UK

കവെൻട്രി: കരിപ്പായയില്‍ മുട്ടുകുത്തി കൊന്തചെല്ലാത്ത കത്തോലിക്ക കുടുംബങ്ങള്‍ ഇന്നും അപൂര്‍വമായിരിക്കും കേരളത്തിൽ… പ്രത്യേകിച്ച് പ്രവാസജീവിതത്തിൽ. ടി.വി., മൊബൈല്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ഭക്തിയും അതിനോടു ചേര്‍ന്ന ചടങ്ങുകളും തന്നെയായിരുന്നു വിനോദ ഉപാധിയും ആശയ വിനിമയവേദിയും. വിടുകളിലെ കൊന്ത എത്തിക്കല്‍ അപ്രകാരം ഒരു കൂടിച്ചേരല്‍ കൂടിയായിരുന്നു. കാര്‍ഷിക സംസ്‌കാരത്തില്‍ ജീവിച്ച നാം സന്ധ്യയായാല്‍ വീടുകളില്‍ എത്തിച്ചേരുക സ്വാഭാവികമായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും കൂടിയിരുന്ന് ചൊല്ലിയിരുന്ന പ്രാർത്ഥന.

വളര്‍ച്ചയെത്തിയ രണ്ടു മനുഷ്യരില്‍ നിന്നാണ് (ആദവും ഹവ്വയും) പഴയ ലോകം, പഴയ നിയമം ഉണ്ടായതെങ്കില്‍ ഒരു അമ്മയും കുഞ്ഞും കൂടിയാണ് പുതിയ ലോകത്തെ, പുതിയ നിയമത്തെ നിര്‍മ്മിച്ചത്. പുതിയ നിയമം പണിയപ്പെട്ടത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹവാത്സല്യ ബന്ധത്തിലാണ്. പൊക്കിള്‍കൊടി ബന്ധത്തിലാണ്. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന് എന്ന യാഥാര്‍ത്ഥ്യമാണത്. കൊന്ത ഒരു പൊക്കിള്‍ക്കൊടിയാണ്. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ജൈവഘടകം. അതുകൊണ്ടാണ് അത് കയ്യിലെടുക്കുന്നവരൊക്കെ തങ്ങള്‍ ഒറ്റക്കല്ല; അമ്മയോടൊപ്പമാണ്, ദൈവത്തോടൊപ്പമാണ് എന്ന് ധൈര്യപ്പെടുന്നത്. വെറും ഒരു അനുഷ്ഠാനം പോലെ കൊന്ത ഉരുവിടുമ്പോള്‍ പോലും ആ ലുത്തിനിയ നമ്മെ മറ്റൊരാളാക്കി മാറ്റുന്നുണ്ട്. ധൈര്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കവിതയാണ് മറിയത്തെക്കുറിച്ചുള്ള ലുത്തിനിയ എന്ന് തിരിച്ചറിയുക.

നാടും വീടും വിട്ട് പ്രവാസിയാകുമ്പോൾ പലതും അന്യമാകുക സർവ്വസാധാരണമാണ്. എന്നാൽ എന്റെ കുട്ടികൾ എല്ലാവരും വിശ്വാസമുള്ളവരായിരിക്കണം എന്ന ഒരു തീരുമാനത്തിലാണ് നമ്മൾ പ്രവാസികൾ. എല്ലാ തിരക്കുകൾക്കിടയിലും യൂണിറ്റ് തലത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിൽ നാം സമയം കണ്ടെത്തുന്നു. കാരണം ഇന്നേക്കല്ല മറിച്ചു നാളേക്കുള്ള നമ്മുടെ കുട്ടികളെ കുറിച്ചുള്ള കരുതൽ ആണ് ഈ പ്രാർത്ഥനകൾ.  ആ കരുതൽ ആണ് ഈ വർഷത്തെ ഒക്റ്റോബർ കൊന്തമാസാചരണത്തോടെപ്പം ഹാല്ലോവീനെ ഹേളീവിനാക്കി സെന്റ് അൽഫോൻസാ യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്ന് ഒരു ആഘോഷമാക്കി യുണിറ്റ് പ്രസിഡന്റ് ശ്രീ സാജു പള്ളിപ്പാടന്റെ ഭവനത്തിൽ വച്ച് ആഘോഷിച്ചത്.

കുട്ടികൾ എല്ലാവരും വെള്ള ഉടുപ്പ് ധരിച്ചും ചിലർ മാലാഖാമാരായും, മറ്റുചിലർ മാതാവായും, ഔസേപ്പിതാവായും വേഷം ധരിച്ചാണ് ഹോളിവീൻ ആഘോഷത്തിനെത്തിയത്. മാസാവസാന കൊന്തക്ക് ശേഷം കുട്ടികൾക്ക് ഹാലോവിന്റെ ചരിത്രത്തെകുറിച്ചും ഹാലോവീൻ ഹോളീവിനാക്കി മാറ്റി  ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് സെന്റ് അൽഫോൻസാ യുണിറ്റിന്റെ മുൻ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു കുട്ടികൾക്ക് ക്ളാസ്സ് എടുത്തു.

ആഘോഷങ്ങൾക്ക് ശേഷം എല്ലാവരും സ്നേഹവിരുന്നിൽ പങ്കെടുക്കുകയും മധുരം പങ്ക് വച്ചും  ആണ് പിരിഞ്ഞത്.

 

ന്യൂസ് ഡെസ്ക്

കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള  കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

കലാ, കായിക, സാംസ്‌കാരിക, വിനോദ, വിജ്ഞാന വികസനത്തിനെപ്പം യുകെ മലയാളികള്‍ ദൈനന്തിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ഉപകരിക്കുന്ന ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി കവെൻട്രി കേരളാ കമ്മ്യൂണിറ്റി യുകെയിലെ എല്ലാ മലയാളി അസോസിയേഷനും മാതൃക ആകുന്നു. കവെൻട്രിയിലും കവെൻട്രിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തുമായി താമസിക്കുന്ന നാനാ ജാതി മതസ്ഥരായ മലയാളികള്‍ എല്ലാവരും ഒരുമിച്ച് ഒരു കുടകീഴില്‍ കവെൻട്രി കേരളാ കമ്മ്യൂണിറ്റി എന്ന ചാരിറ്റബിള്‍ അസോസിയേഷന്‍ രൂപീകരിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുബോള്‍ വളരെ ആകര്‍ഷണവും, എല്ലാവര്‍ക്കും ഉപകാരപ്രദവും ആകുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളുമായാണ് ഈ വര്‍ഷത്തെ സി കെ സി കമ്മറ്റി മുന്നോട്ട് വന്നിരികുന്നത്.

ഇന്നേവരെ കവെൻട്രി കേരളാ കമ്മ്യൂണിറ്റി എന്ന ഈ അസോസിയേഷന്‍ ഒറ്റകെട്ടായി നിന്ന് നിസ്വാര്‍ത്ഥസേവനങ്ങളാണ് മലയാളികൾക്കായി ചെയ്ത്‌കൊണ്ടിരുന്നത്. അതില്‍ മുന്‍കാല കമ്മറ്റി അംഗങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും സേവനങ്ങളും എടുത്ത് പറയേണ്ടതാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും ഒരു ശക്തമായ നേതൃത്വം ആണ് പ്രസിഡന്റ് ശ്രീ ജോര്‍ജുകൂട്ടി വടക്കേകുറ്റിന്റെയും, സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യൂവിന്റെയും ടഷറര്‍ ശ്രീ തോമസ്‌കുട്ടി മണിയങ്ങാട്ടിന്റെയും പ്രവർത്തനങ്ങളിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ആയിരത്തിന് മുകളിൽ അംഗത്ത്വമുള്ള ഈ അസോസിയേഷനില്‍ നാല്പതോളം ഡോക്റ്റര്‍മാരും/കണ്‍സള്‍ട്ടന്റ്മാരും, ഇരുന്നൂറോളം നേഴ്‌സുംമാരും, നൂറില്‍ പരം ഹെല്‍ത്ത് അസിസ്റ്റന്റ് മാരും, അതുപോലെ പല ഹെല്‍ത്ത് സെക്റ്ററില്‍ ജോലിചെയ്യുന്ന അനേകരും, പത്തോളം സോഷ്യല്‍ വര്‍ക്കര്‍മാരും പിന്നെ വക്കീല്‍ എന്നിങ്ങനെ പല പ്രഫഷണല്‍ മേഘലയിലും ജോലി ചെയ്യുന്നവരും ആയ അനേകരാണ് ഇവിടുള്ളത്. യുകെയിലെ അറിയപ്പെടുന്ന കവെൻട്രിയിലെ ജാഗ്വാര്‍ ലാന്റ് റോവറില്‍ പല തസ്തികകളില്‍ ജോലിചെയ്യുന്ന മലയാളികള്‍ യുകെ മലയാളുകൾക്ക് തന്നെ ഒരു അഭിമാനമാണ്.

എല്ലാ വര്‍ഷവും കവെൻട്രി കേരളാ കമ്മൂണിറ്റി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ, കായിക, സാംസ്‌കാരിക വളര്‍ച്ചക്കായുള്ള പല പരുപാടികളും നടത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതിനെല്ലാം ഉപരിയായി എല്ലാവരുടെയും കലാ, കായിക, സാംസ്‌കാരിക, വിനോദ, വിജ്ഞാന വികസനത്തിനെപ്പം യുകെ മലയാളികള്‍ ദൈനന്തിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ വളരെ വിപുലമായ രീതിയില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി കവെൻട്രി കേരളാ കമ്മ്യൂണിറ്റി യുകെയിലെ എല്ലാ മലയാളി അസോസിയേഷനും മാതൃക ആകാൻ ഒരുങ്ങുന്നു.

നവംബര്‍ ഒന്നാം തീയതി സി.കെ.സി യോടൊപ്പം കവെൻട്രി സിറ്റി കൗണ്‍സിലും, വാര്‍വിക്ഷയര്‍ കൗണ്‍ഡി കൗണ്‍സിലും സംയുക്തമായി ചേര്‍ന്ന് കേരളാ പിറവിയും, മാതാപിതാക്കള്‍ക്കായുള്ള പ്രത്യേക സോഷ്യല്‍ കെയര്‍ സെയ്ഫ്ഗാഡിംഗ് ബോധവര്‍ക്കരണ സെമിനാറും നടത്താന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സി കെ സി സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യു അറിയിച്ചു.

അതുപോലെ തന്നെ നവുംബര്‍ പതിനേഴിന് ഈ പ്രദേശങ്ങളില്‍ ഉള്ള എല്ലാവര്‍ക്കുമായി ഒരു മെഡിക്കല്‍ ബോധവത്കരണ സെമിനാര്‍ നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. അന്നേ ദിവസം മുപ്പതോളം ഡോക്റ്റര്‍മാരും/കണ്‍സള്‍ട്ടന്റ്മാരും പങ്കുചേരുകയും അതില്‍ തന്നെ അഞ്ചു പേര്‍ സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, ഡയബറ്റിക്‌സ്, തലവേദന, ഉതര സംബന്ധമായ അസുഖങ്ങൾ എന്നിവയെകുറിച്ച് ബോധവത്കരണ ക്‌ളാസ്സുകള്‍ എടുക്കുന്നതുമായിരിക്കും എന്ന് സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കൂട്ടി വടക്കേകുറ്റ് അറിയിച്ചു. അതോടൊപ്പം വിവധ മേഘലകളില്‍ പ്രവര്‍ത്തികുകയും പൊതു സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നതാണ്.

പ്രസിഡന്റായ ശ്രീ ജോര്‍ജ്കുട്ടി വടക്കേകുറ്റിന്റെയും, സെക്രട്ടറി ശ്രീ ഷിന്‍സണ്‍ മാത്യുവിന്റെയും, ട്രഷറര്‍ ശ്രീ തോമസ്‌കുട്ടി മണിയങ്ങാട്ടിന്റെയും വൈസ് പ്രസിഡന്റ് ശ്രീ ജോമോന്‍ വല്ലൂരിന്റെയും, ജോയിന്റ് സെക്രട്ടറി ശ്രീ ജോണ്‍സണ്‍ യോഹന്നാന്റെയും, ജോയിന്റ് ട്രഷറര്‍ ശ്രീ സുനില്‍ മാത്യുവിന്റെയും നേതൃത്വത്തിൽ പത്തൊൻപത് അംഗ കമ്മറ്റിയാണ് കവെൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ വളര്‍ച്ചക്കായി നിസ്വര്‍ത്ഥ സേവനം ചെയ്യുന്നത്. നവംബര്‍ പതിനേഴിന് നടക്കുന്ന മെഡിക്കല്‍ ബോധവല്‍ക്കരണ സെമിനാറിലേക്ക് കവന്റിയോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോര്‍ജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായ നൂര്‍സാറ സൂക്കുമിയുടെ അപ്രതീക്ഷിത മരണം സോഷ്യല്‍മീഡിയയില്‍ അവരെ പിന്തുടരുന്നവരെയും നൂര്‍സാറയുടെ സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

Image result for A former Thai beauty queen was among those killed in the Leicester City helicopter crash on Saturday.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം നൂര്‍സാറ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്‌ലന്‍ഡിലെ പ്രമുഖ റെസ്‌റ്റോറന്റില്‍ നിന്ന് കടല്‍ വിഭവങ്ങള്‍ക്കൊപ്പം ഇവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു.

Image result for A former Thai beauty queen was among those killed in the Leicester City helicopter crash on Saturday.

2005 ലെ മിസ് തായലന്‍ഡായിരുന്നു നൂര്‍സറ സുക്കുമി. കോടീശ്വരന്‍ വിച്ചയ് ശ്രീവദന്‍പ്രഭയ്‌ക്കൊപ്പമാണ് സുക്കുമി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ലെസ്റ്റര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് അഞ്ചു പേരാണ് മരിച്ചത്.

Image result for A former Thai beauty queen was among those killed in the Leicester City helicopter crash on Saturday.

കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരാധകര്‍ക്കും വീടുകള്‍ക്കും മുകളില്‍ വീഴാതെ സ്റ്റേഡിയത്തിന് പുറത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഹെലികോപ്ടര്‍ പറത്തിയ പൈലറ്റിന്റെ മനോബലം വന്‍ ദുരന്തം ഒഴിവാക്കി. ക്ലബിന്റെ മത്സരം കാണാനാണ് ശ്രീവര്‍ധന പ്രഭയും മറ്റുള്ളവരും ഹെലികോപ്റ്ററിലെത്തിയത്. മത്സര ശേഷം പറന്നുയര്‍ന്ന ഹെലികോപ്ടര്‍ പെട്ടെന്ന് കത്തിയമരുകയായിരുന്നു.

യു.കെയില്‍ ഉടനീളം വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളെ നമ്മള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. മോഷ്ടാക്കള്‍ പ്രധാനമായും മലയാളി വീടുകളെ ലക്‌ഷ്യം വയ്ക്കുമ്പോള്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് കള്ളന്മാരുടെ ഇരയാകുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുത്തിയേക്കാം. അത്തരം ചില നിര്‍ദ്ദേശങ്ങള്‍ താഴെ.

1. സ്വര്‍ണം, വിലപിടിപ്പുള്ള വസ്തുക്കളുടെ ഉപയോഗം ആവശ്യത്തിനായി മാത്രം മിതപ്പെടത്തുക.

2. വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.

3. നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വസ്തുക്കളുടെ മുല്യത്തിന് തുല്യമാക്കുക. പോളിസി രേഖകള്‍ വായിച്ച് മതിയായ പരിരക്ഷ ഉറപ്പു വരുത്തുക.

4. പുറത്ത് പോകുമ്പോള്‍ പ്രധാനമായും വാതിലുകള്‍, ജനലുകള്‍ അടുച്ചുവെന്ന് ഉറപ്പു വരുത്തുക.

5. വീടിന് സുരക്ഷാ അലാറം നിര്‍ബന്ധമായും ഉറപ്പ് വരുത്തുക.

6. നിങ്ങളുടെ സുരക്ഷാ അലാറം മൊബൈലുമായി ബന്ധപ്പെടുത്തി ആയതിനാല്‍ അവ ആവശ്യസമയത്ത് മുന്‍ കരുതലുകള്‍ നല്‍കുന്നതായിരിക്കണമെന്ന് ഉറപ്പ് വരുത്തുക.

7. സാധിക്കുന്നത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, അവയെ മുകളില്‍ സൂചിപ്പിച്ചത് പോലെ മൊബൈലുമായി ബന്ധിപ്പിക്കുക.

8. സുരക്ഷ മുന്‍നിര്‍ത്തിയുള്ള ആശയവിനിമയം സാധ്യമായതുമായുള്ള സിസിടിവി ക്യാമറകള്‍ ഇന്ന് സുലഭമാണ്. (വീടിനുള്ളില്‍ വെക്കാനുള്ള ക്യാമറകള്‍, ഡോര്‍ ക്യാമറകള്‍)

9. സുരക്ഷാ അലാറം നിങ്ങളുടെ വാതിലുകളുമായും ജനലുകളുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുക.

10. വീടുകളുടെ പ്രധാനമായും അടുക്കള വശത്തുള്ള വാതിലുകള്‍ മികച്ച സുരക്ഷയുള്ളതാക്കുക.

11. സ്വയരക്ഷയ്ക്കായി ഒന്നോ അതിലധികമോ സുരക്ഷാ അലാറം കൈവശം വെയ്ക്കുക. അവ വീടുകളില്‍ സ്ഥാപിക്കുവാനും ശ്രമിക്കുക. മോഷ്ടാവിനെ കാണുന്ന നിമിഷം സ്വകാര്യം അലാറം പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.

12. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ വീടിനുള്ളിലെ ലൈറ്റുകള്‍ അണയ്ക്കാതിരിക്കുക.

13. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വീടിനുള്ളില്‍ പ്രവേശിക്കുക.

14. രാത്രികാലങ്ങളില്‍ തിരികെ വരുന്ന മുതിര്‍ന്നവര്‍ ആദ്യം വീടിനുള്ളില്‍ പ്രവേശിച്ചശേഷം സുരക്ഷ ഉറപ്പുവരുത്തിയശേഷം കുട്ടികളെ പ്രവേശിപ്പിക്കുക.

15. സുരക്ഷയാണ് പ്രധാനം ആയതിനാല്‍ സുരക്ഷയ്ക്ക് ഹാനികരമാകുന്ന രീതിയില്‍ മാത്രമുളള സ്വയം പ്രതിരോധ സംവിധാന രീതികള്‍ മാത്രം ഉപയോഗിക്കുക. രാജ്യത്തെ നിയമം അനുശാസിക്കുന്ന സ്വയം പ്രതിരോധരീതികളാണെന്ന് ഉറപ്പു വരുത്തുക.

16. രാത്രികാലങ്ങളില്‍ ഹ്രസ്വമായി മാത്രം പുറത്തുപോകുന്നവര്‍ നിങ്ങളുടെ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ചിടുന്നത് വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്നുള്ളതിനെ ഒരുപരിധിവരെ സഹായിക്കും.

17. ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നമ്പരുകള്‍ കുറിച്ച് വെയ്ക്കുക. പോലീസ്, ഫയര്‍, അടുത്ത സുഹൃത്തുക്കള്‍ എന്നീ മ്പരുകള്‍ ശേഖരിച്ച് എഴുതി വെയ്ക്കുക.

18. നീങ്ങളുടെ അയല്‍ക്കാരുടെ നമ്പരുകള്‍ കൈവശമാക്കി വെയ്ക്കുന്നത് ചിലപ്പോള്‍ ആപത്ഘട്ടങ്ങളില്‍ ഉപകരിച്ചേക്കും.

19. പ്രത്യക്ഷത്തില്‍ കാണുന്ന രീതിയിലുള്ള ആഭരണങ്ങള്‍ ഒഴിവാക്കുക.

20. നിങ്ങളുടെ ഭവനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍ മോഷണത്തിന് പ്രേരകമാവുകയാണെങ്കില്‍ അത് സ്വകാര്യ ശേഖരമാക്കി മാറ്റുക. മോഷ്ടാവിന് ആദ്യ അവസരത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ വിസിബിലിറ്റി പ്രേരക ശക്തിയാകും.

21. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാറില്‍ കയറുന്നതിന് മുന്‍പ് പരിസരം വീക്ഷിക്കുക. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഒന്ന് തിരികെ വരാന്‍ ശ്രദ്ധിക്കുക.

22. വീടിന്റെ മുന്‍, പിന്‍ വശങ്ങളിലായി സെന്‍സര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.

23. കാറിനുള്ളില്‍ കാണത്തക്ക രീതിയിലോ അല്ലാതെയോ വിലപിടിപ്പുള്ള സാധനങ്ങള്‍ വെയ്ക്കാതിരിക്കുക.

24. വിലപിടിപ്പുള്ള വസ്തുക്കള്‍ സാധിക്കുമെങ്കില്‍ ലോക്കര്‍ സംവിധാനങ്ങളിലേക്ക് മാറ്റുക.

25. സ്വര്‍ണമോ വിലപിടിപ്പുള്ള വസ്തുക്കളോ നിര്‍ബന്ധമായും വീട്ടില്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പല സ്ഥലങ്ങളിലായി അവ സൂക്ഷിച്ചാല്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.

26. Prevention is better than cure  എന്ന ആശയം സ്വീകരിച്ച് ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ ഒരോ വ്യക്തികള്‍ക്ക് തങ്ങള്‍ക്ക് സ്വീകാര്യമായതും രാജ്യത്തെ നിയമം അനുശാസിക്കുന്നതുമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാം.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പൊതുജന താല്‍പ്പര്യം മാനിച്ച് പ്രസിദ്ധീകരിക്കുന്നത്. ഇവ വെറും മാര്‍ഗനിര്‍ദേശങ്ങളാണ് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവയുടെ സാധ്യതകളും നിയമ അനുശാസനകളും വ്യക്തികള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഇത് എഴുതിയവരോ വിവിധതരം മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നവരോ യാതൊരുവിധ ബാധ്യതകളും ഏറ്റെടുക്കില്ല എന്ന് ഇതിനാല്‍ സൂചിപ്പിക്കുന്നു.

സ്ത്രീകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നത് ഒരു അവകാശമായി കരുതുന്ന നാടാണ് ഇന്ത്യ. ഇതിന്റെ പേരില്‍ നടക്കുന്ന പലവിധ അക്രമങ്ങളെക്കുറിച്ച് ഇതിന് മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശ മണ്ണിലേക്ക് ചേക്കേറിയിട്ടും ഈ സ്വഭാവത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അഞ്ച് വര്‍ഷക്കാലത്തോളം ലണ്ടനില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനാണ് ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയത്.

ആയുധങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുക, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം, ഇരയെ സമീപിക്കരുതെന്ന ഉത്തരവ് ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതോടെയാണ് ലണ്ടന്‍ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി 35-കാരനായ സിര്‍താജ് ഭംഗലിന് ശിക്ഷ വിധിച്ചത്. ‘യാതൊരു കാരണവുമില്ലാതെയാണ് സിര്‍താജ് യുവതിയെ ശല്യം ചെയ്തിരുന്നത്. അഞ്ച് വര്‍ഷക്കാലം ഇത് നീണ്ടും. ജയിലില്‍ റിമാന്‍ഡില്‍ കിടക്കുമ്പോള്‍ പോലും വെറുതെവിട്ടില്ല. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണത്തെ പിന്തുണച്ച ഇരയ്ക്കും കുടുംബത്തിനും നന്ദി’, കേസ് അന്വേഷിച്ച മെട്രോപൊളിറ്റന്‍ പോലീസ് വെസ്റ്റ് ഏരിയ കമ്മാന്‍ഡ് യൂണിറ്റ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ നിക്കോള കെറി പറഞ്ഞു.

2013-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരിക്കലും കണ്ടിട്ടില്ലാത്ത യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് സിര്‍താജ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇയാളുടെ സന്ദേശങ്ങള്‍ ഭീഷണി രൂപത്തിലായതോടെ ഇര ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ ശല്യം അവിടെയും തീര്‍ന്നില്ല. നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കത്തുകളും നിരന്തരം തേടിയെത്തി. 2016ന് ശേഷം ഫോണിലും, എസ്എംഎസിലുമായി ശല്യം. 2017ലാണ് ഇര സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുമ്പോഴും ഇയാള്‍ ഇവരെ വെറുതെവിട്ടില്ല.

ജയിലിലെ അനധികൃത മൊബൈല്‍ ഉപയോഗിച്ചായിരുന്നു ഭീഷണി. കേസ് നടക്കവെ 80 പേജുള്ള കത്തും ഇയാള്‍ അയച്ചു. യുവതിക്കും കുടുംബത്തിനും നേര്‍ക്ക് ആസിഡ് അക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും ആസിഡിന് പുറമെ ആയുധങ്ങളും പിടിച്ചെടുത്തത്.

വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും. വിവാഹശേഷം മേഗന്റെ വസ്ത്രങ്ങളും ഷൂസുമെല്ലാം ഫാഷൻ ലോകം ഏറെ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മേഗന് പറ്റിയൊരബദ്ധമാണ് വൈറലാകുന്നത്.

വിദേശപര്യടനത്തിനിടെ ഒരു പ്രധാനചടങ്ങിൽ പങ്കെടുക്കാൻ മേഗനെത്തിയത് വസ്ത്രത്തിലെ പ്രൈസ് ടാഗ് നീക്കം ചെയ്യാതെ. കാമറക്കണ്ണുകൾ അത് സൂം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ചുവന്ന ഫ്ലോറൽ ഫ്രോക്കാണ് മേഗൻ ധരിച്ചിരിക്കുന്നത്. 444 ഡോളറാണ് ഫ്രോക്കിന്റെ വില.

ബർമിങ്ഹാം: ബി സി എം സി.. വിജയങ്ങൾ പുത്തരിയല്ലാത്ത മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ.. യുകെ മലയാളികളെ വിജയത്തിന്റെ പടവുകൾ കാണിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ..  വടംവലിയിൽ യുകെയിലെ വമ്പൻ ടീമുകളെ തോൽപ്പിച്ച പടക്കുതിരകൾ.. തീർന്നില്ല കഴിഞ്ഞ വർഷത്തെ യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ  വിജയപാതയിൽ എത്തിയ അസ്സോസിയേഷൻ… ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹകരണത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന അസോസിയേഷൻ.. അതെ ഇതെല്ലാം നേടിയ ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു ഈ വർഷവും യുക്മ റീജിയണൽ കലാമേളയിൽ മുന്നിൽ എത്തിയിരിക്കുന്നു എന്നത് അസോസിയേഷനെ നയിക്കുന്ന ഭാരവാഹികൾക്ക് അഭിമാനിക്കാം… തീർന്നില്ല നാളെ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ ഒരിക്കൽ കൂടി മുന്നിൽ എത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുന്നു എന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. 

ഇത്തവണത്തെ യുക്മ റീജിണൽ കലാമേളയിൽ കലാതിലകവും കലാപ്രതിഭയും ബി സി എം സി യുടെ സംഭാവനയായിരുന്നു. മിന്നും പ്രകടനം കാഴ്ച്ച വച്ച ആതിര രാമൻ റീജിണൽ കലാതിലകവും ശ്രീകാന്ത് നമ്പൂതിരി കലാപ്രതിഭയും ആയത്തോടെ ബി സി എം സി ക്ക് അഭിമാനനിമിഷങ്ങൾ സമ്മാനിക്കുകയായിരുന്നു. ശ്രീകുമാർ ലീന ദമ്പതികളുടെ ഇളയകുട്ടിയായ ആതിര രാമൻ മിഡ്‌ലാൻഡ്‌സ് കലാമേളയിലെ താരമായത് ഏവരെയും അമ്പരപ്പിച്ചു. ബി സി എം സി യുടെ കുട്ടികൾ വേദികളിൽ നിറഞ്ഞു നിൽക്കുമ്പോൾ മാത്രമല്ല മറിച്ച് ഏതൊരു കുട്ടിയും സ്റ്റേജിലെത്തുമ്പോൾ പ്രോത്സാഹനവുമായി ബി സി എം സി അംഗങ്ങൾ എല്ലാവരും ഉണ്ടാകും എന്നതാണ് ഇവരുടെ പ്രത്യേകത.

വളര്‍ന്നുവരുന്ന കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പാട്ടിലും നൃത്തത്തിലും സ്‌പോര്‍ട്‌സിലും ബി.സി.എം.സി. പ്രത്യേക പരിശീലനവും, യുവതീയുവാക്കള്‍ക്ക് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനായി എല്ലാവര്‍ഷവും പ്രത്യേക ക്ലാസുകളും നടത്തിവരുന്നു. കുടുംബത്തിന്റെ സ്‌നേഹബന്ധങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കുട്ടികളെയും യുവതിയുവാക്കളെയും ദൈവഭക്തിയിലും ബഹുമാനത്തിലും വളര്‍ത്തിയെടുക്കുവാന്‍ എല്ലാ കുടുംബങ്ങളും അസോസിയേഷനും ചേർന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കേണ്ടതാണ്. കാലാകാലങ്ങളില്‍ മാറി മാറിവരുന്ന എല്ലാ കമ്മറ്റികളുടേയും ഒത്തൊരുമ മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം, എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങളേക്കാൾ അസോസിയേഷൻ നേട്ടങ്ങൾ വലുതായി കാണുന്ന ഇതിലെ അംഗങ്ങൾ തന്നെയാണ് ഇവരുടെ വിജയങ്ങളുടെ മൂലകാരണം…

ലണ്ടന്‍: 2016 ഡിസമ്പർ മുതൽ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ആയിരുന്ന വൈ.കെ.സിന്‍ഹ ഈ വർഷാവസാനത്തോടെ സര്‍വീസില്‍ നിന്നും സ്ഥാനമൊഴിയുമ്പോൾ പകരമെത്തുന്നത് നിലവിലെ വിദേശകാര്യ സെക്രട്ടറി രുചി ഘനശ്യാം. കൃത്യമായ ഒരു ദിവസം ഇപ്പോൾ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തമാസം പകുതിയോടെ അവര്‍ ചുമതല ഏറ്റെടുക്കും എന്നാണ് വിദേശകാര്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. വിജയലക്ഷ്മി പണ്ഡിറ്റിനുശേഷം ബ്രിട്ടനില്‍ ഹൈക്കമ്മിഷണറായി എത്തുന്ന ആദ്യ വനിതയാണ് രുചി ഘനശ്യാം. 1954 മുതല്‍ 61 വരെ ഏഴുവര്‍ഷക്കാലമാണ് വിജയലക്ഷ്മി പണ്ഡിറ്റ് ബ്രിട്ടനില്‍ അംബാസഡറായിരുന്നത്. 1982 ബാച്ചിലെ ഐഎഫ്എസ് ഓഫിസറാണ് ഇന്ത്യയുടെ ഹൈക്കമ്മിഷണറായി യുകെയിലെത്തുന്ന രുചി.

ബ്രസല്‍സ്, ബല്‍ജിയം, കാഠ്മണ്ഡു, ഡമാസ്‌കസ്, ഇസ്ലാമാബാദ്, പ്രട്ടോറിയ, അക്ര എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. അംഗോള, നൈജീരിയ എന്നിവിടങ്ങളിലെ അംബാസിഡറായിരുന്ന ഭര്‍ത്താവ് അജാംപൂര്‍ രംഗയ്യ ഘനശ്യാമും ഐഎഫ്എസ് ഓഫിസറാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പിന്മാറ്റസമയത്താണ് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്.

ലണ്ടൻ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ബ്രിട്ടീനിൽനിന്നും പുറത്തുവരുന്നത്. പ്രമുഖ വ്യവസായിക്കെതിരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്ത് പത്രത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. വ്യവസായിക്കെതിരെ യുവതി ആരോപിച്ച മീ ടൂ, പത്രം റിപ്പോർട്ട് ചെയ്തത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

എട്ട് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ഡെയ്ലി ടെലഗ്രാഫ് പത്രം ലൈംഗിക അതിക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന മീ ടു ക്യാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ വ്യവസായിക്കെതിരെ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി യുവതി ഉയർത്തിയ ലൈംഗിക ആരോപണമാണ് പത്രത്തിൽ അച്ചടിച്ച് വന്നത്.

എന്നാൽ കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്തിയെന്ന് കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉന്നത ജഡ്ജിമാർ പത്രത്തിനെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ വ്യക്തിയുടെ പേരോ കമ്പിനിയുടെ പേരോ പത്രം വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ മീ ടൂ ക്യാമ്പയിനെ തുർന്നുള്ള മുഴുവൻ റിപ്പോർട്ടുകളും കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കേണ്ടിവരും.

അഞ്ചോളം യുവതികളാണ് വ്യാവസായിക്കെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ച് യുവതികൾ ഒപ്പിട്ട കരാറുകളും ഇതിന് പകരമായി യുവതികൾ കൈ പറ്റിയ പ്രതിഫലം സംബന്ധിച്ച രേഖകളും വ്യവസായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ കരാറുകൾ ലംഘിച്ച് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.

കോടതി വിധിയിൽ പത്രം ഒട്ടും തൃപ്തരല്ല. 43 കോടിയോളം രൂപ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്താണ് കുറ്റാരോപിതനായ വ്യക്തി അനുകൂല വിധി നേടിയതെന്ന് പത്രാധിപർ ആരോപിച്ചു. വിധി തികച്ചും അന്യായമാണ്. പത്രം ബിസിനസ്സ്കാരനുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. വസ്തുതകൾ പ്രസിദ്ധീകരിക്കുക എന്നത് പൊതു താല്പര്യമാണ്. അത് ഒരാൾക്കതിരെ ആരേങ്കിലും നൽകുന്ന പരാതിയുടേയോ റിപ്പേർട്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും ടെലഗ്രാഫ് പത്രാധിപർ വ്യക്തമാക്കുന്നു.

തുടർന്ന് ബുധനാഴ്ച്ച ഇറക്കിയ പത്രത്തിൽ കോടതി വിധിക്കെതിരെ പത്രാധിപർ തുറന്നടിച്ചു. “ബ്രിട്ടനിലെ മീ ടൂ വിവാദം പുറത്തുകൊണ്ടുവരാൻ കഴിയാത്തതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് അന്ന് പത്രം പ്രസിദ്ധീകരിച്ചത്. ‌‌

“ബിസിനസുകാരനെതിരേ ചുമത്തിയ കുറ്റത്തോടെ, മുതലാളിമാർ ജീവനക്കാരായ യുവതിക്കൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ‌ വെളിപ്പെടുത്തുന്നത് ശക്തമാകും. വെളിപ്പെടുത്തലുകൾ‌ നടത്താതിരിക്കുന്നതിനായി കരാറിൽ ഒപ്പുവയ്ക്കുന്നത് മോശം പെരുമാറ്റം ഒളിച്ചുവയ്ക്കുന്നതിനും വിമർശനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved