UK

ദിനേശ് വെള്ളാപ്പള്ളി

ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ ആദിവാസി ജനസമൂഹം ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്ന് കഴിഞ്ഞുകൂടുന്നു. ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചവുമായി കടന്നുചെല്ലാനുള്ള ദൗത്യമാണ് സേവനം യുകെ ഏറ്റെടുത്തിരിക്കുന്നത്.

‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’, ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്. ആരാധനാലയങ്ങള്‍ക്കായി കോടികള്‍ മുടക്കി അവിടെ ദൈവത്തെ തേടിയെത്തിയാല്‍ ഒരുപക്ഷെ ദൈവം കാണില്ല. മറിച്ച് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ കാറ്റും മഴയും കൊണ്ട് ജീവിതം നയിക്കുന്ന ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍, നമ്മുടെ മനസ്സില്‍ നിറയുന്ന സംതൃപ്തിയിലാണ് ദൈവം വസിക്കുന്നത്.

ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പൂങ്കാവനങ്ങളില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിന് കീഴില്‍ വരുന്ന വനാന്തരങ്ങളില്‍ കഴിഞ്ഞുവരുന്ന ആദിവാസി സമൂഹമാണ് മലൈ പണ്ടാര. തീര്‍ത്തും ദയനീമായ അവസ്ഥയില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി മഴയും, വെയിലുമേറ്റ് കാട്ടുമൃഗങ്ങളുടെ ഭീഷണി നേരിട്ട് ജീവിക്കുന്ന മലൈ പണ്ടാര വിഭാഗത്തിന്റെ ആദിവാസി ഊരില്‍ വൈദ്യുതി പോലും കടന്നുചെന്നിട്ടില്ല. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടുമെന്ന് ഉറപ്പില്ലാതെ മാറിയുടുക്കാന്‍ വസ്ത്രമില്ലാതെ ഒരു സമൂഹം ഈ കേരളത്തില്‍ നരകയാതന അനുഭവിക്കുന്നു.

പഠിക്കുന്ന കുട്ടികളും, കുരുന്ന് കുട്ടികളും, ഗര്‍ഭിണികളും ഈ അവസ്ഥയില്‍ ഇവിടെ കഴിഞ്ഞുകൂടുന്നു. അധികൃതരുടെയൊന്നും ശ്രദ്ധയില്‍പെടാതെ പോകുന്ന ഈ വിഭാഗത്തിന് ഒരു കൈസഹായം എത്തിക്കുകയാണ് സേവനം യുകെ. പത്തനംതിട്ട ജില്ലാ കളക്ടര്‍, വനംവകുപ്പ്, പോലീസ് എന്നിവരുടെ പ്രത്യേക അനുമതി നേടിയ ശേഷമാണ് സേവനം യുകെ ഈ ദൗത്യത്തിനായി കാട്ടിലേക്ക് കടന്നുചെല്ലുന്നത്. ഫെബ്രുവരി 7നാണ് ആദിവാസി ഊരില്‍ സേവനം യുകെയുടെ ദൗത്യത്തില്‍ ഒരു നാഴികക്കല്ല് പൂര്‍ത്തിയാകുന്നത്.

ആദിവാസി ഊരിലുള്ള ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവസ്തുക്കള്‍ മുതല്‍ വസ്ത്രങ്ങളും, കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായകരമാകുന്ന സൗരോര്‍ജ്ജ വിളക്കുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയും സേവനം യുകെ നല്‍കും. കാട്ടിലൂടെ കീലോമീറ്ററുകള്‍ ചുമന്ന് നടന്ന് വേണം ആദിവാസി ഊരിലേക്ക് എത്താന്‍. നാട്ടിലുള്ള സേവനം യുകെ കണ്‍വീനര്‍ സാന്നിധ്യത്തില്‍ പമ്പ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. വിജയന്‍ വിതരണ ഉത്ഘാടനം നിര്‍വഹിക്കും. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് ദൈവാനുഗ്രഹത്തിലേക്കുള്ള യഥാര്‍ത്ഥ വഴി. പാവപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുന്നത് മൂകാംബിക ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയുമായ വിനു വിശ്വനാഥനാണ്.

ലണ്ടന്‍: എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന കുടിയേറ്റക്കാരില്‍ നിന്നും ഇരട്ടി തുക ഈടാക്കാനുള്ള നിര്‍ദേശം അന്യായമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈ തീരുമാനം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് പറഞ്ഞു. ഒരു വര്‍ഷം 200 പൗണ്ട് ആവശ്യമുള്ളിടത്ത് 400 പൗണ്ടാണ് ഈടാക്കുന്നത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിവര്‍ഷം 150 പൗണ്ട് ഈടാക്കിയിരുന്നത് 300 പൗണ്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ആരോഗ്യ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പരാജയത്തിന്റെ ഭാരം കുടിയേറ്റക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഫീസ് നിരക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. പഠനത്തിനോ ജോലിക്കോ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനോ ആയി ബ്രിട്ടനില്‍ ആറുമാസത്തിനു മുകളില്‍ താമസിക്കേണ്ടി വരുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് ബാധകമാകുന്ന വിധത്തിലാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുക. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ പുതിയ നയം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് തലവന്‍ സത്ബീര്‍ സിങ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ കണക്ക് പ്രകാരം സര്‍ച്ചാര്‍ജ് നല്‍കുന്നവരുടെ ചികിത്സക്കായി ശരാശരി 470 പൗണ്ടാണ് എന്‍എച്ച്എസ് ഒരു വര്‍ഷം ചെലവഴിക്കുന്നത്.

വര്‍ദ്ധിപ്പിച്ച നിരക്ക് പ്രകാരം വര്‍ഷത്തില്‍ 220 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ പണം എന്‍എച്ച്എസ്സിലേക്കാണ് വന്നുചേരുക. ജനങ്ങള്‍ക്ക് ആവശ്യാനുസൃതം ഉപകരിക്കുന്ന വിധത്തിലാണ് എന്‍എച്ച്എസി നിലകൊള്ളുന്നത്. അതിന് പണം നല്‍കുന്നത് ബ്രിട്ടീഷ് നികുതി ദായകരാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ജെയിംസ് ഒ ഷോഗ്‌നസ്സീന്‍ പറയുന്നു. ദീര്‍ഘകാലമായി കുടിയേറ്റക്കാരായി തുടരുന്നവര്‍ എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനായി സ്വാഗതം ചെയ്യുന്നു. പക്ഷേ നിലനില്‍പ്പിനാവിശ്യമായി ചെറിയ തുക അവര്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടിയേറ്റക്കാരായ ആളുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നല്‍കുന്ന സംഭാവനകളെ നിരാകരിക്കുന്നതാണ് പുതിയ നീക്കമെന്ന് സത്ബീര്‍ സിങ് പ്രതികരിച്ചു.

സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ സമയമില്ലെന്ന് ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍! പുതിയ പഠനമാണ് ഈ വിവരം നല്‍കുന്നത്. 2,000 ത്തിലധികം യുവതി യുവാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെപ്പേരും ആരോഗ്യകരമായി ജിവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തിരക്കേറിയ ജീവിത ശൈലി മൂലം അതിന് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി. സര്‍വ്വേ നടത്തിയവരില്‍ മൂക്കാല്‍ഭാഗം പേര്‍ക്കും സമയക്കുറവ് മൂലം ഭക്ഷണം പോലും കഴിക്കാനാകുന്നില്ലെന്ന് അറിയിച്ചു. പത്തില്‍ ആറ് പേര്‍ക്ക് പോഷകാഹാരമെന്തെന്ന കാര്യം പോലും അറിയില്ലെന്നും സര്‍വ്വേ ഫലം പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനത്തിലധികം പേര്‍ തിരക്കുമൂലം ആഹാരം കഴിക്കുന്നത് മാറ്റിവെക്കുന്നവരാണ്. തിരക്കു മൂലം ജിമ്മുകളില്‍ പോകാന്‍ പോലും ഇവരില്‍ അഞ്ചില്‍ ഒരു വിഭാഗത്തിന് സാധിക്കുന്നില്ലത്രേ. തിരക്കേറിയ ജീവിത ശൈലിയെ തങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ് മൂന്നില്‍ രണ്ട് പേരുമെന്ന് മൈന്‍ഡ്ഫുള്‍ ഷെഫ് എന്ന ഹെല്‍ത്തി റെസിപി ബോക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപരമായ ഡയറ്റ് ജീവിതത്തില്‍ അനിവാര്യമാണെന്നും നമ്മളില്‍ പലരുടെയും ജീവിത ശൈലി അത്തരത്തില്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും മൈന്‍ഡ്ഫുള്‍ ഷെഫ് കോ-ഫൗണ്ടര്‍ ഗൈല്‍സ് ഹംഫ്രീസ് പറയുന്നു.

ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നുണ്ടോ തങ്ങളെന്ന് ശ്രദ്ധിക്കാന്‍ മൂന്നിലൊന്ന് പേര്‍ക്കും കഴിയുന്നില്ല. പോഷക സമൃദ്ധമായ ആഹാരം കണ്ടെത്തുന്നതില്‍ അറുപത് ശതമാനം പേരും പരാജയപ്പെടുന്നുവെന്നും സര്‍വ്വേ പറയുന്നു. ഭക്ഷണം വാങ്ങാനായി മാര്‍ക്കറ്റുകളിലെത്തുന്നവരില്‍ 68 ശതമാനം പേരും പോഷക സമൃദ്ധമല്ലാത്തതും എന്നാല്‍ പെട്ടന്ന് പാചകം ചെയ്യാന്‍ കഴിയുന്നതുമായി ആഹാരങ്ങളാണ് തെരെഞ്ഞടുക്കുന്നത്. ഇതില്‍ പകുതി പേരും പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവ സമയക്കുറവ് മൂലം ഒഴിവാക്കുന്നവരാണ്. കണക്കുകള്‍ പ്രകാരം ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം 136 തവണയെങ്കിലും യഥാസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ലെന്നും സര്‍വ്വേ പറയുന്നു.

ന്യൂസ് ഡെസ്ക്

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ കടുത്ത ലൈംഗിക ചൂഷണത്തിന്  ഇരയാവുന്നു. കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ  റിപ്പോർട്ട് ചെയ്യപ്പെട്ടത് 173 കേസുകളാണ്. ഇതിൽ 119 എണ്ണം വിദ്യാർത്ഥികൾക്ക് ഇതര വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടതാണ്. രണ്ടു വിദ്യാർത്ഥികൾ സ്റ്റാഫിനെതിരെ പരാതി നല്കിയിട്ടുണ്ട്. സ്റ്റാഫുകളെ മറ്റു സ്റ്റാഫുകൾ ലൈംഗികമായി ദുരുപയോഗിച്ചതായി ഏഴ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ചൂഷണം രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്രയുമധികം പരാതികൾ ഒൻപത് മാസം കൊണ്ട് ലഭിച്ചത്.

മറ്റു യൂണിവേഴ്സിറ്റികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് പുറത്തു വരുന്ന വിവരം.   ഗാർഡിയൻ ന്യൂസിന്റെ റിപ്പോർട്ട്  യുകെയിലെ സര്‍വകലാശാലകളില്‍ ലൈംഗിക ചൂഷണങ്ങള്‍ പെരുകുന്നു എന്ന വാർത്ത ശരിവയ്ക്കുന്നതാണ്. ഗാർഡിയൻ ന്യൂസിന്  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് യുകെയിലെ 120 യൂണിവേഴ്‌സിറ്റികളില്‍ 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 169 ലൈംഗിക ചൂഷണ കേസുകളാണ്. വിദ്യാര്‍ത്ഥികളാണ് അക്കാദമിക്ക് നോണ്‍ അക്കാദമിക്ക് സ്റ്റാഫുകള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അതിക്രമത്തിനെതിരെ ഇക്കാലയളവില്‍ 127 പരാതികളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കപ്പെട്ടതായും പരാതികള്‍ പിന്‍വലിക്കുന്നതിനായി അനൗദ്യോഗിക ഒത്തു തീര്‍പ്പിന് വഴങ്ങേണ്ടി വന്നതായും പരാതി നല്‍കിയവര്‍ പറയുന്നു.

വിദ്യാഭ്യാസത്തെയും കരിയറിനെയും ബാധിക്കുമെന്ന ഭയത്താലാണ് വിദ്യാര്‍ത്ഥികളില്‍ പലരും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിനെതിരെ പരാതി നല്‍കാതിരുന്നെതെന്ന് വ്യക്തമാക്കുന്നു. വിവാരവകാശ നിയമ പ്രകാരം പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതല്‍ അതിക്രമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ നടക്കുന്നതായി ഇത്തരം വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. പരാതികളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണെന്നും ഈ എണ്ണത്തിലേറെ പീഡനങ്ങള്‍ നടക്കുന്നതായും മക്അലിസ്റ്റര്‍ ഒലിവാരിയസ് എന്ന നിയമവിദഗ്ദ്ധ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളിലെ ലൈംഗികാരോപണ കേസുകള്‍ അനിയന്ത്രിതമായ നിരക്കില്‍ വര്‍ദ്ധിച്ചു വരികയാണ്. പല യൂണിവേഴ്‌സിറ്റികളിലും ഇവയെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ലെന്നും ഇവര്‍ പറയുന്നു.

കേംബ്രിഡ്ജ് കഴിഞ്ഞാൽ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ലൈംഗിക ചൂഷണാരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ 11 പരാതികള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവിന് ലഭിച്ചവയും 10 എണ്ണം കോളെജുകളില്‍ നേരിട്ട് ലഭിച്ചവയുമാണ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 10, എഡിന്‍ബര്‍ഗ് യുണിവേഴ്‌സിറ്റി 9, യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സ് ലണ്ടന്‍ ആന്റ് എസ്സക്‌സ് 7  എന്നിവയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ച മറ്റ് യൂണിവേഴ്‌സിറ്റികള്‍.

 

ലണ്ടന്‍: ചത്ത എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പാക്ക്ഡ് ഫ്രോസണ്‍ പച്ചക്കറികള്‍ പിന്‍വലിച്ചു. മിക്‌സഡ് പച്ചക്കറി പായ്ക്കറ്റില്‍ നിന്ന് എലിയെ കണ്ടെത്തിയെന്ന പരാതിയേത്തുടര്‍ന്നാണ് ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പല ശാഖകളില്‍ നിന്നായി 38,000 വരുന്ന ഫ്രോസണ്‍ പച്ചക്കറി ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ചത്. മക്കള്‍ക്കായി ഭക്ഷണം പാകം ചെയ്യാന്‍ പച്ചക്കറികള്‍ എടുക്കുന്ന സമയത്ത് ഫ്രിഡ്ജില്‍ സുക്ഷിച്ചിരുന്ന പായ്ക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തുകയായിരുന്നുവെന്ന് പാറ്റ് ബെയിറ്റ്മാന്‍ എന്ന 60കാരി അറിയിച്ചു.

പച്ചക്കറി പായ്ക്കറ്റില്‍ എലിയെ കണ്ടെത്തിയ ഉടനെ തന്നെ തന്റെ ഭര്‍ത്താവിന് ഇക്കാര്യം അറിയിച്ചുവെന്നും ബെയ്റ്റ്മാന്‍ പറയുന്നു. എലിയെ കണ്ടെത്തുന്നതിന് മുന്‍പ് പായ്ക്കറ്റില്‍ ഉണ്ടായിരുന്ന പച്ചക്കറിയുടെ പകുതിയോളം തങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്നു. തന്റെ ചെറുമക്കള്‍ക്ക് വരെ ചത്ത എലിയുള്ള പായ്ക്കറ്റിലെ പച്ചക്കറിയാണ് താന്‍ നല്‍കിയതെന്നും മിസ് ബെയ്റ്റ്മാന്‍ പറയുന്നു. കോണ്‍വെല്ലിലെ ലിസ്‌കേര്‍ഡിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഈ പായ്ക്കറ്റ് അവര്‍ തിരിച്ചു നല്‍കി. 30 പൗണ്ട് അടുത്ത പര്‍ച്ചേഴ്‌സില്‍ കിഴിവ് നല്‍കാമെന്ന് സ്ഥാപനം ഉറപ്പു നല്‍കുകയും ചെയ്തു.

പിന്നീട് ഇവരുടെ ഭര്‍ത്താവ് ജര്‍മ്മനിയിലെ ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് ഹെഡ് ഓഫീസില്‍ വിവരമറിയിക്കുകയും 500 പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വാക്കു നല്‍കുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാനായി ബെല്‍ജിയത്തില്‍ നിന്ന ഇറക്കുമതി ചെയ്യുന്ന അഗ്രിഫ്രീസ് ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയതായി ആള്‍ഡി അറിയിച്ചു. അഗ്രിഫ്രീസിന്റെ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മുഴുവനായും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും ആള്‍ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ലണ്ടന്‍ : നഴ്‌സിങ് ക്ഷാമം രൂക്ഷമായതോടെ ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ മലയാളി നഴ്സുമാരെ. മതിയായ യോഗ്യതകളോടെ അപേക്ഷിക്കുന്ന നഴ്സുമാരെ എന്‍എച്ച്എസ് സ്കൈപ്പ് ഇന്റര്‍വ്യൂകള്‍ വഴി തെരഞ്ഞെടുത്ത് യാത്രാ ചെലവുകള്‍ ഉള്‍പ്പെടെ നല്‍കി യുകെയിലേക്ക് കൊണ്ട് വരുന്നതിന് യുകെയിലെ വിവിധ ഹോസ്പിറ്റലുകള്‍ തുടക്കമിട്ടു കഴിഞ്ഞു. വിവിധ ആശുപത്രികളിലെക്കായി 1500 നഴ്സുമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഈ മാസം തന്നെ ഇവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഇത്രയും പേരെ കണ്ടെത്തുന്നതിനുള്ള കരാര്‍ ലഭ്യമായിരിക്കുന്ന BGM Consultancy UK Ltd എന്ന സ്ഥാപനം അറിയിച്ചതാണ് ഈ വിവരം. ഐഇഎല്‍ടിഎസ് എല്ലാ മോഡ്യൂളിലും 7.0 ഉള്ളവര്‍ക്കും അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും ഉടന്‍ നിയമനം നടക്കും 

ഐഇഎല്‍ടിഎസ് പരീക്ഷയില്‍ റൈറ്റിംഗില്‍ 6.5 ഉം ബാക്കിയുള്ള മോഡ്യൂളുകളില്‍ 7.0ഉം സ്കോര്‍ ഉള്ളവര്‍ക്കും ഇപ്പോള്‍  അവസരം ലഭിക്കുന്നതാണ്. ഒഇടി പാസ്സായവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. റൈറ്റിംഗില്‍ C+ ഉം ബാക്കി മോഡ്യൂളുകളില്‍ B യും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ കൊടുക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാലുടന്‍ തന്നെ സ്കൈപ്പ് ഇന്റര്‍വ്യൂവിനുള്ള തീയതി നല്‍കുകയും , ഓഫര്‍ ലെറ്റര്‍ നല്‍കിയതിനുശേഷം അടുത്ത ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവര്‍ ഐഇഎല്‍ടിഎസ് പാസ്സാവുകയാണെങ്കില്‍ അവര്‍ക്ക് വിസ നല്‍കികൊണ്ട് യുകെയിലെയ്ക്ക് കൊണ്ടുവരാനുമാണ്‌ എന്‍എച്ച്എസ് ട്രസ്റ്റിന്റെ പദ്ധതിയിടുന്നത്.

റിക്രൂട്ട്മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും അടക്കം എല്ലാം സൗജന്യമാണ്. വിസ ഫീസ്, ഇമ്മിഗ്രേഷന്‍ സര്‍ചാര്‍ജ്ജ്, ഫ്ളൈറ്റ് ടിക്കറ്റ്സ് എന്നിവയാണ് സൗജന്യമായി എന്‍എച്ച്എസ് തന്നെ അനുവദിക്കുന്നത്. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവര്‍ക്ക് ഫ്രീ എയര്‍പോര്‍ട്ട് പിക്ക് അപ്സ് നല്‍കുന്നതാണ്. മാത്രമല്ല മൂന്നു മാസം സൗജന്യമായി എന്‍എച്ച്എസ് ആശുപത്രികള്‍ തന്നെ താമസവും ഒരുക്കും. നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായും പാസാകേണ്ട കമ്പ്യൂട്ടര്‍ ടെസ്റ്റിനും തുടര്‍ന്ന് യുകെയില്‍ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്സാമിനുമുള്ള ഫീസ് നല്‍കുകയും സൗജന്യമായ പരിശീലനം നല്‍കുകയും ചെയ്യും.

സെലക്ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ട്രസ്റ്റ് ഉടന്‍ തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കും. സിബിടി പരീക്ഷ എഴുതാനും എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവര്‍ തന്നെ തുടര്‍ന്നു നല്‍കും. ഇതു പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷത്തെ ടിയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്‌സിങ് തസ്തിക ഷോട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

അപേക്ഷ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചാല്‍ ലഭിക്കുന്നതാണ്.

ഇന്ത്യ : 0091 9744753138 
യുകെ: 0044 – 01252-416227 or oo44 7796823154

അല്ലെങ്കില്‍ നിങ്ങളുടെ സിവിയും ഐഇഎല്‍ടിഎസ് സ്കോറും സ്കൈപ്പ് ഐഡിയും [email protected] എന്ന ഇമെയില്‍ വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയച്ച് കൊടുത്ത് നിങ്ങളുടെ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ഉറപ്പ് വരുത്താവുന്നതാണ്.

 

ബാബു ജോസഫ്

വ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പിന്റെ നേതൃത്വത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ റസിഡെന്‍ഷ്യല്‍ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതല്‍ 23 വരെ ദിവസങ്ങളില്‍ വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.

സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്‍ക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രെജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.
ജെസ്സി ബിജു 07747586844.
അഡ്രസ്സ്
CEFENLY PARK
NEWTOWN
SY16 4AJ.

ലണ്ടന്‍: എന്‍എച്ച്എസ് സംവിധാനം പാടെ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം യുകെയില്‍ നിലവിലുള്ള യൂണിവേഴ്‌സല്‍ സിസ്റ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സംവിധാനം തകരാന്‍ പോകുകയാണെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുക പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നോണ്‍ പേഴ്‌സണല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു വേണ്ടി നികുതി വര്‍ദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നതെന്ന് തന്റെ എതിര്‍ പാര്‍ട്ടിയുടെ നയത്തെ ആക്രമിക്കാന്‍ ട്രംപ് ചെയ്ത ട്വീറ്റ് പക്ഷേ യുകെയുമായുള്ള വാക്‌പോരാട്ടത്തിലേക്കാണ് നയിച്ചത്.

കഴിഞ്ഞയാഴ്ച എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആ പ്രകടനത്തിലെ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അതില്‍ പങ്കെടുത്തവര്‍ ആരും 28 മില്യന്‍ നങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. എന്‍എച്ച്എസ് വെല്ലുവിളികളെ നേരിടുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്‌സല്‍ കവറേജ് അവതരിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനം നോക്കാതെ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ഇവിടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹണ്ട് പറഞ്ഞു.

ഹെല്‍ത്ത് മിനിസ്റ്ററിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസ മേയും രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം നല്‍കുന്ന എന്‍എച്ച്എസ് സംവിധാനത്തില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രിയെ ഉദ്ധിച്ചുകൊണ്ട് വക്താവ് പറഞ്ഞത്. എന്‍എച്ച്എസ് ഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണുള്ളത്. ബജറ്റില് 2.8 മില്യന്‍ അധിക തുകയും അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഫണ്ട് അന്താരാഷ്ട്ര സര്‍വേയില്‍ എന്‍എച്ച്എസിനെ ലോകത്തെ മികച്ച ആരോഗ്യ സേവന സംവിധാനമായി രണ്ടാമതും തിരഞ്ഞെടുത്തിരുന്നതായും മേയ് പറഞ്ഞു. എന്‍എച്ച്എസിനെ ഇഷ്ടപ്പെടുന്നതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും ടോറികള്‍ അതിനോടു ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണെന്നും ലേബര്‍ നേതാവ് പറഞ്ഞു.

മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.

 

രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.

 

ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ: ഈ വരുന്ന ഫെബ്രുവരി പത്ത് ശനിയാഴ്ച, മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെയും യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ നടത്തുന്ന യുക്മ യൂത്ത് പ്രോഗ്രാമിലേക്കു വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സദയം ക്ഷണിക്കുന്നു. മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെ സഹകരണത്തോടെയാണ്  യൂത്ത് പ്രോഗ്രാം നടത്തുന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന പ്രൊഫെഷണൽ വിദ്യാർത്ഥികളും വിദഗ്ധരും നയിക്കുന്ന വർക്ക് ഷോപ്പിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വിവിധ പ്രൊഫഷനുകളെക്കുറിച്ചും അതിന്റെ അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ചും കരിക്കുലത്തെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രാമർ സ്കൂൾ അഡ്മിഷനെക്കുറിച്ചും ഈ പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കും .

കഴിഞ്ഞ മാസം ‘യുക്മ യൂത്ത്’ ചെൽറ്റൻഹാമിൽ വെച്ച് ‘യുക്മ സൗത്ത് വെസ്റ്റിന്റെ’ നേതൃത്വത്തിൽ നടത്തിയ യൂത്ത് പ്രോഗ്രാമിന് മികച്ച പിന്തുണയാണ് ലഭിച്ചത് . യുകെയിലെ വിവിധ റീജിയനുകളിൽ ഇതുപോലെയുള്ള കരിയർ ഗൈഡൻസ് യൂത്ത് പ്രോഗ്രാം നടത്തുവാൻ യുക്മ യൂത്തിനെ സമീപിച്ചിട്ടുണ്ട്. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ ദീപ ജേക്കബ്ബ്, യുക്മ നാഷണൽ എക്സിക്യുട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർക്കാണ് യുക്മ യൂത്തിന്റെ ചുമതല. ഇന്ത്യയിൽ വിദ്യാഭ്യാസം കഴിഞ്ഞ മാതാപിതാക്കൾക്ക് ഇവിടെത്തെ വിദ്യാഭ്യാസ രീതികളെക്കുറിക്കും ഇവിടത്തെ കരിക്കുലത്തെക്കുറിച്ചും ( Key stages up to A Level ) യൂണിവേഴ്സിറ്റി അഡ്മിഷനെക്കുറിച്ചും മറ്റും അറിയുവാൻ ഇതുപോലെയുള്ള അവസരങ്ങൾ പ്രയോജനകരമാണ്

പേർസണൽ സ്റ്റേറ്റ്മെൻറ് എഴുതുന്നതിനെക്കുറിച്ചും UCAS നോൺ അക്കാഡമിക് പോയിന്റ് എങ്ങനെ നേടാമെന്നും GCSE subject സെലക്ഷനെക്കുറിച്ചും മറ്റും അറിയുവാനുള്ള അവസരവും ഈ യൂത്ത് പ്രോഗ്രാമിൽ ഉണ്ടായിരിക്കും. പഠ്യേതര വിഷയങ്ങളെക്കുറിച്ചുള്ള മോട്ടിവേഷണൽ പ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട് . മെഡിസിൻ, എഞ്ചിനീയറിംഗ്, ഫാർമസി, സൈക്കോളജി , നഴ്സിംഗ് മുതലായ കരിയർ സാധ്യതകളെക്കുറിച്ചും അഡ്മിഷൻ നടപടി ക്രമങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും .

രജിസ്‌ട്രേഷൻ കൃത്യം 1.30 pm നു തന്നെ ആരംഭിക്കും. രണ്ടു മുതൽ ആറു മണിവരെയാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക്‌ താഴെപറയുന്നവരുമായി ബന്ധപ്പെടുക :

Mr Wilson Mathew 07703722770

Mr Kalesh Bhaskaran 07725866552

Mr Sheejo Varghese 07852931287

Mr Thankachan Abraham  07883 022378

Venue : Mancester Malayalee Association
C/O Bridgelea Pupil Referral Unit
Mount Road, Manchester
M18 7GR

Copyright © . All rights reserved