ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവർ കപ്പലിൽ നിന്നിറങ്ങി.
ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രേറ്റ് ബഹാമാസ് അബാക്കോ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പെൺകുട്ടി തന്റെ വളർത്തുനായയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ചിത്രവും കാറ്റിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലെ വീഡിയോകളും ലഭിച്ചിട്ടുണ്ട്. കാറ്റഗറി നാലിൽ പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് വീടുകൾക്കും തെരുവുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ ഗവർണർ ജനറൽ കോർണിലിയോസ് സ്മിത്തിന് അയച്ച കത്തിൽ ഡോറിയന് ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ടത്തിൽ തനിക്കും ഫിലിപ്പ് രാജകുമാരനും അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആത്മാർത്ഥമായി അനുശോചനം അറിയിക്കുന്നു എന്നും രാജ്‌ഞി പറഞ്ഞു. ദുരന്ത സ്ഥലത്ത് വോളണ്ടിയർ മാർക്കും സന്നദ്ധസംഘടനകൾക്കും അവരുടെ സേവനങ്ങൾക്ക് രാജ്‌ഞി നന്ദി അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ കിണറുകളിൽ എല്ലാം ഉപ്പുവെള്ളം കയറി മലിനമായിരിക്കുകയാണ്. അതിനാൽ പ്രദേശത്തെ ഏറ്റവും അത്യാവശ്യമുള്ള വസ്തു ശുദ്ധജലമാണ്. തിങ്കളാഴ്ചയോടെ കാറ്റു കുറഞ്ഞെങ്കിലും കോമൺവെൽത്തിന്റെ ഭാഗമായ 700ചെറു ദ്വീപുകളും നിത്യ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഏറെ സമയമെടുക്കും.
ട്യൂൺ ഓഫ് ആർട്സ് യുകെ ഒരുക്കുന്ന മയൂരാ ഫെസ്റ്റില്‍ പങ്കുചേരുവാനായി യുകെ യുടെ നാനാഭാഗത്തുനിന്നുമെത്തുന്ന കലാകാരന്‍മ്മാരെയും കലാകാരികളെയും വരവേല്‍ക്കാന്‍ നോര്‍ത്താംപ്ടണ്‍ഷെയറിലെ മലയാളികള്‍ ആവേശത്തോടെ അവസാനഘട്ടത്തിലേക്ക് .
പരിപാടികളുടെ നടത്തിപ്പിനായും വജയത്തിനായും തിരഞ്ഞെടുക്കപ്പെട്ട സംഘാടകരുടെ വലിയനിരയെ ഇതിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു .
കലാപരിപാടികള്‍ക്ക് കൃത്യം 2pmന് തുടക്കം കുറിക്കും , അന്നേദിവസം കാര്‍ പാര്‍ക്കിങ്ങ് 50 പെന്‍സ് നിരക്കില്‍ ലഭിക്കുന്നതാണ് ,ഭക്ഷണം ,ചെറിയ നിരക്കില്‍ലഭ്യമായിരിക്കും .നല്ലവരായ എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നതോടൊപ്പം ,കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ വിളിക്കേവരുടെ പേരും നമ്പറും ,താഴേച്ചേര്‍ക്കുന്നു ,
07985237320 അനില്‍ London
07889998694 സിബിച്ചന്‍ Slough
07990646498 സുധീഷ് Kettering
07711784656 പ്രേം Northampton
07428136547 ടോണിKettering
07506028962 വിപിന്‍ Northampton
07886189533 മനോജ് Northampton
07503457419ആനന്ദ് Northampton
07828739276 സെബാസ്റ്റ്യന്‍ Birmingham
07900782351 ബിജു Kettering
07411708055 അജിത്ത് Sheffield
07447613216 സുജിത്ത് Kettering
07723368701 ടോമിNorthampton
ഒരിക്കല്‍കൂടി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ച് Tune of Arts.
ലണ്ടൻ : കേരളത്തിലെ പ്രളയ ദുരിതങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവും ബ്രിട്ടീഷ് വ്യവസായിയുമായ ഡോ .ലക്സൺ ഫ്രാൻസിസ് അഗസ്റ്റിന്റെ കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി അതീവ ഗൗരവമായി പരിഗണിക്കുന്നു .2004 മുതൽ ഇന്ത്യൻ സർക്കാർ ദുരന്തനിവാരണത്തിനായി വിദേശ സർക്കാരുകളുടെ ഔദ്യോഗിക അന്താരാഷ്ട്ര സഹായം തേടുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും . ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ ദുരിത ബാധിതരായ ജനങ്ങളുടെ കൂടെയാണെന്നും വിവരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കത്ത് ലക്സണ് ലഭിച്ചു .
കഴിഞ്ഞ രണ്ടാഴ്ച്ചയായി പുത്തുമലയിലും ,കവളപ്പാറയിലും മറ്റു ദുരിത പ്രദേശങ്ങളിലും ലക്സൺ നടത്തിയ സന്ദർശനങ്ങൾ ബ്രിട്ടിഷ് പാർലിമെന്റിൽ എത്തിയിരുന്നു .വയനാടിനെ രക്ഷിക്കാൻ ഹൈടെക് ഉപകരണവുമായി ലക്സൺ കല്ലുമാടിക്കലിനൊപ്പം വയനാട്ടിലെ ഗവർമെന്റ് എഞ്ചിനീയറിംഗ് വിദ്യാർഥികൾ നടത്തുന്ന ശ്രമങ്ങളെ വളരെ അനുഭവത്തോടെ ബ്രിട്ടീഷ് സർക്കാർ കാണുന്നു .കാലാവസ്ഥാ വ്യതിയാനങ്ങളെ മുൻകൂട്ടി അറിയാനും ,ഉരുൾ പൊട്ടലുകളും ,വെള്ളപ്പൊക്കങ്ങളും നേരത്തേതന്നെ അറിഞ്ഞു മുൻകരുതലുകൾ എടുക്കുവാനും സഹായിക്കുന്ന ഉപകരണം ആണ് ഇവർ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ബ്രിട്ടനിലെ വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് കോൺസ്റ്റിറ്റിയുൻസിയിൽ നിന്നാണ് ലക്സൺ ബ്രിട്ടീഷ് പാർലിമെന്റിൽ മത്സരിച്ചത് . ബ്രിട്ടന്റെ ചരിത്രത്തിൽ പാർലമെന്റിൽ മത്സരിച്ച ആദ്യ മലയാളി എന്ന ബഹുമതിയും ലക്സൺ കരസ്ഥമാക്കിയിരുന്നു 2014 ൽ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റററിൽ ട്രാഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിന്റെ രണ്ടാമത്തെ വാർഡായ അഷ്ടോൺ അപ്പോൺ മേഴ്സി വാർഡിൽ നിന്നായിരുന്നു അന്ന് ലക്സൺ മത്സരിച്ചത്.
ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും ലക്സൺ നേടിയിരുന്നു. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോസ്ററിറ്റിയുവൻസി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്നു. അതുപോലെ മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.2007 മുതൽ യുകെയിൽ ഐടി, ടെലികോം, ഇമ്പോർട് സ്‌പോർട് ,എഡ്യൂക്കേറ്റഷൻ ,എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സൺ മാഞ്ചസ്റ്റർ മെട്രോപോളിറ്റെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ പഠനവും അതുപോലെ ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്.
ഇദ്ദേഹം നാട്ടിൽ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷൻ എന്നിവ മുഖ്യവിഷയമായി ബിടെക് എൻജിനിയറിങ് ബിരുദം കരസ്ഥമാക്കി കെഎസ്ഇബിയിൽ അസിസ്റന്റ് എൻജിനിയറായി ജോലി നോക്കിയ ശേഷമാണ് ഉപരിപഠനത്തിനു 2002 ൽ യുകെയിലെത്തുന്നത്.ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയായ ആയ ലക്സൺ കല്ലുമാടിക്കൽ ,പകലോമറ്റം മഹാകുടുംബയോഗം അംഗമാണ് . ലിവിയ,എൽവിയ ,എല്ലിസ് എന്നിവർ മക്കളാണ് .
Below Published here is the translated letter in Malayalam from UK government.
ഡിയർ Dr ലക്സൺ ഫ്രാൻസിസ് അഗസ്റ്റിൻ ,
താങ്കൾ 13 ഓഗസ്റ്റ് 2019 കേരളത്തിലെ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും കാരണം ഉണ്ടായ പ്രകൃതി ദുരതവുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കി No:10 ഡൗണിംഗ് സ്ട്രീറ്റ് അയച്ച കത്തിന് ഒത്തിരി നന്ദി .ഞാൻ ഇന്ത്യയുടെ യുകെയിലെ അന്താരാഷ്ട്ര വികസന വകുപ്പിൽ ജോലി ചെയ്യുന്നതിനാൽ പ്രതികരണത്തിനായി നിങ്ങളുടെ ഇമെയിൽ എനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ചു തന്നു .
കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ ആശങ്ക ഞങ്ങൾ പങ്കുവെക്കുന്നു.2004 മുതൽ ഇന്ത്യൻ സർക്കാർ ദുരന്തനിവാരണത്തിനായി വിദേശ സർക്കാരുകളുടെയോ അന്താരാഷ്ട്ര രാജ്യങ്ങളുടെയോ സഹായം തേടുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല.ഇങ്ങനുള്ള ദുരന്തത്തിൽ മാനുഷിക സഹായം നൽകുന്നതിൽ ഇന്ത്യൻ സർക്കാർ നേതൃത്വം നൽകുന്നു.ഞങ്ങളുടെ ചിന്തകൾ കേരളത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടൊപ്പം ആണ് , യുകെ ഗവണ്മെന്റ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് നിരീക്ഷിക്കുന്നത് തുടരുന്നു.
നിങ്ങളുടെ പരിശ്രമങ്ങളിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ആത്മാർത്ഥതയോടെ
റിതു ചബ്ര
ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ്, ഇന്ത്യ
പ്രവാസ ജീവിതത്തില്‍ മലയാളികളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് ഒപ്പമുണ്ടായിരുന്നവരുടെ വേര്‍പിരിയല്‍ ആണ്. ഇടവേളകളില്ലാതെ മരണ വാര്‍ത്തകള്‍ എത്തുമ്പോള്‍ അവരുടെ കുടുംബത്തിന്റെ ദുഃഖങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് അവര്‍ക്ക് താങ്ങായും തണലായും മാറുകയാണ് യുകെ മലയാളികളും. ഇന്നലെ ഹീത്രൂവിലെ ബിനില്‍ പള്ളത്തിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് യുകെയിലെ മലയാളികള്‍ വായിച്ചറിഞ്ഞത്. ഇപ്പോഴിതാ, മറ്റൊരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ലണ്ടന്‍ മിച്ചാമിലെ ക്രിസ്റ്റിയാണ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് ക്രിസ്റ്റിയുടെ മരണ വാര്‍ത്ത യുകെ മലയാളികള്‍ അറിയുന്നത്. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ക്രിസ്റ്റിയുടെ മരണ കാരണം എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ക്രിസ്റ്റിയുടെ ഭാര്യ നഴ്‌സാണ്. മക്കളെല്ലാം മുതിര്‍ന്നവരാണെന്നാണ് ലഭ്യമായ വിവരം. സംസ്‌കാരം പിന്നീട് യുകെയില്‍ നടക്കും.
ക്രിസ്റ്റിയുടെ വിയോഗത്തില്‍ ആദാരഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മരണ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. മരണ കാരണം അടക്കമുള്ള വിവരം ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും
അമേരിക്കയില്‍ നിന്നെത്തിയ സഞ്ചാരികളെ വട്ടംകറക്കി ക്വീന്‍ എലിസബത്ത്. യുകെ ചുറ്റിയടിച്ചുകാണാനെത്തിയ ഒരുകൂട്ടം സഞ്ചാരികള്‍ ചെന്നുപെട്ടത് അംഗരക്ഷകരുമായി നടന്നുനീങ്ങുന്ന എലിസബത്ത് രാജ്ഞിക്ക് മുമ്പിലാണ്. തൊപ്പിയൊക്കം വച്ച് ഗമയില്‍ നടക്കുന്ന രാഞ്ജിയെ കണ്ടിട്ടും മനസിലാകാത്ത സഞ്ചാരികള്‍ അവരോട് കുശലാന്വേഷണം നടത്തുകയായിരുന്നു.
ഇവിടെ അടുത്തുതന്നെയാണോ വീട് എന്ന ചോദ്യത്തിന് അതേ എന്ന് രാജ്ഞി മറുപടി നല്‍കി. അടുത്താണ് വീടെങ്കില്‍ എലിസബത്ത് രാജ്ഞിയെ കണ്ടുകാണില്ലേ എന്നായിരുന്നു അടുത്ത ചോദ്യം.
അവര്‍ ഇവിടെ അടുത്താണ് താമസമെന്നുമായിരുന്നു കള്ളച്ചിരിയോടെ രാജ്ഞിയുടെ മറുപടി.ഞാൻ കണ്ടിട്ടില്ല,ഒപ്പമുള്ള അംഗരക്ഷകരോട് ആംഗ്യം കാണിച്ചതിന് ശേഷം പക്ഷേ ഈ പോലീസുകാരന് കണ്ടിട്ടുണ്ട്, ‘ എന്നും മറുപടി നൽകി. അവർ ഇപ്പോൾ ആരെയാണ് കണ്ടുമുട്ടിയതെന്ന് ഇന്നും അറിയില്ല.
രാജ്ഞിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ റിച്ചാര്‍ഡ് ഗ്രിഫിന്‍ ന്യുയോര്‍ക്ക് പോസ്റ്റിലും ടൈംസ് ഓഫ് ലണ്ടനിലും നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
എല്ലാ വേനൽക്കാലത്തും താൻ സന്ദർശിക്കുന്ന ആബർഡീൻഷെയറിലെ സ്കോട്ടിഷ് വസതിയായ ബൽമോറൽ കാസിലിൽ നിന്ന് പുറത്തുപോകുമ്പോൾ കൂടുതൽ താഴ്ന്ന ജീവിതശൈലിയിൽ ജീവിക്കാൻ രാജ്ഞി ഇഷ്ടപ്പെടുന്നു. 1852 മുതൽ 50,000 ഏക്കർ സ്വത്ത് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.
ജപ്പാനിലെ ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം. ലണ്ടൻ, ന്യുയോർക്ക് നഗരങ്ങൾ യഥാക്രമം 14, 15 റാങ്കുകളിൽ ഇടംപിടിച്ചു.ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുതുതായി പുറത്തിറക്കിയ സുരക്ഷിത നഗര സൂചികയിലാണു ടോക്കിയോ ഒന്നാം സ്ഥാനം പിടിച്ചത്. വാഷിംഗ്ടണ്‍ ഡിസിയാണു പട്ടികയിൽ ആദ്യ പത്തിലെ സർപ്രൈസ് എൻട്രി. കഴിഞ്ഞ വർഷം 23-ാം റാങ്കിലായിരുന്നു വാഷിംഗ്ടണ്‍. ഒസാക്കയും സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. ഹോങ്കോംഗ് ഒന്‍പതാം സ്ഥാനത്തുനിന്ന് ഇരുപതിലേക്കു പിന്തള്ളപ്പെട്ടു. ആദ്യ പത്തിൽ ഏഷ്യ-പസിക് രാജ്യങ്ങളുടെ ആധിപത്യമാണ്. സിഡ്നി, സോൾ, മെൽബണ്‍ എന്നീ നഗരങ്ങൾ കൂടി ഉൾപ്പെട്ടതോടെ ആദ്യ പത്തിലെ ആറു സ്ഥാനങ്ങൾ ഏഷ്യ-പസിക് രാജ്യങ്ങൾ പിടിച്ചെടുത്തു.
ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ടൊറന്േറാ എന്നീ നഗരങ്ങളും ആദ്യ റാങ്കുകളിലുണ്ട്. ഏഷ്യ-പസഫിക് നഗരങ്ങൾ മുന്നിൽനിൽക്കുന്പോൾ തന്നെ പിന്നിലും ഇവിടെനിന്നുള്ള നഗരങ്ങളുടെ “മികച്ച’ പ്രകടനമാണ്. മ്യാൻമറിലെ യാംഗൂണ്‍, പാക്കിസ്ഥാനിലെ കറാച്ചി, ബംഗ്ലാദേശിലെ ധാക്ക എന്നിവ സുരക്ഷിത നഗര സൂചികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ പ്രതിനിധിയായ ന്യൂഡൽഹി പട്ടികയിൽ 60 നഗര പട്ടികയിൽ 53-ാം സ്ഥാനത്താണ്. അഞ്ചു ഭൂഖണ്ഡങ്ങളിലെ 60 നഗരങ്ങളെയാണഒ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ആരോഗ്യം, ഡിജിറ്റൽ, ഇൻഫ്രാസ്ട്രക്ചർ, വ്യക്തിഗത സുരക്ഷാ ഘടകങ്ങൾ എന്നിവയാണു സൂചിക തയാറാക്കാൻ പരിഗണിക്കുന്നത്.
ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. അതിന് ചില കണ്‍സര്‍വേറ്റീവ് എം.പിമാരും പിന്തുണ നല്‍കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി എം.പിമാര്‍ സര്‍ക്കാരിനെതിരെ നീങ്ങരുതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം.
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഏതുവിധേനയും തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. കരാറോടു കൂടിയോ അല്ലാതെയോ ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. അന്തിമകാലാവധി നഷ്ടപ്പെടുന്നതിനുപകരം കരാറില്ലാതെതന്നെ പുറത്തുപോകാമെന്ന നിലപാടിലാണ് ബോറിസ് ജോണ്‍സണ്‍. അതാണ് അദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍തന്നെ നീങ്ങാന്‍ കാരണം.
ഉടമ്പടി രഹിത ബ്രെക്‌സിറ്റിനെതിരെ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ എംപിമാര്‍ ഈ ആഴ്ചതന്നെ ശ്രമിച്ചേക്കും. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആരെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്ന വിപ്പ് ലംഘിച്ചാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഭീഷണികള്‍ വകവയ്ക്കാതെ ടോറി എം.പിമാര്‍ ജോണ്‍സന്റെ നീക്കത്തിനെതിരെ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുകയും പാര്‍ലമെന്റിന്റെ നിയന്ത്രണം ജെറമി കോര്‍ബിന് കൈമാറുകയും ചെയ്യേണ്ടിവരും. സര്‍ക്കാരിനെതിരെ വോട്ടുചെയ്യുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അതിനെ വിമത നീക്കമായാണ് വ്യാഖ്യാനിക്കുക.
അതേസമയം, പാര്‍ലമെന്റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി തുടരുകയാണ്. കഴിഞ്ഞ ദിവസവും പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രതിഷേധിച്ചത്. പാര്‍ലമെന്റിലെ ഭൂരിഭാഗം എം.പി.മാര്‍ക്കും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബോറിസ് ജോണ്‍സണ് എളുപ്പമാകില്ല.
ഹീത്രു: ഹീത്രുവിൽ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ മരണവിവരം വളരെ വേദനയോടെ ഞങ്ങൾ റിപ്പോർട് ചെയ്യുന്നു. തൃശൂർ സ്വദേശിയായ ബിനിൽ പള്ളത്ത് (34 വയസ്സ്) ആണ് മരണത്തിന് കീഴ്‌പ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടുകൂടിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. തൃശൂർ ചേരൂർ പള്ളത്ത് ആണ് വീട്. ബാലഗോപാലിന്റയും വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ബനിൽ.
ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം പുറത്തു നിന്നും കഴിച്ചിട്ട് വന്ന ബിനിൽ ക്ഷീണം കാരണം ചെറുതായ് ഒന്ന് വിശ്രമിക്കാൻ ബെഡ്റൂമിലേക്ക് പോയി. താഴെ ഭാര്യാ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. മൂന്ന് വയസ്സുള്ള പെൺകുട്ടി താഴെത്തന്നെ കളിക്കുകയും ആയിരുന്നു. കളിക്കുന്നതിനിടയിൽ കൊച്ചു ബെഡ്‌റൂമിൽ പോയി പപ്പയെ വിളിച്ചപ്പോൾ ഉണരാതെ വരുകയും ഡാഡി ഉറങ്ങിപ്പോയി എന്ന് അമ്മയെ അറിയിച്ചു. എന്തോ സംശയം തോന്നിയ ലിനി വന്ന് നോക്കുമ്പോൾ തലയിണയിൽ മുഖം അമർത്തി ഉറങ്ങുന്ന രീതിയിൽ ആണ് ബിനിൽ കിടന്നിരുന്നത്. പെട്ടെന്നു തന്നെ മുഖം തിരിച്ചപ്പോൾ ഭക്ഷണം തലയിണയിൽ കണ്ടെത്തുകയും അത് ഛർദിച്ചതാണ് എന്ന് തിരിച്ചറിഞ്ഞു. ശരീരം തണുത്തിരിക്കുന്നതും നീല നിറവും കണ്ടപ്പോൾ തന്നെ പാരാമെഡിക്കൽ സംഘത്തെ അറിയിക്കുകയും ചെയ്‌തു. അപ്പോൾ രാത്രി പത്തര മണിയായിരുന്നു.
പാരാമെഡിക്കൽ സംഘം എത്തി പരിശോധിച്ചപ്പോൾ മരണം അര മണിക്കൂർ മുൻപേ നടന്നിരുന്നു എന്ന് അവർ അറിയിക്കുകയുണ്ടായി എന്നാണ് പുറത്തു വരുന്ന വിവരം. പ്രാഥമിക വിവരം അനുസരിച്ചു ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാണ് പ്രധാന മരണ കാരണമെന്നാണ് പാരാ മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ കൂർക്കം വലിച്ചപ്പോഴോ അതുമല്ലെങ്കിൽ തുമ്മൽ മൂലമാണോ ഭക്ഷണം കുരുങ്ങിയത് എന്ന സംശയത്തിലാണ് മെഡിക്കൽ സംഘം. നാലോളം സാമ്പിളുകൾ ബിയോപ്സിക്കായി അയിച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം അറിയുവാൻ സാധിക്കുകയുള്ളൂ.
രണ്ട് ദിവസം മുൻപ് മാത്രമാണ് ഇവർക്ക് പി ആർ ലഭിച്ചത്. പാസ്സ്‌പോർട്ട് ലഭിച്ചാലുടൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ബിനിലും കുടുംബവും. ആറു വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ ഇരുന്ന സമയത്താനു ബിനിലിന് ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. ഭാര്യ ലിജിയും തൃശൂർ സ്വദേശിനിയാണ്. പാസ്സ്‌പോർട്ട് ഇപ്പോഴും ഹോം ഓഫീസിൽ ആയതിനാൽ ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഹീത്രു മലയാളി അസോസിയേഷൻ അംഗം കൂടിയാണണ് മരിച്ച ബിനിൽ.
ഷിബു മാത്യൂ
റോഥർഹാം. യുക്മ കേരളപ്പൂരം വള്ളകളി മത്സരത്തിന്റെ ഫിനീഷിംഗിനിടയിൽ വള്ളം മറിഞ്ഞു. ആളപായമില്ല. തുഴക്കാരെല്ലാം സുരക്ഷിതമായി രക്ഷപെട്ടു. പതിനേഴ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളംകളി മത്സരത്തിന്റെ ആറാം റൗണ്ട് മത്സരത്തിൽ ജോഷി സിറിയക് ക്യാപ്റ്റനായ സൗഹൃദയാ ബോട്ട് ക്ലബ് ടൺ ബ്രിഡ്ജ് വെൽസ് തുഴഞ്ഞ വള്ളമാണ് ഫിനീഷിംഗ് പോയിന്റിൽ തല കീഴായ് മറിഞ്ഞത്.
സുരക്ഷാ ബോട്ടുകൾ മത്സരത്തിനെ അനുഗമിച്ചതിനാൽ രക്ഷാകര പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന് ആഴം കുറവായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ആദ്യ റൗണ്ട് മത്സരത്തിൽ സൗഹൃദയാ ബോട്ട് ക്ലബ് രണ്ടാമത് എത്തിയിരുന്നു. ഫിനിഷിംഗിനു ശേഷം വള്ളത്തിന്റെ വേഗം കുറയ്ക്കാൻ അമരക്കാരൻ ശ്രമിക്കുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞതെന്നു കാണികൾ പറഞ്ഞു.