ബ്രിട്ടന്‍ കടല്‍തീരത്ത് അടിഞ്ഞ മത്സ്യത്തെ കണ്ട് എല്ലാവരും ഞെട്ടി. സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് കടല്‍തീരത്ത്. ഈ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നാണ് പറയപ്പെടുന്നത്.

ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണ് ഈ വിഷമത്സ്യം. കോണ്‍വാള്‍ കടല്‍തീരത്തിലൂടെ കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം പോകുമ്പോള്‍ മത്സ്യത്തെ കണ്ടെത്തുകയായിരുന്നു. കണ്ട് പരിചയിമല്ലാത്ത മത്സ്യത്തെ കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു, തുടര്‍ന്നാണ് ഇത് ഓഷ്യാനിക് പഫര്‍ ആണെന്ന് മനസിലായത്.

മത്സ്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:

മോറിസ് കയ്യുറകള്‍ ധരിച്ച് മത്സ്യത്തെ പരിശോധിച്ചതിനാല്‍ അപകടമുണ്ടായില്ല. ഈ ഒരൊറ്റ മത്സ്യത്തില്‍ 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇതുവരെ മരുന്നുകളും ഇതിനായി കണ്ടുപിടിച്ചിട്ടില്ല. ഈ വിഷമുള്ള മത്സ്യത്തില്‍ നിന്ന് അകലം പാലിക്കാനും സ്പര്‍ശിക്കാതിരിക്കാനും വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് തീരങ്ങളില്‍ ഈ മത്സ്യം അപൂര്‍വമായേ കാണാറുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രങ്ങളില്‍ 10 മുതല്‍ 475 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് കാണപ്പെടുന്നത്. ഇതെങ്ങനെ കടല്‍തീരത്ത് എത്തിപ്പെട്ടു എന്ന് അറിയില്ല.