മലയാളം യുകെ ന്യൂസ് ബ്യുറോ
എൻഎച്ച് എസുമായി ചേർന്ന് ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.
ഈയാഴ്ച മുതൽ യുകെയിലെ ഉപയോക്താക്കൾ അന്വേഷിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എല്ലാം അലക്സാ മറുപടി പറയുന്നത് എൻ എച്ച് എസ്ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും. അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റിൽ പരതാൻ അസൗകര്യമുള്ള വൃദ്ധർ കാഴ്ച പരിമിതർ തുടങ്ങിയവർക്കെല്ലാം ഇനി വിവരങ്ങൾ അന്വേഷിക്കാൻ എളുപ്പമാകും. ആമസോണുമായുള്ള പാർട്ട്ണർഷിപ്പിന്റെ കാര്യം കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായത് ഇപ്പോഴാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുമായും ഉടൻ ചർച്ച നടത്തും.

അതോടൊപ്പം തന്നെ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കുപ്പോൾ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പ്രൈവസി ക്യാമ്പയിനേഴ്‌സ് ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . എന്നാൽ തങ്ങളുടെ പക്കൽ എത്തുന്ന എല്ലാ വിവരങ്ങളും അങ്ങേയറ്റം സുരക്ഷിതമായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. മുൻപും ആരോഗ്യപ്രശ്നങ്ങൾക്ക് അലക്സാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്.
എൻ എച്ച് എസിന്റെ വെബ്സൈറ്റിൽനിന്ന് ഇനി രോഗികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താനാകും. ടെക്നോളജിയുമായുള്ള സമന്വയം തങ്ങളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സഹായകമായിരിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസ്സിന്റെ ടെക്നോളജി വിപ്ലവത്തിന്റെ ഏറ്റവും പുതിയ മുഖം ആണിത്.

എന്നാൽ ബിഗ്ബ്രദർ എല്ലാം അറിയുന്നത് അപകടകരമാണെന്ന് സിവിൽ ലിബർട്ടി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. പൊതുപണം ഉപയോഗിച്ച് ഏറ്റെടുത്ത ഈ വലിയ പ്ലാനിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളു എന്ന് ഡയറക്ടറായ സിൽക്കി കാർലോ പറയുന്നു. ഒരു വലിയ ഡേറ്റാ സംരക്ഷണ ദുരന്തം കാത്തിരിക്കുന്നുണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എൻക്രിപ്റ്റഡ് ആണെന്നും, ഉപയോക്താക്കൾക്ക് സൂക്ഷിക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ല എന്നും ആമസോൺ അറിയിച്ചു.
വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് , ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചു കൊണ്ട് അയച്ച ഈമൈലുകൾ ചോർന്നത് പല വിവാദങ്ങൾക്കും തിരികൊളുത്തി. ഡാരോച്ചിന്റെ ഈ അഭിപ്രായത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. തെരേസ മേയും തന്റെ അഭിപ്രായം രേഖപ്പെടുത്തി. കിം ഡാരോച്ചിനെ പൂർണ വിശ്വാസം ഉണ്ടെന്നും എന്നാൽ യുഎസിനെ പറ്റിയുള്ള അദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്നും മേ അറിയിച്ചു. ഒരു ക്രിമിനൽ അന്വേഷണം വേണമെന്ന് മുതിർന്ന കൺസേർവേറ്റിവ് പാർട്ടി എംപി പോലീസിനോട് ആവശ്യപ്പെട്ടു. സത്യസന്ധമായ അഭിപ്രായങ്ങൾ നൽകുക എന്നതാണ് അംബാസഡറുടെ കടമയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ” ഈ ചോർന്ന ഇമെയിലുകൾ അസ്വീകാര്യമായവയാണ്. ഈ മെയിലുകൾ തീർത്തും അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ട്രംപ് ഭരണകൂടത്തെ അറിയിക്കാൻ ഞങ്ങൾ ശ്രമിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശകാര്യ കമ്മിറ്റി ചെയർമാൻ ടോം ടുഗൻഡ്ഹാറ്റ് ഇപ്രകാരം അറിയിച്ചു ” ഈ പ്രശ്നത്തിൽ ഒരു അന്വേഷണം നടത്താൻ വേണ്ടി കമ്മീഷണർ ക്രീസിഡ ഡിക്കിന് കത്തെഴുതിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്, ചോർന്ന മെയിലിന്റെ ഉറവിടം കണ്ടെത്തണം എന്നും അവരോട് ആവശ്യപ്പെട്ടു.” ഒരു അന്വേഷണം ആവശ്യമാണെന്ന് വിദേശ കാര്യാലയ മന്ത്രി സർ അലൻ ഡങ്കനും അഭിപ്രായപ്പെട്ടു. ഈ ചോർച്ച അധാർമ്മികവും ദേശസ്നേഹമില്ലാത്തതുമാണെന്നും ഇമെയിലുകൾ പുറത്തുവിടുന്നവർ യുകെയും യുഎസും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നുവെന്നും വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് ബിബിസിയോട് പറഞ്ഞു. “കുറ്റവാളിയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.ഇത്തരത്തിൽ ഉള്ള ആളുകൾക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടായിരിക്കുകയില്ല” ഫോക്സ് കൂട്ടിച്ചേർത്തു.
ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി കിമ്മിനെ അനുകൂലിച്ച് സംസാരിച്ചു.കിം സത്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയതെന്നും അത് അദേഹത്തിന്റെ ജോലിയാണെന്നും അവർ പറഞ്ഞു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു “ഞങ്ങൾ ആരും കിമ്മിന്റെ ആരാധകരല്ല, കിം യുകെയെ വേണ്ടുംപോലെ സേവിച്ചിട്ടില്ല”. ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായാൽ കിമ്മിനെ പോലുള്ള ആളുകൾ ഉണ്ടാവില്ലെന്ന് ബ്രെക്സിറ്റ് പാർട്ടി ലീഡർ നിഗെൽ ഫരാഗ്, ബിബിസി റേഡിയോ 4 പ്രോഗ്രാമിൽ പങ്കെടുക്കവേ അഭിപ്രായപ്പെടുകയുണ്ടായി.
മലയാളം യുകെ ന്യൂസ് ബ്യുറോ
ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മലയാളനാടിൻറെ രുചി തേടി ലീഡ്‌സിലെ തറവാട് ഹോട്ടലിലെത്തി. ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോലി ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും , ശേഷം താലി മീല്‍സ്

കോലിയും ഇന്ത്യന്‍ ടീമും നേരത്തേയും ഈ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് . 2014-ലെ
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. അന്ന് രുചിയറിഞ്ഞ കോലി പിറ്റേന്നു തന്നെ ഭക്ഷണം കഴിക്കാനെത്തി . എല്ലാ തരത്തിലും കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുതല്‍ പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ .
ഇന്ത്യൻ നായകനും ഭാര്യയ്ക്കും കേരളം വിഭവങ്ങൾ
പരിചയപെടുത്തിയതിൽ തറവാടിന് അഭിമാനമുണ്ടെന്ന് തറവാട് റെസ്റ്റോറെന്റിന്റെ പാർട്ണർ സിബി ജോസ് മലയാളം യുകെയോട് പറഞ്ഞു.
പാലാക്കാരൻ സിബി ജോസിനോടൊപ്പം കോട്ടയംകാരനായ അജിത് നായർ (ഷെഫ്) , പാലാക്കാരനായ രാജേഷ് നായർ (ഷെഫ്) , ഉഡുപ്പി സ്വദേശിയായ പ്രകാശ് മെൻഡോങ്ക , തൃശ്ശൂരുകാരനായ മനോഹരൻ ഗോപാൽ എന്നിവർ ചേർന്നാണ് തറവാട് റെസ്റ്റോറെന്റിനെ മുന്നോട്ടു നയിക്കുന്നത് .

രാജകുമാരി ഹയാ ബിന്ത് അൽ ഹുസൈൻ ബ്രിട്ടനിലേക്കുള്ള ഒളിച്ചോട്ടം നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചേക്കും . ദുബൈ ഭരണാധികാരിയും ഗൾഫിലെ പ്രധാന സഖ്യകക്ഷിനേതാവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ കുടുംബത്തിലെ സ്ത്രീകളോട് പെരുമാറിയ പ്രവർത്തികളോട് രൂക്ഷമായ വിമർശനങ്ങൾ നേരിടുന്നു.
ജോർദാൻ രാജാവിന്റെ അർദ്ധസഹോദരിയായ 45 കാരി നിരവധി അടുത്ത ബന്ധുക്കളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് തട്ടിക്കൊണ്ടുപോകൽ ഭയന്ന് ലണ്ടനിൽ താമസിക്കുന്നതായി മനസ്സിലാക്കുന്നു.
ഏറ്റവും കുപ്രസിദ്ധമായ തിരോധാനത്തിൽ 33 കാരിയായ ലത്തീഫ രാജകുമാരി ഷെയ്ഖ് മുഹമ്മദിന്റെ മകളാണ് ദുബായിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ തീരത്ത് നിന്ന് കമാൻഡോകൾ പിടികൂടി നിർബന്ധിച്ച് നാട്ടിലേക്ക് മടങ്ങി. അക്കാലത്തെ അവകാശവാദങ്ങളെ ഫിക്ഷൻ ആണെന്ന് എമിറാത്തി അധികൃതർ തള്ളിക്കളഞ്ഞു.
ലത്തീഫ രാജകുമാരിയെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ബോട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായും രാജകുടുംബം അവർ നിർബന്ധിതമായി മടങ്ങിയെത്തിയ പങ്കിനെക്കുറിച്ചും തെളിവുകൾ അഭ്യർത്ഥിക്കാമെന്നും സ്റ്റിർലിംഗ് നിർദ്ദേശിച്ചു. സാക്ഷ്യപ്പെടുത്താൻ ലത്തീഫ തന്നെ, സ്റ്റിർലിംഗ് നിർദ്ദേശിച്ചു.
2000 ൽ, ഷെയ്ക്കിന്റെ മറ്റൊരു പെൺമക്കളായ ഷംസ രാജകുമാരി സർറേയിലെ ചോബാമിനടുത്തുള്ള പിതാവിന്റെ എസ്റ്റേറ്റിൽ നിന്ന് ഓടിപ്പോയി. ആ വർഷം ഓഗസ്റ്റിൽ കേംബ്രിഡ്ജിലെ തെരുവുകളിലാണ് അവളെ അവസാനമായി കണ്ടത്, അവിടെ നിന്ന് ഷെയ്ഖിന്റെ സ്റ്റാഫ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കേംബ്രിഡ്ജ്ഷയർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.
ലത്തീഫയ്ക്ക് എന്ത് സംഭവിച്ചു എന്നതിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കിയ ഹയ രാജകുമാരി ദുബായിൽ നിന്ന് പലായനം ചെയ്യാൻ തീരുമാനിച്ചതായി പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രി, ലത്തീഫയുടെ വിധി അന്വേഷിച്ച് “എസ്‌കേപ്പ് ഫ്രം ദുബായ്, ദി മിസ്റ്ററി ഓഫ് മിസ്സിംഗ് പ്രിൻസസ്” എന്ന ഡോക്യുമെന്ററിയുടെ ആവർത്തനം ബിബിസി പ്രദർശിപ്പിച്ചിരുന്നു .69 കാരനായ ശതകോടീശ്വരനും റേസ്‌ഹോഴ്‌സ് ഉടമയുമായ ഷെയ്ഖ് മുഹമ്മദ് ജൂണിൽ റോയൽ അസ്‌കോട്ടിൽ രാജ്ഞിയോട് അവസാനമായി സംസാരിക്കുന്നത്
യുകെയിൽ അഭയം തേടാനുള്ള ശ്രമത്തിൽ, ഹയ രാജകുമാരിക്ക് കൂടുതൽ സംരക്ഷണത്തിന്റെ ഒരു തലമായി നയതന്ത്ര പ്രതിരോധം അവകാശപ്പെടാൻ കഴിഞ്ഞേക്കും. കഴിഞ്ഞ മാസം ആദ്യം പ്രസിദ്ധീകരിച്ച ലണ്ടനിലെ ഏറ്റവും പുതിയ നയതന്ത്ര പട്ടികയിൽ അംഗീകൃത ഉദ്യോഗസ്ഥയായി അവർ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, മുമ്പ് ജോർദാൻ ഉദ്യോഗസ്ഥനായി രജിസ്റ്റർ ചെയ്തിരുന്നു.ഹയ രാജകുമാരി മധ്യ ലണ്ടനിലെ കെൻസിംഗ്ടൺ കൊട്ടാരത്തിനടുത്തുള്ള തന്റെ ഉയർന്ന സുരക്ഷയുള്ള വീട്ടിലാണ് താമസിക്കുന്നതെന്ന് കരുതപ്പെടുന്നു, 2017 ൽ കോടീശ്വരൻ ലക്ഷ്മി മിത്തലിൽ നിന്ന് 85 മില്യൺ ഡോളറിന് വാങ്ങിയതാണ്. അംബാസഡോറിയൽ വസതികളും അതിസമ്പന്നരും താമസിക്കുന്ന ഒരു സ്വകാര്യ തെരുവിലുള്ള സ്വത്ത് അവർ പിന്നീട് പുതുക്കിപ്പണിതു.
തട്ടിക്കൊണ്ടുപോകുമെന്ന ഭയം കാരണം പോലീസ് സംരക്ഷണത്തിനായി അവർ അഭ്യർത്ഥന നടത്തിയെന്ന നിർദ്ദേശങ്ങളുണ്ടെങ്കിലും അവർ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന്റെ സംരക്ഷണയിലാണെന്ന് കരുതപ്പെടുന്നു. സുരക്ഷാ വിശദാംശങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് സ്കോട്ട്ലൻഡ് യാർഡ് പറഞ്ഞു.
മെട്രോപൊളിറ്റൻ പോലീസിന്റെ മുൻ കമ്മീഷണറായിരുന്ന ജോൺ സ്റ്റീവൻസിന്റെ ഉടമസ്ഥതയിലുള്ളതും യുകെയിലെ സ്വകാര്യ സുരക്ഷാ കമ്പനിയായ ക്വസ്റ്റ് നിരവധി വർഷങ്ങളായി ഹയ രാജകുമാരിക്ക് സുരക്ഷയും രഹസ്യാന്വേഷണ ഉപദേശവും നൽകിയിട്ടുണ്ട്.
രാജകുമാരി ഒദ്യോഗികമായി ഷെയ്ഖ് മുഹമ്മദിൽ നിന്ന് വിവാഹമോചനം തേടുമോ എന്ന് വ്യക്തമല്ല. അവൾ അവരുടെ ആറാമത്തെ ഭാര്യയാണെന്ന് കരുതപ്പെടുന്നു.
ഈ ആഴ്ച ഗാർഡിയൻ വെളിപ്പെടുത്തിയതുപോലെ ദമ്പതികൾ ഉൾപ്പെട്ട ഒരു ഹൈക്കോടതി കേസ് നിലവിലുണ്ട്, എന്നാൽ അടുത്ത വാദം ജൂലൈ 30 വരെ നടക്കില്ല.
വിവാഹമോചനം നേടിയപ്പോൾ ചാൾസ് രാജകുമാരനെ പ്രതിനിധീകരിച്ച ഫിയോണ ഷാക്കിൾട്ടൺ ക്യുസിയാണ് ഹയ രാജകുമാരിയെ പ്രതിനിധീകരിക്കുന്നത്. ഷാക്കിൾട്ടന്റെ സ്ഥാപനമായ പെയ്ൻ ഹിക്സ് ബീച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്തയാളാണ് ഹയാ. രാജ്ഞിയുമായും, ചാൾസ് രാജകുമാരൻ എന്നിവരോടൊപ്പം പതിവായി സ്വഹൃദ ബന്ധം പുലർത്തിയിരുന്നു
ലണ്ടനിലെ വിദേശകാര്യ കാര്യാലയം വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു, ഇത് ഒരു സ്വകാര്യ കാര്യമായി കാണുന്നു. ഹയയുടെ മടങ്ങിവരവ് തേടുന്നതിനുള്ള സഹായത്തിനായി ദുബായ് രാജകുടുംബം യുകെ സർക്കാരിനെ സമീപിച്ചതായി അവകാശവാദങ്ങളുണ്ട്.
ഈ വീഴ്ച ജോർദാനും യുഎഇയും തമ്മിലുള്ള ബന്ധത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. അയർലണ്ടിൽ, മുൻ പ്രസിഡന്റ് മേരി റോബിൻസൺ കഴിഞ്ഞ ഡിസംബറിൽ ദുബായ് സന്ദർശനത്തെക്കുറിച്ച് ഹയ രാജകുമാരിയുമായുള്ള സ്വഹൃദത്തെ പറ്റിയും ചോദ്യങ്ങൾ നേരിട്ടിരുന്നു, അവിടെ ലത്തീഫയെ കണ്ടുമുട്ടുന്നതിന്റെ ഫോട്ടോയെടുത്തു.
ബുധനാഴ്ച ഡബ്ലിനിൽ നടന്ന ട്രേഡ്സ് യൂണിയൻ കോൺഫറൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച റോബിൻസൺ പറഞ്ഞു: “എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഒരു സുഹൃത്തായ ഹയ രാജകുമാരിയൊഴികെ ഞാൻ ഒരിക്കലും ചങ്ങാതിമാരായിട്ടില്ല, അദ്ദേഹം ഇപ്പോഴും എന്റെ സുഹൃത്താണ്. ”
ഹയ രാജകുമാരി യുകെയിലേക്ക് പലായനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചോ കേസിന്റെ മറ്റേതെങ്കിലും കാര്യങ്ങളെക്കുറിച്ചോ പ്രതികരിക്കാൻ ഷെയ്ഖ് മുഹമ്മദിന്റെ വക്താവ് വിസമ്മതിച്ചു.
നാട്ടുകാർക്കു മുന്നിൽ കന്നിക്കിരീടം നേടി ജ്വലിച്ചുയരുന്നതു സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്റെ മുൻനിരപ്പോരാളിയാണ് ജൊനാഥൻ മാർക് ബെയർസ്റ്റോ എന്ന ജോണി ബെയർസ്റ്റോ. തുടർച്ചയായ രണ്ടു മൽസരങ്ങളിൽ സെഞ്ചുറി നേടി മിന്നിനിൽക്കുകയാണ് ഈ ഇംഗ്ലിഷ് ഓപ്പണർ. ലോകത്തിലെ മികച്ച രണ്ടു ടീമുകൾക്കെതിരെയായിരുന്നു ഈ സെഞ്ചുറി നേട്ടങ്ങളെന്നത് ഇരട്ടിത്തിളക്കം നൽകുന്നു. ഇന്ത്യയ്‌ക്കെതിരെ 111 റൺസും ന്യൂസീലൻഡിനെതിരെ 106 റൺസുമെടുത്ത ബെയർസ്റ്റോ ഇരു കളികളിലും മാൻ ഓഫ് ദ് മാച്ച് ആവുകയും ചെയ്തു. ബെയർസ്റ്റോ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യയെ 31 റൺസിനും ന്യൂസീലൻഡിനെ 119 റൺസിനുമാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. മാത്രമല്ല, പുറത്താകലിന്റെ വക്കിൽനിന്ന് സെമിയിലേക്കു കുതിക്കുകയും ചെയ്തു!
ബെയർസ്റ്റോ– ജെയ്സൻ റോയ് സഖ്യത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് പ്രതീക്ഷകൾ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇവർ ചേർത്തുപണിയുന്ന അടിത്തറയിലാണ് ഓയിൻ മോർഗന്റേയും ബെൻ സ്റ്റോക്സിന്റേയും ജോ റൂട്ടിന്റേയും ജോസ് ബട്‍ലറിന്റേയുമൊക്കെ വമ്പനടികൾ ടീമിനെ 300നും 350നും അപ്പുറം കടത്തുന്നത്. ലോകകപ്പിൽ 9 കളികളിൽനിന്ന് 462 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. ജോ റൂട്ട് (500) കഴിഞ്ഞാൽ ഇംഗ്ലിഷ് നിരയിൽ രണ്ടാമൻ. രണ്ടു സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും സ്വന്തമാക്കിക്കഴിഞ്ഞു. ശരാശരിയാകട്ടെ 51 ഉം. ബെയർസ്റ്റോയെപ്പോലൊരു താരമുള്ളപ്പോൾ ഇംഗ്ലണ്ട്, കിരീടം സ്വപ്നം കാണുന്നതിൽ തെറ്റുപറയാനാകില്ല അല്ലേ.

ക്രിക്കറ്റ് രക്തത്തിൽ അലിഞ്ഞ ജന്മമാണ് ബെയർസ്റ്റോയുടേത്. മുൻ ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ഡേവിഡ് ബെയർസ്റ്റോയുടെ മകൻ പാരമ്പര്യഗുണം കൊണ്ടുതന്നെ വിക്കറ്റ് കീപ്പിങ്ങിലും കേമൻ. എന്നാൽ അടിപൊളി ബാറ്റ്സ്മാനെന്ന നിലയിലാണ് ബെയർസ്റ്റോയുടെ ലോകകപ്പ് അവതാരം. ജോസ് ബട്‌ലർ കീപ്പറായുള്ളതിനാൽ ബെയർസ്റ്റോയ്ക്ക് ബാറ്റിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
അച്ഛനെപ്പോലെ യോർക്‌ഷറിൽ തന്നെയാണ് ജോണിയും കളിച്ചുതുടങ്ങിയതും തെളിഞ്ഞുമിന്നിയതും. 15 വയസ്സിൽ താഴെയുള്ളവരുടെ യോർക്‌ഷർ ടീമിൽ കളിക്കുമ്പോൾ യങ് സ്കൂൾ വിസ്‍ൻ ക്രിക്കറ്റർ പുരസ്കാരം (2007) സ്വന്തമാക്കി. തൊട്ടടുത്ത വർഷം ക്ലബുമായി മുഴുവൻ സമയ കരാറുമൊപ്പിട്ടു. 2011ൽ ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. കാർഡിഫിൽ 21 പന്തിൽ പുറത്താകാതെ 41 റൺസെടുക്കുകയും ചെയ്തു. 2011ൽ വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിലും 2012ൽ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.
മൂന്ന് ഫോർമാറ്റിലും കളിക്കുമെങ്കിലും ഏകദിനത്തിലാണ് ബെയർസ്റ്റോ തകർത്തുമിന്നുന്നത്. ഇതുവരെ കളിച്ചത് 72 മൽസരങ്ങൾ. 2791 റൺസാണ് സമ്പാദ്യം. 141 നോട്ടൗട്ട് അടക്കം ഒൻപതു സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. നൂറിനു മുകളിലാണ് സ്ട്രൈക്ക് റേറ്റ്. ശരാശരിയാകട്ടെ 48 ഉം. 63 ടെസ്റ്റുകളിൽ 3806 റൺസും ആറു സെഞ്ചുറികളും ട്വന്റി20യിൽ 513 റൺസും അക്കൗണ്ടിലുണ്ട്.
തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ സെഞ്ചുറി നേടിയ ആദ്യ ഇംഗ്ലണ്ട് താരമെന്ന പകിട്ടും ബെയർസ്റ്റോയ്ക്കുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയ നേട്ടത്തിനുടമയാണ് ഈ വലംകയ്യൻ. രണ്ടു ടെസ്റ്റുകളിൽ 9 പേരെ വീതം പുറത്താക്കുന്ന ആദ്യ ഇംഗ്ലിഷ് താരമാണിദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുമായിരുന്നു ഈ നേട്ടങ്ങൾ. ഒരു കലണ്ടർ വർഷം കൂടുതൽ ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി 2016 ൽ ബെയർസ്റ്റോ സ്വന്തമാക്കിയിരുന്നു. 70 പേരായിരുന്നു ഇരകൾ. അതേവർഷം ടെസ്റ്റിൽ കൂടുതൽ റൺസ് (1470) നേടുന്ന കീപ്പറെന്ന സ്ഥാനവും ചേർത്തുവച്ചു.
ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിൽ, ബെയർസ്റ്റോ നന്ദിയോടെ ഓർക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് നൽകിയ പരിചയസമ്പത്തിനെയാണ്. ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയത്തിനുശേഷം തന്റെ ബാറ്റിങ് മികവിനു കാരണക്കാരൻ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണാണെന്നാണ് ബെയർസ്റ്റോ പ്രതികരിച്ചത്. കഴിഞ്ഞ ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമായിരുന്ന തനിക്ക് മെന്ററായിരുന്ന ലക്ഷ്മൺ നൽകിയ ഉപദേശങ്ങളാണ് സ്പിന്നിനെതിരെ നന്നായി കളിക്കാൻ ഗുണകരമായതെന്ന് ബെയർസ്റ്റോ വെളിപ്പെടുത്തി. ഐപിഎല്ലിൽ 10 കളികളിൽനിന്ന് 55 ലേറെ ശരാശരിയിൽ 445 റൺസാണ് ബെയർസ്റ്റോ സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരെ 56 പന്തിൽ 114 റൺസെടുത്തും ശ്രദ്ധേനായി.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ലണ്ടൻ : ” കുട്ടനാട് സംഗമം 2019″ നാളെ ജൂലൈ 6 ശനിയാഴ്ച (6/7/2019) രാവിലെ 10 മണി മുതൽ ഡോക്ടർ അയ്യപ്പപണിക്കർ നഗർ( സെന്റ് ജോസഫ് കാതോലിക് പ്രൈമറി സ്കൂൾ ബർകിങ് ഹെഡ്). ആരവങ്ങളും ആർപ്പുവിളികളും നതോന്നതയുടെ താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളും നിറഞ്ഞുനിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി കുട്ടനാട് സംഗമം 2019 ജനറൽ കൺവീനർ മാരായ റോയി മൂലം കുന്നം, ജോർജ്ജ് കാവാലം, ജെസ്സി വിനോദ് എന്നിവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും, കുട്ടനാടിൻെറ തനതായ ശൈലിയിൽ അതിഥികളെ നെൽക്കതിർ നൽകി കളഭം ചാർത്തി സ്വീകരിക്കും. വഞ്ചിപ്പാട്ടിനെ അകമ്പടിയോടെ ചെണ്ടവാദ്യ താളമേള ഘോഷത്തോടെ നടക്കുന്ന കുട്ടനാടൻ ഘോഷയാത്രയോടെ പരിപാടിക്ക് ആരംഭം കുറിക്കും.

” പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും ” എന്ന വിഷയത്തിൽ സിമ്പോസിയം , കുട്ടനാടിൻെറ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട് , ഞാറ്റുപാട്ട് , തേക്കുപാട്ട് കൊയ്ത്തുപാട്ട് എന്നിവ സ്റ്റേജിൽ അവതരിപ്പിക്കും. ജി സി എസ് സി -എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്യൻസ് അവാർഡ്, കുട്ടനാടൻ കലാപ്രതിഭകളുടെ യും കുട്ടികളുടെയും കലാപരിപാടികൾ, കുട്ടനാടൻ വള്ളസദ്യ തുടങ്ങി നിരവധി പരിപാടികളുമായി കുട്ടനാട് സംഗമം അണിഞ്ഞൊരുങ്ങുന്നു.
സംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീമതി ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബീനാ ബിജു 07865198057

യുകെയിലെ പ്രാദേശിക സംഗമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടനാട് സംഗമത്തിൽ ഈ പ്രാവശ്യം യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി കുട്ടനാട്ടുകാരുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് റിസപ്ഷൻ കൺവീനറായ ശ്രീ വിനോദ് മാലിയിൽ, ശ്രീമതി ജയ റോയ്, ശ്രീമതി റെജി ജോർജ് എന്നിവർ അറിയിച്ചു. കുട്ടനാട് സംഗമം 2019 വിജയത്തിനായി ഏരിയ കോർഡിനേറ്റർമാരായ ജിമ്മി മൂലംകുന്നം, ലാൽ നായർ, രാജേഷ്, യേശുദാസ് തോട്ടുങ്കൽ , ജോർജ് കളപ്പുരയ്ക്കൽ, ജോർജ് കാട്ടാമ്പള്ളി , ജേക്കബ് കുര്യാളശ്ശേരി, ജോസ് ഓടേറ്റിൽ, ഷിജു മാത്യു,ജോസ് തുണ്ടിയിൽ, സൂസൻ മണി മുറി, സോണി പുതുക്കരി , ആൻ്റണി പുറവാടി , സുബിൻ പെരുംപാലി , ഫിലിപ്പ് എബ്രഹാം (വെയിൽസ്,) സാനിച്ചൻ തുണ്ടുപറമ്പ് (സ്കോട്ല ൻഡ്), ഡിന്നി കോട്ടുവരുത്തി എന്നിവരുടെ നേതൃത്വത്തിൽ ഏരിയ കോർഡിനേറ്റിംഗ് കമ്മിറ്റിയും, ജോൺസൺ കളപ്പുരയ്ക്കൽ, സിനി കാനച്ചേരി, മോനിച്ചൻ കിഴക്കേചിറ എന്നിവരുടെ നേതൃത്വത്തിൽ കോർ കമ്മിറ്റിയും കുട്ടനാട് സംഗമം വിജയത്തിനായി പ്രവർത്തിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Venue -Dr Ayyappapanikkar nagar
St:joseph catholicate primary school
Woodchurch road
Berkinhead
CH435UT
Program coordinator Mrs. Beena Biju

റാന്നിയിൽ നിന്നും യു കെയിലേക്കു കുടിയേറിയ റാന്നി നിവാസികളുടെ പതിനൊന്നാമത് സംഗമം വുസ്റ്ററിലെ ത്വകിസ്‌ബെറിയിലുള്ള ക്രോഫ്റ് ഫാമിൽ വെച്ചാണ് വിപുലമായി നടത്തപ്പെട്ടു മുന്ന് ദിവസത്തെ ക്യാമ്പായി ആണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത് . കൂടാതെ പ്രസ്തുത ചടങ്ങിൽ റാന്നിയിൽ നിന്നും യു കെയിലെത്തി വിവിധ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച റാന്നി നിവാസികളെ ആദരിക്കുകയും ചെയ്കയുണ്ടായി . റാന്നിയിൽ നിന്നുമെത്തി കൗൺസിലർ ആയി മാറിയ ക്രോയിഡോണിൽ മലയാളി സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച ഫിലിപ്പ് തോമസ് , റാന്നിയിൽ നിന്നും എത്തി ബ്രിസ്റ്റോളിൽ ബ്രാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയർ ആയി മാറിയ ടോം ആദിത്യ ഇരുരിക്കൽ, ബ്രിട്ടനിലെത്തി വൈദിക വൃത്തിയിൽ സേവനം അനുഷ്ഠിക്കുന്ന റാന്നി നിവാസി ഫാദർ സജി എബ്രഹാം കൊച്ചെത്തു , കൂടാതെ ബ്രിട്ടീഷ് രാഞ്ജിയുടെ പ്രത്യേക പാചക വിദഗ്ധനായി മുന്ന് തവണ തെരെഞ്ഞെടുക്കപ്പെട്ട റാന്നി നിവാസി ജോബി കുറ്റിയിൽ , നടനും കവിയും ഗാനരചയിതാവുമായ കുരികയോസ് യൂണിറ്റാണ് എന്നിവരെ ആണ് ചടങ്ങിൽ ആദരിച്ചത് .

റാന്നി മലയാളി അസോസിയേഷൻ മുൻ പ്രെസിഡന്റുമാരായിരുന്ന എബ്രഹാം മുരിക്കോലിപ്പുഴ , ജിജി കിഴെക്കെമുറി , ജയകുമാർ നായർ എന്നിവർ പൊന്നാട അണിയിക്കുന്നതിനു നേതൃത്വം നൽകി .കൂടാതെ യുക്മ നാഷണൽ ട്രെഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സെക്രട്ടറി കൂടിയായ അനീഷ് ജോണിനെയും റാന്നി മലയാളി അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ ആദരിച്ചു . അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നതിലൂടെ സാമുഹിക സേവനത്തിൽ ഊന്നൽ നൽകി മുൻപോട്ടു പോകുന്നത് കൊണ്ടാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത് എന്ന് അജിത് ഉണ്ണിട്ടൻ പ്രസംഗത്തിൽ പരാമർശിച്ചു ജൂലൈ 21 വെള്ളിയാഴ്ച ആരംഭിച്ച പരിപാടിയിൽ നിരവധി ആളുകൾ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേരുകയുണ്ടായി . 22 ശനിയാഴ്ച നടന്ന പൊതു സമ്മേളനം മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു , കൂടാതെ റാന്നിയിൽ നിന്നും പരിപാടിയിൽ പങ്കെടുത്ത ഐ ത്തല മുൻ പഞ്ചായത്തു മെമെബർ വത്സമ്മ എബ്രഹാം , കാഞ്ഞിരത്താമല എം എസ് സി എൽ പി എസ് മുൻ ഹെഡ് മിസ്ട്രസ് സാറാമ്മ വി എസ് എന്നിവർ ആശംസ അറിയിച്ചു സംസാരിക്കുകയും ചെയ്തു പരിപാടിയിൽ റാന്നി അസോസിയേഷൻ പ്രെസിഡെൻ വിനോജ് സൈമൺ സ്വാഗതം ആശംസിച്ചു സെക്രട്ടറി അനീഷ് ജോൺ റിപ്പോർട് വായിക്കുകയും ട്രെഷറർ അജിത് യൂണിറ്റാണ് നന്ദി പറയുകയും ചെയ്തു

ഇത്തരം കുടി ചേരലുകൾ നാടിൻറെ നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തിൽ ഫാദർ സജി അഭ്യർത്ഥിച്ചു . യു കെയിൽ താമസിക്കുന്ന മലയാളികൾ വിവിധ പ്രവർത്തനങ്ങളിലൂടെ യു കെയുടെ പൊതു സമൂഹത്തിൽ സൃഷ്ടിക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി ഉൽഘാടന പ്രാസംഗികൻ മേയർ ടോം ആദിത്യ ചുണ്ടി കാട്ടി . ദേശിയ ഗാനത്തോടെ പരിപാടികൾ പര്യവസാനിച്ചു പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി . കുരുവിള തോമസിനെ പ്രെസിഡെന്റായും സുധിൻ മഡോളിൽ ഭാസ്കറിനെ സെക്രട്ടറിയായും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു . ട്രെഷറർ ആയി സുനീഷ് ജെയിംസ് കുന്നിരിക്കലിനെയും തെരെഞ്ഞെടുത്തു കൂടാതെ കമ്മറ്റി അംഗംങ്ങളായി അജിത് ഉണ്ണിട്ടൻ , വിനോജ് സൈമൺ , അനീഷ് ജോൺ , ജയകുമാർ നായർ ,അനിൽ നെല്ലിക്കൽ ബിനു മതംപറമ്പിൽ , രാജീവ് എബ്രഹാം , രാജി കുരിയൻ , മനോ പുത്തൻപുരക്കൽ ,മജു തോമസ് , ,ജിജി തോമസ് , രഞ്ജി ഉണ്ണി ട്ടൻ , പ്രേമിനോ എബ്രഹാം ഫിലിപ്പുകുട്ടി പുല്ലമ്പള്ളിൽ , ജോമോൻ ഇളംപുരയിടേതു ,കുരിയാക്കോസ് ഉണ്ണിട്ടൻ എന്നിവരെയും തെരെഞ്ഞെടുക്കുകയുണ്ടായി . യുക്മയുടെ വള്ളം കളിയിൽ മത്സരിക്കുവാൻ പൊതുയോഗത്തിൽ തീരുമാനിക്കുകയുണ്ടായി കൂടാതെ മുൻ വര്ഷം പോലെ തന്നേ അടുത്ത വർഷവും മുന്ന് ദിവസത്തെ ക്യാമ്പായി തന്നേ കൂടുവാൻ തീരുമാനിച്ചു . 2020 സെപ്റ്റംബർ മാസം 11 , 12 , 13 തീയതികളിൽ ക്യാമ്പ് കുടുവാനും തീരുമാനിച്ചു

ബ്രിട്ടനിലെത്തിയ മുഴുവൻ റാന്നി നിവാസികളും ക്യമ്പിലെത്തി അടുത്ത വർഷത്തെ സംഗമം വാൻ വിജയമാക്കി തീർക്കണം എന്ന് പ്രസിഡന്റ് ജോ സെക്രട്ടറി , സുധിൻ, ട്രെഷറർ സുനീഷ് എന്നിവർ അഭ്യർത്ഥിച്ചു . സുനോജ് സൈമൺ , ബില്ലു എബ്രഹാം, ജോജി ഇളംപുരയിടത്തിൽ , ജോമോൻ ജോസ് , എബി മോൻ , സോജൻ ജോൺ , മനോജ് സൈമൺ ,ബിന്നി മുരിക്കോലിപ്പുഴ , എന്നിവർ പരിപാടികൾക്ക് നേത്യുത്വം നൽകി .


ബർമിംങ്ഹാം:- സംസ്കൃതി – 2019 നാഷണൽ കലാമേളക്ക് നാളെ ബർമിംങ്ഹാം ബാലാജി ക്ഷേത്രത്തിൽ അരങ്ങുണരുന്നു. രാവിലെ 09 .00 മുതൽ ബർമ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും, പ്രതിഭകളും മാറ്റുരയ്‌ക്കുന്നു.

നാളെ രാവിലെ 8 നും 9 നും ഇടയിലായി മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്ററ് നമ്പറുകൾ കൈപ്പറ്റേണ്ടതാണ്. രവിലെ 9.30 നു പരിപാടികള്‍ ആരംഭിക്കും. മുഖ്യ അതിഥി ശ്രീ രാജമാണിക്യം IAS ഉദ്ഘാടനം നിര്‍വഹിക്കും . ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി .

നാളെ മത്സരങ്ങൾക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് മുഖ്യാതിഥികൾ ആയ ശ്രീ രാജമാണിക്യം IAS, ശ്രീമതി നിശാന്തിനി IPS എന്നിവർ – വിജയികൾ, കലാ പ്രതിഭ, കലാ തിലകം എന്നിവരെ പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും. എല്ലാ മത്സരാർത്ഥികളും,സഹൃദയരും അഭ്യുദയകാംക്ഷികളും രാവിലെ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ഡെർബി: ഡെർബിഷെയറിലും ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാർഷിക തിരുനാളുകളിലൊന്നായ ‘ഡെർബി തിരുനാൾ’ ഈ ഞായറാഴ്ച (ജൂലൈ 7 ) ഉച്ചകഴിഞ്ഞു 2: 00 മുതൽ ഡെർബിയിലെ ബർട്ടൻ റോഡിലുള്ള സെൻ്റ് ജോസഫ്‌സ് കാതോലിക്കാ ദേവാലയത്തിൽ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും സീറോ മലബാർ സഭയിൽനിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും ഡെർബി മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. ഗബ്രിയേൽ മാലാഖയുടെയും തിരുനാൾ ഈ വർഷം മുതൽ സംയുക്തമായാണ് ആചരിക്കുന്നത്. മുൻപ്, ഡെർബിയിലും ബർട്ടൻ ഓൺ ട്രെൻഡിലുമുണ്ടായിരുന്ന രണ്ടു വി. കുർബാന കേന്ദ്രങ്ങൾ ഒരുമിപ്പിച്ചാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഡെർബി മിഷൻ രൂപീകരിച്ചത്. മിഷനായതിനു ശേഷമുള്ള ആദ്യ തിരുനാളെന്ന പ്രത്യേകതയും ഈ വർഷത്തെ തിരുനാളിനുണ്ട്.

ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് സെൻറ് ജോസഫ്‌സ് പള്ളി വികാരി റെവ. ഫാ. ജോൺ ട്രെഞ്ചാർഡ് കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന് പ്രസുദേന്തി വാഴ്ചയുടെ പ്രാർത്ഥനാശുശ്രുഷകൾ നടക്കും. പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു മിഷൻ ഡയറക്ടർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യകാർമ്മികനാകും. നോട്ടിംഗ്ഹാം രൂപതയിലെ ക്ലിഫ്ടൺ കോർപ്പസ് ക്രിസ്തി പള്ളിവികാരി റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്. സി. ജെ. തിരുനാൾ സന്ദേശം നൽകും. വി. കുർബാനയെത്തുടർന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാർത്ഥന, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സ്നേഹവിരുന്നോടുകൂടിയാണ് തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകുന്നത്.
തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ കുട്ടികളുടെ അടിമസമർപ്പണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാർത്ഥിക്കുന്നതിനും വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാർക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി തിരുനാൾ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നു വരുന്നു.
മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, പ്രസുദേന്തിമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡെർബിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാൾ നടക്കുന്ന ദൈവാലയത്തിൻ്റെ അഡ്രസ്: St. Joseph’s Roman Catholic Church, Burton Road, Derby, DE 1 1TJ.
റോമിലെ ഐറിഷ് കോളേജിൽ നടന്നു എന്ന് പറഞ്ഞ് വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മൂന്ന് ഐറിഷ് മാധ്യമങ്ങൾ മാപ്പു പറഞ്ഞു. കൊടുത്ത വാർത്ത തെറ്റായിരുവെന്നും, അത് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് ഔദ്യോഗികമായി തന്നെ ഐറിഷ് മാധ്യമങ്ങളായ ദി ഐറിഷ് എക്സാമിനറും, ദി ഐറിഷ് ടൈംസും, ദി എക്കോയും മാപ്പു പറഞ്ഞത്.

സ്വവർഗ്ഗ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട് കോണർ ഗനോൺ എന്ന സെമിനാരി വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി 2018 മെയ് മാസത്തിലാണ് പ്രസ്തുത പത്രങ്ങൾ വാർത്ത നൽകിയത്. സെമിനാരി വിദ്യാർത്ഥി മാധ്യമങ്ങൾക്കെതിരെ പിന്നീട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അപ്രകാരം ഒരു വാർത്ത നൽകിയതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു. ഹൈക്കോടതി തീരുമാനപ്രകാരം കോണർ ഗനോണിന് നഷ്ടപരിഹാരം മാധ്യമങ്ങൾ നൽകേണ്ടിവരുമെന്ന് കരുതപ്പെടുന്നു.
വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാക്കി ദി ഐറിഷ് എക്സാമിനറും, ദി എക്കോയും
വാർത്ത ഉടനടി തന്നെ നീക്കം ചെയ്തിരുന്നെങ്കിലും ദി ഐറിഷ് ടൈംസ് കഴിഞ്ഞ ദിവസമാണ് വാർത്ത നീക്കം ചെയ്തതെന്ന് ഐറിഷ് കാത്തലിക് റിപ്പോർട്ട് ചെയ്തു. ആരോപണം ഉന്നയിക്കപ്പെട്ട രണ്ടു വ്യക്തികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ഐറിഷ് കാത്തലിക്കിനോട് പറഞ്ഞത് ലൈംഗിക ആരോപണം മൂലമല്ല മറിച്ച് സ്വന്തം തീരുമാനപ്രകാരമാണ് താൻ സെമിനാരി പഠനം ഉപേക്ഷിച്ചത് എന്നാണ്.