ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 359 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 156 റൺസെടുത്തു. രണ്ടു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് വേണം. അർധസെഞ്ചുറിയുമായി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റൻ ജോ റൂട്ടിലാണ് (75) ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും. രണ്ട് റൺസുമായി ബെൻസ്റ്റോക്സാണ് റൂട്ടിന് കൂട്ട്. നേരത്തെ രണ്ടിന് 15 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെൻലിയും (50) ചേർന്നാണ് രക്ഷപെടുത്തിയത്. ഈ സഖ്യം 126 റൺസാണ് കൂട്ടിച്ചേർത്തത്. ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ: ഓസ്ട്രേലിയ 179, 246. ഇംഗ്ലണ്ട് 67, മൂന്നിന് 156.
കഴിഞ്ഞ വർഷം കേരളത്തിലെ മഹാപ്രളയത്തിൽ പെട്ടവർക്ക് ആശ്വാസ- സ്വന്തനമാകുവാനായി ഓണാഘോഷങ്ങൾ മാറ്റി വച്ച് കേരളത്തിലെ 33 ക്യാമ്പുകളിലായി ഏകദേശം 4 ലക്ഷത്തോളം രൂപയുടെ സഹായമെത്തിക്കുകയും, ഭാഗികമായി തകർന്ന 2 വീടുകൾ പുനരധിവാസ യോഗ്യമാക്കുകയും കൂടാതെ തൃശ്ശൂർ ജില്ലയിലെ വീടു നഷ്ടപ്പെട്ട ഔസേപ്പ് അന്ന ദമ്പതികൾക്കായി പണി കഴിപ്പിച്ച വീടിന്റ താക്കോൽദാനം ജൂലൈ മാസം 23 ന് നിർവ്വഹിച്ചതിനു ശേഷം തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് കലാകേരളം 2019ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് .
ആഗസ്റ്റ് 12 ന് നടന്ന അത്യന്തം വാശിയേറിയ കായിക മത്സരത്തിൽ കലാകേരളം സ്ട്രൈക്കേഴ്സും, ടസ്ക്കേഴ്സും മിന്നും പ്രകടനങ്ങളാണ് നടത്തിയത്.പതിവു മത്സര ഇനങ്ങളോടൊപ്പം നടത്തിയ കുഴിപ്പന്തും, തവള ചാട്ടവും, സ്പൂൺ റേസും, ചാക്കിലോട്ടവുമെല്ലാം ഗതകാല സ്മരണകൾക്കൊപ്പം മത്സരങ്ങൾക്ക് കൂടുതൽ ആവേശവും വീറും വാശിയുമേകി.മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നല്കി.
ആഗസ്റ്റ് 13 ന് നടന്ന അത്യന്തം വീറും വാശിയുമേറിയ ,ജയ പരാജയങ്ങൾ മാറി മറിഞ്ഞ, ആവേശോജ്ജലമായ ക്രിക്കറ്റ് മത്സരത്തിൽ സ്കോട്ലാൻഡിലെ പ്രമുഖ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേർസ് ഗ്ലാസ് ഗോ, കലാകേരളം ഗ്ലാസ്ഗോയെ അവസാന പന്തിൽ കീഴടക്കി കൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.
സെപ്റ്റംബർ 1, 2 തീയ്യതികളിലായി കുട്ടികളുടെയും, മുതിർന്നവരുടെയും ബാഡ്മിൻറൺ, ഫുട്ബോൾ മത്സരങ്ങളും, 14 ന് വടംവലി മത്സരവും നടത്തപ്പെടും.
സെപ്റ്റംബർ 14 ന് ഗ്ലാസ് ഗോയിലെ കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളിൽ വച്ചാണ് തിരുവോണാഘോഷങ്ങളുടെ കലാശക്കൊട്ട്. പതിവുപോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേയ്ക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.
സമത്വവും , സാഹോദര്യവും, സൗഹാർദ്ദവും, മനുഷ്യത്വമുമാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വിലയേറിയ അമൂല്യമുത്തുകളെന്ന് മാലോകരെ പഠിപ്പിച്ച ഒരു രാജാവിന്റെ ആഗമനത്തിനൊരിക്കൽ കൂടി ഒരുങ്ങുമ്പോൾ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മൈൽ വില്ലേജിലെ 150 ൽ പരം അന്തേവാസികൾക്കായുള്ള ഓണസദ്യ നല്കിയതിനു ശേഷമായിരിക്കും സെപ്റ്റംബർ 14 ന് കലാകേരളത്തിന്റെ അംഗങ്ങൾ തൂശനിലയ്ക്ക് ചുറ്റുമൊത്തുകൂടുക.
“ഓണമേ വന്നാലും ഞങ്ങൾ തൻ
പ്രാണനിൽ കടന്നീ കൊച്ചു മൺകുടിലിൽ
പോയ കാലത്തിൻവെട്ട മിത്തിരി കെടാതെ സൂക്ഷിച്ചിരിപ്പൂ ഞങ്ങൾ ഓണ വില്ലുകൊട്ടിയാ നല്ല നാളുകൾ തൻ ശീലുകളുണർത്താമീ കലാകേരളത്തിനായ് ” .
കർക്കിടക രാവിന്റെ കറുത്ത മേഘങ്ങൾ മാറിയാൽ ശ്രാവണപൗർണ്ണമിയുടെ പൊൻകിരണം വരവായി .
ഉത്രാടം പുലരുമ്പോൾ ഉള്ളിൽ കൊതിയോടെ ഉണരുന്ന ആ കൊച്ചുബാല്യത്തിന്റെ നിർമ്മലതയിലേക്ക് നമുക്കൊരിക്കൽ കൂടി തിരിച്ചു പോകാം.
കള്ളവും, ചതിയും, പൊളിവചനങ്ങളുമില്ലാതെ, ഒത്തൊരുമയോടെ സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും ആ നല്ല നാളുകളിലേയ്ക്ക് ഓർമ്മകളുടെ വാതായനങ്ങൾ തുറക്കാം .
ഓലനും ,കാളനും പിന്നെ പ്രഥമനും കൂട്ടി ഒരുമിച്ചുണ്ണാൻ ഒരു തൂശനിലക്കു ചുറ്റുമായ് ഒന്നിച്ചു കൂടാം. ഇന്നലെകളെ വിസ്മരിക്കാത്ത, സൗഹൃദത്തിനും, സാഹോദര്യത്തിനും വില കൽപ്പിക്കുന്ന ഒരു കൊച്ചു സമൂഹത്തിന്റെ ആഘോഷ നിറവിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം .
സ്ഥലം:
St: Marys church Hall
Hozier street
coatbridge
ML5 4DB
സമയം:
10:00 am -4 :00 pm
ജിസിഎസ്ഇ പരീക്ഷാഫലങ്ങൾ പുറത്ത് വരുമ്പോൾ മിന്നുന്ന വിജയത്തിളക്കമാണ് മലയാളികൾ നേടിയെടിത്തിരിക്കുന്നത് . അത്തരം വിജയങ്ങളുടെ ലിസ്റ്റിൽ ഇടം നേടി സാന്ദ്ര സജിയും. പൊണ്ടിഫ്രാക്ടിറ്റിലെ സജി നാരകത്തറ-സജി ദമ്പതികളുടെ മൂത്തമകൾ സാന്ദ്ര സജിയാണ് വിജയക്കൊടുമുടി കയറി ലിസ്റ്റിൽ ഇടം പിടിച്ചത്. 5 ഡബിൾ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികൾക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവാറുള്ള സാന്ദ്ര, കീബോർഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളിൽ തന്റെതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആല്മീയ ശുശ്രുഷകളിൽ സഹായിക്കുകയും, പ്രാർത്ഥനാകൂട്ടായ്മ്മകൾക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.
സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്ട്രേറ്റർ ആയി വില്യംസ്ലീടാഗിൽ ജോലി ചെയ്യുന്നു. മാതാവ് സജി സജി പിന്റർ ഫീൽഡ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോൺ സജി സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിൽ ഏഴാം വർഷ വിദ്യാർത്ഥിനിയാണ്.
സയൻസ് വിഷയങ്ങൾ എടുത്തു എ ലെവൽ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങൾ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ് സാന്ദ്രയുടെ ഉറച്ച വിശ്വാസം.
ലണ്ടൻ : ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (ജിസിഎസ്ഇ ) റിസൾട്ടുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രേഡുകൾ ലഭിച്ച ഷെർബോണിൽ നിന്നുള്ള മാനുവൽ ബേബി രാജ്യത്തിലെ തന്നെ മികച്ച 133 വിദ്യാർത്ഥികളിൽ ഒരാളായി . ഗ്രിഫോൺ സ്കൂളിലെ വിദ്യാർത്ഥിയായ മാനുവലിന് പതിനൊന്നു വിഷയങ്ങൾക്ക് ഗ്രേഡ് 9 ലഭിച്ചു. പരീക്ഷയിലെ ഏറ്റവും മികച്ച ഗ്രേഡ് ആണ് 9. A* എന്ന ഗ്രേഡിനോട് തുല്യമാണ് ഗ്രേഡ് 9.
രാമപുരത്തുകാരനായ ജോസ് പി . എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മകനായ ഐവിൻ ജോസ് എല്ലാ മെയിൻ വിഷയങ്ങൾക്കും 9 ഗ്രേഡോടെ മലയാളികൾക്ക് അഭിമാനമായി . ഐവിൻ ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ ആണ് പഠിച്ചത് . പഠനസമയത്ത്എസ്സേ കോമ്പറ്റീഷനിൽ സമ്മാനം നേടിയതിന് റോയൽ ഹോണർ കിട്ടി . ബെക്കിoഗ് ഹാം പാലസ് സന്ദർശിച്ചിട്ടുണ്ട് . ഐവിൻെറ പിതാവ് ജോസ് പി . എം സോഫ്റ്റ് വെയർ അനലിസ്റ്റായും മാതാവ് ബിന്ദുമോൾ ജോസ് നേഴ്‌സായും ജോലി ചെയ്യുന്നു. ലണ്ടനിലെ ഈലിങ്ങിലാണ് അവർ താമസിക്കുന്നത് .അനുജൻ ലോവിൻ ജോസ് ലാവലി ഗ്രാമർ സ്കൂളിലെ 8 ഇയർ വിദ്യാർത്ഥിയാണ് .
ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും , ജുവാന സൂസന്‍ മാത്യുവും. അഗ്‌നോ 11 എ സ്റ്റാറുകളാണ് നേടിയത്. സാധാരണ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെ കൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 എ സ്റ്റാറുകള്‍ കരസ്ഥമാക്കിയത്. 11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.
നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരിയാണ് . പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
സട്ടനില്‍ നിന്നുള്ള ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.
പൊതുവെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് എല്ലാം മികച്ച ഗ്രേഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. . ജിസി എസ്ഇ സിസ്റ്റത്തിന്റെ വെല്ലുവിളികളോട് തങ്ങളുടെ കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും, ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു . മികച്ച വിജയം ലഭിച്ചതിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ഭാവി തീരുമാനങ്ങൾ ആത്മ വിശ്വാസത്തോടെ എടുക്കുവാനുള്ള അവസരം ലഭിച്ചതായി അവർ പറഞ്ഞു.
മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
സ്വിണ്ടൻ : പ്രളയം തകർത്തെറിഞ്ഞ വയനാടിനും , പുതുമല നിവാസികൾക്കും സഹായമെത്തിക്കാൻ വേണ്ട ഫണ്ട് സ്വരൂപിക്കുവാനായി വിൽഷെയർ മലയാളികൾ അമൃതംഗമയ ബാൻഡിന്റെ ലൈവ് മ്യൂസിക്ക് സന്ധ്യ സംഘടിപ്പിക്കുന്നു . അമൃതംഗമയ ബാൻഡിലെ മുഴുവൻ ടീമംഗങ്ങൾക്കൊപ്പം അമൃത സുരേഷും , അനുജത്തി അഭിരാമി സുരേഷും സെപ്റ്റംബർ 22 ന് സ്വിണ്ടനിൽ എത്തുന്നു . നൂറിൽ അധികം മലയാളി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന സ്വിൻഡനിലെ സൂപ്പർ മറൈൻ സ്പോർസ് & സോഷ്യൽ ക്ലബ്ബിലാണ് അമൃതംഗമയ ബാൻഡ് ലൈവ് മ്യൂസിക്ക് സന്ധ്യ ഒരുക്കുന്നത്.
ഒരുൾപ്പൊട്ടലും വെള്ളപ്പൊക്കവും കൊണ്ട് ദുരിതത്തിലായ പുതുമല നിവാസികളായ തങ്ങളുടെ സഹോദരങ്ങൾക്ക് സഹായമെത്തിക്കുന്നതിനാണ് വിൽഷെയർ മലയാളികൾ ഇങ്ങനെ ഒരു കലാസന്ധ്യ നടത്തുന്നത് . ഈ പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന മുഴുവൻ തുകയും പ്രളയബാധിതരുടെ പുനരധിവാസത്തിനായി നേരിട്ട് ചിലവഴിക്കുവാനാണ് വിൽഷെയർ മലയാളികൾ തീരുമാനിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ സംഗീത പരിപാടിയിലൂടെ സുപരിചിതയായ അമൃത സുരേഷ് കുറഞ്ഞ കാലം കൊണ്ടുതന്നെ ആസ്വാദക ഹൃദയം കവര്‍ന്ന ഗായികയാണ് . മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള സഹോദരിമാരാണ് അമൃത സുരേഷും , അഭിരാമി സുരേഷും . റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായികമാരായി മാറിയ അമൃത സുരേഷും അഭിരാമി സുരേഷും സംഗീത ലോകത്ത് ഏറെ പ്രിയപ്പെട്ടവരാണ്. വിദേശത്തും സ്വദേശത്തും നിരവധി പരിപാടികളാണ് ഇരുവരും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള സംഗീത പരിപാടികള്‍ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . അനുജത്തിയും ഗായികയുമായ അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്റും എ ജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും അവതരിപ്പിക്കുന്നുണ്ട്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇവർ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു.
പ്രശസ്തരായ പാട്ടുകാരെക്കൊണ്ടും , സംഗീത പ്രേമികളെക്കൊണ്ടും സമ്പന്നമായ സ്വിണ്ടനിൽ നടക്കുന്ന ഈ സംഗീത സന്ധ്യയിൽ യുകെ മലയാളികളുടെ ഹൃദയം കീഴടക്കിയ സ്വിണ്ടനിലെ പ്രമുഖരായ പാട്ടുകാരും അണിനിരക്കുന്നുണ്ട് . വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണിവരെയാണ് ഈ സംഗീത സന്ധ്യ നടത്തപ്പെടുന്നത്. രുചിയൂറുന്ന നാടൻ വിഭവങ്ങളും സംഘാടകർ ഇതോടൊപ്പം ഒരുക്കുന്നുണ്ട് . ഫാമിലി ടിക്കറ്റിന് 40 പൗണ്ടും , സിംഗിൾ ടിക്കറ്റിന് 20 പൗണ്ടുമാണ് ഈടാക്കുന്നത് .പോപ്പുലർ പ്രൊജെക്ട് ആണ് അമൃതംഗമയ സംഗീത സന്ധ്യയുടെ മെഗാ സ്പോൺസർ . ഇൻഫിനിറ്റി മോർട്‌ഗേജ് ലിമിറ്റഡ് , ചെന്നൈ ദോശ , ജി കെ കാറ്ററിങ് സർവീസ്സസ് തുടങ്ങിയവരാണ് മറ്റ് സ്‌പോൺസർമാർ . ഈ സംഗീത സന്ധ്യയുടെ ടിക്കറ്റിനും മറ്റ് അന്വേഷണങ്ങൾക്കുമായി സംഘാടകരായ ജോസി തോമസ് , മാർട്ടിൻ വർഗ്ഗീസ് എന്നിവരുമായി ബന്ധപ്പെടുക .
ജോസി തോമസ് – 07515410754
മാർട്ടിൻ വർഗ്ഗീസ് – 07713043040
അമൃതംഗമയ സംഗീത സന്ധ്യ നടക്കുന്ന ഹോളിന്റെ അഡ്രസ്
UPERMARINE SPORTS & SOCIAL CLUB,
SUPERMARINE ROAD,
SWINDON,
SN3 4BZ.
Time :- 5pm to 8pm
പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകകളേന്തിക്കൊണ്ട് , ലണ്ടനിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ തടിച്ചു കൂടി കുറെ പാകിസ്ഥാനി പ്രതിഷേധക്കാർ. വിഷയം ആർട്ടിക്കിൾ 370 റദ്ദാക്കിയതുതന്നെ. ” കശ്മീർ കത്തിയെരിയുകയാണ്..” ” കശ്‌മീരിനെ സ്വതന്ത്രമാക്കുക…” ” മോദി, മേക്ക് ടീ, നോട്ട് വാർ..” എന്നൊക്കെ എഴുതിവെച്ച ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. പാകിസ്ഥാനി പത്രപ്രവർത്തകർക്ക് പുറമെ ചില ഖാലിസ്ഥാൻ വാദികളുമുണ്ടായിരുന്നു പ്രതിഷേധക്കാർക്കിടയിൽ. അവർ തുടർച്ചയായി ഇന്ത്യൻ സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും ഒക്കെ ദുഷിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ഇന്ത്യക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു വന്ന പ്രതിഷേധക്കാരിലൊരാള്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന ത്രിവര്‍ണപതാക തട്ടിപ്പറിച്ച് പ്രതിഷേധക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ലണ്ടൻ പോലീസും എംബസി സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെ പ്രതിഷേധക്കാര്‍ ത്രിവർണ്ണ പതാക വലിച്ചു കീറി തറയിലിട്ട് ചവിട്ടി. ഉശിരുണ്ടെങ്കിൽ തിരിച്ചു പിടിക്ക് എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎക്കു വേണ്ടി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ പത്രപ്രവർത്തക പൂനം ജോഷി സംഭവസ്ഥലത്തുണ്ടായിരുന്നു. ഉടൻ അവർ ഓടിച്ചെന്നു ആ ഖാലിസ്ഥാനി പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാകയുടെ രണ്ടു കഷ്ണങ്ങളും പിടിച്ചുവാങ്ങി. സാഹസികമായിരുന്നു പൂനത്തിന്റെ തിരിച്ചടി. ദൃശ്യങ്ങൾ എഎൻഐ പുറത്തുവിടുകയും ചെയ്തു.
പതാക തട്ടിപ്പറിച്ചയാൾ, വലിച്ചു കീറിയ ആൾ, ചവിട്ടിയരച്ച ആൾ
ഇത്ര വികൃതമായ രീതിയിൽ മറ്റൊരു രാജ്യത്തിൻറെ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള അക്രമം ആദ്യമായാണ് കാണുന്നതെന്നും, സ്വന്തം രാജ്യത്തിൻറെ ദേശീയ പതാക നിലത്തിട്ടു ചവിട്ടിയരക്കുന്നത് കണ്ട് സഹിച്ചു നിൽക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ഓടിച്ചെന്നു പിടിച്ചുവാങ്ങിയത് എന്നും സംഭവത്തെക്കുറിച്ച് പൂനം ജോഷി പ്രതികരിച്ചു.
#WATCH: Journalist Poonam Joshi covering for ANI the #IndianIndependenceDay celebrations outside Indian High Commission in London,where Pro-Pak & Pro-Khalistan protests were also underway, snatches 2 torn parts of tricolour from Khalistan supporters who had seized it from Indians pic.twitter.com/Go7X2tVZXg
— ANI (@ANI) August 17, 2019
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ ബുധനാഴ്ച ബർലിനിലെത്തി ചാൻസലർ ആംഗല മെർക്കലുമായി ബ്രെക്സിറ്റ് പ്രശ്നത്തിൽ ചർച്ച നടത്തും. വ്യാഴാഴ്ച പാരീസിലെത്തി പ്രസിഡന്റ് എമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തും. പുതിയ ബ്രെക്സിറ്റ് കരാർ ഉണ്ടാക്കുന്നതു സംബന്ധിച്ചാവും ചർച്ച.കരാറുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബർ 31നു യൂറോപ്യൻ യൂണിയൻ വിടുമെന്ന കാര്യത്തിൽ നീക്കുപോക്കില്ലെന്ന് ജോൺസൻ ഇരു നേതാക്കളെയും ധരിപ്പിക്കും. ബ്രെക്സിറ്റിനുള്ള ജനവിധി റദ്ദാക്കാൻ പാർലമെന്റിനു കഴിയില്ലെന്ന നിലപാടാണു ജോൺസനുള്ളത്.
ഇതിനിടെ ബ്രെക്സിറ്റ് നടപ്പായാൽ ബ്രിട്ടൻ സാന്പത്തികമാന്ദ്യത്തിലേക്കു നീങ്ങുമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചത് അപലപനീയമാണെന്നു ജോൺസൻ ഭരണകൂടം പറഞ്ഞു. കരാറില്ലാതെ യുറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടൻ ഇന്ധന, ഭക്ഷ്യ, മരുന്നു ക്ഷാമം നേരിടേണ്ടിവരുമെന്നാണ് ചോർത്തി പ്രസിദ്ധീകരിച്ച സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് കാലഹരണപ്പെട്ടതാണെന്നും പല മാറ്റങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന്‍ ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്‍റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.
സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
തുടർച്ചയായ രണ്ടാം വർഷവും കാലവർഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികൾ എന്നനിലയിൽ ജന്മനാടിനോടുള്ള കടമ ആരെയും ഓർമ്മപ്പെടുത്തേണ്ടതില്ല. നിരവധി യു കെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ ഹസ്തങ്ങളുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു.
യുക്മ ദേശീയ സമിതി അംഗ അസോസിയേഷനുകളോടും മറ്റ് മലയാളി സുഹൃത്തുക്കളോടും കേരളത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഒറ്റക്കെട്ടായി സഹായിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. ഓരോ അസോസിയേഷനുകളും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് അംഗ അസ്സോസിയേഷനുകൾക്കും റീജിയനുകൾക്കും ഇതിനകം അയച്ചു കഴിഞ്ഞു.
തുടർച്ചയായ ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന ജന്മനാടിനെയും, ഉറ്റവരുടെ വേർപാടിന്റെ സങ്കടത്തിനിടയിൽ, കിടപ്പാടം പോലും നഷ്ടമായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളാ സർക്കാരിനെ സഹായിക്കുക എന്നത് നമ്മുടെ കടമയായതിനാൽ ദുഷ്പ്രചരണങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമായ കാര്യം. സഹായം നൽകാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം തങ്ങളാൽ കഴിയുന്ന വിധം ഇതിലേക്കായി സംഭാവന ചെയ്യണമെന്ന് യുക്മ ദേശീയ നിർവാഹക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള (07960357679), സെക്രട്ടറി അലക്സ് വർഗ്ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ:-
A/C Name – Chief Minister’s Distress Relief Fund,
A/C Number – 67319948232,
Branch – City Branch, Thiruvananthapuram,
IFSC – SBIN0070028
SFIFT CODE – SBININBBT08,
A/C Type – Savings,
PAN – AAAGD0584M.
വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണവും സാറ വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാസികയായ വുമണ്‍സ് ഹെല്‍ത്തിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് സാറ നന്ദി പറഞ്ഞു. നഗ്നയായ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് തന്റെ കംഫര്‍ട്ട് സോണിന് പുറത്താണമെങ്കിലും ധീരമായൊരു ചുവടുവെപ്പിന്റെ ഭാഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു.
ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷം താരം സറെ സ്റ്റാര്‍സിന് വേണ്ടി കളിക്കാനെത്തിയിട്ടുണ്ട്. മികച്ച ഫോമിലുമാണ്.