UK

കഴിഞ്ഞ രണ്ട് വർഷക്കാലമായി പോളണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കികൊണ്ടിരിക്കുന്ന യൂറോ മെഡിസിറ്റി, ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഡോക്ടറാകാൻ പഠിപ്പിക്കുന്നതും എന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമുള്ള യുക്രൈനിലെ യൂണിവേഴ്സിറ്റികളിലേക്ക് കുട്ടികൾക്ക് പ്രവേശനം തരപ്പെടുത്തി കൊടുക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ലോക ആരോഗ്യ സംഘടന അംഗീകരിച്ചതും (WHO) ലോകത്ത് ഒട്ടനവധി അവസരങ്ങൾ ഉള്ള രാജ്യങ്ങളായ യുഎസ്എ , യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകൾ ആയ USMLE, UKMLA, NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികൾ, ഇന്ന് ലോകത്ത് നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞ രാജ്യമാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഉക്രൈനിൽ രാജ്യാന്തര വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റികൾ തുറന്നുകൊടുത്തത് ഏതാണ്ട് 25 വർഷം മുമ്പാണ്. ലോകനിലവാരത്തിലുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പഠനം നടക്കുന്നതുമായ ഈ യൂണിവേഴ്സിറ്റികളിൽ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾ പഠിക്കുന്നു. ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 7000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് മാത്രം ഓരോ വർഷവും ഉക്രൈനിൽ മെഡിസിൻ പഠിക്കാൻ പോകുന്നു. ഉക്രൈനിലെ വിവിധ യൂണിവേഴ്സിറ്റികൾക്കായി ജോലി ചെയ്യുന്ന എജ്യൂക്കേഷനൽ കൺസൽട്ടൻസിയുടെ അഭിപ്രായത്തിൽ കേരളത്തിൽ നിന്നു മാത്രം ഓരോ വർഷവും 500 നു മുകളിൽ വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാൻ യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നുണ്ട്. താങ്ങാനാവുന്ന ഫീസ് ആയതുകൊണ്ടും യൂറോപ്പിലെ മുൻ നിര യൂണിവേഴ്സിറ്റികളിൽ പഠിക്കാനവസരം ഉള്ളതുകൊണ്ടും വിദേശത്ത് എംബിബിഎസ് പഠിക്കാൻ പോകുന്നവർക്കിടയിൽ ഏറ്റവും ഡിമാൻഡുള്ള രാജ്യമാണ് ഉക്രൈൻ.

ഉന്നത പഠനരീതികളും താല്പര്യമുള്ള എല്ലാ കുട്ടികൾക്കും താമസസൗകര്യവും ഭക്ഷണവും നൽകുന്ന ഈ യൂണിവേഴ്സിറ്റികളിലെ ജീവിതച്ചെലവ് മറ്റു യൂണിവേഴ്സിറ്റികളും ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ആറു വർഷത്തെ ഉക്രൈനിലെ മെഡിസിൻ പഠനം ഏതാണ്ട് മുപ്പത്തി അയ്യായിരം യൂറോ ( ഉദ്ദേശം 30 ലക്ഷം ഇന്ത്യൻ രൂപ )എല്ലാ ചിലവും ഉൾപ്പെടെ പൂർത്തിയാകുന്നതാണ്. വെറും 35000 പൗണ്ടിന്  6 വർഷത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏതു രാജ്യത്തെയും പ്രവേശന പരീക്ഷ പാസായി ജോലിക്ക് പ്രവേശിക്കാവുന്നതാണ്.

അത്യാധുനിക ലാബ് സൗകര്യങ്ങൾ ,ഉന്നതനിലവാരമുള്ള ക്ലാസ് റൂമുകൾ ,ലൈബ്രറി സൗകര്യങ്ങൾ ഉന്നതനിലവാരമുള്ള റിക്രിയേഷൻ ആൻഡ് സ്പോർട്സ് കേന്ദ്രങ്ങൾ എല്ലാ കുട്ടികളുടെയും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ്.

ഏതാണ്ട് പതിനഞ്ചോളം ആശുപത്രികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുക്രൈനിലെ ഓരോ യൂണിവേഴ്സിറ്റിയും അതിലെ കുട്ടികൾക്ക് ഈ 15-ഓളം ആശുപത്രിയിലും പോയി പഠിക്കാനും കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരങ്ങൾ നൽകുന്നു . യൂറോപ്പിലെ പരിചയസമ്പന്നരായ ഡോക്ടർമാർ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലെ പഠനനിലവാരവും സൗകര്യങ്ങളും ലോകത്തെ ഏത് യൂണിവേഴ്സിറ്റികളുമായും കിടപിടിക്കുന്നതാണ്.

പോളണ്ടിലും ഉക്രൈനിലും സ്വന്തമായി പാർട്ണർ ഏജൻസികൾ ഉള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്ത് അവർക്ക് പഠിക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും ഞങ്ങളുടെ ഏജൻസിയിലൂടെ ലഭ്യമാക്കുന്നതായിരിക്കും.

നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ , കുറഞ്ഞ ചിലവിൽ പഠിച് ഒരു ഡോക്ടർ ആകുക എന്ന സ്വപ്നം ഉണ്ടെങ്കിൽ [email protected] എന്ന ഇമെയിലിലേക്കോ അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 0044-7531961940 or 0091-9544557279ലേക്കോ വിളിക്കുക. നിങ്ങളുടെ മെഡിക്കൽ പ്രവേശനം യൂറോ മെഡിസിറ്റി യിലൂടെ ഉറപ്പുവരുത്തുക.

യുകെയിലെ ഏതാണ്ട് മുപ്പതിൽപരം യൂനിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ യുകെ യിലെ ഒട്ടനവധി കോഴ്സുകൾക്ക് പ്രവേശനം നേടാം എന്ന കാര്യം അറിയിച്ചു കൊള്ളുന്നു. ഇപ്പോൾ യുകെയിലെ യൂണിവേഴ്സിറ്റികൾ വിദ്യാർഥികളുടെ വിസയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലളിതവൽക്കരിച്ചിട്ടുണ്ടെന്നും പല കോഴ്സുകൾക്കും സ്റ്റേ ബാക്ക് അനുവദിച്ചിട്ടുണ്ടെന്ന കാര്യവും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ബന്ധപ്പെടുക
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com

 

ഈ ലോകകപ്പിനിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടമായിരുന്നു. മത്സരത്തിനിടെ ആകാശത്ത് ബലുചിസ്ഥാനു വേണ്ടിയും കശ്മീരിന് വേണ്ടിയുമെല്ലാം സന്ദേശങ്ങളുമായി വിമാനങ്ങളെത്തിയത് നാം കണ്ടതാണ്. ഇന്നത്തെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ഇതേതുടര്‍ന്ന് നോ ഫ്‌ളൈ ഏരിയയായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടിന് പുറത്താണ് ഇത്തവണ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാകട്ടെ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെയായിരുന്നു.

”ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കുക” എന്നെഴുതിയ ബോര്‍ഡുമായി ഒരു വാന്‍ സ്‌റ്റേഡിയത്തിന് പുറത്ത് കൂടി കടന്നു പോവുകയായിരുന്നു.

ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്കോറിലെത്തിയത്. ഇംഗ്ലീഷ് ബോളർമാർ ആധിപത്യം പുലർത്തിയ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി ഹെൻറി നിക്കോൾസിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

 

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലൂടെ ജേതാക്കളെ നിശ്ചയിച്ച മത്സരത്തിൽ ഇഞ്ചോടിഞ്ചു പൊരുതിയ ന്യൂസീലന്‍ഡിന്റെ പ്രതീക്ഷകളെ തച്ചുടച്ചു ആതിഥേയരായ ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാര്‍. നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും 241 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. മല്‍സരത്തെ വെല്ലുന്ന ആവേശവുമായെത്തിയ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും 15 റണ്‍സ് വീതമെടുത്ത് ടൈയില്‍ പിരിഞ്ഞതോടെ, ചട്ടമനുസരിച്ച് സൂപ്പർ ഓവറിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായി. രണ്ട് ബൗണ്ടറികൾ ആണ് ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ നേരിട്ടത് ജോസ് ബട്‌ലര്‍ – ബെന്‍ സ്റ്റോക്‌സ് സഖ്യമാണ്. ട്രെനന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിള്‍, ഒരു ഡബിള്‍, രണ്ട് സിംഗിള്‍ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത് വമ്പനടികളുടെ ആശാന്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മൂന്നാം പന്തില്‍ സിക്‌സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയര്‍ത്തി. അവസാന പന്തില്‍ വിജയത്തിലേക്ക് രണ്ടു റണ്‍സെന്ന നിലയില്‍, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ പുറത്തായതോടെ സൂപ്പര്‍ ഓവറും ടൈയായി. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് ജേതാക്കളായി.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.cricketworldcup.com/video/1279151

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലന്‍ഡിനെതിരെ 242 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ ഒയിൻ മോർഗനാണ് പുറത്തായത്. ജെയിംസ് നേഷമിനാണ് വിക്കറ്റ്. സ്കോർ 71ൽ നിൽക്കെ ലോക്കി ഫെർഗൂസൻ ബെയർസ്റ്റോയെ ക്ലീൻ ബോൾ ചെയ്തു. ജെയ്സൺ റോയി (20 പന്തിൽ 17), ജോ റൂട്ട് (30 പന്തിൽ ഏഴ്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (22 പന്തിൽ 9) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ. കിവീസിനായി മാറ്റ് ഹെൻറി, കോളിൻ ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൻ, ജെയിംസ് നേഷം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 24 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സ് (5) , ബട്‌ലർ(2) എന്നിവർ ക്രീസിൽ.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.

മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.

ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

മലയാളം യുകെ ന്യൂസ് ബ്യുറോ

എൻ എച്ച് എസിന്റെ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് ലിസ്റ്റ് പുതിയ റെക്കോർഡിലേക്ക് കടന്നു . ചികിത്സ ലഭിക്കുന്നതിനായി രോഗികൾക്ക് ആറുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ആക്സിഡന്റ്& എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനം ജൂണിൽ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. മെയിലെ കണക്കുകൾ പ്രകാരം ഏകദേശം 245, 079 ത്തോളം ആളുകൾക്ക് ചികിത്സ ലഭിക്കുന്നതിനായി 26 ആഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ആക്സിഡന്റ്& എമർജൻസി വിഭാഗത്തിൽ, ഉടൻ ചികിത്സ ലഭിക്കേണ്ട സാഹചര്യത്തിനു പകരം, 4 മണിക്കൂർ വരെയാണ് രോഗികൾ കാത്തിരിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തേണ്ട ഓപ്പറേഷനുകൾക്കായുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫസർ ഡെറിക് ആൻഡേഴ്സൺ പ്രസ്താവിച്ചു. ശൈത്യകാലത്തിന് വരവിനു മുൻപുതതന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതും, ആശുപത്രിയിലേക്കുള്ള രോഗികളുടെ പ്രവേശനങ്ങൾ വർധിപ്പിക്കേണ്ടതുമാണ്.

എന്നാൽ 20.5 ബില്യൻ പൗണ്ട് മാത്രമാണ് എൻഎച്ച്എസിനു ഫണ്ടായി നൽകിയിട്ടുള്ളതെന്നും,   ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുണ്ട്. ഏകദേശം നാലായിരത്തോളം ക്യാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ആണെന്ന് മാക്ക്മില്ലിൻ ക്യാൻസർ സപ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഏകദേശം 4.3 9 മില്യൺ രോഗികളാണ് ഇംഗ്ലണ്ടിലെമ്പാടും ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഏകദേശം ഒരു മില്യൻ ജനങ്ങളാണ് എംആർഐ പോലുള്ള ടെസ്റ്റുകൾ ക്കായി കാത്തിരിക്കുന്നത്.

 

ലണ്ടൻ∙ വിമ്പിൾ‍ഡൻ വനിതാ സിംഗിൾസ് കിരീടം റുമാനിയൻ താരം സിമോണ ഹാലെപിന്. ഫൈനലിൽ യുഎസ് താരം സെറീന വില്യംസിനെയാണ് വിമ്പിൾഡനിലെ കന്നി കിരീടം നേടാൻ ഹാലെപ് മറികടന്നത്. സ്കോർ‌ 6–2, 6–2.
വിമ്പിൾഡൻ കിരീടം സ്വന്തമാക്കുന്ന ആദ്യ റുമാനിയൻ താരമാണ് സിമോണ ഹാലെപ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടവും സിമോണയ്ക്കായിരുന്നു. ഏഴു തവണ വിമ്പിൾഡൻ വിജയിച്ച സെറീന വില്യംസ് വലിയ പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കാതെയാണു കീഴടങ്ങിയത്. തോൽവിയോടെ ഗ്രാൻഡ് സ്ലാം റെക്കോർഡുകളുടെ കാര്യത്തിൽ മാർഗരറ്റ് കോർട്ടിന് (24) ഒപ്പമെത്താനുള്ള അവസരവും സെറീനയ്ക്കു നഷ്ടമായി.

കഴിഞ്ഞ തവണയും വിമ്പിൾഡൻ ഫൈനലിലെത്തിയ സെറീന ജർമനിയുടെ ആഞ്ചലിക് കെർബറിനോടു തോൽക്കുകയായിരുന്നു. 6–3, 6–3 എന്ന സ്കോറിനായിരുന്നു അന്നത്തെ തോല്‍വി.

ഡാർലിങ്ടൺ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നേഴ്‌സ് മരണത്തിന് കീഴടങ്ങി. ഡാർലിങ്ടണിൽ താമസിച്ചിരുന്ന ത്രേസ്യാമ്മ  റെജിയാണ് (45 ) ബ്രെസ്റ്റ് കാൻസർ മൂലം മരിച്ചത്. രോഗം കൂടുതലായതിനെത്തുടർന്ന് വളരെ പെട്ടെന്ന് തന്നെ കേരളത്തിലേക്ക് പോവുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. രണ്ട് കുട്ടികളാണ് ത്രേസ്യമ്മക്ക് ഉള്ളത്.

കഴിഞ്ഞ എട്ട് വർഷത്തോളമായി ബ്രസ്റ്റ് ക്യാന്സറിന് ചികിത്സയിൽ ആയിരുന്നു. ആദ്യകാല ചികിത്സയിൽ രോഗം പൂർണ്ണമായി വിട്ടുമാറുകയും ചെയ്‌തിരുന്നു. എന്നാൽ ഇടവിട്ടുള്ള പരിശോധനകളിൽ രോഗത്തിന്റെ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോൾ തുടർ ചികിത്സകൾ വഴി രോഗത്തെ നിയന്ത്രിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച മുന്നേ നടന്ന പരിശോധനയിൽ രോഗം കൂടുതൽ വഷളാവുകയും മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തതോടെ പെട്ടെന്നു തന്നെ നാട്ടിൽ എത്തുകയായിരുന്നു. ഒരാഴ്ച്ച മുൻപ്  മാത്രം നാട്ടിൽ എത്തി എല്ലാ ബന്ധുമിത്രങ്ങളെയും കാണുകയും ചെയ്‌ത ത്രേസ്യയുടെ ബോധം പെട്ടെന്ന് തന്നെ നഷ്ടപ്പെടുകയും ഇന്ന് മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

ശവസംക്കാരം നാളെ കുമരകത്തെ വള്ളാറ പുത്തൻപള്ളിയിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. അകാലത്തിലുള്ള ത്രേസ്യാമ്മയുടെ മരണത്തിൽ ദുഃഖാർത്ഥരായ എല്ലാ ബന്ധുമിത്രാദികളെയും മലയാളംയുകെയുടെ അനുശോധനം അറിയിക്കുന്നു.

കെന്റിലെ ചാത്തമിൽ താമസിക്കുന്ന സിജു തോമസ് – റെനി ദമ്പതിമാരുടെ മകനും ചാത്തമിലെ ന്യൂ ഹൊറൈസൺ ചിൽഡ്രൻസ് അക്കാഡമിയിലെ വിദ്യാർത്ഥിയുമായ ഇവാൻ സിജു തോമസാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ലോകമെമ്പാടുമുള്ള ഉയർന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെൻസയിൽ അംഗത്വം നേടുന്നതിന് നടത്തിയ cattel B III ടെസ്റ്റിലാണ് ഇവാന്റെ മിന്നുന്ന പ്രകടനം .

 

സാധ്യമായ ഏറ്റവും ഉയർന്ന മാർക്ക് 162 ആണ് ഇവാൻ നേടിയത് .മെൻസയിൽ അംഗത്വം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ സ്കോർ 148 ആണ്. മെൻസ ടെസ്റ്റിൽ ഇതുവരെ പങ്കെടുത്തവരിൽ ഒരു ശതമാനം മാത്രം കൈവരിച്ച സ്കോറിനൊപ്പമാണ് ഇവാന്റെ സ്കോർ. പതിനൊന്ന് വയസ് മാത്രമുള്ള ഇവാൻ നേടിയ സ്കോർ പ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ്‌സിനെക്കാൾ 2 പോയിന്റ് കൂടുതൽ ആണെന്ന് അറിയുമ്പോഴാണ് ഇവാന്റെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്.

തന്റെ പഠിത്തത്തോടൊപ്പം വായനയിലും കുങ്ഫുവിലും ഡ്രംമ്മിങ്ങിലും പ്രാവീണ്യം നേടുന്ന ഇവാൻ റുബിക്’സ് ക്യൂബ് ഒരു മിനിറ്റിനകം പൂർത്തീകരിക്കാനും മിടുക്കനാണ്. ഇവാന്റെ പഠിത്തത്തിലും പഠ്യേതര വിഷയങ്ങളിലും ഉള്ള കഴിവിനെക്കുറിച്ചു അറിയാമെങ്കിലും ഈ നേട്ടം പ്രതീഷിച്ചില്ലെന്ന് ഇവാന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ അധ്യാപകർക്ക് ഇവാന്റെ ഈ വിജയത്തിൽ അത്ഭുതമൊന്നുമില്ല. ഒരു പുസ്തകം വായിക്കുവാൻ കൊടുത്താൽ ഒന്നല്ലെങ്കിൽ രണ്ടു മണിക്കൂറിനകം വായിച്ചു തീർക്കുന്ന ഇവാനെ കാത്തിരിക്കുന്നത് വലിയ വലിയ വിജങ്ങളാണെന്നു അവർ അഭിപ്രായപ്പെടുന്നു.

 

ഗണിതശാസ്ത്രം വളരെയേറെ ഇഷ്ടപ്പെടുന്ന ഇവാന് ഗണിത ശാസ്‌ത്രജ്ഞൻ ആകാനാണ് ആഗ്രഹം. തന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കമെന്ന നിലയിൽ റോചെസ്റ്ററിലെ മാത്‍സ് സ്കൂളിൽ പഠനം തുടരുവാനുള്ള തയാറെടുപ്പിലാണ് ഇവാനും മാതാപിതാക്കളും.

മലയാളം യുകെ ന്യൂസ് ബ്യുറോ

ഹെയ്ത്രോ വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത ഏറെ എന്ന് റിപ്പോർട്ടുകൾ. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്നത്. വേതന വർദ്ധനവിനെ സംബന്ധിക്കുന്ന തർക്കങ്ങൾ ജീവനക്കാരുടെയും അധികൃതരുടെയും ഇടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാമേഖലകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജൂലൈ 26, 27, ഓഗസ്റ്റ് മാസം 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താൻ ഉള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനൽക്കാലത്തെ യാത്രയെ ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിമാനത്താവളം ശരിയായ രീതിയിൽ നടത്തി കൊണ്ടുപോകേണ്ട ജീവനക്കാരുടെ ഇടയിലെ സമരം, വിമാനത്താവളത്തെ വളരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയൻ റീജിയണൽ കോർഡിനേറ്റിംഗ് ഓഫീസർ വെയ്ൻ കിങ് രേഖപ്പെടുത്തി. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാൻ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേതന വർദ്ധനവിനെ സംബന്ധിക്കുന്ന ചർച്ചയ്ക്കായി യൂണിയൻ നേതാക്കളെ എയർപോർട്ട് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസവേതനം. ഇത് 4.6 ശതമാനം വരെ വർധിപ്പിക്കുമെന്ന ഉറപ്പ് എയർപോർട്ട് അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസവേതനം ലഭിക്കുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു. സമരം ഒത്തുതീർക്കാനുള്ള എല്ലാ നടപടികളും എയർപോർട്ട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

ലണ്ടന്‍: റാഫേൽ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അടിയറവു പറയിച്ച് റോജർ ഫെഡറർ വിംബിൾഡണിന്‍റെ ഫൈനലിൽ പ്രവേശിച്ചു. സ്‌കോര്‍: 7-6, 1-6, 6-3, 6-4.  നദാലിനെതിരെ ഒരു സെറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് ഫെഡററിന്‍റെ ഫൈനല്‍ പ്രവേശം.   കലാശപ്പോരിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.

RECENT POSTS
Copyright © . All rights reserved