Uncategorized

Dissertation editors have got a tedious purpose to enjoy when dissertations are created. Within this article we reveal top five dissertation problems that always a student make with regards to writing a dissertation. Since students find it hard to follow the set guidelines of dissertation producing that they prefer ordering it from on-line services.

Accounting is rather a hard at the mercy of understand, and the thing more challenging than understanding it really is to create a paper onto it. However, when everything boils down to writing, nothing could be more tricky than Dissertation, a paper that may necessitate you to create upto 350 pages worthwhile of content.

Students’ performance is damaged by low quality work and later submission. You will have a chance to understand from talented educational writers, since you’ll continually be in a position to ask questions, submit extra recommendations, and monitor the expansion of your testmyprep.com/lesson/simple-strategies-for-a-persuasive-essay content.

Choosing EssayBox, you opt for the best provider of school term papers in the marketplace. If you want at hand in the very best essays, afterward use an essay publishing service. Strange as it might sound, there is really help online if you want you to definitely hold your submit your essay publishing endeavours.

Personalized article writing solutions today can generate anything, starting from actually examined and unveiled term data, these and content articles to essays and weblogs for folks, companies, websites and folks according to their needs and specs.

The fact of the problem is that how to write a reflection paper properly you desire a well-created letter and CV. And, there is no one much better than the professional article writer for producing your resumes. We offer custom essay help senior high school, college, and university learners around the world.

You can expect electronics thesis writing support for all your students and you could buy professional consumer electronics thesis paper writing support with free consumer electronics thesis matters and free of charge thesis samples. Services supplied by The Academic Papers UK will be virtually all cheap and affordable than any other organization in UK. Seek the services of our offerings today and get lower price upto 15%.

ന്യൂസ് ഡെസ്ക്

ലോകമാധ്യമങ്ങളിലെ പ്രധാന വാർത്തകളിൽ നിറയുകയാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ് കോയിൻറെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നതും പിന്നീട് വില ഇടിഞ്ഞതും എല്ലാം വാർത്തകളിൽ സ്ഥാനം പിടിച്ചു. ക്രിപ്റ്റോ കറൻസികളായ ബിറ്റ് കോയിൻ, എത്തീരിയം, റിപ്പിൾ തുടങ്ങിയവയിൽ നിരവധി പേർ പണം നിക്ഷേപിച്ചു കഴിഞ്ഞു. നിരവധി പേർ ദിവസങ്ങൾക്കുള്ളിൽ കോടീശ്വരന്മാരായെങ്കിൽ മറ്റു ചിലർക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. ഗവൺമെന്റുകളും ബാങ്കുകളും ക്രിപ്റ്റോ കറൻസിയുടെ ട്രേഡിംഗിൽ നിയന്ത്രണമേർപ്പെടുത്തുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസി നിരോധിക്കാനുള്ള സാധ്യത യൂറോപ്യൻ സെൻട്രൽ ബാങ്ക് തള്ളിക്കളഞ്ഞതോടെ ക്രിപ്റ്റോ കറൻസിയുടെ വിശ്വാസ്യതയേറി.

യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെന്റുകളും ബാങ്കുകളും അടിയന്തിരമായി  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം.

യുകെയിൽ നിരവധി പേർ ഡിജിറ്റൽ കറൻസി മേഖലയിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്രിപ്റ്റോ കറൻസിയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും പഠിക്കാനുള്ള ശ്രമത്തിലാണ് മിക്കവരും. കസ്റ്റമർ ഓറിയന്റഡായ ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ കാർബൺ യുകെയിൽ പ്രചാരത്തിലായിക്കഴിഞ്ഞു. നിരവധി ഷോപ്പുകളിൽ ക്രിപ്റ്റോ കാർബൺ, ഷോപ്പിംഗിന് ഭാഗികമായി ഉപയോഗിച്ച് പണം ലാഭിക്കാൻ കഴിയുന്നുണ്ട്. ടെസ്കോ, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ തുടങ്ങി നിരവധി ഷോപ്പുകളിൽ ഷോപ്പിംഗിൻറെ ആകെത്തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ആയി നല്കാം.

എന്താണ് ബിറ്റ് കോയിൻ?

ബിറ്റ് കോയിൻ ഒരു ഡിജിറ്റൽ കറൻസിയാണ്. ബാങ്കുകൾക്കോ ഗവൺമെൻറുകൾക്കോ ഇതിൽ നിയന്ത്രണമില്ല. ഡീസെൻട്രലൈസ്ഡ് കറൻസിയായ ബിറ്റ്കോയിൻ ഒരാളിൽ നിന്ന് മറ്റൊരാളുടെ കൈയിലേയ്ക്കാണ് മാറ്റം ചെയ്യപ്പെടുന്നത്. ക്രിപ്റ്റോ കറൻസികൾ 1980 മുതൽ നിലവിലുണ്ട്. ആദ്യത്തെ ബിറ്റ്കോയിൻ പുറത്തിറങ്ങിയത് 2009ൽ ആണ്. ഇതിൻറെ ഉപജ്ഞാതാവ് സറ്റോഷി നക്കമോട്ടോ ആണ്. സറ്റോഷി നക്കമോട്ടോ ഒരു വ്യക്തിയാണോ അതോ ഒരു ടെക്നിക്കൽ ഗ്രൂപ്പ് ആണോ എന്ന് വ്യക്തമല്ല.

എത്രമാത്രം ബിറ്റ് കോയിനുകൾ മാർക്കറ്റിൽ ഉണ്ട്?

21 മില്യൺ ബിറ്റ് കോയിനുകൾ മാത്രമേ ലോകത്ത് പുറത്തിങ്ങുകയുള്ളൂ. ഓരോ പത്ത് മിനിട്ടിലും നിശ്ചിത എണ്ണം ബിറ്റ് കോയിനുകൾ റിലീസ് ചെയ്യപ്പെടും. ഈ പ്രക്രിയ 2140 വരെ തുടരും. ബിറ്റ് കോയിൻ വളരെ ചെറിയ ഫ്രാക്ഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒരു ബിറ്റ് കോയിൻറെ എട്ടിലൊന്ന് വരുന്ന ഫ്രാക്ഷനും ഡിജിറ്റൽ കറൻസി ട്രാൻസാക്ഷനിൽ ഉപയോഗിക്കാം.

ബിറ്റ് കോയിനുകൾ എങ്ങനെയാണ് വിനിമയത്തിനായി ഉപയോഗിക്കുന്നത്?

ബിറ്റ് കോയിനുകൾ ഒരു പബ്ളിക് ലെഡ്ജറിലാണ് സൂക്ഷിക്കുന്നത്. ട്രാൻസാക്ഷനുകൾ നടത്തുന്നവർക്ക് ഈ ലെഡ്ജറിൽ അക്സസ് ഉണ്ടാവും. ഒരു ഇമെയിൽ അയയ്ക്കുന്ന രീതിയിൽ ബിറ്റ് കോയിൻ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ബിറ്റ് കോയിൻ സൂക്ഷിക്കുന്നത് വാലറ്റുകളിൽ ആണ്. അതിനായി കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് ഉപയോഗിക്കാം. അതു മല്ലെങ്കിൽ ഡിജിറ്റൽ വാലറ്റ് പ്രൊവൈഡിംഗ് കമ്പനികൾ ബിറ്റ് കോയിനുകൾ നമുക്കായി സൂക്ഷിച്ചു വെയ്ക്കും. വേണമെങ്കിൽ ഓരോ ബിറ്റ് കോയിനിൻറെയും കോഡുകൾ പേപ്പറിൽ എഴുതിയും സൂക്ഷിക്കാം.

ബിറ്റ് കോയിൻ അക്കൗണ്ടുകൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത്?

ബിറ്റ് കോയിൻ അക്കൗണ്ടുകൾക്ക് ഒരു പബ്ളിക് കീയും ഒരു പ്രൈവറ്റ് കീയും ഉണ്ടായിരിക്കും. പബ്ളിക് കീ 27 മുതൽ 34 വരെ ആൽഫാ ന്യൂമറിക് കാരക്ടറുകൾ ഉൾപ്പെടുന്ന ഒരു കോഡാണ്. ഇത് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുന്ന ആർക്കും നമുക്ക് നല്കാം. പ്രൈവറ്റ് കീ നാം അക്കൗണ്ട് ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ ഉപയോഗിക്കാനുള്ള രഹസ്യകോഡാണ്.

എങ്ങനെ ബിറ്റ് കോയിൻ സ്വന്തമാക്കാം?

ബിറ്റ് കോയിനുകൾ സ്വന്തമാക്കാൻ മൂന്ന് മാർഗങ്ങളാണുള്ളത്. ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ബിറ്റ് കോയിൻ എക്സ്ചേഞ്ചുകളിൽ നിന്നോ തത്തുല്യമായ മൂല്യമുള്ള പണം നല്കി ബിറ്റ് കോയിൻ വാങ്ങിക്കാം. അതല്ലെങ്കിൽ ഏതെങ്കിലും സേവനത്തിനു പകരമായോ, പ്രോഡക്ടുകൾക്ക് പ്രതിഫലമായോ ബിറ്റ് കോയിനുകൾ സ്വന്തമാക്കാം. സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള മൈനിംഗ് പ്രോസസ്സുകൾ വഴിയും ബിറ്റ് കോയിൻ കരസ്ഥമാക്കാം.

ബിറ്റ്‌കോയിനുകൾ വഴി എങ്ങനെ ലാഭം ഉണ്ടാക്കാം?

ബിറ്റ് കോയിനുകൾ മൈൻ ചെയ്ത് വിൽക്കുക എന്നതാണ് ഒരു വഴി. അതുമല്ലെങ്കിൽ ബിറ്റ് കോയിനുകൾ വാങ്ങി സൂക്ഷിച്ചതിനു ശേഷം വില കൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കാം. അതേപോലെ ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും ബിറ്റ് കോയിനുകൾ സ്വീകരിക്കാറുണ്ട്. ബിറ്റ് കോയിനിൽ പേയ്മെന്റ് നടത്തുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുന്ന സ്കീമുകൾ ഇന്ന് ലഭ്യമാണ്.

എന്തുകൊണ്ടാണ് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ ഡിസ്കൗണ്ടുകൾ നല്കാൻ ബിസിനസുകൾക്ക് സാധിക്കുന്നത്?

ബിറ്റ് കോയിൻ വില ഭാവിയിൽ കൂടുകയാണെങ്കിൽ ബിസിനസുകൾക്ക് കൈവശമുള്ള ബിറ്റ് കോയിനിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിക്കും. അതിനായി കസ്റ്റമർസിൽ നിന്നും ബിറ്റ് കോയിൻ സ്വീകരിക്കുകയും പ്രോഡക്ടുകൾ ഡിസ്കൗണ്ട് നിരക്കിൽ നല്കി കൂടുതൽ കസ്റ്റമർസിനെ ബിസിനസുകൾ ആകർഷിക്കുകയും ചെയ്യുന്നു.

എന്താണ് ക്രിപ്റ്റോ കാർബൺ?

ബിറ്റ് കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ.

ക്രിപ്റ്റോ കാർബൺ മറ്റു ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?

ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ  ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.

എങ്ങനെ ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം?

70 മില്യൺ ക്രിപ്റ്റോ കാർബൺ മാർക്കറ്റിൽ ലഭ്യമാകും. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം.

ക്രിപ്റ്റോ കാർബൺ ഉപയോഗിച്ചു ഷോപ്പിംഗ് നടത്താമോ?

ടെസ്കോ, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം.

എങ്ങനെയാണ് ടെസ്കോയിൽ ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാൻ സാധിക്കുക?

ക്യാഷ് ബാക്ക് പ്ലാറ്റ്ഫോമിൽ അംഗത്വമെടുത്തുകഴിഞ്ഞാൽ നിശ്ചിത തുകയ്ക്ക് ക്രിപ്റ്റോ കാർബൺ വാങ്ങാൻ കഴിയും. നിലവിലെ സ്കീം അനുസരിച്ച് ഏകദേശം 0.48 പൗണ്ടിന് (48p) ഒരു ക്രിപ്റ്റോ കാർബൺ ലഭ്യമാണ്. ഇവ ടെസ്കോയിൽ ഷോപ്പിംഗിന് ഉപയോഗിക്കുമ്പോൾ ക്രിപ്റ്റോ കാർബണിന്റെ ഇന്റേണൽ വാല്യൂവിന് അനുസരിച്ച് പേയ്മെന്റിനായി ഉപയോഗിക്കാം. നിലവിൽ ഒരു ക്രിപ്റ്റോ കാർബണിന് ടെസ്കോ ഷോപ്പിംഗിൽ ഉപയോഗിക്കുമ്പോൾ ഏകദേശം £3.42 വിലയുണ്ട്. ഷോപ്പിംഗിന്റെ മൊത്തം തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് പേ ചെയ്യാം.

അതായത് ടെസ്കോയിൽ 100 പൗണ്ടിന് ഷോപ്പിംഗ് നടത്തിയാൽ 90 പൗണ്ട് സാധാരണ പേമെന്റായും ബാക്കി 10 പൗണ്ട് ക്രിപ്റ്റോ കാർബൺ ആയും നല്കാം.  ഇന്‍റെണൽ വാല്യൂ £3.42 ഉള്ളതിനാൽ  2.92 ക്രിപ്റ്റോ കാർബൺ നല്കിയാൽ പത്തു പൗണ്ടിനു തത്തുല്യമായ തുക ലഭിക്കും. 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാൻ കസ്റ്റമർക്ക് ചിലവു വരുന്നത് ഒരു ക്രിപ്റ്റോ കാർബണിന് 48 പെൻസ് നിരക്കിൽ 1.40 പൗണ്ടാണ്. 100 പൗണ്ടിന് ഷോപ്പിംഗ് നടത്താൻ 90 പൗണ്ട് സാധാരണ പേമെന്റായും 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാനായി ഉപയോഗിച്ച 1.40 പൗണ്ടും അടക്കം ചിലവു വരുന്നത് 91.40 പൗണ്ടാണ്. അതായത് 100 പൗണ്ടിനു ടെസ്കോയിൽ ഷോപ്പിംഗ് ചെയ്തപ്പോൾ 8.60 പൗണ്ട് ലാഭം ലഭിച്ചു. കൂടാതെ സാധാരണയായുള്ള ക്ലബ് കാർഡ് പോയിന്റും ലഭ്യമാണ്.

ക്രിപ്റ്റോ കാർബണിനെക്കുറിച്ചും ക്രിപ്റ്റോ കാർബൺ ഷോപ്പിംഗ് ഡിസ്കൗണ്ട് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എങ്ങനെ ലഭിക്കും?

ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.ccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.

പത്തു പൗണ്ടിന്‍റെ ഫ്രീ ഷോപ്പിംഗ്‌ ക്രെഡിറ്റ്‌ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു സൈന്‍അപ് ചെയ്യാവുന്നതാണ്.

 

 

ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവർ നേരെ ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാർ, 94 കുട്ടികൾ, കൂടാതെ ചെറുമക്കൾ. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേർന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 193 പേർ. സിയോണ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രായം 72. മിസോറാമിലെ ബക്താംഗ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്.  സിയോണ ചില്ലറകാരനല്ല. സ്വന്തമായി ഒരു വലിയ വീട് തന്നെ പണികഴിപ്പിച്ചിണ്ട്. ‘ചുവാൻ താർ റൺ’  എന്നാണ് അതിന്‍റെ പേര്. ‘പുതിയ തലമുറയുടെ വീട്’ എന്നാണ് അതിനർത്ഥം. കുടുംബത്തിന്‍റെ കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടത്രേ.

ആദ്യ വിവാഹം നടന്നത് 1959 ൽ, അന്ന് വയസ്സ് 15. പിന്നീട് ഒരു വർഷത്തിൽ തന്നെ പത്ത് വിവാഹങ്ങൾ. വീടിന്‍റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാർക്ക് 40 വയസിനു താഴെയാണ് പ്രായം. ഇതിൽ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങൾ തന്നെ വലിയൊരു കഥയാണ്.രണ്ടു പേർക്ക് ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ സാധിക്കാത്ത കാലത്താണ് ഇപ്പോൾ 193 പേർ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓർക്കണം. കൂട്ടുകുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃക.

ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടത് 30 കോഴി, 60 കിലോ ഉരുളക്കിഴങ്ങ്, 100 കിലോയ്ക്ക് മുകളിൽ അരി എന്നിവയാണ്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ ലോക്കൽ സ്കൂളിന് സാധിക്കില്ല എന്നതിനാൽ സ്വന്തമായ ഒരു സ്‌കൂൾ, കുട്ടികൾക്ക് കളിക്കാനായി പല ടീമുകളായി തിരിച്ചിരിക്കുന്ന ഫുട്ബാൾ ലീഗ് എന്നിവയും സ്വന്തം. കുടുബത്തിലെ മൂത്ത മക്കൾ അധ്യാപകരായി സ്വന്തം സ്കൂളിൽ പഠിപ്പിക്കുന്നു. സ്വന്തമായി ഒരു ക്രിസ്തീയ സഭ തന്നെ രൂപീകരിച്ചിരിക്കുന്നു. ‘ചനാ പൗൾ’ എന്നാണ് അതിന്‍റെ പേര്. മൊത്തത്തിൽ ആള് ഒരു പുലി തന്നെ… അല്ല അവർക്ക് ദൈവം തന്നെ…

[ot-video][/ot-video]

 

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ ഭൂചലനം. സ്വാൻസി കേന്ദ്രമായി 4.7 മാഗ്നിറ്റ്യൂഡിൽ ഉണ്ടായ ഭൂമികുലുക്കം കോൺവാൾ മുതൽ ബ്ലാക്ക്പൂൾ വരെയും അനുഭവപ്പെട്ടു. ഉച്ചയ്ക്കുശേഷം 2.30 നാണ് ഭൂമി കുലുക്കം ഉണ്ടായത്. സൌത്ത്  ഗ്ലോസ്സറ്റര്‍ഷെയറില്‍ 4.4 മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായി.  പരിഭ്രാന്തരായ ജനങ്ങൾ ബ്രിസ്റ്റോളിൽ വീടിനു പുറത്തിറങ്ങി. നാശനഷ്ങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

 

വെയിൽസിലും ഇംഗ്ലണ്ടിലുമാണ് ചലനം അനുഭവപ്പെട്ടത്. സ്വാൻസിയിൽ നിന്നും 20 കിലോമീറ്റർ നോർത്ത് – ഈസ്റ്റ് ഭാഗത്ത്  7.4 കിലോമീറ്റർ ആഴത്തിലാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം. ഗ്ലോസ്റ്റർ, ചെൽട്ടന്‍ഹാം ഏരിയകളിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പല ഭാഗങ്ങളിലും ഇതുമൂലം പവർ കട്ട് ഉണ്ടായി. ആയിരക്കണക്കിനുു ഫോൺ കോളുകളാണ് എമർജൻസി സർവീസുകൾക്ക് ലഭിച്ചത്. 10 മില്യണിലേറെപ്പേർ ഭൂചലനം ഉണ്ടായ ഭൂപ്രദേശങ്ങളിൽ വസിക്കുന്നുണ്ട്.

വീടുകളുടെ ഭിത്തികൾക്ക് വിള്ളലുകൾ ഉണ്ടായതായി നിരവധി റിപ്പോർട്ടുകളുണ്ട്. സ്വാൻസി യൂണിവേഴ്സിറ്റി ഭൂമി കുലുക്കത്തെ തുടർന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. അനേകം വീടുകളില്‍ വൈദ്യുതി , ടെലഫോണ്‍ , ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നഷടപ്പെട്ടു എന്ന് വെസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി റിപ്പോര്‍ട്ട്‌ ചെയ്തു. നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂമി കുലുക്കത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂമി കുലുക്കത്തില്‍ പരിഭ്രാന്തരായ അനേകം ആളുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും അടിയന്തിര സാഹചര്യത്തെ നേരിടാന്‍  തയ്യാറാകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.  ഇതുവരെ അത്യാഹിതങ്ങള്‍ ഒന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

സ്വാൻസി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിന്നുള്ള  ദൃശ്യങ്ങള്‍ കാണുക

ന്യൂസ് ഡെസ്ക്

ഹോർഷാം ലെവൽ ക്രോസിങ്ങിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട കാർ ഇടിയുടെ ശക്തിയിൽ രണ്ടായി മുറിഞ്ഞുപോയി. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. സസക്സ് പോലീസും എമർജൻസി സർവീസുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബർണസ് ഗ്രീൻ ക്രോസിങ്ങിലാണ് അപകടം നടന്നത്. ക്രോസിങ്ങിലെ ബാരിയറിനു കേടു പറ്റിയിട്ടില്ല. കാർ ബാറിയറിന്റെ സൈഡിലൂടെ റെയിൽ ലൈൻ മറികടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഒൻപതു മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് പോലീസ്. നീല നിറത്തിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. ചില ട്രെയിനുകൾ അപകടത്തെത്തുടർന്ന് ക്യാൻസൽ ചെയ്തിട്ടുണ്ട്. ഈ റൂട്ടുകൾ കഴിയുന്നതും യാത്രക്കാർ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ലെസ്റ്റര്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി വിജയകരമായ പതിമൂന്നാം വര്‍ഷത്തിലേക്ക് ചുവടു വച്ചിരിക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്ററില്‍ ഇന്ന് ശിശിരോത്സവം അരങ്ങേറും. ലെസ്റ്റര്‍ മലയാളികള്‍ക്കൊപ്പം എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിന്ന് മുന്നേറുന്ന സംഘടന  ഇതിന്റെ ഭാഗമായി നടത്തുന്ന ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ സംഘാടനാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ‘ശിശിരോത്സവം’ എന്നു പേരിട്ടിരിക്കുന്ന ഈ ആഘോഷവേളയില്‍ 2017-18 വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുസമ്മേളനവും നടക്കും.

യുകെയിലെ മലയാളികളുടെ കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തുള്ള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 12 വര്‍ഷവും ചെയ്തത്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ലെസ്റ്റര്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തി മുന്നേറുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഇന്ന് നാലു മണിക്ക് നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.  ബ്രൗണ്‍സ്റ്റോണ്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി നടത്തിയ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും, ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ നേതൃത്വത്തില്‍ ലൈവ് സംഗീതസന്ധ്യയും, ഒപ്പം സ്നേഹ വിരുന്നും ഒക്കെയായി ഒരു മനോഹര സായാഹ്നമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ലെസ്റ്ററിലെ മലയാളി കുടുംബങ്ങളില്‍ ഉള്‍പ്പെടെ അടിക്കടി ഉണ്ടാകുന്ന മോഷണ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജാഗ്രതാ പുലര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നതിനും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി ലെസ്റ്റര്‍ പോലീസ് പ്രതിനിധികളുമായി സംവദിക്കുന്നതിനുള്ള അവസരവും ഇന്നത്തെ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ് എന്ന് എല്‍കെസി പ്രസിഡന്റ് അജയ് പെരുമ്പലത്ത് അറിയിച്ചിട്ടുണ്ട്.

എല്‍കെസിയുടെ 2018 – 2019 ഭരണസമതിയിലേക്ക് പുതിയ ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുക്കുന്നതാണ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ ശിശിരോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

ശിശിരോത്സവവേദിയുടെ അഡ്രസ്സ്

Braunstone West Social Centre
Braunstone LE3 3FT 

കവന്‍ട്രി: മലയാള സംഗീത ലോകത്തിന്‍റെ കുലപതിയായ ഒഎന്‍വി കുറുപ്പിനെ അനുസ്മരിക്കുന്നതിനും കേരളീയ സംഗീതത്തിന്‍റെ മധുരിമ പകര്‍ന്ന് നല്‍കുന്നതിനുമായി യുകെയിലെ നൂറിലധികം കലാകാരന്മാരും കലാകാരികളും ഇന്ന് വൈകുന്നേരം യുകെയിലെ ബെഡ്ഫോര്‍ഡില്‍ ഒന്ന് ചേരുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറുന്നു. ആദ്യ സംഗീതോത്സവ വിജയത്തിന് ശേഷം രണ്ടാമത് സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഇന്ന് വൈകുന്നേരം  ബെഡ്ഫോര്‍ഡില്‍ അരങ്ങേറും. യുകെയിലെയും കേരളത്തിലെയും മികച്ച ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി മലയാളികള്‍ ഇന്ന് ബെഡ്ഫോര്‍ഡില്‍ എത്തിച്ചേരും. പോയ വര്‍ഷത്തെ സംഗിതോത്സവത്തിന്റെ മാധുര്യം മനസ്സില്‍ നിന്ന് പോകാത്തവരും അവരില്‍ നിന്ന് സംഗീതോത്സവത്തെക്കുറിച്ച് അറിഞ്ഞവരും ഇത്തവണത്തെ പരിപാടി ഒരു കാരണവശാലും മിസ്സാവരുതെന്ന് തീരുമാനിച്ചു കഴിഞ്ഞു.

സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തിന്റെ അമരക്കാരായ ജോമോന്‍ മാമൂട്ടില്‍ (ബെഡ്ഫോര്‍ഡ്), മനോജ്‌ തോമസ്‌ (കെറ്ററിംഗ്) എന്നിവര്‍ ആതിഥ്യമരുളുന്ന സംഗീതോത്സവത്തില്‍, ഡെന്ന ആന്‍ ജോമോന്‍ (ബെഡ്ഫോര്‍ഡ്), ജെനില്‍ തോമസ് (കെറ്ററിംഗ്), അനീഷ് ആന്റ് ടെസ്സ്മോള്‍ (മഴവില്‍ സംഗീതം ബോണ്‍മൗത്ത്), ഉല്ലാസ്തി ശങ്കരന്‍ (പൂള്‍) ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ മെലോഡീസ് ഹോര്‍ഷം) കിഷോര്‍ (കേറ്ററിംഗ്) മിഥുന്‍ മോഹന്‍ (ലണ്ടന്‍) സജി ജോണ്‍ (ഹേവാര്‍ഡ് ഹീത്ത്) ദിയ ദിനു (വൂസ്റ്റര്‍) നിവേദ്യ സുനില്‍കുമാര്‍ (ക്രോയ്ടോന്‍) ടെസ്സ സൂസന്‍ ജോണ്‍ (കേംബ്രിഡ്ജ്) ഡോക്ടര്‍ വിപിന്‍ നായര്‍ (നോര്‍ത്താംപ്ടണ്‍) മരിയ റിജു (ബെഡ്ഫോര്‍ഡ്) സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍) ദിലീപ് രവി (നോര്‍ത്താംപ്ടണ്‍) ഫെബി ഫിലിപ്പ് (പീറ്റര്‍ ബോറോ) ജസ്റ്റീന യൂജിന്‍ (ബെഡ്ഫോര്‍ഡ്) പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) ജെസ്സി പോള്‍ (ബെഡ്ഫോര്‍ഡ്) ഫിയോന (ഹാവെര്‍ഹില്‍) ദേവിക പ്രശാന്ത് (കാംബോണ്‍) സജി സാമുവല്‍ (ഹാരോ) മഞ്ജു റെജി (ഡോര്‍സെറ്റ്) ജോണ്‍ സജി (ഹേവാര്‍ഡ് ഹീത്ത്) എലിസ പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) ജോബി മങ്കിടി (ബെഡ്ഫോര്‍ഡ്) സൂസന്‍ ജോസഫ് (നോര്‍ത്താംപ്ടണ്‍) കെറിന്‍ സന്തോഷ് (നോര്‍ത്താംപ്ടണ്‍) ചാന്ദ്നാ (ഈസ്റ്റ്ഹാം) ശാസ്ത്രി (ബെഡ്ഫോര്‍ഡ്) എന്നിങ്ങനെ 35 ല്‍ അധികം ഗയകരും എത്തും.

കൂടാതെ, ബെഡ്ഫോര്‍ഡ്, കെറ്ററിംഗ്, നോര്‍ത്താംപ്ടണ്‍, കേംബ്രിഡ്ജ്, സാലിസ്ബറി, ഹള്‍, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമാറ്റിക്, ക്ലാസിക്കല്‍ ഡാന്‍സുകളും, ക്രോയിഡോണില്‍ നിന്നുള്ള പ്രണവ് അനീഷ്, പ്രണവ് വര്‍മ്മ, അനന്ത കൃഷ്ണന്‍, നിവേദ്യ സുനില്‍കുമാര്‍ എന്നീ കുട്ടികളുടെയും, കാംബോണില്‍ നിന്നുള്ള അഖില്‍ ജിജോയുടെ കോമഡി സ്‌കിറ്റും, ഫ്ളവേര്‍സ് ടി വി കോമഡി അവതരിപ്പിച്ച ജീസണ്‍ ഡാര്‍ട് ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യ വിരുന്നും, സ്റ്റീവനേജ് സര്‍ഗ്ഗ മേള ചെണ്ടമേളം ഒരുക്കുന്ന 17 പേരുടെ ചെണ്ടമേളവും സംഗീതോത്സവത്തിനു ചാരുതയായി മണിക്കൂറുകള്‍ ആസ്വാദകരെ ഉത്സവ ലഹരിയില്‍ നിറയ്ക്കും.

ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗീതോത്സവത്തില്‍ യുക്മ സാംസ്‌കാരിക വിഭാഗം പ്രധിനിധി സി എ ജോസഫ്, മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജിമ്മി മൂലംകുന്നേല്‍, ബിജു മൂന്നാനപ്പള്ളി, വാറ്റ്ഫോഡ് കെസിഎഫ് പ്രധിനിധി സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കന്‍ ജോയ്സ് ജെയിംസ്, ബിലാത്തി പ്രണയത്തിന്റെ സംവിധായകന്‍ കാനേഷ്യസ് അത്തിപ്പൊഴിയില്‍, ബെഡ്ഫോര്‍ഡ് മാസ്റ്റന്‍ കേരള അസോസിയേഷന്‍ പേട്രണ്‍ ജോണ്‍ ജോര്‍ജ്, കെറ്റെറിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ പിള്ള, ഓഐസിസി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പ്രസിഡന്റ് സോണി ചാക്കോ, അലൈഡ് ഫൈനാന്‍സ് സര്‍വീസിന്‍റെ സിഇഒ ജോയ് തോമസ്‌ എന്നിങ്ങനെ നിരവധിപേര്‍ വിശിഷ്ട അതിഥികളായെത്തുന്നു.

വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെ പാട്ടനുഭവം പങ്കിടുന്ന വേദിയായി സെവന്‍ ബീറ്റ്സ് സംഗീതോത്സവം മാറുമെന്ന് പ്രധാന സംഘാടകന്‍ ജോമോന്‍ മാമ്മൂട്ടില്‍ വ്യക്തമാക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ പങ്കെടുക്കുന്ന പരിപാടിയായിരിക്കും സെവന്റ് ബീറ്റ്‌സ് സംഗീതോത്സവമെന്ന സംഘാടകര്‍ അറിയിച്ചു. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ ബെഡ്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വെക്കും. യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ മിക്കവരും തന്നെ ബെഡ്ഫോര്‍ഡില്‍ ഒഎന്‍ വി സംഗീതോത്സവത്തില്‍ പങ്കെടുക്കും. കൂട്ടത്തില്‍ യുകെ മലയാളികള്‍ക്കിടയിലെ യുവതലമുറയെ ആവേശം കൊള്ളിക്കാന്‍ പോപ് ഗാനരംഗത്തു ചുവടു വയ്ക്കുന്ന ദിയ ദിനു വൂസ്റ്ററില്‍ നിന്നും എത്തുമ്പോള്‍ മികച്ച നര്‍ത്തകരുടെ പത്തിലേറെ സംഘങ്ങളാണ് പാട്ടിനു മേമ്പൊടിയായി താളം ചവിട്ടുക. ഫ്ളവേഴ്സ് ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചത് വഴി യുകെ മലയാളികള്‍ക്കിടയില്‍ പോപ്പുലറായി മാറിയ ജീസണ്‍ ഡാര്‍ട്ട്ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യവിരുന്ന് മറ്റൊരു ആകര്‍ഷണമായിരിക്കും.

കൂടാതെ സ്വാദിഷ്ടമായ കേരള ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്ന ബര്‍മിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറെന്റിന്റ ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. ഫ്രീകാര്‍ പാര്‍ക്കിംഗ് സൗകര്യം ഹാളിനോട് ചേര്‍ന്ന് ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍ – 07930431445, മനോജ് തോമസ് – 07846 475589

വേദിയുടെ വിലാസം

Stewartby Village Hall
Bedford MK43 9LX

ഹരികുമാര്‍ ഗോപാലന്‍

മത സഹോദര്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിക്കൊണ്ട് ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 14-ാം തിയതി 5 മണിക്ക് വിസ്റ്റൊന്‍ ടൗണ്‍ ഹാളില്‍ നടക്കും. അതിനു വേണ്ടിയുള്ള സബ് കമ്മറ്റികള്‍ ബുധനഴ്ച കൂടിയ ലിമയുടെ കമ്മറ്റി തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ലിമയുടെ കമ്മറ്റിയാണ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ലിം ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് താഴെകൊടുക്കുന്നു.

WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX

വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പറുകള്‍ 07859060320, 07886247099.

സ്വന്തം ലേഖകന്‍

ചേര്‍ത്തല : പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിക്ഷേധിച്ച് ചേര്‍ത്തലയില്‍ നടന്ന നേഴ്സുമാരുടെ റാലിയില്‍ വന്‍ ജനകീയ പങ്കാളിത്തം . പതിനായിരങ്ങളാണ്  ചേര്‍ത്തലയുടെ മണ്ണില്‍ ഒഴുകിയെത്തിയത്. പോലീസ്സിനെ ഉപയോഗിച്ച് ഈ സമരത്തെ തല്ലി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അതിനെതിരെയുള്ള പ്രതിക്ഷേധമാണ് ഇന്ന് ചേര്‍ത്തലയില്‍ നടന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ചേർത്തല കൈയടക്കി യു എന്‍ എ യുടെ നെഴ്സുമാർ . പോരാട്ടവീര്യത്തോടെ ഉയരുന്ന മുദ്രാവാഖ്യങ്ങൾ. കത്തിയമരുന്ന വെയിലിൽ പോലും ആവേശം ചോരാതെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ അവർ ഒരുമിച്ച് ഒരേ കുടകീഴിൽ  അണിനിരന്നു.

വീഡിയോ കാണുക

മാനേജ്മമെന്റിന്റെ ക്രൂരമായ നടപടികള്‍ക്കെതിരെ അനേകം നഴ്സുമാര്‍ ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ മാസങ്ങളായി സമരം ചെയ്ത് വരുകയായിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ട്രെയിനിങ് സംമ്പ്രദായം നിര്‍ത്തലാക്കുക, ബലരാമന്‍-വീരകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കെ.വി.എം ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരം ചെയ്യുന്നത്.

ഗര്‍ഭാവസ്ഥയില്‍ മറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട നഴ്സിന് ലീവ് അനുവദിച്ചിരുന്നില്ല. സി.സി.യു വിഭാഗത്തിലായിരുന്നു അവര്‍. അവിടെ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞിട്ടും ലീവ് അനുവദിച്ചില്ല. തുടര്‍ന്ന് അവര്‍ അബോര്‍ട്ടായി. ഇതില്‍രോഷംപൂണ്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച നഴ്സുമാരെ പുറത്താക്കുകയാണുണ്ടായത്

‘പത്തും പതിനാലും മണിക്കൂറുള്ള രണ്ട് ഷിഫ്റ്റ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അതും കഴിഞ്ഞ് ഷിഫ്റ്റിന് പുറത്തുള്ള ഓവര്‍ ഡ്യൂട്ടിയും ചെയ്യണം. ഇതിന് പ്രത്യേക അലവന്‍സോ ഒന്നുമുണ്ടാവില്ല. ബാക്കി എല്ലാ ആശുപത്രിയിലും ഉള്ളതുപോലെ മൂന്ന് ഷിഫ്റ്റ് ആക്കണമെന്ന് ഞങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടതാണ്. മുന്നൂറ് ബെഡ്ഡുള്ള ആശുപത്രിയാണ്. ഇവിടെ ആകെയുള്ളത് 120 നഴ്‌സ്മാരും. ആവശ്യത്തിന് സ്റ്റാഫ് ഇല്ലെന്ന കാരണം പറഞ്ഞ് മൂന്ന് ഷിഫ്റ്റ് എന്ന ആവശ്യം അവര്‍ തള്ളിക്കളയുകയായിരുന്നു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് മറ്റേണിറ്റി ലീവ് പോലും ഇല്ല’ നൂറ്റമ്പത് ദിവസമായി ചേര്‍ത്തല കെ.വി.എം ആശുപത്രിയുടെ മുന്നില്‍ രാപകല്‍ സമരം ചെയ്യുന്ന ഗിരിയുടെ വാക്കുകളാണിത്. ഗിരിയെപ്പോലുള്ള നൂറ്റിപ്പന്ത്രണ്ട് നഴ്സുമാരാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ സമരം ചെയ്യുന്നത്.

ഐ.എന്‍.സി നിര്‍ദ്ദേശിക്കുന്നതിന്റെ പകുതി സ്റ്റാഫ് മാത്രമാണ് കെ.വി.എം ആശുപത്രിയിലുള്ളത്. എന്നാലാകട്ടെ, അനാവശ്യമായി നേഴ്‌സ്മാരുടെ ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് പിഴ ഈടാക്കിയിരുന്നെന്ന് സമരം ചെയ്യുന്ന നഴ്‌സ്മാര്‍ പറയുന്നു. ‘ ആശുപത്രിയിലെ ലക്ഷങ്ങള്‍ വില വരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍ ഞങ്ങളുടെ ശമ്പളത്തില്‍ നിന്നും നഷ്ടപരിഹാരമെന്നോണം ഒരു തുക ഈടാക്കും. മാര്യേജ് ഫണ്ട്, ഡോക്ടര്‍മാര്‍ ഫയലില്‍ ഒപ്പുവച്ചില്ല, ഐ.സി.യുവില്‍ ഈച്ച കയറി, ഡോക്ടേഴ്‌സ് ചെരുപ്പ് കൃത്യ സ്ഥാനത്തി വച്ചില്ല തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം നഴ്‌സ്മാര്‍ക്ക് ഫൈനാണ് ഇവിടെ’ സമരസമിതി അംഗം കൂടിയായ ഗിരി വിശദീകരിക്കുന്നു.
2017 ഓഗസ്റ്റ് 21നാണ് കെ.വി.എം ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആശുപത്രി പ്രവര്‍ത്തനം സമരം കാരണം നിലയ്ക്കരുത് എന്ന ഉദ്ദേശത്തോടെ അത്യാഹിത വിഭാഗത്തിലേയും ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിലെ ജീവനക്കാരെ ഒഴിവാക്കിയാണ് സമരം നടത്തിയിരുന്നത്.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട രണ്ട് നേഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പിരിച്ച് വിട്ടതോടെയാണ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായത്. ഒരുഘട്ടത്തില്‍ നേഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് കെ.വി.എം ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. 2017 ഒക്ടോബറില്‍ ആശുപത്രിക്ക് മുന്നില്‍ നടന്നിരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടേയും ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടേയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. ശമ്പള വര്‍ദ്ധനവും ജോലിയിലെ ഷിഫ്റ്റ് രീതിയും യഥാക്രമം പുന:ക്രമീകരിച്ചെന്നും എല്ലാ ആനുകൂല്യങ്ങളും നേഴ്‌സുമാര്‍ക്ക് ആശുപത്രി നല്‍കുന്നുണ്ടെന്നുമായിരുന്നു മാനേജ്‌മെന്റ് വാദം. നിയമപരമായി പരിശീലനം പൂര്‍ത്തിയാക്കി സേവനം അവസാനിപ്പിച്ച നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡയറക്ടര്‍ ഡോ. വി.വി.ഹരിദാസ് പറഞ്ഞിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ നേഴ്‌സ്മാരെ തിരിച്ചെടുക്കില്ലെന്നും ആറുമാസത്തിന് ശേഷം മാത്രമേ ഇക്കാര്യം വീണ്ടു പരിശോധിക്കൂ എന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്സുമാര്‍.

‘സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം അംഗീകരിക്കുന്നു എന്ന രീതിയിലായിരുന്നു മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ചര്‍ച്ച മുന്നോട്ടു പോയത്. എന്നാല്‍ ഒപ്പുവയ്‌ക്കേണ്ട അവസരം വന്നപ്പോള്‍ ഇവയൊന്നും അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറല്ല എന്ന് പറഞ്ഞ് മന്ത്രിമാരെയടക്കം അപമാനിച്ച് ചര്‍ച്ചയ്ക്കുവന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയായിരുന്നു’ ചര്‍ച്ചയെക്കുറിച്ച യു.എന്‍.എയുടെ സംസ്ഥാന സമിതി അംഗം സുനീഷ് പറയുന്നു. പിന്നീട് മാനേജ്‌മെന്റ് പ്രകോപനപരമായ പ്രവര്‍ത്തനത്തിന് മാപ്പ് പറഞ്ഞിരുന്നു.

സമരത്തിന്റെ അറുപത്തെട്ടാം ദിവസം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍ കെ.വി.എം. ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രി അടച്ചിട്ടതിന്റെ അറുപതാം ദിവസം പുതിയ സ്റ്റാഫുകളുമായി ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു.

സമരം ചെയ്യുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റിപ്പത്തു പേരും സ്ത്രീകളാണ്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സമരത്തിനൊപ്പം നില്‍ക്കുന്ന നേഴ്സ്മാരുടെ കുടുംബത്തിന് എല്ലാ മാസവും മുവ്വായിരം മുതല്‍ ആറായിരം രൂപ വരെ എത്തിച്ചു നല്‍കിയാണ് സമരം നിലനിര്‍ത്തുന്നതെന്ന് ചേര്‍ത്തലയിലെ സമരത്തിന് നേതൃത്വം നല്‍കുന്ന യു.എന്‍.എ.യുടെ ഭാരവാഹി ലീസു മൈക്കിള്‍ പറഞ്ഞു.

ചേര്‍ത്തലയിലെ നാട്ടുകാരും ഓട്ടോത്തൊഴിലാളികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുമുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണ അറിയിച്ച് വാഹന പ്രചരണ ജാഥയും നടത്തിയിരുന്നു. ‘ഇവിടെ നേഴ്‌സ്മാര്‍ നടത്തുന്ന സമരത്തിന് ഞങ്ങള്‍ പൂര്‍ണ സപ്പോര്‍ട്ടാണ്. രാത്രീം പകലുമൊക്കെ ആശുപത്രിയില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരല്ലേ. അവര്‍ക്ക് ന്യായമായ ശമ്പളം കൊടുത്തേ പറ്റൂ. സാധാരണക്കാരുടെ വീട്ടില്‍ നിന്ന് വരുന്നവരാണ് ഇവര്‍. വീട്ടില്‍ വേറെയാര്‍ക്കും ജോലിയുമില്ല. മാനേജ്‌മെന്റ് ആശുപത്രി നഷ്ടത്തിലാണെന്നൊക്കെയാണ് പറയുന്നത്. അത് പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാം’ നാട്ടുകാരനായ സുനില്‍ പറയുന്നു.

‘സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും യു.എന്‍.എ കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വീണ്ടും നിവേദനം കൊടുക്കാന്‍ ഒരുങ്ങുകയാണ് യു എന്‍.എ’ അതുകൊണ്ടും ഫലം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായ പണിമുടക്കിലേക്ക് പോകാനാണ് തീരുമാനമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

‘സര്‍ക്കാര്‍ മുന്നോട്ട് വച്ച എല്ലാ ഉടമ്പടികളും ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് ഇവയിലൊന്നുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല. സമരം കൂടുതല്‍ ശക്തമാക്കാനാണ് യു.എന്‍.എ യുടെ തീരുമാനം. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ്മാര്‍ ഒറ്റക്കെട്ടായ പ്രതിഷേധത്തിലേക്ക് പ്രവേശിക്കുകയാണ്’. യു.എന്‍.എ യുടെ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പറയുന്നു.

അനന്യ, സമസ്യ എന്നീ രണ്ട് നേഴ്‌സ്മാരെയാണ് സമരം ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പുറത്താക്കിയതെന്ന് യു.എന്‍.എയുടെ പ്രതിനിധി ലീസു പറയുന്നു. അനന്യ രണ്ട് വര്‍ഷം എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതാണ്. അമ്മയുടെ അസുഖത്തെത്തുടര്‍ന്നാണ് അനന്യ കെ.വി.എം ആശുപത്രിയിലേക്ക് മാറിയത്. ഇവിടെ ജോലിക്ക് പ്രവേശിച്ച് ഏഴ് മാസമായപ്പോഴാണ് പുറത്താക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പുറത്താക്കപ്പെട്ട സമസ്യ ഗര്‍ഭിണിയായിരുന്നെന്നും അവര്‍ക്ക് മാറ്റേണിറ്റി ലീവ് അനുവദിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ലീസു ആരോപിക്കുന്നു.

‘പുറത്താക്കപ്പെട്ട മറ്റൊരാളായ സമസ്യ കെ.വി.എം ആശുപത്രിയുടെ തന്നെ കോളേജില്‍ പഠിച്ചിറങ്ങിയതാണ്. പരിശീലനം പോരെന്ന കാരണം ഉയര്‍ത്തിയാണ് സമസ്യയെ പുറത്താക്കിയത്. ഒന്നര വര്‍ഷത്തോളം ഇവിടെത്തന്നെ ജോലിയും ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ മറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട സമസ്യയ്ക്ക് അതും അനുവദിച്ചിരുന്നില്ല. സി.സി.യു വിഭാഗത്തിലായിരുന്നു സമസ്യ. അവിടെ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞിട്ടും ലീവ് അനുവദിച്ചില്ല. തുടര്‍ന്ന് സമസ്യ അബോര്‍ട്ടായി’ ലീസു വിവരിക്കുന്നു.

തുടര്‍ന്നുണ്ടായ സമരത്തില്‍ ബാനര്‍ പിടിച്ച് മുന്‍ നിരയില്‍ ഉണ്ടായിരുന്നത് അനന്യയും സമസ്യയുമാണ്. ഇത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതാണ് പിരിച്ചുവിടലിന് പിന്നിലെന്ന് ഇവര്‍ പറയുന്നു.

ബലരാമന്‍ റിപ്പോര്‍ട്ട്

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സ്മാരുടെ ശമ്പളം വിവിധ ഗ്രേഡുകളിലായി 12,900 മുതല്‍ 21,360 രൂപ വരെയാക്കി ഉയര്‍ത്തണമെന്നായിരുന്നു ബലരാമന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്. 2012 ജനുവരിയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എസ്.ബാലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്.

അടിസ്ഥാന ശമ്പളം 12,900 രൂപയാക്കുക, എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റ് എന്ന സമ്പ്രദായം നടപ്പാക്കുക എന്നിവയായിരുന്നു ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. നഴ്സുമാരെ ട്രെയിനികളായി നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തരമായി ഇത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നുണ്ട്

സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 13,650 രൂപയും 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിക്കുന്നു.

ഹെഡ്നേഴ്സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. ഡെപ്യൂട്ടി നേഴ്സുമാരുടെ ശമ്പളം 17,740 രൂപയും 400 രുപ ഇന്‍ക്രിമെന്റും നേഴ്സിംങ് സൂപ്രണ്ടിന് 19,740 രൂപയും 450 രൂപ ഇന്‍ക്രിമെന്റും നേഴ്സിംങ് ഓഫീസര്‍ക്ക് 21,360 രൂപയും 500 രൂപ ഇന്‍ക്രിമെന്റുമാണ് ശുപാര്‍ശ ചെയ്യുന്നത്.

വര്‍ഷത്തില്‍ 12 കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കണം. നേഴ്സിംങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതയും രജിസ്ട്രേഷനും ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ നിയമിക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലിയോസ് പോള്‍

ബോണ്‍മൗത്ത്: ജനാധിപത്യ ബോധവും മാനവിക കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ രൂപം കൊണ്ട ചേതന യുകെക്ക് പുതുനേതൃത്വം. അരാഷ്ട്രീയവാദവും അതിന്റെ സമൂര്‍ത്ത ഭാവമായിട്ടുള്ള അവനവനിസവും കൂടി മലയാളി സമൂഹത്തെ വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്കും മതമൗലികവാദത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം പരിണിതഫലമായിട്ടാണ് യാഥാര്‍ഥ്യമെന്നും, വാസ്തവമെന്നും വര്‍ത്തകളെന്നുമെല്ലാം തോന്നിപ്പിക്കുന്ന തരത്തിലുള്ള അപവാദപ്രചാരണങ്ങള്‍ക്കും കപടശാസ്ത്രങ്ങള്‍ക്കും ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ക്കുമെല്ലാം നമ്മുടെ ഇടയില്‍ ഭീകരമായ പ്രചാരണം ലഭിക്കുന്നത്. ഇത്തരം ദുരവസ്ഥകളില്‍ നിന്നും ശാസ്ത്രീയ അവബോധത്തിലേക്കും അതുവഴി സാമൂഹ്യപുരോഗതിയിലേക്കും മലയാളി സമൂഹത്തെ കൊണ്ട് പോകുക എന്ന സുവ്യക്തമായ ആശയത്തെ മുറുകെപിടിച്ചു കൊണ്ട് ചേതന യുകെയുടെ പൊതുയോഗം ബോണ്‍മൗത്തിലെ ഹൗക്ക്രോഫ്‌റ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.

പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അഭാവത്തില്‍ ചേതന യുകെ വൈസ് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ ലിയോസ് പോള്‍ സ്വാഗതവും ഓക്സ്ഫോര്‍ഡ് യൂണിറ്റ് ഭാരവാഹിയായിട്ടുള്ള ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ശ്രീകുമാര്‍ അവതരിപ്പിച്ച സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളുടെ വിശദവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി. പൂര്‍ണ്ണമായും ജനാധിപത്യപരമായി നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിലൂടെ ലിയോസ് പോളിനെ ജനറല്‍ സെക്രട്ടറിയായും,സുജു ജോസഫിനെ പ്രസിഡന്റായും,ജെ എസ് ശ്രീകുമാറിനെ ട്രെഷററായും തിരഞ്ഞെടുത്തു.കൂടാതെ ജിന്നി ചാക്കോ, വിനോ തോമസ്, എബ്രഹാം മാരാമണ്‍, ഷാജി സ്‌കറിയ എന്നിവര്‍ അടങ്ങുന്ന ഏഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. കൃത്യമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കമ്മിറ്റി വിജയം കണ്ടതായി പൊതുയോഗം വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനും കുട്ടികള്‍ക്കായി മ്യൂസിക് ക്ളാസ്സുകള്‍ ആരംഭിക്കുന്നതിനും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പാലക്കാട് എം പി എം ബി രാജേഷ് രൂപം കൊടുത്ത പ്രെഡിക്ട് 2016 സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ചേതന യുകെ നല്‍കിയ സഹായം വളരെ വലുതാണ്. നൂറോളം നിര്‍ദ്ധനരായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിരുന്ന പഠനസഹായത്തിന് ചേതന യുകെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഭാഗഭാക്കായി. കഴിഞ്ഞ രണ്ടു വര്‍ഷമായി പതിനഞ്ചോളം നിര്‍ദ്ധന വിദ്യാര്തഥികള്‍ക്കുള്ള പഠന സഹായം നല്‍കിയ ചേതന യുകെ, ഇക്കാലയളവില്‍ ഏകദേശം മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് കുട്ടികളുടെ പഠനത്തിനായി നല്‍കിയത്.

പ്രെഡിക്റ്റിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചേതന അംഗങ്ങളും പ്രഡിക്ട് 2018 ന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രെഡിക്ട് 2018ല്‍ അംഗമായി നിര്‍ദ്ധന വിദ്യാര്തഥികള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികളും 07533289388 ലിയോസ് പോള്‍, 07904605214 സുജു ജോസഫ്, 07886392327 ജെ എസ് ശ്രീകുമാര്‍ എന്നിവരെ ബന്ധപ്പെടെണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആരോഗ്യകരമായ ചര്‍ച്ചകളിലേക്കും,ആശയപരമായ സംവാദങ്ങളിലേക്കും ബ്രിട്ടണിലെ മലയാളി സമൂഹത്തെ കൊണ്ടുപോകാനും,അവരുടെ ചിന്താമണ്ഡലങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഊഷ്മളമായൊരു സാമൂഹ്യ,രാഷ്ട്രീയ,കലാ ,സാംസ്‌കാരിക പരിസരം രൂപപ്പെടുത്തിയെടുക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും ,മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ചേതനക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും നാല് മണിക്കൂര്‍ നീണ്ടു നിന്ന പൊതുയോഗം സമാപിച്ചു.

RECENT POSTS
Copyright © . All rights reserved