൂടൽ അവൾ പോലും നിരോധിച്ചിരുന്ന സമയത്ത് ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് ക്യാപിറ്റൽ പ്രിട്ടോറിയയിൽ തടിച്ചുകൂടിയത്. കറുത്തവർഗക്കാർ എല്ലായിപ്പോഴും കൈയ്യിൽ പാസ്ബുക്ക് കരുതണമെന്നും, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിരുന്ന നിയമത്തിനെതിരെ ആയിരുന്നു പ്രതിഷേധം. അന്ന് വളരെയധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.

സസെക്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ കൂടിക്കാഴ്ചയെ പറ്റി മെഗാൻ മനോഹരമായി കുറിച്ചിട്ടുണ്ട്. ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് ഇപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നും അതിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണം എന്നും മെഗാൻ പറയുന്നു.

വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

എനിക്ക് ലഭിച്ചിട്ടുള്ളത്തിൽ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് നീ. പക്ഷേ ഞാൻ അതിന് അർഹനാണെന്ന് തോന്നുന്നില്ല. എന്നെക്കാൾ നല്ലൊരാൾ നിനക്കായ് ഉണ്ടാകും.ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോട് ക്ഷമിക്കുക ‘ മാത്യു ഹാൾ എന്ന യുവാവ് തന്റെ കാമുകിയ്ക്ക് അവസാനമായി അയച്ച മെസ്സേജാണ് ഇത്. മണിക്കൂറുകൾക്ക് ശേഷം മാത്യുവിന്റെ മൃതദേഹം റയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്തു.മാത്യുവിന്റെ മരണം ആത്മഹത്യ ആണെന്ന് പോലീസ് അറിയിച്ചു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാത്യുവിന്റെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച ഒരാൾ എങ്ങനെ ആത്‍മഹത്യയിലേയ്ക്ക് തിരിഞ്ഞു എന്നാണ് മാത്യുവിനെ അറിയാവുന്നവർ ചോദിക്കുന്നത്.

താൻ അർബുദ രോഗിയാണ് എന്ന ചിന്തയാകാം മാത്യുവിനെ ആത്‍മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. തന്റെ സുഹൃത്തുക്കളോട് താനൊരു അർബുദ രോഗിയാണെന്ന് മാത്യു പല തവണ പറഞ്ഞിരുന്നു. എന്നാൽ മാത്യുവിന്റെ മെഡിക്കൽ രേഖകൾ പരിശോധിച്ച പോലീസ് പറയുന്നത് മാത്യുവിന് അത്തരത്തിലുള്ള ഒരു രോഗ ലക്ഷണങ്ങളുമില്ല എന്നാണ്. എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ മാത്യുവിന് ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്.

മരണത്തിന് തൊട്ടു മുൻപത്തെ ദിവസം കാണുമ്പോൾ മാത്യു നന്നായി മദ്യപിച്ചിരുന്നതായി കാമുകി ജെസീക്ക ഖോക്കർ പറഞ്ഞു. മാത്യു പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും തുടർന്ന് അതൊരു വഴക്കിലേയ്ക്ക് നീങ്ങുകയും ചെയ്തതായി ജെസീക്ക പറയുന്നു. അതിന് ശേഷമാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള മാത്യുവിന്റെ മെസ്സേജ് ലഭിക്കുന്നത്. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ ജെസീക്ക കേൾക്കുന്നത് മാത്യുവിന്റെ മരണ വാർത്തയാണ്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ഒക്ടോബർ 16 നുള്ളിൽ ബ്രക്സിറ്റിനുള്ള കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാനും ആർട്ടിക്കിൾ 50 നു കുറച്ചുകൂടി സമയപരിധി അംഗീകരിക്കാനുമുള്ള ബിൽ പ്രധാനമന്ത്രി പാസ്സാക്കിയില്ലെങ്കിൽ ബോറിസ് ജോൺസൺ അവിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും.

ലേബർ പാർട്ടി ലീഡർ ജെറമി കോർബിനുമായിട്ടാണ് വോട്ടെടുപ്പ്. വിഷയത്തിൽ സ്കോട്ടിഷ് നാഷണലിസ്റ്റുകൾ ടോറി കോൺഫറൻസിൽ ചർച്ചയിലായിരുന്നു. അടുത്ത ആഴ്ച തന്നെ വോട്ടെടുപ്പ് ഉണ്ടാവാനാണ് സാധ്യത. യൂറോപ്യൻ യൂണിയനോട് കൂടുതൽ സമയം ആവശ്യപ്പെടാത്തതു വഴി മിസ്റ്റർ ജോൺസൻ രാജ്യത്തിന് ‘ശല്യമാകുന്നു’ എന്നാണ് മിസ്റ്റർ ഹോസി അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31 നുള്ളിൽ യൂറോപ്യൻ യൂണിയൻ (EU ) വിടണം എന്ന കടുത്ത നിലപാടിലാണ് പ്രധാനമന്ത്രി. ഈ നിലപാട് തുടരുകയാണെങ്കിൽ മിസ്റ്റർ കോർബിൻ കെയർടേക്കർ പ്രൈംമിനിസ്റ്റർ സ്ഥാനം ഏറ്റെടുക്കേണ്ടിവരും.

പാർലമെന്റിന്റെ തീരുമാനമാണ് ബ്രക്സിറ്റ് നടപടി വൈകിക്കണമെന്നത്. ആ വിഷയത്തിൽ ഏതാനും ആഴ്ചകൾക്കു മുൻപാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ പ്രധാനമന്ത്രി പാർലമെന്റിലെ തീരുമാനത്തിന് എതിരായിട്ടാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ അദ്ദേഹം തീർച്ചയായും വോട്ടെടുപ്പ് നേരിടേണ്ടിവരുമെന്ന് മിസ്റ്റർ ഹോസി മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

ലേബർ പാർട്ടിയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആർട്ടിക്കിൾ 50 വേണമെന്ന് ആവശ്യം അവർ നിരാകരിക്കാൻ സാധ്യതയില്ല. നീട്ടുന്നത് കൊണ്ട് വളരെ കുറച്ച് സമയമേ ലഭിക്കുന്നുള്ളൂ എങ്കിൽ പോലും അത് ഉപകാരപ്രദമായിരിക്കും. ഈ വിഷയത്തിൽ രാഷ്ട്രീയ നാടകങ്ങൾ ഒഴിവാക്കി സമചിത്തതയോടെ നീങ്ങുന്നതാവും ബ്രിട്ടണ് നല്ലെതെന്നും അദ്ദേഹം പ്രതികരിച്ചു.

വെല്ലിങ്ടണ്‍: നഴ്‌സിങ് അഥവാ ആതുരസേവനം ഒരു തൊഴില്‍മാത്രമല്ല, അന്യന്റെ ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വെച്ചുനീട്ടുന്ന സേവനം കൂടിയാണ്. ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത തൊഴില്‍മേഖലയായ നഴ്‌സിങ് രംഗത്ത് ഒരിക്കലും തൊഴിലില്ലായ്മ ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാം. ജീവിതം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യര്‍ക്ക് പരിചരണങ്ങളും ശുശ്രൂഷയും ആവശ്യമാണ്. ഒരുവശത്ത് ജനസംഖ്യയും മനുഷ്യായുസ്സും കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് രോഗങ്ങളെ മറികടക്കാനുള്ള പരീക്ഷണങ്ങളും പരിശ്രമങ്ങളും തുടരുന്നു. അങ്ങനെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസി നേഴ്‌സുമാർ അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത്ഘടനയുടെ നെടും തൂണായി നിലകൊള്ളുന്നു.

വിദേശ നേഴ്‌സിങ് ജോലി മുന്നിൽ കണ്ടാണ് മിക്കവാറും നേഴ്സിങ്ങിന് ചേരുന്നത് തന്നെ . അങ്ങനെ വീണു കിട്ടുന്ന അവസരം മുതലാക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഗൾഫ് മേഖലയിൽ പല തരത്തിലുള്ള സ്വദേശിവൽക്കരണം നടക്കുമ്പോൾ ഇതാ ന്യൂസ്‌ലാൻഡിൽ നഴ്‌സുമാർക്ക് അവസരം വന്നുചേർന്നിരിക്കുന്നത്. മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്‌. ഒന്നില്‍ കൂടുതല്‍ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോറില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയിയിലും, ഒരു രജിസ്‌ട്രേഷന് കൊണ്ട് രണ്ടു രാജ്യങ്ങളിലെ നഴ്‌സിംഗ് രെജിസ്‌ട്രേഷന് ഒറ്റയടിക്ക് നേടാം എന്നുള്ളത് കൊണ്ട് ലോകത്തിലെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഴ്‌സിംഗ്‌ കൗൺസിൽ ആണ് ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സില്‍. ഇവിടെയാണ് പുതിയ പല മാറ്റങ്ങളും വരുന്നത്.

നിലവില്‍ ബാച്‌ലര്‍ നഴ്‌സിങ് ഡിഗ്രി ഉള്ളതും, 2 വർഷം  എക്‌സ്പീരിയന്‍സ് ഉള്ളതും IELTS ( 7 in each section from multiple siting of exams) OET ബി സ്‌കോര്‍ ( in each section from multiple siting of exams) ഉള്ളവർക്ക്  സെപ്റ്റംബർ 30 വരെ നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷിക്കാം. നിലവില്‍ സെപ്റ്റംബർ 30 (Morning 08.30 am NZ time ) വരെ ഇപ്പോള്‍ ഉള്ള രീതി തുടരും.

ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷൻ മാറ്റങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതല്‍ 14 വരെ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ സ്വികരിക്കില്ല. ഒക്ടോബർ 15 മുതല്‍ ന്യുസിലാന്‍ഡ് രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ CGFNS INTERNATIONAL ( അമേരിക്ക ) വഴി വിദേശ നഴ്‌സിംഗ് ഡിഗ്രി സ്റ്റാന്‍ഡേര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലേക്കു അപേക്ഷിക്കുവാന്‍ സാധിക്കു. വിവിധ രാജ്യങ്ങളിലെ നഴ്‌സിങ് രെജിസ്‌ട്രേഷന്, നഴ്‌സിങ് ഡിഗ്രി പഠിച്ച കോളേജില്‍ നിന്നുള്ള ട്രാന്‍സ്‌ക്രിപ്ട്, മാര്‍ക്ക് ലിസ്റ്റ്, എന്നിവ പരിശോധിക്കുന്നത് അമേരിക്കയിലെ CGFNS ഇന്റര്‍നാഷണല്‍ ആണ്. ഇതിനായി 300 US $ അപേക്ഷകര്‍ ഫീ അടക്കണം. ഈ ജോലി നേരത്തെ നഴ്‌സിംഗ് കൗൺസിൽ  ആണ് കൈകാര്യം ചെയ്തിരുന്നത് . ഇത് ഇപ്പോള്‍ അമേരിക്കയിലെ CGFNS INTERNATIONAL ഏജൻസിയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം വിദേശ നഴ്‌സിംഗ് അപേക്ഷകര്‍ നഴ്‌സിംഗ് കൗണ്‍സിലിന് 450 NZ $ പ്രോസസ്സ് ഫീ ആയി അടക്കണം. മാത്രമല്ല ഏകദേശം 500 NZ $ CGFN ന് Credential Evaluation ചെയ്യാന്‍ നല്‍കണം. ന്യൂസ്‌ലാൻഡ് ഡോളറിന്റെ എക്‌സ്‌ചേഞ്ച് റേറ്റ് വ്യതാസം അനുസരിച്ചു ഏകദേശം 1000 ന്യുസിലാന്‍ഡ് ഡോളര്‍ ( non refundable ) ചെലവാക്കേണ്ടി വരുന്നു. നിലവില്‍ ഇത് ആകെ രജിസ്‌ടേഷന്‍ പ്രോസസ്സിനു മുഴുവനായി 650 ന്യൂസിലാൻഡ് ഡോളർ മാത്രമാണ് എന്നറിയുക. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്ക് മാത്രം ഈ മാറ്റങ്ങള്‍ ബാധിക്കില്ല എന്നത് മറക്കാതിരിക്കുക.

യൂകെയിലെയും, അയര്‌ലണ്ടിലും നിലവില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രെജിസ്‌ട്രേഷന് ലഭിക്കാനുള്ള എളുപ്പ വഴിയാണ് ന്യുസിലാന്‍ഡ് നഴ്‌സിങ് രജിസ്‌ട്രേഷന്. പക്ഷെ യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് ബാധകമല്ലെങ്കിലും CGFNS Credential evaluation പരിശോധന September 30 തിന് ശേഷം നിർബന്ധമാണ്. But there is no mandatory clinical competency ( depends on applicant experience).

ഈ മാറ്റങ്ങളില്‍ ഒരു പ്രതീക്ഷയുള്ളതു ജനറല്‍ നഴ്‌സിംഗ് പാസ്സ് ആയ നേഴ്‌സ് മാരുടെ അപേക്ഷയില്‍ ആണ്. 3 വര്‍ഷ ഡിപ്ലോമ CGFNS പരിശോധിച്ച് അമേരിക്കയില്‍ അംഗീകരിക്കുന്നുണ്ട് , അതെ രീതിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്താല്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത് . നിലവില്‍ ഡിപ്ലോമ നഴ്‌സുമാരുടെ എഡ്യൂക്കേഷന്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ ആവശ്യപ്പെടുന്ന എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വരുന്നില്ല

ഒക്ടോബര് 15 മുതല്‍ ആദ്യം CGFN credential evaluation റിപ്പോര്‍ട്ടിന് നു അപേക്ഷ നല്‍കുകയും എത്രയും പെട്ടെന്നു അത് ചെയ്തു റിപ്പോര്‍ട് കിട്ടിയതിനു ശേഷംആണ് ശേഷം മാത്രമാണ് നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷക്കേണ്ടത് . പക്ഷെ CGFN credential evaluation നു അപെക്ഷ നല്‍കുമ്പോള്‍ തന്നെ വേണ്ട ഇംഗ്ലീഷ് ടെസ്റ്റ് റിസള്‍ട്ട് നേടിയിരിക്കണം IELTS TEST SCORE REPORT NUMBER / proof of OET result upload mandatory for processing CGFNS evaluation. IELTS ( 7 എല്ലാ സെക്ഷനിലുമൊ അല്ലെങ്കില്‍ OET B എല്ലാ സെക്ഷനിലുമൊ അപേക്ഷകര്‍ക്ക് കിട്ടിയിരിക്കണം . എന്നാല്‍ പല ടെസ്റ്റില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയില്‍ മാറ്റമില്ല .

ന്യുസിലാന്‍ഡ് നഴ്‌സുമാര്‍ , കൂടിയ വേതനത്തില്‍ ഓസ്‌ട്രേലിയക്കുള്ള കുടിയേറുന്നത് മൂലമുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ആണ് ഈ രീതി മാറ്റാത്തത്, എന്നിരുന്നാലും ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ ക്ലബ് ചെയ്തു , ക്ലിനിക്കല്‍ കോംപീറ്റന്‍സി( ക്യാപ്) ചെയ്യാന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലര്‍ക്കും ക്യാപ് ചെയ്യാന്‍ അനുമതിയുള്ള 80 ശതമാനം കോളേജുകളും ക്യാപ്പിനു അഡ്മിഷന്‍ കൊടുക്കിന്നില്ല , മുന്‍പ് ക്യാപിന് അഡ്മിറ്റ് ചെയ്ത ക്ലബ്ബെഡ് ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ മൂലം ഡിസിഷന്‍ കിട്ടിയ പല നഴ്‌സുമാരും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം കുറവായതു മൂലം ക്യാപ് വീണ്ടു ചെയേണ്ടി വരുന്നതായി നഴ്‌സിങ് കൗണ്‌സിലിനെ പല കോളേജുകളും അറിയിച്ചിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ ക്ലബെഡ് ടെസ്റ്റ് സ്‌കോര്‍, നഴ്‌സിങ് കൌണ്‍സില്‍ സ്വികരിക്കുമെങ്കിലും ഒന്നോ രണ്ടോ കോളേജുകള്‍ മാത്രമേ ക്യാപ് ചെയ്യാന്‍ അത്തരം ഇംഗ്ലീഷ് ടെസ്റ്റ് സ്കോർ ഉള്ള അപേക്ഷകരെ സ്വികരിക്കുകയുള്ളു. നിലവില്‍ ഏകദേശം രണ്ടായിരത്തോളം വിദേശ നഴ്‌സുമാര്‍ ക്യാപ് ഡിസിഷന്‍ കിട്ടിയിട്ടും , ക്യാപ് പ്രോഗ്രാം ചെയ്യാന്‍ സീറ്റിനായി നെട്ടോട്ടം ഓടുകയാണ് . പല കോളേജുകളിലും അപേക്ഷകര്‍ ന്യുസിലാണ്ടില്‍ എന്തെങ്കിലും വിസയില്‍ ഉണ്ടെങ്കില്‍ സീറ്റ് കൊടുക്കും , ചില കോളേജുകള്‍ അപേക്ഷകര്‍ ന്യുസിലാണ്ടില്‍ വർക്ക് വിസയില്‍ ഉണ്ടെകില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ചില കോളേജുകളില്‍ ക്യാപ് ചെയ്യാനുള്ള അപേക്ഷകള്‍ കൂടിയതോടെ, ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ അപേക്ഷ സ്വീകരിക്കില്ല എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ കോളേജില്‍ 2020 സെപ്റ്റംബറിലേക്കു മാത്രമാണ് ഇപ്പോള്‍ അപേക്ഷ സ്വികരിക്കുന്നത്. ചിലപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ആണ് അപേക്ഷ എന്നാണ് അറിയിക്കുന്നത്. ക്യാപ് ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലരും വീണ്ടുംഇംഗ്ലീഷ് ടെസ്റ്റ് എഴുതി ഒറ്റ സിറ്റിങ്ങില്‍ തന്നെ വേണ്ട ഇംഗിഷ് ടെസ്റ്റ് സ്‌കോര്‍ നേടി ക്യാപ് അഡ്മിഷന്‍ വേഗത്തില്‍ കിട്ടാന്‍ ശ്രമിക്കുണ്ട്. ക്ലബ്ബെഡ് ടെസ്റ്റ് സ്‌കോര്‍ ഭാവിയില്‍ ക്യാപ് പ്രോഗ്രാം നല്‍കുന്ന കോളേജുകളുടെ അഭിപ്രായം മൂലം ഉടനെ മാറ്റാനും സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Common questions about this change
1. I am registered in Autsralia, does this apply to me?
No, this process does not apply to nurses registered in Autsralia.

2. Where can I find information about the CGFNS application process?
You will find information about the CGFNS application process on both the
Nursing Council (NCNZ) and CGFNS websites from 15 October 2019.

3. How much is it going to cost?
The CGFNS Credentials Verification Service fee is US$300, the NCNZ application
and assessment fee is NZ$485.

4. Where do I apply?
From 15 October 2019 applicants should apply to CGFNS to have their
documents verified and authenticated. Details about the CGFNS application
process will be available on both the Nursing Council (NCNZ) and CGFNS
websites from 15 October 2019. Once this step is complete, applicants will be
notified that they are able to apply to the Nursing Council for assessment of
registration.

5. Can I apply directly to NCNZ?
If you are currently registered in Australia with AHPRA, you can apply directly to
NCNZ through the TTMR process. All other internationally qualified applicants
must first apply through CGFNS.

6. How will this impact my future application?
The requirements for registration in NZ will stay the same. We hope that this
change of process will result in quicker assessments and decisions (once all
required documents have been received).

7. Why is the current application process closing?
We are closing the application process from 30 September to 14 October 2019,
to allow a smooth transition to a new process.

8. When can I apply?
From 15 October 2019 (NZST), 14 October 2019 (US EDT).

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.nursingcouncil.org.nz/NCNZ/News-section/news-item/2019/9/Registration-for-IQNs-will-require-two-steps-from-15%20October.aspx

ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി കയറിയ ബസില്‍ വച്ച് മറ്റു യാത്രക്കാരെ ഗൗനിക്കാതെ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ മറ്റ് യാത്രക്കാരുടെ പരിഹാസത്തിനും അശ്ലീലഭാഷയിലുള്ള ശാസനയ്ക്കും വിധേയരായി.
അവധി ആഘോഷിക്കാന്‍ തിരിച്ച സംഘങ്ങളാണ് ബസില്‍ ഉണ്ടായിരുന്നത്. നിറയെ ബിയറും മറ്റുമായാണ് യാത്രക്കാര്‍ ബസില്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.

യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ ഒരു യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബമായി എത്തിയവരും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കൂടാതെ ശീല്‍ക്കാര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ആരംഭിച്ചു.

ഇതോടെയാണ് ബിയറും മറ്റുമായി എത്തിയ മറ്റൊരു സംഘം കമിതാക്കള്‍ക്ക് നേരെ അസഭ്യ വര്‍ഷം ആരംഭിച്ചത്. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇതിന് പിന്നിലെന്ന് യുവതി പറയുന്നു. ഇവരുടെ അശ്ലീല പ്രയോഗങ്ങളും ബഹളവും കൂടിയായതോടെ ബസിലെ യാത്ര അതീവ ക്ലേശകരമായിരുന്നെന്നും യുവതി വ്യക്തമാക്കി.

കമിതാക്കളെയും ബഹളം ഉണ്ടാക്കിയവരെയും തങ്ങളുടെ ബസില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയെന്ന് നാഷണല്‍ എക്‌സ്പ്രസ് അറിയിച്ചു. മാര്‍ച്ചിലും ഇത്തരം സംഭവം നടന്നിരുന്നു. മാഞ്ചെസ്റ്ററില്‍ നിന്നും എക്സ്റ്ററിലേക്കുള്ള പത്ത് മണിക്കൂര്‍ യാത്രക്കിടെ നാഷണല്‍ എക്‌സ്പ്രസ് ബസില്‍ വെച്ച് കമിതാക്കള്‍ വിവസ്ത്രരായ ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കമിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തോമസ്‌കുക്ക് ഡോട്ട് കോം എന്ന വെബ്സൈറ്റിലേക്ക് ഇപ്പോൾ പ്രവേശിച്ചാൽ ഇങ്ങനെയൊരു വാചകം കാണാം: “തോമസ് കുക്ക് യുകെയും അനുബന്ധ സ്ഥാപനങ്ങളും നിർബന്ധിത കടംവീട്ടൽ പ്രക്രിയയിലേക്ക് കടന്നിരിക്കുന്നു. ഔദ്യോഗിക റിസീവറുടെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം ഇപ്പോഴുള്ളത്. യുകെയിലെ ഈ സ്ഥാപനത്തിന്റെ ബിസിനസ്സ് അടിയന്തിരമായി അവസാനിപ്പിച്ചിരിക്കുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫ്ലൈറ്റുകളെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നു. ഉപഭോക്താക്കളെ സഹായിക്കാനായി സിവിൽ ഏവിയേഷൻ അധികൃതർ സംവിധാനമൊരുക്കിയിട്ടുണ്ട്.” ഈ വാചകങ്ങൾക്കു പിന്നാലെ https://thomascook.caa.co.uk/ എന്നൊരു വെബ്സൈറ്റ് ലിങ്കും കൊടുത്തിരിക്കുന്നു. ഈ വെബ്സൈറ്റിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ, തോമസ് കുക്കിൽ വിമാനയാത്ര ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇനി എന്തു ചെയ്യാമെന്നതു സംബന്ധിച്ച വിവരവും പ്രസ്തുത വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

എന്താണ് യാത്രാ പ്രതിസന്ധിയെ നേരിടാൻ അധികാരികൾ ചെയ്യുന്നത്?

സർക്കാരും സിവിൽ ഏവിയേഷൻ അധികാരികളും വളരെപ്പെട്ടെന്നു തന്നെ കുടുങ്ങിപ്പോയ തോമസ് കുക്ക് ഉപഭോക്താക്കളെ സഹായിക്കാൻ രംഗത്തിറങ്ങുകയുണ്ടായി. സെപ്തംബർ 23നും ഒക്ടോബർ 6നുമിടയിൽ തിരിച്ചുവരാനുള്ള എല്ലാവരെയും തങ്ങൾ തിരിച്ചെത്തിക്കുമെന്ന് വെബ്സൈറ്റ് പറയുന്നു. സിവിൽ ഏവിയേഷൻ അധികൃതരുടെ വിമാനമോ, മറ്റേതെങ്കിലും എയർലൈന്‍സ് വിമാനങ്ങളോ ഉപയോഗിച്ചായിരിക്കും ഇവരെ തിരികെയെത്തിക്കുക. വിദേശത്ത് പെട്ടുപോയവർക്ക് ഈ വെബ്സൈറ്റ് മുഖാന്തിരം തിരിച്ചുവരാനുള്ള നടപടികളിലേക്ക് നീങ്ങാമെന്നും പറയുന്നു. തിരിച്ചുവരവിനുള്ള വിമാനങ്ങൾ രണ്ടാഴ്ച മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

ഇതിനു ശേഷമാണ് തിരിച്ചുവരാനുദ്ദേശിക്കുന്നതെങ്കിൽ എല്ലാം സ്വന്തം ചെലവിൽ നടത്തേണ്ടതായി വരും. ചില തോമസ് കുക്ക് ഹോളിഡേ പാക്കേജുകളിൽ മറ്റ് വിമാനക്കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുണ്ട്. ഇവയെ കമ്പനിയുടെ തകർച്ച ബാധിക്കണമെന്നില്ലെന്ന് അധികാരികൾ പറയുന്നു. എന്നാൽ, പാക്കേജിലെ ഹോട്ടൽ താമസമടക്കമുള്ള കാര്യങ്ങളെ ബാധിച്ചേക്കും. ATOL-protected (യുകെ ട്രാവൽ കമ്പനിയുടെ ഹോളിഡേ പാക്കേജ് ഉപയോഗിക്കുന്നവർക്ക് കമ്പനി തകരുകയാണെങ്കിൽ സംരക്ഷണം നൽകുന്ന പദ്ധതിയാണിത്. Air Travel Organisers’ Licensing scheme എന്നാണ് ATOL എന്നതിന്റെ പൂർണരൂപം) ആയ ഉപയോക്താക്കൾക്ക് അതിന്റെ സംരക്ഷണം കിട്ടുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ‘രക്ഷാപ്രവർത്തന’ത്തിന്റെ വ്യാപ്തി?

‘രക്ഷാപ്രവർത്തനം’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. നിലവിൽ തോമസ് കുക്കിലൂടെ വിദേശങ്ങളിലുള്ളത് 6 ലക്ഷം പേരാണ്. ഇക്കാരണത്താൽ തന്നെ ഇവരെ തിരിച്ചു കൊണ്ടുവരികയെന്നത് വലിയൊരു ദൗത്യമാണ്. സർക്കാരും ഇൻഷൂറൻസ് കമ്പനികളും രാവുംപകലുമെല്ലാതെയാണ് ഇതിനു വേണ്ടി പണിയെടുക്കുന്നത്. പലരുടെയും ടൂർ പാക്കേജുകളുടെ പ്രത്യേകത മൂലം ഹോട്ടൽ മുറികൾ പോലും നിഷേധിക്കപ്പെട്ടിരിക്കാം. ഇക്കൂട്ടത്തിൽ ഒന്നര ലക്ഷത്തോളമാളുകൾ യുകെ പൗരന്മാരാണ്.

എന്താണ് ഈ വൻ തകർച്ചയുടെ അനന്തരഫലങ്ങൾ?

വലിയ വേരുപടലങ്ങളുള്ള ഈ കോർപ്പറേറ്റ് കമ്പനിയുടെ തകർച്ച ഇതിനകം തന്നെ അടിയന്തിര സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് കുടുങ്ങിപ്പോയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ തോമസ് കുക്കിന്റെ തകർച്ച ടൂറിസം മേഖലയിൽ വലിയ ക്ഷീണമുണ്ടാക്കും. സ്പെയിൻ, തുർക്കി തുടങ്ങിയ ഇടങ്ങളിലാണ് തോമസ് കുക്കിന്റെ പ്രധാന ബിസിനസ്സുകള്‍. ഇവിടങ്ങളിലെല്ലാം അനുബന്ധ വ്യാപാരങ്ങൾക്ക് സാരമായ തിരിച്ചടിയുണ്ടാകും.

എന്താണ് തോമസ് കുക്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്?

സാമ്പത്തികപ്രശ്നങ്ങൾക്കൊപ്പം കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധികൾ സൃഷ്ടിച്ച പ്രശ്നങ്ങളും ഒരു കാരണമാണ്. ഇതോടൊപ്പം മേഖലയിൽ വർധിച്ചു വന്ന മത്സരവും തോമസ് കസുക്കിനെ പ്രതിസന്ധിയിലാണ്. വളരെ ചെലവ് കുറഞ്ഞ പാക്കേജുകളുമായി നിരവധി സ്ഥാപനങ്ങൾ രംഗത്തു വന്നു. ഓൺലൈൻ ട്രാവൽ ഏജന്റുമാർ വളരെ കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകൾ നൽകാൻ തുടങ്ങി. ഇതോടെ തോമസ് കുക്കിന്റെ പരമ്പരാഗത വ്യാപരത്തിന് തിരിച്ചടി കിട്ടാൻ തുടങ്ങി. തോമസ് കുക്കിന് സ്വന്തമായുള്ള ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം താരതമ്യേന കുറവാണ്. ഇതോടെ ഉപയോക്താക്കൾ നേരിട്ട് ഓൺലൈനായി ഹോട്ടലുകളും മറ്റും ബുക്ക് ചെയ്തു തുടങ്ങി.

കഴിഞ്ഞ വര്‍ഷം യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം തോമസ് കുക്കിന്റെ പാക്കേജുകളെ വല്ലാതെ ബാധിക്കുകയുണ്ടായി. അവസാനനിമിഷത്തിലാണ് പലരും തങ്ങളുടെ ബുക്കിങ്ങുകൾ റദ്ദാക്കിയത്.

തോമസ് കുക്കിന് അതിന്റെ ഭൂതകാല ബിസിനസ് മാതൃകയിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചിരുന്നില്ലെന്ന വിമർ‌ശനവും നിലവിലുണ്ട്. ഡിജിറ്റൽ ലോകത്ത് അനലോഗ് ബിസിനസ് മാതൃക കൊണ്ടുനടക്കുന്ന കമ്പനി എന്ന വിമർശനമാണ് തോമസ് കുക്കിനെതിരെ പലരും ഉയർത്തിയിരുന്നത്. എങ്കിലും തോമസ് കുക്ക് പിടിച്ചു നില്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവൽ ഏജൻസിയെന്ന ഖ്യാതിയിലൂടെ തന്നെ കുറെയെല്ലാം ഉപയോക്താക്കളെ നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ വേനലിൽ തോമസ് കുക്കിന്റെ ഷെയറുകൾ 150 പൗണ്ടിനു താഴെയാണ് വിറ്റുകൊണ്ടിരുന്നത്. ഇടിഞ്ഞുകൊണ്ടിരിക്കുന്ന തോമസ് കുക്കിന്റെ ഷെയറുകളെ ‘വിലകെട്ടത്’ എന്നാണ് മാർക്കറ്റ് വിശകലന സ്ഥാപനമായ സിറ്റിഗ്രൂപ്പ് ബാങ്ക് വിശേഷിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 1.5 ബില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ് കമ്പനിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ബ്രെക്സിറ്റിന് ഈ തകർച്ചയിലുള്ള പങ്കെന്ത്?

അങ്ങനെയൊരാരോപണമുണ്ട്. തോമസ് കുക്ക് തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. കമ്പനി നഷ്ടത്തിലായതിനു കാരണം ആളുകൾ തങ്ങളുടെ യാത്രകൾ നീട്ടി വെക്കുന്നതാണെന്നും ഈ നീട്ടിവെക്കലിനു കാരണം ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയാണെന്നുമാണ് കമ്പനി ആരോപിച്ചത്.

കെണിയിൽ നിന്നൂരാൻ തോമസ് കുക്ക് എന്തെല്ലാം ചെയ്തു?

ഫെബ്രുവരി മാസത്തിൽ തോമസ് കുക്ക് തങ്ങളുടെ വിമാനക്കമ്പനിയെ വിൽപ്പനയ്ക്ക് വെക്കുകയുണ്ടായി. കടക്കെണിയാണ് കാരണം. ഭാഗികമായോ മുഴുവനായോ വാങ്ങാൻ താൽപര്യമുള്ളവരെ തോമസ് കുക്ക് ക്ഷണിച്ചു. ഈ സമയത്ത് തോമസ് കുക്കിന്റെ ഹോട്ടൽ ബിസിനസ്സ് എയർലൈൻ ബിസിനസ്സിനെക്കാൾ നന്നായി ഓടുന്നുണ്ടായിരുന്നു. തങ്ങളുടെ ഹോട്ടൽ ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതിക്കും ഈ വിൽപ്പന സഹായിക്കുമെന്ന് അവർ കണക്കുകൂട്ടി. 103 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.

തോമസ് കുക്ക് എയർലൈന്‍സ്

രണ്ട് ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചു വന്ന സ്ഥാപനമാണ് തോമസ് കുക്ക് എയർലൈൻസ്. 16 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ സാമ്രാജ്യമാണ് തോമസ് കുക്കിന്റേത്. ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഉൾപ്പെടുന്ന വലിയ വ്യാപാരശൃംഖല. 1841ൽ തോമസ് കുക്ക് എന്നയാളാണ് തോമസ് കുക്ക് ആൻഡ് സൺ എന്ന പേരിൽ കമ്പനി തുടങ്ങുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല ബിസിനസ്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് എയർലൈൻസ് കമ്പനിയായ തോമസ് കുക്കിന്റെ തകർച്ചയെ പറ്റി ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ രംഗത്ത്. കമ്പനിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഡയറക്ടർമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും, കമ്പനിയുടെ അക്കൗണ്ടുകളെ പറ്റിയും മറ്റും ഉന്നതതല അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്പനി പൂട്ടിയതു മൂലം ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് ബിസിനസ്‌ സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായ തോമസ് കുക്ക് എയർലൈൻസ് നാല് ദിവസം മുൻപാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഓഡിറ്റർമാർ ആയിരുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്ന് ബിഇഐസ് ( ബിസിനസ്‌, എനർജി & ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ) കമ്മിറ്റി ചെയർമാൻ റേച്ചൽ റീവ്സ് ആവശ്യപ്പെട്ടു. ഒക്ടോബറോടുകൂടി അന്വേഷണം തുടങ്ങും എന്ന് ഉറപ്പ് അധികാരികൾ നൽകിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തും, ഓഡിറ്റ് സ്ഥാനത്തും മറ്റും സേവനമനുഷ്ഠിച്ച എല്ലാവരെയും അന്വേഷണത്തിന് വിധേയമാക്കും. ഈ സ്ഥാനങ്ങളിൽ ഇരുന്നവർ എല്ലാംകൂടി ചേർന്ന് ഏകദേശം 35 മില്യൻ പൗണ്ടോളം, 12 വർഷം കൊണ്ട് കൈക്കലാക്കിയിട്ടുണ്ട്. കമ്പനിയുടെ പെട്ടെന്നുള്ള തകർച്ച ടൂറിസ്റ്റുകളെ ആകമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved