ടോം ജോസ് തടിയംപാട്
ഇറ്റലിയുടെ മധ്യഭാഗത്തുള്ള പിസ എന്ന നഗരവും അവിടുത്തെ ചരിഞ്ഞ ഗോപുരവും വാസ്തുശിൽപ്പ കുതുകികളെയും എഞ്ചിനീയറൻമാരെയും ആകർഷിക്കുന്ന ഒരു മഹത് സൃഷ്ടിയാണ് .റോമിൽ നിന്ന് ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് ഞങ്ങൾ പിസയിൽ എത്തുന്നത് ഒരു പട്ടണത്തിന്റെ വലിയ സൗഹര്യങ്ങൾ ഒന്നും അധികം ഇല്ലാത്ത ഒരു സ്ഥലമാണ് പിസ നഗരം . ഈ നഗരം ഒരു കാലത്തു യൂറോപ്പിൽ നിന്നും വിശുദ്ധ നാടായ ജെറുസലേമിലേക്കു പോകുന്നവരുടെ ഒരു ഇടത്താവളം കൂടി ആയിരുന്നു .
എ ഡി 1173 ൽ പിസയിലെ കത്തീഡ്രലിനു വേണ്ടി ഒരു ബെൽ ടവർ നിർമ്മിക്കാൻ നടന്ന ആലോചനയുടെ ഭാഗമായിട്ടാണ് പിസ ഗോപുരത്തിന്റെ പണി ആരംഭിക്കുന്നത് കത്തീഡ്രലിന് സമീപം പിയാസ ഡീ മിറാക്കോളി (“അത്ഭുതങ്ങളുടെ സ്ക്വയർ”) എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്. .
പട്ടണത്തിന്റെ ശക്തിയുടെയും സമ്പത്തിന്റെയും പ്രതീകമായി പത്താം നൂറ്റാണ്ടിൽ ഇറ്റലിയിൽ പള്ളികളോട് ചേർന്ന് ഇത്തരം ബെൽ ഗോപുരങ്ങൾ സാധാരണയായി നിർമ്മിച്ചിരുന്നു.
ബോണാനോ പിസാനോ എന്ന എഞ്ചിനീയർ ആയിരുന്നു ഇതിന്റെ പണി ഏറ്റെടുത്തു നടത്തിയത്.. 1178-ൽ ഗോപുരത്തിന്റെ മൂന്നാം നില പൂർത്തിയാകുമ്പോഴേക്കും ഗോപുരം വടക്കുപടിഞ്ഞാറോട്ട് ചെറുതായി ചാഞ്ഞിരുന്നു ഇതിന്റെ കാരണം കേവലം . 10 അടി (3 മീറ്റർ) മാത്രം ആഴ൦ മാത്രമാണ് അടിത്തറക്കുണ്ടായിരുന്നത് . അടിയിലെ മണ്ണ് മൃദുവും അസ്ഥിരവുമായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഗോപുരനിർമ്മാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചു .
1272 ൽ അഥവ ഏകദേശം നൂറുവർഷങ്ങൾക്ക് ശേഷ൦ . ജിയോവാനി ഡി സിമോണി എന്ന എൻജിനിയറുടെ നേതൃത്വത്തിൽവീണ്ടും ഗോപുരത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. ചരിവ് നികത്താൻ ശ്രമിക്കുകയും , മുകളിലെ നിലകൾ ഒരു വശം മറ്റൊന്നിനേക്കാൾ അല്പം ഉയരമുള്ള തരത്തിൽ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഏഴാം നില പൂർത്തിയാകുമ്പോഴേക്കും, കെട്ടിടം വീണ്ടും ചെരിയുന്നതായി കണ്ടു, 1284-ൽ വീണ്ടും പണി നിർത്തിവച്ചു ഒടുവിൽ, 1372-ൽ ബെൽ ടവറിന്റെ നിർമ്മാണം പൂർത്തിക്കി . 7 മണികൾ സ്ഥാപിക്കുയും ചെയ്തു എന്നാൽ ഗോപുരം ചലിച്ചുകൊണ്ടിരുന്നു, പതിനാറാം നൂറ്റാണ്ടോടെ 3 ഡിഗ്രി ചെരിഞ്ഞു . 57 മീറ്റർ ഉയരത്തിൽ കൊത്തുപണിയും മാർബിളു കൊണ്ട് പണിത ഗോപുരം പിന്നീട് ചെരിഞ്ഞുകൊണ്ടിരുന്നു.1911-ൽ എഞ്ചിനീയർമാർ ടവറിന്റെ കോണിന്റെ സൂക്ഷമമായി അളക്കാൻ തുടങ്ങി, അത് ഇപ്പോഴും പ്രതിവർഷം ഒരു ഇഞ്ച് 1/20 എന്ന നിരക്കിൽ ചലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. 1934-ൽ എഞ്ചിനീയർമാർ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ നിർദേശപ്രകാരം ഗോപുരം നേരെയാക്കാൻ ശ്രമിച്ചു പക്ഷെ അത് ലക്ഷ്യം കണ്ടില്ല .
1989 ആയപ്പോഴേക്കും ഗോപുരം 5 .5 ഡിഗ്രി ചെരിയുകയും അപകടാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു . ഇതിനെ തുടർന്ന് പിസ ഗോപുരം അടച്ചിടാനും അതിനു കീഴിലുള്ള പ്രദേശം ഒഴിപ്പിക്കാനും തീരുമാനിച്ചു.. ഗോപുരം എങ്ങനെ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ ഒരു അന്താരാഷ്ട്ര ടീമിനെ രൂപീകരിക്കാനും തീരുമാനിച്ചു.
1990-ൽ എഞ്ചിനീയർമാരുടെയും ഗണിതശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഒരു അന്താരാഷ്ട്ര സംഘം അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിലുള്ള അസോർസ് ദ്വീപുകളിൽ കണ്ടുമുട്ടി , ഇതു എൻജിനീറിങ് ചരിത്രത്തിലെ ഒരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.

.
800 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകരാൻ പോകുന്നതിനെ എങ്ങനെ തടയാമെന്നു കണ്ടെത്തുകയായിരുന്നു അവരുടെ ചുമതല., പിന്നീട് ഒരു വശത്തേക്ക് 5.5 ഡിഗ്രി ചരിഞ്ഞു. നിൽക്കുന്ന ഗോപുരത്തെ രക്ഷിക്കാൻ ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, പിസയിലെ ലോകപ്രശസ്തമായ ചെരിഞ്ഞ ഗോപുരം നിലംപതിക്കും എന്നവർക്കു മനസിലായി.
ഗോപുരത്തിന്റെ വടക്കൻ അടിത്തറയുടെ അടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് ചെരിവ് ശരിയാക്കാൻ സഹായിക്കുമെന്നുള്ള ഒരു ആശയം ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മണ്ണ് മെക്കാനിക്സ് വിദഗ്ധനായ ടീം അംഗം ജോൺ ബർലാൻഡ് മുന്നോട്ടു വച്ചു . നിരവധി കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തിയ ശേഷം, അത്തരമൊരു നടപിടിയാണ് ഏറ്റവും മികച്ചതെന്നു എൻജിനിയറിങ് സംഘം കണ്ടെത്തി . ഈ പണികൾ തുടരുമ്പോൾ കെട്ടിടം പിളരാതിരിക്കാൻ, താൽക്കാലികമായി നിരവധി നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന്റെ ഭാരം കുറയ്ക്കാൻ കൂറ്റൻ മണികൾ നീക്കം ചെയ്തു. ഈ സാങ്കേതിക സംഘം അവരുടെ ഉദ്യമത്തിൽ വിജയം വരിച്ചു.ഗോപുരത്തിന്റെ ചെരിവ് 1.5 ഡിഗ്രി നേരെയാക്കാനും അടിത്തറ ശക്തിപ്പെടുത്താനും അവർക്കു കഴിഞ്ഞു അങ്ങനെ വിജയകരമായി 2001 ഡിസംബർ മാസം 15 നു ,പിസ ഗോപുരത്തെ സന്ദർശകർക്കായി തുറന്നുകൊടുത്തു .സന്ദർശകർക്ക് പിസ ഗോപുരത്തിന്റെ മുകളിൽ വരെ സ്‌റ്റെപ്പ്കൾ കയറി പോയി പിസ പട്ടണം മുഴുവൻ കാണാം ..
ഗോപുരം പൂർണമായി നേരെയാക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശം. ഗോപുരം ഇപ്പോഴും 3.97 ഡിഗ്രി ചരിഞ്ഞുനിൽക്കുന്നു , ഭൂകമ്പം പോലുള്ള ഒരു വലിയ സംഭവം ഒഴികെ, കുറഞ്ഞത് നൂറുകണക്കിന് വർഷമെങ്കിലും ടവർ സുരക്ഷിതമായിരിക്കാൻ വേണ്ടതു തങ്ങൾ ചെയ്തിട്ടുണ്ടെന്നു എഞ്ചിനീയർമാർ വിശ്വസിക്കുന്നു.
പിസയിലെ പൗരന്മാർക്ക് വലിയ ഒരു നേട്ടമാണ് പിസ ഗോപുരം നിലനിന്നതിലൂടെ ലഭിച്ചത്. അവരുടെ പട്ടണത്തിന്റെ ചിഹ്നവും സാമ്പത്തിക നേട്ടത്തിന്റെ കേന്ദ്രവുമാണ് സംരക്ഷിക്കപ്പെട്ടത്. റോമൻ ആർക്കിടെക്ച്ചറിന്റെയും കലയുടെയും പ്രതീകമായ പിസ ഗോപുരം കാണാൻ ലോകത്തെമ്പാടുമുള്ള സന്ദർശകർ അവിടെ എത്തുന്നു അതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് പിസ നിവാസികൾക്ക് ലഭിക്കുന്നത് .
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടൺ മലയാളിയും യുകെയിലെ പ്രമുഖ വ്യവസായിയും, സോളിസിറ്ററുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ പിതാവ് ശ്രീ : മാനുവൽ ജോസഫ് ( 76 ) നാട്ടിൽ വച്ച് നിര്യാതനായി. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഡ്‌നി സംബദ്ധമായ രോഗത്താൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാലാ ഭരണങ്ങാനം മാറാമറ്റം കുടുംബാംഗമാണ് പരേതൻ.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പാലാ ചിറ്റാർ സെന്റ് : ജോർജ്ജ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഭാര്യ ഫിലോമിന മാനുവൽ. മക്കൾ ജോസ് ജോർജ്ജ് ( ബാംഗ്ലൂർ ) , സുഭാഷ് ജോർജ്ജ് ( യുകെ ). മരുമക്കൾ സംഗീത ജോസ് , ഡെനോ സുഭാഷ്. കൊച്ചുമക്കൾ ആദിത്യ പീയൂസ് ജോസ് , അനൈഡ സുഭാഷ്.
പിതാവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ബിജു കുളങ്ങര
ലണ്ടൻ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റ പുതിയ അധിപനായി എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെ യിൽ എത്തും. നവംബർ 6 ന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് വി. കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ ഭദ്രാസന ഓഫീസ് സ്ഥിതി ചെയ്യുന്ന സ്വിൻഡനിൽ എത്തി ചുമതല ഏൽക്കും. പത്തനംത്തിട്ട മൈലപ്ര സ്വദേശിയാണ്.
കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായിരിക്കെ 2009 ലാണ് കാനഡ, യുകെ & യൂറോപ്പ് ഭദ്രാസനം വിഭജിച്ച് 18 പള്ളികളും കോൺഗ്രിഗേഷനുകളും ഉൾപ്പെടുന്ന യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം രൂപം നൽകിയത്. തുടർന്ന് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായി ചുമതലയേറ്റു. ഇപ്പോൾ ഭദ്രാസനത്തിന്റെ കീഴിൽ പത്തോളം രാജ്യങ്ങളിൽ 51പള്ളികളും കോൺഗ്രിഗേഷനുകളുമാണ് ഉള്ളത്.

കേരളത്തിൽ വച്ച് ഭദ്രാസനത്തിന്റെ ചുമതല ഔദ്യോഗികമായി മുൻ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിയുക്ത ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തെഫാനോസിന് കൈമാറിയിരുന്നു. യുകെ യിലെ കൗൺസിൽ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസിന്റെ സെക്രട്ടറി, കാത്തലിക് – ഓറിയന്റൽ ഓർത്തഡോക്സ് റീജിയണൽ ഫോറത്തിന്റെ കോ-സെക്രട്ടറി എന്നീ നിലകളിൽ സേവന അനുഷ്ഠിച്ചിട്ടുള്ള മെത്രാപ്പൊലീത്ത കോട്ടയം പഴയ സെമിനാരി അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ കുന്നംകുളം കരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയെയാണ് 2022 ജൂലൈയിൽ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് മെത്രാപ്പൊലീത്തയായി അഭിഷിക്തനായത്.
വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും ,മലയാളിയുമായ വൈദീകന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.
വൈദീകര്‍ താമസിക്കുന്ന വസതിയില്‍ എത്തിയാണ് മലയാളി വൈദീകനായ ഫാ. ബോബിറ്റ് തോമസിന് നേരെ അതിക്രമം നടത്തിയത്.ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദീകന് കുത്തേല്‍ക്കുകയും ചെയ്തു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് .
വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍ താമസിക്കുന്ന വീട്ടിലെത്തിയ അക്രമിയാണ് വൈദീകനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതേ വീട്ടില്‍ താമസിക്കുന്ന മറ്റ് രണ്ട് വൈദീകരും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.
വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അല്‍ഫോന്‍സസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ വെളിപ്പെടുത്തി
ജോസ്‌ന സാബു സെബാസ്റ്റ്യൻ
കൊലയും കൊലപാതകവും ഇന്നും ഇന്നലെയും തുടങ്ങിയ പുതുതായ ഒന്നല്ല. മനുഷ്യൻ ഉള്ളകാലമൊക്കെയും കൊലയും ചതിയും നടന്നിട്ടുണ്ട് . നിഷ്കളങ്കരായ ഒട്ടേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുള്ളവരാണ് നമ്മൾ .
പിന്നെന്തിന് ഒരു പെണ്ണ് കൊലയാളിയാകുമ്പോൾ മാത്രം സമൂഹമിത്ര ഞെട്ടണം ?
പെണ്ണെന്നാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കേണ്ടവളാണെന്ന കാഴ്ചപ്പാടിന് കോട്ടം വരുന്നതിനാലല്ലേ കൊലക്കയർ ഒരു പെണ്ണെടുക്കുമ്പോൾ സമൂഹമിങ്ങനെ കത്തിപ്പടരുന്നത് ..
ഇതിലൂടെ ഒരു പെണ്ണെങ്ങനെ ആയിരിക്കണം അല്ലങ്കിൽ ഇങ്ങനെയേ ആകാവുള്ളു എന്ന പ്രതീക്ഷയ്ക്കു കോട്ടം വന്നതാണ് കാരണം. (എന്ന് പറഞ്ഞൊരു കൊലയാളി കൊലയാളി അല്ലാതാകുന്നില്ല . )
സ്ത്രീകളുടെ ഉലച്ചിലുകൾ സമൂഹമിത്രയധികം പേടിക്കുന്നത് എന്തുകൊണ്ടായിരിക്കാം ?
നമ്മളുടെ നാട് സ്ത്രീത്വത്തെ ആരാധിച്ചിരുന്ന ഒരു നാടാണ് . നാം ഭൂമിയെ മാതാവായും രാഷ്ട്രത്തെ ഭാരത് മാതാവായും കണ്ടിരുന്ന ഒരേ ഒരു രാജ്യം നമ്മുടേത് മാത്രമായിരുന്നു . ഒരു സ്ത്രീയെന്നാൽ ഒരു വീടെന്ന് അർഥം. കടന്നു വരുന്ന ഒരു പെണ്ണിനെ അനുസരിച്ചിരിക്കും വീട്ടിലെ സമാധാനവും അവളിലൂടെ ഉരിതിരിഞ്ഞു വരുന്ന തലമുറയും . പക്ഷെ ഇന്ന് നമ്മൾ ജീവിക്കുന്നത് തികച്ചും വിചിത്രമായൊരു കാലഘട്ടത്തിലാണ് .
ആണിന് പേശീബലവും പെണ്ണിന് മാനസീക ബലവും കൊടുത്തു ഭൂമി അനുഗ്രഹിച്ചിരിക്കുന്നു . ആണുറഞ്ഞു തുള്ളുന്നിടത്ത് പെണ്ണ് ശാന്തമായിരുന്നു .
എന്നാൽ ഇന്ന് പെണ്ണ് ആണിനൊപ്പം വളരാൻ പരിശ്രമിക്കുന്നു . പലതരത്തിൽ ആണിനൊപ്പം പിടിച്ചു നിൽക്കാമെന്ന് കണക്കാക്കി ഉരിതിരിഞ്ഞു വന്ന ചാഞ്ചാട്ടത്തിലൂടെ അവൾക്കിന്ന് മനസിനെ അടക്കി പിടിക്കുന്ന താക്കോൽ നഷ്ടമായിരിക്കുന്നു . പകരം എന്തും ചെയ്യാനുള്ള പേശീബലത്തിലേക്കു പെണ്ണിന്റെ മനസ് വളർന്നു കല്ലിച്ചു.
കാരണം ഒരു സ്ത്രീയിൽ തന്നെ എല്ലാ ദേവീ ഭാവങ്ങളും അടങ്ങിയിരിക്കുന്നു… ഐശ്വര്യവതിയായവളെ ലക്ഷ്മിയും , പതിവൃതയായവളെ പാർവ്വതിയും അറിവുള്ളവളെ . സരസ്വതിയുമൊക്കെയായി ചിത്രീകരിക്കുമ്പോൾ എന്തും സംഹാരിക്കാവുന്നത്ര മനബലമുള്ള മഹാകാളി രൂപവും അവളോടൊപ്പമുണ്ടെന്ന് നമ്മൾ മറന്നുകൂടാ …
അതിനാൽ ഇതിൽ ആരും ആരെയും കുറ്റം പറഞ്ഞു വാർത്തകൾ തള്ളി മറിച്ചിട്ടു കാര്യമില്ല, ആണും പെണ്ണും പരസ്പരം ബഹുമാനിക്കാനും ബഹുമാനം കൊടുക്കാനും പഠിക്കണം. സ്‌നേഹിക്കുമ്പോൾ സ്നേഹിക്കപ്പെടാനും ഇനി സ്നേഹിക്കാനാവില്ല എന്ന് തോന്നുമ്പോൾ അതിനെ അംഗീകരിച്ചു നന്മ നേർന്ന് പിരിഞ്ഞു പോകാനും ഈ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു പഠിപ്പിക്കേണ്ടിയിരിക്കുന്നു .
അതിനാൽ തന്നെ ഗ്രീഷ്മയെ ചെയ്തത് ഒറ്റക്കല്ല, അതിനകമ്പടിയായി വിവിധ കഴുകൻ മീഡിയകളും, വിഷം വാരി വിതറി കരുത്തേകികൊണ്ട് സിനിമാ മേഖലയും, എന്തിനെയും സംശയത്തോടെ ഒളികണ്ണിട്ടു നോക്കി സമൂഹവും, ധനികനാകാൻ മാത്രം പഠിപ്പിച്ചു ആളെക്കൂട്ടുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളുമൊക്കെ ഇതുപോലുള്ള കൊലയ്ക്ക് ഒരേപോലെ ഉത്തരവാദികളാണ് .
ഇഷ്ടമാകുമ്പോൾ അടുക്കുന്നത് പോലെ ഇഷ്ടമല്ല എന്ന് പറയുമ്പോൾ നല്ലത് വരട്ടെ എന്ന് പറഞ്ഞകന്നു പോകാനുള്ള മനബലവും കൂടി നമ്മുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇനിയും ഉൾപ്പെടുത്തിയില്ലങ്കിൽ ആസിഡിനും കഷായത്തിനുമൊക്കെ ഇനി വരും കാലങ്ങളിൽ നല്ല ഡിമാൻന്റായിരിക്കും…
ജോർജ് മാത്യു
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ഒവിബിസ് (ഓർത്തഡോക്സ് വൊക്കേഷൻ ബൈബിൾ സ്കൂൾ ) ഒക്‌ടോബർ 28.29,30 തീയതികളിൽ നടന്നു .ഒക്‌ടോബർ 28 ന് ഒവിബിസിന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി ഫാ മാത്യു എബ്രഹാം നിർവഹിച്ചു . ക്രിസ്തീയ സാക്ഷ്യവും,മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഒവിബിസിനുള്ള സ്വാധീനം വളരെ വലുതാണെന്ന് ഉത്ഘാടനപ്രസംഗത്തിൽ അച്ചൻ ചൂണ്ടികാട്ടി .”യേശൂ സൗഖ്യമാക്കുന്നു ” ((സെന്റ് ലൂക്ക് 4:40)എന്നതായിരുന്നു ചിന്താവിഷയം .പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ഡോ:സാം ജോർജ് ക്ലാസ് നയിച്ചു .സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ പോൾ സ്വാഗതവും ഇടവക സെക്രട്ടറി ലിജിയ തോമസ് നന്ദിയും പറഞ്ഞു .

രണ്ടാം ദിവസമായ 29ന് പ്രതിപാദ്യ വിഷയത്തെ അടിസ്ഥാനമാക്കി സിബി ജയ് പ്രഭാഷണം നടത്തി . പ്രശ്നോത്തരിക്കു അമിത് ഷിബു നേതൃത്വം നൽകി .തുടർന്ന് ഗാനപരിശീലനം ,ചർച്ച ക്ലാസുകൾ ,ഭക്ഷ്യ വസ്തുക്കളുടെ സമാഹാരം ,ചെടി നടൽ,സ്നേഹവിരുന്ന് എന്നിവ നടത്തി .

സമാപന ദിവസമായ 30ന് വി .കുർബാന ,ഒവിബിസ് റാലിയും നടത്തി .തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഫാ :മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു .വിവിധ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി .അധ്യാപകരും ,രക്ഷിതാക്കളും ഒവിബിസിനെ സംബന്ധിച്ചു അവലോകനം നടത്തി .

ഇടവക ട്രസ്റ്റി ഡെനിൻ തോമസ് സ്വാഗതവും ,ജെയ്സൺ തോമസ് നന്ദിയും പറഞ്ഞു. ഒവിബിസിന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ റൂബി ഡെനിൻ ,ജെയ്സൺ തോമസ് ,മിഥുൻ തോമസ് ,ദീപക് തോമസ് എന്നിവരും ,മാനേജിങ് കമ്മിറ്റി അംഗങ്ങളും,ആധ്യാല്മിക സംഘടന പ്രതിനിധികളും നേതൃത്വം നൽകി .

ടോം ജോസ് തടിയംപാട്
Renaissance അഥവ നവോത്ഥാനം എന്നത് വളരെ ചിരപരിചിതമായ വാക്കുകളാണ് എന്നാൽ നവോത്ഥാനത്തിൻറെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫോളേറെൻസ് പട്ടണത്തിലൂടെ നടന്നപ്പോൾ കിട്ടിയ ചില അറിവുകളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത് ..മതങ്ങളും മതങ്ങൾ പ്രഘോഷിക്കുന്ന അതി ഭൗതികകമായ ദൈവങ്ങളെയും മാറ്റി നിർത്തി മനുഷ്യനെയും മനുഷ്യനന്മകളെയും ഭൂമിയുടെ മധ്യത്തിൽ നിർത്തികൊണ്ടുള്ള ചിന്തകളെയാണ് നവോത്ഥാനം എന്നറിയപ്പെടുന്നത്. ഇതിനു ആധാരമായ ചിന്തധാര എന്നത് ഗ്രീക് ചിന്തകരും ഗ്രീക്ക് സാഹിത്യവും ആയിരുന്നു..

1453 മുഹമ്മദ് രണ്ടാമൻ ഇന്നത്തെ ഈസ്താംമ്പോൾ (കോൺസ്റ്റാന്റിനോപ്പിൽ ) പിടിച്ചെടുത്തു അവിടെ ക്രിസ്ത്യാനികളെയും ഗ്രീക്ക് ചിന്തകരെയും കൂട്ടകൊലചെയ്തപ്പോൾ അവിടെനിന്നും കിട്ടിയ ഗ്രന്തങ്ങളുമായി രക്ഷപെട്ടു ഇറ്റലിയിലെ ഫ്ലോറെൻസിൽ എത്തിയ ഗ്രീക്ക് ചിന്തകരായിരുന്നു ഇത്തരം ചിന്തകളുടെ പുറകിൽ അവർ മറ്റൊരു മുദ്രവാക്യവുംകൂടി മുൻപോട്ടുവച്ചു മതവും രാഷ്ട്രിയവും വേർപിരിയണമെന്നായിരുന്നു ആ മുദ്രാവാക്യ൦ ഈ മുദ്രാവാക്യങ്ങളാണ് ആധുനിക ലിബറിലാസിത്തിനും ജനാധിപത്യത്തിനും അടിത്തറപാകിയത്. ..

ഈ കാലഘട്ടത്തിലായിരുന്നു മാനവികതയിൽ ഊന്നിയ ശിൽപ്പങ്ങൾ ചിത്രരചനകൾ എന്നിവ രൂപപ്പെട്ടത് അതിൽ ഏറ്റവും ശ്രേഷ്‌ഠം എന്നറിയപ്പെടുന്ന മൈക്കിളഞ്ചലോയുടെ ഡേവിഡ് എന്ന ശിൽപ്പമാണ് . ഈ ശില്പമാണ് പിന്നീട് ഫ്ലോറെൻസ് പട്ടണത്തിന്റെ എംബ്ലം ആയിമാറിയതു . യാതൊരു ആയുധവും ഇല്ലാതെ ഗോലിയാത്തിനെ വീഴ്ത്തിയ ഡേവിഡിന്റെ ശക്തി ,ധൈര്യം ,യുവത്വം ,ആത്മവിശ്വാസം ഇതെല്ലാമാണ് ഡേവിഡിനെ ഫ്ലോറെൻസിന്റെ എംബ്ലം ആക്കി മാറ്റാനുള്ള കാരണം. ഡേവിഡ് ഫ്ലോറെൻസിലെ ഫ്ലോറെൻസ് അക്കാദമിക് ഗ്യാലറിയിൽ നൂറുകണക്കിന് നവോത്ഥാന പെയിന്റിയിങ്ങുകളുടെയും മൈക്കിളഞ്ചലോയുടെ പൂർത്തീകരിക്കാത്ത കുറച്ചു ശില്പങ്ങളുടെയും നടുവിൽ ലോകത്തുള്ള മുഴുവൻ കലാസ്നേഹികളെയും ആകർഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു വളരെ വലിയ തിരക്കാണ് ഈ ഗ്യാലറി കാണുന്നതിന് അനുഭവപ്പെട്ടത് നീണ്ടനേരം ക്യു നിന്നതിനു ശേഷമാണു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് .

നവോത്ഥാനത്തിൻറെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത് ഫ്ലോറെൻസിലെ സാന്താമരിയ ഡെൽ ഫിയോറെ കത്തീഡ്രലിന്റെ ഡോം ആണ്. പള്ളിയോടു ചേർന്നുള്ള ബെൽ ടവറിലൂടെ നടന്നുകയറിയാൽ നമുക്ക് ഈ താഴികക്കുടം അടുത്തുനിന്നു കാണാം. ഇതു പണിതീർത്തത് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് ഇദ്ദേഹത്തിന്റെ ശവകുടിരം ഈ കത്തീഡ്രലിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത് .. .
കത്തീഡ്രൽ ആദ്യ രൂപകല്പന ചെയ്തത് അർനോൾഫോ ഡി കാംബിയോയാണ് , 1367-ൽ പൂർത്തിയായ കത്തീഡ്രലിന്റെ അങ്കണം , മുഴുവൻ ഒരു കലാസൃഷ്ടിയാണെങ്കിലും, ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ സവിശേഷത കപ്പോള അല്ലെങ്കിൽ താഴികക്കുടമാണ്. പ്രാരംഭ പദ്ധതിയിൽ താഴികക്കുടം പൂർത്തിയാകാതെ വിട്ടു – 1436 -ൽ നവോത്ഥാനത്തിന്റെ പ്രതിഭയും , സാങ്കേതിക വിജ്ഞാനത്തിൽ മികച്ച വൈദഗ്ദ്ധ്യം കാണിച്ച ആർക്കിടെക്റ്റ് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് .താഴികക്കുടം പൂർത്തീകരിച്ചത് . താഴികക്കുടം നിർമ്മിക്കാൻ , ചിലതരം ക്രെയിനുകൾ ഉൾപ്പെടെ നിരവധി പുതിയ ഉപകരണങ്ങൾ അദ്ദേഹം കണ്ടുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്തു.താഴികക്കുടം ലോകത്തെ മുഴുവൻ എൻജിനിയറിങ് വിദ്യാർത്ഥികളെയും ആകര്ഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു .

1300 മുതൽ 1600 വരെയുള്ള കാലഘട്ടത്തെയാണ് പൊതുവെ നവോത്ഥാനം കാലഘട്ടം എന്നറിയപ്പെടുന്നതെങ്കിലും നവോത്ഥാന കലാകാരന്മാർക്കും ചിന്തകർക്കും കൂടുതൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഫ്ലോറെൻസിൽ അധികാരത്തിൽ വന്ന മെഡിസി കുടുംബത്തിലെ ലോറെൻസോ ഡി മെഡിസിയിൽ നിന്നാണ് .1469 ൽ അധികാരത്തിൽ വന്ന അദ്ദേഹത്തിന്റെ എണ്ണമറ്റ സമ്പത്തുകൾ കലാകാരന്മാർക്കും ചിന്തകർക്കും നൽകി പ്രോത്സാഹിപ്പിച്ചു . ആ കാലത്തു മെഡിസി കുടുംബത്തിലെ ഒരംഗത്തെപോലെ മൈക്കിളഞ്ചലോ അവരുടെ വീട്ടിൽ താമസിച്ചിരുന്നു.. മഹാന്മാരായ ഇറ്റാലിയൻ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയക്കാരും വ്യത്യസ്തമായ ഒരു ബൗദ്ധികവും കലാപരവുമായ വിപ്ലവത്തിൽ പങ്കെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിസി കുടുംബം പ്രഖ്യാപിച്ചു..സൗന്ദര്യം ,സത്യം ,ജ്ഞാനം എന്നതായിരുന്നു അവരുടെ മുദ്രവാക്യ൦ ആ കാലത്തുണ്ടായ ഒട്ടേറെ ചിത്രങ്ങൾ ശിൽപ്പങ്ങൾ എല്ലാം നമുക്ക് ഫ്ലോറെൻസിൽ മുഴുവൻ കാണാൻ കഴിയും .

നവോത്ഥാനം ആരംഭിച്ചത് ഇറ്റലിയിലെ ഫ്ലോറൻസിലാണെങ്കിലും , .ഈ പ്രസ്ഥാനം ആദ്യം മറ്റ് ഇറ്റാലിയൻ നഗരങ്ങളായ വെനീസ്, മിലാൻ, ബൊലോഗ്ന, ഫെറാറ, റോം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന്, 15-ാം നൂറ്റാണ്ടിൽ, നവോത്ഥാന ആശയങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കും പിന്നീട് പടിഞ്ഞാറൻ, വടക്കൻ യൂറോപ്പിലുടനീളം വ്യാപിച്ചു.
നവോത്ഥാനം മധ്യകാലഘട്ടത്തെ തുടർന്ന് യൂറോപ്യൽ സാംസ്കാരിക, കലാ, രാഷ്ട്രീയ, സാമ്പത്തിക പുനർജന്മത്തിന്റെ തീക്ഷ്ണമായ കാലഘട്ടമായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ 17-ആം നൂറ്റാണ്ട് വരെ നടന്നതായി പൊതുവെ വിവരിക്കപ്പെടുന്ന നവോത്ഥാനം ക്ലാസിക്കൽ തത്ത്വചിന്ത, സാഹിത്യം, കല എന്നിവയുടെ പുനർനിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരും ഗ്രന്ഥകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു, അതേസമയം ആഗോള പര്യവേക്ഷണം യൂറോപ്യൻ വാണിജ്യത്തിന് പുതിയ ദേശങ്ങളും സംസ്കാരങ്ങളും തുറന്നുകൊടുത്തു. മധ്യകാലഘട്ടത്തിനും ആധുനിക നാഗരികതയ്ക്കും ഇടയിലുള്ള വിടവ് നികത്തിയതിനാണ് നവോത്ഥാനത്തിന്റെ ബഹുമതി..ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: നവോത്ഥാനം മനുഷ്യ സമൂഹത്തെ കൈപിടിച്ചുയർത്തി എ.ഡി. 476-ൽ പുരാതന റോമിന്റെ പതനത്തിനും 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തിനും ഇടയിലുള്ള മധ്യകാലഘട്ടത്തിൽ, യൂറോപ്യന്മാർ ശാസ്ത്രത്തിലും കലയിലും കുറച്ച് പുരോഗതി കൈവരിച്ചു.”ഇരുണ്ട യുഗം” എന്നും അറിയപ്പെടുന്ന ഈ കാലഘട്ടം പലപ്പോഴും യുദ്ധം, അജ്ഞത, ക്ഷാമം, ബ്ലാക്ക് ഡെത്ത് പോലുള്ള പകർച്ചവ്യാധികൾ എന്നിവയുടെ കാലമായി മുദ്രകുത്തപ്പെടുന്നു.

14-ആം നൂറ്റാണ്ടിൽ, ഹ്യൂമനിസം എന്ന ഒരു സാംസ്കാരിക പ്രസ്ഥാനം ഫ്ലോറെൻസിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രം ആണെന്നും വിദ്യാഭ്യാസം, ക്ലാസിക്കൽ കലകൾ, സാഹിത്യം, ശാസ്ത്രം എന്നിവയിലെ മാനുഷിക നേട്ടങ്ങൾ ആളുകൾ സ്വീകരിക്കണമെന്നും മാനവികത
യാണ് ഏറ്റവും സ്രേഷ്ടമെന്നും അവർ പഠിപ്പിച്ചു .1450-ൽ, ഗുട്ടൻബർഗ് പ്രിന്റിംഗ് പ്രസിന്റെ കണ്ടുപിടുത്തം യൂറോപ്പിലുടനീളം മെച്ചപ്പെട്ട ആശയവിനിമയത്തിനും ആശയങ്ങൾ വേഗത്തിൽ പ്രചരിക്കുന്നതിനും അനുവദിച്ചു.
ആശയവിനിമയത്തിലെ ഈ മുന്നേറ്റത്തിന്റെ ഫലമായി, പരമ്പരാഗത ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെമൂല്യങ്ങൾ നവീകരണത്തെ പ്രോത്സാഹിപ്പിച്ച. ഫ്രാൻസെസ്കോ പെട്രാർക്ക്, ജിയോവാനി ബോക്കാസിയോ തുടങ്ങിയ ആദ്യകാല മാനവിക എഴുത്തുകാരിൽ നിന്ന് അധികം അറിയപ്പെടാത്ത ഗ്രന്ഥങ്ങൾ അച്ചടിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തു.കൂടാതെ, അന്താരാഷ്ട്ര ധനകാര്യത്തിലും വ്യാപാരത്തിലും ഉണ്ടായ പുരോഗതി യൂറോപ്പിലെ സംസ്കാരത്തെ സ്വാധീനിക്കുകയും നവോത്ഥാനത്തിന് കളമൊരുക്കുകയും ചെയ്തു.

നവോത്ഥാന പ്രതിഭകളായ ലിയോനാർഡോ ഡാവിഞ്ചി (1452–1519): .ഡെസിഡെറിയസ് ഇറാസ്മസ് (1466–1536): റെനെ ഡെസ്കാർട്ടസ് (1596-1650): ഗലീലിയോ (1564-1642): ഡാന്റെ (1265-1321): തുടങ്ങി അനേകം ചിന്തകർ നവോദ്ധാനത്തിൻറെ സംഭാവനയാണ് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം , മൊണാലിസ എന്നിശില്പങ്ങൾ കാലഘട്ടത്തെ അതിജീവിച്ചു നിൽക്കുന്നു.
പല കലാകാരന്മാരും ചിന്തകരും പുതിയ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിച്ചപ്പോൾ, ചില യൂറോപ്യന്മാർ ചുറ്റുമുള്ള ലോകത്തെ കുറിച്ച് കൂടുതലറിയാൻ കടലിലേക്ക് പോയി. കണ്ടെത്തലിന്റെ യുഗം എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ, നിരവധി സുപ്രധാന പര്യവേക്ഷണങ്ങൾ നടത്തി.സാഹസികർ ലോകമെമ്പാടും സഞ്ചരിക്കുകയും . അവർ അമേരിക്ക, ഇന്ത്യ, എന്നിവിടങ്ങളിലേക്കുള്ള പുതിയ ഷിപ്പിംഗ് റൂട്ടുകൾ കണ്ടെത്തി,
ഫെർഡിനാൻഡ് മഗല്ലൻ, ക്രിസ്റ്റഫർ കൊളംബസ്, അമേരിഗോ വെസ്പുച്ചി (അതിന്റെ പേരിലാണ് അമേരിക്ക അറിയപ്പെടുന്നത്), മാർക്കോ പോളോ, പോൻസ് ഡി ലിയോൺ, വാസ്കോ ന്യൂനെസ് ഡി ബാൽബോവ, ഹെർണാണ്ടോ ഡി സോട്ടോ എന്നിവരും മറ്റ് പര്യവേക്ഷകരും പ്രശസ്ത യാത്രകൾ നടത്തി. പതിനാറാം നൂറ്റാണ്ടിൽ, ജർമ്മൻ സന്യാസിയായ മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം നൽകി, ഇത് കത്തോലിക്കാ സഭയിൽ പിളർപ്പിന് കാരണമായി . സഭയുടെ പല ആചാരങ്ങളെയും ബൈബിളിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും ലൂഥർ ചോദ്യം ചെയ്തു.തൽഫലമായി, പ്രൊട്ടസ്റ്റന്റിസം എന്നറിയപ്പെടുന്ന ഒരു പുതിയ ക്രിസ്തുമതം സൃഷ്ടിക്കപ്പെട്ടു.നവോത്ഥാന കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ പങ്കിനെ ചോദ്യം ചെയ്യാൻ ഹ്യൂമനിസം യൂറോപ്യന്മാരെ പ്രോത്സാഹിപ്പിച്ചു.
ആശയങ്ങൾ വായിക്കാനും എഴുതാനും വ്യാഖ്യാനിക്കാനും കൂടുതൽ ആളുകൾ പഠിച്ചപ്പോൾ, അവർ അവർക്കറിയാവുന്നതുപോലെ മതത്തെ സൂക്ഷ്മമായി പരിശോധിക്കാനും വിമർശിക്കാനും തുടങ്ങി. കൂടാതെ, അച്ചടിയന്ത്രം ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ അച്ചടിച്ച് എളുപ്പത്തിൽ വായിക്കുന്നതിനും അവസരം ഒരുക്കി .
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ചിന്തയിൽ വലിയ മാറ്റങ്ങളുണ്ടാക്കി: ഗലീലിയോയും ഡെസ്കാർട്ടസും ജ്യോതിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഒരു പുതിയ വീക്ഷണം അവതരിപ്പിച്ചു, അതേസമയം കോപ്പർനിക്കസ് ഭൂമിയല്ല, സൗരയൂഥത്തിന്റെ കേന്ദ്രമാണെന്ന് നിർദ്ദേശിച്ചു.പിന്നീട്, കൗണ്ടർ-റിഫോർമേഷൻ എന്നറിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ, പ്രൊട്ടസ്റ്റന്റ് നവീകരണത്തോടുള്ള പ്രതികരണമായി കത്തോലിക്കാ സഭ കലാകാരന്മാരെയും എഴുത്തുകാരെയും സെൻസർ ചെയ്തു. പല നവോത്ഥാന ചിന്തകരും വളരെ ധൈര്യത്തോടെ പ്രതികരിക്കാൻ ഭയപ്പെട്ടു, ഇത് സർഗ്ഗാത്മകതയെ തടഞ്ഞു.കൂടാതെ, 1545-ൽ, ട്രെന്റ് കൗൺസിൽ റോമൻ ഇൻക്വിസിഷൻ സ്ഥാപിച്ചു, കത്തോലിക്കാ സഭയെ വെല്ലുവിളിക്കുന്ന ഏതൊരു വീക്ഷണത്തെയും മരണശിക്ഷ അർഹിക്കുന്ന മതവിരുദ്ധ പ്രവർത്തനമാക്കി മാറ്റി.കത്തോലിക്ക സഭയുടെ ആക്രമണം നവോഥാന കാലഘട്ടത്തെ തളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത് .പിന്നീട് ഉണ്ടായ എൻലൈറ്റ്മെന്റിലൂടെയാണ് മനുഷ്യ സമൂഹം വെളിച്ചം കണ്ടത് ..
ജേക്കബ് പ്ലാക്കൻ
ആത്മാക്കൾ വർഷത്തിൽ ഒരിക്കൽ തങ്ങളുടെ ഉറ്റവരെ കാണുവാൻ എത്തുമെന്നും അന്നവർ ഉല്ലാസത്തോടെ തങ്ങളോടൊപ്പം കഴിയുമെന്നും ലോകം ഇന്നും വിശ്വസിക്കുന്നു …!
നമ്മൾ “കർക്കിടക വാവുബലിയിടുന്നത് “പോലെ പലരാജ്യങ്ങളിലും പണ്ടു മുതലെ ഉറ്റവരെ ഓർമ്മിക്കാനും
അവരെയോർത്തു ആഹ്ളാദിക്കാനുമായി ഒരു ദിവസം കരുതി വെച്ചിരുന്നു ..
അതെ …അന്ന് അവരെയോർത്തു കരയുകയല്ല ..അവരോടൊത്തു ആനന്ദിക്കുകയാണ് ..അവർക്കിഷ്ടമുള്ള ആഹാരവും പാനീയവും ഒരുക്കിവെച്ചും അതവർ രുചിക്കുമെന്നും
നമ്മളോടൊപ്പം ആടിപ്പാടുമെന്നും മനുഷ്യർ വിശ്വസിക്കുന്നു …അല്ലെങ്കിൽ അവരോടുള്ള സ്നേഹ ബഹുമാനങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമായി കുടുംബ ബന്ധങ്ങളിൽ വിശ്വസിക്കുന്ന ജനസമൂഹം കരുതുന്നു …!
ഇന്നും അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും ആ പിതൃ അനുസ്മരണം വലിയ ആഘോഷങ്ങളായി പിന്തുടരുന്നു …
മെക്സിക്കോ യിലെ നവംബർ മാസം ഒന്നും രണ്ടും തീയതികളിലായി ആഘോഷിക്കുന്ന “മരിച്ചവരുടെ ദിവസം “(Day of the Dead ) ത്തെ കുറിച്ചു നമ്മിൽ പലർക്കും അറിവുണ്ടായിരിക്കും ..
എന്നാൽ യൂറോപ്പിലെ ഏറ്റവും വലിയ “പരേതല്മാ “ക്കളുടെ ആഘോഷം എവിടെയെന്നുള്ള ചോദ്യം ഉയർന്നാൽ ….
അതിനു ഒറ്റ ഉത്തരമേയുള്ളു …
അത് …./
“ഡെറി / ലണ്ടൻ ഡെറി “…
നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സിറ്റി ..
നോർത്ത് അറ്റ്ലാന്റിക് ഓഷ്യനിലെ ദ്വീപായ അയർലണ്ടിലെ “walled city “എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചരിത്ര സമ്പന്നമായ ഡെറി സിറ്റി ….400വർഷങ്ങളിലേറെ പൗരാണികപാരമ്പര്യമുള്ള
മതിൽ കെട്ടിനുള്ളിലെ …
ക്ലാസിക് സിറ്റി …ഡെറി സിറ്റി …!
അതെ ..ഇവിടെയാണ് ..ആത്മാക്കൾക്കു സ്നേഹോഷ്മളമായ വരവേൽപ്പും സ്വീകരണവും നൽകി ബഹുമാനിക്കുന്നത് ..! ഒരു പക്ഷേ ലോകത്തിലേക്കും ഏറ്റവും വലിയ ആഘോഷം …
അതെ അയർലണ്ടിൽ നിന്നും കുടിയേറിയവരാണ് അമേരിക്കയിൽ പോലും ഹാലോവിന്റെ വിത്ത് പാകിയത് …!
ഡെറി സിറ്റി കൗണ്സിലിന്റ ആഭിമുഖ്യത്തിലാണ് ഇന്നിവിടെ ആഘോഷങ്ങൾ എല്ലാം …!
നാലുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ഘോഷങ്ങൾ …എന്നാൽ അതിനെത്രയോ മുമ്പ് തന്നെ സിറ്റി ഉത്സവതിമർപ്പിലെത്തുന്നു .. കടകമ്പോളങ്ങളും മാളുകളും പബ്ബുകളും
(പബ്ബ് എന്നു പറഞ്ഞാൽ ബാർ എന്നാണ് ഉദ്ദേശ്ശിക്കുന്നതെങ്കിലും ..അടിച്ചു പൂസാകുക എന്നോരു ലക്ഷ്യത്തോടെ മാത്രമല്ല അവിടെ ആളുകൾ വരുക. സോഷ്യലൈസ് ചെയ്യുക എന്നൊരു വലിയ ഉദേശ്യവുംകൂടിയുണ്ട് ..മദ്യം ഉപയോഗിക്കാത്തവരും ഇവിടെ വരുകയും സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ചുകൊണ്ട് ആൾക്കാരുമായി ഇടപെടഴുകകയും ചെയ്യുന്നു ..സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാമെത്തുന്ന ഒരു സംസ്കാര ശിലകൂടിയാണ് പബ്ബ് …ഇതൊരു പബ്ലിക് സ്പേസ് ആണ് )ആത്മാക്കളുടെയും മറ്റും വേഷങ്ങളും നമ്മുടെ രക്ത കൊതിയൻ ഡ്രാക്കുള മുതൽ യക്ഷികളും ഭൂത പ്രേതാതികളും ഭാവപ്പകർച്ച കൊണ്ടൊരു പ്രേത ലോകം തീർക്കുന്നു ..ആകെ ഒരു പ്രേത ലോകത്ത് വന്നപോലൊരു തോന്നലാവും ആദ്യം കാണുന്നവർക്കു ..!
ഹാലോവിൻ ആഘോഷങ്ങൾക്കു പിന്നിലുള്ള ചരിത്രം നൂറ്റാണ്ടുകളുടേതല്ല …നൂറ്റാണ്ടുകൾ സഹസ്രങ്ങൾക്ക് പിന്നിലേക്ക് പായുന്നിടത്താണ് ചരിത്രാരംഭം കാണുവാൻ കഴിയുക …!
അയർലണ്ടിൽ ക്രിസ്തുമതം എത്തുന്ന അഞ്ചാം നൂറ്റാണ്ടിന് മുൻപ് ഈ ദ്വീപിൽ നിലനിന്നിരുന്ന യൂറോപ്പ്യൻ പേഗനിസത്തിന്റെ മറ്റൊരു രൂപമായിരുന്ന സെൽറ്റിക് വിശ്വാസത്തിന്റെ ഉൾവഴികളിൽ നിന്നാണ് ഈ പരേതാത്മാക്കളോടുള്ള സ്നേഹ ബഹുമാന ആഘോഷത്തിന്റെ തുടക്കം …!
ഒക്ടോബർ മാസത്തോടെ വേനലും വിളവെടുപ്പുംപൂർണ്ണമായി കഴിയുന്നു ..!പിന്നെ നീണ്ട ശൈത്യത്തിന്റെ ഇരുണ്ടു നീണ്ട രാത്രികൾ തുടങ്ങുകയായി ..!മറ്റൊരു രീതിയിൽ പറഞ്ഞാൽ മരണത്തിന്റെ നാൾവഴികൾ …പ്രകൃതിയുടെ ജീവന്റെ കാലമായ പ്രകാശമാസങ്ങൾ കഴിഞ്ഞു നിർജ്ജീവപ്രകൃതിയുടെ ഇരുണ്ട കാലം തുടങ്ങുകയായി …ഈ പേക്കാലം ആരൊക്കെ അതിജീവിക്കുമെന്നു ഒരു ഉറപ്പുമില്ലാത്ത നാളുകൾ …!തണുത്തുറഞ്ഞ അതി ശൈത്യകാലത്തിന്റെ പിറവി ..
ഇത് അവരുടെ പുതുവർഷ പിറവി കൂടിയായിരുന്നു ..!വർഷത്തെ അവർ രണ്ടായി പകുത്തിരുന്നു ….മേയ് മാസം മുതലുള്ള പ്രകാശ കാലവും നവംബർമാസത്തോട്ടുള്ള ഇരുണ്ട കാലവും …പുതുവർഷപിറവിയുടെ തലേന്നാൾ അവരുടെ മരിച്ചുപോയ ആത്മാക്കൾ അവരെ സന്ദർശിക്കാൻ എത്തുമെന്നവർ കരുതിയിരുന്നു …അന്നവർ പരേതത്മാക്കൾക്കു ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കി നൽകി …അവരോടൊപ്പം ആത്മാക്കൾ ആനന്ദിക്കുന്നതായി വിശ്വസിച്ചു …!ആത്മാക്കളെ പോലവർ മൃഗ തോലും തലകളുമൊക്കെ കൊണ്ടു വേഷപ്രച്ഛന്നരായി ..ആത്മാക്കളെ സന്തോഷിപ്പിച്ചാൽ ഇരുണ്ട നാളുകളിൽ അവർ അവരെ കാത്തുകൊള്ളുമെന്നവർ വിശ്വസിച്ചു …!
ഈ വിശ്വാസത്തിൽ നിന്നുമാണ് ഇന്നത്തെ ഹാലോവിൻ ആഘോഷങ്ങളീലേയ്ക്കുള്ള യാത്രയുടെ തുടക്കം കുറിച്ചത് …
Trick-or-treating
ഒക്ടോബർ 31-ാം തീയതി കുട്ടികളും മുതിർന്നവരും സന്ധ്യാസമയം ആകുമ്പോഴേക്കും പ്രേതത്മാക്കളുടെയും മറ്റുമുള്ള വേഷം കെട്ടുന്നു ..ചിലർ പുണ്യത്മാക്കളുടെയും …Trick-or-treating നായി വീടുകൾ തോറും കയറുന്നു ..
ഇതും ഹാലോവിൻ ആഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാണ് ..അങ്ങനെ വരുന്നവർക്ക് മിഠായികളും പഴങ്ങളും ഒക്കെ നൽകുന്നതാണ് സർവസാധാരണമായ മര്യാദ …വീട്ടുകാർ അതിലേക്കായി സമ്മാനങ്ങളും മിഠായികളും ഒക്കെ നേരത്തെ വാങ്ങി സൂക്ഷിക്കുന്നു ..അമേരിക്കയിൽ അവർ ഒരു വർഷം ഉപയോഗിക്കുന്ന മിഠായികളിൽ 1/3ഭാഗവും വിൽക്കപ്പെടുന്നത് ഹാലോവിൻ സമയത്താണ് എന്നുപറയുമ്പോൾ ട്രെക്കോ ഓർ ട്രീറ്റിന്റെ പ്രാധാന്യം നമുക്ക് മനസിലാക്കാൻ കഴിയുന്നതേയുള്ളൂ ..!
ഡെറിയിൽ ഹാലോവീൻ ഇന്നത്തെ രൂപത്തിൽ സിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ
ഒരു ഓർഗനൈസ് ഡ് സംവിധാനത്തിൽ ആഘോഷിക്കപ്പെടുവാൻ തുടങ്ങിയത് 1986മുതലാണ് ..ആരംഭം ഗിൽഡ് ഹാൾ (ടൗൺ ഹാൾ )മുന്നിലെ ചെറിയ ഒരു സംഗീത നിശയായിട്ടായിരുന്നു ….ഇതിനു കാരണമോ ഒരു പബ്ബ് ഉടമസ്ഥന്റെ തീരുമാനവും ..1985ഒക്ടോബർ 31നു വേഷപ്രച്ഛന്നരായി പബ്ബിൽ എത്തുന്നവരിൽനിന്നും ഏറ്റം നല്ല വേഷം കെട്ടുന്നവർക്കു സമ്മാനം എന്നദ്ദേഹം രണ്ടുമൂന്നു ദിവസം മുമ്പ് പ്രഖ്യാപിക്കുന്നു …ആ ഹാലോവീൻ ദിവസം ഏതാണ്ട് 60ഓളം പേർ വേഷപ്രച്ഛന്നരായി വന്നു ..ജനങ്ങൾ അവരോടൊപ്പം കൂടി ..അതൊരു മഹാ ഉത്സവത്തിന്റെ കൊടിയേറ്റമായിമാറുകയായിരുന്നു …!ഈ സംഭവം സിറ്റി കൗൺസിൽ ഏറ്റെടുക്കുകയായിരുന്നു … പിന്നീട് വർഷങ്ങൾ തോറും അത് വികസിക്കുകയും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന വിനോദസഞ്ചാര വാരമായി മാറുകയും ചെയ്തു ..!
വിവിധ വിനോദ പ്രദർശനങ്ങളും നാടോടി കഥകളും അതിപ്രാചിനസംസ്കൃതികളുടെ പുനർവായനയും പാട്ടും കൂത്തും ഡാൻസും കലാപരിപാടികളും സാഹിത്യസദസ്സുകളും കൊണ്ടൊരു വമ്പൻ ഉത്സവമേളം തീർത്തു ഡെറി സിറ്റി ലോകത്തെ തന്നിലേക്ക് ആവാഹിക്കുകയാണ് ..!
ഒക്ടോബർ 31നു സിറ്റിയുടെ വീഥികളിലൂടെ നടക്കുന്ന വേഷപ്രച്ഛന്ന പരേഡിൽ പതിനായിരങ്ങളാണ് വേഷം കെട്ടി പങ്കെടുക്കുക …
പിന്നാലെ വളരെ വീതിയിൽ പരന്നൊഴുകുന്ന ഫോയിൽ റിവറിന്റെ മാറത്തു കിടക്കുന്ന ഷിപ്പിൽ നിന്നുള്ള വെടിക്കെട്ടോടെ 2022ലെ ആത്മാക്കളുടെ ദിവസത്തെ ആഘോഷം പൊടിപൊടിച്ചു കൊടിയിറങ്ങും …!
അതെ ഹാലോവിൻ ആഘോഷിക്കണമെങ്കിൽ അത് ഡെറി /ലണ്ടൻ ഡെറി തന്നെയായിരിക്കണം ..!
പക്ഷേ നമ്മുടെ പൂരത്തിന്റെ കാര്യം പോലെയാണ് ഹോട്ടൽ റൂം കിട്ടണമെങ്കിൽ മാസങ്ങൾമുമ്പേ ശ്രമിച്ചാലേ ലഭിക്കാൻ സാധ്യതയുള്ളൂ …അത്ര തിരക്കാണ് …
സമാധാനത്തിന്റെ പാലമായ പീസ് ബ്രിഡ്ജിലൂടെ ഒന്ന് നടന്നു ഫോയിൽ നദി കുറുകെ കടന്ന് ഏബ്രിങ്ടൺ സ്ക്വാർ -ലെ വർണ്ണ പ്രപഞ്ചം കണ്ടൊരു കാപ്പിയും കുടിച്ചിരിക്കാൻ ആരാണ് കൊതിക്കാത്തത് …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെറ്ററിംഗ് :- ഒക്ടോബർ 19-ാം തീയതി അകാലത്തിൽ മരണമടഞ്ഞ മാർട്ടിന ചാക്കോയ്ക്ക് യുകെ മലയാളികളുടെ യാത്രാമൊഴി. മാർട്ടിനയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചതുപോലെ രാവിലെ 10 മണി മുതൽ മാർട്ടിനയുടെ ഭൗതിക ശരീരത്തിൻറെ പൊതുദർശനം ആരംഭിച്ചു. ഉറ്റവരും ബന്ധുക്കളുമാണ് ഈ സമയത്ത് അന്തിമോപചാരം അർപ്പിച്ചത്. മാർട്ടിനയുടെ ഭർത്താവ് അനീഷിന്റെയും മക്കളായ നേഹയുടെയും ഒലീവിയയുടെയും ദുഃഖം എല്ലാ യുകെ മലയാളികളുടെയും വേദനയായി മാറുന്ന രംഗങ്ങളാണ് സംസ്കാര ചടങ്ങുകളിൽ സാക്ഷ്യം വഹിച്ചത്. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ലെസ്റ്റർ ഇടവക വികാരിയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ അച്ചനാണ് നേതൃത്വം നൽകിയത് .

സാമൂഹിക പ്രതിബദ്ധതയുള്ള വിശ്വാസത്തിൽ അടിയുറച്ച നല്ല ഒരു വ്യക്തിത്വമായിരുന്നു മാർട്ടിനയുടേതെന്ന് തൻറെ അനുശോചന പ്രസംഗത്തിൽ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ അച്ചൻ പറഞ്ഞു. മാർട്ടിനയുടെ അഞ്ചു സഹോദരങ്ങളും യുകെയിൽ തന്നെയുണ്ട്. മാർട്ടിന എല്ലാവർക്കും മാതൃകയായിരുന്നു. കുടുംബത്തെ ഒരുമയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ മുഖ്യ കണ്ണി മാർട്ടിന ആയിരുന്നു . അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ വിങ്ങിപൊട്ടുന്ന മാർട്ടിനിയുടെ സഹോദരിമാരെയും സഹോദരന്റെയും ദുഃഖം വാക്കുകൾക്ക് അതീതമായിരുന്നു. അടുത്തിടെ മാത്രം യുകെയിലെത്തി തിരിച്ചുപോയ മാർട്ടിനയുടെ മാതാപിതാക്കൾ തങ്ങളുടെ പ്രിയമകളെ ഒരു നോക്കു കാണാൻ എമർജൻസി വിസയ്ക്കായി ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല .

പള്ളിയിൽ വച്ച് നടന്ന കുർബാനയ്ക്കും മൃതസംസ്കാര ശുശ്രൂഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് നേതൃത്വം നൽകിയത്. കുർബാനയ്ക്ക് ശേഷം നടന്ന അനുശോചന പ്രസംഗങ്ങളിൽ നിഴലിച്ചു നിന്നത് വിവിധ മേഖലകളിൽ മാർട്ടിന നടത്തിയ ഇടപെടലുകളുടെയും സേവനങ്ങളുടെയും നേർക്കാഴ്ചകളായിരുന്നു. അനീഷ് തന്റെ പ്രിയതമയ്ക്ക് അന്ത്യ യാത്രാമൊഴി നൽകി സംസാരിച്ചപ്പോൾ തങ്ങളുടെ ഒപ്പം എല്ലാ ചടങ്ങുകളിലും പരിപാടികളിലും മുന്നിൽ നിൽക്കുന്ന മാർട്ടിനയുടെ മുഖമായിരുന്നു എല്ലാവരുടെയും മനസ്സിൽ . മക്കളായ നേഹയും ഒലീവിയയും വിങ്ങലോടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അനുസ്മരിച്ചത് ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു.

2.30 തോടെ ഭൗതികശരീരം സെമിത്തേരിയിൽ അടക്കം ചെയ്തു. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മരിച്ചടക്ക് ചടങ്ങിനുപരിയായി തങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിന്റെ വേദന തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായിരുന്നു എവിടെയും.
വെറും 40 -മത്തെ വയസ്സിൽ മരണമടഞ്ഞ മാർട്ടിനയുടെ വിയോഗം ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.
കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും.
മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ജോസ് നാ സാബു സെബാസ്റ്റ്യൻ
കൊല്ലത്തെ മകളെ പീഡിപ്പിച്ച ക്രൂരനായ അച്ഛനെക്കുറിച്ചുള്ള വാർത്തകൾ ചൂടുള്ള തലക്കെട്ടുകളോടെ പലേടത്തും വിറ്റഴിക്കപ്പെടുകയാണ് . ചില തലക്കെട്ടുകൾ കാണേണ്ടത് തന്നെയാണ്, രോമാഞ്ചം തോന്നും. വായിക്കാൻ തോന്നും . വായിച്ചാൽ പിന്നെ ആ വായിച്ചതിന്റെ ആലസ്യതയിൽ ചിലർ മുഴുകാൻ തുടങ്ങും. പിന്നെ പലർക്കും പലവിധ ഐഡിയകൾ മനസ്സിൽ രൂപപെടുകയായി, ആഗ്രഹസാഫല്യത്തിനായി വഴി തിരയുകയായി .
വിവരണത്തിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നറിഞ്ഞുകൂടാ എങ്കിലും ഒരമ്മ സ്വന്തം കൊച്ചിന്റെ അപ്പൻ അവളെ പീഡിപ്പിച്ചുവെന്ന കഥ വളരെ വർണാഭമായി മീഡിയകളിൽ വന്നു വരച്ചുകാട്ടുമ്പോൾ അതിന്റെ ആവശ്യം ഉണ്ടോ എന്ന് നമ്മൾ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു എന്നോർമപ്പെടുത്താനുള്ള ചെറിയൊരു കുറിപ്പാണിത് .
ഇനി ഒരുപക്ഷെ ആ ‘അമ്മ പറഞ്ഞതിൽ സത്യമുണ്ടെന്ന് കരുതുക …എങ്കിലും നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ നമ്മുടെ കുഞ്ഞിനുണ്ടായ ഒരു ദുരനുഭവം പ്രത്യേകിച്ചു ലൈംഗിക പീഡനങ്ങൾ ഒരു മീഡിയകളിലും വിവരിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് .
നമ്മുടെ വീട്ടിലെ കുട്ടിക്കേറ്റ ഒരു ആഘാതം , അത് ആരിൽ നിന്നായിക്കൊള്ളട്ടെ അതൊരമ്മ മാത്രം അറിഞ്ഞാലും മതി . അച്ഛൻ പൊലും അറിയേണ്ട കാര്യമില്ല എന്ന് സാരം . എന്നതിനർത്ഥം പല വഴി മെസ്സേജ് പാസ് ചെയ്യുന്നത് ആ കുട്ടിയുടെ മാനസിക ആഘാതം കൂട്ടുക മാത്രമേ ചെയ്യൂ . അതിനാൽ കുട്ടിയെ സമൂഹത്തിന് മുമ്പിലിട്ടു , ആർത്തിയോടെ കൊത്താൻ നോക്കുന്ന മീഡിയക്കാരുടെ മുമ്പിലിട്ടു വലിച്ചിഴക്കുന്നതിന് മുമ്പ് ഒരമ്മക്ക് /മാതാപിതാക്കൾക്ക് തന്റെ സ്വന്തം കുട്ടിക്കായ് മറ്റു പലതും ചെയ്തു തീർക്കാനുണ്ട് . നോക്കാം …
ഒന്നാമതായി കുട്ടിയെ കരയാൻ അനുവദിക്കുക, അല്ലാതെ ആ സമയത്തു അയ്യോ മോളെ കരയല്ലേ എന്ന് പറയുകയോ , കുട്ടിയോട് ഉച്ചത്തിൽ സംസാരിക്കുകയോ , കൂടുതൽ കാര്യങ്ങളെക്കുറിച്ചു ആരായുകയോ ചെയ്യരുത് . കുട്ടി കരഞ്ഞു തീർക്കാൻ സമയമെടുക്കും, അതിനനുവദിക്കുക .
2021 മാർച്ചിൽ അവസാനിച്ച ചില സർവേകൾ പ്രകാരം മിക്ക ലൈംഗികാതിക്രമങ്ങളും ഇരയ്ക്ക് അറിയാവുന്ന ഒരാളായിരിക്കും നടത്തുന്നത്. ഇത് ഒരു പങ്കാളിയോ മുൻ പങ്കാളിയോ ബന്ധുവോ സുഹൃത്തോ സഹപ്രവർത്തകനോ ആരും ആകാം. ആക്രമണം പലയിടത്തും സംഭവിക്കാമെങ്കിലും സാധാരണയായി ഇരയുടെ വീട്ടിലോ കുറ്റവാളിയുടെ (ആക്രമണം നടത്തുന്ന വ്യക്തി) വീട്ടിലോ ആയിരിക്കും നടക്കാറു പതിവ് .
ഇനി നിങ്ങൾ സഹായത്തിനായി എവിടെ പോകുന്നു എന്നത് നിങ്ങളുടെ പ്രദേശത്ത് ലഭ്യമായതും നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതും എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. വിദഗ്‌ധ വൈദ്യ പരിചരണം, ലൈംഗിക അതിക്രമ പിന്തുണ, ഫോറൻസിക് മെഡിക്കൽ പരിശോധന ഇവയെല്ലാം അതിൽ ഉൾപെടുന്നവയാണ് .
ഇനി ഒരു കാരണവശാൽ ഇതൊന്നും നിങ്ങൾ നടത്താൻ തീരുമാനിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ആദ്യത്തെ കോൾ ഒരു ലൈംഗിക ആക്രമണ റഫറൽ കേന്ദ്രമോ (Sexual Assault Referral Centres (SARC)), സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേശകനോ (Independent Sexual Violence Adviser (ISVA )) ഇനി അതും ഇല്ലെങ്കിൽ ഒരു ജില്ലാ കളക്ടറോ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ കാര്യങ്ങൾ അയല്പക്കകാരോ ചാനലുകാരോ ഒന്നും അറിയേണ്ട ഒരു ആവശ്യവുമില്ല . അത് കാര്യങ്ങളും നിങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയെ ചെയ്യുകയുള്ളൂ .
കൂടാതെ നിങ്ങൾക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്ത്, അടുത്തറിയാവുന്ന ഒരു ബന്ധു അല്ലെങ്കിൽ അദ്ധ്യാപകനെ പോലെ നിങ്ങൾ വിശ്വസിക്കുന്ന ആരോടെങ്കിലും നിങ്ങൾ ഇത് പറയുന്നത് നിങ്ങളുടെ മനസിന്റെ വ്യാകുലത കുറയ്ക്കാൻ സഹായകരമാകും .
ചിലപ്പോൾ നിങ്ങൾക്ക് സംഭവിച്ചതിനെക്കുറിച്ചൊക്കെ ഒന്നൂടെ ചിന്തിക്കാൻ സമയം വേണ്ടി വന്നേക്കാം. എന്നിരുന്നാലും, എന്തെങ്കിലും പരിക്കുകൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടാൻ കാലതാമസം ഉണ്ടാകരുത് . കാരണം സംഭവിച്ച അക്രമത്തിൽ ചിലപ്പോൾ നിങ്ങൾക്ക് ( മുതിർന്ന ഒരാൾ ആണെങ്കിൽ )ഗർഭധാരണമോ അല്ലെങ്കിൽ ( കുട്ടികൾക്ക് / മുതിർന്നവർക്ക് ) ലൈംഗികമായി പകരുന്ന പലവിധ അണുബാധകൾ STD , അതായത് ലൈംഗിക പരമായ പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് .
ഇനി നടന്ന കുറ്റകൃത്യം കൂടുതലായി അന്വേഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എത്രയും വേഗമൊരു ഫോറൻസിക് വൈദ്യപരിശോധന നടത്തുന്നതാണ് നല്ലത്. (കേസ് കോടതിയിൽ പോയാൽ ഉപയോഗപ്രദമായ തെളിവുകൾ നൽകാൻ ഇതിന് കഴിയും). അതിനാൽ ലൈംഗികാതിക്രമത്തിന് ശേഷം ഉടനടി നിങ്ങൾ ഇട്ടിരുന്ന വസ്ത്രങ്ങൾ കഴുകുകയോ മാറ്റുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക. കാരണം ആക്രമണത്തെക്കുറിച്ച് നിങ്ങൾ പിന്നീട് എപ്പോളെങ്കിലും പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ ഇതിലൂടെ പ്രധാനപ്പെട്ട ചില ഫോറൻസിക് തെളിവുകൾ നശിച്ചേക്കാം.
ഫോറൻസിക് വൈദ്യപരിശോധന വേണോ എന്ന് നിങ്ങൾക്ക് ഏത് ഘട്ടത്തിലും തീരുമാനിക്കാം. എന്നിരുന്നാലും, ഇത് എത്രയും വേഗം നടക്കുന്നുവോ അത്രയും കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള സാധ്യത കൂടുതലാണ്. 7 ദിവസത്തിലേറെ മുമ്പാണ് ആക്രമണം നടന്നതെങ്കിൽ, ഫോറൻസിക് മെഡിക്കൽ പരിശോധനയെക്കുറിച്ച് ലൈംഗിക ആക്രമണ റഫറൽ കേന്ദ്രത്തിൽ (SARC-) നിന്നോ പോലീസിൽ നിന്നോ ഉപദേശം തേടുന്നത് മൂല്യവത്താണ്.
ഫോറൻസിക് മെഡിക്കൽ പരിശോധന സാധാരണയായി ഒരു ലൈംഗിക ആക്രമണ റഫറൽ കേന്ദ്രത്തിലോ അല്ലെങ്കിൽ ഒരു പോലീസ് സ്യൂട്ടിലോ നടക്കുന്നു. ലൈംഗികാതിക്രമ ഫോറൻസിക് മെഡിസിനിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറോ നഴ്സോ ആയിരിക്കും സാധാരണ ഈ പരിശോധന നടത്തുന്നത്.
ഇവിടെ ഡോക്ടറോ നഴ്സോ പ്രസക്തമായ ആരോഗ്യ ചോദ്യങ്ങൾ ചോദിക്കും – ഉദാഹരണത്തിന്, ആക്രമണത്തെക്കുറിച്ചോ സമീപകാല ലൈംഗിക പ്രവർത്തനത്തെക്കുറിച്ചോ. നിങ്ങൾ ചുംബിച്ചതോ സ്പർശിച്ചതോ അല്ലെങ്കിൽ ലൈംഗിക ഭാഗങ്ങളിലെ ചില സ്രവങ്ങൾ പോലുള്ള സാമ്പിളുകൾ അവർ എടുക്കും. ആക്രമണത്തെക്കുറിച്ച് നിങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് അവർ മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകളും ഇടയ്ക്കിടെ മുടിയും എടുക്കും, കൂടാതെ ചില വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമവർ സൂക്ഷിക്കുകയും ചെയ്യും.
ഇനി പോലീസിനെ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് നിങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിൽ, ശേഖരിക്കുന്ന ആ ഫോറൻസിക് മെഡിക്കൽ തെളിവുകൾ നിങ്ങൾ ആക്രമണം റിപ്പോർട്ട് ചെയ്യണോ എന്ന് ഒരു തീരുമാനമേടിക്കുന്ന സമയം വരെ ലൈംഗിക ആക്രമണ റഫറൽ കേന്ദ്രം സൂക്ഷിക്കും.
നിങ്ങൾ ഇനി ഇത് ഒരുപക്ഷെ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, ആക്രമണത്തെക്കുറിച്ച് ലൈംഗികാതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതിൽ നിങ്ങളെ ഫോറൻസിക് മെഡിക്കൽ പരിശോധന നടത്തുകയും എന്താണ് സംഭവിച്ചതെന്ന് ഒരു പ്രസ്താവന നടത്തുകയും ചെയ്യും. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ പോലീസ് ക്രൗൺസിൽ പ്രോസിക്യൂഷൻ സർവീസിന് കൈമാറും, പിന്നീട് കേസ് വിചാരണ വേണമോ വേണ്ടയോ എന്നവർ തീരുമാനിക്കുകയും നിങ്ങളോട് ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുകയും സഹായിക്കുകയും ചെയ്യും.
ഇനി എല്ലാ കേസുകളും ഇരയ്ക്ക് താല്പര്യമില്ല എങ്കിൽ പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല . ഉദാഹരണത്തിന് ഒരു പോലീസ് ഉദ്യോസ്ഥൻ നിങ്ങളുടെ ഒരു ബന്ധുവോ സുഹൃത്തോ ആയിരിക്കാം. പക്ഷെ ആക്രമണത്തെ കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യതാൽ അവർക്ക് നിങ്ങളെയൊരു വൈദ്യ പരിചരണത്തിനോ ഫോറൻസിക് മെഡിക്കൽ പരിശോധന നടത്താനോ ഒക്കെ സഹായിക്കാവുന്നതാണ് . ഇതിനോട് അനുബന്ധിച്ചുള്ള അന്വേഷണങ്ങളോ പ്രോസിക്യൂഷനോ, അല്ലെങ്കിൽ നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായ അപകടത്തിന് സാധ്യതയുണ്ടെന്ന ആശങ്കയോ ഒന്നും ഇല്ലങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് സേവനങ്ങളുമായി അവർ പങ്കിടില്ല.
ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകളെ സഹായിക്കാൻ ചില ലൈംഗിക ആക്രമണ റഫറൽ കേന്ദ്രങ്ങളോ സന്നദ്ധ സംഘടനകളിലോ പ്രത്യേകം പരിശീലനം ലഭിച്ച ഉപദേശകരോ നമുക്ക് ലഭ്യമാണ്. ഈ സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേഷ്ടാക്കൾക്ക് Independent Sexual Violence Adviser (ISVA )ഇരകൾക്ക് ആവശ്യമായ മറ്റ് പിന്തുണാ സേവനങ്ങളിലേക്ക് ആക്‌സസ് നേടാൻ നിങ്ങളെ സഹായിക്കാനാകും
അതിനാൽ കുട്ടികൾ / അല്ലെങ്കിൽ മുതിർന്നവർ ഏതെങ്കിലും തരത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന സേവനങ്ങൾ പലതുണ്ട് ചില അത്യാവശ്യ നമ്പറുകൾ , താത്കാലിക അഭയ കേന്ദ്രങ്ങൾ ഒക്കെ നമുക്ക് ലഭ്യമാണ് . ( ഈ വിവരങ്ങൾ കൂടുതലായി ജില്ലാതല അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിന്റെ അവസാനം രേഖപെടുത്തിയിട്ടുണ്ട് ).
ഇത്രയുമൊക്കെ കാര്യങ്ങൾ പരിക്കേറ്റ സ്വന്തം കുഞ്ഞിനായി ചെയ്യാൻ കിടക്കുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ മീഡിയകൾക്ക് കടിച്ചുകീറാൻ ഇട്ടു കൊടുക്കാതിരിക്കാം . അത് പ്രതിയോടുള്ള ഒരു താത്കാലിക പ്രതിരോധം തീർക്കാൻ മാത്രമേ ഉപകരിക്കു … നാട്ടുകാർ വായിച്ചു പറഞ്ഞു മറക്കും . ഉന്തിന്റെ കൂടെ തള്ളുകൂടി കൊടുക്കാതെ കുഞ്ഞിന്റെ മനസിനെ ഉണങ്ങാൻ അനുവദിക്കൂ …