UK

ലണ്ടന്‍: എന്‍എച്ച്എസ് സംവിധാനം പാടെ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം യുകെയില്‍ നിലവിലുള്ള യൂണിവേഴ്‌സല്‍ സിസ്റ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സംവിധാനം തകരാന്‍ പോകുകയാണെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുക പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നോണ്‍ പേഴ്‌സണല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു വേണ്ടി നികുതി വര്‍ദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നതെന്ന് തന്റെ എതിര്‍ പാര്‍ട്ടിയുടെ നയത്തെ ആക്രമിക്കാന്‍ ട്രംപ് ചെയ്ത ട്വീറ്റ് പക്ഷേ യുകെയുമായുള്ള വാക്‌പോരാട്ടത്തിലേക്കാണ് നയിച്ചത്.

കഴിഞ്ഞയാഴ്ച എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആ പ്രകടനത്തിലെ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അതില്‍ പങ്കെടുത്തവര്‍ ആരും 28 മില്യന്‍ നങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. എന്‍എച്ച്എസ് വെല്ലുവിളികളെ നേരിടുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്‌സല്‍ കവറേജ് അവതരിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനം നോക്കാതെ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ഇവിടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹണ്ട് പറഞ്ഞു.

ഹെല്‍ത്ത് മിനിസ്റ്ററിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസ മേയും രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം നല്‍കുന്ന എന്‍എച്ച്എസ് സംവിധാനത്തില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രിയെ ഉദ്ധിച്ചുകൊണ്ട് വക്താവ് പറഞ്ഞത്. എന്‍എച്ച്എസ് ഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണുള്ളത്. ബജറ്റില് 2.8 മില്യന്‍ അധിക തുകയും അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഫണ്ട് അന്താരാഷ്ട്ര സര്‍വേയില്‍ എന്‍എച്ച്എസിനെ ലോകത്തെ മികച്ച ആരോഗ്യ സേവന സംവിധാനമായി രണ്ടാമതും തിരഞ്ഞെടുത്തിരുന്നതായും മേയ് പറഞ്ഞു. എന്‍എച്ച്എസിനെ ഇഷ്ടപ്പെടുന്നതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും ടോറികള്‍ അതിനോടു ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണെന്നും ലേബര്‍ നേതാവ് പറഞ്ഞു.

മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.

 

രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.

 

ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ: ഈ വരുന്ന ഫെബ്രുവരി പത്ത് ശനിയാഴ്ച, മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെയും യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ നടത്തുന്ന യുക്മ യൂത്ത് പ്രോഗ്രാമിലേക്കു വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സദയം ക്ഷണിക്കുന്നു. മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെ സഹകരണത്തോടെയാണ്  യൂത്ത് പ്രോഗ്രാം നടത്തുന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന പ്രൊഫെഷണൽ വിദ്യാർത്ഥികളും വിദഗ്ധരും നയിക്കുന്ന വർക്ക് ഷോപ്പിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വിവിധ പ്രൊഫഷനുകളെക്കുറിച്ചും അതിന്റെ അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ചും കരിക്കുലത്തെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രാമർ സ്കൂൾ അഡ്മിഷനെക്കുറിച്ചും ഈ പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കും .

കഴിഞ്ഞ മാസം ‘യുക്മ യൂത്ത്’ ചെൽറ്റൻഹാമിൽ വെച്ച് ‘യുക്മ സൗത്ത് വെസ്റ്റിന്റെ’ നേതൃത്വത്തിൽ നടത്തിയ യൂത്ത് പ്രോഗ്രാമിന് മികച്ച പിന്തുണയാണ് ലഭിച്ചത് . യുകെയിലെ വിവിധ റീജിയനുകളിൽ ഇതുപോലെയുള്ള കരിയർ ഗൈഡൻസ് യൂത്ത് പ്രോഗ്രാം നടത്തുവാൻ യുക്മ യൂത്തിനെ സമീപിച്ചിട്ടുണ്ട്. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ ദീപ ജേക്കബ്ബ്, യുക്മ നാഷണൽ എക്സിക്യുട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർക്കാണ് യുക്മ യൂത്തിന്റെ ചുമതല. ഇന്ത്യയിൽ വിദ്യാഭ്യാസം കഴിഞ്ഞ മാതാപിതാക്കൾക്ക് ഇവിടെത്തെ വിദ്യാഭ്യാസ രീതികളെക്കുറിക്കും ഇവിടത്തെ കരിക്കുലത്തെക്കുറിച്ചും ( Key stages up to A Level ) യൂണിവേഴ്സിറ്റി അഡ്മിഷനെക്കുറിച്ചും മറ്റും അറിയുവാൻ ഇതുപോലെയുള്ള അവസരങ്ങൾ പ്രയോജനകരമാണ്

പേർസണൽ സ്റ്റേറ്റ്മെൻറ് എഴുതുന്നതിനെക്കുറിച്ചും UCAS നോൺ അക്കാഡമിക് പോയിന്റ് എങ്ങനെ നേടാമെന്നും GCSE subject സെലക്ഷനെക്കുറിച്ചും മറ്റും അറിയുവാനുള്ള അവസരവും ഈ യൂത്ത് പ്രോഗ്രാമിൽ ഉണ്ടായിരിക്കും. പഠ്യേതര വിഷയങ്ങളെക്കുറിച്ചുള്ള മോട്ടിവേഷണൽ പ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട് . മെഡിസിൻ, എഞ്ചിനീയറിംഗ്, ഫാർമസി, സൈക്കോളജി , നഴ്സിംഗ് മുതലായ കരിയർ സാധ്യതകളെക്കുറിച്ചും അഡ്മിഷൻ നടപടി ക്രമങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും .

രജിസ്‌ട്രേഷൻ കൃത്യം 1.30 pm നു തന്നെ ആരംഭിക്കും. രണ്ടു മുതൽ ആറു മണിവരെയാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക്‌ താഴെപറയുന്നവരുമായി ബന്ധപ്പെടുക :

Mr Wilson Mathew 07703722770

Mr Kalesh Bhaskaran 07725866552

Mr Sheejo Varghese 07852931287

Mr Thankachan Abraham  07883 022378

Venue : Mancester Malayalee Association
C/O Bridgelea Pupil Referral Unit
Mount Road, Manchester
M18 7GR

ന്യൂസ് ഡെസ്ക്

സംഘമായെത്തുന്ന യാത്രക്കാര്‍ക്ക് സീറ്റ് പലയിടത്തായി നല്‍കുകയും ഒന്നിച്ചിരിക്കാനായി ഇവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നതായി പരാതി. സാധാരണയായി കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ് യാത്രക്കാരുടെ സീറ്റ് ക്രമീകരിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരം സീറ്റ് ക്രമീകരണങ്ങള്‍ സുതാര്യമാക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വക്താവ് അറിയിച്ചു. അതേസമയം തങ്ങളുടെ നടപടി ക്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിവുള്ളവയാണെന്ന് റയന്‍എയര്‍ വക്താവ് അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സംഘങ്ങളായും അല്ലാതെയും വിമാനയാത്ര നടത്തിയിട്ടുള്ള 4000ത്തോളം പേരില്‍ നിന്ന് നടത്തിയ വിവരശേഖരണത്തില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്ന ഏര്‍പ്പാട് ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിവരശേഖരണം നടത്തിയ പകുതിയില്‍ ഏറെപ്പേരും സംഘങ്ങളായി ഒന്നിച്ച് യാത്ര ചെയ്യണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വന്നുവെന്നാണ് അറിയിച്ചത്. എന്നാല്‍ ചിലര്‍ കമ്പ്യൂട്ടറിലെ പേരിന്റെ ക്രമത്തിലാണ് സീറ്റ് അനുവദിച്ചിരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ അറിയിച്ചു.

 

സംഘങ്ങളായി വിമാനയാത്ര നടത്തുന്നവര്‍ ഒന്നിച്ചിരിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടി വരുന്നുണ്ട്. അത്തരത്തില്‍ കൂടുതല്‍ പണം നേടാനായി സംഘങ്ങളെ വ്യത്യസ്ത സ്ഥലങ്ങളില്‍ സീറ്റ് നല്‍കിയിരുന്നതായി പത്തില്‍ ആരു പേരും അഭിപ്രായപ്പെടുന്നു. സീറ്റുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നിച്ച് യാത്ര ചെയ്യാനായി ചിലര്‍ കൂടുതല്‍ പണം മുടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് പറയുന്നു.

സംഘങ്ങളായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരെ ഒന്നിച്ചിരുത്താതെയുള്ള സീറ്റ് ക്രമീകരണം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സംഘങ്ങളായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള അവസരമുണ്ടാക്കുമെന്നും ഹെയിന്‍സ് പറഞ്ഞു. പരിശോധനയില്‍ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ നടപടിക്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിവുള്ളവയാണെന്നും 2 യൂറോ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്നും കൂടാതെ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബത്തിന് സൗജന്യമായി സീറ്റ് ലഭിക്കുമെന്നും റയന്‍എയര്‍ വക്താവ് അറിയിച്ചു. ഒന്നിച്ച് സീറ്റ് ലഭിക്കാന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ ശ്രമിക്കാമെന്നും തങ്ങളുടെ സീറ്റ് ക്രമീകരണം അത്തരം അല്‍ഗോരിതം അനുസരിച്ചുള്ളവയാണെന്നും ഈസിജെറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മലയാളംയുകെ ന്യൂസ് ടീം

ഭാഗ്യം… മനുഷ്യനുണ്ടായ കാലം മുതല്‍ എന്നും അവന്‍ അന്വേഷിച്ചുപോന്നത് അതാണ്. എങ്ങനെങ്കിലും എനിക്ക് ഭാഗ്യം വന്നു ചേര്‍ന്നാല്‍ മതിയായിരുന്നു. ജീവിതത്തില്‍ ഇങ്ങനെ ചിന്തിക്കാത്തവരെ കണ്ടെത്തുക അത്യന്തം ശ്രമകരം. ഭഗ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ് നമ്മളെ പല കുഴികളിലും ചാടിക്കുന്നത്. ഭാഗ്യം ലഭിക്കുകയാണ് സമ്പത്തുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന് തെറ്റിദ്ധരിച്ചുവെച്ചിരിക്കുകയാണ് അവന്‍. എന്നാല്‍ ഇതില്‍ വല്ല കാര്യവുമുണ്ടോ. അങ്ങനെ വെറുതെ ഭാഗ്യം നമ്മേ തേടി എത്തുമോ. എത്തുമെന്ന് പ്രതീക്ഷിച്ചാണ് പലരും സ്ഥിരമായി ലോട്ടറി എടുക്കുന്നത്. ഒറ്റയടിക്കങ്ങ് പണക്കാരന്‍ ആകാമല്ലോ.

എന്നാൽ പ്രവാസികളായി യുകെയിൽ എത്തിയപ്പോൾ ആദ്യമൊക്കെ ലോട്ടറി എടുക്കുന്നതിൽ നിന്നും ഒരൽപം മാറിനിന്നു എങ്കിലും വളരെ ചെറിയ കാശിന് ലോട്ടറി കരസ്ഥമാക്കാൻ കഴിയും എന്നത് പലരെയും ഇതിലേക്ക് ആകർഷിച്ചു. അത് കൂടാതെ പലരും കോർണർ ഷോപ്പുകളുമായി ജീവിതം കരുപ്പിടിച്ചപ്പോൾ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പതിവായി. കൂടാതെ അസോസിയേഷൻ, ജോലി സ്ഥലം, എന്ന് തുടങ്ങി പലവിധ ലോട്ടറി സിന്ഡിക്കേറ്റുകളും പ്രവർത്തിക്കുന്നുണ്ട് എന്ന് ഏവർക്കും അറിവുള്ളതാണ്… അത് നിയമപരവുമാണ്..

എന്നാൽ എത്ര പേര് എടുത്ത ടിക്കറ്റ് കൃത്യമായി റിസൾട്ടുമായി പരിശോധിക്കുന്നുണ്ട്? യുകെയിൽ ആഴ്ചയിൽ രണ്ട് മില്യണയേഴ്‌സ്.. ഓരോ ടിക്കറ്റ് എടുക്കുമ്പോഴും ഒരു റാഫിൾ ടിക്കറ്റ് നമ്പർ ലഭിക്കുന്നു. അടിച്ചാൽ ഒരു മില്യൺ പൗണ്ട്.. ഇതാ ഒരു മില്യൺ പൗണ്ട് നഷ്ട്ടപ്പെടുവാൻ സാധ്യത വന്നിരിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലെ ന്യൂകാസിലിൽ നിന്നും വാങ്ങിയ ലോട്ടോ ടിക്കറ്റിലെ റാഫിൾ നമ്പറായ JADE 4169 9261 ടിക്കറ്റിനാണ് ഒരു മില്യൺ പൗണ്ട്  അടിച്ചിരിക്കുന്നത്. എന്നാൽ ഒരു മില്യൺ നേടിയ റാഫിൾ ടിക്കറ്റ് ഇതുവരെ അവകാശിയില്ലാതെ കിടക്കുകയാണ്. 2018 ജനുവരി പതിനേഴാം തിയതി നടന്ന ലോട്ടോ നറുക്കെടുപ്പിലെ റാഫിൾ ടിക്കറ്റ് വിജയിയെ ആണ് ഇപ്പോൾ തേടുന്നത്.

ടിക്കറ്റ് നഷ്ടപ്പെട്ടാലും ആദ്യത്തെ 30 ദിവസത്തിനുള്ളിൽ ലോട്ടറി അധികൃതരുമായി ബന്ധപ്പെട്ടാൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. ടിക്കറ്റിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലോട്ടറി വകുപ്പിന് നൽകിയാൽ മതി. എന്നാൽ റിസൾട്ട് വന്നു 30 ദിവസത്തിനുള്ളിൽ മാത്രമേ ഇത് സാധിക്കുകയുള്ളു. ഏതായാലും ടിക്കറ്റ് ഉള്ളവർക്ക് ആറ് മാസത്തെ കാലാവധി ആണ് ലഭിക്കുക… അതും പലിശയോട് കൂടി ലഭിക്കും…  അതുകൊണ്ട് നിങ്ങൾ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ അത് തപ്പിയെടുത്തു ഒരിക്കൽ കൂടി പരിശോധിക്കുക… ഭാഗ്യം ഏത് വഴിക്കാണ് വരുക എന്നറിവില്ല… വന്നത് നഷ്ട്ടപ്പെടാതിരിക്കട്ടെ… ടിക്കറ്റ് എടുത്തവർക്ക് ആശംസകളോടെ…

 

രാജേഷ് ജോസഫ്, ലെസ്ററർ

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ സ്‌നേഹം മാത്രം തൻറെ ജീവിതം കൊണ്ട് കാണിച്ച മഹാ ത്യാഗിയുടെ ഓര്‍മ്മയ്ക്കായി കുരിശുകള്‍ പണിയുന്ന നമ്മളില്‍ നിന്ന് ഇതുവരെ ക്രിസ്തു ജനിച്ചില്ല. മനസിനെ വല്ലാതെ ഭാരപ്പെടുത്തുന്ന ചോദ്യം നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന സാര്‍വത്രിക സഭ സ്വയം ചോദിക്കേണ്ട വിശ്വാസികള്‍ ആവര്‍ത്തിക്കെണ്ട ചോദ്യമായി ഈ കാലഘട്ടത്തില്‍ മാറിയിരിക്കുന്നു. നമ്മുടെ ജീവിതം പുല്‍ക്കൂടും കാല്‍വരിയുമായി മാറ്റാന്‍ സാധിക്കാതെ പോകുന്നത് എന്ത് എന്നുള്ളത്.

ഭൂമി ഇടപാടുകളും ലൈംഗീക ആരോപണങ്ങളും സ്വാര്‍ത്ഥതയും വിശ്വാസ ജീവിതത്തിൻറെ ഭാഗമായപ്പോള്‍ കുരിശിൻറെ ഭാരം കുറഞ്ഞു വന്നു. സഹനത്തിൻറെ തീച്ചൂളയില്‍ സ്‌നേഹത്തിൻറെ അടിത്തറയില്‍ കെട്ടപ്പെട്ട സഭ സ്വാര്‍ത്ഥതയുടേയും അധികാര ദാര്‍ഷ്യത്തിൻറെയും ഉപഭോഗ സംസ്‌ക്കാരത്തിൻറെയും ഭാഗമായിരിക്കുന്നു. രണ്ട് ഉള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുന്നതിനു പകരം രണ്ട് ഉള്ളവന്‍ ഒന്ന് ഉള്ളവൻറെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച് ഇല്ലാത്തവനെ പാടെ മറന്നും പെരുമാറുന്ന രീതി വേദനാജനകമാണ്.

അന്ധന് കാഴ്ച്ചയ്ക്കായും ചെകിടന് കേള്‍വിക്കായും വേശ്യയ്ക്ക് നീതിക്കായും നമ്മുടെ മുന്‍പില്‍ കേഴുമ്പോള്‍ മുഖം മറച്ച് നീതി നടപ്പാക്കാത്ത ക്രിസ്തു ശിഷ്യന്‍മാര്‍ക്ക് സംഭവിക്കുന്നത് പുരമുകളിലെ പ്രഘോഷണവും ഹൃദയങ്ങളിലെ അകല്‍ച്ചയുമാണ്.

ക്രിസ്തുവിനാല്‍ നനഞ്ഞ മണ്ണിലെ ചെളികൊണ്ട് നമുക്ക് കണ്ണുകള്‍ കഴുകാം. പ്രകാശം നമ്മുടെ കണ്ണുകളിലും ജീവിതത്തിലും പതിക്കട്ടെ. അന്ധനേയും കുരുടനേയും കണ്ണ് തുറന്ന് കാണാം. ചേര്‍ത്ത് പിടിക്കാം. ജോയേല്‍ പ്രവാചകൻറെ വാക്യങ്ങള്‍ ഓര്‍മ്മിക്കാം നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് അവിടുന്ന് ഉദാരവതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹ സമ്പന്നനുമാണ് ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ്.

RAJESH JOSEPH

എറണാകുളം-അങ്കമാലി അതിരൂപതാംഗവും ഗ്രന്ഥകാരനും പ്രഭാഷകനുമായ റവ. ഡോ. പോൾ മണവാളൻ (83) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാത്രി ഒന്പതോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇളവൂര്‍ സെന്റ് ആന്റണി പള്ളിയിലെ ഇടവക തിരുന്നാളിനൊരുക്കമായ നൊവേന കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വചന സന്ദേശം പങ്കുവച്ച ശേഷം അനുജന്‍ വറീതിന്റെ വസതിയില്‍ വന്ന് അത്താഴം കഴിച്ച് അല്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പോളച്ചനെ ഉടന്‍ തന്നെ അങ്കമാലി LF ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അച്ചന്‍ ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ ഡോക്ടറുടെ അടുത്തേയ്ക്ക് നടന്നു കയറുന്നതിനിടെ പൊടുന്നനെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും പോളച്ചന്‍ ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസ് ആന്റണി – ബെല്ല ദമ്പതികളുടെ ബന്ധുവായ അച്ചൻ 2016 ജൂണിൽ യുകെ സന്ദർശിക്കാൻ എത്തിയിരുന്നു. ജൂലൈ മാസത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ അച്ചൻ 2016 ജൂലൈ മൂന്നാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന പെരുന്നാളിന്റെ മുഖ്യ കാർമ്മികനായിരുന്നു. മണവാളനച്ചൻ അന്ന് നൽകിയ പെരുന്നാൾ സന്ദേശം സ്റ്റോക്ക് വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്ന മനോഹരമായ ജീവിതാനുഭവങ്ങൾ ആയിരുന്നു.

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എളവൂർ സെന്‍റ് ആന്‍റണീസ് (കുന്നേൽ) പള്ളിയിൽ. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് എടക്കുന്ന് പ്രീസ്റ്റ് ഹോമിലെത്തിക്കും. 4.30 മുതൽ എളവൂരിലെ വീട്ടിൽ പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11ന് എളവൂർ സെന്‍റ് ആന്‍റണീസ് പള്ളിയിൽ പൊതുദർശനം. മെത്രാന്‍മാരുടെ കാർമികത്വത്തിലായിരിക്കും സംസ്കാരശുശ്രൂഷകൾ.

എളവൂർ പരേതരായ മണവാളൻ മാത്യു-മറിയം ദന്പതികളുടെ മകനായി 1935 ഒക്ടോബർ ഒന്പതിനായിരുന്നു ജനനം. 1963 മാർച്ച് 10നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മലയാളസാഹിത്യത്തിൽ എംഎയും പിഎച്ച്ഡിയും നേടി. നോർത്ത് പറവൂർ, അങ്കമാലി പള്ളികളിൽ സഹവികാരിയായും പടിഞ്ഞാറേ ചേരാനല്ലൂർ, കാർഡിനൽ നഗർ, കാക്കനാട്, ചെങ്ങന്പുഴ നഗർ, എൻജിഒ ക്വാർട്ടേഴ്സ്, ചെങ്ങമനാട്, മംഗലപ്പുഴ പള്ളികളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഭാരതമാതാ കോളജിലും മംഗലപ്പുഴ, കാർമൽഗിരി, റൊഗാത്തെ സെമിനാരികളിൽ പ്രഫസർ, വൈക്കം സെന്‍റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ, അങ്കമാലി ലിറ്റിൽ ഫ്ളവർ, എറണാകുളം ലിസി, ചുണങ്ങംവേലി നിവേദിത, വിൻസന്‍റ് ഡിപോൾ സെൻട്രൽ കൗണ്‍സിൽ എന്നിവയുടെ സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. നിരവധി വേദികളിൽ പ്രഭാഷണങ്ങൾ നടത്തി. ഇരുപതു ഗ്രന്ഥങ്ങൾ രചിച്ചു. ലൂക്കാ സുവിശേഷം ധ്യാനവും വ്യാഖ്യാനവും ആണ് ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം.

ദീർഘനാളായി നിവേദിതയിലും തുടർന്ന് എടക്കുന്ന് പ്രീസ്റ്റ്ഹോമിലും വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: വറീത് (റിട്ട. ടെൽക്ക് എൻജിനിയർ), ജോസഫ് (ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), ജയിംസ് (നാഷണൽ ടെക്സ്റ്റൈയിൽ കോർപറേഷൻ റിട്ട. മാനേജർ), സിസ്റ്റർ ആനി മണവാളൻ എസ്എബിഎസ് (തിരുമുടിക്കുന്ന്), സിസ്റ്റർ ലിറ്റിൽ ട്രീസ എസ്എബിഎസ് (ആറ്റുപുറം), സിസ്റ്റർ റെയ്സി മണവാളൻ എസ്എബിഎസ് (ആലുവ), പരേതരായ സിസ്റ്റർ കനീസിയ സിഎംസി, സെബാസ്റ്റ്യൻ.

കവന്‍ട്രി: രണ്ടാമത് സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഫെബ്രവരി 17 ശനി ബെഡ്ഫോര്‍ഡില്‍ അരങ്ങേറും. യുകെയിലെയും കേരളത്തിലെയും മികച്ച ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുകെ മലയാളികള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പോയ വര്‍ഷത്തെ സംഗിതോത്സവത്തിന്റെ മാധുര്യം മനസ്സില്‍ നിന്ന് പോകാത്തവരും അവരില്‍ നിന്ന് സംഗീതോത്സവത്തെക്കുറിച്ച് അറിഞ്ഞവരും ഇത്തവണത്തെ പരിപാടി ഒരു കാരണവശാലും മിസ്സാവരുതെന്ന് തീരുമാനിച്ചു കഴിഞ്ഞു. ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗീതോത്സവത്തില്‍ യുക്മ സാംസ്‌കാരിക വിഭാഗം പ്രധിനിധി സി എ ജോസഫ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, വാറ്റ്ഫോഡ് കെസിഎഫ് പ്രധിനിധി സണ്ണിമോന്‍ മത്തായി, അവതാരിക രശ്മി പ്രകാശ് എന്നിവരും സാന്നിധ്യം അറിയിക്കും.

വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെ പാട്ടനുഭവം പങ്കിടുന്ന വേദിയായി സെവന്‍ ബീറ്റ്സ് സംഗീതോത്സവം മാറുമെന്ന് പ്രധാന സംഘാടകന്‍ ജോമോന്‍ മാമ്മൂട്ടില്‍ വ്യക്തമാക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ പങ്കെടുക്കുന്ന പരിപാടിയായിരിക്കും സെവന്റ് ബീറ്റ്‌സ് സംഗീതോത്സവമെന്ന സംഘാടകര്‍ അറിയിച്ചു. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ ബെഡ്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വെക്കും. യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ മിക്കവരും തന്നെ ബെഡ്ഫോര്‍ഡില്‍ ഒഎന്‍ വി സംഗീതോത്സവത്തില്‍ പങ്കെടുക്കും. കൂട്ടത്തില്‍ യുകെ മലയാളികള്‍ക്കിടയിലെ യുവതലമുറയെ ആവേശം കൊള്ളിക്കാന്‍ പോപ് ഗാനരംഗത്തു ചുവടു വയ്ക്കുന്ന ദിയ ദിനു വൂസ്റ്ററില്‍ നിന്നും എത്തുമ്പോള്‍ മികച്ച നര്‍ത്തകരുടെ പത്തിലേറെ സംഘങ്ങളാണ് പാട്ടിനു മേമ്പൊടിയായി താളം ചവിട്ടുക.

പാട്ടുകാരില്‍ മഴവില്‍ സംഗീത ശില്‍പി അനീഷ്, ജെനിത് തോമസ് കേറ്ററിംഗ്, ആത്മനാഥാ സ്നേഹരാജ ദൈവ കരുണ്യമേ എന്ന ക്രിസ്തിയ ഭക്തിഗാനം പാടിയ ബെഡ്ഫോര്‍ഡിലെ ഡൈന്ന ജോമോന്‍, ക്രിസ്ത്യന്‍ ആല്‍ബത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കേംബ്രിഡ്ജിലെ ടെസാ ജോണ്‍, കേംബ്രണിലെ ദേവികാ പ്രശാന്ത്, എന്നിവര്‍ ഗാനങ്ങളുമായി എത്തുമ്പോള്‍ കേംബ്രോണിലെ അഖില്‍ ജിജോ കോമഡി സ്‌കിറ്റുമായി കാണികളെ കൈയ്യിലെടുക്കും. എലീസ് പവീന്‍, ടെസ്മോള്‍, ഷാജു ഉതുപ് ലിവര്‍പൂള്‍, ലിന്‍ഡ ബെന്നി, അനിത നായര്‍, സജി ജോസഫ് ഹോഷം, ജോണ്‍സന്‍ ജോണ്‍, ഡോ. വിപിന്‍ നായര്‍ നോര്‍ത്താംപ്ടണ്‍, സത്യനാരായണന്‍, ദിലീപ് രവി, മിഥുന്‍ മോഹന്‍ ലണ്ടന്‍,മഞ്ജു റെജി, കിഷോര്‍, ഫെബി ഫിലിപ്, പ്രവീണ്‍, മരിയ റിജു, ജെസി പോള്‍, ജെസ്റ്റിനെ യൂജിന്‍, ടിന യൂജിന്‍, മിഥുന്‍ റോയ്, ജോബി മങ്കിടി, സജി സാമുവല്‍ ബെന്‍സന്‍ ദേവസ്യ, പൂളിലെ ഗായകനായ ഉല്ലാസ് ശങ്കരന്‍ എന്നിവരൊക്കെ വേദിയില്‍ എത്തും. കൂടാതെ ബെഡ്ഫോര്‍ഡ് സെന്റ് ജോസഫ് പള്ളി വികാരി ഫാ റോയ് കാരയ്ക്കാട്. ഡീക്കണ്‍ ജോയ്സ് ജയിംസ്, ജോണ്‍ ജോര്‍ജ് ബിഎംകെഎ, ശ്രീകുമാര്‍ കെറ്ററിങ് മലയാളി അസോസിയേഷന്‍, കനേഷ്യസ് അത്തിപ്പൊഴി എന്നിവരും പരിപാടിയുടെ ഭാഗമാകാനെത്തും. അവതാരകരായി സീമാ സൈമണ്‍ മാഞ്ചസ്റ്റര്‍, ഇറിന്‍ കുശാല്‍ ഡെര്‍ബി എന്നിവരും വേദിയിലെത്തും. കൂടാതെ നര്‍ത്തക സംഘവുമായി ബെഡ്ഫോര്‍ഡ്, കേറ്ററിംഗ്, നോര്‍ത്താംപ്ടണ്‍, കേംബ്രിജ്, ബര്‍മിങ്ഹാം, ഡെര്‍ബി, സാലിസ്ബറി എന്നീ നാട്ടുകാരും കൂടി യോജിക്കുന്നതോടെ സംഗതീത്സവത്തില്‍ മണിക്കൂറുകളുടെ കാഴ്ച വസന്തം പീലിവിടര്‍ത്തും എന്നുറപ്പാണ്.

നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ സര്‍ഗം സ്റ്റീവനേജ് ടീം നയിക്കുന്ന 17 പേരടങ്ങുന്ന ചെണ്ടമേളം കൂടി എത്തുന്നതോടെ ആവേശം ഇരട്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഫ്ളവേഴ്സ് ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചത് വഴി യുകെ മലയാളികള്‍ക്കിടയില്‍ പോപ്പുലറായി മാറിയ ജീസണ്‍ ഡാര്‍ട്ട്ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യവിരുന്ന്, ബര്‍മിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറന്റന്റെ സ്വാദിഷ്ടമായ ഭക്ഷണശാല, ഉപഹാര്‍ ടീം നടത്തപ്പെടുന്ന സ്റ്റംസെല്‍ കാമ്പയെന്‍ കൂടി ചേരുമ്പോള്‍ മറക്കാനാവാത്ത ഒരു ദിവസം ഓര്‍മ്മയില്‍ കൂട്ടിച്ചേര്‍ക്കാന്‍ സംഗീതോത്സവത്തിന് എത്തുന്നവര്‍ക്ക് അവസരം ഒരുങ്ങുകയാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

ബാത്ത് : ബാത്തിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തികൊണ്ട് ഒരു മലയാളി കൂടി ഈ ലോകത്തോട് വിട പറഞ്ഞു . ബാത്തില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി പനക്കതോട്ടത്തില്‍ ജോസഫ് സക്കറിയ 52 (സാജന്‍) ആണ് മരണപ്പെട്ടത് . 2004 മുതല്‍ രോഗബാധിതനായിരുന്നു ജോസഫ് സ്‌ക്കറിയ . ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 7.30ന് മരണപ്പെടുകയായിരുന്നു.

പരേതന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട് . ഭാരൃ മേരി റോസില , മക്കള്‍ ഗ്ലാഡിസ് , ഗലേക്‌സി രണ്ടുപേരും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു . ബാത്ത് മലയാളി സമൂഹം എല്ലാ സഹായങ്ങളും നല്‍കി ദുഖിതരായ കുടുംബത്തോടൊപ്പമുണ്ട് . ഇദ്ദേഹത്തിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

യുകെയില്‍ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ ഒത്ത് കൂടുന്ന മോനിപ്പള്ളി സംഗമം യുകെയുടെ പന്ത്രാണ്ടാമത് സംഗമം 2018 ഏപ്രില്‍ 21ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള വിന്‍സ്ഫോര്‍ഡ് എന്ന സ്ഥലത്തുള്ള യുണൈറ്റഡ് റിഫോര്‍മഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ജിന്‍സ് തോട്ടപ്ലാക്കില്‍ കുടുംബം ആതിഥേയത്വം വഹിയ്ക്കുന്ന സംഗമം രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച് വെകുന്നേരം ഏഴ് മണിയ്ക്ക് അവസാനിക്കും.

സംഗമത്തിന് മുന്നോടിയായി സംഗമത്തിലെ അംഗങ്ങള്‍ക്കായി നടത്തപ്പെട്ട ക്രിസ്തുമസ്സ് നൂയിയര്‍ ചാരിറ്റി ജനുവരി 31ന് അവസാനിച്ചപ്പോള്‍ പരിഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ 2 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ മാസം പത്താം തിയതിയ്ക്ക് മുന്‍പ് നല്കപ്പെടുന്നതാണ്. അംഗങ്ങള്‍ക്കായി എല്ലാം മാസത്തിന്റെയും ഒന്നാം തിയതി നടത്തുന്ന വാട്ട്‌സാപ്പ് ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സംഗമത്തിന്റെ അന്ന് സമ്മാനങ്ങള്‍ വിതരണം ചെയുന്നതാണ്. ഏപ്രില്‍ 21ന് നടത്തപ്പെടുന്ന സംഗമത്തിലേയ്ക്ക് മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു .

Address

United Reformed Church Hall

52 Swanlow Ln, Winsford CW7 1JE

CONTACT . SIJU NOTTINGHAM 07915615725 /SANTHOSH CHELTENHAM 07903006957/ VINOD BIRMINGHAM 07969463179/ JINCE WINSFORD 07940417647

RECENT POSTS
Copyright © . All rights reserved