ചെറുപ്പത്തിലേ കുട്ടികളുടെ മനസില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് ; പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടപ്പിച്ച് മുഖ്യമന്ത്രി.ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കേരളത്തിലെ ഒരു സ്‌കൂളില്‍ നിന്നുള്ള പാഠ പുസ്തകത്തിലാണോ ഇത്ര വര്‍ഗ്ഗീയ വിഷം കുത്തിവച്ചിരിക്കുന്നതെന്ന് എല്ലാവരും ഞെട്ടിപ്പോയ സംഭവമായിരുന്നു ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദമായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് ആണ് പഠിപ്പിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പീസ് ഫൗണ്ടേഷനിലെ മറ്റ് സ്‌ക്കൂളുകള്‍ക്ക് ബാധകമാണോയെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ വ്യക്തമാകു.
നിലവില്‍ പീസ് സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്.
സ്‌കൂള്‍ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആരോപണവിധേയമായ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുസ്തകത്തില്‍ ഉണ്ടെങ്കിലും അത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
യുഎസിലെ മലയാളി ദമ്പതിമാര്‍ ദത്തെടുത്തു കൊണ്ടുപോയ മൂന്നു വയസ്സുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് മനപൂര്‍വ്വം കൊല്ലാന്‍ ഉദ്ദേശിച്ച് ഉണ്ടായ ആക്രമണത്തില്‍ ആണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്‍റെ മരണ കാരണം എന്തെന്ന് ഫോറന്‍സിക് വിദഗ്ദര്‍ ഇത് വരെ പുറത്ത് വിട്ടിരുന്നില്ല. പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മരണമടഞ്ഞു എന്നതായിരുന്നു ഷെറിന്‍റെ രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി.
ഹൂസ്റ്റനിലെ റിച്ചാര്‍ഡ്സനില്‍ ഉള്ള സ്വവസതിയില്‍ നിന്ന് കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷെറിന്‍റെ മൃതദേഹം പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള ഒരു കലുങ്കിന് അടിയില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയാണ് ഉണ്ടായത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്!ലി പൊലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

സംഭവത്തില്‍ വെസ്ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഷെറിനെ കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റസ്റ്റോറന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയില്‍ ചുമത്തിയത്. ഫോണ്‍ റെക്കോര്‍ഡുകളും റസ്റ്റോറന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.
കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതിനിടെ, ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത ഇവരുടെ സ്വന്തം കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവര്‍ ദത്തെടുത്തത്.
ന്യൂസ് ഡെസ്ക്
ലണ്ടൻ: 324 യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു. പുതുവത്സരദിനത്തില്‍ ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാര്‍ തമ്മിലടിച്ചത്. വിമാനം പറന്നു തുടങ്ങിയ ഉടന്‍ സംഭവിച്ച തര്‍ക്കത്തിനൊടുവില്‍ പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ അടിക്കുകയായിരുന്നു. വിമാനം പറക്കുന്നതിനിടയില്‍ തന്നെ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹ പൈലറ്റും കോക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. വിമാനത്തിനുള്ളില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
അടിപിടി സംഭവത്തില്‍ രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂറത്തിയാകുന്നതുവരെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കി. 324 യാത്രക്കാരുമായി ജെറ്റ് എയര്‍വെയ്‌സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനില്‍നിന്നു മുംബൈയിലേക്ക് ഒൻപത് മണിക്കൂര്‍ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തര്‍ക്കത്തിനൊടുവില്‍ കമാന്‍ഡര്‍ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തുപോയി. പിന്നാലെ കമാന്‍ഡര്‍ പൈലറ്റിനോട് തിരിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് കമാന്‍ഡര്‍ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു.
പൈലറ്റുമാര്‍ തമ്മിലുള്ള പ്രശ്‌നം തുടര്‍ന്നതോടെ വിമാന ജീവനക്കാര്‍ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു. പക്ഷേ, കോക്പിറ്റില്‍ ഇരുവരും തമ്മില്‍ വീണ്ടും അടികൂടുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിന്‍ ക്രൂ അംഗങ്ങള്‍ ഇവരോട് വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അപേക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയില്‍ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടന്‍ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയതിനു പിന്നാലെ ജെറ്റ് എയര്‍വേസ് തമ്മിലടി സംഭവം ഡിജിസിഎയ്ക്കു റിപ്പോര്‍ട്ടു ചെയ്തു. കോക്പിറ്റില്‍ നിന്ന് രണ്ടു പൈലറ്റുമാരും പുറത്തുപോയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
മഞ്ഞളിന്റെ ഔഷധ ശക്തിയിൽ ക്യാൻസർ രോഗി സുഖം പ്രാപിച്ചു. ലണ്ടനിൽ നിന്നുള്ള 67കാരിയാണ് ദീർഘകാലമായുള്ള ക്യാൻസർ ബാധയിൽ നിന്ന് മുക്തയായത്. ഡീനക്ക് ഫെർഗൂസന്റെ രോഗമുക്തി ഡോക്ടർമാർ ശരിവച്ചു. മഞ്ഞൾ ചികിത്സ വഴി ക്യാൻസർ സുഖപ്പെടുന്ന ആദ്യ സംഭവമായി ഇത് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. മൈലോമ എന്ന ബ്ലഡ് ക്യാൻസർ ബാധിച്ച ഫെർഗൂസൺ അഞ്ച് വർഷത്തോളം സാധാരണ ചികിത്സകൾ നടത്തി നോക്കി. മൂന്നു തവണ കീമോ തെറാപ്പിയ്ക്കും നാലു തവണ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റും നടത്തിയെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
2007ലാണ് ഫെർഗൂസണിന് ക്യാൻസറാണ് എന്നു ഡോക്ടർമാർ കണ്ടെത്തിയത്. 2011 മുതൽ അവസാനത്തെ അഭയമെന്ന നിലയിൽ കർകുമിൻ ടാബ് ലറ്റ് ഉപയോഗിച്ചു തുടങ്ങി. ഇന്റർനെറ്റിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഫെർഗൂസണ് ലഭിച്ചത്. മഞ്ഞളിലെ ഒരു പ്രധാന ഘടകമാണ് കർകുമിൻ. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞളിൽ രണ്ടു ശതമാനം കർകുമിൻ അടങ്ങിയിട്ടുണ്ട്. മഞ്ഞളിൽ നിന്ന് വേർതിരിച്ച് എടുക്കുന്ന കർകുമിന്റെ 8 ഗ്രാം ടാബ്ലറ്റ് ആണ് അവർ ദിവസവും ഓരോന്ന് വീതം കഴിച്ചത്. പത്തു ദിവസത്തെ ടാബ്ലറ്റിന് 50 പൗണ്ടായിരുന്നു വില.
തുടർച്ചയായ ടാബ് ലറ്റ് ഉപയോഗത്തെ തുടർന്ന് ഫെർഗൂസണിന്റെ രക്തത്തിലെ ക്യാൻസർ സെല്ലുകളുടെ എണ്ണം കുറഞ്ഞുവരുകയും ആരോഗ്യനില മെച്ചപ്പെടുയും ചെയ്തു. അവരെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ബാർട്ട്സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിലെ ഡോക്ടർമാർ ഇക്കാര്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലേയ്ക്ക് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി ഫെർഗൂസന്റെ ആരോഗ്യനില വളരെ തൃപ്തികരമായ അവസ്ഥയിൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. മഞ്ഞളിന് തീവ്രമായ മഞ്ഞ നിറം നല്കുന്നത് കർകുമിൻ പിഗ് മെൻറാണ്. പല തരത്തിലുള്ള ക്യാൻസറുകൾ, അൽഷിമേഴ്സ്, ഹൃദയ രോഗങ്ങൾ, ഡിപ്രഷൻ തുടങ്ങിയവയ്ക്കും മഞ്ഞളിന്റെ ഔഷധഗുണങ്ങൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസേന മഞ്ഞൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന മലയാളികൾക്ക് ഇതൊരു ശുഭ വാർത്തയാണ്.

ജിമ്മി ജോസഫ്
കാമ്പസ്ലാങ്ങിലെ പ്രശസ്തമായ ഫ്രറ്റെലി റെസ്റ്റോറന്റില്‍ വച്ച് ജനുവരി ഏഴ് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ നടത്തുന്നു. പുത്തന്‍ പ്രതീക്ഷകളുടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാകേരളത്തിന്റെ പ്രവര്‍ത്തകരേവരും ഒന്നിക്കുന്ന ആഘോഷ രാവില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, ആകര്‍ഷകങ്ങളായ, സമ്മാനങ്ങള്‍, ടീം കലാകേരളം ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് എന്നിവ ഉണ്ടാവും. കലാകേരളത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്സ് -പുതുവത്സരാശംസകളും സ്‌നേഹപൂര്‍വ്വം നേരുന്നതോടൊപ്പം ഏവര്‍ക്കും കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ്-നവവത്സരാഘോഷ രാവിലേയ്ക്ക് സ്‌നേഹോഷ്മളമായ സ്വാഗതം
ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയത്തെ ഷോപ്പിംഗിന് ഉപയോഗിക്കാന്‍ പത്ത് പൗണ്ട് വീതം തികച്ചും സൗജന്യമായി ലഭിക്കാനുള്ള ഓഫര്‍ ഇത് വരെ ഉപയോഗിച്ചത് മുന്നൂറിലധികം പേര്‍. ടെസ്കോ, ആമസോണ്‍, കോസ്റ്റ, പ്രിമാര്‍ക്ക് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പുകളില്‍ ഉപയോഗിക്കുന്ന കൂപ്പണുകള്‍ വാങ്ങാന്‍ പത്ത് പൗണ്ട് വീതം ഓഫര്‍ ചെയ്തു കൊണ്ടുള്ള സിസിആര്‍ബി എന്ന വെബ്സൈറ്റ് ഓഫര്‍ ഉപയോഗിച്ച മുന്നൂറിലധികം ആളുകള്‍ക്കാണ് പത്ത് പൗണ്ട് ഫ്രീ ആയി ലഭിച്ചത്. ഈ ഓഫര്‍ ഇനിയും അഞ്ച് ദിവസം കൂടി ലഭ്യമാണ്.
മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.
എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം.
Also read
ദിനേശ് വെള്ളാപ്പിള്ളി
സേവനത്തിന്റെ പുതുവഴികള്‍ തേടുന്ന ലോകമെമ്പാടുമുള്ള ജനതയ്ക്ക് മുന്നില്‍ മാതൃകയായി മാറിയ സേവനം യുകെ മെമ്പര്‍ഷിപ്പ് ക്യാംപെയിന് തുടക്കമാകുന്നു. പ്രമുഖ പ്രവാസി സംഘടനയായ സേവനം യുകെ ജനുവരി 1 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഒരു മാസത്തെ മെമ്പര്‍ഷിപ്പ് ക്യാംപെയിനാണ് സംഘടിപ്പിക്കുന്നത്. ജാതി മത ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന വ്യക്തികള്‍ക്ക് സേവനം യുകെയില്‍ മെമ്പറാകാനുള്ള സുവര്‍ണ്ണാവസരമാണ് ഇതുവഴി കൈവരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് ജാതിയുടേയോ മതത്തിന്റേയോ മതില്‍കെട്ടുകളില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ.

‘ഈ ലോകത്ത് ഒരു ജാതിയേ ഉള്ളൂ.അത് മനുഷ്യ ജാതിയാണ്’, എന്ന് ഉദ്‌ബോധിപ്പിച്ച മഹാബോധമാണ് സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ സ്പര്‍ശിക്കാത്ത ഒരു പുരോഗമനവും നമുക്ക് ഈ പ്രപഞ്ചത്തില്‍ കാണാന്‍ സാധിക്കില്ല. ആ ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്ന ശ്രദ്ധേയമായ പ്രവാസി സംഘടനയായ സേവനം യുകെയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒരു മാസം നീളുന്ന മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ നടത്തുന്നത്.

ശ്രീനാരായണ ഗുരുവെന്ന ധിക്ഷണാശാലിയെ കുറിച്ച് സൂര്യനെ കുറിച്ചുള്ള അറിവ് പോലെ മാത്രമേ നമുക്ക് വിവരമുള്ളൂ. നമ്മുടേതായ കാഴ്ചപ്പാടില്‍ ഗുരുവേദ ദര്‍ശനങ്ങളെ നോക്കിക്കാണുമ്പോള്‍ അതിന് പരിമിതികള്‍ ഏറെയാണ്, അത് അപൂര്‍ണ്ണവുമാണ്. ഓരോ കോണില്‍ നിന്നും ഓരോ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഗുരു സര്‍വ്വചരാചരങ്ങളെയും ഒരുമിപ്പിക്കുന്ന മനസ്സാണ് പങ്കുവെച്ചത്. ലോകത്ത് ജാതിയുടേയും മതത്തിന്റെയും പേരില്‍ സംഘര്‍ഷങ്ങളും, യുദ്ധങ്ങളും നടക്കുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നത്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുവിന്റെ വാക്കുകളുടെ പുരോഗമന ചിന്താഗതി ഒരു തലമുറയെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തു. രാജ്യത്ത് നടമാടിയ ഉച്ചനീചത്വത്തിനും ജാതി വര്‍ണ്ണനയ്ക്കുമെതിരെ പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ ലോക ജനതയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് സേവനം യുകെ ഏറ്റെടുത്തിരിക്കുന്നത്. ഈ സുദീര്‍ഘമായ ദൗത്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുകെയുടെ ഏത് ഭാഗത്ത് നിന്ന് വേണമെങ്കിലും മെമ്പര്‍ഷിപ്പെടുക്കാം. കേവലം ഒരു പൗണ്ട് മാത്രം നല്‍കി ഈ വാര്‍ത്തയില്‍ താഴെ നല്‍കുന്ന ലിങ്കിലൂടെ മെമ്പര്‍ഷിപ്പ് നേടാം.
യുകെയിലും, നമ്മുടെ നാട്ടിലും സേവനം യുകെയുടെ സേവനങ്ങള്‍ സംഘടിതമായി കൈമാറുന്നു. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും, പരുക്കേറ്റവര്‍ക്കും സേവനം യുകെ കൈതാങ്ങായി. ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ആലുവ ശിവരാത്രി മണപ്പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെ ആംബുലന്‍സ് സര്‍വീസ്, വിദഗ്ധ ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ സംഘത്തെ ഏര്‍പ്പെടുത്തി പലരുടേയും ജീവന്‍ രക്ഷിക്കാന്‍ സേവനം യുകെയ്ക്കായി. യുകെയില്‍ അകാലത്തില്‍ മരണമടഞ്ഞ നമ്മുടെ പല സഹോദരങ്ങളുടെ കുടുംബങ്ങളെയും സേവനം യുകെ സഹായിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. സേവനം യുകെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുള്ള നിങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ഈ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാം.
ഈ ക്യാംപെയിനില്‍ അണിചേരുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാനുള്ളത് ശ്രീനാരായ ഗുരുവിന്റെ മഹത്തായ ആദര്‍ശങ്ങളാണ്. ജനങ്ങള്‍ക്ക് ഗുരു നല്‍കിയിരിക്കുന്ന അറിവുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏവരെയും സേവനം യുകെയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയാണ്. സേവനം യുകെ എന്ന സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ ഒരു വന്‍ വിജയമാക്കുവാന്‍ നിങ്ങളോരോരുത്തരോടും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അപേക്ഷിക്കുകയാണ്. യുകെയുടെ ഏത് കോണില്‍ നിന്ന് വേണമെങ്കിലും സേവനം യുകെയുടെ സംഘടനയില്‍ അണിചേരാവുന്നതാണ്.
സംഘടനയുടെ ഭാഗമാകുന്നതോടെ സേവനത്തിന്റെ പാതയില്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടേതായ പങ്കുവഹിക്കാവുന്നതാണ്. നമ്മള്‍ മനുഷ്യജാതിയാണെന്ന ഗുരുവിന്റെ ആ വാക്കുകളാണ് ഇക്കാലത്ത് പ്രസക്തമായിട്ടുള്ളത്. മാറിചിന്തിക്കേണ്ട കാലം ആഗതമായിരിക്കുന്നു. ജാതിയും, മതവുമല്ല നമ്മള്‍ ഒന്നാണെന്ന തിരിച്ചറിവാണ് ആവശ്യം. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും മുന്നോട്ടുള്ള ജീവിതം ആനന്ദകരമാക്കണമെന്നുള്ളതാണ് സേവനം യുകെ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ആശയം. സേവനം യുകെയിലേക്ക് കടന്നുവരുന്ന ഓരോരുത്തര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിക്കുകയാണെന്നും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
രജിസ്ട്രേഷന്‍ ലിങ്ക് http://www.sevanamuk.com/registration/
പ്രേം കുമാര്‍
ക്രോയ്‌ഡോന്‍: ഈ പുതുവര്‍ഷം ക്രോയിഡോണില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി ഹൈന്ദവ കുടുംബങ്ങള്‍ക്ക് ഒരു നവയുഗ പിറവി ആവുകയാണ്, ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ‘ക്രോയ്‌ഡോന്‍ ഹിന്ദു സമാജം’ എന്ന സങ്കല്പം യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു. ജനുവരി മാസത്തില്‍ തന്നെ പ്രാഥമികമായ ഒരു കമ്മിറ്റി ഉണ്ടാക്കി ഫെബ്രുവരിയോടെ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. യുകെയില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഹിന്ദു സമാജങ്ങള്‍ ഉണ്ടെങ്കിലും മലയാളികള്‍ വിശിഷ്യാ ഹിന്ദുക്കള്‍ കൂടുതലായുള്ള ക്രോയിഡോണില്‍ ഇതുവരെയും പ്രാദേശികമായ ഒരു ഹിന്ദു സമാജം ഉണ്ടായിട്ടില്ല. ക്രോയ്‌ഡോന്‍ ആസ്ഥാനമാക്കി നല്ല നിലയില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പിടി സാംസ്‌കാരിക സംഘടനകളും സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടനകളും വര്‍ഷങ്ങളായി ക്രോയിഡോണില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാവരോടും സമഭാവനയോടെ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ക്രോയ്‌ഡോന്‍ ഹിന്ദു സമാജം തീരുമാനിച്ചിരിക്കുന്നത്. ‘സത്യം വദ ധര്‍മം ചര’ എന്ന ആപ്തവാക്യം പ്രവൃത്തിയിലൂടെ സമൂഹത്തില്‍ പ്രചരിപ്പിക്കുവാനാണ് സമാജം ശ്രമിക്കുക.
ക്രോയ്‌ഡോന്‍ എന്ന ബൃഹത്തായ പ്രദേശത്തെ മുഴുവന്‍ ഹൈന്ദവ ജനവിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന ഒരു പ്രവര്‍ത്തന നയം ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം മുന്നോട്ടു വെക്കുക. ക്രോയ്‌ഡോന്‍ നഗര പരിധിക്കു പുറമെ, നോര്‍ബറി, ബ്രോമിലി, തൊണ്ടോണ്‍ ഹീത്ത്, ന്യൂ ആഡിങ്ടണ്‍ തുടങ്ങി എല്ലാ പ്രാദേശിക മേഖലകളിലും സമാജം പ്രവര്‍ത്തിക്കുന്നതായിരിക്കും. പ്രവര്‍ത്തന പാരമ്പര്യം ഉള്ള ഹിന്ദു സമാജങ്ങളുമായും മലയാളി ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സിലുമായും കൂടാതെ ഹൈന്ദവ സമൂഹത്തില്‍ നൂതനങ്ങളായ ആശയങ്ങള്‍ നടപ്പിലാക്കി കൂടുതല്‍ വ്യക്തതയോടെ സമൂഹത്തെ മുന്നോട്ടു നയിച്ച വ്യക്തികളുമായും ആശയവിനിമയം നടത്തെിക്കൊണ്ടുമായിരിക്കും സമാജത്തിന്റെ നയരൂപീകരണം. സമാജം മുന്നോട്ടു നയിക്കേണ്ടത് പൊതുജനങ്ങള്‍ ആണ് എന്നുള്ളതുകൊണ്ട് അവരുടെ അഭിപ്രായം താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട അതുമല്ലെങ്കില്‍ ഇമെയില്‍ അയച്ചോ അറിയിക്കാന്‍ സൗകര്യം ഉണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിച്ചു കൊണ്ട് മാത്രമായിരിക്കും സമാജം മുന്നോട്ടു പോവുക.
ക്രോയ്‌ഡോന്‍ മലയാളികള്‍ക്ക് സുപരിചിതനും വര്‍ഷങ്ങളായി പ്രാദേശികമായ കല സാംസ്‌കാരിക സാമൂദായിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ശ്രീ പ്രേംകുമാര്‍, കേരളത്തില്‍ നിരവധി വര്‍ഷങ്ങള്‍ ഹൈന്ദവ സമൂഹത്തിലെ നിറഞ്ഞ സാനിധ്യവും യുകെയില്‍ കഴിഞ്ഞ ഒരു ദശകത്തിലും മേലെയായി ഹരേ കൃഷ്ണ പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ഹര്‍ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്രോയ്‌ഡോന്‍ ഹിന്ദു സമാജം എന്ന സങ്കല്‍പ്പം ഇതള്‍വിരിയുന്നത്. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ക്രോയ്‌ഡോന്‍ ഹിന്ദു സമാജം ഹൃദ്യമായ പുതുവര്‍ഷാശംസകള്‍ നേരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രേംകുമാര്‍: 07551995663
ഹര്‍ഷന്‍: 07469737163
ഇമെയില്‍: [email protected]
വിയന്ന: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് യൂറോപ്പ് റീജണല്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തത്.
ഡോണി ജോര്‍ജ് (പ്രസിഡന്റ്, ജര്‍മനി), മാത്യൂസ് ചെരിയന്‍കാലയില്‍ (സെക്രട്ടറി, ഓസ്ട്രിയ), ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (ട്രെഷറര്‍, ജര്‍മനി), സാബു ചക്കാലയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍, ഓസ്ട്രിയ), വൈസ് പ്രെസിഡന്റുമാരായി ടെറി തോമസ് (ഫിന്‍ലന്‍ഡ്), തോമസ് ഇളങ്കാവില്‍ (സ്‌കോട് ലന്‍ഡ്), ജോയിന്റ് സെക്രട്ടറിമാരായി ഡോ. ബേസില്‍ ഉതുപ്പ് (ഡെന്‍മാര്‍ക്), ആഷ മാത്യു (യു.കെ) എന്നിവരെയും ഓസ്ട്രിയയില്‍ നിന്നുള്ള നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം കോര്‍ഡിനേറ്ററും, ഇറ്റലിയില്‍ നിന്നുള്ള ജെജി മാത്യു മീഡിയ ഫോറം കോര്‍ഡിനേറ്ററായും, ഫ്രാന്‍സില്‍ നിന്നുള്ള കീര്‍ത്തി നായര്‍ ഇവന്റ് ഫോറം കോര്‍ഡിനേറ്ററായും യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

സിറോഷ് ജോര്‍ജ് (പി.ആര്‍.ഓ, ഓസ്ട്രിയ), ചന്ദു നല്ലൂര്‍ (യൂത്ത് ഫോറം, പോളണ്ട്), ബോബി അഗസ്റ്റിന്‍ (ഐ.ടി ഫോറം, യു.കെ), പ്രദീപ് നായര്‍ (ബിസിനസ് ഫോറം, പോളണ്ട്), അബ്ദുല്‍ അസീസ് (ചാരിറ്റി ഫോറം, ഓസ്ട്രിയ), മാത്യു പഴൂര്‍ (കള്‍ച്ചറല്‍ ഫോറം, സ്വിറ്റ്സര്‍ലന്‍ഡ്), എന്നിവരും നിയമിതരായി. അതേസമയം യൂറോപ്പിലെ വിവിധ ഡബ്ല്യൂ.എം.എഫ് പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരും സ്വയമേവ (ipso facto) യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പുതിയ കമ്മിറ്റി 2018 ജനുവരി 1 മുതല്‍ നിലവില്‍ വരും.
പ്രവാസി മലയാളി സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും, വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് നിലകൊള്ളുമെന്നും സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ഡോണി ജോര്‍ജ് പറഞ്ഞു.
സംഘടനയുടെ യൂറോപ്പ് സമ്മേളനം 2018 വേനല്‍ അവധികാലത്ത് പാരിസിലോ, ഹെല്‍സിങ്കിയിലോ നടത്താന്‍ പുതിയ കമ്മിറ്റി തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുത്ത യൂറോപ്പ് കമ്മിറ്റിയ്ക്ക് ഡബ്ല്യൂ എം എഫ് ഗ്ലോബല്‍ ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.
യുകെയിലെ പ്രമുഖ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ രണ്ടായിരത്തി പതിനേഴിലെ ക്രിസ്മസ് പുതുവത്സരാഘോഷമായ ഡിസംബര്‍ ഫെസ്റ്റ് 2017 ഇന്ന് വൈകുന്നേരം ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ കലാപരിപാടികളും, വ്യത്യസ്തമായ ഗെയിംസുകളും ഉണ്ടാകും. ഡിസംബര്‍ ഫെസ്റ്റിന്റെ പ്രത്യേകത ഈ വര്‍ഷം പ്രശസ്ത തബല, മൃദംഗ വിദ്വാനും കലാലയ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ ശ്രി കുംഭകോണ വെങ്കിടേശനും, യുകെയിലെ പ്രമുഖ സംഗീത സ്‌കൂളായ രാഗവിദ്യ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയുമായ ശ്രിമതി ദുര്‍ഗ രാമകൃഷ്ണനും ചേര്‍ന്ന് മൃദംഗത്തിലും വീണയിലും വിസ്മയം സൃഷ്ട്ടിച്ചു കൊണ്ട് അവതരിപ്പിക്കുന്ന കളേര്‍സ് ഓഫ് ഇന്ത്യ, ബോളിവുഡ് രാഗാസ് എന്ന വ്യത്യസ്തമാര്‍ന്ന സംഗീത സന്ധ്യയാണ്. ആസ്വാദര്‍ക്കു ഏറെ ഇഷ്ടപ്പെടുന്ന ഒരു സംഗീത വിരുന്ന് ആകുമെന്നതില്‍ സംശയമില്ല.
തുടര്‍ന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിക്കും. ക്ലബ്ബിന്റെ അംഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ കുമാരി സ്‌നേഹല്‍ സുനില്‍ കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് മുന്‍പ് പല വേദികളിലും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ചു ഈ വര്‍ഷത്തെ സ്വാന്തനം എന്ന ക്രിസ്മസ് കരോള്‍ ചാരിറ്റി പ്രോഗ്രാമിലൂടെ ക്ലബ്ബംഗങ്ങള്‍ സ്വരൂപിച്ച സംഭാവനകള്‍ കേരളത്തിലെ മലയാറ്റൂരിലുള്ള ദൈവദാന്‍ എന്ന ഓള്‍ഡ് ഏജ് ഹോമിന് കൈമാറും.
ഡിസംബര്‍ ഫെസ്റ്റ് 2017ന്റെ മറ്റൊരു പ്രത്യേകത മാസ്റ്റര്‍ ഷെഫിന്റെ ലൈവ് കേരള ഫുഡ് കൗണ്ടര്‍ ആണ്. ചടങ്ങിനോടനുബന്ധിച്ചു ബിഎംസി (ബ്രിസ്റ്റോള്‍ മലയാളീ മ്യൂസിക് )യുടെ സംഗീത വിരുന്നും ഉണ്ടാകും.
ഡിസംബര്‍ ഫെസ്റ്റ് 2017 ന്റെ സ്‌പോണ്‍സേഴ്സ് -state bank of india, erobern business solutions limited, allied mortgage services, carhaus bristol
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടത് WHATSAPP -07450604620 Csabn :[email protected]