ആഗോളതലത്തിൽ സാമൂഹിക പ്രവർത്തകർ ഒന്നിച്ചുചേർന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (IFSW) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക. “Respecting Diversity Through Joint Social Action” എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ കാര്യ പരിപാടികൾ 2023 മാർച്ച് മാസം 25-ാം തീയതി ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള സോഷ്യൽ വർക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഈ വർഷത്തെ പ്രമേയത്തിനനുസരിച്ചു വിഷയാവതരണം നടത്തുകയും സന്ദേശങ്ങൾ നൽകുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ഈ വർഷത്തെ ആശയത്തിന്മേൽ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്,പ്രൊഫ. പി.കെ. ഷാജഹാൻ (ഡീൻ, അക്കാദമിക് അഫയേഴ്സ്, TISS മുംബൈ ക്യാമ്പസ്) ആണ്. തുടർന്ന് ബഹുമാന്യനായ ഇന്ത്യൻ പാർലിമെന്റ് അംഗം ഡോ. ശശി തരൂർ (എംപി), മിസ് ഇസബെല്ലെ ട്രോളർ (മുഖ്യ സാമൂഹിക പ്രവർത്തക, കുട്ടികളും കുടുംബങ്ങളും) എന്നിവരുടെ ലോക സോഷ്യൽ വർക്ക് ദിന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ പ്രമേയം സോഷ്യൽ വർക്കിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് യു.കെ.എം.എസ്.ഡബ്ല്യു ഫോറം കാണുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിനാചരണം. യുകെയിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ ഐഎഫ്എസ്ഡബ്ല്യു മുന്നോട്ടുവച്ചിട്ടുള്ള വിഷയം വളരെയധികം കാലീക പ്രസക്തമായ ഒന്നാണ്.

2014-ൽ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു-ഫോറം യു.കെ യിൽ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിംങ്ങുകളും നടത്തിവരുന്നു. സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർത്ഥികളുടെ റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ നിരാലംബരായവർക്ക് പലതരം ഇടപെടലുകളിലൂടെ സഹായഹസ്തവുമായി യു.കെ.എം.എസ്.ഡബ്ല്യു ഫോറം നിലകൊള്ളുന്നു.
യുകെ മലയാളി സോഷ്യല് വര്‍ക്കേഴ്സ്സ് ഫോറത്തിന്റെ (യു.കെ.എം.എസ്.ഡബ്ല്യു ഫോറം ) 2023 – 25 പ്രവർത്തനത്തിനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം ചുമതലയേറ്റ് ഔദ്ദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമെന്നോണം പുതിയ അംഗങ്ങൾക്കുവേണ്ടി ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി.

ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും വിനയപുരസരം സ്വാഗതം ചെയ്യുന്നു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓൺലൈൻ (സൂം)വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
https://forms.gle/bDBYEpWyVGEc5Qxe6
തോമസ്സ് ജോസഫ് – 07939492035 (Chair person)
ഷീനാ ലുക്സൺ – 07525259239 (Secretary)
മാർട്ടിൻ ചാക്കു – 07825 447155 (Treasurer)
ബർമിംഗ് ഹാം . അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് ജീവിച്ച വ്യക്തിത്വമായിരുന്നു അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവ് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . സീറോ മലബാർ സഭയുടെ സ്വത്വ ബോധത്തിന് ഊടും പാവും ചാർത്തുകയും ,സഭയ്ക്ക് ധീരവും ദൈക്ഷണികവുമായ നേതൃത്വം നൽകുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .
ടോം ജോസ് തടിയംപാട്
കഴിഞ്ഞ മാർച്ച് 13 -ന് ലിവർപൂളിൽ എത്തിയ എം എൻ കാരശേരി മാഷ് 15 നാണു ലിവർപൂളിൽ നിന്നും ലണ്ടനിലേയ്ക്ക് യാത്രയായത് . കടുത്ത തണുപ്പും ഐസ് വീഴ്ചയും കാരണം വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് മാഷിനെ കാണിക്കാൻ കഴിഞ്ഞത് . ലിവർപൂളിലെ ചരിത്ര സ്മാരകങ്ങളെ പറ്റി ഞാൻ പറഞ്ഞപ്പോൾ തന്നെ അടിമ മ്യൂസിയവും, ടൈറ്റാനിക് മ്യൂസിയവും ,ലോകത്തെ ആദ്യ റെയിൽവേ ദുരന്തത്തിലൂടെ ജീവൻ നഷ്ടപ്പെട്ട ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റെ സ്‌മാരകവും ,ലിവർപൂളിലെ മനുഷ്യ സ്നേഹികളായ ബിഷപ്പുമാരുടെ സ്മാരകവും കാണണമെന്ന് അദ്ദേഹം പറഞ്ഞു .
ആദ്യ൦ കണ്ടത് ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയമാണ്. അവിടെനിന്നും അടിമ മ്യൂസിയം കാണാനാണ് പോയത്. അടിമ വിമോചകൻ എബ്രഹാം ലിങ്കൺ മുതൽ ഒട്ടേറെ മനുഷ്യ സ്നേഹികളുടെ ഹൃദയസ്പർശിയായ വാക്കുകൾ അവിടെ എഴുതി വച്ചിട്ടുണ്ട് അതെല്ലാം മാഷ് വായിച്ചു ആ കാലത്തേ ഒരു കുടിൽ അവിടെയുണ്ട് അതിൽ കയറി ഇരുന്നു ഫോട്ടോയും എടുത്തു. അടിമകൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടു അവിടെനിന്നും ടൈറ്റാനിക് മ്യൂസിയത്തിൽ എത്തി, . ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന പാത്രങ്ങൾ കടലിനടിയിൽ നിന്നും എടുത്തുകൊണ്ടുവന്നു അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് ,കൂടാതെ കപ്പലിന്റെ മാതൃകയും എല്ലാം കണ്ടു ആംഗ്ളിക്കൻ കത്തീഡ്രലും കണ്ടതിനുശേഷം ചരിത്രം ഉറങ്ങുന്ന ലിവർപൂളിലെ ആംഗ്ളിക്കൻ കത്തീഡ്രലിനോട് ചേർന്നുള്ള സെന്റ് ജെയിംസ് സെമിത്തേരിയിൽ എത്തി അവിടെ ഏറ്റവും ഉയർന്നുനിൽക്കുന്ന ഒരു സ്മാരകമുണ്ട് . അത് ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റേതാണ്. അദ്ദേഹത്തിന്റെ കാലു മുറിഞ്ഞാണ് മരിച്ചത്. ആ മരണം ലോകചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .

1829 ഒക്ടോബര്‍ ആറിന് ലിവർപൂളിനടുത്തു റെയിൻ ഹിൽ എന്ന സ്ഥലത്തു ലിവർപൂൾ മാഞ്ചെസ്റ്റെർ റെയിൽവേ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു വിജയിക്കുന്നവർക്ക് 500 പൗണ്ടാണ് സമ്മാനം .അവരുടെ ആവശ്യം ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള റെയിൽവേ ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട് മിനിമം പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടുന്ന ഒരു ട്രെയിൻ കണ്ടുപിടിക്കണം എന്നതായിരുന്നു.
പരീക്ഷണത്തിൽ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ കണ്ടുപിടിച്ച റോക്കറ്റ് എന്ന ട്രെയിൻ മാത്രമാണ് വിജയിച്ചത്. മറ്റു മത്സരിച്ച നാലും പരാജയപ്പെട്ടു അങ്ങനെ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ ലോക റെയില്‍വേയുടെ പിതാവെന്നറിയപ്പെട്ടു. എന്നാൽ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്നുതന്നെ ലോകത്തിലെ ആദ്യത്തെ റെയിൽവേ അപകടവും നടന്നു, മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സൻ ആയിരുന്നു ആ ഹതഭാഗ്യന്‍.

പ്രധാന മന്ത്രി ഡ്യൂക് ഓഫ് വെല്ലിംഗ്‌ണിനു ഹസ്തദാനം ചെയ്യാൻ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ റോക്കറ്റ് എന്ന ട്രെയിൻ നിയത്രണം വിട്ടുവന്നു ഹുക്കിംഗ്‌സണിനെ ഇടിച്ചു വീഴിച്ചു കാലിലൂടെ കയറി ഇറങ്ങി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുക്കിംഗ്‌സണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്തം വാർന്നു അദ്ദേഹം മരിച്ചു . അങ്ങനെ ലോക ചരിത്രത്തിലെ ആദ്യ റെയിൽവേ അപകടവും റെയിൽവേ പിറന്ന അന്നുതന്നെ സംഭവിച്ചു. ലിവർപൂൾ സെന്റ് ജെയിംസ് സെമിത്തേരിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സ്മാരകമാണ് വില്ല്യം ഹുക്കിംഗ്‌സണിനു വേണ്ടി നിർമ്മിച്ചിട്ടുള്ളത് . ഇതു കണ്ടതിനു ശേഷം അവിടെനിന്നും ലിവർപൂളിലെ രണ്ടു മനുഷ്യ സ്നേഹികളായ മെത്രാൻ മാരുടെ പ്രതിമ കാണാൻ പോയി
ലിവർപൂളിലെ കത്തോലിക്ക കത്തീഡ്രലിനേയും ആംഗ്ലിക്കൻ കത്തീഡ്രലിനേയും യോചിപ്പിക്കുന്ന ഹോപ്പ് സ്ട്രീറ്റിന്റെ നടുഭാഗത്താണ് ഈ രണ്ടു മെത്രാൻമാരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത് .. . 1970 മുതൽ 1980 കാലത്തു ലിവർപൂളിലെ സാധാരണക്കാരുടെ പൊതുനന്മ (Common Good) കണക്കിലെടുത്തു മത വൈരങ്ങൾ വെടിഞ്ഞു പ്രവർത്തിച്ച ആംഗ്ളിക്കൻ ബിഷപ്പ് ഡേവിഡ് ഷെപ്പാർഡിന്റെയും കത്തോലിക്ക ബിഷപ് പ്ഡെറക് വോർലോക്കിന്റെയും പ്രതിമകളാണിത്.. ഇവരുടെ പ്രവർത്തനങ്ങൾ ലിവർപൂൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. എന്റെ അയൽവക്കത്തു താമസിച്ചിരുന്ന മരിച്ചുപോയ പോയ പോളിൻ വാർഡ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു ഇവിടുത്തെ പ്രസിദ്ധമായ ബിസ്കറ്റ് ഫാക്ടറിയായ ജേക്കബ് ഫാക്ടറിയിൽ എഴുതി വച്ചിരുന്നു ഇവിടെ ജോലിയുണ്ട് പക്ഷെ അത് പട്ടികൾക്കും ഐറിഷ്‌കാർക്കും ഒഴിച്ച് എന്ന്.

ഐറിഷ് എന്നാൽ റോമൻ കത്തോലിക്ക എന്നാണ് അർഥം അത്രമാത്രം ശകത്മായിരുന്നു ഇവിടുത്തെ കത്തോലിക്ക ആംഗ്ലിക്കൻ വൈരം . അത്തരം ഒരു കാലത്തുനിന്നും ലിവർപൂൾ സമൂഹത്തെ മാറ്റി എല്ലാമനുഷ്യരെയും ക്രിസ്തുവിന്റെ മാനവികതയിൽ കാണുന്നതിന് പഠിപ്പിക്കുകയും കറുത്തവർഗക്കാർക്കും കുടിയേറ്റക്കാർക്കും നീതി ഉറപ്പുവരുത്തുന്നതിനും ഇവർ ശ്രമിച്ചു. ഇവർ രണ്ടുപേരും നടക്കാൻ ഇറങ്ങുമ്പോൾ കണ്ടുമുട്ടി പരസ്പരം സംസാരിച്ചു നിന്നിരുന്ന സ്ഥലത്താണ് 2008 ൽ ഇരുവരുടെയും പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ പ്രതിമകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . ഈ പ്രതിമകളും ഹോപ്പ് സ്ട്രീറ്റും ലിവർപൂളിന്റെ മനുഷ്യ സ്നേഹത്തിന്റെയും ക്രിസ്തു സ്നേഹത്തിന്റെയും അനന്തതയെ വരും തലമുറയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിൽക്കുന്നു .മാഷ് ഈ പ്രതിമകൾക്കു ഇടയിൽ നിന്നും ഫോട്ടോ എടുത്തശേഷം ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാഷിന് അതൊരു പുതിയ അനുഭവമായി മാറി.
കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ നടന്ന കാരശേരി മാഷിനോട് ചോദിക്കുക എന്ന പരിപാടിയിൽ മാഷിന് വികാരപരമായ ഒട്ടേറെ അനുഭങ്ങൾ ഉണ്ടായി . 42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത്. മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടപ്പോൾ എന്റെ യുവത്വം തിരിച്ചുകിട്ടിയതുപോലെ തോന്നിയെന്ന് മാഷ് പറഞ്ഞു .
പങ്കെടുത്തവർ ഉന്നയിച്ച അർത്ഥവത്തായ ചോദ്യങ്ങൾ ഒരു ഇലക്ട്രിക്കൽ തരംഗമായി മാഷിന്റെ ജ്ഞാന മണ്ഡലത്തെ പ്രചോദിച്ചപ്പോൾ അതിൽനിന്നും ഉതിർന്നു വീണ അറിവിന്റെ മുത്തുമണികൾ പിറക്കിയെടുക്കാൻ ശ്വാസം അടക്കിപിടിച്ചിരുന്ന ഓഡിയൻസിന്റെ നിശബ്ദത മാഷിന് വലിയ സന്തോഷമാണ് നൽകിയത്. നീണ്ട രണ്ടര മണിക്കൂർ നിന്നുകൊണ്ട് മാഷ് ആളുകളോട് സംവേദിച്ചു .
മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി കൗൺസിൽ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു
ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധികരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു . നോട്ടിംഗം, മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ മാഷിനെ കാണുന്നതിനും
പ്രഭാഷണം കേൾക്കുന്നതിനും എത്തിയിരുന്നു . വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു . ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,ആന്റോ ജോസ്,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .ബുദ്ധനാഴ്ച ലിവർപൂൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ലണ്ടനിലേക്ക് വണ്ടി കയറുമ്പോൾ മാഷിന് ലിവർപൂൾ ഒരു വലിയ അനുഭവമായി മാറി .
കേരളത്തിലെ പ്രശസ്ത പിന്നണി ഗായകരും, ഏഷ്യാനെറ്റ് മ്യൂസിക് ഇന്ത്യ ഫെയിം വിനീത്, രഞ്ജിനി, അനീഷ് & അറഫാത്ത്, നയിക്കുന്ന കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് – ഫോക്കസ് ഈണം 2023, ലൈവ് മെഗാ മ്യൂസിക്കൽ ഇവന്റ്.
ഈ വർഷത്തെ ഈസ്റ്റർ,വിഷു ,ഈദ് ആഘോഷങ്ങൾ പൊടി പൂരമാക്കാൻ യുകെയിലേക്ക് വരുന്നത് മലയാള സിനിമയിലൂടെയും ഏഷ്യാനെറ്റ്,കൈരളി, വി ചാനൽ തുടങ്ങിയ ചാനലുകളിലൂടെയും മലയാളികളുടെ മനം കവർന്ന ഒരു പിടി കലാകാരന്മാർ ആണ്.
വിനീത് മോഹൻ : കേരളത്തിലെ മുൻ നിര മ്യൂസിക്കൽ ബാൻഡ് ആയ ചെമ്മീൻ നയിക്കുന്ന കലാകാരനായ വിനീത് മോഹൻ ആണ് ഈ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നത് .നിരവധി ചലച്ചിത്ര ഗാനങ്ങൾ മലയാള സിനിമയിൽ ആലപിച്ച ഈ യുവ ഗായകൻ ഏഷ്യാനെറ്റ് മ്യൂസിക് ഇന്ത്യ എന്ന ബാൻഡ് പ്രോഗ്രാമിലൂടെയും പ്രേക്ഷകർക്ക് സുപരിചിതൻ ആണ്… കൂടാതെ കൈരളി, വി ചാനൽ റോക്ക് ഓൺ എന്ന പരിപാടിയുടെ മുഖ്യ ഗായകൻ ആയിരുന്നു…. പ്രശസ്ത നടനും മിമിക്രി താരവും ആയ അബി നയിച്ച അമേരിക്കൻ പ്രോഗ്രാം “പൂമരം “എന്ന മെഗാ ഷോ നയിച്ചതും ഈ ഗായകൻ ആയിരുന്നു….
രഞ്ജിനി കണ്ണൻ: ഏഷ്യാനെറ്റ് മ്യൂസിക് ഇന്ത്യ എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ ഗായിക ആണ്….പാഷാണം ഷാജി മുഖ്യ വേഷം ചെയ്യുന്ന ആര് പറയാൻ ആര് കേൾക്കാൻ എന്ന ചിത്രമാണ് രഞ്ജിനി പാടിയ ഈ വർഷത്തെ ചിത്രം… അമേരിക്കൻ പ്രോഗ്രാം മുതൽ നിരവധി രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ ഗായിക ആണ് 2023 യുകെ ഷോയുടെ മുഖ്യ ആകർഷണം.
അറഫാത്ത് : സി ഐ ഡി മൂസ, സ്വർണ മെഡൽ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഹദിയ, അമ്മച്ചി കൂട്ടിലെ പ്രണയ കാലം, മാർട്ടിൻ സൺ ഓഫ് ജോസഫ്, ഫെയ്‌സ് ഓഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയും നിരവധി പരസ്യ ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതൻ.. അമൃത ടീവി റിയാലിറ്റി ഷോ ഒന്നാം സ്ഥാനം നേടിയ ഗായകനും അവതാരകനും ഈ പ്രോഗ്രാമിന്റെ സംവിധായകനും ആണ് ഈ കലാകാരൻ.
നിരവധി കലാകാരന്മാരെ അണിനിരത്തി അനേകം സ്‌റ്റേജ് ഷോകൾ ഏകദേശം എല്ലാ വിദേശ രാജ്യങ്ങളിലും നടത്തി വിജയിപ്പിച്ച അറാഫത് തന്നെയാണ് ഈ ഷോയും സംവിധാനം ചെയ്യുന്നത് .
അനീഷ് : കേരളത്തിലെ എല്ലാ മുൻ നിര ട്രൂപ്പുകളുടെയും നിറ സാന്നിധ്യം.. അടിച്ചു പൊളി ഗാനങ്ങളും ക്ലാസിക്കൽ ഗാനങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഗായകൻ….
യുകെയിൽ ഷോ അവതരിപ്പിക്കുന്നതിനുള്ള എല്ലാ അനുമതികളും ,യാത്രാ രേഖകളും കരസ്ഥമാക്കിയ ഇവർ ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ യുകെയിൽ എത്തിച്ചേരുന്നു . അനുദിനം വർദ്ധിച്ചു വരുന്ന ജീവിത സാഹചര്യങ്ങളിൽ കുടുംബ ബഡ്ജറ്റുകൾക്കുതകുന്ന രീതിയിലുള്ള ഷോകൾ അവതരിപ്പിച്ചു മലയാളികളുടെ മനം കവരുന്ന “ഈണം 2023″ലേക്ക് ഏവരെയും സ്വാഗതം ചെയ്‌തു കൊള്ളുന്നു .
For Booking…
0091 9447001809,
0091 9249422222,
07596582222
07793122621

കുവൈറ്റ് MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി വാഹനാപകടത്തിൽ മരണമടഞ്ഞ അപകടത്തിന്റെ ചൂടാറുംമുമ്പേ മറ്റൊരു നഴ്‌സുകൂടി വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.
വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽ സ്റ്റാഫ് നഴ്‌സ് ആണ് മൂവാറ്റുപുഴയിൽ ഇന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞിരിക്കുന്നത്.
മുവാറ്റുപുഴ മാറാടി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുജിത്ത് പി ഏലിയാസ് (36) എന്ന മെയിൽ നഴ്‌സ് ദാരുണമായി കൊല്ലപ്പെട്ടത്
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ പാമ്പാക്കുട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സ്കൂൾ ഹെൽത്ത് നഴ്‌സ് ആയി ജോലി ചെയ്തിരുന്നു മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ്. യാക്കോബായ സുറിയാനി സഭ ട്രഷറർ പി വി ഏലിയാസിന്റെ മകനാണ് പരേതൻ.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടനെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത് റോഡിൽ തലയടിച്ചുവീണതാണ് മരണകാരണമായത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.


ന്യൂസ് ഡെസ്ക്. മലയാളം യുകെ
സ്കോട്ട് ലാൻ്റിലെ ഹോളി വിഷൻ മ്യൂസിക് അവതരിപ്പിക്കുന്ന സിംഫണി 23 എന്ന സംഗീത നിശ, സ്കോട്ട് ലാൻഡിലെ ചിട്ടയായ സംഘടനകളിൽ ഒന്നായ LMC (Livingston Malayalee Community) യും, USMA( United Scotland Malayali Association) നും സംയുക്തമായി അവതരിപ്പിക്കുന്നു. മാർച്ച് 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് സിംഫണി 23 ന് ലിവിംഗ്സ്റ്റണിൽ തിരശ്ശീല ഉയരും. യുകെയിലെ പ്രശസ്തരായ ഗായകർ, അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളാണ് ഇവിടെ ആലപിക്കപ്പെടുന്നത്. സംഗീത ആസ്വാദകർക്ക് മാത്രമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് യുകെയിലെ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയ്ച്ചു. ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
സംഗീതനിശയോടൊപ്പം ബഷീറിൻ്റെ പൂവൻപഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഒരു ക്ലാസിക് നാടകവും അവതരിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള സംഗീതം ആസ്വദിക്കുന്നതോടൊപ്പം ഡിജെ പാർട്ടിയിലും പങ്കെടുത്ത് സംതൃപ്തരായി ഏവർക്കും വീടുകളിലേക്ക് മടങ്ങാം.
യുകെയിലെ മലയാള സംഗീത ലോകത്ത്, ഭക്തിഗാന ആൽബത്തിന്റെ മാർക്കറ്റിങ്ങുമായി രംഗത്തുവന്ന ഹോളി വിഷൻ മ്യൂസിക് പിന്നീട് നിരവധി ആൽബങ്ങൾ നിർമ്മിക്കുകയും നിർമാണത്തിൽ പങ്കാളികളാവുകയും ചെയ്തിട്ട് 14 വർഷങ്ങൾ പിന്നിടുന്നു. ഹോളിവിഷൻ മ്യൂസിക്സ് ഇതിനോടകം 30 തോളം ഗാനങ്ങൾ പൂർത്തിയാക്കി. ഇതിലേറിയതും ക്രിസ്തീയ ഭക്തിഗാനങ്ങൾ ആണ്.
വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ഗാനങ്ങളും അടങ്ങിയ ആൽബം മാർക്കറ്റിംഗ് ചെയ്തുകൊണ്ട് ഹോളിവുഷൻ മ്യൂസിക് 2009 ലാണ് സ്ഥാപിതമായത്. അതിനുശേഷം വെസ്റ്റേൺ മീഡിയ ക്രിയേഷനുമായി ചേർന്നുകൊണ്ട് “സ്വർഗ്ഗീയ സിംഹാസനം” എന്ന ആൽബം പുറത്തിറക്കുകയുണ്ടായി. അതിലെ പല ഗാനങ്ങളും ഇന്നും ജനഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു. 2014 ൽ “ഹോളി സ്പിരിറ്റ് “എന്ന ആൽബത്തിൽ എട്ടോളം ഗാനങ്ങൾ, അതിൽ പലതും ഇന്നും പരിശുദ്ധാത്മ നിറവിനായുള്ള ഗാനങ്ങളുടെ കൂട്ടത്തിൽ പ്രശസ്തമാണ്. ദുഃഖവെള്ളിയാഴ്ചയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് കെസ്റ്റർ ആലപിച്ച്, പ്രശസ്ത ഗാന രചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ രചനയിൽ ജോജി കോട്ടയം ഈണം കൊടുത്ത ‘ഗാഗുൽത്തായുടെ നെറുകിൽ’ എന്ന ഗാനം ഇന്നും ജനഹൃദയങ്ങളിൽ പതിഞ്ഞ ഗാനങ്ങളിൽ ഒന്നാണ്.
കോവിഡ് എന്ന മഹാമാരിയിൽ ലോകം ഞെരിഞ്ഞമർന്നപ്പോൾ ലോകത്തിലെ മുന്നണി പോരാളികളായ എല്ലാ ആരോഗ്യ മേഖലയിലുള്ളവർക്കും മറ്റ് മുൻനിര ജോലിക്കാർക്കും ആദരവ് അർപ്പിച്ചുകൊണ്ട് ഹോളിവുഡ് മ്യൂസിക് ഇറക്കിയ ” Lead Kindly Light” എന്ന ആൽബം മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകൻ ഔസേപ്പച്ചൻ മാഷാണ് സംവിധാനം ചെയ്തത്. ഇരുപതോളം രാജ്യങ്ങളിലെ പ്രശസ്തരായ ഗായകരെ ഉൾക്കൊള്ളിച്ച് ചെയ്ത ഗാനം ആ വർഷത്തെ നേഴ്സുമാരുടെ ദിനത്തിൽ പ്രകാശനം ചെയ്തു.
മലയാള സംഗീതത്തിന്റെ പുണ്യമായ സംഗീത സംവിധായകൻ ശ്യാം സാർ ആണ് രണ്ടായിരത്തിൽ ഇറങ്ങിയ “Christmas Bells” എന്ന ക്രിസ്തീയ ഭക്തിഗാനം സംവിധാനം ചെയ്തത്. ആ ഗാനം ആലപിച്ചത് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നിത്യാ മാമനാണ്. വളരെ വ്യത്യസ്തമായ ഒരു ക്രിസ്മസ് ഗാനം ആണ് അത്.
അതേ വർഷം തന്നെ ക്രിസ്മസിന് മധു ബാലകൃഷ്ണൻ ആലപിച്ച് എബിസൺ ജോസിന്റെ രചനയിൽ ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ ക്രിസ്തീയ ഗാനവും നിർമ്മിക്കപ്പെട്ടിരുന്നു. ഈ ഗാനവും മികച്ച നിലവാരം പുലർത്തുവാൻ സാധിച്ചിരുന്നു.
2001 ഓണത്തിന് ഓർമ്മകളിലെ ഓണം എന്ന ആൽബം പ്രശസ്ത ഗാന രചയിതാവായ വി കെ ഹരിനാരായണൻ രചിച്ച് ജോജി കോട്ടയം ഈണം നൽകി ലല്ലു അൽഫോൻസ് ആലപിച്ചതാണ്.
സ്കോട്ട് ലാൻഡിലെ മലയാളി സംഘടനകളെ ഒരുമിച്ച് നിർത്തുന്ന ഒരു തണൽ മരമാണ് ഉസ്മ USMA.( UNITED SCOTLAND MALAYALI ASSOCIATION). സ്കോട്ട് ലൻഡിലുള്ള ഇന്ത്യക്കാർക്ക് ഏതു പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായാലും ഓടിയെത്തുന്ന സംഘടനയാണ് ഉസ്മ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. പ്രത്യേകിച്ച് കോവിഡ് കാലത്ത് വളരെയധികം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും സഹായങ്ങൾ എത്തിക്കുവാനും ഈ സംഘടനയ്ക്ക് സാധിച്ചു. ഇത് ഒരു ചാരിറ്റി രജിസ്ട്രേഡ് സംഘടനയാണ്.
സ്കോട്ട് ലൻഡിൽ പുതുതായി എത്തിച്ചേർന്നിരിക്കുന്ന ഇന്ത്യക്കാർക്കും അതോടൊപ്പം സ്കോട്ട് ലൻഡിലുള്ള ഇന്ത്യക്കാരുടെ സുഹൃത്തുക്കളായി സ്കോട്ട് ലാൻഡ് കാണുവാൻ എത്തുന്നവർക്കും പ്രചോദനപ്രദമായ രീതിയിൽ ഉസ്മ എന്ന സംഘടന കുറഞ്ഞ ചെലവിൽ എഡിറ്റ്ബറയിൽ നിന്നും ഗ്ലാസ്കോയിൽ നിന്നും വൺഡേ ചീപ്പ് ഹൈലാൻഡ് ടൂർ നടത്തപ്പെടുന്നു. അടുത്ത ടൂർ മാർച്ച് 26 ഞായറാഴ്ചയാണ്. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. രാവിലെ 8. 30 ന് ഹെർമിസ്റ്റൻ പാർക്ക് ആൻഡ് റൈഡിൽ നിന്നും യാത്ര തുടങ്ങുന്ന ബസ് Stirling, callendar Fort William Glencoe Fort Augustus Inverness pitlochry എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് 9.30ന് തിരികെ എത്തുന്നു. ഈ സേവനം വേനൽക്കാലത്ത് മാസത്തിൽ രണ്ടുപ്രാവശ്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 00447846411781.
USMA ഒരു വലിയ സംഘടനയായി നിലകൊള്ളുമ്പോഴും അതിൻ്റെ തണലിൽ വളരുന്ന മികച്ച ഒരു യൂണിറ്റാണ് ലിവിങ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റി അഥവാ LMC. വളരെ ചിട്ടയായി പോകുന്ന ഈ സംഘടനയ്ക്ക് അഞ്ചുപേർ അടങ്ങുന്ന നേതൃത്വമാണുള്ളത്. നിരവധി പ്രോഗ്രാമുകളാണ് ഈ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.
സ്കോട്ട് ലൻഡ്കാർ വളരെ സന്തോഷത്തിലാണ്. കൊറോണയുടെ താണ്ഡവത്തിനുശേഷം ഒന്ന് പുറത്തിറങ്ങി കുടുംബത്തോടെ ഉല്ലസിക്കുവാൻ ഉള്ള അവസരം അവർ വിനിയോഗിക്കുവാൻ ഒരുങ്ങി കഴിഞ്ഞു. സ്ഥല പരിമിതി മൂലം ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടേണ്ടതാണ്. നിങ്ങൾ വിളിക്കേണ്ട നമ്പർ – 07846411781.

യുകെയിൽ യൂണിവേഴ്സിറ്റി കോഴ്സ് കഴിഞ്ഞു ഐടി പോലെയുള്ള മേഖലയിൽ നല്ല പ്രവർത്തി പരിചയം ഉള്ളവരും, മറ്റ് മേഖലകളിൽ ഉയർന്ന ജോലി സാധ്യത ഉള്ളവർപ്പോലും ഒരു ജോലി കിട്ടാൻ കഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൈരളി യുകെ മാർച്ച് 19 ഞായർ, 3 മണിക്ക് (യുകെ സമയം) ഓൺലൈൻ കരിയർ ഗൈഡൻസ് സെഷൻ നടത്തുന്നു.
സൗജന്യമായി നടത്തുന്ന ഈ സെഷനിൽ ബയോഡേറ്റ തയ്യാറാക്കൽ, വിവിധ തരം ഇന്റർവ്യു എങ്ങനെ അഭിമുഖീകരിക്കണം എന്നീ വിഷയങ്ങൾക്കായിരിക്കും ഊന്നൽ കൊടുക്കുക. ജോലിക്ക് വിളി കിട്ടുന്നില്ല, അല്ലെങ്കിൽ ഇന്റർവ്യൂ കിട്ടും പക്ഷെ പിന്നീട് ഒരു കാര്യവുമില്ല എന്ന സ്ഥിരം പരാതികളുടെ കാരണം അന്വേഷിക്കുമ്പോൾ മനസ്സിലാക്കുന്നത് യുകെയിലെ റിക്രൂട്ട്മെന്റ് രീതിക്കു അനുയോജ്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ ഇത്തരം കടമ്പകൾ അനായാസമായി മറികടക്കാനാകും എന്നാണ്.
മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ശബരിനാഥ് കെ ആണ് ഈ സെഷൻ നയിക്കുന്നത്. യുകെയിൽ ഒരു നല്ല ജോലി നേടി എടുക്കുക എന്ന സ്വപ്നവുമായി ഇവിടെ വരുന്ന എല്ലാവർക്കും ഇത് ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് കൈരളി യുകെ പ്രതീക്ഷ പ്രകടിപ്പിച്ചു. പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ താൽപര്യം രേഖപ്പെടുത്തുക,
ഇവിടെ രജിസ്റ്റർ ചെയ്യുക – https://fb.me/e/2JRkTaSrY
ടോം ജോസ് തടിയംപാട്
തിങ്കളാഴ്ച വൈകുന്നേരം ലിവർപൂൾ അക്ഷയ ഹോട്ടലിൽ നടന്ന കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടി അതി ഗംഭീരമായി, പങ്കെടുത്ത ആളുകൾ മാഷിലെ ജ്ഞാനമണ്ഡലത്തെ കൂടുതൽ പ്രൊജലമാക്കുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾ ഉന്നയിച്ചതോടെ മാഷിന്റെ വാക്‌ധോരണിയിലൂടെ അറിവിന്റെ നിർഗമനമാണ് പുറത്തേക്കു വന്നത് .

പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത് മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടത് വലിയ സന്തോഷമായി എന്ന് മാഷ് പറഞ്ഞു . മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി അസോസിയേഷൻ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .

ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധീകരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു . നോട്ടിംഗം മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു .

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് , ആന്റോ ജോസ് ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പറഞ്ഞു.ലിവർപൂൾ പബ്ലിക് ഫോറമാണ് പരിപാടികൾ സംഘടിപ്പിച്ചത് .




മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .
മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .
സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .
ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് ബ്രിട്ടന്റേത്. കടുത്ത മഞ്ഞു വീഴ്ചയും തണുപ്പും മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം കൂടുതൽ ദ്ദുസഹമാകുന്നു. യുകെയുടെ പല ഭാഗങ്ങളിൽ മഞ്ഞു വീഴ്ച തുടരും. വെള്ളിയാഴ്ച ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഡ്രൈവർമാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നു. തെക്കൻ ഇംഗ്ലണ്ട് ഒഴികെയുള്ള യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച പല മേഖലകളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ധൻ മാറ്റ് ടെയ്‌ലർ പറഞ്ഞു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ താപ നില -10C മുതൽ -13C വരെ കുറയും.

കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ഓപ്പറേഷൻ കൺട്രോൾ ഡയറക്ടർ ആൻഡ്രൂ പേജ്-ഡോവ് പറഞ്ഞു. നിലവിലെ കാലാവസ്ഥ മെച്ചപ്പെടുന്നതിന് പകരം കൂടുതൽ വഷളാകാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെയിൽസിന്റെ ചില ഭാഗങ്ങളിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെള്ളിയാഴ്ച മുതൽ രാത്രി വരെ ഉണ്ടായ മഞ്ഞുവീഴ്ച്ച എം 62 – വിൽ കടുത്ത ഗതാഗത തടസ്സമാണ് സൃഷ്ടിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിനും വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്‌സ്‌ഫീൽഡിനും ഇടയ്ക്കുള്ള കാരിയേജ്‌വേയിൽ ഡ്രൈവർമാർ കടുത്ത ട്രാഫിക് റിപ്പോർട്ട് ചെയ്തു.

ജംഗ്ഷൻ 20 നും 22 നും ഇടയിൽ രണ്ട് പാതകൾ അടച്ചതിനെത്തുടർന്ന് വണ്ടികളുടെ നീണ്ട നിര 17 മൈലോളം നീണ്ടു. ഇത്തരത്തിലുള സാഹചര്യങ്ങൾ നേരിടാൻ തങ്ങൾ നേരത്തെ തന്നെ തയ്യാറാണെന്നും എം 62 ഉടനെ തുറക്കുമെന്നും ആൻഡ്രൂ പേജ്-ഡോവ് അറിയിച്ചു. റോഡുകളിലെ ട്രാഫിക്കിൽ പെട്ട് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്ന തങ്ങളുടെ അനുഭവം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.