ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന്‍ നിതിന്‍ സോനെയും. യു.കെ.യിലെ ഇന്ത്യന്‍ സമൂഹത്തിലെ അസാധാരണനേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കു നല്‍കുന്നപുരസ്‌കാരമാണ് ഇത്
എ.ആര്‍. റഹമാന്‍, പോള്‍ മക് കാര്‍ട്ട്ണി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് സോനെ.തായലാൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ജൂനിയർ ഫുട്‌ബോൾ ടീമിലെ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരും യു.കെ.യിലെ പുതുവത്സര ധീരതാപുരസ്കാര പട്ടികയിൽ ഇടം പിടിച്ചു..
വെള്ളിയാഴ്ച രാത്രിയാണ് പട്ടിക പുറത്തുവിട്ടത്. ഇവർക്കൊപ്പം മുൻ മോഡൽ ട്വിഗ്ഗി, കോമഡി സംഘം മോണ്ടി പൈതോൺസിലെ അംഗം മൈക്കിൾ പാലിൻ, ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ, ജിം കാർട്ടർ എഴുത്തുകാരൻ ഫിലിപ് പുൾമാൻ, അഭിഭാഷകൻ ജോൺ റെഡ്‌വുഡ് എന്നിവരും ഉണ്ട്. രക്ഷപ്പെടുത്താൻ ബ്രിട്ടീഷ് വിദഗ്ധ സംഘത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർക്കു ‘വിശിഷ്ടമായ ധീരതാ പുരസ്കാരവും’ മൂന്നു പേർക്കു ‘മെമ്പേഴ്‌സ് ഓഫ് ദ മോസ്റ്റ് എക്‌സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (എം.ബി.ഇ.)’ പുരസ്കാരവും ലഭിക്കും. മോഡലിങ് രംഗത്ത് പതിറ്റാണ്ടു നീണ്ട സേവനങ്ങൾ മുൻനിർത്തിയാണ് ലെസ്‌ലെയ് ലോസൺ എന്ന ട്വിഗ്ഗിക്ക് പുരസ്കാരം
ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധരംഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ബക്കിങ്ങാം കൊട്ടാരത്തിലെ അംഗങ്ങളാണ് ഇവര്‍ക്ക് പുരസ്കാരം സമ്മാനിക്കുന്നത്.
രാജേഷ് ജോസഫ്
ജീവചരിത്ര ആരംഭം മുതല്‍ നിരവധി മാറ്റങ്ങളിലൂടെയാണ് മനുഷ്യര്‍ നീങ്ങുന്നത്. ഇന്ന് നാം കാണുന്നവ അനുഭവിക്കുന്നവ നാളെയുടെ ചരിത്രമാവുന്നു. കീഴടക്കുവാനും നേടുവാനും വെട്ടിപ്പിടിക്കുവാനുമുള്ള മോഹങ്ങളെല്ലാം ഒരോ കാലഘട്ടത്തിലും വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. കൈവശമാക്കാനുള്ള യാത്രയില്‍ ഓടി തളര്‍ന്ന് ചുറ്റുമുള്ളതും കാണാതെ വേണ്ടത് സ്വയത്തമാക്കാതെ വിടവാങ്ങിയ പരാജിതരുടെയും ചരിത്രമുള്ളതാണ് ഈ ലോകം.
ജീവിതയാത്രയില്‍ ചുറ്റുമുള്ളതിനെ അടുത്തറിയാനും മനസിലാക്കാനും കണ്ടെത്താനുമുള്ള സത്വത്തിന്റെ നേര്‍രേഖയുടെ ചരിത്രമാണ് മാലാഖമാരുടെ കഥ പറയുന്നുത്. പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോയ അനേകം ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് മാലാഖമാര്‍ വഴികാട്ടിയായി മാറുന്നത് നമുക്ക് സുപരിചിതമാണ്. പുറം തിരിഞ്ഞ് കരയുന്ന ഹാഗാറിന് മാലാഖ നീര്‍ച്ചാലായി പ്രത്യക്ഷപ്പെടുന്നു. നസ്രത്തിലെ നീതിമാനായ ജോസഫ് എന്ന മരപ്പണിക്കാരനില്‍ അത്മധൈര്യത്തിന്റെ അഗ്നിവേശിപ്പിച്ച ദൈവദൂതന്‍. ലോകരക്ഷകന്റെ പിറവിക്കായി മറിയത്തിലൂടെ ഒരുക്കിയ മാലാഖ വൃന്ദങ്ങള്‍. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സ്തൂതി ഗീതങ്ങള്‍ പാരില്‍ സാമാധാനത്തിന്റെ ഗീതങ്ങള്‍ പാടിയ മാലാഖ വൃന്ദങ്ങള്‍. പ്രതീക്ഷയുടെ പൊന്‍കിരണങ്ങളായി മാലാഖമാര്‍ അനുദിനം നമ്മുടെ ജീവിതത്തില്‍ വെണ്‍മ പരത്തി നമ്മോടപ്പം ജീവിക്കുന്നു.
നമ്മളിലെ ഓരോ വ്യക്തിയിലും സകല ചരാചരങ്ങളിലും മാലാഖമാരുടെ സംരക്ഷണം പൊതിഞ്ഞിരിക്കും കരുണയുടെ സ്‌നേഹത്തിന്റെ മൃദുലതയുടെ സ്‌ത്രോത ഗീതങ്ങള്‍ ചുറ്റുപാടുകളിലും ജീവിത മേഖലകളിലും പകരുവാന്‍ അത് നമ്മോട് ആവശ്യപ്പെടുന്നു. ശുഭകരമായ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഏവര്‍ക്കും മലാഖമാരുടെ കാവല്‍ മാലയുടെ വലിയ സംരക്ഷണം ആശംസിക്കുന്നു. നൈര്‍മല്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകങ്ങളാണ് മാലാഖമാര്‍. പുതുവര്‍ഷം വിശുദ്ധിയുടെ വെണ്‍മയുടെ സത്യത്തിന്റെ നേര്‍രേഖ ആവട്ടെയെന്ന് ആശംസിക്കുന്നു. അസ്വസ്ഥതകളുടെ വേദനകളഉടം മുറിവുകളുടെ ഭാരപ്പെടുക്കുന്ന വേളകളില്‍ തൂവെള്ള ചിറകുകള്‍ക്കുള്ളില്‍ നമ്മെ പൊതിഞ്ഞ് പരിപാലിക്കുന്ന ആ ദിവ്യ നക്ഷത്രം. പുല്‍ക്കൂട്ടിലെ ഉണ്ണി പുതുവത്സരത്തില്‍ മാര്‍ഗ ദീപമാവട്ടെ.
സേവനം യു.കെ കൂടുതല്‍ സഹായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 86-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളോടെ ശിവഗിരി മഠവും പരിസരവും ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ സഹായിക്കാനൊരുങ്ങുകയാണ് സേവനം യുകെ.
2018 ഡിസംബര്‍ 30,31, 2019 ജനുവരി 1 തീയതികളില്‍ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് ശിവഗിരിയിലേക്കു ഒഴുകിയെത്തുന്നത്. 2018ലെ ശിവഗിരി തീര്‍ത്ഥാടനത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയതിന്റെ നവതി ആഘോഷിക്കുന്ന വര്‍ഷമാണിത്. കൂടാതെ ഗുരുദേവ മഹാസമാധിയുടെ നവതിയാചരണം, ഗുരുദേവന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ ശതാബ്ദി, ശ്രീ നാരായണ ധര്‍മസംഘം സ്ഥാപിച്ചതിന്റെ നവതി എന്നീ പ്രാധാന്യം കൂടെയുണ്ട് 86 ശിവഗിരി തിര്‍ത്ഥാടനത്തിന്.
മൂന്നു ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി സൗജന്യ ഭക്ഷണശാല ഒരുക്കുകയാണ് സേവനം യുകെ. നാരങ്ങ വെള്ളം, ചുക്കുകാപ്പി, ബിസ്‌ക്കറ്റ്/ബണ്‍ എന്നിവയാണ് സേവനം യു.കെ ഒരുക്കുക. സേവനം യു.കെ ആദ്യമായി സഹകരിക്കുന്ന ശിവഗിരി തീര്‍ത്ഥാടനം പരമാവധി പേര്‍ക്ക് സഹായമാകുമെന്നാണ് കരുതുന്നത്.
ബാബു തോമസ്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ട്. പ്രളയത്തോട് അനുബന്ധിച്ച് യു.കെയിലുള്ള മലയാളികള്‍ ഏവരും പല സംഘടനകള്‍ വഴിയും, നേരിട്ടും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുമല്ലോ, എങ്കിലും ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയില്‍ നിങ്ങളുടെ വിലയേറിയ സഹായ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന് വര്‍ഷത്തില്‍ ഒരു ചാരിറ്റി മാത്രമേ നടത്തുന്നുള്ളൂ അത് ക്രിസ്മസിനോടും, ന്യൂ ഇയറിനോടും അനുബന്ധിച്ചാണ് നടത്തുന്നത്. ഈ ലഭിക്കുന്ന തുക രണ്ട് കുടുംബങ്ങള്‍ക്കായി നല്‍കുന്നു.
ആദ്യ ചാരിറ്റി കൊടുക്കുന്നത് തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയിലാണ്. അതോടപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ട് പോകുന്നത്.
2019ല്‍ അശ്വിന് ഒരു വീട് പണിത് നല്‍കാനുള്ള ഉദ്യമത്തിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ യാതൊരു വിധ സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാന്‍ ലഭിച്ചിട്ടുണ്ട്, വീട് പണി പൂര്‍ത്തിയാകുവാന്‍ 5 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്‍കാന്‍ സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ വീട് നന്നാക്കിയെടുക്കുവാന്‍ 2 ലക്ഷം രൂപാ വേണ്ടി വരും. അതോടപ്പം അശ്വന് വീട് പണിത് നല്‍കുന്നതിനായി ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടകില്‍ ദയവായി അറിയിക്കുക. അത് എത്ര ചെറിയ തുകയാണങ്കിലും ഞങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കും.
നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല നിങ്ങളുടെ സഹകരണമാണ് നമ്മുടെ ചാരിറ്റിയുടെ വിജയം.
അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ് ട്രീസാ കത്തോലിക്ക പള്ളിക്ക് ചുറ്റും ഇരുപത് കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു എന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളെ അറിയിച്ചപ്പോള്‍ അവരെല്ലാം പറഞ്ഞു നമ്മള്‍ ഇപ്പോള്‍ ചാരിറ്റി നടത്തിയാല്‍ വിജയിക്കില്ല, കാരണം ചാരിറ്റി കൊടുത്തു മടുത്തു നില്‍ക്കുകയാണ് ഇവിടുത്തെ ആളുകള്‍. എന്നാല്‍ കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു നമുക്ക് കുറഞ്ഞത് ഒരു 500 പൗണ്ട് എങ്കിലും പിരിച്ചു കൊടുക്കാന്‍ കഴിയും, ദാരിദ്ര്യവും പട്ടിണിയും കണ്ടിട്ട് നമുക്ക് എങ്ങനെ മാറി നില്‍ക്കാന്‍ കഴിയും സാബു ഫിലിപ്പിന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ചാരിറ്റി ആരംഭിച്ചത് എത്ര കൊടുത്തു എന്നതല്ല എന്തെങ്കിലും കൊടുക്കാന്‍ ശ്രമിച്ചോ എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ് ട്രീസാ കത്തോലിക്ക പള്ളിക്ക് ചുറ്റും ഇരുപതു കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു പള്ളിയിലെ അച്ഛന്‍ ക്രിസ് ഫാളോന്‍, കുര്‍ബാനക്കിടയില്‍ പറഞ്ഞപ്പോള്‍ പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ച ഞങ്ങള്‍ക്ക് അതില്‍ ഇടപെടാതെ മുഖം തിരിച്ചു നടക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്.
ഒരു വീട്ടില്‍ രണ്ടു കുഞ്ഞുകുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു അവരുടെ പിതാവ് രോഗിയാണ്. ഈ പള്ളിക്ക് ചുറ്റുമായി ഇരുപത് കുടുംബങ്ങള്‍ ഭക്ഷണവും, വസ്ത്രവും കറണ്ടും, ഗ്യാസും, ഹീറ്ററും, ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു. മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രിക്ക് ഒരു ജോഡി ഡ്രസ്സ് മാത്രം അത് കഴുകിയിട്ട് നാളുകള്‍ ഏറെയായി. പള്ളിയിലെ സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവരെ സഹായിക്കാന്‍ ശ്രമം തുടങ്ങികഴിഞ്ഞു നിങ്ങളും അതില്‍ പങ്കാളികളാകാന്‍ ശ്രമിക്കണം കഴിയുന്ന സഹായങ്ങള്‍ നല്‍കണം എന്ന് പറഞ്ഞപ്പോള്‍ അതുകേട്ടിട്ടു എങ്ങനെ തിരിഞ്ഞു നടക്കാന്‍ കഴിയും.
ചാരിറ്റി കളക്ഷന്‍ നാളെ തിങ്കളാഴ്ച കൊണ്ട് അവസാനിക്കുന്നു ഇതുവരെ 441 പൗണ്ട് ലഭിച്ചു, നിങ്ങളുടെ ചില്ലി പെന്‍സുകള്‍ ഞങ്ങള്‍ക്ക് നല്‍കുക. അത് ഞങ്ങള്‍ ഫാദര്‍ ക്രിസിനെ വരുന്ന പുതുവത്സരത്തില്‍ മലയാളി സമൂഹത്തിന്റെ സംഭാവനയായി ഏല്‍പ്പിക്കും എന്നറിയിക്കുന്നു.
ഇതുവരെ 441 പൗണ്ട് ലഭിച്ചു അതിന്റെ സമ്മറി ബാങ്ക് സ്റ്റ്റ്റ്‌മെന്റും താഴെ പ്രസിദ്ധീകരിക്കുന്നു.
ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
ദൈവസ്നേഹം വർണ്ണനാതീതമാണ്. ആ ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ചറിയുക എന്നുള്ളത് ആനന്ദദായകമാണ്. താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുവാൻ നല്ല ഒരു ഹൃദയസ്പർശിയായ ഭകതിഗാനവുമായി യു കെ യിലെയും കേരളത്തിലെയും ഒരു കൂട്ടം സംഗീത പ്രതിഭകൾ…
ഈശോയുടെ സ്നേഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ഓരോ വ്യക്തിയും എപ്പഴും മനസ്സിൽ നന്ദിയോടെ സ്മരിക്കുന്ന… കേൾക്കാൻ ആഗ്രഹിക്കുന്ന ഈരടികൾ ചലച്ചിത്ര ഗാനമേഖലയിലും ഭക്തിഗാനങ്ങളുടെ മേഖലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന അനുഗ്രഹീത ഗായകൻ ശ്രീ ബിജു നാരായണന്റെ സംഗീത സംവിധാനത്തിൽ, ശ്രീമതി മോനി ഷിജോയുടെ വരികൾ … ശ്രീ ബിജു നാരായണന്റെയും, യുകെയിൽ നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ച ഇംഗ്ലണ്ടിലെ മലയാളികളുടെ അനുഗ്രഹീത ഗായിക ടെസ്സയുടെയും സ്വരമാധുരിയിലൂടെ നിങ്ങൾക്കായ്… “അലിവൂറും സ്നേഹം”
ഹൃദയസ്പർശിയായ ഈ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് സംഗീതലോകത്തിനു തന്റേതായ മികച്ച സംഭാവനകൾ നൽകിയിരിക്കുന്ന ബിർമിങ്ഹാമിലെ ശ്രീമതി മോനി ഷിജോയാണ്. ഈ ഹൃദയം കവരും ഗാനത്തിന് ഈണമിട്ടത് ക്രിസ്തീയഭക്തിഗാനങ്ങളിലൂടെ ഏവരുടെയും ഹൃദയം കവർന്ന അതുല്ല്യ ഗായകൻ ശ്രീ ബിജു നാരായണൻ ആണ്. ഈ ഭക്തിസാന്ദ്രമായ ഗാനം കൂടുതൽ ഭക്തി നിർഭരമായത് ശ്രീ ബിജു നാരായണന്റെയും യു കെ യിലെ വിവിധ വേദികളിൽ പാടി കഴിവ് തെളിയിച്ച കേംബ്രിഡ്ജിൽ നിന്നുള്ള ടെസ്സ ജോണിന്റെയും ദൈവീകമായ
മധുരശബ്‌ദത്തിലൂടെയാണ്.
അലിവൂറും സ്നേഹം കൂടുതൽ ആകർഷകമാക്കിയത് കൃഷ്ണയുടെ സംവിധാനത്തിൽ വിരിഞ്ഞ ഭാവങ്ങൾ വിനോദിന്റെ കാമറ കണ്ണുകൾ വിസ്മയങ്ങളൊരുക്കിയപ്പോഴാണ്. ഹൃദയസ്പർശിയായ ഭാവാഭിനയത്തിലൂടെ പ്രദീപും ഓഷ്യനും ദൈവസ്നേഹം എങ്ങനെ കുഞ്ഞുനാൾ മുതൽ നമ്മിലേക്ക് പകർന്നു കിട്ടുന്നു എന്നും ആ പകർന്നു കിട്ടിയ ദൈവസ്നേഹം എങ്ങനെ നമ്മുടെ ജീവിതത്തിൽ വെളിച്ചം പകരുന്നു എന്നൊക്കെ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
അലിവൂറും സ്‌നേഹം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ടി ആന്‍ഡ് എം ക്രിയേഷന്‍സ് ആണ്. ക്രിസ്മസ്സ് സമ്മാനമായി പുറത്തിറക്കിയ ‘അലിവൂറും സ്‌നേഹം’ യുകെ മലയാളികള്‍ക്കൊപ്പം ലോകമെങ്ങുമുള്ള മലയാളികള്‍ സ്‌നേഹപൂര്‍വ്വം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായ് ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
കേംബ്രിഡ്ജില്‍ താമസിക്കുന്ന സ്റ്റാന്‍ലി തോമസിന്റെയും സൂസന്‍ ഫ്രാന്‍സിസിന്റേയും മകളാണ് ടെസാ സൂസന്‍ ജോണ്‍. കേംബ്രിഡ്ജിലെ സെന്റ് ബെഡ്‌സ് ഇന്റര്‍ ചര്‍ച്ച് സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. മെലിസ ജോണ്‍ ആണ് ഇളയ സഹോദരി. കോട്ടയം മണിമലയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയതാണ് സ്റ്റാന്‍ലിയും സൂസനും.
2015 മുതല്‍ യുക്മയുടെ റിജണല്‍ – നാഷണല്‍ മേളകളിലെ നിറസാന്നിദ്യമാണ് ടെസ്സ. യുകെയുടെ വിവിധഭാഗങ്ങളില്‍ നടന്ന പല മത്സരങ്ങളിലും സ്റ്റേജ് ഷോകളിലുമൊക്കെ അതിവേഗം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുള്ള ടെസ്സ, യുകെ മലയാളികള്‍ക്കിടയിലെ ഒരനുഗ്രഹീത ഗായികയായി മാറിക്കൊണ്ടിരിക്കുന്നു. 2018 കുട്ടികളുടെ വർഷാവസാന പരിപാടിയിൽ ബിർമിങ്ഹാം ബെതല് കൺവെൻഷൻ സെന്ററിൽ കാർഡിനാൾ മാർ ജോസഫ് ആലഞ്ചേരി, സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നതാണ് ടെസ്സയുടെ എടുത്തുപറയേണ്ട പരിപാടികൾ.
[ot-video][/ot-video]
ജയന്‍ ഇടപ്പാള്‍
ലണ്ടന്‍: ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സംസ്‌കാരിക സംഘടനയായ സമീക്ഷയുടെയും വനിത വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തില്‍ ലണ്ടനിലെ ഇന്ത്യ ഹൗസുന് മുന്‍പില്‍ ഡിസംബര്‍ 30 ഞായറാഴ്ച 2മണിക്ക് സംഘടിപ്പിക്കുന്ന ‘മനുഷ്യ മതിലില്‍ ‘അണികളാവാന്‍ ബ്രിട്ടനിലെ മുഴുവന്‍ പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരോടും ജനാധിപത്യ വിശ്വസിക്കളോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ജനുവരി 1ന് കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍ തെക്കന്‍ അതിര്‍ത്തിയായ പാറശ്ശാല വരെ 620 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന നവോത്ഥന മൂല്യസംരക്ഷണ ‘വനിതാ മതിലിനോട് ‘ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടത്തുന്ന ‘മനുഷ്യ മതിലില്‍ ‘ ബ്രിട്ടനിലെ മറ്റു പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് തുടങ്ങിയ സംഘടനാ പ്രവര്‍ത്തകര്‍ അണിചേരുമെന്നു സമീക്ഷ ദേശീയ നേതൃത്വം അറിയിച്ചു.
മനുഷ്യ മതിലില്‍ അണിചേരാന്‍ എത്തുന്ന മുഴുവന്‍ പ്രവര്‍ത്തകരും ഇന്ത്യ ഹൗസിന് സമീപത്തു കൃത്യം 1ന് എത്തിച്ചേരണമെന്നും ഡിസ് പ്ലേ ബോര്‍ഡുകളും പ്രതിജ്ഞാ കാര്‍ഡുകളുമായി കൃത്യം 2പിഎം തന്നെ ഇന്ത്യ ഹൗസിന് മുന്‍പില്‍ ‘മനുഷ്യ മതില്‍ ‘ നിര്‍മിക്കുന്നതുമായിരിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സ്വപ്ന പ്രവീണും ജനറല്‍ കണ്‍വീനര്‍ ശ്രീ ദിനേശന്‍ വെള്ളാപ്പിള്ളിയും അറിയിച്ചു. മനുഷ്യ മതിലില്‍ അണി ചേരുന്ന പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീ ഹര്‍സേവ് ബൈന്‍സ് പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുക്കുകയും മനുഷ്യ മതിലിനു ശേഷം നടക്കുന്ന സമാപന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ശ്രീമതി ജോഗിന്ദര്‍, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ബ്രിട്ടനിലെ ലേബര്‍ കൗണ്‍സിലറുമായ ശ്രീ സുഗതന്‍ തെക്കേപ്പുര, ചേതന, ക്രാന്തി, AIW, PWA തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ സംസാരിക്കുന്നതാണ്.
ലോക ജനതക്ക് മുന്നില്‍ കേരള നവോത്ഥന മൂല്യസംരക്ഷണത്തിന്റെ പ്രാധാന്യവും മതേതര സംരക്ഷണത്തിന്റെ അന്തസത്തയും വിളിച്ചോതുന്ന ‘മനുഷ്യ മതില്‍ ‘ നിര്‍മാണത്തില്‍ പങ്കാളികളാവാന്‍ ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളും ഇതര മതേതര പ്രസ്ഥാനങ്ങളും തയ്യാറായി കഴിഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ താഴെ കൊടുത്ത പോസ്റ്റ് കോഡിന് സമീപ പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.
‘മനുഷ്യമതിലിനോട് ‘അനുബന്ധിച്ച മറ്റു വിവരങ്ങള്‍ക്കു താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്..
സുഗതന്‍ തെക്കേപ്പുര (ലേബര്‍ കൗണ്‍സിലര്‍): 07832643964
സ്വപ്ന പ്രവീണ്‍ (ചെയര്‍പേഴ്‌സണ്‍): 07449145145;
ദിനേശന്‍ വെള്ളാപ്പിള്ളി (ജനറല്‍ കണ്‍വീനര്‍): 07828659608…
VENUE ADDRESS AND POSTCODE:
The high commission of India, India House Aldwych London
WC2B 4NA
ഷിബു രാമകൃഷ്ണന്‍
ഡെഡ്‌ലി: ശബരിമലക്ക് കൂടുതല്‍ അന്താരഷ്ട്ര പ്രാധാന്യം നല്‍കി അയ്യപ്പ സേവാ സംഘം ബ്രിട്ടനിലും രൂപീകൃതമായി. തെന്നിന്ത്യന്‍ അയ്യപ്പ വിശ്വാസികളുടെ നേതൃത്വത്തില്‍ ഇന്നലെ മണ്ഡല പൂജക്ക് ശേഷം നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണം ചരിത്രപരമായ നിമിഷമായി മാറുകയായിരുന്നു. അടുത്ത വര്‍ഷം ബ്രിട്ടനില്‍ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ തരമണ്ഡലകാല അയ്യപ്പ പൂജ നടക്കും. ബ്രിട്ടനിലെ സജീവമായ ഇരുപതോളം ഹിന്ദു സമാജങ്ങളെ മുന്നില്‍ നിര്‍ത്തിയാകും അയ്യപ്പ സേവാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ബാലാജി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ കനകരത്‌നം രക്ഷാധികാരിയായും, പ്രഭ കുബേന്ദ്രന്‍, കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ ഹിന്ദു സമൂഹങ്ങളുടെ കോ ഓഡിനേഷന്‍ ടീമായി പ്രവര്‍ത്തിക്കും. കൂടാതെ വിവിധ ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു 15 മലയാളികള്‍ ഉള്‍പ്പെടെ 27 അംഗ അയ്യപ്പ സേവാ സംഘം കര്‍മ്മ സമിതിയും ഇന്നലെ ചുമതലയേറ്റു.
ഇന്നലെ നടന്ന മണ്ഡലകാല പൂജ തൊഴാന്‍ യു.കെയിലെ ഹൈന്ദവ വിശ്വാസികളുടെ ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ ഡെഡ്‌ലി ബാലാജി സന്നിധിയില്‍ അഭൂതപൂര്‍വമായ തിരക്ക്. തെലുങ്ക് ഭക്തരുടെ നിയന്ത്രണത്തില്‍ ഉള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നായ ബാലാജി ക്ഷേത്രത്തില്‍ മലയാളികളുടെ അദ്ധ്യാത്മിക ലക്ഷ്യത്തിനായി പൂര്‍ത്തീകരിച്ച അയ്യപ്പ ക്ഷേത്രത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ അതേവിധം പാലിച്ചു നടന്ന മണ്ഡലകാല പൂജക്ക് നാടിന്റെ നാനാദിക്കില്‍ നിന്നുമായി നൂറുകണക്കിന് ഭക്തരാണ് ഒഴുകി എത്തിയത്.
രാവിലെ എട്ടുമണിയോടെ ആരംഭിച്ച കെട്ടുനിറ ചടങ്ങുകള്‍ പതിനൊന്നു മണിയോടെ പൂര്‍ത്തിയാവുകയും തുടര്‍ന്ന് പഞ്ചഭിഷേകം നടത്തി സ്വാമി അയ്യപ്പന് തുയിലുണര്‍ത്തിയാണ് അയ്യപ്പ പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ അലയടിച്ച ശരണഘോഷങ്ങള്‍ക്കിടയില്‍ നെയ്യഭിഷേകം കണ്ടു തൊഴാന്‍ നൂറു കണക്കിനാളുകള്‍ തിരക്കിടുകയായിരുന്നു. തുടര്‍ന്ന് സര്‍വ്വാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പന് മണ്ഡല പൂജയും നടന്നു. രണ്ടര മണിക്കൂറോളം ദീര്‍ഘിച്ച വിവിധ മലയാളി ഹിന്ദു സമാജങ്ങള്‍ നേതൃത്വം നല്‍കിയ ഭജനയില്‍ അന്‍പതോളം ഭക്തരാണ് അയ്യപ്പ കീര്‍ത്തനങ്ങള്‍ ആലപിച്ചത്. രാധാകൃഷ്ണന്‍, പ്രഭ കുബേന്ദ്രന്‍, ജയലക്ഷ്മി, ഷിബു രാമകൃഷ്ണ, പ്രാര്‍ത്ഥന സുഭാഷ്, ഗജേന്ദ്ര, ജയന്‍ ഡെര്‍ബി ,അനില്‍ പിള്ളൈ, കുമാര്‍ ക്രോയ്‌ടോന്‍, രൂപേഷ്, അജിത, തുടങ്ങി അനേകം ഭക്തരാണ് സ്വാമി കീര്‍ത്തനങ്ങളുമായി അയ്യപ്പ സ്വാമിക്ക് നാദര്‍ച്ചന നടത്തിയത്. തുടര്‍ന്ന് ശാസ്താ ദശകം ചൊല്ലി നടമുന്നില്‍ സമസ്താപരാധം ക്ഷമ ഏറ്റുചൊല്ലി സാഷ്ടാംഗ പ്രണാമം നടത്തിയാണ് ചടങ്ങുകള്‍ സമാപിച്ചത്.
ഇന്നലെ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണത്തില്‍ മലയാളി, തമിഴ്, തെലുങ്ക് ഭക്തരുടെ സാന്നിധ്യത്തിലൂടെ 2019ലെ അയ്യപ്പ പൂജയ്ക്ക് ഒരു വര്‍ഷം നീളുന്ന ഒരുക്കങ്ങള്‍ക്കായി കര്‍മ്മ സമിതിയും രൂപീകൃതമായി. ഈ സമിതിയെ പ്രഭ കുബേന്ദ്ര, കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോ ഓഡിനേഷന്‍ ടീമും ഹിന്ദു സമാജം പ്രതിനിധികള്‍ അംഗങ്ങളായ ദേശീയ കര്‍മ്മസമിതിയും ചേര്‍ന്ന് നയിക്കും. ദേശീയ കര്‍മ്മസമിതിയിലേക്കു രാജേഷ് റോഷന്‍, കൃഷ്ണകുമാര്‍ പിള്ള (ബിര്‍മിങ്ഹാം ഹിന്ദു സമാജം) ഷിബു രാമകൃഷ്ണന്‍ , രൂപേഷ് (ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് – ഡാര്‍ബി) , പ്രേം കുമാര്‍ , ശ്രീകുമാര്‍ (ക്രോയ്‌ടോന്‍ ഹിന്ദു സമാജം) , അനില്‍കുമാര്‍ പിള്ള, സുഭാഷ് നായര്‍ (കവന്‍ട്രി ഹിന്ദു സമാജം) അരുണ്‍ കുമാര്‍ , മനു ജനാര്‍ദ്ദനന്‍ (ന്യുകാസില്‍ ഹിന്ദു സമാജം) രാജേഷ് (സട്ടന്‍ ഹിന്ദു സമാജം) മനോജ് കുമാര്‍, രാജ്മോഹന്‍ (കാര്‍ഡിഫ് ഹിന്ദു സമാജം) വിജയകുമാര്‍, നന്ദ കുമാര്‍ (മാഞ്ചസ്റ്റര്‍ തമിഴ് സമാജം) പ്രസാദ്, എന്‍ ഗജേന്ദ്രന്‍, കുമാര സ്വാമി, അശ്രാന്ത കുങ്കനാഥന്‍, ആര്‍ ശെല്വകുമാര്‍ (ബിര്‍മിങ്ഹാം തമിഴ് സമാജം) ചന്ദ്ര ശേഖരം, ബി ഗുഹാപ്രസാദന്‍, ആര്യസോതി, മഞ്ജുറം ഗോപാല്‍, സായ് നവന്‍ (തെലുങ്ക് സമാജം, യുകെ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
യുകെയിലെ മുഴുവന്‍ മലയാളി ഹിന്ദു സമാജങ്ങളെയും പങ്കെടുപ്പിച്ചു അതിവിപുലമായ തരത്തില്‍ ദേശീയ തലത്തില്‍ അയ്യപ്പ പൂജ സംഘടിപ്പിക്കുന്നതിന്റെ സാധ്യതയും രൂപീകരണ യോഗം ചര്‍ച്ച ചെയ്തു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളോടെ അയ്യപ്പ പൂജ നടത്തുക എന്ന ലക്ഷ്യവും ഭക്തര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചടങ്ങുകള്‍ ഏതു വിധത്തില്‍ ഏകോപിപ്പിക്കാന്‍ സാധിക്കും എന്നത് ദേശീയ കര്‍മ്മ സമിതി തീരുമാനിക്കും. അടുത്ത വര്‍ഷത്തെ ദേശീയ അയ്യപ്പ പൂജയ്ക്കു സാധ്യമായ എല്ലാ സഹായവും ബാലാജി ക്ഷേത്രം ട്രസ്റ്റ് ഏറ്റെടുക്കുമെന്നും യോഗത്തില്‍ ഡോ കനകരത്‌നം വക്തമാക്കി. ഏറെ വര്ഷങ്ങളായി നടക്കുന്ന അയ്യപ്പ പൂജക്ക് അടുത്ത വര്ഷം മുതല്‍ കൂടുതല്‍ മലയാളി പ്രാധിനിത്യം ഉറപ്പാക്കാനുള്ള സാധ്യതയും ഇന്ന് ചേര്‍ന്ന അയ്യപ്പ സേവാ സംഘം കര്‍മ്മ സമിതി ചര്‍ച്ച ചെയ്തു. വിഷു ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മലയാളി സമാജങ്ങളെ പങ്കെടുപ്പിച്ചു വിപുലമായ ചര്‍ച്ച ഉണ്ടാകുമെന്നു കര്‍മ്മ സമിതി വക്തമാക്കി. മുഴുവന്‍ സമാജങ്ങളുടെയും പ്രതിനിധികളെ കര്‍മ്മ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള ശ്രമവും നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഏറ്റെടുക്കും. ഇതോടെ അയ്യപ്പ സേവാ സംഘത്തിന് യുകെയിലും തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്.
ലണ്ടന്‍: വിമാനം പറപ്പിക്കുന്നതിന് മുന്‍പ് പൈലറ്റുമാര്‍ക്ക് ‘ടയേര്‍ഡ്‌നസ് ടെസ്റ്റ്’ ഏര്‍പ്പെടുത്തണമെന്ന് പൈലറ്റുമാരുടെ യൂണിയനായ ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്ന് യൂണിയന്‍ പറഞ്ഞു. ഇടവേളകളില്ലാത്ത ജോലിയോ ഇതര സംഭവങ്ങളോ പൈലറ്റുമാരെ ക്ഷീണിതാരാക്കാന്‍ സാധ്യതയുണ്ടെന്നും ഇതേ ആലസ്യത്താല്‍ വീണ്ടും ജോലി ചെയ്യുന്നത് വിമാന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ 10,000ത്തോളം പൈലറ്റുമാര്‍ ചേര്‍ന്നതാണ് ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍(ബി.എ.എല്‍.പി.എ). പൈലറ്റുമാരുടെ സ്വതാല്‍പ്പര്യവും നിര്‍ദേശത്തിന് പിന്നിലുണ്ട്.
കോക്ക്പിറ്റിനുള്ളില്‍ ആലസ്യരായി ഇരിക്കേണ്ടി വരുന്ന പൈലറ്റുമാരുടെ എണ്ണം വളരെക്കൂടുതലാണെന്നും ക്യാപ്‌റ്റെയും ഫസ്റ്റ് ഓഫീസറേയും സമാനരീതിയില്‍ ഇത്തരം അലസത പിടികൂടുന്നതായി കണ്ടെത്തിയതായും യൂണിയന്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും. ഇത് തടയിടുന്നതിനായി വിമാനം പറപ്പിക്കുന്നതിന് തൊട്ട് മുന്‍പ് പൈലറ്റുമാര്‍ ആലസ്യത്തില്‍ അല്ലെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും യൂണിയന്‍ പറയുന്നു. ദീര്‍ഘ നേരം വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ആലസ്യത്തിലേക്ക് വീഴുകയെന്നത് സ്വഭാവികമായ കാര്യമാണ്. വ്യത്യസ്ത്ഥമായ ടൈം സോണുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകിച്ചും. അതിനാല്‍ ടയേര്‍ഡ്‌നെസ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പൈലറ്റുമാരുടെ ജോലി സമയം നിശ്ചയിക്കുന്നത്. പൈലറ്റുമാരുടെ ഇടവേളകളും തീരുമാനിക്കുന്നത് യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് അനുശ്രുതമായിട്ടാണ്. ഉറക്കക്ഷീണം ബുദ്ധിമുട്ടിച്ചാല്‍ പോലും പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകുന്ന സ്ഥിതിയാണ് നിലവിലെന്ന് യൂണിയന്‍ പറയുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് മിക്കവരും ജോലിക്ക് കൃത്യസമയത്ത് തന്നെ ഹാജരാകുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചില ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം പൈലറ്റുമാരുടെ ടയേര്‍ഡ്‌നെസ് ലെവല്‍ മനസിലാക്കണമെന്ന് ബി.എ.എല്‍.പി.എ നിര്‍ദേശിക്കുന്നു.
ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന റണ്‍വേയിലെ ഡ്രോണ്‍ യഥാര്‍ത്ഥമായിരുന്നില്ലെന്ന് പോലീസ്. 140,000 പേരുടെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച സംഭവം വ്യാജമായിരുന്നുവെന്നാണ് സസെക്‌സ് പോലീസ് ഇപ്പോള്‍ അറിയിക്കുന്നത്. സംഭവത്തില്‍ പിടിയിലായ രണ്ടു പേരെ കുറ്റമൊന്നും ചുമത്താതെ പോലീസ് പുറത്തു വിടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊരു സാധ്യത മാത്രമാണെന്നായിരുന്നു ഒരു പോലീസ് ഓഫീസര്‍ മറുപടി നല്‍കിയത്. ഇതു കൂടാതെ 67 ഡ്രോണ്‍ സാന്നിധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയും യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ്.
ഡ്രോണ്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതൊരു സാധ്യതയാണെന്ന മറുപടിയാണ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്‍ഡെന്റ് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞു. വിഷയത്തില്‍ ഇനി മടങ്ങിപ്പോക്കില്ല. റണ്‍വേയില്‍ എന്തോ കണ്ടുവെന്ന് അറിയിച്ചവരുമായി കൂടുതല്‍ സംസാരിച്ചു വരികയാണ്. അവര്‍ പറഞ്ഞതില്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. ഡ്രോണ്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സമയം, സ്ഥലം, അവ സഞ്ചരിച്ച ദിശ തുടങ്ങിയവ മനസിലാക്കേണ്ടതുണ്ട്. സംഭവത്തില്‍ പിടിയിലായ 47 കാരനെയും 54 കാരിയായ ഇയാളുടെ ഭാര്യയെയും കുറ്റക്കാരല്ലെന്നു കണ്ട് ഇന്നലെ വെറുതെ വിട്ടിരുന്നു.
36 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ പുറത്തു വിട്ടത്. എന്നാല്‍ പിടിയിലായവരോട് ഖേദപ്രകടനം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള 1000 സര്‍വീസുകളാണ് റദ്ദാക്കിയത്. തകര്‍ന്ന ഒരു ഡ്രോണിന്റെ ഭാഗങ്ങളും വിമാനത്താവള പരിസരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.