കൗമാരക്കാരായ നിരവധി ഫുട്ബോൾ താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ ഫുട്ബോൾ പരിശീലകന് ബ്രിട്ടണിൽ 31 വർഷം തടവുശിക്ഷ. ലിവർപൂൾ ക്രൗൺ കോടതിയാണ് ഇന്നലെ മുൻ ഫുട്ബോൾ പരിശീലകൻ ബാരി ബെന്നലിനെ 31 വർഷം തടവിനു ശിക്ഷിച്ചത്.
പിശാചിന്റെ അവതാരമെന്ന് പ്രതിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത ശിക്ഷ. എട്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള നിരവധി കുട്ടികളെ ഇയാൾ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി ദുരുപയോഗിക്കുകയും ഇതിനു വഴങ്ങാത്തവരെ ഫുട്ബോൾ കരിയറിൽനിന്നുതന്നെ ഒഴിവാക്കുകയും ചെയ്തതായാണ് പരാതി.
പന്ത്രണ്ടിലേറെപ്പെരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിധി. എന്നാൽ അമ്പതിലേറെപ്പേരെയെങ്കിലും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ പരാതിക്കാർ.
1979 മുതൽ 1991 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ കൗമാരക്കാരായ നിരവധി ഫുട്ബോൾ പ്രതിഭകളെ പീഡനത്തിന് വിധേയരാക്കിയത്. ഇതോടെ പലരുടെയും ഫുട്ബോൾ കരിയർ തന്നെ അവസാനിച്ചു. കളിതുടർന്ന പലരും മാനം രക്ഷിക്കാനായി ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓരോരുത്തരായി ഇക്കാര്യം തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് ലോകമറിയുന്ന പരിശീലകന്റെ അറിയാകഥകൾ പുറത്തായതും കോടതി ഇയാളെ ശിക്ഷിച്ചതും
ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലത്തിനുള്ളില്‍ ബ്രിട്ടനിലെ ഫാമിംഗ് വ്യവസായം ഇല്ലാതാകുമെന്ന് കോമണ്‍സ് കമ്മറ്റിയുടെ മുന്നറിയിപ്പ്. ഇക്കാലയളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കോമണ്‍സ് കമ്മറ്റി മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ സ്വതന്ത്ര വ്യാപാരക്കരാര്‍ സ്ഥാപിക്കാന്‍ 2020 അവസാനം വരെ സമയമുണ്ടെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വകനല്‍കുന്നതെന്നും കോമണ്‍സ് സര്‍വകക്ഷി ഫുഡ് ആന്റ് റൂറല്‍ അഫേയേര്‍സ് കമ്മറ്റി പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് സൃഷ്ടിക്കുന്ന ആഘാതത്തില്‍നിന്ന് ഉപഭോക്താക്കളെയും വ്യാപാരികളെയും സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കമ്മറ്റി ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രോസണ്‍ കോഴിയിറച്ചി വിലയില്‍ 87 ശതമാനവും ചെഡാര്‍ ചീസ് വിലയില്‍ 42 ശതമാനവും, ഗ്രേറ്റഡ് ചീസ് വിലയില്‍ 50 ശതമാനവും വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ വിധത്തിലുള്ള സ്വതന്ത്ര വ്യാപാര ബന്ധവും ഉപഭോക്തൃ ബന്ധവുമാണ് യുറോപ്യന്‍ യൂണിയനുമായി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്തരമൊരു വ്യാപാര ബന്ധം സ്ഥാപിക്കാന്‍ കഴിയുമോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കോമണ്‍സ് കമ്മറ്റി പറയുന്നു.
ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയന്‍ സബ്‌സിഡികള്‍ നഷ്ടമാകുകയും ലോക വ്യപാരാ സംഘടനയുടെ നിയമമനുസരിച്ച് വരാന്‍ സാധ്യതയുള്ള വര്‍ദ്ധിച്ച താരിഫും കണക്കിലെടുത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കമ്മറ്റി പറയുന്നു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പുതിയ സാമ്പത്തികപദ്ധതികള്‍ കൊണ്ടുവരണമെന്ന് കമ്മറ്റി പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പരിശോധനകളിലുണ്ടാകുന്ന കാലതാമസം മൂലം നശിക്കാനിടയുണ്ടെന്നും അവ കൃത്യ സമയത്ത് യഥാസ്ഥലങ്ങളില്‍ എത്തുന്നില്ലെന്നും കമ്മറ്റി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ഉല്‍പാദന മേഖലയ്ക്ക് കാര്യമായി സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷ്യ പാദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിയാത്തത് കാരണമാണ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ക്ഷീര ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്മറ്റി വ്യക്തമാക്കി. വില വര്‍ദ്ധനവ് മാംസ മേഖലയെക്കൂടി ബാധിക്കാന്‍ സാധ്യതയുണ്ട്.
ചിക്കൻ സ്റ്റോക്ക് തീർന്നതോടെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്ലറ്റുകൾക്ക് പൂട്ടുവീണു. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളിൽ ഭൂരിഭാഗവും പൂട്ടി.അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതർ. എന്നാൽ ഇക്കാര്യം ഇവർ സ്ഥിരീകരിക്കുന്നില്ല.
ചിക്കൻ വിതരണത്തിന് പുതുതായി കരാർ എടുത്ത ഡിഎച്ച്എൽ കമ്പനിയുടെ വിതരണ സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളിൽ സമയത്ത് വേണ്ടത്ര ചിക്കൻ എത്താതിരിക്കാൻ കാരണം. ഔട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആരെയും നിർബന്ധിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളവും കൃത്യമായി നൽകുമെന്നാണ് കെഎഫ്സിയുടെ വിശദീകരണം. എന്നാൽ പൂട്ടിയ ഔട്ട്ലറ്റുകൾ ഭൂരിഭാഗവും സ്വകാര്യ ഫ്രാഞ്ചൈസികളായതിനാൽ ഇവരുടെ ശമ്പളക്കാര്യത്തിൽ അന്തിമ തീരുമാനം ഫ്രാഞ്ചൈസി ഉടമസ്ഥരുടേതാകും.
കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്‌സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളംതെറ്റിത്തുടങ്ങിയത്. അതുവരെ സൌത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപിച്ചതോടെയാണ് കാര്യങ്ങൾ തകരാറിലായത്. ഇവർക്ക് രാജ്യത്തിന്റെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ശാഖകൾ ഓരോന്നായി പൂട്ടേണ്ട സ്ഥിതിയായി.
പുതിയ ഡെലിവറി പാർട്നറുടെ ഭാഗത്തുനിന്നുള്ള വീഴ്ച മനസിലാക്കി പ്രശ്നം പരിഹരിക്കാൻ സാധിക്കുംമുമ്പേ സ്റ്റോക്ക് തീർന്ന് ശാഖകൾ പലതും തുറക്കാനാകാത്ത സ്ഥിതിയായതാണ് പ്രശ്നം ഗുരുതരമാക്കിയത്. അടുത്തു തന്നെ പ്രശ്നം പരിഹരിക്കുമെന്ന് കെഎഫ്സി അധികൃതർ അറിയിച്ചു
പതിനെട്ട് വയസ്സിനു താഴെയുള്ള ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ചൂഷണമായി കണക്കാക്കും. ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സി രജിസ്ട്രാര്‍ ജാക്കി ടേര്‍ലാന്റ് ആണ് പുതിയ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കില്‍ പോലും ചൂഷണമായി കണക്കാക്കുമെന്ന് ടേര്‍ലാന്റ് അറിയിച്ചു. തങ്ങളുടെ സ്ഥാനത്തിന്റെ വിശ്വാസ്യതയാണ് ഇപ്രകാരം ചെയ്യുന്നതിലൂടെ ഇന്‍സ്ട്രക്ടര്‍മാര്‍ നശിപ്പിക്കുന്നത്. വിശ്വാസ വഞ്ചന കാണിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ പദവില്‍ നിന്നും നീക്കം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
സുരക്ഷിതമായി വാഹനമോടിക്കുവാന്‍ ആളുകളെ പ്രാപ്തരാക്കുകയെന്നതാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാഡേര്‍ഡ് ഏജന്‍സിയെ സംബന്ധിച്ചിടത്തോളം പ്രധ്യാന്യമുള്ള കാര്യമെന്ന് ഡിവിഎസ്എയുടെ കൗണ്ടര്‍ ഫ്രോഡ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി ആന്‍ഡി റൈസ് പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വീഴ്ച്ച വരുത്തുന്നത് അനുവദിക്കാന്‍ കഴിയുന്നല്ല. വീഴ്ച്ചകള്‍ ഉണ്ടായതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ പോലീസ് സഹായം തേടുമെന്നും റൈസ് പറയുന്നു.
ഡ്രൈവിംഗ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ പ്രവര്‍ത്തിക്കുയാണെങ്കില്‍ അവരെ ഔദ്യോഗിക പദവിയില്‍ തുടരാന്‍ അനുവദിക്കില്ല. അത്തരം വീഴ്ച്ചകള്‍ വരുത്തുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ തങ്ങളുടെ ജോലിയില്‍ തുടരാന്‍ അര്‍ഹരെല്ലെന്നും ആന്‍ഡി റൈസ് പറയുന്നു. 2016-17 കാലഘട്ടത്തില്‍ ലൈംഗിക അതിക്രമ പരാതികള്‍ ഉള്‍പ്പെടെയുളള ഏതാണ്ട് 109 ഓളം കേസുകളാണ് ഇന്‍സ്ട്രക്ടര്‍മാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. നാല് വര്‍ഷം കൂടുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ഓഡിറ്റിംഗും നടക്കാറുണ്ട്.
പതിനെട്ടു വയസു തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. ചെസ്റ്റര്‍ ബൗട്ടണ്‍ ഹാള്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനായിരുന്ന ലീ ഫ്രാന്‍സിസ് ഡിക്‌സനാണ് ജയിലഴിക്കുള്ളിലായത്. മൂന്ന് കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഡിക്‌സണ്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്നാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
സംഭവങ്ങളെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പുറമെ ഡിക്‌സന്റെ വീടും നഷ്ടമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ജഡ്ജ് പാട്രിക് തോംസണ്‍ വിധി പ്രസ്താവിച്ചപ്പോള്‍ മുന്‍ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ ആത്മസംയമനം കൈവിട്ടു.
സ്‌കൂളിലെ ജീവനക്കാരനായി ജോലി ചെയ്യവെയാണ് ലീ വിശ്വാസ ലംഘനം നടത്തിയതെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഇര ഡിക്‌സണോട് സ്‌കൂളിലെ കാര്യങ്ങളും, ക്യാന്റീനെക്കുറിച്ചും പറഞ്ഞതിന് പുറമെ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്തതുമാണ് പ്രോസിക്യൂട്ടര്‍ കെവിന്‍ ജോണ്‍സ് ചൂണ്ടിക്കാണിച്ചത്. അതേസമയം സ്‌കൂളില്‍ അധ്യാപകന്റെ റോളല്ല ഡിക്‌സണ്‍ നിര്‍വ്വഹിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
സ്‌കൂളിന് പുറത്ത് നൈറ്റ് ക്ലബില്‍ വെച്ചാണ് മുന്‍ താരവും ഇരയായ വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയത്. 2017 ഏപ്രിലില്‍ സംഭവം അരങ്ങേറുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്ന് എംഐ5ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരുടെ തലവനായ ഖുറം ബട്ട് 2015 മുതല്‍ എംഐ5ന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ അന്‍ജം ചൗധരിയുടെ ശിഷ്യനാണ് ഖുറം ബട്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഏതാണ്ട് 30 ഓളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും രഹസ്യ പോലീസിന്റെയും നീരിക്ഷണ വലയത്തിലായിരുന്നു ഇയാള്‍. എംഐ5ന്റെ നിരീക്ഷണങ്ങള്‍ ഇയാളില്‍ നിന്ന് മാറി മറ്റു കുറ്റവാളികളിലേക്ക് തിരിഞ്ഞതാണ് ആക്രമണം നടക്കാന്‍ ഹേതുവായത്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചിലരിലേക്ക് എംഐ5ന്റെ നിരീക്ഷണം മാറിയ സമയത്താണ് ആക്രമണം ഉണ്ടായത്.
ബാര്‍ക്കിംഗിലെ ഫ്‌ളാറ്റിനടുത്ത് വെച്ച് റാഷിദ് റെഡൗണ്‍, യൂസഫ് സാഗ്ബ എന്നീ ഭീകരര്‍ ആക്രമണത്തിനായി വാന്‍ സജ്ജമാക്കുന്ന സമയത്ത് വിവരം പോലീസിനെ അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി അലംഭാവം കാണിച്ചു. വാനില്‍ ആക്രമണത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാരായ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ തീവ്രവാദികള്‍ പിന്നീട് കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയുമായിരുന്നു.
ഖുറം ബട്ട് സോകോട്‌ലന്റ് യാര്‍ഡിന്റെയും എംഐ6ന്റെയും കനത്ത നിരീക്ഷണത്തിലുള്ള തീവ്രവാദികളിലൊരാളായിരുന്നു. ആക്രമണം നടന്ന ദിവസം രാത്രിയിലും ഇയാള്‍ നിരീക്ഷണ വലയത്തിലായിരുന്നുവെന്ന് മുന്‍ സ്വതന്ത്ര നിരീക്ഷകനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ ശക്തമായി തുടര്‍ന്നിട്ടും ആക്രമണം നടന്നത് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഗൗരവപൂര്‍ണമായ ഇടപെടല്‍ നടക്കാത്തതിനാലാണ്. ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്റ്റിയെന്ന യുവതിയുടെ കാമുകന്‍ ജെയിംസ് ഹോഡര്‍ പ്രതികരിച്ചു.
ലണ്ടന്‍: റിലീജിയസ് സ്‌കൂളുകളില്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം എന്ന നിബന്ധന എടുത്തു കളയുമെന്ന് എജ്യൂക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. സണ്‍ഡേ ടൈസിലെ അഭിമുഖത്തിലാണ് ഹിന്‍ഡ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ഗ്രാമര്‍ സ്‌കൂളായ സെയിന്റ് ആംബ്രോസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹിന്‍ഡ്‌സിന്റെ ഈ പദ്ധതി സാമൂഹികമായ വിഭജനത്തിനും ഹേറ്റ് ക്രൈമുകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും കാരണമാകുമെന്ന് ക്യാംപെയിനര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കുട്ടികളെ തെരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ഇത്. നിലവിലുള്ള നിയമം ഒഴിവാക്കുന്നത് മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം വര്‍ദ്ധിപ്പിക്കുമെന്നും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കിടയിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും ഹ്യൂമനിസ്റ്റ് യുകെ കുറ്റപ്പെടുത്തുന്നു. ഫെയ്ത്ത് സ്‌കൂളുകളിലെ 50 ശതമാനം ഇളവ് ഈ വിവേചനത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നും അത് എടുത്ത് കളയരുതെന്നുമാണ് സംഘടന പറയുന്നത്.
സ്‌കൂളുകളിലെ വിവേചനം സാമൂഹികമായ വിവേചനത്തിലേക്കായിരിക്കും നയിക്കുക. നമ്മുടെ സ്‌കൂളുകളില്‍ ശരിയായ സംസ്‌കാരം പഠിപ്പിച്ചില്ലെങ്കില്‍ സമൂഹം എങ്ങനെ നേര്‍വഴിക്കു നീങ്ങുമെന്ന് ഹ്യൂമനിസ്റ്റ് യുകെ പബ്ലിക് അഫയേഴ്‌സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ റിച്ചി തോംസണ്‍ ചോദിക്കുന്നു. സ്‌റ്റേറ്റ് ഫണ്ടഡ് ഫ്രീ സ്‌കൂളുകളില്‍ നിന്ന് ഈ നിയമം എടുത്തു കളയുമെന്ന് തെരേസ മേയ് തെരഞ്ഞെടുപ്പ് വാദ്ഗാനം നല്‍കിയിരുന്നെങ്കിലും മുന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഇത് നടപ്പാക്കിയിരുന്നില്ല. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടുമെന്നതായിരുന്നു അതിന് ന്യായീകരണമായി ഗ്രീനിംഗ് ചൂണ്ടിക്കാട്ടിയിരുന്നത്.
ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത് കോഴ്‌സുകള്‍ മുന്നോട്ടു വെക്കുന്ന ജോലി സാധ്യതകള്‍ പരിഗണിച്ചാകണമെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയുടെ ചെലവുകള്‍, വിദ്യാര്‍ത്ഥിക്ക് കോഴ്‌സ് കൊണ്ടുണ്ടാകുന്ന പ്രയോജനം, രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയാണ് ഹിന്‍ഡ്‌സ് നിര്‍ദേശിച്ച മൂന്ന് കാര്യങ്ങള്‍. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഒരേ കോഴ്‌സുകള്‍ക്ക് ഒരേ ഫീസ് നിരക്ക് തന്നെയാണ് ഈടാക്കി വരുന്നതെന്നും അദ്ദേഹം സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേട്ടമുണ്ടാകാറുണ്ട്. വിവിധ നിരക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യതകള്‍ ലഭിക്കുന്ന വിധത്തിലുള്ള ഒരു സംവിധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ഫണ്ടിംഗില്‍ സുപ്രധാന പ്രഖ്യാപനം സര്‍ക്കാര്‍ ഈയാഴ്ച നടത്താനിരിക്കെയാണ് ഹിന്‍ഡ്‌സിന്റെ പരാമര്‍ശങ്ങള്‍. ട്യൂഷന്‍ ഫീസുകളില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായേക്കും. നിലവില്‍ 9250 പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസ്. ഇത് 6000 പൗണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്ക് 6.1 ശതമാനമായി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.
കഴിഞ്ഞ ഓട്ടമില്‍ വാഗ്ദാനം ചെയ്ത ഫീസിളവും വിദ്യാഭ്യാസ ഫണ്ടിംഗിലെ പരിഷ്‌കാരങ്ങളുമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ഫീസും വാടക ഉള്‍പ്പെടെയുള്ള ചെലവുകളും മൂലം വിദ്യാര്‍ത്ഥികള്‍ കടക്കെണിയിലാകുന്നതായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ വിലിയിരുത്തല്‍ അനുസരിച്ച് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാനുള്ള കാലപരിധി വെട്ടിക്കുറച്ചേക്കുമെന്നും സണ്‍ഡേ ടൈംസ് പറയുന്നു.
ഭക്ഷണം, മരുന്ന് എന്നിവയിലെ യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് തുരങ്കം വെക്കാനൊരുങ്ങി തീവ്രവലതുപക്ഷ സംഘടനകള്‍. ഇതു സംബന്ധിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് വലതുപക്ഷ സംഘടനകളുടെ ശ്രമം. യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 10 തീവ്രവലതുപക്ഷ സംഘടനകളും ലിബര്‍റ്റേറിയന്‍ ഗ്രൂപ്പുകളും ചേര്‍ന്നാണ് അമേരിക്കയുമായി സ്വതന്ത്രവ്യാപാര ബന്ധം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ സ്വതന്ത്രവ്യാപാരബന്ധം സ്ഥാപിച്ചാല്‍ ബ്രിട്ടനില്‍ നിരോധിച്ചിട്ടുള്ള മരുന്നുകളും മാംസഉല്‍പ്പന്നങ്ങളും കെമിക്കലുകളും ഇറക്കുമതി ചെയ്യാനുള്ള കരാര്‍ നിലവില്‍ വരുത്താനാകും.
പരിസ്ഥിതി സംരക്ഷണങ്ങള്‍ക്കായുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെടുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഓയില്‍ ഭീമന്മാരായ ചാള്‍സ്, ഡേവിഡ് കോച് എന്നിവര്‍ ഫണ്ട് ചെയ്യുന്ന ഗാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍ഡ് ബ്രകെ്‌സിറ്റിനായി വാദിച്ചുകൊണ്ടിരിക്കുന്ന ടോറി എംഇപി ഡാനിയേല്‍ ഹന്നാന്‍ സ്ഥാപിച്ചിട്ടുള്ള ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് (IFT)എന്നിവരാണ് സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥാപനങ്ങള്‍. ഇനിഷ്യയേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് അബദ്ധവശാല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ യുഎസ്-യുകെ സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ കരാര്‍ പ്രകാരം അമേരിക്കയുടെ വ്യാപാര നയങ്ങള്‍ യുകെ അംഗീകരിക്കണമെന്നും പറയുന്നു.
അമേരിക്കന്‍ വ്യാപാര നയങ്ങളെക്കാളും കൂടുതല്‍ യുക്തിസഹമായ നിയമങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കുന്നത്. ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വ്യാപാര ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ ക്ലോറിനേറ്റഡ് കോഴി ഇറച്ചിയും ഹോര്‍മോണ്‍ കുത്തിവെച്ചിട്ടുള്ള ബീഫും ബ്രിട്ടനില്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുവാദം ലഭിക്കും. സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ മാര്‍ക്കറ്റ് ലഭ്യമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വാങ്ങിക്കാന്‍ കഴിയുന്നതിനേക്കാളും ചെറിയ തുകയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നാണ് വാദം.
ഇപ്പോള്‍ തുടര്‍ന്ന് വരുന്ന യുറോപ്യന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയാലെ ഇവ സാധ്യമാകൂ. വില്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സുരക്ഷിതമായ ഉല്‍പന്നമാണോ ഇതെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ യുകെ-യുഎസ് വ്യാപാര ബന്ധത്തെ അട്ടിമറിക്കാനാണ് സമ്മര്‍ദ്ദതന്ത്രം ഉപയോഗിക്കുന്ന സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും ഇറക്കുമതി നിയന്ത്രണങ്ങളെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗ്രീന്‍പീസ് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഡൂഗ് പാര്‍ പറഞ്ഞു.
അസുഖം ബാധിച്ച കുട്ടികളെ പരിപാലിക്കാന്‍ അമ്മമാരെക്കാളും കൂടുതല്‍ സമയം ചെലവിടുന്നത് അച്ഛന്മാര്‍. മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. സാധരണഗതിയില്‍ കുട്ടികളെ പരിപാലിക്കുന്നതും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും അമ്മമാരാണ്. എന്നാല്‍ മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അച്ഛന്‍മാര്‍ക്കാണെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. എവര്‍ഗ്രീന്‍ ലൈഫ് എന്ന ഹെല്‍ത്ത് ആപ് നടത്തിയ സര്‍വ്വേയിലാണ് അച്ഛന്‍മാര്‍ ജോലിയില്‍നിന്ന് അവധിയെടുത്ത് കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള 1,000 മാതാപിതാക്കളിലാണ് സര്‍വ്വേ നടത്തിയത്. പത്തില്‍ ഒരു ശതമാനം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ ജോലിയില്‍ നിന്ന് പത്തിലേറെ ദിവസങ്ങള്‍ മാറിനില്‍ക്കുന്നവരാണ്.
ആസ്ത്മ. അലര്‍ജി, പ്രമേഹം തുടങ്ങിയ സ്ഥിരമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ അവധിയെടുക്കുന്നവരാണ്. അസുഖ ബാധിതരായ കുട്ടികള്‍ മാതാപിതാക്കളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യം വെച്ചതെന്ന് എവര്‍ഗ്രീന്‍ സിഇഒ സ്റ്റീഫന്‍ ക്രിച്ച്‌ലോ പറഞ്ഞു. രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പ്രധാനമായും സര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. വളരെ വിലപ്പെട്ട ജോലി സമയം മാതാപിതാക്കള്‍ക്ക് ഇത്തരം അസുഖങ്ങള്‍ വരുന്നതു വഴി നഷ്ടമാകുന്നുണ്ട് എന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. ഈ നഷ്ടപ്പെട്ട ജോലിസമയം മറ്റൊരു അവധി ദിവസം ജോലി ചെയ്യുന്നതു വഴിയോ കൂടുതല്‍ സമയം ജോലി ചെയ്യുന്നതു വഴിയോ നികത്താന്‍ അവര്‍ ശ്രമിക്കുന്നു. അവധിയെടുക്കുന്നതു മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്ന മാതാപിതാക്കളുമുണ്ടെന്നാണ് സര്‍വ്വേയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടാമത്തെ പ്രത്യാഘാതം. എന്തായാലും ആരോഗ്യം പണത്തേക്കാള്‍ വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.
യുകെയില്‍ ജീവിക്കുന്ന കുടുംബത്തിന് ശരാശരി 231 പൗണ്ട് കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ചെലവാകുന്നുണ്ട്. ഏഴില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഇത് 500 പൗണ്ട് വരെ ചെലവാകുന്നതായി സര്‍വ്വേ പറയുന്നു. സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെ ആളുകളും ജിപിയുടെയോ ഡോക്ടര്‍മാരുടെയോ സേവനം ലഭ്യമാകുന്നതിന് ഏറെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് പറയുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാസത്തില്‍ 15 മണിക്കൂറെങ്കിലും ചെലവാക്കേണ്ടി വരുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പ്രതികരിച്ചു.