ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടോട്ടനം യോഗ്യത നേടി. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അജാക്സിനെ തകർത്ത് ടോട്ടനം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം യഥാർത്ഥ ഇംഗ്ലീഷ് പരീക്ഷയായി.
ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി. ഇതിന് ശേഷം ഫുട്ബോൾ ലോകം ടോട്ടനത്തിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.
ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടിയത്.
നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ യുവനിര ഫൈനലിലേക്ക് മുന്നേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലിവർപൂളിനെ ഫൈനലിൽ മലർത്തിയടിച്ച് കിരീടം സ്വന്തമാക്കാനാവും ഇനി ടോട്ടനത്തിന്റെ ശ്രമം.
ബ്രിട്ടണിലെ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരന്‍ ആണ് പ്രസ്റ്റന്‍, ലങ്കാഷയറിലെ പ്രദീഷ് കോമളന്‍. അഭിനയ രംഗത്തും സംഗീത മേഖലയിലും തന്റെ മികവ് തെളിയിച്ച പ്രദീഷ്, ഇതാദ്യമായി ഒരു ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയുന്നു.ഒരൊറ്റ കഥാപാത്രം മാത്രമുള്ള ഈ ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതും പ്രദീഷ് തന്നെയാണ്.
‘വേക്കപ്പ് കാള്‍’ എന്ന് ടൈറ്റില്‍ നല്‍കിയിട്ടുള്ള ഈ ‘നിശബ്ദ’ ഹ്രസ്വചിത്രത്തിന്റെ അണിയറയില്‍ പ്രദീഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് മക്കള്‍ നവനന്ദനന്‍ പ്രദീഷും, നവരസന്‍ പ്രദീഷും ആണ്. ഈ ഇരട്ട സഹോദരങ്ങളില്‍ നന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ നവരസന്‍ മറ്റ് സാങ്കേതിക മേഖലകള്‍ കൈകാര്യം ചെയ്യുന്നു.
‘വേക്കപ്പ് കാളിന്റെ’ കഥ രൂപപ്പെടുന്നത് സ്വന്തം അനുഭവത്തില്‍ നിന്നും ആണെന്ന് പ്രദീഷ് പറഞ്ഞു. മലയാള സിനിമ രംഗത്തെ എക്കാലത്തെയും ‘അമ്മ’ ആയിരുന്ന ആറന്മുള പൊന്നമ്മയുമായുള്ള വളരെ കാലത്തെ ആത്മബന്ധത്തില്‍ നിന്നും ഉണ്ടായ ഒരു സ്പാര്‍ക്ക് ആണ് ഈ കഥയ്ക്ക് ആധാരം. ആ അനുഭവം ഈ ഹ്രസ്വചിത്രത്തിന് വേണ്ടി ചില വലിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്നു എന്ന് മാത്രം. 8 മിനിട്ടും 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ചിത്രം എല്ലാ ആസ്വാദനതലത്തിലും ഉള്ള പ്രേക്ഷകരുടെയും മനസ്സിനെ സ്പര്‍ശിക്കുന്നതാകും എന്ന് പ്രദീഷ് പറയുന്നു.
കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പീറ്റര്‍ബോറോയിലെ മലയാളികള്‍. പുതിയ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഉദ് ഘാടനവും അതിനോടനുബന്ധിച്ചു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റും ”പീറ്റര്‍ബോറോ മലയാളീസ്” എന്ന കൂട്ടായ്മയുടെ സഹകരണത്തോടെ ജൂണ്‍ 15ന് പീറ്റര്‍ബോറോ സ്‌കൂള്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചു രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നടത്തപ്പെടുന്നു.
പുതിയ സ്‌പോര്‍ട്‌സ് ക്ലബിന്റെ (United Sports Club Peterborough) അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യത്തെ ടൂര്‍ണമെന്റ് എന്തുകൊണ്ടും ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയമില്ല. പ്രൗഢഗംഭീരമായി നടത്തപെടുന്ന ഈ ആവേശ പോരാട്ടത്തിന്റെ അലയൊലികള്‍ കായിക പ്രേമികള്‍ക്ക് ഒരു അവേശമായി മാറട്ടെ എന്നു ആശിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനകളുമായി യുകെ യിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന കായിക മാമാങ്കം വീക്ഷിക്കുന്നതിനായി എല്ലാ നല്ലവരായ കായികപ്രേമികളെയും ഹാര്‍ദവമായി പീറ്റര്‍ബോറോയിലേക്കു സ്വാഗതം ചെയ്യുന്നു.
ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂണ്‍ ഒന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് പീറ്റര്‍ബോറോ യുടെ വോളിബോള്‍ മല്‍സരങ്ങളുടെ പൂര്‍ണ്ണ വിജയത്തിനായി നിങ്ങളോരോരുത്തരുടേയും സജീവ പങ്കാളിത്തം പ്രീതീഷിക്കുന്നു.
1st prize £501
2nd prize £251
3rd prize £151
Best offender,best defender, emerging team, fair play award, raffle prize etc.
Contact Numbers
07578768074(Santhosh) 07739034298(Savio). 07988743659(Jeby). 07446990492(Baiju Mudakkalil)
കഴിഞ്ഞ ഒരു വര്‍ഷക്കാലം കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി ശ്രീ ജോര്‍ജ്കുട്ടി വടക്കേക്കുറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 19 അംഗ കമ്മറ്റി നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ശേഷം ഇന്നലെ പടി ഇറങ്ങിയത് ഒത്തിരി സ്വപ്ന തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ്. കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായി സോഷ്യല്‍ ബോധവല്‍ക്കരണ സെമിനാറും, മെഡിക്കല്‍ ബോധവല്‍ക്കരണ സെമിനാറും നടത്തിയതോടൊപ്പം നാട്ടില്‍ പ്രളയം ഉണ്ടായപ്പോള്‍ പത്തു ലക്ഷത്തില്‍ അധികം പൗണ്ട് നാട്ടില്‍ എത്തിക്കാനും കഴിഞ്ഞ കമ്മറ്റിക്ക് സാധിച്ചു എന്ന കാര്യം വളരെ പ്രശംസനീയമാണ്.
പ്രളയത്തിന് ശേഷം നാട്ടിലോട്ട് സാധനങ്ങള്‍ കയറ്റി അയക്കാന്‍ UUKMA യുടെ National Sorting Centre ആയി പ്രവര്‍ത്തിച്ചതിന് യുക്മയുടെ പ്രത്യേക ജ്യൂറി അവാര്‍ഡ് സികെസിക്ക് ലഭിക്കുകയുണ്ടായി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കനിവ് ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ അഞ്ച് നിര്‍ദ്ധന കുടുംബങ്ങളെ സഹായിച്ച് കഴിഞ്ഞ കമ്മറ്റി വളരെ അധികം ശ്രദ്ധ നേടി.
വളരെ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും, ശ്രീ ജോമോന്‍ വല്ലൂര്‍ പ്രസിഡന്റായിരുന്ന മുന്‍ കമ്മറ്റി കൈമാറി തന്ന പൈസയും കൂടി കൂട്ടി പതിനായിരത്തില്‍ അധികം പൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിലും, കനിവ് ചാരിറ്റി അക്കൗണ്ടിലും ആയി മിച്ചം വെച്ചപ്പോള്‍ മുപ്പതിനായിരം പൗണ്ടിന് മുകളിലായിരുന്നു ഒരു വര്‍ഷത്തെ സി കെ സി യുടെ മൊത്തം വരവ് ചിലവ്.
ഒരു എല്‍സിഡി വാളോട് കൂടിയ ക്രിസ്തുമസ് പരിപാടി പുതുമ നിറഞ്ഞതും എല്ലാവരാലും ആസ്വദിച്ചതും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നതും ആയിരുന്നു. കൂട്ടികള്‍ക്കായി പ്രത്യേകം മാജിക് ഷോയും മിമിക്‌സും, ലൈവ് ഗാനമേളയോടും കൂടി ഒരു Charity Annual Day ഒരുക്കിയത് ഈ കമ്മിറ്റിയുടെ ഉത്സാഹം എടുത്ത് കാണിക്കുന്നതും എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്കതും ആയിരുന്നു.
ഒത്തിരി നല്ല പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയതിന് ശേഷം ആണ് ജോര്‍ജ്കുട്ടി വടക്കേകുറ്റിന്റെയും, ഷിന്‍സണ്‍ മാത്യുവിന്റെയും, തോമസ് മണിയങ്ങാട്ടിന്റെയും നേതൃത്വത്തിലുള്ള 19 അംഗ കമ്മറ്റി സ്ഥാനം ഒഴിയുന്നത്. ശ്രീ ജോണ്‍സണ്‍ യോഹന്നാന്‍ പ്രസിഡന്റായും, ശ്രീ ബിനോയി തോമസ് സെക്രട്ടറി ആയും ശ്രീ സാജു പള്ളിപ്പാടന്‍ ട്രഷററായും ഉള്ള പുതിയ കമ്മറ്റി സികെസിയെ വലിയ ഉന്നതങ്ങളിലേക്ക് നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
[ot-video][/ot-video]
ബ്രിട്ടീഷ് രാജകൊട്ടാരത്തിൽ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. വില്യം രാജകുമാരന്‍- കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെ മകള്‍ ഷാര്‍ലറ്റിന്റെ പിറന്നാൾ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. നാലുവയസുകാരി രാജകുമാരിയും മുത്തശി എലിസബത്ത് രാജ്ഞിയും തമ്മിലുള്ള അമ്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് സോഷ്യൽ ലോകത്തെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ അതേ കണ്ണുകളാണ് ഷാര്‍ലറ്റിനും കിട്ടിയിരിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തല്‍. രണ്ടുപേരും നോക്കുന്നത് ഏതാണ്ട് ഒരുപോലെതന്നെയെന്നും മുടിയുടെ നിറത്തിൽ പോലും സാദൃശ്യമുണ്ടെന്നും കണ്ടെത്തി കമന്റ് ചെയ്യുന്നവരേറെയാണ്. ഇതോടെ രാജകുമാരിയുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായി.
കെൻസിങ്ടൺ കൊട്ടാരത്തിലെ നോര്‍ഫോള്‍ക് വസതിയില്‍ വച്ചാണ് ഷാര്‍ലറ്റിന്റെ ഇൗ ചിത്രങ്ങള്‍ എടുത്തത്. ചിരിച്ചുകൊണ്ട് ക്യാമറയ്ക്കു നേരെ ഓടിവരുന്നതുള്‍പ്പെടെയുള്ള കുസൃതിച്ചിത്രങ്ങള് ഒൗദ്യോഗികമായി പങ്കുവച്ചതാണ്‍. ഏപ്രിലില്‍ രാജകൊട്ടാരത്തില്‍ വച്ച് അമ്മ കേറ്റ് തന്നെയാണ് മകളുടെ ചിത്രങ്ങളെടുത്തതെന്നും കൊട്ടാരം വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
The Duke and Duchess of Cambridge are very pleased to share three new photographs
of Princess Charlotte ahead of her fourth birthday tomorrow.The photographs were taken in April by The Duchess at Kensington Palace and at
their home in Norfolk. pic.twitter.com/skf95Z44EZ— Kensington Palace (@KensingtonRoyal) May 1, 2019
Princess Charlotte is so much like her father Prince William & great Gand mother The Queen. Lotte is very cute. pic.twitter.com/ZFcEz8NcNh
— Crown Pandora 👑 (@CrownPandora) May 1, 2019
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ബ്രിട്ടനില്‍ വെള്ളിയാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ടോം ആദിത്യക്കു അത്യുജ്ജ്വല വിജയം. ലേബര്‍ പാര്‍ട്ടി കുത്തക സീറ്റ് വന്‍ ഭൂരിപക്ഷത്തിലൂടെ ടോമിലൂടെ നേടിയെടുത്തു. തുടര്‍ച്ചയായി ടോമും പാര്‍ട്ടിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്ന് നേടുന്ന മൂന്നാമത്തെ അഭിമാനകരമായ വിജയമാണിത്. ബ്രെക്സിറ്റ് വിഷയവുമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന തെരഞ്ഞെടുപ്പില്‍ പോലും തന്റെ ഭൂരിപക്ഷം കൂട്ടി തിളങ്ങുന്ന വിജയം നേടുവാന്‍ കഴിഞ്ഞതില്‍ പാര്‍ട്ടിയും ടോമും ആവേശത്തിലാണ്. തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിനച്ചിരിക്കാതെ മത്സര ഗോദയില്‍ ഇറങ്ങേണ്ടിവന്ന ടോമിന് ഈ വിജയം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കരുതാം.
ടോമിന്റെ പ്രവൃത്തി മേഖലയിലും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തന പഥങ്ങളിലും ജനങ്ങളോടു പുലര്‍ത്തുന്ന സുതാര്യമായ സമീപനവും, ജന പ്രീതിയും, നേതൃത്വ പാടവവും, ആത്മാര്‍ത്ഥമായ സേവന സന്നദ്ധതയും കൂടാതെ പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിയ്ക്കുന്ന ഒരു വ്യക്തിയെന്ന നിലയിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്. സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും ടോമിനെ ജനകീയനാക്കുന്നു.
കഴിഞ്ഞ രണ്ടു തവണയും(2011, 2015) ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കൗണ്‍സിലറായി ടോം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല.
സൗത്ത് വെസ്‌ററ് ഇംഗ്‌ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.ബ്രിസ്‌റേറാള്‍ നഗരത്തിലെ പൊതു പ്‌ളാറ്റ്‌ഫോമായ ബ്രിസ്‌റേറാള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനുമാണ് ആദിത്യ. 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്‌ളോസ്‌ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്‌നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും തന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ ഘടകങ്ങളായി.
റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും, ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.
ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്‌റിറ്റിയൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ. മക്കള്‍: അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ,അല്‍ഫോന്‍സ്.
ഹേവാര്‍ഡ് ഹീത്ത്: യു.കെയിലെ കായിക പ്രേമികളുടെ ഉത്സവമായ യുക്മ കായികമേളയ്ക്കു കേളികൊട്ടുയരുവാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ജൂണ്‍ 15ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കുന്ന ദേശീയ കായിക മേളയില്‍ പങ്കെടുക്കുവാനുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യുക്മയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ മാസം എട്ടാം തീയ്യതി ശനിയാഴ്ച ഹേവാര്‍ഡ്സ് ഹീത്ത് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തില്‍ (ഒങഅ) ഹേവാര്‍ഡ്സ് ഹീത്തില്‍ വച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. റീജിയണിലെ എല്ലാ അസാേസ്സിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങളെയും ഈ കായിക മാമാങ്കത്തിലേക്കു ക്ഷണിക്കുന്നതിനോടൊപ്പം, എല്ലാ ആഭ്യുദയ കാംക്ഷികളുടെയും പിന്തുണയും സഹകരണവും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
യുക്മ ദേശീയ സമിതി പുറപ്പെടുവിച്ചുട്ടുള്ള സ്‌പോര്‍ട്‌സ് നിയമാവലിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും റീജിയണല്‍ സ്‌പോര്‍ട്‌സ് നടത്തുന്നത്. രാവിലെ 10 മണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ. മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന കായിക മേള ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. യുക്മ ദേശീയ ട്രഷറര്‍ ശ്രീ. അനീഷ് ജോണ്‍, ഉപാദ്ധ്യക്ഷന്‍ ശ്രീ. എബി സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷററും യുക്മ ദേശീയ കായിക മേളയുടെ ജനറല്‍ കണ്‍വീനറുമായ ശ്രീ. ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് ശ്രീ.വര്‍ഗീസ് ജോണ്‍, മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ മീഡിയാ കോഡിനേറ്ററും പി ആര്‍ ഒയുമായ ശ്രീ.സജീഷ് ടോം, മുന്‍ ട്രഷറര്‍ ശ്രീ.ഷാജി തോമസ്, എച്ച് എം എ പ്രസിഡന്റ് ശ്രീ.സെബാസ്റ്റ്യന്‍ ജോണ്‍ നെയ്‌ശേരി, സെക്രട്ടറി ഷാജി തോമസ് തുടങ്ങിയ നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം നല്‍കും.
കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് റീജിയനില്‍ കായിക മേള സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം കായിക മേളയ്ക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ആതിഥേയരായ ഹേവാര്‍ഡ് ഹീത്ത് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ പേര് വിവരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റോ സെക്രട്ടറിയോ ൗൗസാമീൌവേലമേെ@ഴാമശഹ.രീാ എന്ന ഈമെയിലില്‍ ജൂണ്‍ രണ്ടാം തീയ്യതിക്ക് മുമ്പായി അറിയിക്കേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.
റീജിയണല്‍ തലത്തില്‍ ജൂണ്‍ 8ന് നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കു ജൂണ്‍ 15 നു ബിര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുള്ള റീജിയനാക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായി റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.
വേദിയുടെ വിലാസം:
Whitemans Green Recreation Ground,
Cuckfield,
Haywards Heath,
RH17 5HX.
സമയക്രമം:10 AM to 6 PM
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി എബ്രഹാം: 078776 80697
സ്വന്തം ലേഖകൻ
കൊച്ചി : പോരാളി ഷാജി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് ഇന്നത്തെ മാധ്യമങ്ങളും, ബിസിനസ്സുകാരും , രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവുകളിലേയ്ക്കാണ് . ” സുഭാഷേ… എനിക്ക് യുകെയിലെ ഓൺലൈൻ പത്രത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് മുപ്പത്തയ്യായിരം പൗണ്ടാണ് ( മുപ്പത്തിയഞ്ച് ലക്ഷം രൂപ ) , കേസ്സ് മറ്റ് ആരും അറിയാതെ കോടതിക്ക് പുറത്ത് ഒതുക്കി തീർക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് പണം തരാം , അതോടൊപ്പം നിങ്ങളുടെ ബിസ്സിനസ്സിനെപ്പറ്റി നല്ല രീതിയിൽ വാർത്തയെഴുതി നിങ്ങളുടെ ബിസിനസ്സ് വളർത്തി ഞാൻ മൂലം ഉണ്ടായ സാമ്പത്തിക നഷ്‍ടം തീർത്തും തരാം, നിങ്ങൾക്ക് നഷ്‌ടം ഉണ്ടാകത്തില്ല , എന്നെപ്പോലെ ബുദ്ധിയുള്ള ഒരു പത്രക്കാരനല്ലേ വാക്ക് പറയുന്നത് , ഞാൻ എഴുതി തരാം … “. ഇങ്ങനെ നീളുന്നു ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ തനിക്കെതിരെ കേസ് കൊടുത്ത അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ . ഇന്നത്തെ മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനായി എത്ര അപകടകരമായിട്ടാണ് മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് ഷാജന്റെ വാക്കുകളിൽ നിന്ന് പുറത്ത് വരുന്നത് .
പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ടെലിഫോൺ സംഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക .
[ot-video][/ot-video]
തനിക്കെതിരെ പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ പുറത്ത് വന്നപ്പോഴും ഷാജൻ സ്കറിയ സ്ഥിരമായി ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഇവിടെ പ്രസക്തമാകുന്നത് . ” ഞാൻ ഒരിക്കലും സാമ്പത്തിക ലാഭത്തിനായി വാർത്തയെഴുതുകയോ , എഴുതാതിരിക്കുകയോ ചെയ്യില്ല , അങ്ങനെ ചെയ്തതായി നിങ്ങളുടെ കൈയ്യിൽ തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വരൂ , അന്ന് ഞാൻ ഈ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം ” . എന്നാൽ ഷാജൻ ആവശ്യപ്പെട്ട പണം പരസ്യയിനത്തിൽ തരാത്തതിന്റെ പേരിൽ സുഭാഷ് മാനുവൽ എന്ന യുകെയിലുള്ള മലയാളി ബിസ്സിനസ്സുകാരനെതിരെ പതിമൂന്ന് ദിവസം തുടർച്ചയായി വ്യാജവാർത്തയിടുകയും , അവസാനം ആ വാർത്തയ്‌ക്കെതിരെ സുഭാഷ് കൊടുത്ത കേസ്സിൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി വരുകയും ചെയ്തപ്പോൾ , കോടതിക്ക് പുറത്ത് കേസ്സ് ഒതുക്കി തീർത്ത് എന്നെ രക്ഷപെടുത്തണമെന്നും , താങ്കളുടെ ബിസ്സിനസ്സുകൾ വിജയിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു കരഞ്ഞു കാലുപിടിക്കുന്ന ഷാജന്റെ ശബ്ദമാണ് നമ്മൾക്ക് കേൾക്കാൻ കഴിഞ്ഞത് . ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഷാജൻ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് പത്രപ്രവർത്തനം നടത്തുന്ന വെറുമൊരു മഞ്ഞപത്രക്കാരനാണെന്ന് തെളിയാൻ .
എല്ലാ രാഷ്രീയക്കാർക്കെതിരെയും , മത നേതാക്കൾക്കെതിരെയും , കോടീശ്വരന്മാരായ ബിസ്സിനസ്സുകാർക്കെതിരെയും വാർത്തകൾ എഴുതി ഞാൻ നിക്ഷപക്ഷ മാധ്യമ പ്രവർത്തകനാണ് , കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവനാണ് , സത്യം പറയുന്നവനാണ് , ഭയമില്ലാതെ വാർത്തയിടുന്നവനാണ് എന്നൊക്കെ പേരെടുത്തുകൊണ്ട് എല്ലാവരിൽ നിന്നും ഒരേപോലെ സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കുക എന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ഷാജൻ സ്കറിയ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഷാജന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നത് . പണം നഷ്‍ടപ്പെടുന്നു എന്നതിനെക്കാൾ ഉപരി കേസ്സിൽ തനിക്കെതിരെ വിധി വന്നാൽ താൻ ഇതുവരെ ഒളിച്ച് വച്ചിരുന്ന കപടമുഖം ഈ കോടതിവിധിയിലൂടെ പുറത്ത് വരുന്നതിനെയാണ് ഷാജൻ ഭയപ്പെട്ടിരുന്നത് .
തനിക്ക് പണം നൽകുന്ന ബിസ്സിനസ്സ് കൂട്ടാളികൾക്ക് വേണ്ടി അവരുടെ എതിർ പക്ഷത്ത് നിൽക്കുന്ന ബിസ്സിനസ്സുകാർക്കെതിരെ യുകെയിലുള്ള തന്റെ ഓൺലൈൻ പോർട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും , അവസാനം കേസ്സിൽ പെട്ട് കുടുങ്ങുമ്പോൾ പുറംലോകം അറിയാതെ ഇതുപോലെ പണം നൽകിയും , കരഞ്ഞു കാലുപിടിച്ചും കേസ്സ് ഒതുക്കി തീർത്തുകൊണ്ട് ബിസ്സിനസ് സുഹൃത്തായി തുടർന്നുകൊണ്ട് പണം തട്ടുന്ന തന്ത്രമാണ് ഷാജൻ സ്കറിയ മറ്റ് എല്ലാ ബിസ്സിനസ്സുകാരോടും സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിക്ക് പുറത്ത് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും സുഭാഷ് മാനുവൽ തയ്യാറാകാതെ വന്നതാണ് ഷാജന് ഈ കേസ്സിൽ വിനയായത് . ഈ കേസ്സിൽ ഷാജനെ രക്ഷിക്കാൻ കൂട്ടായി നിന്നിരുന്ന ബിസ്സിനസ്സുകാരും ഷാജനും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെയും , വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള ഷാജന്റെ മാധ്യമ പ്രവർത്തനത്തിന്റെയും കൂടുതൽ തെളിവുകൾ വരും ദിനങ്ങളിൽ പുറത്ത് വരുന്നതായിരിക്കും .
അതോടൊപ്പം രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടിക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന കേരള ജനതയ്ക്കിടയിൽ വർഗീയത എഴുതി വിട്ട് അവരെ തമ്മിലടിപ്പിക്കുന്ന അപകടകരമായ മാധ്യമ പ്രവർത്തന രീതിയും ഷാജൻ കേരളത്തിലെ തന്റെ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു സാഹചര്യമാണ് . ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്കൊണ്ട് നോർത്ത് ഇന്ത്യൻ മോഡലിൽ കേരളത്തിൽ വർഗ്ഗീയ കലാപത്തിന് സഹായകരമാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനമാണ് ഷാജൻ ഇപ്പോൾ കേരളത്തിൽ പരീക്ഷിച്ച് വരുന്നത് . ഇത് കേരളത്തിൽ ചോരപ്പുഴ ഒഴുകാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല .
ഷാജന്റെ അപകടകരമായ ഈ മാധ്യമപ്രവർത്തനത്തെ തുറന്നു കാട്ടുവാനാണ് പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് ഷാജൻ പണം നൽകി കേസ്സൊതുക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ പുറത്ത് വിട്ടത് . പലപ്പോഴും ഷാജൻ എന്ന കപടമാധ്യമപ്രവർത്തകന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാതെ ന്യായീകരിച്ചിരുന്നവർ പോലും തങ്ങളുടെ സംസ്ക്കാര ശൂന്യതയെ പഴിച്ചുകൊണ്ട് ഇന്ന് ഷാജനെ കൈവിട്ടു കഴിഞ്ഞു . കേരളത്തെ വർഗ്ഗീയ കലാപത്തിലേയ്ക് തള്ളിവിട്ടുകൊണ്ട് സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്ന ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.
സോബിച്ചൻ കോശി
എപ്രില്‍ ഇരുപത്തിയേഴാംതീയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെബ്രാഡ്‌ബെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്കെസിഎയുടെ വിഷു ഈസ്റ്റര്‍ ആഘോഷം പ്രഡഗംഭീരമായി നടത്തപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെവിവിധ മേഖലകളില്‍ നിന്ന്ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.ഹന്നാ ബിജുവിന്റെഈശ്വര പ്രാര്‍ത്ഥനയോടെ തുടക്കം. കെ സി എ പ്രസിഡണ്ട് ജോസ് വര്‍ഗീസിനെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്‍ സെക്രട്ടറി സോഫി നൈജോ ഏവര്‍ക്കുംസ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് അനില്‍ പുതുശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജ്യോതിസ് ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.വിഷു ഈസ്റ്റര്‍ സന്ദേശം ജോസീന ജോസ് നല്‍കി.സാബു എബ്രഹാം, ബിനോയ് ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ സി എ യുടെ പി ആര്‍ ഒ നന്ദി പ്രകാശിപ്പിച്ചതോടെ ഔദ്യോഗിക പൊതുയോഗത്തിന് തിരശീല വീണു.തുടര്‍ന്ന് കലയുടെ പൂരത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ ഓഫ് കെ എസ് സി യുടെ കുരുന്നുകള്‍(ദര്‍ശിക കാര്‍ത്തിക്കിന് ശിക്ഷണത്തില്‍) അരങ്ങില്‍ തീര്‍ത്ത നൃത്തനാട്യ നടനവിസ്മയങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോള്‍ കരഘോഷങ്ങളുടെ അകമ്പടിയോടെ സദസ്സ് ഒന്നടങ്കം ഏറ്റെടുക്കുക ആയിരുന്നു.
കലാഭവന്‍ നൈസിന്റെകൊറിയോഗ്രാഫിയില്‍അന്‍പതില്‍ പരം ബാലികാ ബാലന്മാര്‍ സംഗീതത്തിനനുസരിച്ചു നൃത്തചുവടുകള്‍ വച്ചപ്പോള്‍ സദസ്സ്ഒന്നടങ്കം ഹര്‍ഷാരവത്തോടെ പ്രത്സാഹനമരുളി.തുടര്‍ന്ന് അരങ്ങേറിയ വിവിധ കലാ വിരുന്നുകള്‍ ഏവരെയും വിസ്മയിപ്പിക്കും വിധമായിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി.
കലയുടെ കേളി കൊട്ടില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കെസിഎയുട ട്രോഫി വിതരണം ചെയ്തു.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യ.ലോക്കല്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റിക്ക് അനേകര്‍ സംഭാവനകള്‍ നല്‍കി,ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ത്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ ഏവര്‍ക്കുംകെസിഎ എക്‌സിക്യൂട്ടീവ് നന്ദി അറിയിച്ചു.
വാല്‍ക്കഷണം:ആരാ പറഞ്ഞത് നാടകം അന്യം നിന്ന് പോയി എന്ന് സ്റ്റോക്ക് തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘ജീവിതം സാക്ഷി’എന്ന നാടകം കാണുവാന്‍ സ്റ്റാഫ്‌ഫോര്‍ഡ് കൗണ്ടിയിലെവിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് നാടകപ്രേമികള്‍ ആണ് എത്തിച്ചേര്‍ന്നത്. ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുംവിധം അഭിനയ മികവ് തെളിയിച്ച കലാകാരന്മാരെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
കാരൂര്‍ സോമന്‍
കേരളം ആദരവോടെ ‘സാര്‍’ എന്ന് വിളിച്ചിരുന്നവരെ നോക്കി ‘ഉളുപ്പുണ്ടോ സാര്‍’ എന്ന പരിഹാസം കേട്ടപ്പോള്‍ എ.ഡി. മൂന്നാം ശതാബ്ദത്തില്‍ മഗധം ആസ്ഥാനമാക്കി ഭരണം നടത്തിയ ശ്രീഗുപ്തനും തുടര്‍ന്ന് വന്ന ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ (വിക്രമാദിത്യന്‍) കഥകളുമാണ് ഓര്‍മയിലെത്തുന്നത്. ഉത്തരേന്ത്യന്‍ ചരിത്രത്തില്‍ സാംസ്‌കാരിക -സംസ്‌കൃത സാഹിത്യത്തിന്റ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ഗുപ്തന്മാരുടെ ഭരണകാലമാണ്. സംസ്‌കൃതത്തിലെ നവരത്‌നമായിരുന്ന കാളിദാസനുള്‍പ്പടെ ഒന്‍പത് മഹാകവികള്‍ വര്‍ണ്ണനിലാവ് നിറഞ്ഞ വിക്രമാദിത്യ സദസ്സില്‍ സുരസുന്ദരിമാരുടെ സുഗന്ധത്തില്‍ രാജാവിന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്തുമായിരുന്നു. അതിന്റ പ്രധാന കാരണം സാഹിത്യം അറിവിന്റ വിളനിലമായതുകൊണ്ടാണ്. വിക്രമാദിത്യന്റ് ഭരണകാലം സാഹിത്യ സംസ്‌കാരിക കലാ രംഗത്തുള്ളവര്‍ ആരും തന്നെ രാജാവിന് അടിമപ്പണി ചെയ്യുന്നവരായിരുന്നില്ല. അന്ന് മനഃപ്രീതി ഭാഷയിലാണ് എല്ലാവരും ശ്രദ്ധിച്ചതെങ്കില്‍ ഇന്ന് സമ്പത്തും പദവിയും പ്രശസ്തിയുമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ബി.സി. 300 ല്‍ തുടങ്ങി എ.ഡി. 2019 ലെത്തുമ്പോള്‍ അത് കൊടിയുടെ നിറത്തില്‍ എത്തി നില്‍ക്കുന്നു. മലയാള ഭാഷാ-സാഹിത്യത്തിന്റ കെട്ടുകളഴിച്ചെടുക്കുമ്പോള്‍ സ്വദേശ-വിദേശ രാജാക്കന്മാര്‍വരെ ആദരവോട് കണ്ടിരുന്ന വിജ്ഞാന ശാഖക്ക് സ്നേഹമോ ആദരവോ ഇല്ലെന്ന് മനസ്സിലാകും. നാം വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടെ യജമാനന്മാരോട് സ്നേഹ ബഹുമാനമുണ്ട്. എന്നാല്‍ അമ്മ തന്റെ കുഞ്ഞിനെ മടിയിലിരുത്തി ലാളിച്ചു വളര്‍ത്തുന്ന മാതൃഭാഷയെ, പ്രപഞ്ചത്തെ നാം എങ്ങനെയാണ് പരിചരിക്കുന്നത്?
സാഹിത്യം ഒരു ജനതയുടെ കണ്ണാടിയാണ്. ആ കണ്ണാടിയില്‍ ഇന്ന് പ്രതിബിംബിക്കുന്നത് സ്വന്തം മുഖവും കൊടിയുടെ നിറവും മാത്രം. കണ്ണുകള്‍ തുറന്ന് വികസിതമായ ഒരു ലോകത്തേക്ക് അവര്‍ സഞ്ചരിക്കുന്നില്ല. പദവിയും പത്രാസ്സും ലഭിച്ചപ്പോള്‍ അന്ധന്മാരായി മാറുന്നു. വിദേശത്തും ഇതുപോലെ സംഘടനകളുടെ പദവികള്‍ വഹിക്കുന്ന കുറെ അന്ധന്മാരെ കാണാറുണ്ട്. ഈ കൂട്ടരാകട്ടെ സാഹിത്യത്തിലെ സ്വയം വിരിയുന്ന പൂക്കളായി വിലയിരുത്തുന്നു. ഒരു മൈക്കുന് മുന്നില്‍ ഉറഞ്ഞുതുള്ളി ഭാഷയെപ്പോലും കിഴ്‌മേല്‍ മറിച്ചു് കാവ്യ സൗന്ദര്യം കെടുത്തുന്നു. ഭാഷയുടെ ബോധമണ്ഡലം എവിടെയെന്നുപോലും ഒരു ബോധവുമില്ല. ഭാഷയുടെ സാഹിത്യ സൗന്ദര്യ0 പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യേണ്ടത് ഭാഷയെ ആദരപൂര്‍വ്വം കാണുന്നവര്‍ക്കാണ്. അത് ചെളിപുരണ്ട ഭാഷയായാല്‍ കാവ്യ ഭാഷയുടെ മേല്‍ക്കൂര തന്നെ ഇടിഞ്ഞുവീഴും. ഒരുല്പന്നം വിറ്റഴിക്കുന്ന പരസ്യത്തിലെ അംഗീകൃത ഏജന്റന്മാരായി നമ്മുടെ സാംസ്‌കാരിക രംഗത്തുള്ളവര്‍ വേഷങ്ങള്‍ കെട്ടിയാടി ആടിപാടുന്ന കാലം.
നല്ലൊരു പറ്റം ഭരണരംഗത്തുള്ളവരാകട്ടെ രാഷ്ട്രീയബോധം എന്തെന്നറിയാത്ത പാര്‍ട്ടികളുടെ വക്താക്കളായി മാറുന്നു. ജനാധിപത്യം വരുന്നതിന് മുന്‍പ് ജനത്തെ നയിച്ചത് രാജാവാണ്. അദ്ദേഹം ഭരണാധികാരിയായതിനാല്‍ ‘രാജന്‍’ എന്ന് വിളിച്ചു. ഇന്നുള്ളവരെ നാം വിളിക്കുന്നത് ഓരോ പാര്‍ട്ടികളുടെ രാജനു പകരം നേതാവ്. എന്നാണ്. ഇവരാകട്ടെ മനുഷ്യന് നല്‍കുന്നത് അസഹിഷ്ണത, അസ്സുയ, ഭയം, ഭീതി, അരക്ഷിതത്വബോധം, ദാരിദ്ര്യം, പട്ടിണി, അനീതി മുതലായവയാണ്. ഇവര്‍ ഭാരതത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ കോടികണക്കിന് ജനത്തെ പട്ടിണിക്കാരാക്കി എന്നതാണ്. ഇത്രമാത്രം ദുരന്തം വിതക്കുമെന്ന് ആരും കരുതി കാണില്ല. നല്ലൊരു ഭരണാധികാരിക് ആദ്യം വേണ്ടത് വിവേകം, താഴ്മ, വിനയം, അറിവും അനുഭവവും ആരോഗ്യമുള്ള ഒരു മനസ്സുമാണ്. അവര്‍ ഒരു ഡോക്ടര്‍ക്ക് തുല്യരാണ്. രോഗത്തിന് ചികില്‍സ നല്‍കുന്നവര്‍, മുറിവുണക്കുന്നവര്‍, സഹജീവികളോട് സ്നേഹവും കാരുണ്യമുള്ളവര്‍. അധികാരമെന്ന ആനപ്പുറം കണ്ടാല്‍ മനുഷ്യരെ വാല്‍സല്യത്തോടെ ഒന്ന് നോക്കാന്‍ പോലും സാധിക്കുന്നില്ല. അധികാരം അവരെ മനസികരോഗികളാക്കി മാറ്റുന്നു. ഇവര്‍ വിചാരണക്ക് വിധേയമാക്കുന്നതും രോഗികളാക്കുന്നതും പാവങ്ങളെയാണ് അല്ലാതെ സമ്പന്നമാരെയും വന്‍കിട മുതലാളിമാരേയുമല്ല. കിടന്നുറങ്ങാന്‍ ഒരു തുണ്ടു ഭൂമിയില്ലാത്ത പാവങ്ങളുടെ നാട്. പ്രഭൂത്വ -ഫ്യൂഡല്‍ വൃവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ നാട്. ഭാഷ സാഹിത്യത്തെപ്പോലും രാഷ്ട്രീയവത്കരിച്ച നാട്, മാധ്യമങ്ങള്‍പോലും കൊടിയുടെ നിറം നോക്കി തിരക്കഥകളുണ്ടാക്കുന്നു, പ്രചാരവേലകള്‍ നടത്തുന്ന നാട്. രാജഭരണത്തിനും കൊളോണിയല്‍ ഭരണത്തിനും എണ്ണിയാല്‍ തീരാത്ത പോരാട്ടങ്ങള്‍, രക്തച്ചൊരിച്ചില്‍ നടത്തി സ്വാതന്ത്ര്യം നേടിയ നാട്ടില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാതെ തെരുവുകളില്‍ അലയുന്നതും നാട് വിട്ട് പരദേശയായി പാര്‍ക്കുന്നതും അധികാരിവര്‍ഗ്ഗം ജനങ്ങളുടെ സേവകരല്ല എന്നതിന്റ തെളിവാണ്. ഇത് ഇന്ത്യയുടെ ഇരുണ്ട നാളുകളെയാണ് സൂചിപ്പിക്കുന്നത്.
ഈ ഇരുണ്ട നാളുകളുടെ ഇരകളാണ് ഈ സാര്‍ എന്ന് വിളിക്കുന്ന കെ.എസ്.രാധാകൃഷ്ണനും, ടി.പി.ശ്രീനിവാസനും. ഉളുപ്പുണ്ടോ സാര്‍ എന്നു ചോദിക്കുന്നവര്‍ അറിയേണ്ടത് ഇവര്‍ രണ്ടും രാജഭക്തന്മാരല്ല അതിനേക്കാള്‍ പെറ്റിബൂര്‍ഷ്വ പാര്‍ട്ടികളുടെ ഔദാര്യം കൈപറ്റിയവരാണ്. ഇന്ത്യയിലെ എല്ലാം രാഷ്ട്രീയപാര്ടികളിലും ആ സത്ത അടങ്ങിയിട്ടുണ്ട്. ഓരൊ പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികള്‍ പണത്തിന്റ വലുപ്പം നോക്കി അങ്ങോട്ടുമിങ്ങോട്ടും കാലുവാരി കളിക്കാറുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കണമെങ്കില്‍ അതിനേക്കാള്‍ വലിയൊരു കൊമ്പ് കിട്ടികാണണം. പ്രതിമകള്‍ തച്ചുടക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യം ആര്ക്കും തച്ചുടക്കാം. നമ്മുടെ പ്രധാനമന്ത്രിയെപ്പോലെ നല്ല കുശവന്മാരുണ്ടായാല്‍ വീണ്ടും നല്ല പ്രതിമകളുണ്ടാക്കാം. വോട്ടുചെയ്യുന്ന വിവരദോഷികള്‍ പോലും ഇവര്‍ക്ക് മാപ്പ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അഴിമതിപോലെ ഇതും ഒരു രോഗമാണ്. എഴുത്തുകാരുടെ തൂലികയോടിച്ചു പദവികളും, പുരസ്‌കാരങ്ങളും ഇരിപ്പിടം കൊടുത്തതിനെക്കാള്‍ വലിയവരോ വലുപ്പമുള്ളവരോ അല്ല ഈ അക്കാദമിക് പുരുഷന്മാര്‍. ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ അവരെ അപമാനിച്ചിട്ട് എന്ത് നേടാനാണ്. അടിയന്തര ശാസ്ത്രകൃയ വേണ്ടത് വ്യക്തികള്‍ക്കല്ല ഇന്ത്യന്‍ ജനാധിപത്യത്തിനാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുര്‍മന്ത്രവാദികളെ കാണുമ്പോള്‍ രണ്ടാമതായി ഓര്‍മ്മ വരുന്നത് ആര്‍സെനിയസ് പുണ്യവാളന്‍ ക്രിസ്ത്യാനികളോട് പറയുന്ന വാക്കുകളാണ്. ഓടിക്കോ, മിണ്ടരുത്, അനങ്ങരുത്’.