ജോസ്‌ന സാബു സെബാസ്റ്റ്യൻ
യുകെയിലേക്കുള്ള തള്ളി കയറ്റം അവസാനിപ്പിച്ചതിന് ഏജൻസികളെ മാത്രം കുറ്റം പറഞ്ഞു സായൂജ്യ മടഞ്ഞിട്ട് കാര്യമില്ല ….എന്തായിയുന്നു പന്തിയിൽ വന്ന് ഇലകിട്ടിയവരുടെ കോപ്രായങ്ങൾ ……
യൂട്യൂബ് അണ്ണന്മാരുടെ ചോദ്യങ്ങളായി ….അവർക്കുള്ള ഉത്തരങ്ങളായി …..മേടിക്കുന്ന പൗണ്ടുകളുടെ ഇക്കിളി കഥകളായി ….ഡാൻസായി ….പാട്ടായി ….കൂത്തായി ….
വിവാഹ മോചനമായി ….
കൊല്ലലായി ….ആത്മഹത്യയായി …..
അങ്ങനങ്ങനെ പവനായി ശവമായി എന്നുള്ള രീതിയിൽ ആയിരിക്കുന്നു ഇന്ന് യുകെയുടെ അവസ്ഥ ….
ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെയൊക്കെ ആക്രാന്തം …
പണത്തിനോടും പ്രശസ്തിയോടുമുള്ള ആഗ്രഹത്തെക്കാൾ അധികം ആക്രാന്തം ……
അവ നമ്മളായി തന്നെ സോഷ്യൽമീഡിയകളിലൂടെ അവർക്ക് മുമ്പിൽ വിവിധ രീതികളിൽ നന്നായി വിളമ്പി വച്ചു …അവർ നന്നായി ആ ഇല വടിച്ചു വാരി പുറത്തെറിഞ്ഞു എന്ന് വേണം പറയാൻ ….
കാരണം നമ്മൾ ഓർക്കുന്നത് നമ്മളെ ആരും കാണുന്നില്ല കേൾക്കുന്നില്ല എന്നാണ് . നമ്മുടെ പ്രത്യേകിച്ചു ഏഷ്യൻ രാജ്യത്തു നിന്ന് വന്നവരുടെ നീക്കങ്ങൾ അറിയാൻ ഒരു പ്രത്യേക ഏജൻസികൾ തന്നെ നമ്മെ വട്ടമിട്ട് പറക്കുന്നുണ്ട് ….കാരണം നമ്മുടെ രക്തവംശത്തിലുള്ളവരുടെ കയ്യിൽ തന്നാണ് ഇന്ന് യുകെയുടെ കീ. എന്ന് മറന്നുകൂടാ ….അപ്പോൾ നമ്മുടെ നീക്കങ്ങൾ നമ്മുടെ ചിന്തകൾ ഒക്കെ അവർക്ക് നമ്മളെക്കാൾ മുന്നേ അറിയാൻ പറ്റുമെന്ന് സാരം .
എങ്ങനാണെന്നല്ലേ ? നമ്മൾക്ക് മാത്രമേ അറിയൂ കാശുണ്ടാക്കാനായുള്ള നമ്മുടെ കായിക ബലം . ഇവിടെ ഉള്ളവർക്ക് അതറിയേണ്ട കാര്യമില്ല . അവരുടെ കണക്ക് കൂട്ടലുകളിൽ നമ്മൾ ചെയ്യുന്ന ജോലിയുടെ ക്വാളിറ്റിയാണ് വേണ്ടത് …അല്ലാതെ ക്വാണ്ടിറ്റിയല്ല . അതുകൊണ്ടാണ് നമ്മുടെ ജോബ് ഡിസ്ക്രിപ്ഷൻ സൈൻ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ആഴ്ച 40 മണിക്കൂറിലേറെ ജോലി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു സൈൻ ചെയ്യിക്കുന്നത് . ഒരു മനുഷ്യന് നല്ല പ്രൊഡക്ടീവായി ജോലിചെയ്യാൻ മിനിമം 40 മണിക്കൂർ ആണെന്ന് സാരം .
പക്ഷെ അത് മനസിലാക്കാതെ നമ്മൾ നമ്മുടെ ആക്രാന്തം മൂത്തു 40 മണിക്കൂറോ അതുകൊണ്ടെന്നാ ആകാനാ എന്റെ സാറെ എന്നും പറഞ്ഞു നമ്മൾ 60 ഉം 70 മണിക്കൂർ ജോലിചെയ്തു നമ്മുടെ കായിക ശക്തി അവർക്ക് മനസിലാക്കി കൊടുക്കുമ്പോൾ മുകളിൽ ഇരിക്കുന്നവർക്കറിയാം എന്തായിരിക്കും നമ്മുടെ ക്വാളിറ്റി ഓഫ് വർക് എന്ന് …..
അതും കൂടാതെ നമ്മുടെ ടാക്സിന്റെ എമൗണ്ട് ….അതും ഇവർ തന്നെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് …
പിന്നെ നമ്മൾ യുകെയിൽ വന്നിട്ട് മേടിക്കുന്ന വീടുകളുടെ വില . നമുക്ക് മാത്രമേ അറിയൂ നമ്മൾ പണ്ട് ആനയുണ്ടായിരുന്ന വീട്ടിൽ നിന്നുമാണ് ഇവിടെ വന്നതെന്ന് . ഇവിടുള്ളവർക്ക് അതൊക്കെ വിശ്വസിക്കാൻ ഇത്തിരി പാടാണ് . അപ്പോൾ പറഞ്ഞു വന്നത് …
നമ്മുടെ ഇവുടുത്തെ സാമ്പത്തിക ഇടപാടുകൾ …ജോലി ചെയ്യുന്ന മണിക്കൂറുകൾ ….ടാക്സ് അടക്കുന്ന എമൗണ്ടുകൾ …. ഏജൻസി ചൂണ്ടകൾ …. കൂടാതെ റോഡിലും ട്രെയിനിലുമൊക്കെ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ …..ഇവയൊന്നും ഒരൊറ്റ രാത്രികൊണ്ട് മാഞ്ഞു പോകുന്നവയല്ല .
കാരണം നമ്മൾ പ്രൊഫെഷനുകൾക്ക് , പ്രത്യേകിച്ചു ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഇവർ ഇച്ചിരി സ്റ്റാൻഡേർഡൊക്കെ പ്രതീക്ഷിക്കുന്നുണ്ട് .
അതായത് promote professionalism and trust എന്നത് ഇവർ പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡുകളിൽ മുമ്പന്തിയിൽ വരുന്ന ഒന്നാണ് . അങ്ങനെ വരുമ്പോൾ , നമ്മുടെ നീക്കങ്ങൾ പെരുമാറ്റങ്ങൾ ഇവയെല്ലാം നോക്കീം കണ്ടും നമ്മളെ നന്നായി വിലയിരുത്തിയാണ് ഇന്നത്തെ ഈ നിയമമാറ്റം എന്ന് നിസംശയം പറയാം …..
അപ്പോൾ പറഞ്ഞു വന്നത് പയ്യെ തിന്നാൽ പനയും തിന്നാം എന്നുള്ള പഴമൊഴിയൊക്കെ മറന്നതിന്റെ ഫലമാണിന്ന് വന്ന യുകെ നിയമം …. ഇനി മുതൽ തിക്കും തിരക്കും അവസാനിപ്പിച്ച് ദയവായി ക്യൂ പാലിക്കുക …..
കേംബ്രിഡ്ജ്: ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (യു കെ), പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും, ക്ഷേമത്തിനും, അവകാശങ്ങൾക്കുമായി യു കെ യിലെ ട്രേഡ് യൂണിയനുമായി കൈകോർത്തു കൊണ്ട് ശക്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നു. പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി അതുവഴി കൂടുതൽ സമ്മർദ്ധവും, സ്വാധീനവും ചെലുത്തുവാനും, അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴിൽ അണി നിരത്തി സാമൂഹ്യമായും, തൊഴിൽ മേഖലയിലും നേരിടുന്ന വിഷയങ്ങളിലും, പ്രശ്‍നങ്ങളിലും ഒരു കൈത്താങ്ങായി മാറുവാനുമാണ് ‘ഐ.ഡബ്ല്യു.യു’ പദ്ധതിയിടുന്നത്.
തൊഴിലാളികളെ പ്രബുദ്ധരാക്കുവാനും, ആവശ്യമെങ്കിൽ സൗജന്യ നിയമ സഹായം നൽകുവാനും ഉതകുന്ന പദ്ധതികൾക്കു പ്രാമുഖ്യം നൽകി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കർമ്മപരിപാടികൾ ആവിഷ്ക്കരിച്ചു വരുന്നു. തൊഴിലാളികളുടെ ശബ്ദവും സഹായവുമായി പ്രവർത്തിക്കും.
വിവിധ മേഖലകൾ സന്ദർശിച്ചും, ‘സൂം’ പ്ലാറ്റുഫോമിലൂടെയും, സംവാദങ്ങളും, സെമിനാറുകളും, ക്ലാസ്സുകളും സംഘടിപ്പിക്കുകയും, പരാതികൾക്ക് പരിഹാരവും, സംശയങ്ങൾക്ക് മറുപടിയും നല്കൂവാൻ ഉതകുന്ന ത്വരിത സംവിധാനം ഒരുക്കുമെന്ന് ഐ.ഡബ്ല്യു.യു കോർഡിനേറ്ററും,കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാല അറിയിച്ചു.
മാസം തോറും വിവിധ വിഷയങ്ങളിൽ ഡിബേറ്റ്സ് സംഘടിപ്പിക്കുവാനും, അതിലൂടെ വിവിധ തലങ്ങളിൽ പ്രവാസികളെ പ്രബുദ്ധരാക്കുവാനും ഉതകുന്ന പരിപാടികളുടെ ആദ്യ ഘട്ടമായി, വീടുടമസ്ഥരും, വാടകക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ യുകെ സ്‌റ്റുഡൻസും, ലാൻഡ്‌ലോർഡ്‌സും തമ്മിൽ ഒരു സംവാദത്തിനുള്ള ഒരുക്കത്തിലാണ് ഐ.ഡബ്ല്യു.യു.
ഡിസംബർ 8 നു വെള്ളിയാഴ്ച വൈകുന്നേരം 8:00 മണിക്ക് ‘സൂം’ പ്ലാറ്റ്‌ഫോമിലൂടെയാണ് ഡിബേറ്റ് നടത്തുന്നത്. കൗൺസിലർ ബൈജു തിട്ടാല ഡിബേറ്റ് ലീഡ് ചെയ്യുമ്പോൾ, യു കെ യിലെ പ്രമുഖ സോളിസിറ്റേഴ്‌സായ അഡ്വ. ഷിൻടോ പൗലോസ്, അഡ്വ. ജിയോ സെബാസ്റ്റ്യൻ എന്നിവർ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയും നിയമവശങ്ങളും വിവരിക്കുകയും ചെയ്യും.
സംശയങ്ങളും ചോദ്യങ്ങളും അറിയിക്കുവാൻ +447398968487
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ഒന്നിന് പുറകെ ഒന്നായി അനേകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുവാൻ തയ്യാറെടുക്കുന്നു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ വളരെ നേരത്തേ തന്നെ ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കൊയിനിനെ സ്വന്തം കറൻസിയായി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഡോളറും ബിറ്റ്കൊയ്‌നുമാണ് നിലവിൽ എൽ സാൽവഡോറിന്റെ കറൻസികൾ. ബ്രസീൽ 2017 മുതൽ തന്നെ ക്രിപ്റ്റോ കറൻസികൾ ട്രേഡ് ചെയ്യുന്ന രാജ്യമായിരുന്നു. ഇതേ തുടർന്ന് അർജന്റീനയും ക്രിപ്റ്റോയിലേയ്ക്ക് നീങ്ങുവാനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ കൊളംബിയയും , ബ്രസീലും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളായി മാറുകയാണ്.
അതിന്റെ ഭാഗമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പദ്ധതികളിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അതിന്റെ നേട്ടങ്ങളും പരിശോധിക്കാൻ ഒരു കൂട്ടം ബ്ലോക്ക്ചെയിൻ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. JAN3 സിഇഒ സാംസൺ മോവ്, മാർക്കറ്റിംഗ് ഡയറക്ടർ റൗൾ വെലാസ്‌ക്വസ്, CMO എഡ്വിൻ റിവാസ്, RSK ലാബ്‌സ് സഹസ്ഥാപകൻ ഡീഗോ ഗുട്ടറസ്, ബിംഗ്‌എക്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് കൺസൾട്ടന്റ് ക്രിസ്റ്റ്യൻ ക്വിന്റേറോ, ട്രോപികസ് സഹസ്ഥാപകൻ മൗറീസിയോ ടൊവാരസ് എന്നിവരുൾപ്പെടെ വിവിധ ബ്ലോക്ക്ചെയിൻ വിദഗ്ദ്ധർ ഈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
ആരോഗ്യ , ബില്ലിംഗ്, ലാൻഡ് രജിസ്ട്രി തുടങ്ങിയ മേഖലകളിലും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാനും , ജനകീയ മേഖലകളിലെ തൊഴിൽ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചും പെട്രോ സൂചന നൽകി. ഈ നൂതന സാങ്കേതിക വിദ്യ ജനങ്ങളുടെ അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
അതോടൊപ്പം ബ്രസീലിയൻ സെനറ്റ് ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കി, ക്രിപ്റ്റോ കറൻസി വരുമാനത്തിന് 15% നികുതി ഈടാക്കുന്ന നിയമമാണ് ബ്രസീൽ പാസാക്കിയത്. വിദേശ നാണയ വിനിമയം ഉപയോഗിച്ച് നടത്തിയ ക്രിപ്‌റ്റോകറൻസി വാങ്ങലുകൾക്ക് നികുതി ചുമത്തുന്നതിനുള്ള നിയമം ബ്രസീലിയൻ സെനറ്റ് പാസാക്കി. ക്രിപ്‌റ്റോകറൻസി വാങ്ങലുകൾ ഉൾപ്പെടെ, വിദേശത്ത് നിക്ഷേപം നടത്തുന്ന ബ്രസീലുകാർക്ക് ബാധകമായ ചില നികുതികൾ നിർവചിക്കുന്ന ബിൽ 4,173/2023 ബ്രസീലിയൻ സെനറ്റ് അംഗീകരിച്ചു.
നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബന്ദികളാക്കിയിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിൻെറ ഭാഗമായി ഇസ്രായേലിനും ഗാസയ്ക്കും മുകളിലൂടെ നിരീക്ഷണ വിമാനങ്ങൾ പറത്താനൊരുങ്ങി യുകെ. ഈ വിമാനങ്ങളിൽ ആയുധങ്ങൾ ഉണ്ടായിരിക്കുകയില്ലെന്നും ബന്ദികളെ കണ്ടത്തുന്നതിന്, മാത്രമായിരിക്കും ഉപയോഗിക്കുക എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ബന്ദികളായവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അധികാരികളുമായി പങ്കുവയ്ക്കുക എന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും ഗാസയും പങ്കിടുന്ന വ്യോമാതിർത്തിയിലൂടെയായിരിക്കും വിമാനം പറക്കുക. ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ പരിശ്രമിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്ക് എന്നും തങ്ങൾ ഏറ്റവും വലിയ മുൻഗണയാണ് നൽകുന്നതും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ 7-ൽ നടന്ന ആക്രമണത്തിന് പിന്നാലെ ഉടനെ തന്നെ യുകെ ഈസ്റ്റ് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് RAF വിമാനങ്ങളും റോയൽ നേവി കപ്പലുകളും അയച്ചിരുന്നു. യുദ്ധത്തിൽ നിന്ന് സാധാരക്കാരെ സംരക്ഷിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയത്. യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവൻ പൊലിയുന്നതും കമല ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞമാസം 17-ാം തീയതി മുതൽ കാണാനില്ലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയെയാണ് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.
പഠനവും ഒപ്പം ആമസോണിൽ പാർട്ടൈം ജോലിയും ജോലിചെയ്യുന്നതിനായി മിത്കുമാർ ഷെഫീൽഡിലേയ്ക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്. സംഭവസ്ഥലത്തു നിന്നും ഇയാളുടെ മുറിയുടെ താക്കോൽ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ സഹായിച്ചത്.
നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ് മിത്കുമാർ എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുമ്പോൾ മിത്കുമാറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇയാളെ എന്തെങ്കിലും സാമ്പത്തിക മാനസിക ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഇതിനായുള്ള ശ്രമത്തിലാണ് യു.കെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും.
കവൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ ആറാം പതിപ്പ് 2023 ഡിസംബർ 9 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. യുകെയിലെ പ്രശസ്ത ഗായകരും സംഗീതജ്ഞരും പരിപാടിയിൽ പങ്കെടുക്കും.
മുൻവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.
കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. കരോൾ സന്ധ്യയോടനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും, രുചികരമായ കേക്ക്, ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരം കണ്ടാസ്വദിക്കുന്നതിനായി എല്ലാ സംഗീതപ്രേമികളെയും കവൻട്രിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Venue Address: Willenhall Social Club, Robinhood Road, Coventry, CV3 3BB
Contact numbers: 07958236786 / 07828456564 / 07720260194
ഷിൻസൺ മാത്യു
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുമ്പോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂരുകാർ വീണ്ടും ഒന്നിക്കുന്നു.
ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതൽ വെയിൽസിലുള്ള കഫൻലീ പാർക്കിൽ ഉഴവൂർ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പൺ ചെയ്തു കൊണ്ട് ഉഴവൂർ സംഗമം ചെയർമാൻ അലക്സ് തൊട്ടിയിൽ സംഗമത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആൾക്കാർ പങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ രണ്ടാം തീയതി ഉഴവൂർ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി യുകെയിലും വിദേശത്ത് നിന്നും വരുന്നവരെ ഉഴവൂർ സംഗമം ആദരിക്കും. ഡിസംബർ രണ്ടിന് പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കും. വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജിനും എല്ലാവർക്കും ഒരു പോലെ ആസ്വദിക്കത്തക്ക വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചെയർമാൻ അലക്സ് തൊട്ടിയിൽ അറിയിച്ചു.
ഉഴവൂർക്കാർ ഒന്നിച്ചു കൂടുമ്പോൾ കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന രണ്ടാമത്തെ സംഗമത്തിൽ കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകൾ അയവിറക്കാനും ഉള്ള അവസരം ആയി ഈ സംഗമം മാറും എന്ന് ഉറപ്പ്. ഏകദേശം നാനൂറോളം പേർ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂർ സംഗമചരിത്രത്തിലെ ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ ബെന്നി വേങ്ങാച്ചേരീൽ അറിയിച്ചു. സംഗമത്തിന് നേതൃത്വം വഹിക്കാൻ കോർഡിനേറ്റേഴ്സ് ആയി ശ്രീ അലക്സ് തൊട്ടിയിൽ , ബെന്നി വേങ്ങാച്ചേരീൽ, അഭിലാഷ് തൊട്ടിയിൽ, സിബി വാഴപ്പിള്ളിൽ, ഷാജി എടത്തിമറ്റത്തിൽ, സാബു തൊട്ടിയിൽ, മജു തൊട്ടിയിൽ, സുബിൻ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളിൽ എന്നിവർ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേർന്ന് ഉഴവൂർ സംഗമത്തിന് വരുന്നവർക്ക് ഉഴവൂര് എത്തിയ പ്രതീതി ഉളവാക്കാൻ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ശ്രീ അലക്സ് തൊട്ടിയിൽ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ഷൻ ആൻഡ് മോർഗേജസ് മുഖ്യ സ്പോൺസർ ആയ ഉഴവൂർ സംഗമം ഡിസംബർ മൂന്നിന് പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ തുടങ്ങി ഉഴവൂർ സംഗമം വൈകിട്ട് നാലു മണിയോടെ സമാപിക്കും എന്ന് ടീം ഷെഫീൽഡ് അറിയിച്ചു.
ജോഷി ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് യുകെ തിയേറ്ററുകളിൽ; പ്രീമിയർ നവംബർ 30ന്
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ആൻ്റണി യുകെ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ യുകെ മലയാളിയായ ഐൻസ്റ്റീൻ സാക് പോൾ ആണ്, ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്ക് ഒപ്പം കല്ല്യാണി പ്രിയദർശനെയും അണിനിരത്തി “ആൻ്റണി” നിർമ്മിച്ചിരിക്കുന്നത്.
ഡിസംബർ ഒന്നിന് വേൾഡ് വൈഡ് റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന ചിത്രം, ബർമിംഹാമിൽ നവംബർ 30ന് പ്രീമിയർ ഷോയോട് കൂടി ആരംഭിക്കുന്നു. യുകെ മലയാളികളായ ഷിജോ ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൽ ഗോകുൽ വർമ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ആൻ്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
സിനിവേൾഡ്, ഒഡിയോൺ, വ്യൂ എന്നീ തീയറ്റർ ശ്രുംഘലകളിൽ ആർ.എഫ്.ടി ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേൾഡ് മലയാളി കൗൺസിലിൻ്റെ വള്ളം കളിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത് യുകെ യിൽ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നൽകിയിരുന്നു.
ജോഷിയുടെ മുൻ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആൻ്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവ ആരാധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവൻ, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീർ കരമന തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരക്കഥ: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ എന്നിവരാണ് മറ്റു അണിയറ ശില്പികൾ.
പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്. കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26 ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം.
കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4 ലേക്ക് സ്വാഗതം ചെയ്യുകയാണ്. മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.
2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG4
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശ്രീ നാരായണഗുരുവിന്റെ ആത്മീയ അന്വേഷണങ്ങളുടെ വെളിച്ചം മനുഷ്യരിലേക്കെത്തിക്കുന്ന മാനവികതയെ ആഘോഷിക്കുന്ന മഹാതീര്‍ഥാടന കേന്ദ്രമാണ് ശിവഗിരി. ആത്മീയ പുരോഗതിയിലേക്കുള്ള അറിവിന്റെ തീർത്ഥാടനം 91 മത് വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ് . ഈ വർഷം മുതൽ തീർത്ഥാടനത്തിന് ശിവഗിരിയിൽ എത്തിച്ചേരുവാൻ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയർക്കായി യു കെയിൽ അവസരം ഒരുങ്ങുന്നു. 2023 ഡിസംബർ 30, 31 തീയതികളിൽ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീർത്ഥാടനഘോഷം നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം നിങ്ങൾ ഏവരെയും അറിയിച്ചു കൊള്ളട്ടെ.
യു കെ യിൽ വൂൾവർഹാംടൺ എന്ന സ്ഥലത്തെ ലോർഡ്‌സ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തിൽ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാൻ കൃഷ്ണനും, , ജുമുഅമസ്ജിദ്തും ഗുരുദ്വാരയും,, ക്രിസ്ത്യൻ ദേവാലയവും തുടങ്ങി സർവമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങൾ ഒത്തു ചേരുന്ന സ്ഥലത്താണ് തീർത്ഥാടന പദയാത്ര നടത്തുവാനായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഗുരുദേവൻ നമുക്ക് നേടിത്തന്ന മാന്യതയുടെ രുദ്രാക്ഷം അണിഞ്ഞു നമ്മൾ ഗുരുവിനോട് ചേർന്നവർ എന്നുറക്കെ പറയുവാനുള്ള സാമൂഹ്യനില പിടിച്ചെടുത്തവരാണ്. മത സൗഹാർദം അരക്കിട്ടുറപ്പിക്കാൻ കഴിയുന്നതും , ആത്മീയ ഭൗതികരംഗങ്ങളില്‍ യു കെ യിലെ ശിവഗിരി ആശ്രമം ലോകത്തിനു മാതൃകയാകണം എന്ന ഉദ്ദേശത്തോടെയുള്ള ചരിത്രദൗത്യം ഏറ്റടുത്തു നടപ്പാക്കുവാൻ പറ്റുമെന്നുള്ള ഉറച്ച വിശ്വസമാണ് ആശ്രമത്തിന്റെ ഭാരവാഹികൾക്കുള്ളത്. യു കെ യിൽ ആദ്യമായി നടക്കുന്ന ഈ തീർത്ഥാടനത്തിനോടാനുബന്ധിച്ചു നടത്തുന്ന പദയാത്രയിലും, തീർത്ഥാടനത്തിലും യുകെയിലെ എല്ലാ ഗുരു ഭക്തരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.