UK

യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 26 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്.അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.

നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.

1916 മുതലാണ് അയര്‍ലണ്ടിലും യൂ കെയിലും സമയ മാറ്റം ആരംഭിച്ചത്.എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റ സംവിധാനം നിലവിലുണ്ട്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്.

സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും.

രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ക്രമപ്പെടുത്തുന്നത് സമ്മറില്‍ ഐറിഷ് സമയവും ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂറും വിന്റര്‍ ടൈമില്‍ അഞ്ചര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മനി അടക്കമുള്ള മറ്റു രാജ്യങ്ങളിലെ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

യൂറോപ്പിലെ സമയമാറ്റ സമ്പ്രദായം നിര്‍ത്തലാക്കണം എന്ന യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന് ഇതേ വരെ അംഗരാജ്യങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ല.അത് കൊണ്ട് തന്നെ 2021 മുതല്‍ വിന്റര്‍ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും എന്ന മുന്‍ ധാരണ നടപ്പാക്കാന്‍ ഇടയില്ല.

അതേസമയം യൂറോപ്പിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പല തവണ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ സമയ മാറ്റ സമ്പ്രദായം എത്രയും വേഗം അവസാനിപ്പിക്കണം എന്ന ആശയത്തിനാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചത്.

യുകെയിലെ മുൻനിരയിൽ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷനുകളിൽ ഒന്നായ ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രളയത്തിലും കോവിഡിലും മറ്റുള്ളവർക്ക് താങ്ങായി നിന്നുകൊണ്ട് നാളേറെയായി പലവിധ പ്രയാസത്തിലും പ്രതിബന്ധങ്ങളിലും കൂടി കടന്നുപോയ നമുക്കിടയിലേക്ക് പ്രത്യാശയുടേയും ഉയിര്‍ത്തെഴുന്നേൽപ്പിൻറയും നാളുകൾ കടന്നുവരുന്ന ഈ വേളയിൽ വർഷങ്ങളായി മുടങ്ങി കിടന്ന ആഘോഷം ലോകമലയാളികൾക്കൊപ്പം ലീഡ്സ് മലയാളികളും.

ഏപ്രിൽ 16 ഞായറാഴ്ച കൃത്യം 12 മണിക്ക് ഉച്ച ഭക്ഷണത്തോടുകൂടി ഈസ്റ്റെൻഡ് പാർക്ക് ഡബ്ല്യൂഎംസിയിൽ ആഘോഷിക്കുന്നതായിരിക്കും. പുതുമയാർന്ന വിവിധ കലാപരിപാടികളുമായി ആഘോഷം അതിഗംഭീരമാക്കുവാൻ പുതിയ കമ്മിറ്റി തയ്യാറെടുത്തു കഴിഞ്ഞു. ഈ ആഘോഷവേളയിലേക്ക് എല്ലാവരേയും സുസ്വാഗതം ചെയ്യുന്നു.

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ “നിറവ്” ഷോർട്ട് ഫിലിം റിലീസ് ചെയ്തു.
നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്. സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ അതിൽ അഭിനയിച്ച എല്ലാവർക്കും സാധിച്ചു.

ഷിജോ സെബാസ്റ്റ്യൻ രചനയും സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയം കൊണ്ട് സമൂഹത്തിൽ നല്ല സന്ദേശം നൽകിയത്. ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശില്പ തോമസ് എന്നിവരാണ്. സെഹിയോൻ ഹോളി പിൽഗ്രിം ചാനലിൽ റിലീസ് ചെയ്ത ഷോർട്ട് മൂവി നല്ല പ്രതികരണമാണ് ഇതിനോടകം നേടാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

സ്കോട്ട് ലാൻ്റ് മലയാളികൾ ആകാംഷാപൂർവ്വം കാത്തിരുന്ന സിംഫണി 23ന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആലാപനത്തിൽ കഴിവു തെളിയ്ച്ച മുപ്പത് ഗായകർ യുസ്മ സംഘടിപ്പിക്കുന്ന സിംഫണി 23 ൻ്റെ വേദിയിലെത്തും. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് സ്കൂൾ ഹാളിൽ സിംഫണി 23 അരങ്ങേറും. മലയാളത്തിലെ എക്കാലത്തേയും പ്രശസ്തിയാർജ്ജിച്ച ഗാനങ്ങളാണ് ഓരോ ഗായകരും ആലപിക്കുന്നത്. അതാസ്വദിക്കാൻ സ്കോട്ട് ലാൻ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകപ്രശസ്ത കഥാകൃത്ത് ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ “പൂവൻ പഴം ” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കുന്ന സ്വതന്ത്ര നാടക ആവിഷ്കാരം ” പൂവൻ പഴം റീലോഡഡ്” സിംഫണിയിലെ ഒരു പ്രത്യേക ഇനമാണ്. അനേകം അവിസ്മരണീയമായ കഥകളിലൂടെ ഒരോ വായനക്കാരനും പ്രിയപ്പെട്ടവനായ ബേപ്പൂർ സുൽത്താനുള്ള ഒരു എളിയ സമർപ്പണം കൂടിയാണ് ഈ സൃഷ്ടി. മലയാള സംസ്കാരത്തിന് സുപരിചിതമായ കുടുംബാന്തരീക്ഷങ്ങളിലെ നുറുങ്ങു സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.

കൂടാതെ, മലയാളം യുകെ ന്യൂസ് അവാർഡ് ജേതാവും പ്രശസ്ത ചിത്രകാരനും യുകെ മലയാളിയുമായ ഫെർണാണ്ടസ് വർഗ്ഗീസ് വരച്ച ചിത്രങ്ങളുടെ പ്രദർശനവും സിംഫണി 23 നോട് അനുബന്ധിച്ച് നടക്കും. മലയാളികൾ കണ്ടു മറഞ്ഞ ഇരുപതിൽപ്പരം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ പ്രദർശനത്തിനെത്തുന്ന വ്യക്തികളുടെ ചിത്രങ്ങൾ ആവശ്യാനുസരണം വരച്ച് അവരുടെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കും. അതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അങ്ങനെ കിട്ടുന്ന തുക യുസ്മയുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് കൈമാറാനാണ് ഫെർണാണ്ടെസിൻ്റെ തീരുമാനം. ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് യുസ്മ സ്വീകരിച്ചിരിക്കുന്നത്.

കലയെ സ്നേഹിക്കുന്ന എല്ലാവർക്കും ആസ്വദിക്കാൻ പാകത്തിനാണ് സിംഫണി 23 ഒരുക്കിയിരിക്കുന്നത്.

ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.

സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP

Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5

ബോൺമൗത്ത് ∙ ബോൺമൗത്തിനെ സംഗീതമഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം വീണ്ടുമെത്തുന്നു. പത്താം വാർഷികത്തിന്റെ പകിട്ടുമായി ജൂൺ 10ന് ആണ് ഇത്തവണത്തെ പരിപാടികൾ. യുകെയിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കാനായി 2012ൽ ആണ് മഴവിൽ സംഗീതത്തിന്റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്റെ ജീവിതതാളത്തിന്റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയിൽ നാദ വിസ്മയം തീർക്കുക.

കോവിഡ് മുടക്കിയ രണ്ടുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവിൽ സംഗീതത്തിന്റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോർജും ഭാര്യ ടെസ്സുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പർ : അനീഷ് ജോർജ് (07915061105)

 

ലണ്ടൻ :യു കെ മലയാളികളെ ആവേശ കടലിലാഴ്ത്തിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവവും
ഒ എൻ വി അനുസ്മരണവും ചാരിറ്റി ഇവന്റും വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി അരങ്ങേറി. വ്യത്യസ്തതയും ഗുണനിലവാരവും മുൻ നിർത്തി കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് യു കെ യിലെ മികച്ച കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച കലാ വിരുന്ന് വൻപ്രേക്ഷക മനസ്സുകളിൽ ഇടം നേടി . കലയും സംസ്കാരവും സമന്വയിച്ച യു കെ മലയാളികളുടെ കലാ കേളിക്ക്‌ വേദിയൊരുക്കിയത്.

യു കെ യിലെ മികച്ച ചാരിറ്റി സംഘടനകളിലൊന്നായ കേരള കമ്മ്യുണിറ്റി ഫൗണ്ടേഷൻ ആണ്. യുകെയിൽ വളർന്നു വരുന്ന യുവ കലാ പ്രതിഭകൾക്ക് കഴിവ് തെളിയിക്കുവാനുള്ള വേദിയായി മാറുകയായിരുന്നു
വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറിയ കലാവിരുന്ന്. ശനിയാഴ്ച നാല് മണിക്ക് പ്രൗഡ ഗംഭീരമായ സദസ്സിനിനെ സാക്ഷി നിർത്തി കെ സി എഫ് വാട്ഫോഡിന്റെ പ്രസിഡന്റും സെവൻ ബീറ്റ്‌സ് ട്രസ്റ്റിയുമായ ശ്രീ .സണ്ണിമോൻ മത്തായി അധ്യക്ഷനായ വേദിയിൽ സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ ശ്രീ .ജോമോൻ മാമൂട്ടിൽ സ്വാഗതമാശംസിച്ചു.

വാട്ഫോഡ് എം പി ശ്രീ.ഡീൻ റസ്സൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ യുക്മ ജോയിന്റ് സെക്രട്ടറി ശ്രീ .പീറ്റർ താനൊലിൽ,കെ സി എഫ് ട്രസ്റ്റി ശ്രീ .സൂരജ് കൃഷ്ണൻ,യുക്മ ഈസ്റ് ആംഗ്ലിയ ജോയിൻ സെക്രെട്ടറി ശ്രീ .ജോബിൻ ജോർജ്ജ് തുടങ്ങിയവർ ആശംസയർപ്പിച്ചു. കൗൺസിലർ ഡോ.ശിവകുമാർ ഓ എൻ വി അനുസ്മരണം നടത്തി. ഒ എൻ വി യുടെ ചെറു മകളും യു കെ മലയാളിയുമായ ശ്രീമതി .അമൃത ജയകൃഷ്ണൻ തന്റെ വല്യച്ഛന്റെ ജീവൻ തുടിക്കുന്ന സ്മരണകൾ വേദിയിൽ പങ്കു വച്ചു .പ്രശസ്ത യു ട്യൂബർ ശ്രീ .ഷാക്കിർ (മല്ലു ട്രവല്ലർ ) മുഖ്യ അതിഥിയായിരുന്നു.

യുകെയിൽ കലാ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക പൊതുപ്രവർത്തന രംഗത്ത്‌ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യതികളായ ശ്രീ.ഫിലിപ്പ് എബ്രഹാം ,ശ്രീ .സുജു കെ ഡാനിയൽ,ശ്രീ.ഷംജിത്
പള്ളിക്കാത്തോടി,ശ്രീ.ജെയ്സൺ ജോർജ്ജ് തുടങ്ങിയവർക്ക് ചടങ്ങിൽ എം പി ഡീൻ റസ്സൽ അവാർഡ് നൽകി ആദരിച്ചു.ശ്രീ .മനോജ് തോമസ് ഒ എൻ വി രചിച്ച മനോഹര ഗാനം വേദിയിൽ ആലപിച്ചാണ് ഉദ്‌ഘാടന യോഗം പര്യവസാനിച്ചത് .

ഡെന്ന ആൻ ജോമോൻ ആലപിച്ച പ്രാർത്ഥന ഗാനത്തോട് കൂടിയാണ് കലാ മാമാങ്കത്തിന് കേളികൊട്ടുയർന്നത് .പരിപാടിയുടെ അവതാരകരായ മുൻ കൈരളി ചാനൽ അവതാരിക അനുശ്രീ ,ഷീബ സുജു,ബ്രൈറ്റ് മാത്യൂസ്,ജോൺ തോമസ് തുടങ്ങിയവർ തങ്ങളുടെ സ്വത സിദ്ധമായ ശൈലി കൊണ്ടാണ് ആസ്വാദക മനസ്സുകളിൽ ഇടം നേടിയത്. കണ്ണിനും കാതിനും കുളിർമയേകിയ നൃത്ത സംഗീത ഇനങ്ങൾ കാണികളിൽ വ്യത്യസ്തമായ അനുഭവമാണ് പകർന്നു നൽകിയത് . മികച്ച തനിമയോട് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വ്യത്യസ്ത ഇനങ്ങൾ കാണികൾ നിറഞ്ഞ കയ്യടിയോടാണ് ഏറ്റു വാങ്ങിയത് .നൃത്ത കലയിൽ പ്രാവീണ്യം നേടിയ നിരവധി നർത്തകരാണ് വേദിയിൽ നിറഞ്ഞാടിയത് ..യുകെയിലെ മികച്ച ഗായകർ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ച്‌ സദസ്സിനെ സംഗീത സാന്ദ്രമാക്കി.

വോളന്റീയർമാരായ സിബി തോമസ്,സുനിൽ വാര്യർ,സിബു സ്കറിയ,എലിസബത്ത് മത്തായി,ജിൻസി ജോമോൻ തുടങ്ങിയവരുടെ കൃത്യതയോടു കൂടിയ പ്രവർത്തനങ്ങൾ ചടങ്ങിന് മാറ്റ് കൂട്ടി ….കെ സി എഫ് ട്രസ്റ്റി ടോമി ജോസഫ് നന്ദിയും അർപ്പിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://tinyurl.com/7beats2023

ന്യൂസ് ഡെസ്ക്. മലയാളം യുകെ

പ്രശസ്ത ചിത്രകാരനും യുകെ മലയാളിയുമായ ഫെർണാണ്ടസ് വർഗ്ഗീസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്കോട്ട് ലാൻ്റിൽ നടക്കും. സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസ്സോസിയേഷനും (യുസ്മ) സഹ അസ്സോസിയേഷനായ ലിവിംഗ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റിയും (LMC) സംയുക്തമായി സംഘടിപ്പിക്കുന്ന സിംഫണി 23 ലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

മാർച്ച് 25 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിലാണ് സിംഫണി 23 അരങ്ങേറുന്നത്. യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥം സ്കോട്ട് ലാൻ്റിലെയും ഇംഗ്ലണ്ടിലേയും പ്രശസ്തരായ മുപ്പതോളം ഗായകരെ അണിനിരത്തി നടത്തുന്ന സംഗീത വിരുന്ന് സിംഫണി 23ന് ആതിഥേയത്വം വഹിക്കുന്നത് ലിവിംഗ്സ്റ്റ മലയാളി കമ്മ്യൂണിറ്റിയാണ്.

ഡോ. സൂസൺ റോമൽ

ചിത്രകാരൻ എന്ന നിലയിൽ യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിൻതുണ കൊടുക്കുകയാണ് ഫെർണാണ്ടസ്. മലയാളികൾ കണ്ടു മറഞ്ഞ ഇരുപതിൽപ്പരം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ പ്രദർശനത്തിനെത്തുന്ന വ്യക്തികളുടെ ചിത്രങ്ങൾ ആവശ്യാനുസരണം വരച്ച് അവരുടെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കും. അതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അങ്ങനെ കിട്ടുന്ന തുക യുസ്മയുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് കൈമാറാനാണ് ഫെർണാണ്ടെസിൻ്റെ തീരുമാനം. ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് യുസ്മ സ്വീകരിച്ചിരിക്കുന്നത്.

മലയാളം യുകെ ന്യൂസിൻ്റ 2022 ലെ മികച്ച ചിത്രകാരനുള്ള അവാർഡ് ഫെർണാണ്ടസ് വർഗ്ഗീസിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അസ്സോസിയേഷനായ യുക്മയുടെ നാഷണൽ കലാമേള 2021 ൻ്റെ ലോഗോ മൽസര വിജയിയുമായിരുന്നു. കൂടാതെ പ്രാദേശീക അസ്സോസിയേഷനുകളുടെ ചിത്രരചനാ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുകയും ചെയ്തിരുന്നു.

പെൻസിൽ ഡ്രോയിംഗ് കാലഹരണപ്പെട്ടു പോകുന്ന കാലഘട്ടത്തിലാണ് ഫെർണാണ്ടസ് വർഗ്ഗീസിൻ്റെ തുടക്കം. മലയാളികൾ കണ്ടു മറഞ്ഞതും നിലവിൽ ജീവിച്ചിരിക്കുന്നതുമായ വ്യക്തിത്വങ്ങളാണ് ഫെർണാണ്ടസിൻ്റെ ചിത്രങ്ങളിലധികവും. 2020ൽ ചാരിറ്റി വാക്കിലൂടെ 32 മില്യൻ പൗണ്ട് സ്വരൂപിച്ച് എൻഎച്ച്എസിന് നൽകിയ ടോം മൂറായിരുന്നു ഫെർണാണ്ടസിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ ആദ്യം ചിത്രം. ലോക പ്രശക്തരായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നിരവധി വ്യക്തിത്വങ്ങൾ ഫെർണാണ്ടെസിൻ്റെ ഗാലറിയിൽ ഉണ്ട്. ഏറ്റവും ഒടുവിൽ, ഒരു കാലഘട്ടത്തിന് മുഴുവൻ കാവലായി നിന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടൻ്റെ സ്വന്തം എലിസബത്ത് രാജ്ഞിയുടെ ചിത്രവും ഫെർണാണ്ടസ് വരച്ച് എൻഎച്ച്എസിന് കൈമാറി.

തീർന്നില്ല ചിത്രരചനയെ സ്നേഹിക്കുന്ന നിരവധിയാളുകളാണ് സ്വന്തം ചിത്രങ്ങൾ പെൻസിലിൽ വരച്ച് വെള്ള പേപ്പറിൽ കാണ്ടാസ്വദിക്കാൻ ഫെർണാണ്ടസിനെ സമീപിച്ചു കൊണ്ടിരിക്കുന്നത്. ചിത്രരചനയിൽ തിരക്കായ ഫെർണാണ്ടസ് വരച്ച കൂടുതൽ ചിത്രങ്ങൾ യൂറോപ്പ് മലയാളികൾ കാണാനിരിക്കുന്നതേയുള്ളൂ..

സ്കോട്ട് ലാൻഡിലങ്ങോളമിങ്ങോളമുളള മലയാളീ ഗായിക ഗായകന്മാർക്കൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകരും ഒന്നിച്ചണിചേരുന്ന ഈ സംഗീതനിശ ,സർഗ്ഗ സംഗീതത്തിന്റെ വർണ്ണ വിസ്മയങ്ങൾ ചാലിച്ചെഴുതിയ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ സംഗീതാസ്വാദകരേയും “സിംഫണി 23 “ലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.

സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-

Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP

Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5

ടോം ജോസ് തടിയംപാട്

തൊടുപുഴ ആലക്കോട് ചിലവ് സ്വദേശി ശ്രീജിത് ശ്രീധരൻ ഫോൺ വിളിച്ചു കരഞ്ഞു പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലൈസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.

പെയിന്റ് പണിക്കാരനായ ശ്രീജിത്തിന് കിട്ടുന്ന പണം കൊണ്ട് അമ്മയെ ചികിൽസിക്കാനും കുടുംബം നോക്കാനും കഴിയുന്നില്ല. കൂടാതെ അനാരോഗ്യ൦ കൊണ്ട് ബുദ്ധിമുട്ടുന്ന പ്രായമായ പിതാവും ചികിത്സയുമായി കഴിയുന്നു . തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് .ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുളം സ്വദേശി ടോമി സെബാസ്റ്റ്യനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിട്ട് ഇവരെ സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. എല്ലാവരും ഈസ്റ്റർ ആഘോഷിക്കുന്ന തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മയ്ക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,13 ,50000 (ഒരുകോടി പതിമൂന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക “.

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
..ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായ സംശയത്തിലാണ് അന്വേഷണം. ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കി. തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് നടന്നുപോകുകയും ചെയ്തു. തീ പടരുന്നത് കണ്ട മറ്റ് വഴിപോക്കരാണ് ഓടിയെത്തി ഇരയെ സഹായിച്ചത്. ഇവര്‍ തീകെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. അതേസമയം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ പള്ളിയില്‍ നിന്നും മടങ്ങിയ 82-കാരനെയും തീകൊളുത്തി.

ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നാലെ അന്വേഷണം നടത്തിയ പോലീസ് സംഘമാണ് എഡ്ജ്ബാസ്റ്റണില്‍ നിന്നും അക്രമിയെ അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ് ലണ്ടനില്‍ ഈലിംഗിലെ സിംഗപ്പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ലണ്ടന്‍ ഇസ്ലാമിക് സെന്ററില്‍ നിന്നും പുറത്തുവന്ന വ്യക്തിയെയാണ് തീകൊളുത്തിയതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്.

റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതും ഒടുവിൽ കത്തിക്കുത്ത് നടത്തിയതുമാണ് മരണത്തിലേക്ക് നയിച്ചത്. നീണ്ട 40 ലേറെ വർഷത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള ജെറാൾഡ് എന്ന 62കാരൻ പബ്ബിൽ പോകുന്ന ശീലമുള്ള വ്യക്തിയുമാണ്.എന്നാൽ ഇത്രയും കാലം ഒരാപകടവും കൂടാതെ ലണ്ടനിൽ ജീവിച്ചിട്ടുള്ള ജെറാൾഡിനു തനിക്കു നല്ല പരിചയമുള്ള സ്ഥലത്തു തന്നെ ചെറുപ്പക്കാരുടെ മർദ്ദനവും ക്രൂരമായ ആക്രമണവും നേരിടേണ്ടി വന്നു എന്നത് ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രാത്രികാല ജീവിതം അത്യന്തം അപകടം നിറഞ്ഞതാണ് എന്നോർമ്മിപ്പിക്കുകയാണ്.

ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ നെറ്റോയുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 20കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി കൊലക്കത്തിക്ക് ഇരയാകുന്നത് എന്ന് കരുതപ്പെടുന്നു.കുത്തേറ്റു വീണ ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു.

സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ അടച്ചിട്ട റോഡുകൾ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.

അതിനിടെ അറസ്റ്റിൽ ആയ പതിനാറുകാരൻ കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാൾ കോടതിയിൽ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ പദവിയിൽ ഉള്ള ബ്രെയിൻ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതിനിടെ അടുത്തകാലത്തായി മലയാളി യുവതീ യുവാക്കൾ ആഘോഷങ്ങൾക്ക് വേണ്ടി പബുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ ക്രൈം റേറ്റ് ഉയർത്തി നിർത്തുന്നതിൽ പബുകൾ എത്രമാത്രം, വിഹിതം നൽകുന്നുണ്ട് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയുമാണ്.

യുകെയിൽ എത്തിയ സന്തോഷം പ്രകടിപ്പിക്കാൻ ഫ്രഷേഴ്‌സ് പാർട്ടി സംഘടിപ്പിക്കുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും അമിതമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു പാർട്ടിക്കൊടുവിലാണ് ഷെഫീൽഡിൽ മലയാളി വിദ്യാർത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റ മുഖം നോക്കിയുള്ള ഇടികിട്ടിയതും.

ഇതേതുടർന്ന് വിദ്യാർത്ഥിയുടെ മനുഷ്യാവകാശം സംബന്ധിച്ച ചോദ്യം ഉയർത്തി മലയാളി സമൂഹം സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു വാക്പയറ്റ് നടത്തിയതും അടുത്തകാലത്ത് തന്നെയാണ്. യുകെ ജീവിതത്തിലെ അപകടക്കെണികൾ ശരിക്കും തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാരാണ് ഇതിനകം നിയമ നടപടികൾ നേരിടുന്നതും.

RECENT POSTS
Copyright © . All rights reserved