വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു.
ബിരുദങ്ങള്‍ നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ പാകത്തിലുള്ള ജോലി ലഭ്യമാകുന്നില്ലെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് കൂടി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിസന്ധി അതിരൂക്ഷമാകും. റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ്(ആര്‍പിഐ) 3.1 ശതമാനത്തില്‍ നിന്നും 3.3 ശതമാനത്തിലേക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനമാണ് വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിദ്യഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ആര്‍പിഐ ലിങ്ക് ചെയ്യുകയും ചെയ്തതോടെയാണ് നിരക്കില്‍ മാറ്റം വന്നിരിക്കുന്നത്.
നിരക്ക് വര്‍ദ്ധനവിനെതിരെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിനര്‍ശിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കാള്‍ ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ രംഗത്ത് വന്നു. തന്റെ ട്വിറ്റ് അക്കൗണ്ടിലൂടെയാണ് പോള്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. പലിശ നിരക്കോ അനുബന്ധ സാമ്പത്തിക മേഖലയുമായോ റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ് ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവരുതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമെ എടുക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തിരിച്ചടക്കാനുള്ള പണം ലാഭിക്കാന്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് എടുക്കുന്ന ലോണുകള്‍ക്ക് സമാനമല്ല വിദ്യാഭ്യാസ വായ്പ അവയ്ക്ക് ഇളവുകള്‍ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സിജു സ്റ്റീഫന്‍
യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007ല്‍ ബിര്‍മിങ്ഹാമില്‍ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരല്‍ ദശാബ്ദിയും പിന്നിട്ട് കൂടുതല്‍ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിന്റെ നന്മയും മഹത്വവും സംസ്‌കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വര്‍ഷത്തിലൊരിക്കല്‍ കണ്ടു സൗഹൃദം പുതുക്കുക എന്നതിനുമപ്പുറം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്യുവാന്‍ ഈ സംഗമത്തിന് കഴിയുന്നു എന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിനോടകം നിരവധി ചാരിറ്റി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്വന്തം നാട്ടില്‍ വിഷമതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഈ കമ്യൂണിറ്റി അതീവ ശ്രദ്ധപുലര്‍ത്തുന്നു.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ ഈ വര്‍ഷം നടത്തിയ ക്രിസ്മസ് ന്യൂഇയര്‍ ചാരിറ്റി വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. മോനിപ്പള്ളി എക്‌സ്പാട്രിയേറ്റ് കമ്മ്യൂണിറ്റി എന്ന പേരില്‍ യുകെയില്‍ ആരംഭിച്ച ഈ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ മോനിപ്പള്ളിക്കാരുടെ അഭിപ്രായ പ്രകടനത്തിന്റെയും നാട്ടുവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെയും പൊതുവേദിയായി മാറിക്കഴിഞ്ഞു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്ത് വിന്‍സ്‌ഫോര്‍ഡിലാണ് ഇത്തവണത്തെ സംഗമത്തിന് വേദിയൊരുങ്ങിയിരിക്കുന്നത്. 2018 ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 വരെ വിന്‍സ്ഫോര്‍ഡ് യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് സംഗമം അരങ്ങേറുന്നത്. മുന്‍സംഗമങ്ങളുടെ സംഘാടനത്തില്‍ മികവ് പുലര്‍ത്തി വ്യക്തിമുദ്ര പതിപ്പിച്ച തോട്ടപ്ലാക്കില്‍ ജിന്‍സും കുടുംബവുമാണ് ഇത്തവണത്തെ ആതിഥേയര്‍. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇത്തവണ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എത്തിച്ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളില്‍ വിവിധങ്ങളായ പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, കായികവിനോദങ്ങള്‍, വിവിധയിനം ഇന്‍ഡോര്‍ മത്സരങ്ങള്‍, വടംവലി, ബെസ്‌ററ് കപ്പിള്‍ കോംപെറ്റിഷന്‍ എന്നിവ സംഗമത്തിന് ഊര്‍ജ്ജം പകരും.
ഇത്തവണ ജിസിഎസിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ വിതരണം ചെയ്യും. കൂടാതെ മോനിപ്പള്ളി പ്രവാസി കമ്മ്യൂണിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ക്വിസ്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. നാടുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന പ്രവാസികളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജനതയാണ് നാട്ടിലുമുള്ളത്. സംഗമങ്ങളോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളില്‍ എല്ലാവര്‍ഷവും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയുന്നത് മോനിപ്പള്ളിയിലെ സ്ഥാപനങ്ങളാണ്.
യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്ന് സംഗമത്തിനെത്തിച്ചേരുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് സംഘാടക ചുമതലയുള്ള കമ്മറ്റിക്കാരും ആതിഥ്യം വഹിക്കുന്ന കുടുംബവും. പ്രസിഡന്റ് സിജു കുറുപ്പന്തറയില്‍, സെക്രട്ടറി വിനോദ് ഇലവുങ്കല്‍, ട്രഷറര്‍ സന്തോഷ്, കുറുപ്പന്തറയില്‍, സംഗമം കണ്‍വീനര്‍ ജിന്‍സ് തോട്ടപ്ലാക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. യുകെയിലെ പ്രവാസികളായ എല്ലാ മോനിപ്പള്ളിക്കാരെയും ഇത്തവണത്തെ സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
ഡെര്‍ബി: ഈസ്റ്റ് മിഡ്‌ലാന്‍സിലെ പ്രധാന വി. കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നുമുതല്‍ മെത്രാനടുത്ത ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. വരുന്ന അഞ്ചുദിവസങ്ങളിലായി എല്ലാ വീടുകളിലും വെഞ്ചിരിപ്പും സന്ദര്‍ശനവും നടത്തുന്ന മാര്‍ സ്രാമ്പിക്കല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശനം നല്‍കും. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും മെത്രാനെ അനുഗമിക്കുന്നുണ്ട്.
അതേസമയം തങ്ങളുടെ ഇടയിലേക്ക് ആദ്യമായി കടന്നുവരുന്ന രൂപതാധ്യക്ഷനെ സ്വീകരിക്കാന്‍ ഡെര്‍ബി വിശ്വാസ സമൂഹം പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങിക്കഴിഞ്ഞു. അഭിവന്ദ്യ പിതാവിനെ നേരില്‍ കാണാനും സംസാരിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍ കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതധ്യാപകര്‍, വനിതാഫോറം അംഗങ്ങള്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
മെയ് 12ന് ബെര്‍മിങ്ങ്ഹാം, വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ എംപി ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രീ ജോയ്‌സ് ജോര്‍ജ് എംപി കുടുംബത്തോടപ്പം പങ്കെടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുകയിലും നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിര്‍ത്തുന്ന ഇടുക്കി ജില്ലാ സംഗമം ശക്തിയായി മുന്നോട്ട് പോകട്ടെയെന്നും ആശംസിച്ചു.
മെയ് മാസം 12ന് നടത്തുന്ന കൂട്ടായ്മയില്‍ ക്യാന്‍സര്‍ റിസര്‍ച്ച് യുകെയുമായി സഹകരിച്ച് അന്നേ ദിവസം കൊണ്ട് വരുന്ന തുണികള്‍ കൈമാറാവുന്നതും വ്യത്യസ്ഥമായ കലാപരിപാടികളാലും വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. മെയ് 12ന് നടത്തുന്ന ഈ കൂട്ടായ്മയില്‍ കുടുംബത്തോടപ്പം പങ്കെടുക്കുവാന്‍ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം.
community centre –
Woodcross Lane
Bliston,
Wolverhampton.
BIRMINGHA-M
WV14 9BW.
സ്വന്തം ലേഖകന്‍
മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.
യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കള്‍ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളികളാകും. സാഹസിക യാത്രകളില്‍ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതല്‍ ഒരു ദശാബ്ദത്തിലധികം കാലം വിദേശികള്‍ക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എന്‍ഡ്യൂറോ ഇന്ത്യ എന്ന റോയല്‍ എന്‍ഫീല്‍ഡ്, അംബാസിഡര്‍ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു രാജേഷ്. അക്കാലത്ത് നൂറ്റമ്പതോളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.
അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച് ഫ്രാന്‍സ് ബെല്‍ജിയം ജര്‍മ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെര്‍ബിയ ബള്‍ഗേറിയ വഴി തുര്‍ക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാന്‍. ഈ റൂട്ടില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഇറാനില്‍ നിന്നും തുര്‍ക്‌മെനിസ്ഥാന്‍ താജിക്കിസ്ഥാന്‍ ചൈന നേപ്പാള്‍ വഴി ഇന്ത്യയിലെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിന്‍തുടരാം..
ലണ്ടന്‍: പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയെ വലയിലാക്കി ലൈംഗിക ബന്ധത്തിന് ശ്രമിച്ച മലയാളി യുവാവ് ലണ്ടനില്‍ അറസ്റ്റില്‍. പ്രജു പ്രസാദ് എന്ന 24 വയസുകാരനെയാണ് ശിശു ലൈംഗിക പീഡന വിരുദ്ധസെല്‍ കുടുക്കിയത്. ടൈന്‍ ആന്‍ഡ് വിയറിലെ നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള യുവാവിനെ പെണ്‍കുട്ടി ആണെന്ന വ്യാജേന പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെട്ടുവെന്ന് മനസിലാക്കിയ യുവാവ് ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു മാപ്പിരന്നെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തിന്റെ വിഡിയോ അധികൃതര്‍ ചിത്രീകരിച്ചതും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ മലയാളി യുവാവായതിനാല്‍ യുകെ വാര്‍ത്ത ഇതു പുറത്തുവിടുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച നമ്പര്‍ പെണ്‍കുട്ടിയുടേതാണെന്നു കരുതി യുവാവി അശ്ലീല ചാറ്റിങിന് മുന്‍കൈയെടുക്കുകയായിരുന്നു. 12 വയസുകാരിയാണെന്ന് അറിയിച്ചിട്ടും യുവാവ് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. റൂമിലേക്ക് ക്ഷണിച്ച യുവാവ് ലൈംഗിംക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ആനന്ദവും പെണ്‍കുട്ടിയുമായി പങ്കുവച്ചു. എന്നാല്‍ ഇതു പീഡോഫീലിയ വിരുദ്ധ സംഘത്തി്‌ന്റെ കെണിയാണെന്ന് പാവം തിരിച്ചറിഞ്ഞില്ല.
ഒടുവില്‍ പറഞ്ഞുറപ്പിച്ച് നോര്‍ത്ത ഷീല്‍ഡ്‌സ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. രംഗങ്ങളെല്ലാം വിഡിയോയിലും ചിത്രീകരിച്ചു. യുവാവിനെതിരേ കേസ് രജിസറ്റര്‍ ചെയ്തു കോടതിയിലും ഹാജരാക്കി. ഒമ്പതു മാസത്തെ സസ്‌പെന്‍ഡഡ് തടവാണ് കോടതി ഇയാള്‍ക്കു വിധിച്ചത്. ഇതിനു പുറമേ 140 പൗണ്ട് ഫൈനും അഞ്ചു വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഒപ്പു വയ്ക്കണമെന്നും നിബന്ധനയില്‍ പറയുന്നു.
മുട്ടുകുത്തി നിലത്തിരുന്ന് ഉദ്യോഗസ്ഥരുടെ കാലുപിടിക്കു യുവാവിന്റെ വിഡിയോ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുമായി യുവാവ് നടത്തിയ ചാറ്റിങിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നു. കുട്ടിയെ ചുംബിക്കണമെന്നും അവളുടെ ഇച്ഛകള്‍ സഫലീകരിക്കണമെന്നും ഇയാള്‍ ചാറ്റില്‍ പറഞ്ഞിരു്‌നനു. തനിക്ക് 12 വയസേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അസ്വസ്ഥനായ പ്രജു ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കാലു പിടിക്കാനും തയാറാകുന്നുണ്ട്.
ഇയാള്‍ തനിക്കും പെണ്‍കുട്ടിക്കും ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു പുരുഷനെയും ‘കുട്ടി’യെയും ഒരുമിച്ചു കഴിയാന്‍ ഹോട്ടലുകള്‍ മുറി നല്‍കാത്തതിനെ തുടര്‍ന്ന് ഈ ശ്രമം ഒഴിവാക്കിയതായും പൊലീസ് കണ്ടെത്തി. യുവാവിനെ ഇത്തരത്തില്‍ കുടുക്കിയതിനെ ഗാര്‍ഡിയന്‍ ഓഫ് ദി നോര്‍ത്ത് ന്യായീകരിച്ചു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇയാള്‍ ഒരുപക്ഷേ യഥാര്‍ത്ഥമായി അണ്ടര്‍ ഏജ് പെണ്‍കുട്ടിയെ കുടുക്കും എന്നാണ് ഇവരുടെ വാദം.
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രണ്ട് ദിവസങ്ങളിലായി മാഞ്ചസ്റ്റർ ചീട്ട് കളി കമ്പക്കാർക്ക് വേണ്ടി ഉണർന്നിരിക്കും. ശനിയും ഞായറും ദിവസങ്ങളിലായി നടക്കുന്ന റമ്മി, ലേലം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുവാനായി യുകെ യുടെ വിവിധ ഭാഗങ്ങിൽ നിന്നായി നൂറ് കണക്കിന് ചീട്ടുകളിക്കാർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീട്ടുകളി മത്സര വിജയികളെ കാത്തിരിക്കുന്നത് വൻപിച്ച സമ്മാനങ്ങളാണ്. റമ്മി മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി ട്രോഫിയും 501 പൗണ്ടുമാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 251 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട്. ലേലം മത്സര വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും 401 പൗണ്ടും ഒന്നാം സമ്മാനമായും, 201 പൗണ്ട് രണ്ടാം സമ്മാനമായും ലഭിക്കും.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാഞ്ചസ്റ്റർ വിഥിൻഷോ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് “സെവൻസ് ക്ലബ്ബ് “. വളരെയേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു സംഘടന കൂടിയാണ്. കഴിഞ്ഞ വർഷം നടത്തിയ മത്സരത്തിന്റെ ലാഭം പൂർണ്ണമായും ക്യാൻസർ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിന് നൽകി മാതൃകയായ പ്രസ്ഥാനമാണ് സെവൻസ്.
ട്രിനിറ്റി ഇന്റീരിയേഴ്സ് (ബെഡ്റൂംസ് & കിച്ചൻ), ഡെൽറ്റാ ഫ്ലൈസ് മാഞ്ചസ്റ്റർ, അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ്, ടോർക്വായ് ടൈഗേഴ്സ് എന്നിവരാണ് മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണം ഫുഡ് സ്റ്റാളിൽ നിന്ന് ലഭിക്കുന്നതാണ്. മാഞ്ചസ്റ്ററിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ചീട്ടുകളി മത്സരങ്ങളിലേക്ക് എല്ലാ ചീട്ടുകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സെവൻസ് അംഗങ്ങൾ അറിയിച്ചു.
മത്സരം നടക്കുന്ന ഹോട്ടലിന്റെ വിലാസം:-
BRITANNIA COUNTRY HOUSE HOTEL,
PALATINE ROAD, MANCHESTER,
M20 2WG.
യുകെയിലെ ഉപഭോക്താക്കളുടെ മുഖം ഒട്ടോമാറ്റിക്കായി തിരിച്ചറിയാനുള്ള ടെക്‌നോളജിക്ക് അനുവാദം തേടി ഫെയിസ്ബുക്ക്. ടെക്‌നോളജി ഉപയോഗിക്കാനുള്ള അനുവാദം ആരാഞ്ഞ് ഫെയിസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ ആപ് നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. മുഖം ഒട്ടോമാറ്റിക്കായി തിരിച്ചറിയാനുള്ള ടെക്‌നോളജിക്ക് അനുമതി നല്‍കിയാല്‍ ഉപഭോക്താവ് അല്ലെങ്കില്‍ സുഹൃത്തുക്കളോ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടുന്ന നിങ്ങളുടെ മുഖം ഫെയിസ്ബുക്ക് ഐഡന്റിഫൈ ചെയ്യും. ഈ ടെക്‌നോളജി നിലവില്‍ മറ്റു പലരാജ്യങ്ങളിലും നിലവിലുണ്ട്. ഏതാണ്ട് 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫെയിസ്ബുക്ക് ഇത് അവതരിപ്പിച്ചത്. 2012ല്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഇത് നിലവില്‍ വന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
ഉപഭോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ടെക്‌നോളജി 2012ല്‍ ഇയു രാജ്യങ്ങള്‍ അംഗീകരിക്കാതിരുന്നത്. ഇപ്പോള്‍ ഈ ടെക്‌നോളജി യൂസര്‍ക്ക് തെരെഞ്ഞടുക്കാവുന്ന രീതിയിലാണ് പുനര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്. പുതിയ ഇയു ഡാറ്റ പോളിസി നിയമങ്ങള്‍ അനുസരിച്ച് തന്റെ വ്യക്തി, ഇതര വിവരങ്ങള്‍ പങ്കിടുന്ന സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഉപഭോക്താവിന് കൂടുതല്‍ അധികാരം ലഭിക്കും. അതേസമയം ഈ ടെക്‌നോളജിക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ ടെക്‌നോളജി ഫെയിസ്ബുക്ക് യൂസര്‍മാരുടെ ചിത്രങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തിരിച്ചറിയുകയാണ് ചെയ്യുക. ഇവ ഉപയോഗിച്ച് ഫെയിസ്ബുക്ക് ടാഗ് നിര്‍ദേശം നല്‍കുകയും ചെയ്യും. ടെക്‌നോളജിക്ക് ആവശ്യമായ പെര്‍മിഷന്‍ നല്‍കാതിരുന്നാലും ഫെയിസ്ബുക്ക് ഉപയോഗിക്കാന്‍ യൂസറിന് കഴിയും. പൊളിറ്റിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുകയാണ് നിലവില്‍ ഫെയിസ്ബുക്ക്. വിഷയത്തില്‍ സിഇഒ സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയിരുന്നു. ബയോമെട്രിക്ക് ഐഡന്റിഫിക്കേഷനും ബില്യണ്‍ കണക്കിന് ചിത്രങ്ങളെ ട്രാക്ക് ചെയ്യുന്നതും യൂസര്‍മാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ക്യാംപയിന്‍ ഗ്രൂപ്പായ ബിഗ് ബ്രദര്‍ വാച്ച് ഡയറക്ടര്‍ സില്‍ക്കി കാര്‍ലോ വ്യക്തമാക്കി. അടുത്തിടെയുണ്ടായിരിക്കുന്ന ഡാറ്റ ബ്രീച്ച് കണക്കിലെടുക്കുമ്പോള്‍ ആ പദ്ധതി അപകടമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെസ്റ്റര്‍. യുകെ മലയാളികള്‍ ഉറ്റു നോക്കിയിരുന്ന ഒരു കേസിലെ വാദം ഇന്നലെ ലെസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയിലെ കോര്‍ട്ട് റൂം ഒന്‍പതില്‍ നടന്നു. വന്‍തുകയുടെ നിരവധി ചിട്ടികള്‍ നടത്തുകയും ഒടുവില്‍ ചിട്ടി പൊളിഞ്ഞത് മൂലം നിരവധി പേര്‍ക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത കേസിലെ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് ലെസ്റ്ററില്‍ താമസക്കാരായ കിടങ്ങൂര്‍ സ്വദേശികളായ സുനില്‍ ജേക്കബ്, ഷാന്റി സുനില്‍ ദമ്പതികളും വാദി ഭാഗത്ത് വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസുമായിരുന്നു.
ലെസ്റ്റര്‍ മലയാളികളും അല്ലാത്തവരുമായ നിരവധി മലയാളികള്‍ സുനില്‍ നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ഏഴോളം ചിട്ടികള്‍ നടത്തിയിരുന്ന സുനില്‍ അവസാനം നടത്തിയ മൂന്ന് ചിട്ടികളില്‍ ആണ് പണം നല്‍കാതെ ആളുകളെ വട്ടം കറക്കിയത്. പണം നഷ്ടമായതോടെ സംഭവം വിവാദമാവുകയും അസോസിയേഷന്‍, സാമുദായിക സംഘടന തുടങ്ങിയവയില്‍ ഒക്കെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍, സാമുദായിക നേതാക്കള്‍ ഇടപെട്ട് കുറച്ച് പേരുടെ പണം തിരികെ നല്‍കിക്കുകയും പണം ലഭിക്കാതെ വന്നവര്‍ കേരളത്തിലും യുകെയിലും കേസ് നല്‍കുകയുമായിരുന്നു.
വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസ് നല്‍കിയ കേസില്‍ ആയിരുന്നു ഇന്നലെ വിധി പറഞ്ഞത്. ചിട്ടി ലഭിക്കേണ്ടിയിരുന്ന 15000 പൗണ്ടും വായ്പയായി നല്‍കിയ 2500 പൗണ്ടും ആയിരുന്നു ജയ്മോന് ലഭിക്കാനുണ്ടായിരുന്നത്. ജയ്മോന്റെ സുഹൃത്തും സുനിലിന്‍റെ സഹോദരനുമായ അനില്‍ വഴിയാണ് ജയ്മോന്‍ ചിട്ടിയില്‍ ചേരാന്‍ ഇടയായത്. എന്നാല്‍ പണം നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ സുനില്‍ ജേക്കബ് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. നിരവധി തവണ പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല പകരം ജയ്മോനെ അപമാനിക്കാനും കള്ളക്കേസില്‍ കുടുക്കാനും ആയിരുന്നു സുനില്‍ ശ്രമിച്ചത്.
ഇതിനെ തുടര്‍ന്നാണ് ജയ്മോന്‍ ലൂക്കോസ് സുനില്‍ ജേക്കബിനും ഭാര്യ ഷാന്റി സുനിലിനും എതിരെ നിയമ നടപടികള്‍ സ്വീകരിച്ചത്. ഈ കേസിലെ അന്തിമ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. വാദിഭാഗവും പ്രതിഭാഗവും ശക്തമായ രീതിയില്‍ അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച കോടതിയില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങളും അരങ്ങേറി. പ്രതിഭാഗത്തെ വിസ്തരിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദ്വിഭാഷിയെ വച്ച് കോടതിയില്‍ ഹാജരായ സുനിലിന് വേണ്ടി ഈ ജോലി നിര്‍വഹിച്ച വ്യക്തി ചില കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയത് വാദിയായ ജയ്മോന്‍ എതിര്‍ത്തതാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന് ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുക വരെയുണ്ടായി.
ഇപ്പോള്‍ കേരളത്തില്‍ ഉള്ള ജയ്മോന്‍ ലൂക്കോസിന്റെ സഹോദരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവ് നല്‍കിയത് കേസില്‍ മറ്റൊരു സവിശേഷതയായി. എന്തായാലും വാദം പൂര്‍ത്തിയായപ്പോള്‍ കോടതി നിഗമനത്തില്‍ എത്തിയത് സുനില്‍ ചിട്ടി നടത്തിയ വകയില്‍ ജയ്മോന്‍ ലൂക്കോസിനു പണം നല്‍കാനുണ്ട് എന്നത് തന്നെയായിരുന്നു. സുനില്‍, ഭാര്യ ഷാന്റി എന്നിവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ആണെന്നും പതിനാല് ദിവസത്തിനുള്ളില്‍ ഈ പണവും കോടതി ചെലവും മറ്റും ഉള്‍പ്പെടെ 26000 പൗണ്ട് പരാതിക്കാരന് നല്‍കണം എന്നുമായിരുന്നു കോടതിയുടെ വിധി.
യുകെയില്‍ മലയാളികള്‍ നടത്തിയ ചിട്ടികളില്‍ ചേര്‍ന്ന് പണം നഷ്ടമായ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഒരു വിധിയാണ് ലെസ്റ്റര്‍ കോടതിയില്‍ ഉണ്ടായിരിക്കുന്നത്. യുകെയില്‍ ചിട്ടി നടത്തുന്നതും ചിട്ടിയില്‍ ചേരുന്നതും നിയമ വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ചിട്ടിയില്‍ നഷ്‌ടമായ പണത്തിനു വേണ്ടി കേസിന് പോയാല്‍ പുലിവാലാകുമെന്നും കരുതി നിശബ്ദരായിരുന്ന ആളുകള്‍ക്ക് ഇനി ധൈര്യമായി കോടതിയെ സമീപിക്കാം എന്നതാണ് ഈ വിധിയിലെ ഒരു സുപ്രധാന നേട്ടം.
വാറ്റ്‌ഫോഡ് വേഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം. കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്ടര്‍ ടോം ഫിലിപ്പ് തോമസ് & ഡന്‍സില്‍ വില്‍സ്സന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറുക.
പ്രവേശനം സൗജന്യമാണ്.
വിലാസം: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. April 20th Friday @7pm.