ബ്രിട്ടനിലെ ജനപ്രിയ ബ്രാൻഡായ മാർക്സ് ആൻഡ് സ്പെൻസർ 2022 ഓടെ 100 ഷോറൂമുകൾ നിർത്തലാക്കുന്നതിനു ഒരുങ്ങുന്നു. ഇതോടെ 872 പേർക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 21 ഷോറൂമുകൾ നിർത്തലാക്കിയിട്ടുണ്ട്. മാർക് ആൻഡ് സ്പെൻസറിനു ആയിരത്തിലധികം ഷോറൂമുകൾ നിലവിലുള്ളത്.
ഓൺലൈൻ ഷോപ്പിങ്ങുകളുടെ സ്വീകാര്യത കൂടിയതാണ് ഷോറൂമുകൾ പൂട്ടുവാൻ മാർക് ആൻഡ് സ്പെൻസർ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. ഷോറൂമിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടയിട്ടുണ്ടെങ്കിലും കമ്പനിയുടെ ഓൺലൈൻ സൈറ്റിലൂടെ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളതെന്നു കമ്പനി പറയുന്നു.
പ്രസ്റ്റണ്‍. തൊടുപുഴ സ്വദേശിനിയായ ജയ നോബി മരണത്തിന് കീഴടങ്ങി. പ്രെസ്റ്റണില്‍ താമസിക്കുന്ന ജയ നോബി (47) അല്പ സമയം മുന്‍പ് പ്രെസ്റ്റണില്‍ വച്ച് നിര്യതയായത് . മൂന്നു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതതായി ചികിത്സയില്‍ ആയിരുന്നു . റോയല്‍ പ്രെസ്റ്റന്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യയാണ് ജയ . ജി സി എസ് ഇ വിദ്യാര്‍ഥിനി ആയ നിമിഷ , അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ് . ഈരാറ്റുപേട്ട ക്കടുത്തുള്ള കളത്തിക്കടവ് സ്വദേശിനിയാണ് . മൂന്നു വര്‍ഷമായി ക്യാന്‍സര്‍ ബാധിത ആയി ചികിത്സയില്‍ ആയിരുന്നു എങ്കിലും ആറുമാസം മുന്‍പ് വരെ രോഗം ഭേദമായി വന്ന സ്ഥിതിയില്‍ ആയിരുന്നു . അതിനു ശേഷം കാതറിന്‍ ഹോസ്‌പൈസില്‍ പരിചരണത്തില്‍ ആയി ഇരുന്നു . ജയയുടെ സഹോദരി സുവര്‍ണയും പ്രെസ്റ്റണില്‍ തന്നെ ആണ് താമസിക്കുന്നത് , മരണ സമയത്തു കൂടെ ഉണ്ടായിരുന്നു , റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥന്‍ ആണ് നോബി..മരണ വിവരം അറിഞ്ഞു പ്രെസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ കാതറിന്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട് . ഉച്ചക്ക് പ്രെസ്റ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഫാ.ബാബു പുത്തന്‍പുര എത്തി വിശുദ്ധ കുര്‍ബാന നല്‍കിയിരുന്നു.
ജെഗി ജോസഫ്
ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്നഫാമിലി ഫണ്‍ ഡേയും,സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളും മെയ് 26 ശനിയാഴ്ച്ച ഫിഷ്പോണ്ട്‌സിലുള്ള ഫോറെസ്‌റ് റോഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10 മണിക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും ചേര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ മത്സരങ്ങളും റിലേ, ഷോര്‍ട് പുട്ട്, ഫുട്‌ബോള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം സ്പൂണ്‍ റേസ്, സാക്ക് റേസ്, തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കുന്നുണ്ട്.
ബ്രിസ്‌ക ട്രെഷറര്‍ ബിജു എബ്രഹാം, വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു, സ്‌പോര്‍ട്‌സ് ഡേ സ്‌പെഷ്യല്‍ ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ മഞ്ഞളി, ജോയിന്റ് ട്രെഷറര്‍ ബിനു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ‘മോഡേണ്‍ തട്ടുകട’യാണ് അന്നത്തെ മറ്റൊരു ആകര്‍ഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ദ്ധനായ ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ ലോനപ്പനാണ് തട്ടുകടയുടെ മേല്‍നോട്ടം. നടന്‍ കപ്പ ബിരിയാണി, ചോറും കറിയും, നമ്പൂതിരീസ് സംഭാരം, ബര്‍ഗര്‍, ഹോട് ഡോഗ്, ഐസ് ലോലികള്‍, മിഠായികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ തട്ടുകയില്‍ നിന്നും ലഭിക്കുന്നതാണ്.
സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം ക്ലാസില്‍ കയറാതെ വസ്ത്രം മാറി പുറത്തേക്ക് പോവുകയും പിന്നീട് യാതൊരു വിവരവും ലഭ്യമാവാതെ വരികയും ചെയ്ത 15 വയസ്സുകാരനായ അഭിമന്യു ചൗഹാനെയാണ് കണ്ടെത്തിയതായി പോലീസ് അറിയിച്ചത്.
മികച്ച രീതിയില്‍ പഠിക്കുന്ന അഭിമന്യു ഈയടുത്ത് നടന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. ഇതോടെ താന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുമെന്ന് ഭയന്നാണ് അഭിമന്യു ഒളിച്ചോടിയത് എന്ന് കരുതി തെരച്ചില്‍ നടക്കുകയായിരുന്നു. മെയ് 18-ന് കിംഗ് ഹെന്‍ട്രി എട്ടാമന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലാണ് അമ്മ 15-കാരനെ ഡ്രോപ്പ് ചെയ്തത്. എന്നാല്‍ സ്‌കൂളില്‍ നിന്നും വസ്ത്രം മാറി പുറത്തേക്ക് പോയ അഭിമന്യു വിനെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ബിപി ഗാരേജിന്റെ സിസി ടിവിയില്‍ അഭിമന്യു നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് പിതാവ് വീരേന്ദര്‍ ചൗഹാന്‍. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിമന്യുവിനെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്നും തിരികെ വീട്ടില്‍ എത്തിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടി സുരക്ഷിതനാണെന്ന വിവരം ലഭിച്ചതായി സ്കൂള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.
കുറ്റ്യാടി: കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും കുടുംബവും വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നിരിക്കുകയാണ്. കൂലിപ്പണി ചെയ്ത് നല്ല രീതിയില്‍ കുടുംബം നോക്കിയിരുന്ന കൊച്ചേട്ടനെ തളര്‍ത്തിയത് തന്റെ മകന് ആകസ്മികമായി വന്ന മാനസിക രോഗമായിരുന്നു. യവ്വനം വരെ ഏതൊരു ചെറുപ്പക്കരനെപ്പോലെ നല്ല രീതിയില്‍ ജോലികള്‍ ചെയ്ത് കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു കൊച്ചേട്ടന്റെ മകന്‍. പക്ഷേ വിധിയുടെ വിളയാട്ടം എന്നപോലെ നല്ല പ്രായത്തില്‍ ഈ ചെറുപ്പക്കാരന്റെ മനസ് അവനു കൈവിട്ടു പോയി. നീണ്ട കാലത്തെ ചികിത്സക്ക് ശേഷവും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ഒരു അന്തര്‍മുഗനായി ഒന്നിനോടും പ്രതികരിക്കാതെ തകര്‍ന്നു തുടങ്ങിയ വീടിനുള്ളില്‍ കഴിച്ചു കൂട്ടുകയാണ്.
വര്‍ഷങ്ങളായി കൊച്ചേട്ടന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുകയാണ്. ഭാര്യയ്ക്കും മകനും മരുന്നു വാങ്ങാന്‍ പോയിട്ട് വിശക്കുമ്പോള്‍ ഭക്ഷണം പോലും വാങ്ങാന്‍ നിര്‍വഹാമില്ലാതെ വലയുകയാണ് ഈ കുടുംബം. മരുന്ന് വാങ്ങണമെങ്കില്‍ ഒരു മാസം നാലായിരം രൂപയിലധികമാകും നല്ലവരായ നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചാണ് ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. ദിശയറിയാതെ നടുക്കടലില്‍ അകപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം ഇന്ന്. പ്രായം ഇവരെ തളര്‍ത്തിയെങ്കിലും മനസ്സ് കൈവിട്ടുപോയ തങ്ങളുടെ മകന് വേറെ അത്താണിയില്ല എന്ന ചിന്ത മാത്രമാണ് ഈ ആശരണായ വൃദ്ധരെ ഇന്നും മുന്നോട്ട് നയിക്കുന്നത്.
രോഗം ആര്‍ക്കും വരാം പ്രായം എല്ലാവരെയും തളര്‍ത്തും. ഈ അവസ്ഥയില്‍ തളര്‍ന്നിരിക്കുന്ന കൊച്ചേട്ടന്റെ കുടുംബത്തിന് നമുക്കൊരു ചെറിയ സഹായം ചെയ്യാന്‍ പറ്റില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് മെയ് മുപ്പത്തൊന്നിനു മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.
Registered Charity Number
1176202 https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
യുകെയില്‍ ഉള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാവ് ഇവിടെ വച്ച് നിര്യാതയായി. ഹേസ്റ്റിംഗ്സില്‍ താമസിക്കുന്ന സോണി സേവ്യറിന്‍റെ മാതാവ് വത്സമ്മ സേവ്യര്‍ ആണ് യുകെയില്‍ വച്ച് മരണമടഞ്ഞത്. ലിയാണോര്‍ഡ്സ് ഓണ്‍ സീയിലെ കോണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു വത്സമ്മ സേവ്യര്‍ മരണമടഞ്ഞത്.
മകനും കുടുംബത്തിനും ഒപ്പം കുറച്ച് നാള്‍ ചെലവഴിക്കാന്‍ എത്തിയതായിരുന്നു വത്സമ്മ. ഏപ്രില്‍ 28ന് യുകെയിലെത്തിയ വത്സമ്മയ്ക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മേയ് 6 ന് ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും ഉണ്ടായിരുന്നു.
എന്നാല്‍ രോഗനില വഷളാവുകയും അണുബാധ കിഡ്നിയെ ബാധിക്കുകയും ചെയ്തതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ന്യൂമോണിയ ബാധ കൂടിയതിനാലും ആരോഗ്യനില മോശമായതിനാലും ഡയാലിസിസ് ചെയ്യാവുന്ന സ്ഥിതിയില്‍ ആയിരുന്നുമില്ല.
സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മണമ്പൂര്‍ സുരേഷ്
ലണ്ടന്‍: റേഷന്‍ കാര്‍ഡ്, സൗജന്യ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക്, അവര്‍ പോകുന്ന സംസ്ഥാനത്തേക്ക് കൂടെ കൊണ്ട് പോകാനുള്ള സൗകര്യങ്ങള്‍ – portability of rights- ഇന്ത്യ മൊത്തം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ലണ്ടനില്‍ ചര്‍ച്ച നടന്നു. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധരും ബ്രിട്ടനിലെ പ്രമുഖമായ മൂന്നു യൂണിവേഴ്‌സിറ്റികളും ഇതില്‍ പങ്കെടുത്തു. സസെക്‌സ്, യോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നീ ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ പങ്കെടുക്കുകയും ഈ മൂന്നു യൂണിവേഴ്‌സിറ്റികളിലും വച്ച് നടന്ന 3 റൗണ്ട് ചര്‍ച്ചകളെത്തുടര്‍ന്ന് കരടുരേഖ തയാറാക്കി വരികയുമാണ്.
ബ്രിട്ടനിലെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു ചര്‍ച്ച. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധര്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ഹര്‍ഷ് മേന്ദര്‍, പ്രസിദ്ധ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റും കേരളത്തിലെ പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ ഡോ. രവി രാമന്‍, ആജീവികാ ബ്യൂറോയിലെ പ്രിയങ്ക ജെയ്ന്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്ത വിദഗ്ധര്‍. യോര്‍ക്ക് സര്‍വകലാശാലയിലെ ഡോ. ഇന്ദര്‍ജിത് റോയ് ആയിരുന്നു കോആര്‍ഡിനേറ്റര്‍.
‘കരടു രേഖ ചര്‍ച്ച ചെയ്തു. ഇത് കേരളത്തില്‍ വച്ച് രണ്ടു മാസത്തിനകം പ്രകാശനം ചെയ്യണമെന്നു വിചാരിക്കുന്നു. കേരളത്തിലെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനുമായി സംസാരിച്ചു പ്രകാശന വിവരങ്ങള്‍ തീരുമാനിക്കും’ എന്ന് ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയില്‍ വച്ച് കണ്ടപ്പോള്‍ ഡോ രവി രാമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനത്തെയും അവസ്ഥ പരിതാപകരമാണ് പക്ഷെ രണ്ടേ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമേ ഈ അവകാശം ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ – ഒന്ന് കേരളവും, മറ്റേതു ഡല്‍ഹിയും. അത് കൊണ്ട് തന്നെ ചര്‍ച്ചയില്‍ ‘കേരളാ മോഡല്‍’ ഏറെ ശ്രദ്ധ നേടി എന്ന് ഡോ. രവി രാമന്‍ പറഞ്ഞു.
അപ്നാ ഘര്‍ എന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന പരിപാടി പാലക്കാട്ട് പൂര്‍ത്തിയായി. ഇനി എറണാകുളത്തും കോഴിക്കോട്ടും ഇപ്പോള്‍ പണി തുടങ്ങും. ബഡ്ജറ്റില്‍ തുക മാറ്റി വച്ചിട്ടുണ്ട്. അത് പോലെ തന്നെ ആവാസ് പോലുള്ള ആരോഗ്യ പദ്ധതി. സര്‍വ ശിക്ഷാ അഭിയാന്റെ സഹായത്തോടു കൂടി സാക്ഷരതാ പദ്ധതിയും ആരംഭിച്ചു. ഇതൊക്കെ പറഞ്ഞപ്പോള്‍ കേരളത്തോട് വലിയ താല്പ്പര്യമായിരുന്നു ഈ യൂണിവേഴ്സിറ്റികള്‍ പ്രകടിപ്പിച്ചത്.
ലിയോസ് പോള്‍
ശാസ്ത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അതിലൂടെ പുരോഗതി എല്ലാവര്‍ക്കും ഉണ്ടാകണമെന്നും നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും ശാസ്ത്രീയ കണ്ടെത്തലുകളെയും സിദ്ധാന്തങ്ങളെയും ജനകീയമാക്കാന്‍ മരണം വരെ തന്റെ ആരോഗ്യപരമായ പരിമിതികളെ പോലും അവഗണിച്ചു കൊണ്ട് പ്രയത്‌നിച്ച മഹാനായ മനുഷ്യ സ്‌നേഹി സ്റ്റീഫന്‍ ഹോക്കിങ്ങിനെ യു.കെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ അനുസ്മരിക്കുന്നു. esSense UKയുടെ സഹകരണത്തോടു കൂടി ഈ വരുന്ന ബുധനാഴ്ച്ച മെയ് 16ന് വൈകിട്ട് 5.30 മുതല്‍ രാത്രി 9 മണി വരെ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവന്‍ജലിക്കല്‍ ചര്‍ച് ഹാളില്‍ നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത ശാസ്ത്ര പ്രചാരകനും സംവാദകനും ഗ്രന്ഥകാരനും നവ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിട്ടുള്ള ശ്രീ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തും.
സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ടും ആധുനിക സമൂഹത്തില്‍ ശാസ്ത്രീയ അവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു മണിക്കൂര്‍ പ്രഭാഷണത്തിന് ശേഷം 2 മണിക്കൂര്‍ സമയം സദസ്യര്‍ക്ക് ശാസ്ത്രം, മാനവികത, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ കാലിക പ്രസക്തിയുള്ളതും പുരോഗമനപരവുമായ വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നു.
മെച്ചപ്പെട്ട ഒരു സംഭാഷണ പരിസരം രൂപപ്പെടുത്തുകയും അതിലൂടെ മികച്ച സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി ചേതന ഒരുക്കുന്ന ഈ വൈജ്ഞാനിക സദസ്സിലേക്ക് ഒരുമിച്ചിരിക്കാനും വര്‍ത്തമാനം പറയാനും ഇഷ്ടപ്പെടുന്ന എല്ലാ ജനാധിപത്യ വിശ്വാസികളെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വ്യത്യാസം കൂടാതെ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
മാഞ്ചസ്റ്റർ: ബാങ്ക് ഹോളിഡേ അവധി ദിവസങ്ങൾ ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ ദിവസങ്ങളാക്കി മാറ്റുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണ്… പ്രത്യേകിച്ച് സമ്മറിൽ കാലാവസ്ഥ നോക്കിയുള്ള സൺ ബാത്തിനായി പ്ലാൻ തയ്യാറാക്കി യാത്ര പുറപ്പെടുന്നവർ… കടൽ തീരങ്ങളാണ് ഇതിനായി മിക്കവാറും എല്ലാവരും തന്നെ തിരഞ്ഞെടുക്കുക. എന്നാൽ പതിവിന് വിപരീതമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ എല്ലാം മാറ്റിമറിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റോച്ച് ഡെയ്ൽ അടുത്ത് M62 മോട്ടോർ വേയിൽ കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്ക് എൻഡിൽ ഉണ്ടായ സംഭവം.. നടുറോഡില്‍ യുവതിയുടെ തുണിപറിച്ചെറിഞ്ഞുള്ള സണ്‍ബാത്തിനാണ് മോട്ടോറിസ്റ്റുകൾ സാക്ഷ്യം വഹിച്ചത്.
മാഞ്ചസ്റ്ററിലെ റോച്ച് ഡെയ്ൽ M 62 മോട്ടോർ വേയിൽ ലിലി വില്ലേഴ്‌സ് എന്ന യുവതിയാണ് ഇത്തരത്തിലൊരപൂര്‍വ്വ സണ്‍ബാത്ത് നടത്തിയത്. കാമുകനൊപ്പം സണ്‍ബാത്തിനായി ബ്ലാക്ക്പൂളിലേക്ക് പോവുകയായിരുന്നു ലിലി. ഈ സമയം ടാങ്കര്‍ അപകടത്തില്‍ പെട്ട് ഇരു ദിശയിലേക്കുമുള്ള ഗതാഗതം നിലച്ചു. ടാങ്കറിന് തീ പിടിച്ചതോടെ ഫയർ സർവീസ് സ്ഥലത്തെത്തുകയും മോട്ടോർ വേ അടക്കുകയും ചെയ്തപ്പോൾ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർ. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുരുക്ക് മാറുന്ന ലക്ഷണമില്ല. അന്തരീക്ഷത്തിനാണെങ്കില്‍ നല്ല ചൂടും. കാറിനുള്ളിലും ചൂട് കൂടിയതോടെ യുവതിയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. എന്തായാലും സണ്‍ബാത്തിന് പോവുകയാണ്. അതിന് എന്തിന് ബ്ലാക്ക് പൂൾ വരെ പോകണം! അത് ഇവിടെത്തന്നെയായാലോ എന്ന ചിന്ത അപ്പോഴാണ് യുവതിയുടെ മനസില്‍ ഉടലെടുത്തത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, യുവതി കാറില്‍ നിന്നും പുതപ്പുമായി ചാടിയിറങ്ങി. പുതപ്പ് വിരിച്ച് നടുറോഡില്‍ മലര്‍ന്ന് ഒരൊറ്റക്കിടപ്പ്.
ഇത് മറ്റുള്ളവർക്ക് പ്രചോദനമെന്ന രീതിയിൽ തങ്ങളുടെ ബോറിങ് തീർക്കുവാൻ നല്ലൊരു വഴി കണ്ടെത്തിയ സന്തോഷത്തിൽ പലരും ലിലിയുടെ പാത പിൻതുടന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് മോട്ടോർ വേ തുറന്ന് കൊടുത്ത്.
ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനം. അന്തരിച്ച മുന്‍ ക്യാബിനറ്റ് മിനിസ്റ്ററും ലേബര്‍ പിയറുമായ ഡെയിം ടെസ ജോവെലിന്റെ സ്മരണാര്‍ത്ഥമാണ് തുക അനുവദിക്കുന്നത്. ശനിയാഴ്ചയാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്ന ഇവര്‍ അന്തരിച്ചത്. ട്യൂമറുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും ബ്രിട്ടീഷ് ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഇതിലൂടെ പ്രാപ്തമാക്കാനുമാണ് ഫണ്ട് അനുവദിക്കുന്നത്. ബ്രെയിന്‍ ക്യാന്‍സര്‍ ഗവേഷണങ്ങള്‍ക്കായി 20 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ബാരോണസ് ജോവലിനെ സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു.
20 മില്യന്‍ പൗണ്ട് കൂടി അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിക്കായുള്ള ഗവണ്‍മെന്റ് വിഹിതം 40 മില്യനായി ഉയരും. ക്യാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിഹിതമാി 25 മില്യന്‍ കൂടി ഇതിനായി ലഭിക്കുന്നതോടെ ഗവേഷണ പരിപാടിയുടെ പ്രാഥമിക ഫണ്ട് 65 മില്യന്‍ പൗണ്ടായി മാറും. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടാണ് പ്രോജക്ട് പ്രഖ്യാപിച്ചത്. ഇതിനൊപ്പം ബ്രെയിന്‍ ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഡൈ ടെസ്റ്റ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോല്‍ ഇംഗ്ലണ്ടിലെ ഏതാണ് പകുതിയോളം ബ്രെയിന്‍ ക്യാന്‍സര്‍ സെന്ററുകളില്‍ മാത്രമാണ് ഈ പരിശോധനാ സംവിധാനമുള്ളത്.
ഒന്നിലേറെ ചികിത്സകള്‍ രോഗികളില്‍ നടത്തിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സ വേഗത്തിലാക്കുന്ന സമ്പ്രദായത്തിന്റെ പരീക്ഷണങ്ങള്‍ ദ്രുതഗതിയിലാക്കാനും നീക്കമുണ്ട്. ലോകമെമ്പാടുമുള്ള ബ്രെയിന്‍ ക്യാന്‍സര്‍ വിദഗ്ദ്ധരെ ഒരുമിപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ടെസ ജോവല്‍ ഗ്ലോബല്‍ സിമ്പോസിയം നടത്താനും പദ്ധതിയുണ്ട്. 2017 മെയ് മാസത്തിലാണ് ജോവലിന് ഗ്ലിബോലസ്‌റ്റോമ എന്ന ഗുരുതരമായ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്.