UK

എബിൻ അലക്സ്

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വർഗീസ് ഡാനിയേൽ ട്രഷറർ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.

മാർച്ച് മാസം 25ന് സെന്റ് പാട്രിക്ക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് വരണാധികാരി ശ്രീ. ഷാജു സി ബേബിയുടെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി ശ്രീ സനോജ് സുന്ദർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ എബിൻ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി ശ്രീ അരുൺ ഡൊമിനിക്ക്, ശ്രീ എബി ടോം, ശ്രീ ഹരി കൃഷ്ണൻ, ശ്രീമതി ബീന ഡോണി, ശ്രീമതി ധന്യ ഷിബു, ശ്രീമതി പാർവതി വേണുഗോപാൽ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് മുൻപ്രസിഡന്റ് ശ്രീ ജോസ് മാത്യു അനുമോദനം അർപ്പിച്ചു സംസാരിച്ചു.


ഷെഫീൽഡിൽ കുടിയേറിയ പുതിയ അംഗങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കോവിഡാനന്തര കാലത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അസോസിയേഷനെ കർമ്മപഥത്തിൽ നയിച്ച ജോസ് മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്ക് നന്ദിയർപ്പിച്ചുകൊണ്ടു ആനി പാലിയത്ത് നടത്തിയ മറുപടി പ്രസംഗത്തിൽ ഷെഫീൽഡിലുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി നടത്തുവാൻ പോകുന്ന വിപുലമായ കർമ്മപരിപാടികൾക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു.

മ്യൂസിക് മിസ്റ്റ്‌ ഒരുക്കിയ ഗാനമേളയും കാൽവരി കേറ്റേഴ്സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികൾക്ക് മികവേകി.

രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധിച്ചു കൊണ്ട്, ഐഒസിപ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു ഐഒസി ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസുകാരനും ബാധ്യതയുണ്ടെന്നും, രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത മോദാനി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാട്ടണമെന്നുമുള്ള പൊതുവികാരം പ്രകടമായ പ്രതിഷേധ സംഗമത്തിൽ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് യാദവ് എന്നിവർ പ്രസംഗിച്ചു.

രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖാപിക്കുകയും, മോദി സർക്കാരിന്റെ ജനാധിപത്യ ധ്വoസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പുകയും ചെയ്‌ത യോഗത്തിൽ, മിഡ്‌ലാൻഡ്‌സിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

 

 

പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ.

അഭിഷേക് പുന്നവേലിയുടെ അകാലനിാര്യണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഷിബു മാത്യൂ.
സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി.

മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി.
വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്.

യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു.

“ൻ്റെ പീടിക” ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.

 

 

 

 

രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യു കെ യിലെ രണ്ടാം ഘട്ട പ്രതിഷേധ സംഗമം നാളെ (ഞായറാഴ്ച 02/04/23) ഉച്ചയ്ക്ക് 2.30 ന് മാഞ്ചസ്റ്റർ, കത്തീഡ്രൽ യാർഡിൽ സംഘടിപ്പിക്കും. മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമക്ക് മുന്നിലാണ് തികച്ചും സമാധാനപരമായി ഐഒസി പ്രതിഷേധ സംഗമം നടക്കുന്നത്.

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗo ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. യുകെയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ്, മാഞ്ചസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധയോഗം എന്ന് ഐഒസി യുകെ പ്രസിഡന്റ്‌ കമൽ ദലിവാൽ അറിയിച്ചു.

നാളെ, ഏപ്രിൽ 2 നു, ഞായറാഴ്ച ഉച്ച കഴിഞ്ഞു കൃത്യം 2:30 നു ആരംഭിക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ യു കെ യിലെ മുഴുവൻ കോൺഗ്രസ്‌ അനുഭാവികളെയും, ജനാധിപത്യ വിശ്വാസികളെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ പ്രതിഷേധ സംഗമ വേദിയായ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പ്രതിഷേധ സംഗമ പരിപാടികൾക്ക് IOC UK ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് രന്തവ തുടങ്ങിയവർ നേതൃത്വo വഹിക്കുമെന്ന് ഐഒസി വക്താവ് അജിത് മുതയിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:
ബോബിൻ ഫിലിപ്പ് : +44 7799953608
റോമി കുര്യാക്കോസ് : +44 7776646163

സ്ഥലം
Cathedral Yard, (Near Mahatma Gandhi Statue)
Manchester, M3 1SX

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

ലോക പ്രശസ്ത മ്യൂസിക്കൽ ബാൻഡ് ആയ ബീറ്റിലിൽസിന്റെ നാടായ ലിവർപൂളിൽ ഹിബ്രു, ക്യൂബൻ, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങൾ ആലപിച്ച് പ്രാദേശികരായ പാശ്ചാത്യരെപോലും വിസ്മയിപ്പിച്ച് 18 ഭാഷകളിൽ പാടിയ മലയാളി ഗായകൻ ചാൾസ് ആന്റണിയ്ക്ക് ലിവർപൂൾ മലയാളി അസ്സോസിയേഷൻ (ലിമ) പ്രസിഡന്റ്‌ ജോയി അഗസ്തിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലിമയുടെ ഭാരവാഹികൾ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊച്ചിക്കാരനായ ചാൾസ് ആന്റണി, യുകെയിലെ പ്രശസ്ത കുടിലിൽ റെക്കോർഡിങ് സ്റ്റുഡിയോ യുകെയിൽ ആദ്യമായി സംഘടിപ്പിച്ച ചാരിറ്റി ഇവന്റിൽ ലൈവ് പെർഫോമൻസ് നടത്തുന്നതിനാണ് ലിവർ പൂളിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ പ്രാദേശികരായ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ മ്യൂസിക് പെർഫോമൻസ് കാണുവാൻ ലിവർ പൂളിൽ എത്തിച്ചേർന്നത്.

ലിവർപൂളിലെ പ്രശസ്ത ക്രോസ്സ് കീ പബ്ബിൽ വച്ചാണ് ലൈവ് മ്യൂസിക്കൽ പെർഫോമൻസ് നടത്തപ്പെട്ടത്. യുകെയിൽ മലയാളി സമൂഹത്തിനിടയിൽ നടക്കുന്ന സംഗീത നിശയിൽ നിന്നും വേറിട്ടൊരു രീതിയാണ് ചാൾസ് ആൻ്റണി അവതരിപ്പിച്ചത്. ചാൾസിൻ്റെ പ്രകടനം സംഗീത ലോകത്തിന് പുതിയൊരധ്യായം കുറിച്ചെന്ന് ആസ്വാദകർ അവകാശപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും കുടിലിൽ സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ ഷാജു ഉതുപ്പ് നന്ദി രേഖപ്പെടുത്തി.

യുകെ, ഗിൽഡ്ഫോർഡ്, സറേയിൽ പരിശുദ്ധ യാക്കോബായ സഭയ്ക്ക് പുതിയ ദൈവാലയം സ്ഥാപിതമായി.
ഊർശലേമിലെ ഒന്നാമത്തെ പ്രധാന ആചാര്യനും ശ്ലീഹായും സഹദയും ആയ മോർ യാക്കോബിന്റെ നാമത്തിൽ ആണ് പരിശുദ്ധ ദൈവാലയം സ്ഥാപിതമായിരിക്കുന്നത് .

ഫാ . നിതിൻ കുര്യാക്കോസ് പരിശുദ്ധ ദൈവാലയത്തിന്റെ വികാരി ആയി, യുകെ പാത്രയർക്കൽ വികാരിയായ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയാൽ നിയമിക്കപ്പെടുകയും ചെയ്‌തു. പരിശുദ്ധ ദൈവാലയത്തിലെ ആദ്യ കുർബാന മാർച്ച് 25 ന് ആരംഭിക്കുകയും ,തുടർന്ന് എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച്ച രാവിലെ 9:30 നോടെ പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ ബലിയും ആരംഭിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ഗിൽഫോർഡിലെ യൂണിവേഴ്സിറ്റിയിലെ നമ്മുടെ സഭാ മക്കൾക്കും ,വോക്കിങ് , ഹസ്ലെമെരെ എന്നിവിടങ്ങളിൽ ഉള്ള എല്ലാ വിശ്വാസികൾക്കും കൂടി എത്തിച്ചേരാവുന്ന സ്ഥലത്താണ് ഈ വിശുദ്ധ ദൈവാലയം ക്രമീകരിച്ചിരിക്കുന്നത്. മലാഖി പ്രവാചക പുസ്തകത്തിൽ അരുളി ചെയ്തിരിക്കുന്ന പ്രകാരം “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ . ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളി വാതിലുകളെ തുറന്നു സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേൽ അനുഗ്രഹം പകരുകയില്ലയോ” തുടർന്ന് വരുന്ന എല്ലാ വിശുദ്ധ ബലിയിലും എല്ലാ സഭാ മക്കളും നേർച്ച കാഴ്ച്കളും ആയി വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.

വിശുദ്ധ ദൈവാലയത്തെ സംബന്ധിച്ച വിവരങ്ങൾക്കായി സെക്രട്ടറി -പ്രിൻസ് പൈലി +44 7581 344179
ട്രെഷറർ – എബിൻ കൂരൻ ഏലിയാസ് +44 7446 969016 എന്നിവരും ആയി ബന്ധപ്പെടുക.

ഈ പരിശുദ്ധ ദൈവാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്നിച്ച എല്ലാവരെയും ,പ്രത്യേകിച്ച് അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി , അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനി ,ഫാ . എബിൻ ഊന്നുകല്ലിൽ ,അതോടൊപ്പം പരിശുദ്ധ സഭയുടെ എല്ലാ മാധ്യമ പ്രവർത്തകരോടും ഉള്ള നന്ദിയും കൃതജ്ഞത യും രേഖപെടുത്തുന്നു , ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും ഉണ്ടാകേണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

church address
st james syrian orthodox church
( st clairs church)
Cabel road , Guildford, surrey , UK
GU2 8JW

ഉണ്ണികൃഷ്ണൻ ബാലൻ

2024 ൽ ദേശീയ വനിതാ ബാഡ്മിന്റൻ ടൂർണ്ണമെൻറ് സംഘടിപ്പിക്കുവാൻ ഒരുങ്ങി സമീക്ഷ യുകെ . മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ചു നടന്ന പ്രഥമ ദേശീയ ബാഡ്മൻറൻ ടൂർണ്ണ മെൻറിന്റെ ഗ്രാൻറ് ഫിനാലെയുടെ വേദിയിൽ ആണ് പ്രഖ്യാപനം നടന്നത് . പ്രഖ്യാപനത്തോട് അനുബന്ധിച്ച് വനിതകളുടെ സൗഹൃദ മത്സരവും നടന്നു. മത്സരത്തിൽ ഗ്ലോസ്റ്റർഷെയറിൽ നിന്നുള്ള ആഷ്‌ലി അരുൺ, ദ്രുവിത വൊമ്കിന സംഖ്യം ഒന്നാം സ്ഥാനവും റിനി വർഗ്ഗീസ്, ജസീക്ക അനിൽ സഖ്യം രണ്ടാം സ്ഥാനവും കരസ്തമാക്കി.

റീജണൽ മത്സരങ്ങൾ നടന്ന സമയത്ത് നിരവധി സ്ഥലങ്ങളിൽ നിന്നും വനിതകൾക്കായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. അതു പരിഗണിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നത് എന്ന് സംഘാടകർ അറിയിച്ചു.

ഞങ്ങളുടെ അയൽക്കാരൻ  ഇംഗ്ലീഷുകാരൻ… എന്റെ അമ്മോ ഒരു രക്ഷയും ഇല്ല …

കെട്ടിയോളെ സ്നേഹിക്കണത് കണ്ടാൽ പെറ്റമ്മ സഹിക്കില്ല …
സമ്മർ ടൈം ആണേൽ പിന്നെ നോക്കണ്ട …..

ഗാർഡനിൽ ഇരുന്നു കെട്ടിയോളെ കെട്ടിപിടിച്ചു വയലിൻ വായിക്കുന്നു, കേട്ടിയോൾ അയാളുടെ മടിയിൽ കിടന്ന് ബുക്ക് വായിക്കുന്നു , അവരുടെ സുന്ദരിയായ ഒരു നാലുവയസുകാരി അവർക്കു ചുറ്റും അവളുടെ ചെറിയ എട്ട് വയസുകാരൻ ചേട്ടച്ഛനുമായി ചിരിയും കളിയും തമാശയും എല്ലാമായി ഓടിനടക്കുന്നു… ആ പെൺകുട്ടിയെ തൊട്ടുരുമ്മി തലോടി നടക്കുന്ന ഒരു പൂച്ചകുട്ടിയും ഇവരിലെ ഒരു കഥാപാത്രമാണ് …….

ഇവരെ കാണുമ്പോൾ പലപ്പോഴും ഞാൻ ആലോചിക്കും ഇവരുടെ സന്തോഷ രഹസ്യമൊന്ന് അറിയണമെന്ന് …എന്തൊരു ഭംഗിയാണ് അവരുടെ ജീവിതത്തിന് …..

അങ്ങനെയിരിക്കെ ദിവസങ്ങൾ കഴിയവേ പെട്ടെന്നൊരു ദിവസം ഇവരെ ആരെയും പുറത്തേക്കു കാണാതായി , കളിചിരികൾ കേൾക്കാതെയായി , അവരുടെ അപ്പോളോ എന്ന് വിളിപ്പേരുള്ള പൂച്ചകുട്ടിയെ കാണാതായി …. ഒരു പച്ചമലയാളിയായ എനിക്ക് അവർക്കെന്ത് പറ്റിയെന്നറിയാഞ്ഞിട്ടു ഒരിരിക്കപ്പൊറുതിയുമില്ല .

കുറച്ചുനാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച യാദൃശ്യകമായി പുറത്തേക്കിറങ്ങിയപ്പോൾ അപ്പുറത്തെ വീട്ടിലെ ആ നാലുവയസുകാരിഒറ്റക്ക് ആ ഗാർഡനിൽ ചുമ്മാ ചുറ്റിത്തിരിഞ്ഞു നടക്കുന്നു ….പൂമ്പാറ്റയെപോലെ പാറിപ്പറന്നു നടന്നിരുന്ന ആ കുഞ്ഞിനിതെന്തു പറ്റിയെന്ന് ഞാൻ ആലോചിച്ചു ….

ഞാൻ ആ കുട്ടിയോട് ചോദിച്ചു ” where is your Apollo?”
ആ കുട്ടി പറഞ്ഞു its with my mummy ….
Where is your mummy എന്ന് ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു, പക്ഷെ ചോദിയ്ക്കാൻ മനസ് അനുവദിച്ചില്ല .

പിന്നീട് എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമായി ആ കുട്ടിയുടെ വരവ് ….
ആ ആൺകുട്ടിയുടെ വരവ് തന്നെ ഇല്ലാതായി ….
പിന്നീട് വേറൊരു സ്ത്രീയുമായായി ആ പുള്ളിയുടെ വയലിൻ വായന ….

പിന്നീടറിഞ്ഞ കാര്യങ്ങൾ വളരെ സങ്കടകരമായിരുന്നു….
ഇപ്പോൾ ആ പുള്ളിയുടെ കൂടെയുള്ള സ്ത്രീ അയാളുടെ മൂന്നാമത്തെ കാമുകിയാണ് . ആദ്യത്തെ ഭാര്യയിലുള്ള കുട്ടിയാണ് അവിടുണ്ടായിരുന്ന ആൺ കുട്ടി , രണ്ടാമത്തെ ഭാര്യയിൽ ഉണ്ടായതാണ് അവിടുണ്ടായിരുന്ന പെൺ കുട്ടി …രണ്ടാമത്തെ ഭാര്യയുടെ പെറ്റായിരുന്നു അവിടുണ്ടായിരുന്ന പൂച്ചക്കുട്ടി ….

ഈ പുള്ളിക്കുണ്ടായ മൂന്നാമത്തെ ബന്ധത്തെ അറിഞ്ഞ രണ്ടാം ഭാര്യ തന്റെ പെൺകുഞ്ഞും പൂച്ചകുട്ടിയുമായി വീടുപേക്ഷിച്ചു ഇറങ്ങി …
എങ്കിലും എന്നും രാവിലെ ആ സ്ത്രീ തന്റെ പെൺകുട്ടിയ അവളുടെ പപ്പയുടെ അടുത്തയക്കും , ആ പുള്ളി കുട്ടിയെ സ്‌കൂളിൽ കൊണ്ടേ വിടും തിരികെ എടുക്കും , വൈകുന്നേരങ്ങളിൽ അവൾ വന്ന് കുട്ടിയെ കൂട്ടികൊണ്ടു പോകും ….
എല്ലാ ശനി ഞായർ ദിവസങ്ങളിലും ആദ്യ ഭാര്യയിലുള്ള ആൺകുട്ടിയും രണ്ടാം ഭാര്യയിലുള്ള പെൺകുട്ടിയും അയാളുടെ വീട്ടിൽ ചിലവഴിക്കും , പിരിഞ്ഞുപോകും സന്തോഷത്തോടെ തന്നെ …..

ചില ഇടദിവസങ്ങളിൽ അയാളും രണ്ടാം ഭാര്യയും റെസ്റ്റോറന്റുകളിൽ ഒരുമിച്ചിരുന്നു ചായകുടിക്കുന്നതും പതിവ് കാഴ്ചയായി മാറി ….

ഇവരെ ഇങ്ങനോക്കെ കാണുമ്പോളാണ് ജീവിതം ഇങ്ങനെയും ആകാം എന്ന് ഞാൻ മനസിലാക്കിയത് . ജീവിതത്തിൽ എന്തും എപ്പോ വേണമെങ്കിലും സംഭവിക്കാം . നമ്മൾ വിചാരിക്കുന്ന സ്ക്രിപ്റ്റുകൾ പോലെത്തന്നെ നമ്മുടെ ജീവിതം ആകണമെന്ന് വാശിപിടിക്കുന്നിടത്താണ് നമ്മൾ ജീവിക്കാൻ പാടുപെടുന്നത് ….
നമ്മുടെ ജീവിതത്തിലെ സസ്പെൻസ് എൻജോയ് ചെയ്യാൻ നമ്മൾ പഠിക്കേണ്ടതുണ്ട് …

അതെങ്ങനെ ഇന്നലത്തെ എച്ചിൽ കളയാൻ ഒരു നിർവ്വാഹവുമില്ലാതെ പൊതിഞ്ഞു കെട്ടി അടുക്കള മൂലക്ക് സൂക്ഷിച്ചു മണമടിച്ചു പരിചയമുള്ള നമ്മൾ , നമ്മുടെ ജീവിതത്തിലും അത് തുടരുന്നു ….വിട്ടുകൊടുക്കേണ്ടതിനെ വിട്ടുകൊടുക്കാതെ , വാശിയും പകയും വിരോധവുമെല്ലാം എന്നും ചികഞ്ഞു വാരി മണത്തു നോക്കി ദുർഗന്ധം വമിപ്പിച്ചു മറ്റുള്ളവരിലേക്കും എത്തിക്കുന്നു …..

നമ്മുടെ ജീവിത വെയിസ്റ്റ് ബിന്നും എന്നും വൃത്തിയാക്കി വെക്കേണ്ടതുണ്ട് …

ന്യൂസിലാൻഡിൽ മരണമടഞ്ഞ രാജുവിന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാത്തവരെ മാത്രമേ നമുക്കറിയൂ ….അങ്ങനെ വിട്ടുകൊടുക്കാൻ പാടുള്ള, പരസ്പരം വെറുപ്പും വിരോധവും പകയും കൂടെ കൊണ്ട് നടന്ന് മക്കളെക്കൂടി ആ വിഷപ്പുക ഏൽപ്പിക്കുന്ന ഒട്ടേറെ മനുഷ്യർക്കായിത് സമർപ്പിക്കുന്നു …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ മാഞ്ചസ്റ്റർ റീജണിൽ നിന്നുള്ള നസറുൾ കരീം, ഈതൻ ഡാലി സഖ്യത്തിനു വിജയം.

മാഞ്ചസ്റ്റർ സെന്റ് പോൾസ് കാത്തലിക് ഹൈസ്കൂളിൽ വെച്ചു നടന്ന ഗ്രാൻറ് ഫിനാലെയിൽ 12 റീജിയണൽ മത്സരങ്ങളിൽ നിന്നും വിജയിച്ചെത്തിയ 32 ടീമുകളാണ് മാറ്റുരച്ചത്. നസറുൾ കരീം, ഈതൻ ഡാലി സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ ഫൈനലിൽ വാശിയോടെ പോരാടിയ കെറ്ററിംഗ് റീജിയണിൽ നിന്നുള്ള മേബിൾ മനോ കുര്യൻ, ജ്യൂവൽ മനോ കുര്യൻ സഖ്യത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൊവൻട്രി റീജിയണിൽ നിന്നുള്ള ജോബി ജോർജ്, ജിസ്‌മോൻ സഖ്യം മൂന്നാം സ്ഥാനവും ഇപ്‌സ്‌വിച്ച് റിജിയണിലെ ലെവിൻ മാത്യു, മാത്യു കെ ചെറിയാൻ സഖ്യം നാലാം സ്ഥാനവും കരസ്തമാക്കി.

ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും മറ്റു വിജയികൾക്ക് യഥാക്രമം £501ഉം ട്രോഫിയും , £251ഉം ട്രോഫിയും , £101ഉം ട്രോഫിയും സമ്മാനമായി ലഭിച്ചു.ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

രാവിലെ 10 മണിയോടെ ആരംഭിച്ച മത്സരങ്ങൾ മേയർ ഡോണ ലുഡ്ഫോർഡ് ഉത്ഘാടനം ചെയ്തു .സമീക്ഷ യുകെ ഷെയർ & കെയർ പ്രൊജക്ടിനെ അഭിനന്ദിച്ച മേയർ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി. മത്സരങ്ങൾ വൈകുന്നേരം 6 മണി വരെ നീണ്ടു. ഗ്രാൻറ് ഫിനാലെയുടെ മുഴുവൻ വാശിയോടും കൂടിയാണ് എല്ലാ ടീമുകളും ഏറ്റുമുട്ടിയത്.യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ബാഡ്മിൻറൻ ആരാധകർ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും സമിക്ഷ യുകെ പ്രഥമ ബാഡ്മിൻറൻ ടൂർണമെൻറ് വൻ വിജയമായി.

ടൂർണമെന്റിലെ വിജയികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്ത് ഞങ്ങളോടു സഹകരിച്ച മുഴുവൻ മത്സരാർത്ഥികളോടും ഗ്രാൻഡ് ഫിനാലെ കാണുവാനും, പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved