UK

ജോർജ്‌ മാത്യൂ എർഡിങ്ടൺ

യുകെ – ലെസ്റ്റർ സെന്റ് .ജോർജ് മലങ്കര ഓർത്തഡോൿസ് ദേവാലയം ഒരുക്കുന്നു മെസ്‌തൂസോ -2022.
മലങ്കര (ഇന്ത്യൻ ) ഓർത്തഡോൿസ് സഭാ യൂക്കെ – യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽപെട്ട യുകെ ലെസ്റ്റർ സെന്റ് .ജോർജ് ഓർത്തഡോൿസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ശനിയാഴ്‌ച മെസ്‌തൂസോ 2022 എന്ന പേരിൽ സംഗീത മത്സരം നടത്തപ്പെടുന്നു .

ഭദ്രാസനത്തിലെ യുകെയിൽ ഉള്ള വിവിധ ഇടവകയിൽ നിന്നുള്ള ഗായകസംഘമാണ് മത്സരാത്ഥികൾ . മത്സരത്തിൽ വിജയികളാവുന്ന ഒന്നും രണ്ടും , മൂന്നും ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും , പ്രസ്‌തുത പരിപാടിയോടൊപ്പം മലങ്കര ഓർത്തഡോൿസ് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് യോഗത്തിൽ സ്വീകരണം നൽകുന്നതാണെന്നും ഇടവക വികാരി റവ. ഫാ ബിനോയ് ജോഷ്വാ , സെക്രട്ടറി ജോർജി വി .പോൾ, ട്രസ്റ്റി മെബിൻ മാത്യു എന്നിവർ അറിയിച്ചു .

സൗത്താപ്ടൺ റീജിയൺ ബൈബിൾ കലോത്സവം പോർട്ട്സ്മത്തിൽ ഭംഗിയായി നടന്നു. വി. ബൈബിൾ പ്രതിഷ്ഠിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച ബൈബിൾ കലോത്സവം രൂപത വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് MCBS ൻ്റെ നേതൃത്വത്തിൽ റീജിയൺ ബൈബിൾ കലോത്സവം കോർഡിനേറ്റർമാരായ മി. ബൈജു മാണി, മി. മോനിച്ചൻ തോമസ് മിസ്സിസ് ലിൻറു തോമസ് എന്നിവർക്കൊപ്പം അണിചേർന്ന വ്യത്യസ്തങ്ങളായ കമ്മറ്റികളുടെ സഹായത്തോടെ രാവിലെ 9 മണി മുതൽ 6 മണിവരെയുള്ള സമയത്ത് ഏറ്റവും സമയബന്ധിതമായി നടന്നു.

റീജിയണൽ ബൈബിൾ അപ്പസ്തലേറ്റ് ഇൻചാർജ് റെവ ഫാ ജോസ് അന്ത്യാക്കുളം MCBS ഉദ്ഘാടനം ചെയ്ത ബൈബിൾ കലോത്സവത്തിന്റെ മുഴുവൻ സമയവും ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനകളും ഒരു പ്രത്യേകത ആയിരുന്നു. റീജിയണിലെ വൈദികരും അത്മായ സഹോദരങ്ങളും ഒരു മനസ്സോടെ പങ്കെടുത്ത ബൈബിൾ കലോത്സവത്തിൽ പോർട്ട്സ്മത്ത് ഒന്നാം സ്ഥാനവും കിൻസൺ രണ്ടാം സ്ഥാനവും ലിറ്റിൽ കോമൺ മൂന്നാം സ്ഥാനവും നേടി. ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷൻ പോർട്ട് സമത്തിലെ 75 ലധികം വോളണ്ടിയേഴ്സ് നേതൃത്വം കൊടുത്ത ബൈബിൾ കലോത്സവം 4 സ്റ്റേജുകളിലായി ആണ് നടന്നത്.

രുചികരമായ ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഏറ്റവും നന്നായിരുന്നുവെന്ന് രൂപത ബൈബിൾ അപ്പസ്തലേറ്റ് കമ്മീഷൻ കോർഡിനേറ്റർ മി ആൻറ്ണി മാത്യുവും കമ്മീഷൻ റീജ്യൺ പ്രതിനിധി ജോർജ്ജ് തോമസും നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു.

 

ബിന്ദു തെക്കേത്തൊടി

ലണ്ടൻ: ആംബുലൻസിന് കടന്നുപോകാൻ വഴിമാറി കൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കിയതിൽ പ്രതിഷേധം പങ്കുവെച്ച് ജെയിംസ് ഷെറിഡൻ-വിഗോർ . ആംബുലൻസിന് കടന്നുപോകാനായി ബസ് ലൈനിലേക്ക് കാർ കയറ്റി നിർത്തി എന്നതാണ് ജെയിംസിനെതിരെ പിഴ ചുമത്താനുണ്ടായ കുറ്റം.

വാൽതം സ്റ്റോവിലെ വിപ്പ്സ് ക്രോസ്റോഡിലൂടെ വാഹനമോടിക്കുമ്പോഴായിരുന്നു ജയിംസിന് ഈ ദുരനുഭവം ഉണ്ടായത്.ഇക്കഴിഞ്ഞ സപ്തംബർ പത്തൊമ്പതിനായിരുന്നു സംഭവം നടന്നത്. രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാനായി മുന്നിലുള്ള ബസ്പാതയിലേക്ക് ജയിംസ് കാർ കയറ്റി നിർത്തുകയായിരുന്നു.

എന്തു കാരണം കൊണ്ടായാലും ബസ് ലൈനിൽ കാർ കയറ്റിയതിന് 130 പൌണ്ട് പിഴ അടയ്ക്കണം എന്നായിരുന്നു കൗൺസിൽ തീരുമാനം. പിഴ ഈടാക്കിയ സംഭവം ജെയിംസ് തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ഒരാളുടെ ജീവൻ രക്ഷിക്കാനായി വഴിമാറുക മാത്രമാണ് താൻ ചെയ്തതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ അല്ല താൻ ബസ് ലൈനിൽ കയറിയതെന്നും ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും തനിക്ക് കൌൺസിൽ പിഴ വിധിക്കുകയായിരുന്നു.

‘അടിയന്തര ഘട്ടങ്ങളിൽ ബസ് ലൈനുകൾക്ക് മുകളിലൂടെ ആംബുലൻസുകൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. ആംബുലൻസ് വരുന്നു എന്ന കാരണത്താൽ ബസ് ലൈനിലേക്ക് കാർ കയറ്റിയതു വഴി ആംബുലൻസിൻറെ തന്നെ വഴി തടയുകയാണ് ജെയിംസ് ചെയ്തതെന്നാണ് കൌൺസിലിൻറെ മറുപടി.

തൻറെ മുന്നിൽ ബസ് ലൈനിൽ ഒരു ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ബസ് ലൈനിലൂടെ ആ സമയത്ത് സഞ്ചരിക്കാൻ ആംബുലൻസിന് കഴിയില്ലായിരുന്നുവെന്നും ജെയിംസ് മറുപടി നൽകി. താൻ വഴിമാറിയില്ലായിരുന്നുവെങ്കിൽ മുന്നിൽ ബസ് കിടക്കുന്നത് കാരണം ആംബുലൻസിന് സഞ്ചാരം തടസ്സപ്പെടുമായിരുന്നു. ബസ് ലൈനിൽ നിർത്തിയിട്ട ബസിന് മുകളിലൂടെ ആംബുലൻസ് പറക്കുമായിരുന്നോ എന്ന ചോദ്യവും ജെയിംസ് ഉന്നയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ സംഭവം പങ്കുവെച്ചതോടുകൂടി ആയിരക്കണക്കിന് ആളുകളാണ് ജെയിംസിന് പിന്തുണ നൽകികൊണ്ട് എത്തിയിരിക്കുന്നത്. പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും , അടിയന്തര ഘട്ടത്തിൽ രോഗികളെ സഹായിച്ചത്കൊണ്ട് കയ്യിലുള്ള പണം പിഴ നൽകി പണം  നഷടപ്പെട്ടെന്നും പലരും അനുഭവം പങ്കുവെച്ച് രംഗത്തെത്തി. ബസ് ലൈനിലേക്ക് മറ്റ് വാഹനങ്ങൾ കയറുന്നത് നിയമവിരുദ്ധമായതിനാൽ ഏതു സാഹചര്യത്തിലും അത് ചെയ്യാൻ അനുവാദമില്ലെന്ന എതിരഭിപ്രായങ്ങളും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്.

എന്തു തന്നെയായാലും രണ്ട് തവണ അപ്പീൽ നൽകിയിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിയാതെ മർക്കട മുഷ്ടി കാണിച്ചിരുന്ന കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ അല്പമൊന്ന് അയഞ്ഞു .ജെയിംസിൻറെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കൌൺസിലിൻറെ ഇപ്പോഴത്തെ നിലപാട്. 130 പൌണ്ട് പിഴ ഈടാക്കിയതും കൗൺസിൽ റദ്ദു ചെയ്തു.

“ഞങ്ങൾ ഈ സംഭവം അന്വേഷിച്ചു, പിഴ ചുമത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി, അത് റദ്ദാക്കിയിരിക്കുന്നു. തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”കൗൺസിൽ വക്താവ് പറഞ്ഞു. ഒരു കാരണവശാലും ബസ് ലൈനിലൂടെ വണ്ടി ഓടിക്കരുത് എന്നതിന് ഈ സംഭവം വലിയ പാഠമാണ് നൽകുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ ഉയരുന്ന സന്ദേശം.

 

സിബി തോമസ് കാവുകാട്ട്

ഒക്ടോബർ 8 -ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഒരു ക്ഷണിതാവായി പങ്കെടുത്തപ്പോഴാണ് കലയും കഴിവും മനുഷ്യൻ നിർമ്മിച്ച ഭാഷയുടെയും ദേശത്തിന്റെ അതിർവരമ്പുകളെയും മായിച്ചു കളയുന്ന മാസ്മരികതയാണെന്നത് നേർക്ക് നേർ കാണുന്നത്.

കിത്തലിയുടെ മേയർ , എംപി, കൗൺസിലർ തുടങ്ങി അനേകം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന എല്ലാ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. നിർലോഭമായ പ്രോത്സാഹനങ്ങളാൽ എല്ലാ കലാകാരേയും സദസ്സ് ആരിച്ചപ്പോഴും സദസ്സിൽ നിന്ന് ഉണ്ടായ ആ വേറിട്ട പ്രതികരണം അത്യന്തം ആഹ്ലാദദായകമായിരുന്നു.

3 വയസ്സുകാരി വേദിയിൽ മൈക്കുമായി എത്തിയപ്പോൾ കൊച്ചു കുഞ്ഞല്ലേ സഭാകമ്പം ഇല്ലാതെ ഇത്രയും വലിയ സദസിനു മുൻപിൽ നിൽക്കുന്നല്ലേ കൊള്ളാം നല്ലത് എന്നാദ്യം മനസ്സിൽ തോന്നി. പിന്നീട് എന്തെങ്കിലും രണ്ടുവരി കവിതയോ കുഞ്ഞു കഥയോ കുഞ്ഞുവായിൽ പറയും എന്നാണ് കരുതിയത്. പക്ഷേ സകലരെയും അമ്പരപ്പിച്ചുകൊണ്ട് ഏതാണ്ട് അഞ്ചു മിനിറ്റോളം ഒരു വാക്കുപോലും തെറ്റാതെ ശ്രുതി ശുദ്ധമായി യാതൊരുവിധത്തിലുള്ള പ്രോംപ്റ്റിംഗും ഇല്ലാതെ നടത്തിയ ആ കലാപ്രകടനം സകല പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു.

പരിപാടി കഴിഞ്ഞതേ മലയാളിയുടെ പരമാവധി പ്രോത്സാഹനമായ ഉഗ്രൻ ഒരു കൈയ്യടിയിൽ തീർക്കാനുറച്ച അഭിനന്ദനത്തേ അതിന്റെ ഉച്ചസ്ഥായിലാക്കിക്കൊണ്ട് ഒരു സ്പ്രിങ് ആക്ഷൻ പോലെ ചാടി എഴുന്നേറ്റ് കൈകൾ ആകാശത്തേക്കുയർത്തി വട്ടം കറങ്ങി ഈ പൊൻമുത്തിനു ഒരു സ്റ്റാൻഡിങ് ഒറേഷൻ നൽകിയത് മേയറും എംപിയും കൗൺസിലറും ഒന്നിച്ചായിരുന്നു. ഭാഷ അറിയാവുന്ന മലയാളികൾക്ക് ഒപ്പം ഭാഷ അറിയാത്ത തദേശീയരും ഒരുപോലെ ആസ്വദിച്ചപ്പോൾ അവിടെ വീണുടഞ്ഞത് ഭാഷയുടെയും ദേശത്തിന്റെയും മതിൽക്കെട്ടുകളായിരുന്നു. കല പൂർണ്ണമാകുന്നത് നയന വിസ്മയത്തിലും ശ്രവണ മാധുര്യത്തിലും മാത്രമല്ല, അത് ഹൃദയത്തിൻറെ ഉള്ളറകളെ ഉണർത്തുമ്പോഴാണ് നിത്യ സത്യത്തെ അടിവരയിട്ടുറച്ചതായിരുന്നു വിശിഷ്ടാതിഥികളുടെ പ്രതികരണം.

ഈ കുരുന്നിന്റെ പ്രതിഭയ്ക്ക് മുമ്പിൽ ശിരസ്സ് നമിച്ചത് സദസ്സാണെങ്കിൽ ജയിച്ചത് കലയാണ്. തെളിഞ്ഞത് ലോകത്ത് ഏതു ദേശക്കാരന്റെ ആണെങ്കിലും ഭാഷക്കാരന്റെ ആണെങ്കിലും ഭാഷ ഒന്നേയുള്ളൂ അതാണ് ഹൃദയത്തിൻറെ ഭാഷ എന്ന സത്യം.

ഇത്രയും വലിയ വിസ്മയം ഈ ഇളം പ്രായത്തിൽ പ്രകടിപ്പിച്ച ഈ കുഞ്ഞിന് എല്ലാ അനുഗ്രഹാശംസകളും നേരുന്നു.

 

 

 

 

 

സിബി തോമസ് കാവുകാട്ട്

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹഡേഴ്സ് ഫീൽഡ് : വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ തോപ്പിൽ വർഗീസിന്റെ പിതാവ് എരുമേലി തോപ്പിൽ ടി .വി . ജോൺ (84 )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച് എരുമേലി കറുകപ്പാലം സെന്റ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടും.

ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ :- ജോൺ തോപ്പിൽ വർഗീസ് (യുകെ) ജോൺ തോപ്പിൽ ജോസഫ് . മരുമക്കൾ :- ബിന്ദു, മിനി.

ജോൺ തോപ്പിൽ വർഗീസിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

അബ്രഹാമിന്റെ നാളുമുതൽ കേട്ടുതുടങ്ങിയതാണ് നരബലി. ആരും ബലിക്കൊട്ടും പുറകിലല്ല . എല്ലാജാതിയിലുമുണ്ട് ബലികൾ . ബലിപെരുന്നാൾ, പാവന ബലി,കാളിക്കുള്ള ബലി അങ്ങനെ പോണു ബലിയുടെ പട്ടിക .

എന്നാൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും, മൃഗങ്ങളെ കൂടാതെ മനുഷ്യരെപ്പോലും ബലിയർപ്പിക്കുന്ന ഒരു ആചാരമുണ്ട്. ഇന്ത്യയിൽ തന്നെ അത്തരം നിരവധി ക്ഷേത്രങ്ങളിന്നുമുണ്ട്. ഇപ്പോൾ പല ക്ഷേത്രങ്ങളിലും ഇത് അടച്ചിട്ടിരിക്കുകയാണെങ്കിലും, പലയിടത്തും ഈ രീതി ഇപ്പോഴും തുടരുന്നു. പ്രത്യേകിച്ച് കാളി മാതാ ക്ഷേത്രത്തിൽ മൃഗ ബലി അർപ്പിക്കുന്ന ആചാരം ഇന്നും ഉണ്ട് എന്ന് പറയപ്പെടുന്നു .

അതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും, മൃഗങ്ങളെയും അതുപോലെ മനുഷ്യരെപ്പോലും ബലിയർപ്പിക്കുന്ന ഒരു ആചാരമുണ്ട്. ത്യാഗം അനുഷ്ഠിക്കാത്ത ഒരു ഭാഗവും ലോകത്തിലില്ല.

ഒരു ജീവനെ കൊല്ലുന്നത് ഏതെങ്കിലും ദൈവത്തെ പ്രീതിപ്പെടുത്തുമോ എന്ന് ചോദിച്ചാൽ അതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല എന്ന് വേണം പറയാൻ . ശരീരത്തെ നശിപ്പിക്കുക, ജീവശക്തി പുറത്തെടുക്കുക, ഈ ഊർജ്ജം ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

തേങ്ങ ഉടയ്ക്കുന്നതും ബലിയാണ്. ക്ഷേത്രത്തിൽ നാളികേരം ഉടയ്ക്കുകയോ നാരങ്ങ മുറിക്കുകയോ , പള്ളികളിൽ മെഴുകുതിരി കത്തിക്കുകയോ ഇവയൊക്ക ചെയ്യുന്നതിലൂടെ പുതിയ ഊർജം പുറപ്പെടുവിക്കുകയും അത് പലവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത് .

ഒരിക്കൽ, വിവിധ ഭൂതങ്ങൾ ലോകത്തെ ഭരിക്കാൻ തുടങ്ങി. പല ദുഷ്ടശക്തികളും ലോകത്തെ കീഴടക്കാൻ തുടങ്ങി. അങ്ങനെ കാളി കോപാകുലനായി. അവൾ കാടുകയറിയപ്പോൾ അവളെ തടയാൻ പറ്റാതെ അവൾ പോയി എല്ലാം അറുത്തുതുടങ്ങി . ചില മതങ്ങളിൽ ആടിനെയോ കോഴിയെയോ മറ്റെന്തെങ്കിലുമോ മുറിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതാണ്. കാളിയുടെ ക്ഷേത്രങ്ങളിലും ഭൈരവ ആശ്രമങ്ങളിലും മൃഗബലി സംഘടിപ്പിക്കുന്നത് വളരെ സാധാരണമാണ്. കാരണം കാളി മാതാവ് മൃഗങ്ങളുടെ മാംസം ഭക്ഷിച്ചോ രക്തം കുടിച്ചോ സന്തുഷ്ടയാകുമെന്ന് ആളുകൾ വിശ്വസിക്കുന്നു.

ബലി, കാളി ദേവിയുടെ ആരാധനയുടെ കേന്ദ്രമാണ്. ഹൈന്ദവ കലണ്ടർ മാസമായ കാർത്തിക മാസത്തിലെ അമാവാസി നാളിൽ വരുന്ന കാളി പൂജയിൽ ആട്, പൂവൻ എന്നിവ മുതൽ കരിമ്പ്, മത്തങ്ങ എന്നിവ വരെ പലതരം ഭക്ഷണസാധനങ്ങൾ ദേവിക്ക് ബലിയായി സമർപ്പിക്കുന്നു. സസ്യയാഗങ്ങളും രക്തമുൾപ്പെടെയുള്ള മൃഗങ്ങളുടെ വഴിപാടുകളും കാളി വ്യക്തമായി തിരിച്ചറിയുന്നു. എന്നാൽ കാളി മനുഷ്യരുടെ രക്തവും ആവശ്യപ്പെടുന്നുണ്ടോ? ഇല്ല പക്ഷെ നമ്മുടെ പൂർവ്വികരിൽ പലരും അങ്ങനെ കരുതിയിരുന്ന കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നരബലി വ്യാപകമായി പ്രചരിച്ചിരുന്നു.

ഇന്ത്യയിൽ പലപ്പോഴായി വിവിധ തരത്തിലുള്ള ദൈവങ്ങളും പ്രത്യേകിച്ച് ദേവതകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ചില യോഗികളും മിസ്‌റ്റിക്‌മാരും പ്രത്യേക ആവശ്യങ്ങൾക്കായി പ്രത്യേക രൂപങ്ങൾ സൃഷ്ടിച്ചു. ഈ രൂപങ്ങളിൽ ചിലത് മനോഹരവും ചിലത് ഉഗ്രവും ചിലത് വളരെ ഊർജ്ജസ്വലവുമാണ്.

ഇന്ന്, വ്യത്യസ്ത ആളുകൾ വ്യത്യസ്ത മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാൻ തിരഞ്ഞെടുക്കുന്നതുപോലെ, ഈ യോഗികൾ വ്യത്യസ്ത രീതികളിൽ ഊർജ്ജ രൂപങ്ങൾ സ്ഥാപിക്കുകയും അതിലൂടെ അവരുടെ ജീവിതത്തിന്റെ ചില വശങ്ങൾക്ക് ആവശ്യമായ രൂപങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു മുഴുവൻ സംവിധാനവും അവർ സൃഷ്ടിച്ചു.

തെക്കേ അമേരിക്കയിലും അത്തരമൊരു ശാസ്ത്രം നിലനിന്നിരുന്നു, എന്നാൽ അവയുടെ രൂപങ്ങൾ വളരെ പരുക്കനാണ്. അവർ സാധാരണയായി മൃഗങ്ങളുടെ രൂപങ്ങൾ സൃഷ്ടിച്ചു, അത് ശക്തി നേടാൻ ഉപയോഗിച്ചു. എന്നാൽ ഇന്ത്യയുടെ സംസ്കാരത്തിൽ വളരെ സങ്കീർണ്ണമായ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു. നിങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് അവരെ വിളിക്കാനും അതിൽ നിന്ന് അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യാനും കഴിയും.

മനുഷ്യ ത്യാഗം വ്യാപകമായി പ്രചാരത്തിലുണ്ട്, എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത്
നിരവധി . പല പ്രശസ്തമായ ക്ഷേത്രങ്ങൾക്ക് പിന്നിലും നരബലിയുടെ ചരിത്രമുണ്ട്. ചില സ്ഥലങ്ങളിൽ, ആസാമിലെ കാമാഖ്യ ക്ഷേത്രം പോലെ, 19-ആം നൂറ്റാണ്ട് വരെ നരബലി തുടർന്നു, ഇടയ്ക്കിടെ ഈ ആചാരം പുനഃസ്ഥാപിക്കണമെന്ന് ഇടയ്ക്കിടെ ആവശ്യമുന്നയിക്കുന്നവരുമുണ്ട്‌ . ദേവിയെ പ്രീതിപ്പെടുത്തുന്നതിനോ ദൗർഭാഗ്യത്തെ മറികടക്കുന്നതിനോ ഭാഗ്യം കൊണ്ടുവരുന്നതിനോ ഉള്ള ഉപാധിയായി പല സ്വയം തന്ത്രിമാർ ഇന്നും ബലി നിർദ്ദേശിക്കുന്നത് തുടരുന്നു.

2014 ലാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. ബ്യൂറോയിലെ സ്ഥിതിവിവരക്കണക്കുകൾ അസ്വസ്ഥജനകമായ ഒരു ചിത്രം വെളിപ്പെടുത്തുന്നു. അതായത് 2014 നും 2016 നും ഇടയിൽ തന്നെ 14 സംസ്ഥാനങ്ങളിലായി ഏതാണ്ട് 51 നരബലി കേസുകൾ വ്യാപിച്ചുവെന്ന് രേഖപെടുത്തുന്നു .

അന്ധവിശ്വാസങ്ങളും മധ്യസ്ഥ വിശ്വാസങ്ങളുമടങ്ങിയ കേസുകളിൽ ഭൂരിഭാഗവും തന്ത്രി അല്ലെങ്കിൽ ആൾ ദൈവം പലപ്പോഴും ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ഭക്തരോട് മറ്റൊരു മനുഷ്യന്റെ രക്തം അർപ്പിക്കുന്നത് ദേവിയെ പ്രീതിപ്പെടുത്തുമെന്ന് പറയുന്നു.

പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും നരബലി വ്യാപകമാണെന്ന് കൊൽക്കത്തയിൽ താമസിക്കുന്ന തന്ത്ര പരിശീലകനായ മനസ് ഹാൽദർ പറയുന്നു. തന്ത്രികളെന്ന് സ്വയം വിളിക്കുകയും എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി നരബലി നിർദ്ദേശിക്കുകയും ചെയ്യുന്ന നിരവധി തട്ടിപ്പുകാരുണ്ട്.

മൃഗരക്തം ഉൾപ്പെടെയുള്ള യാഗങ്ങൾ അർപ്പിച്ചുകൊണ്ട് പോരാട്ടത്തിൽ ഗ്രാമവാസികൾ കാളിയെ സഹായിക്കുന്നുവെന്നും കിൻസ്ലി തന്റെ പുസ്തകത്തിൽ അവകാശപ്പെടുന്നു. പലപ്പോഴും, പ്രത്യേകിച്ച് താന്ത്രിക സമ്പ്രദായങ്ങളിൽ, മൃഗങ്ങളുടെ രക്തം മനുഷ്യരക്തമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നതും വേറൊരു വസ്തുതയാണ് . കൂടാതെ നരബലി ആരാധനയുടെ ഒരു അവശ്യ ഘടകമാക്കി ദേവിയെ അവളുടെ ഭൂതങ്ങളുമായുള്ള പോരാട്ടത്തിൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ചില താന്ത്രിക ഗ്രന്ഥങ്ങൾ പോലും അടിസ്ഥാനം നൽകുന്നു. “പന്ത്രണ്ടാം നൂറ്റാണ്ടിലെ താന്ത്രിക ഗ്രന്ഥമായ കാളികാ-പുരാണത്തിൽ നരബലിയുടെ നടപടിക്രമത്തെക്കുറിച്ചുള്ള ഒരു മുഴുവൻ അധ്യായമുണ്ട്, ഒരു മനുഷ്യന്റെ ത്യാഗം കാളി ദേവിയെ ആയിരം വർഷത്തേക്ക് പ്രസാദിപ്പിക്കുമെന്ന് അതിൽ പറയുന്നു.

പവിത്രവും അശുദ്ധവും നമ്മുടെ ഉള്ളിലുണ്ട്. എന്നാൽ വാസ്തവത്തിൽ, തന്ത്രത്തിന് നരബലിയുമായി യാതൊരു ബന്ധവുമില്ലെന്ന് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ മതപഠന പ്രൊഫസറായ ദീപക് ശർമ്മ പറയുന്നു .നരബലികൾ നടത്തുന്ന സമകാലിക തന്ത്രിമാർ താന്ത്രിക പാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനീക്കുകയാണ്. മലം, മൂത്രം, മൃതശരീരങ്ങൾ എന്നിങ്ങനെ പല വൃത്തികെട്ടതും രോഗാതുരവുമാണെന്ന് കരുതുന്ന കാര്യങ്ങൾ ഭക്ഷിച്ചുകൊണ്ട് ബ്ലാക് മാജിക് ചെയ്യുന്നവരുണ്ട് .
ഏന്തയാലും പുകമറയത്തു നമുക്കന്യമായ പല ശക്തികളുമുണ്ട് എന്ന് സാരം …

ജയൻ എടപ്പാൾ

ലണ്ടൻ : ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാസമ്മേളനം ലണ്ടനിൽ പ്രൗഡോജ്വലമായി സമാപിച്ചു. പൊതു സമ്മേളനത്തിന് എത്തിച്ചേർന്നത് വമ്പിച്ച ജനാവലിയാണ്. വർണ്ണാഭമായ കലാപരിപാടികൾ ആസ്വദിച്ചു മനംനിറഞ്ഞാണ് കാണികൾ മടങ്ങിയത്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും യുകെയിൽ നിന്നും കേരളത്തിലേക്ക് നേരിട്ടു വരുന്നതിനുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഏഴ് ദിവസവും ഡയറക്ട് വിമാന സർവീസ് ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ഗവൺമെന്റ് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകകേരളസഭ യുകെ-. യൂറോപ്പ് മേഖലാ കോൺഫ്രറൻസും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിനിധി സമ്മേളനം ലണ്ടനിലെ സെൻറ് ജെയിംസ് കോർട്ട് ഹോട്ടലിലും പൊതുസമ്മേളനം ലണ്ടനിലെ ടുഡോർ പാർക്കിലുമാണ് സംഘടിപ്പിച്ചത് . യുകെ- യൂറോപ്പ് മേഖലകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികൾ ഉന്നയിച്ച പ്രാധാന്യമുള്ള മുഴുവൻ കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് നടപ്പിലാക്കാൻ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമ്മാണത്തിൽ പ്രവാസി മലയാളികൾക്ക് വലിയ ദൗത്യമാണ് നിർവ്വഹിക്കാനുള്ളതെയെന്നും ആവശ്യമായ ഘട്ടങ്ങളിലെല്ലാം പ്രവാസി മലയാളികളിൽ നിന്നും വേണ്ടത്ര സഹായങ്ങൾ നാടിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

മലയാളം മിഷന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് മനസ്സിലാക്കുന്നുവെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണെന്നുള്ള ആവശ്യവും പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നല്ലരീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്ക് നോർക്ക രജിസ്ട്രേഷൻ നൽകണമെന്നനിർദ്ദേശവും സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒ സി ഐ കാർഡ് ഹോൾഡേഴ്സിന് ലഭിക്കേണ്ടതായ അവകാശങ്ങൾ വിപുലീകരിക്കേണ്ടതിനെക്കുറിച്ചും ഇരട്ടപൗരത്വം അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രതിനിധികൾ ഉന്നയിക്കപ്പെട്ടുവെങ്കിലും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ അല്ലാത്ത വിഷയങ്ങൾ ആയതുകൊണ്ട് കേന്ദ്ര ഗവൺമെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യുകെ- യൂറോപ്പ് മേഖലകളിൽ നിന്നമുള്ള തെരഞ്ഞെടുക്കപ്പെട്ട ലോക കേരള സഭ അംഗങ്ങളെ കൂടാതെ ബിസിനസ് മേഖലകളിൽ നിന്നുമുള്ള പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികളുമുൾപ്പെടെ 125 ലധികം പ്രതിനിധികളാണ് രാവിലത്തെ സെഷനിൽ പങ്കെടുത്തത് . യുകെ- യൂറോപ്പ് മലയാളികളുടെ പൊതുവായ ആവശ്യങ്ങളും കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും പ്രതിനിധി സമ്മേളനത്തിൽ അംഗങ്ങൾ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി കേരളത്തിൽ നിന്നും യോഗ്യതയുള്ള നഴ്സുമാർക്കും മറ്റ് ആരോഗ്യ മേഖലകളിൽ യോഗ്യത സമ്പാദിച്ചിട്ടുള്ളവർക്കും യുകെയിലേക്ക് ജോലിക്കായി എത്തുന്നതിന് നോർക്കയും യോർക്ക് ഷെയർ ആൻഡ് ഹംബർ ഹെൽത്ത് കെയർ പാർട്ട്ണർഷിപ്പും തമ്മിൽ വേദിയിൽവച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എഗ്രിമെൻറ് അനുസരിച്ച് കേരളത്തിൽ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന നേഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെടെ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇടനിലക്കാരില്ലാതെ യുകെയിലേക്ക് എത്തുവാനുള്ള സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ കൊച്ചിയിൽ വച്ച് യുകെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന വിവരവും പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. അടുത്ത മേഖലാ സമ്മേളനങ്ങൾ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചു നടത്തുന്നതാണെന്നും ലോകകേരളസഭ സമ്മേളനങ്ങളുടെ ചെലവുകൾ വഹിക്കുന്നത് സർക്കാർ അല്ലായെന്നും നാടിൻറെ കാര്യത്തിൽ താല്പര്യമുള്ള അതാത് പ്രദേശങ്ങളിലെ മലയാളികൾ ആണെന്ന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെയും, വ്യവസായ മന്ത്രി പി രാജീവനെയും കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ് , ഡൽഹിയിലെ. ഒ എസ് ഡി വേണു രാജാമണി ഐഎഎസ് , നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശേരി, ഒ വി മുസ്തഫ, സി വി റപ്പായി, ജെ കെ മേനോൻ, എസ് ശ്രീകുമാർ, സി എ ജോസഫ് , ബിജു പെരിങ്ങത്തറ,കുര്യൻ ജോർജ്ജ് എന്നിവരും വിവിധ കമ്മിറ്റി കൺവീനർമാരും സംഘടനാ നേതാക്കളും സമ്മേളനങ്ങളിൽ സംസാരിക്കുകയുണ്ടായി. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചതും അവസാനിച്ചതും.

ബ്രിട്ടനിലെ മലയാളീ സമൂഹത്തിന്റെ കൂട്ടായ്മയും സംഘടന ബോധവും വിളിച്ചോതി കൊണ്ട് കഴിഞ്ഞ 10 ആഴ്ചകളോളമായി തികഞ്ഞ അച്ചടക്കത്തോടും ദിശാബോധത്തോടും കൂടി സംഘടിപ്പിക്കപ്പെട്ട ലോക കേരളസഭ യുകെ_യൂറോപ്പ് മേഖല സമ്മേളനം ഒരു ചരിത്ര വിജയമായി. ബ്രിട്ടനിലെയും യൂറോപ്പിലേയും ദശകങ്ങൾ ചരിത്രമുള്ള മലയാളീ സമൂഹത്തിന്റെ കുടിയേറ്റവും നവകേരള സൃഷിടിക്കായി മലയാളികളുടെ ആശയ സമുന്നയവും യൂറോപ്പിലേയും യുകെയിലെയും വികസന കാഴ്ചപ്പാടുകൾ നമ്മുടെ കൊച്ചു കേരളത്തിനുപകരിക്കുന്ന തലത്തിലുള്ള ദിശാ ബോധവും ലോക കേരള സഭ മേഖല സമ്മേളനം ചർച്ച ചെയ്ത് ഈ മേഖല സമ്മേളനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഏവർക്കും അവസരം ലഭിച്ചു.

നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ ,നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ.എ.എസ് എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.
മേഖല സമ്മേളനം നിയന്ത്രിച്ചത് സമ്മേളന പ്രതിനിധികളിൽ നിന്നും തിരഞ്ഞെടുത്ത പ്രസീഡിയം ആയിരുന്നു. പ്രതിനിധി സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറും പൊതുസമ്മേളനത്തിൽ ഓർഗനൈസേഷൻ കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയും സ്വാഗതമാശംസിച്ചു . യു കെയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു മേഖല സമ്മേളനം നടത്താൻ കഴിഞ്ഞതിലെ സന്തോഷവും ചീഫ് കോഓർഡിനേറ്റർ എസ്. ശ്രീകുമാർ സദസ്സുമായി പങ്കുവെച്ചു.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചോളം കലാകാരന്മാർ പങ്കെടുത്ത ‘കേളീരവം’ എന്ന ഹൃദ്യമായ കലാപാരിപാടികളും തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി അരങ്ങേറി.

വളരെ ചുരുങ്ങിയ സമയം കൊണ്ട് യുകെ യിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കരിക പ്രവാസി സംഘടനകളെ ഒരുമിച്ചു കൊണ്ടുവന്നു ഈ ലോക കേരളസഭ മേഖല സമ്മേളനം ഒരു വമ്പിച്ച വിജയം ആക്കിമാറ്റിയ യുകെയിലെ മലയാളീ സമൂഹത്തിന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ ബിജുപെരിങ്ങത്തറ, പി. ആർ. ഒ. ജയൻ എടപ്പാൾ, മറ്റു സബ് കമ്മിറ്റി കൺവീനർമാർ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ നന്ദി അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് വെസ്റ്റിനും ആവേശോജ്ജ്വലമായ പരിസമാപ്തി. ബോളിവുഡ് ഡാൻസ് മത്സരത്തിൽ ബിസിഎംസി ബെർമിംഗ്ഹാം ഒന്നാം സമ്മാനവും ആയിരത്തൊന്നു പൗണ്ടും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം എലൈറ്റ് ലിവർപൂൾ (751 പൗണ്ടും ) കീത്തിലി ബോയ്സ് (501 പൗണ്ടും ) ആണ് . യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങൾക്കും സംഘടനകൾക്കും വിവിധ മേഖലകളിലെ അവാർഡ് സമ്മാനിച്ചു.

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച സംഘടനകൾക്കുള്ള അവാർഡ് കരസ്ഥമാക്കിയത് ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയാണ്. 2005 -ൽ സ്ഥാപിതമായ ബിസിഎംസിയിൽ 250 ഓളം കുടുംബങ്ങളാണ് ഉള്ളത്. കിഡ്നി ഫെഡറേഷനു വേണ്ടി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ, ഓൾ ഓവർ യുകെയിൽ നിന്നുള്ള മലയാളികളെ ഉൾപ്പെടുത്തി നടത്തിയ വടംവലി മത്സരംഎന്നിവയിലൂടെ ബി സി എം സി ജനമനസുകളിൽ സ്ഥാനം പിടിച്ചിരുന്നു . ചിറമേലച്ചൻറെ നേതൃത്വത്തിലുള്ള ചാരിറ്റിക്കായി ഏതാണ്ട് 10000 പൗണ്ടാണ് സമാഹരിച്ചത് . പ്രസിഡണ്ട് ബെന്നി ഓണശ്ശേരിയാണ് ബിസിഎംസിയുടെ അവാർഡ് ഏറ്റുവാങ്ങിയത്.

ബെസ്റ്റ് സപ്പോർട്ട് ഓർഗനൈസേഷനുള്ള അവാർഡ് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിക്കാണ് ലഭിച്ചത്. മലയാളം യുകെയുടെ കഴിഞ്ഞതവണത്തെ അവാർഡ് നൈറ്റ് ഏറ്റെടുത്ത് വിജയിപ്പിച്ചത് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ്. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജയ് കൃഷ്ണനും ചേർന്നാണ്.

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെയ്ക്കാണ് സാമൂഹിക പരിഷ്കരണത്തിനുള്ള അവാർഡ് ലഭിച്ചത്. കഴിഞ്ഞ ഏഴുവർഷക്കാലമായി ഗുരുധർമ്മങ്ങൾക്ക് അധിഷ്ഠിതമായി മതേതര മൂല്യം ഉയർത്തിപ്പിടിച്ച് ജാതിമത ഭേദമന്യേ വിവിധ പദ്ധതികൾ തികച്ചും അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുവാൻ സേവനം യു കെയ്ക്ക് കഴിഞ്ഞു.

വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യോർക്ക്ഷെയറിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റ് വേദിയെയും കാണികളെയും ത്രസിപ്പിച്ച ഒരു പ്രകടനമായിരുന്നു മൂന്നു വയസ്സുകാരി അരുണിമ സജീഷ് കാഴ്ച വെച്ചത്. ‘അണ്ണാറ കണ്ണാ വാ ‘ എന്ന മലയാള ഗാനം ഈ മൂന്നു വയസ്സുകാരിയുടെ ശ്രുതി മാധുര്യത്തിലൂടെ കാണികളിലേക്ക് എത്തിയപ്പോൾ, കേട്ടിരുന്ന എംപിയും മേയറും ഉൾപ്പെടെയുള്ളവർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. അലൻസ് ക്രോഫ്റ്റ് നേഴ്സറി വിദ്യാർത്ഥിയായ അരുണിമ തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബിർമിങ്ഹാമിലെ കിങ്‌സ് ഹീത്തിലാണ് അരുണിമയുടെ കുടുംബം താമസിക്കുന്നത്. അരുണിമയുടെ പിതാവ് സജീഷ് ദാമോദരൻ സേവനം യുകെയുടെ സ്ഥാപകരിൽ ഒരാളും, ബിസിഎംസിയുടെ മുൻ സെക്രട്ടറിയും, ബിർമിങ്ഹാം ഹയാട്ട് റീജൻസിയിലെ ജീവനക്കാരനുമാണ്. യുകെയുടെ പല മേഖലകളിലും  യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന സംഘടനയാണ് സേവനം യു കെ. മലയാളം യുകെ അവാർഡ് നൈറ്റിൽ ഇത്തവണ സാമൂഹിക സേവനങ്ങൾ നടത്തുന്ന ഏറ്റവും മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം നേടിയതും സജീഷിന്റെ സേവനം യു കെ ആയിരുന്നു.

ഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ സ്മിത സജീഷാണ് അരുണിമയുടെ മാതാവ്. ബിർമിങ്ഹാം ക്വീൻ എലിസബത്ത് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ സ്മിതയുടെ ഹിന്ദി ഗാനവും അവാർഡ് നൈറ്റിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. അരുണിമയുടെ സഹോദരങ്ങളായ പതിമൂന്നു വയസ്സുകാരൻ അർജുൻ സജീഷും, പത്തു വയസ്സുകാരൻ ആര്യൻ സജീഷും ഗായകരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ നടത്തിയ പ്രകടനത്തോടെ അരുണിമ നിരവധി പേരുടെ അഭിനന്ദനത്തിന് അർഹയായിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. ഇത്രയും വലിയ ഒരു വേദിയിൽ തന്റെ മകൾക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പിതാവ് സജീഷ് പറഞ്ഞു.

27 വയസ്സുകാരിയായ മലയാളി മെഡിക്കൽ വിദ്യാർഥിനി ജീനാ മാത്യുവിന്റെ ആകസ്മിക വിയോഗത്തിൻറെ തേങ്ങലിലാണ് യുകെ മലയാളികൾ . വൂട്ടണിൽ താമസിക്കുന്ന ചാക്കോ മാത്യുവിന്റെയും എൽസി മാത്യുവിന്റെയും മകളായ ജീനാ മാത്യു ബൾഗേറിയയിൽ മെഡിസിന് പഠിക്കുകയായിരുന്നു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ജീനാ മാത്യു . ജീന മാത്യുവിൻറെ പിതാവ് ചാക്കോ മാത്യു ആലപ്പുഴ പുള്ളംകണ്ടത്തിൽ കുടുംബാംഗമാണ്. സെൻറ് ജോർജ് സീറോ മലങ്കര കാത്തലിക് മിഷൻ ലൂട്ടണിലെ ഇടവകാംഗമാണ്.

ജീനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved