അബുദാബി: യാത്രക്കാരന്റെ ടാബ്‍ലറ്റ് ഡിവൈസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 131 വിമാനമാണ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അടിയന്തരമായി ഇറക്കിയത്.
അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനം സുരക്ഷിതമായി ഡബ്ലിനില്‍ ഇറക്കിയ ശേഷം ടാബ്‍ലറ്റ് ഡിവൈസ് വിമാനത്തില്‍ നിന്നുമാറ്റി. തുടര്‍ന്ന് യാത്ര തുടരുകയായിരുന്നു.
ബാറ്ററികളില്‍ നിന്ന് തീപിടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ആപ്പിള്‍ മാക്ബുക്ക് പ്രോ കംപ്യൂട്ടറുകളുടെ ചില മോഡലുകള്‍ക്ക് നേരത്തെ വിവിധ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വിമാനം വഴിതിരിച്ചുവിട്ടതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഇത്തിഹാദ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ലണ്ടൻ : വിപ് ക്രോസ് ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ പ്രൈംമിനിസ്റ്റർക്കെതിരെ മാധ്യമസ്വാധീനത്തിനുള്ള സന്ദർശനം എന്ന പരാതിയുമായി പൗരൻ രംഗത്തെത്തി.
ആശുപത്രി സന്ദർശിക്കാനെത്തിയ ബോറിസ് ജോൺസൺന് നേരെ കയർത്ത ശാലെം എന്ന പിതാവിന് പറയാനുണ്ടായിരുന്നത് ഇങ്ങനെ. എൻ എച്ച് എസ് തകർച്ചയിലാണ്. ഇന്നലെ അഡ്മിറ്റ് ചെയ്ത എന്റെ മകൾ ചികിത്സ ലഭിക്കാതെ കിടന്നത് മണിക്കൂറുകളോളം ആണ്. അവളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. ചെറിയ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ല. മണിക്കൂറുകൾക്കു ശേഷമാണ് ഒരു ഡോക്ടറോ നേഴ്സോ ചികിത്സക്ക് തയ്യാറായത്. എൻഎച്ച്എസ് തകർച്ചയിലാണ്. അത് പുതിയ കാര്യമല്ല, വർഷങ്ങളായി തകർച്ചയിലാണ്. താങ്കൾ ഇപ്പോൾ മാധ്യമശ്രദ്ധ നേടാൻ എങ്കിലും ഇവിടെ എത്തിയല്ലോ എന്നായിരുന്നു പിതാവിന്റെ പരാതി.
എന്നാൽ തങ്ങൾക്കൊപ്പം മാധ്യമങ്ങൾ ഇല്ല എന്നു മറുപടി പറഞ്ഞ ഉദ്യോഗസ്ഥരോട് സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന ക്യാമറ ചൂണ്ടികാട്ടി” അപ്പോൾ ഇത് എന്താണെന്ന്” മറുചോദ്യം പിതാവ് ഉന്നയിച്ചു. എന്നാൽ എൻ എച് എസ്സിന്റെ അവസ്ഥ നേരിട്ടറിയാൻ സന്ദർശിക്കാനെത്തിയതാണ് ബോറിസ് ജോൺസൺ എന്നാണ് നിലപാട്.
എന്തായാലും പ്രൈംമിനിസ്റ്റർ വാർഡുകൾ സന്ദർശിച്ചത് നന്നായി എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അഭിപ്രായം. കാരണം ഇതിലും വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളുടെയും വാർഡുകളുടെയും അവസ്ഥ അദ്ദേഹം ഇതോടുകൂടി മനസ്സിലാക്കും എന്നാണ് കരുതുന്നത്.
യു കെയിൽ ഉള്ള ഏറ്റവും നല്ല അസോസിയേഷനുകളിൽ ഒന്നായ ബി സി എം സി 14/09/2019 ശനിയാഴ്ച ബിർമിങ്ഹാമിലുള്ള ആർടൻ ഹാളിൽ വച്ച് അതിഗംഭീരമായി ഓണം കൊണ്ടാടി. നാനൂറിൽ പരം ആളുകൾ പങ്കെടുത്ത ഓണാഘോഷം വളരെ പുതുമ നിറഞ്ഞതാക്കി മാറ്റുവാൻ ബി സി എം സി കമ്മിറ്റിക്ക് കഴിഞ്ഞു. ബി സി എം സി വനിതകൾ നടത്തിയ മെഗാ തിരുവാതിര അതിമനോഹരവും കണ്ണിന് കുളിർമ പകരുന്ന ഒന്നുമായിരുന്നു.
കുട്ടികളുടെയും, മുതിർന്നവരുടെയും ഗാനങ്ങളും, നൃത്തങ്ങളും, കുട്ടികൾ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും നല്ല നിലവാരം പുലർത്തിയെന്നത് ബി സി എം സിയുടെ ഒരു പ്രത്യേകതയാണ്.
യുക്മ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോയെ ബി സി എം സിയുടെ കുടുംബങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു. ബി സി എം സിയുടെ കുടുംബത്തിൽ നിന്നുള്ള അകമഴിഞ്ഞ് എല്ലാ സഹായത്തിനും വൈസ് പ്രസിഡന്റ് നന്ദി അർപ്പിച്ചു. യുക്മ യിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷനാണ് ബി സി എം സി.
അതുപോലെ അമേരിക്കയിൽ പോയി വടംവലിയിൽ ഒന്നാം സമ്മാനം ലഭിച് യു കെയിൽ നിന്നുള്ള ടീമിനെയും അന്നേദിവസം ആദരിച്ചു. യുക്മ നടത്തിയ വള്ളംകളിയിൽ പങ്കെടുത്ത ബി സി എം സിയുടെ വള്ളംകളി ടീം, അതുപോലെ യൂത്തിനു വേണ്ടി തുടങ്ങിയ ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വടംവലിയിൽ പങ്കെടുത്ത കൂടുതൽ അംഗങ്ങളും ബി സി എം സി യുടെ അംഗങ്ങളായിരുന്നു. ഈ വർഷത്തെ പ്രത്യേകത കേരളത്തിന്റെ ദേശീയ ഫലമായ ഒരു ചക്ക ലേലത്തിൽ വിളിച്ചത് 895പൗണ്ടിനാണ് എന്നത് ഒരു അത്ഭുതമായി എല്ലാവരിലും സന്തോഷം നിറച്ചു.
അടുത്തവർഷം ബി സി എം സി യൂത്തിന്റെ വളർന്നുവരുന്ന നമ്മുടെ യൂത്തിനെ കൂടുതലായി കോർത്തിണക്കി പുതിയ പരിപാടികൾക്ക് തുടക്കമിടുമെന്ന് കമ്മിറ്റി അറിയിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യ യോടു കൂടി ഒരു ദിവസം നീണ്ടുനിന്ന ഓണാഘോഷം അതി ഗംഭീരമായി കൊണ്ടാടി. വന്നവർക്ക് സ്നേഹത്തിന്റെയും, നന്ദിയുടെയും, സന്തോഷത്തിനും ഓണാശംസകൾ ബിസി എംസി നേർന്നു. ലെവൽ, ജിസിസി എന്നിവയിൽ എ ഗ്രേഡുകൾ നേടിയ കുട്ടികളെ അവാർഡുകൾ നൽകി ആദരിച്ചു.
യുകെയിലെ ബോൺ മൗത്ത് – പൂൾ ആസ്ഥാനമായി പുതിയതായി രൂപം പ്രാപിച്ച കലാ സാംസ്‌കാരിക സംഘടനയായ “സമാന്തര യുകെ” യ്ക്ക് ജന ഹൃദ്യയങ്ങളുടെ ഉജ്വല സ്വീകരണം .
പ്രൗഢ ഗംഭീരമായ ,ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കത്തോടെയാണ് “സമാന്തര യുകെ “കലാ -സാംസ്‌കാരിക രംഗത്തേയ്ക്ക് തൻെറ കന്നി പ്രവേശനത്തിന് ആരംഭം കുറിച്ചത് .
ഈ മാസം പതിനഞ്ചാം തീയതി പൂളിലെ “ബ്രോഡ്‌സ്‌റ്റോൺ വാർ മെമ്മോറിയൽ ഹോം “ഹാളിൽ , വിശിഷ്ഠാതിഥികൾ -സമീക്ഷ ദേശീയ പ്രസിഡന്റ് ശ്രീമതി സ്വപ്‌നാ പ്രവീൺ ,മലയാളം മിഷൻ ദേശീയപ്രസിഡന്റ് , എബ്രഹാം കുര്യൻ , “സമാന്തര യുകെ ” സെക്രട്ടറി നോബിൾ തെക്കെമുറി , സമാന്തര യുകെ പ്രസിഡന്റ് പോളി മാഞ്ഞൂരാൻ തുടങ്ങിയവർ വലിയ ഒരു സദസ്സിനെ സാക്ഷ്യപ്പെടുത്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആഘോഷച്ചടങ്ങിൽ ശ്രീമതി സ്വപ്ന പ്രവീണും എബ്രഹാം കുര്യനും “സമാന്തര യുകെ ” യുടെ പ്രവേശനത്തെ ശ്ലാഘിച്ചു കൊണ്ട് ഓണാഘോഷങ്ങൾക്ക് സമകാലീനലോകത്ത് ഇന്നുള്ള പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .
തിരുവോണത്തിൻെറ മാഹാത്മ്യത്തെയും അതിൻെറ സാരാംശത്തെയും കുറിച്ച് നമ്മുടെ ജനം ബോധവാന്മാരാകേണ്ടതിൻെറ ആവശ്യകതയെയും കുറിച്ച് ശ്രീമതി സ്വപ്‌നാ പ്രവീൺ തൻെറ പ്രഭാഷണത്തിൽ പറഞ്ഞു .ശ്രേഷ്ഠഭാഷയായ മലയാളത്തിൻെറ ഇന്നത്തെ അപചയത്തെക്കുറിച്ചും അത് ഇന്ന് നേരിടുന്ന വെല്ലുവിളികളെ ചെറുത്ത് തോല്പിക്കാൻ പുതിയ തലമുറ മുന്നോട്ടു കടന്നു വരണമെന്ന് എബ്രഹാം കുര്യൻ തൻെറ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു .
പ്രസിഡന്റ് പോളി മാഞ്ഞൂരാൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത് വരവേറ്റ യോഗത്തിൽ സെക്രട്ടറി നോബിൾ തെക്കെമുറി ജീവിതത്തിൻെറ പടിവാതിക്കൽ കടന്നു വരുന്ന തിരുനാൾ ആഘോഷങ്ങൾ സ്വയം തങ്ങളുടെ ജീവിതത്തെ അപഗ്രഥനം ചെയ്യുന്നതിനുള്ള വേദികളാണെന്ന് തൻെറ പ്രസംഗത്തിൽ പറഞ്ഞു .
മഹാബലി തമ്പുരാൻെറ ചമയത്തിൽ വേദിയിൽ എത്തിയ ട്രഷറർ റെജി കുഞ്ഞാപ്പിയെ വാദ്യമേള ആഘോഷങ്ങളോടെ ജനം നിറഞ്ഞ കരഘോഷങ്ങളോടെ സ്വീകരിച്ചു .അദ്ദേഹം മഹത്തായ ഓണസന്ദേശം നൽകി ജനത്തെ അഭിസംബോധന ചെയ്തു .
യുകെയുടെ ദേശീയ പ്രസിഡന്റ് ശ്രീ മനോജ് പിള്ള , D .K .C പ്രസിഡന്റ് സോണി കുര്യൻ , DMA പ്രതിനിധി ശ്രീ ലൂയികുട്ടി , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സാമൂഹ്യ പ്രവർത്തകനും , DKC – യുടെ സജീവ പ്രവർത്തകനുമായ ഡാന്റോ പോൾ , കലാസാംസ്കാരിക രംഗത്തെ ഈ പുതിയ സംരഭത്തിന് നന്മകൾ നേർന്നു . “സമാന്തര യുകെ ” യുടെ ഈ ആഘോഷപരിപാടികൾ മത നിരപേക്ഷതയുടെ ഉദാത്ത മാതൃകയാണെന്ന് ഡാന്റോ പോൾ അഭിപ്രായപ്പെട്ടു .സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങൾ ആഘോഷപരിപാടികൾക്ക് നിറസാന്നിധ്യമായിരുന്നു . അറിയപ്പെടുന്ന പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും വേദിയിൽ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ ഏറെ ആസ്വാദജനകമായിരുന്നു .അറിയപ്പെടുന്ന ചിത്രകാരനും കലാകാരനുമായ ബോബിച്ചൻ അഗസ്റ്റിൻ രൂപകല്പന ചെയ്ത അത്തപ്പൂക്കളം സദസിൻെറ പ്രശംസ പിടിച്ചുപറ്റി . കലാ സാസ്കാരിക പരിപാടികൾക്ക് അനുബന്ധമായി നടത്തപ്പെട്ട വിഭവസമൃദ്ധമായ ഓണസദ്യയും വടം വലിയും ആഘോഷങ്ങൾക്ക് ഏറെ ചാരുത പകർന്നു .
നോബിൾ തെക്കെമുറി സെക്രട്ടറി ആയ നേതൃത്വ നിരകളിലെ അംഗങ്ങളായ റെജി കുഞ്ഞാപ്പി ,പോൾ മാഞ്ഞൂരാൻ, ജിൻസ് ജോൺ ,ജിബു ,റെന്നി ക്ലിറ്റസ് ,പ്രസാദ് ഓഴയ്ക്കൽ , ടോം ജോസ് , കർമ്മ- പരിപാടികൾക്ക് കൃത്യമായ ഏകോപനം നിർവഹിച്ചു . സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവും ഫോട്ടോ ഗ്രാഫറുമായ ജിജു നായർ ഛായാഗ്രഹണ നിർവ്വഹണത്തിന് നേതൃത്വം നൽകി .
കുടുംബ രഹസ്യങ്ങള്‍ പരസ്യമാക്കിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. സ്റ്റോക്സിന്റെ ദുരന്തപൂര്‍വമായ കുടുംബ ജീവതിത്തിന്റെ വിവരങ്ങളാണ് ദ് സണ്‍ “STOKES’ SECRET TRAGEDY എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ പരസ്യമാക്കിയത്.
സ്റ്റോക്സിന്റെ സഹോദരനെയും സഹോദരിയെയു അമ്മയുടെ പൂര്‍വകാമുകന്‍ സ്റ്റോക്സ് ജനിക്കുന്നതിനു മുമ്പെ കൊലപ്പെടുത്തിയതാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. സ്റ്റോക്സ് ഒരിക്കലും പരസ്യമാക്കാത്ത കുടുംബ കാര്യങ്ങളും ലോഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു. ഇതാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.
ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്ന് സ്റ്റോക്സ് ട്വീറ്ററില്‍ വ്യക്തമാക്കി. ലേഖനത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ആരോപിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് വിമര്‍ശനക്കുറിപ്പില്‍ വ്യക്തമാക്കി.
— Ben Stokes (@benstokes38) September 17, 2019
ബ്രിട്ടൺ : സൺ മാർക്ക് കമ്പനി ലിമിറ്റഡിന്റെ ഉടമ, ഇന്ത്യൻ വംശജനായ രമിന്തർ സിംഗ് റേഞ്ചറെ ബ്രിട്ടൻ പാർലമെന്റിലെ ഹൗസ് ഓഫ് ലോർഡിസിലേക്കു നോമിനേറ്റ് ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബിസിനസ് രംഗത്തും, ബ്രിട്ടൻ ജനതയ്ക്കും, അതോടൊപ്പം കൺസർവേറ്റീവ് പാർട്ടിക്കും അദ്ദേഹം ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി.
ബ്രിട്ടൺ മുൻ പ്രധാനമന്ത്രി തെരേസ മേ അവരുടെ രാജിക്കത്തിൽ രമിന്തറിന്റെ പേര് ശുപാർശ ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജ്റൻവാല എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഈ സ്ഥലം പാകിസ്ഥാനിൽ ഉൾപ്പെടുന്നു. പാർട്ടീഷന്റെ സമയത്ത് പഞ്ചാബ് സംസ്ഥാനത്തെ പട്ട്യാല നഗരത്തിലേക്ക് രമിന്തറിന്റെ കുടുംബം മാറി താമസിച്ചു. അതിനാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുള്ള വ്യക്തിയാണ് രമിന്തർ.
ഇന്ത്യയും,പാകിസ്ഥാനും, ബ്രിട്ടനും തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുത്തുവാൻ താൻ പരമാവധി ശ്രമിക്കുമെന്ന് രമീന്തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടനിൽ ഇന്ന് നിലനിൽക്കുന്ന പല കമ്മ്യൂണിറ്റികളും തമ്മിൽ സൗഹൃദ ബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം ഇന്ത്യൻ പ്രസ് ട്രസ്റ്റിന് നൽകിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ചണ്ഡീഗഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം, യുകെയിലെത്തി രമിന്തർ നിയമബിരുദം നേടി. വെറും രണ്ട് പൗണ്ട് കൊണ്ട് മാത്രമാണ് അദ്ദേഹം തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഇന്ന് സൺ മാർക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാൻ പദവിയിൽ ആണ് അദ്ദേഹം. ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏകദേശം ഒരു മില്യൻ പൗണ്ടോളം അദ്ദേഹം സംഭാവന നൽകിയിരുന്നു. കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ജോയിന്റ് ചെയർമാനായി 2008-ൽ അദ്ദേഹം നിയമിതനായിരുന്നു. അദ്ദേഹത്തിന്റെ വിവിധ സേവനങ്ങൾക്കായി ആണ് ഈ ബഹുമതി ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിരിക്കുന്നത്.
എന്‍ഡുറോമന്‍ ട്രയാത്തലണ്‍ പൂര്‍ണമാക്കിയ ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മായങ്ക് വൈദ്. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തെ 44-ാം കായിക താരം കൂടിയാണ് മായങ്ക്. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍താരം ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനയറുടെ റെക്കോര്‍ഡും തകര്‍ത്തു. 50 മണിക്കൂറും 24 മിനിറ്റുമാണ് മായങ്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനെടുത്തതെങ്കില്‍ 52 മണിക്കൂറും 30 മിനിറ്റുമാണ് ബെല്‍ജിയം താരത്തിന്റെ മുന്‍ റെക്കോര്‍ഡ്.
ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്ന് കെന്റ് തീരത്തെ ഡോവറിലേക്ക് 140 കിലോമീറ്റര്‍ ഓട്ടം, തുടര്‍ന്ന് ഫ്രഞ്ച് തീരത്തേക്ക് ഒരുഇംഗ്ലീഷ് ചാനലിലൂടെയുള്ള നീന്തല്‍ (33.8 കിലോമീറ്റര്‍ ദൂരം), ഇതിനുശേഷം 289.7 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റൈഡിങ്ങും. കലായിസ് മുതല്‍ പാരിസ് വരെയാണ് സൈക്കിളിങ്. ഓട്ടവും പിന്നീട് നീന്തലും ഒടുവില്‍ സൈക്കിളിങ്ങും അടങ്ങിയ ട്രയാത്തലണ്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയതാണ്.
ഏറ്റവും കടുപ്പമേറിയതുകൊണ്ടുതന്നെ ഈ ട്രയാത്തലണ്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വം ആളുകള്‍ മാത്രമാണ്. ഒരു ഇന്ത്യന്‍ താരം റെക്കോര്‍ഡ് സമയത്തോടെ അത് പൂര്‍ത്തിയാക്കിയപ്പോള്‍ അപൂര്‍വ ബഹുമതിയാണ് തേടിയെത്തുന്നത്. എവറസ്റ്റ് കയറുന്നതിനേക്കാള്‍ കടുപ്പമാണ് ഇതെന്നാണ് മായങ്കിന്റെ പ്രതികരണം. ഓട്ടത്തേക്കാള്‍ ബുദ്ധിമുട്ട് നീന്തലും സൈക്കിള്‍ ചവിട്ടലുമാണെന്ന് താരം പറഞ്ഞു. 50 മണിക്കൂറോളം ഉറങ്ങാതിരിക്കുന്നത് മത്സരം കഠിനമാക്കുന്നു. നീന്തിക്കൊണ്ടിരിക്കുമ്‌ബോള്‍ ഫ്രഞ്ച് തീരം കാണുന്നതാണ് ഏറ്റവും വലിയ വെല്ലുവെളി. ഹിമാചല്‍ സ്വദേശിയായ മായങ്ക് ഹോങ്കോങ്ങില്‍ ലീഗല്‍ എക്സിക്യുട്ടീവ് ആണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചു. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.
ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററില്‍ കുറിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജെസ്സ് മില്‍നെ പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍സണ്‍. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ചാഴ്ചത്തെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന്‍ യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.
ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.
ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.