UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിന്റെ മുൻപിൽ ഒട്ടേറെ വെല്ലുവിളികളാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞ പല വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സർക്കാരിന് എത്രമാത്രം സാധിക്കും എന്നുള്ളമെന്നതിനെ കുറിച്ച് പല ആശങ്കകളും ഉയർന്നു കഴിഞ്ഞു. ശക്തമായ കുടിയേറ്റ വിരുദ്ധ വികാരവും എൻഎച്ച്എസിൻ്റെ കെടു കാര്യസ്ഥതയും ഉയർത്തി കാട്ടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. ഇതോടൊപ്പം അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.


എന്നാൽ പ്രധാനമന്ത്രി അടുത്ത് പ്രഖ്യാപിച്ച 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൈപുണ്യ ദൗർലഭ്യം, പ്രായമായ തൊഴിലാളികൾ, ബ്രെക്‌സിറ്റ് എന്നിവ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ ചില ഘടകങ്ങളാണെന്ന് ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറഞ്ഞു.


എന്നാൽ നിർമ്മാണ മേഖലകളിൽ നേരിടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. 2024 ഓടെ 1.5 മില്യൺ വീടുകൾ പൂർത്തിയാക്കാനുള്ള ഭവന പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് നിർമ്മാണ തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്ന വിമർശനത്തോടെ പ്രതിയാത്മകമായാണ് സർക്കാരും പ്രതികരിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡിൻ്റെ (സിഐടിബി) കണക്കനുസരിച്ച് നിലവിലെ തൊഴിലാളികൾ 2.67 ദശലക്ഷമാണ്. എന്നാൽ ഓരോ 10,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, ഈ മേഖലയ്ക്ക് 12 ട്രേഡുകളിലായി ഏകദേശം 30,000 പുതിയ റിക്രൂട്ട്‌മെൻ്റുകൾ ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൗസ് നിർമ്മാണ വ്യവസായത്തിൻ്റെ ട്രേഡ് ബോഡിയായ എച്ച്ബിഎഫ് പറയുന്നു. പുറത്തുവരുന്ന ഈ വിവരങ്ങൾ അനുസരിച്ച് നിർമ്മാണ മേഖലയിൽ പ്രാവണ്യമുള്ള ഒട്ടേറെ തൊഴിലാളികളെ യുകെയിൽ ആവശ്യമായി വരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ ഇംഗ്ലണ്ട് റഗ്ബി താരം ടോം വോയ്‌സിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ദരാഗ് കൊടുങ്കാറ്റിന് പിന്നാലെ ടോം വോയ്‌സിനെ കാണാതാവുകയായിരുന്നു. മറൈൻ യൂണിറ്റ് നോർത്തംബർലാൻഡിലെ ആബർവിക്ക് മില്ലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ദരാഗ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമുള്ള പ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് 43 കാരനായ ടോമിനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹത്തിനായുള്ള തിരച്ചിൽ പോലീസ് നടത്തിവരികയായിരുന്നു. മൃതദേഹത്തിൻ്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ല.

ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം പുറത്തായിരുന്ന താരം വീട്ടിൽ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്നാണ് ആശങ്കകൾ ഉയർന്നത്. സംഭവത്തിന് പിന്നാലെ നോർത്തുംബ്രിയ പോലീസിൻ്റെ ചീഫ് സൂപ്രണ്ട് ഹെലീന ബാരൺ അനുശോചനം രേഖപ്പെടുത്തി. ടോം വോയ്‌സിൻെറ മരണത്തിന് പിന്നിൽ മറ്റൊരാളുടെ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.

പോലീസ്, മൗണ്ടൻ റെസ്‌ക്യൂ ടീമുകൾ, നാഷണൽ പോലീസ് എയർ സർവീസ്, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചേർന്നായിരുന്നു ടോമിനായി തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ പോലീസും സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പിന്തുണയ്ക്കും സഹായത്തിനും ഭാര്യ അന്നയും കുടുംബവും നേരത്തെ നന്ദി അറിയിച്ചിരുന്നു. കനത്ത മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും ടോമിനായുള്ള തിരച്ചിൽ വെല്ലുവിളി നിറഞ്ഞതാക്കിയിരുന്നു. കോൺവാളിലെ ട്രൂറോയിൽ നിന്നുള്ള ടോം വോയ്‌സ്, 2013-ൽ വിരമിക്കുന്നതിനുമുമ്പ് വാസ്‌പ്‌സ്, ബാത്ത്, ഗ്ലൗസെസ്റ്റർ എന്നിവയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. തൻ്റെ റഗ്ബി കരിയറിന് ശേഷം ഇൻവെസ്‌ടെക് ബാങ്കിൽ ജോലി ചെയ്ത അദ്ദേഹം 2020 മുതൽ അൽൻവിക്കിൽ താമസിക്കുകയായിരുന്നു.

ഷിബു മാത്യൂ

പത്ത് വർഷത്തെ ആവേശകരമായ നാളുകൾക്ക് ശേഷം തറവാട് ലീഡ്സ്സിൻ്റെ പുതിയ അധ്യായം ലീഡ്സ്സിൽ തുറക്കുകയാണ്. ഉയരെ!!. ലോകോത്തര നിലവാരത്തിലുള്ള റൂഫ് ടോപ് റെസ്സ്റ്റോറൻ്റ് യുകെയിലെ ഏറ്റവും തിരക്കുള്ള നഗരമായ ലീഡ്സ്സിൻ്റെ ഹൃദയഭാഗത്ത്. യുകെയിലെ ഏറ്റവും മികച്ച മലയാളി റെസ്റ്റോറൻ്റ് തറവാട് ലീഡ്സ്സ് വൻ തോതിലുള്ള വിപുലീകരണം പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി മുൻ റൂഫ് ടോപ് ബാർ ഇഷയെ ഏറ്റെടുത്തു. ഏതാനും ആഴ്ചകളായി മലയാളികളുടെ മാത്രമല്ല ബ്രീട്ടീഷുകാരുടെയും പ്രിയപ്പെട്ട ഭക്ഷണശാലയായ തറവാടിൻെറ വിപുലീകരണങ്ങളെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം മുതൽ പ്രശസ്തരായ ഒട്ടേറെ സെലിബ്രെറ്റികളുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ തറവാടിൻ്റെ രണ്ടാമത്തെ റെസ്റ്റോറൻ്റ് ആരംഭിക്കാനുള്ള വാർത്തകളെ സന്തോഷത്തോടെയാണ് യുകെയിലെ ഭക്ഷണ പ്രേമികൾ ഏറ്റെടുത്തത്.

അടുത്തയിടെ ബ്രിട്ടീഷ് ഇന്ത്യൻ ഗുഡ് ഫുഡിൻ്റെ ലിസ്റ്റിൽ മികച്ച ആദ്യത്തെ 20 റെസ്സ്റ്റോറൻ്റുകളിൽ ഒന്നാമതായി തറവാട് ഇടം പിടിച്ചിരുന്നു. മലയാളിയുടെ തനിമയിലും മികച്ച രുചിയിലും വിളമ്പുന്ന തറവാട്ടിലെ ഭക്ഷണത്തിൻ്റെ ആരാധകർ യുകെയ്ക്ക് പുറത്തുനിന്നും തറവാട്ടിൽ എത്തിക്കൊണ്ടിരിക്കുന്നു. ഉയരെ !! മാർച്ച് ആദ്യവാരം തറവാട് ബ്രിട്ടണ് സമർപ്പിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ആയിരുന്ന ഫാ. ജിനോ അരിക്കാട്ടിന്റെ പിതാവ് കരൂർ ചാലക്കുടി അരിക്കാടൻ പൗലോസ് വർഗീസ് (70) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യുകെയിലെ നിരവധി വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം സെപ്റ്റംബർ മാസത്തിലാണ് ഫാ. ജിനോ അരിക്കാട് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്.

ഫാ. ജിനോ അരിക്കാട്ടിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ടോം ജോസ് തടിയംപാട്

നാളെ (വെള്ളിയാഴ്ച )ബ്രിട്ടീഷ് പാർലമെന്റിൽ വരുന്ന മരിക്കാൻ സഹായിക്കാൻ അവകാശം കൊടുക്കുന്ന ബില്ലിനെതിരെ മത നേതാക്കൾ നടത്തുന്ന അപരിഷ്കൃതമായ പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ നിങ്ങൾ അറിയണം ഒരിക്കലും രെക്ഷപെടാൻ കഴിയില്ലയെന്നു മെഡിക്കൽ സെയിൻസ് വിധിക്കുന്നതും രോഗി മരിക്കാൻ ഇച്ഛിക്കുന്നതുമായ ഒരു സമയത്തു ഒരു ഹൈക്കോടതി ജഡ്ജി പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വേദന അനുഭവിക്കാതെ വളരെ അഭിമാനത്തോടെ മരിക്കാൻ കഴിയുന്നത് ഇതിനെ എതിർക്കുന്ന മത നേതാക്കളോട് ഒന്നുചോദിക്കട്ടെ ആരാണ് ഈ രോഗം മനുഷ്യന് നൽകുന്നത്? അത് നിങ്ങളുടെ ദൈവം അല്ലെ ?
നെതെർലാണ്ടിൽ 2024 ജൂലൈയിൽ നടന്ന ഒരു സംഭവം വിവരിക്കാം

കിൻ്റർഗാർട്ടനിൽ കണ്ടുമുട്ടിയ ഫ്രൈസ്‌ലാൻഡിൽ നിന്നുള്ള ജാൻ ഫേബറും (70) ഭാര്യ എൽസ് വാൻ ലീനിംഗനും, 71, ആജീവനാന്ത പങ്കാളിത്തം നടത്തി. ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ദമ്പതികൾ വിവാഹിതരായി. എൽസ് പ്രൈമറി സ്കൂൾ അധ്യാപകനായി ജോലിചെയ്തു . ജാൻ കായിക പരിശീലകനായി പ്രവർത്തിച്ചു.

ഭർത്താവു ജാൻ നടുവേദനയുമായി വർഷങ്ങളോളം കഷ്ടപ്പെട്ടു, 2003-ൽ ശസ്ത്രക്രിയയ്ക്ക് ശേഷവും അദ്ദേഹത്തിനു ഒരു പുരോഗതിയും കണ്ടില്ല. അവൻ്റെ വിട്ടുമാറാത്ത വേദന ആത്യന്തികമായി അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയാതെ വന്നു, അവൻ ദയാവധത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചു, തൻ്റെ ശാരീരിക പരിമിതികളുമായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബത്തോട് പറഞ്ഞു.

2022 നവംബറിൽ ഭാര്യ എൽസിന് സാരമായ ഡിമെൻഷ്യ ഉണ്ടെന്ന് കണ്ടെത്തി. “അതോടെ അവർ രണ്ടും ദയാവധത്തെക്കുറിച്ചു ചർച്ച ചെയ്തു . ദമ്പതികൾ ഒടുവിൽ അവർ ദയാവധം തിരഞ്ഞെടുത്തു – ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ. തീരുമാനിച്ചു. 2024 ജൂലൈയിൽ കുടുംബമായി ഭക്ഷണം കഴിച്ചു എല്ലാവരോടും ബൈ പറഞ്ഞു മരണത്തിലേക്ക് പ്രവേശിച്ചു .ഇതിൽ എന്താണ് തെറ്റ് .? ഒട്ടേറെ യുറോപ്യൻ രാജ്യങ്ങൾ ദയാവധം നിയമമാക്കിയിട്ടുണ്ട് 2001 മുതൽ നെതർലണ്ടിൽ ദയാവധം അനുവദനീയമായിരുന്നു

ബ്രിട്ടീഷ് പാർലമെന്റിൽ നാളെ വരുന്ന ബില്ലിന്റെ സംക്ഷിപ്ത രൂപമാണിത് വായിക്കുക ഇന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്തി ഡേവിഡ് കാമറൂൺ ബില്ലിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുണ്ട് .

മരിക്കാൻ ആഗ്രഹിക്കുന്നയാൾ ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്നവരും കുറഞ്ഞത് 12 മാസത്തേക്ക് ഒരു ജിപിയിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം

അവർക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള മാനസിക ശേഷി ഉണ്ടായിരിക്കുകയും നിർബന്ധിതമോ സമ്മർദ്ദമോ ഇല്ലാത്ത വ്യക്തവും സ്ഥിരവും അറിവുള്ളതുമായ ആഗ്രഹം പ്രകടിപ്പിച്ചതായി കണക്കാക്കുകയും വേണം.

ആറ് മാസത്തിനുള്ളിൽ അവർ മരിക്കുമെന്ന് പ്രതീക്ഷിക്കണം

മരിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് അവർ സാക്ഷ്യപ്പെടുത്തി ഒപ്പുവെച്ച രണ്ട് വ്യത്യസ്ത പ്രഖ്യാപനങ്ങൾ നടത്തണം

ആ വ്യക്തിക്ക് യോഗ്യതയുണ്ടെന്ന് രണ്ട് സ്വതന്ത്ര ഡോക്ടർമാർ തൃപ്തരായിരിക്കണം – കൂടാതെ ഡോക്ടർമാരുടെ വിലയിരുത്തലുകൾക്കിടയിൽ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഉണ്ടായിരിക്കണം.

ഒരു ഹൈക്കോടതി ജഡ്ജിക്ക് കുറഞ്ഞത് ഒരു ഡോക്ടർമാരിൽ നിന്നെങ്കിലും കേൾക്കണം, കൂടാതെ മരിക്കുന്ന വ്യക്തിയെ അല്ലെങ്കിൽ അവർ ഉചിതമെന്ന് കരുതുന്ന മറ്റാരെയെങ്കിലും ചോദ്യം ചെയ്യാനും കഴിയും. ജഡ്ജി വിധി പുറപ്പെടുവിച്ച് 14 ദിവസം കൂടി കഴിയണം

ബില്ലിന് കീഴിൽ, ഒരു ഡോക്ടർക്ക് പദാർത്ഥം തയ്യാറാക്കാം, പക്ഷേ വ്യക്തി തന്നെ അത് എടുക്കണം.

മാരകരോഗിയായ വ്യക്തിക്ക് മരുന്ന് നൽകാൻ ഒരു ഡോക്ടറെയും മറ്റാരെയും അനുവദിക്കില്ല. അസിസ്റ്റഡ് ഡൈയിംഗ് പ്രക്രിയയിൽ പങ്കെടുക്കാൻ ഡോക്ടർമാർക്ക് ഒരു ബാധ്യതയുമില്ല.

ഇതിനെ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ എന്ന് വിളിക്കുന്നു. വോളണ്ടറി ദയാവധം വ്യത്യസ്തമാണ്, അവിടെയാണ് ഒരു ആരോഗ്യ വിദഗ്ധൻ രോഗിക്ക് മരുന്നുകൾ നൽകുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യകതകളുടെ പട്ടികയ്‌ക്കൊപ്പം, ആരെങ്കിലും തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനോ അല്ലെങ്കിൽ അംഗീകൃത പദാർത്ഥം സ്വയം നിയന്ത്രിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുന്നതിനോ ആരെങ്കിലും സമ്മർദ്ദം ചെലുത്തുകയോ നിർബന്ധിക്കുകയോ സത്യസന്ധതയില്ലായ്മ ഉപയോഗിക്കുകയോ ചെയ്യുന്നത് ബിൽ നിയമവിരുദ്ധമാക്കും. .

ഇവയിലേതെങ്കിലും പ്രവൃത്തികളിൽ ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവർക്ക് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കും..എന്ത് നന്മ വന്നാലും എതിർക്കുന്ന ഈ വിഡ്ഢി വേഷം കെട്ടി അധികാര ദണ്ഡും പിടിച്ചു വന്നു ആളുകളെ പറ്റിച്ചു തിന്നുകൊഴുക്കുന്ന ഈ പരാന്നഭോജികൾ പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കുക.

ടോം ജോസ് തടിയംപാട്

ഹൃദയ രോഗം മൂലം വിഷമിക്കുന്ന വാഴത്തോപ്പ് സൈന്റ്റ് ജോർജ് ഹൈ സ്കൂൾ അദ്യാപിക മോളി ജോർജിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 950 പൗണ്ട് ലഭിച്ചു , ചാരിറ്റി തുടരുന്നു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ടീച്ചർ ഞങ്ങൾക്ക് എഴുതിയ കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു .

Respected sir. .

ഞാൻ മോളി ജോർജ് അധ്യാപിക സെന്റ് ജോർജ് എച്ച് എസ് വാഴത്തോപ്പ്. ഞാൻ രണ്ടുവർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് ജോലിക്കു പോകാൻ വയ്യാതെ കിടപ്പിലാണ്. വയറ്റിൽ വെള്ളം കെട്ടുകയും ചെയ്യുന്നു. ആലുവ രാജഗിരി ഹോസ്പിററലിൽ രണ്ടുവർഷമായി ചികിത്സ നടത്തുന്നു. ഇപ്പോൾ കീമോ പോട്ട് എന്ന ചികിത്സാ രീതിയാണ് ചെയ്തിരിക്കുന്നു. ഹൃദയത്തിന് പമ്പിങ്ങിനു വേണ്ടി ഇത് ആഴ്ചയിൽ 6 ദിവസം ആകുമ്പോൾ മാറ്റണം. മരുന്ന് രണ്ട് എം എൽ വീതം മണിക്കൂറിൽ എന്ന രീതീയിൽ അതിനായി പതിനെണ്ണായിരം രൂപ ചെലവു വരും. കൂടതെ 15 ദിവസം കൂടുമ്പോൾ വയറ്റിലെ വെള്ളം എടുത്ത് കളയണം. അതിനായി 16000 രൂപയും ഇപ്പോൾ വെള്ളം എടുക്കാറായിട്ടുണ്ട്. പണം ഇല്ലാതെ വിഷമിക്കുകയാണ്.

സാർ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ സഹായിക്കണം. ജോലി ഇല്ലാത്തതു കൊണ്ട് ശമ്പളവും ഇല്ല. ഉണ്ടായിരുന്നതെല്ലാം തീർന്നു. കടങ്ങൾ ബാക്കി. ഇത്രയും നാൾ സുഹൃത്തുക്കളും വിദ്യാർത്ഥികളും സഹായിച്ചിരുന്നു. ഇനി ആരോടും ചോദിക്കാനില്ല’ സാർ ദയവായി സഹായിക്കണം.

കഴിഞ്ഞ 20 വർഷം മലയാളം അധ്യാപികയായി ജോലിചെയ്യുന്ന ടീച്ചർ ഇടുക്കി കരിമ്പൻ സ്വദേശിയാണ്. കോതമംഗലം പൈങ്ങോട്ടൂരിൽ നിന്നും ഇടുക്കിയിൽ ജോലികിട്ടി കരിമ്പനിൽ താമസമാക്കിയത്. മൂന്നു കുട്ടികളും ഭർത്താവും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്.

ദയവായി സഹായിക്കുക ടീച്ചറിന്റെ രോഗം വരുന്നതിനു മുൻപും പിൻപും ഉള്ള ഫോട്ടോ പ്രസിദ്ധികരിക്കുന്നു. ടീച്ചറിന്റെ ഫോൺ നമ്പർ 0091 9961912032. നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;നൽകുക .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

മലേഷ്യയിൽ International Dance Competition Malaysia IIGF 2024 എന്ന പേരിൽ നടന്ന പ്രഥമനിര നൃത്തമത്സരത്തിൽ മാഞ്ചസ്റ്ററിലെ 16 വയസുകാരി നവമി സരീഷ് രണ്ടാമത് എത്തിയിരിക്കുന്നു. Freestyle Solo വിഭാഗത്തിൽ പങ്കെടുത്ത നവമി, നിരവധി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കി പ്രശസ്തി നേടി.

തൃശൂർ സ്വദേശികളായ സരീഷിന്റെയും ശ്രുതി സരീഷിന്റെയും മകളായ നവമി, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡെൻ്റൺ സെക്കൻഡറി സ്കൂളിലെ 11 വർഷ വിദ്യാര്‍ഥിനിയാണ്. പല കടമ്പകളും മറികടന്നാണ് നവമി ഈ കിരീടം സ്വന്തമാക്കിയത്. ഇത്തരമൊരു നേട്ടം നവമിയുടെ നൃത്തപ്രതിഭയെയും ഉറച്ച ദൃഢ ചിത്തതെയും തെളിയിക്കുന്നു. കൂടാതെ നവമി യുകെയിലെ തന്നെ പല സ്റ്റേജ് പ്രോഗ്രമുകൾക്കും കോറിയോഗ്രാഫി നടത്തിയിട്ടുമുണ്ട്.

ഇത് നവമിയുടെ ആദ്യ വിജയമല്ല. 2019-ൽ തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സരത്തിൽ ഗോൾഡ് മെഡൽ നേടിയതിലൂടെ നവമി മുൻപ് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. യുകെയിലെ നിരവധി ഡാൻസ് പരിപാടികളിലും നവമിയും മാതാവ് ശ്രുതി സരീഷും സജീവമായി പങ്കെടുക്കാറുണ്ട്.

ഈ മഹത്തായ നേട്ടം നവമിയുടെ നൃത്ത യാത്രയിലൊരു അഭിമാനകരമായ ചുവടുവയ്പാണ് കൂടാതെ മലയാളികൾക്ക് മൊത്തത്തിൽ അഭിമാനിക്കാവുന്ന ഒരു നേട്ടവുമാണ് നവമിയിലൂടെ കൈവരിച്ചിരിക്കുന്നത് .

ലണ്ടൻ : ചരിത്ര സിനിമയുടെ ഭാഗമാകാൻ യുകെ മലയാളി അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലും ബ്ലൂടൈഗേഴ്സും. മമ്മൂട്ടിയും മോഹന്‍ലാലും ഒരു വമ്പൻ സിനിമയിൽ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുന്നു എന്ന് നാളുകളായി കേട്ടിരുന്ന വാർത്ത ഇന്ന് യാഥാർഥ്യമാവുകയാണ്. ഈ വമ്പൻ സിനിമയുടെ നിർമ്മാതായി മാറുവാനുള്ള ഭാഗ്യമാണ് ബ്ലൂടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് ലഭിച്ചിരിക്കുന്നത്.

കാൽ നൂറ്റാണ്ടിന്റെ നീണ്ട കാത്തിരുപ്പുകൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മെഗാ സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കമായി. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. നിർമ്മാതാവായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും , രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവർ തിരി തെളിയിക്കുകയും ചെയ്തു.

ഈ  സിനിമയിൽ ഇന്ത്യൻ സിനിമയിലെ വലിയൊരു താര നിര തന്നെയാണ് അഭിനയിക്കുന്നത്. മലയാളത്തിൽ നിന്നും താരങ്ങളായ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, നയന്‍താര  തുടങ്ങിയവരുമുണ്ട്.

ഈ ചിത്രത്തിന്റെ ആദ്യഘട്ട  ചിത്രീകരണത്തിനായി മമ്മൂട്ടി , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ എന്നിവർ ശ്രീലങ്കയിൽ എത്തിയിരുന്നു.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ മുതിർന്ന എംപിമാർ ദയാവധം നിയമവിധേയമാക്കാനുള്ള നടപടികൾക്ക് എതിരെ രംഗത്ത് വന്നു. ഏറ്റവും കൂടുതൽ കാലം എംപിമാരായി സേവനം അനുഷ്ഠിച്ച ലേബർ പാർട്ടിയുടെ ഡയാൻ ആബട്ടും കൺസർവേറ്റീവ് പാർട്ടിയുടെ സർ എഡ്വേർഡ് ലീയും സംയുക്തമായി നടത്തിയ പ്രസ്താവനയായിലാണ് അസിസ്റ്റഡ് ഡൈയിംഗ് ബിൽ നടപ്പിലാക്കരുതെന്ന് പാർലമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ഇത് തിടുക്കത്തിൽ നടപ്പിലാക്കുന്നത് ദുർബലരായ ആളുകളെ അപകടത്തിൽ ആക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.


അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പ് നവംബർ 29 വെള്ളിയാഴ്ച നടക്കും. ഇത് ഒരു സ്വതന്ത്ര വോട്ടെടുപ്പായാണ് പാർലമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സമാനമായ ബിൽ 2015 -ൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കിയത് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെ കരുതുന്നത്.

പ്രസ്തുത വിഷയത്തിൽ പല എംപിമാരും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് കരുതുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ടെങ്കിലും കെയർ സ്റ്റാർമറും മന്ത്രിസഭയിലെ ഭൂരിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ അവതരിപ്പിക്കുന്നത് ഒരു സ്വകാര്യ ബില്ലാണ്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ കരടിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനാർഹമായ ഷോർട്ട് ഫിലിം ഫെയ്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ ( Faith of a little Angel ) ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ചായാഗ്രഹണവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന ഷിജു ജോസഫാണ് ഷോർട്ട് ഫിലിമിന്റെ വിജയത്തിൻറെ നിർണായക ഘടകമായത് . ജാസ്മിൻ ഷിജു, ആൻമേരി ഷിജു, ബിനോയ് ജോർജ്, റിയ ജോസി , മെലിസ ബേബി, ടിസ്റ്റോ ജോസഫ് എന്നിവരുടെ അഭിനയമികവും പ്രസ്തുത ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനം നേടാൻ സഹായിച്ചു. ആൻസ് പ്രൊഡക്ഷന് വേണ്ടി ജെ ജെ കെയർ സർവീസ് ലിമിറ്റഡ് (സൗത്ത് പോർട്ട്) ഉം K 7 ഓട്ടോമൊബൈൽസ് (ലിവർപൂളും) ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന് സംഗീതം നൽകിയത് അനിറ്റ് പി ജോയിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സോബി എഡിറ്റ് ലൈനും ആണ്.


കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഇങ്ങനെ ഒരു ഷോർട്ട് ഫിലിം സാക്ഷാത്കരിക്കാൻ തന്നെ സഹായിച്ചതിൻ്റെ പിന്നിലെ ചാലകശക്തിയെന്ന് ഷിജു കിടങ്ങയിൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഷിജുവിന്റെ ഭാര്യ ജാസ്മിൻ ഷിജുവും മകൾ ആൻമേരി ഷിജുവും ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതോടൊപ്പം ജാസ്മിൻ ഇതിൻറെ അസോസിയേറ്റ് ഡയറക്ടറും ആണ്.

സ്കന്തോർപ്പിലെ ബൈബിൾ കലോത്സവ വേദിയിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ പ്രദർശിപ്പിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം അവസാനിപ്പിച്ചപ്പോൾ ആബാലവൃന്ദം കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് ഷിജുവിനും മറ്റ് അണിയറ പ്രവർത്തകർക്കും സമ്മാനിച്ച സന്തോഷം അതിരറ്റതായിരുന്നു. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ആയ ഷിജു ജോസഫ് ഇൻഷുറൻസ് മേഖലയിൽ പ്രൊട്ടക്ഷൻ അഡ്വൈസർ ആയാണ് ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയായ ഷിജു 2013 ലാണ് യുകെയിൽ എത്തിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും ലിവർപൂൾ ഇടവക വികാരി ഫാദർ ജെയിംസ് കോഴിമലയിലിൻ്റെയും മഹനീയ സാന്നിധ്യത്തിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം ഡിസംബർ 1- ന് അവർ ലേഡി ക്യൂൻ ഓഫ് പീസ് ചർച്ച് ലിതർലാൻഡിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഷിജു കിടങ്ങയിൽപറഞ്ഞു.

Copyright © . All rights reserved