Uncategorized

മലയാളം യുകെ ന്യൂസ് ഡെസ്ക്

ഒക്ടോബർ എട്ടിന് യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ബോളിവുഡ് ഡാൻസ് ഫെസ്റ്റ് സംബന്ധിച്ച ആദ്യ വാർത്ത പുറത്ത് വന്നത് മുതൽ വളരെ മികച്ച പ്രതികരണമായിരുന്നു യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. രജിസ്‌ട്രേഷൻ സംബന്ധിച്ചും ഡാൻസ് ഫെസ്റ്റ് നിബന്ധനകൾ സംബന്ധിച്ചും വളരെയധികം അന്വേഷണങ്ങൾ ആണ് മലയാളം യുകെ ന്യൂസ് ഡെസ്കിൽ ലഭിച്ചത്. മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുള്ള അപേക്ഷകൾ ഇമെയിൽ ആയാണ് അയയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. ഈ ലിങ്കിൽ (application form) ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആണ് ഇമെയിൽ ആയി അയയ്‌ക്കേണ്ടത്. അൻപതു പൗണ്ടാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. ആയിരത്തിയൊന്നു പൗണ്ട് ആണ് ഡാൻസ് ഫെസ്റ്റിലെ ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് എഴുനൂറ്റി അൻപത്തിയൊന്നു പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് അഞ്ഞൂറ്റിയൊന്നു പൗണ്ടും ട്രോഫിയോടൊപ്പം സമ്മാനമായി ലഭിക്കും.

യോർക്ക്ഷെയറിലെ കീത്തിലിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വിക്ടോറിയ ഹാളിൽ ആയിരിക്കും 2022 ഒക്ടോബർ എട്ടിന് ബോളിവുഡ് ഡാൻസ് ഫെസ്റ്റ് അരങ്ങേറുക. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് അംഗങ്ങളും പരമാവധി പത്ത് അംഗങ്ങളും ആണ് അനുവദനീയം. മത്സരം സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ ഇവിടെ (Terms and Conditions) ക്ലിക്ക് ചെയ്യുക.

മത്സരങ്ങൾക്ക് മികവും മിഴിവും ഏകുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കുന്നത്. മികച്ച സംഘാടകത്വത്തിനും സമയക്ലിപ്തതയ്ക്കും മുൻഗണന നൽകുന്ന മലയാളം യുകെ ടീം ഇത്തവണയും ഇക്കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞു. മത്സരത്തിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യം ആണ് ഹാളിനോട് അനുബന്ധിച്ച് ഉള്ളത്. കോച്ചുകൾക്ക് ഉൾപ്പെടെ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്.

അത്യാധുനിക ലൈറ്റ് ആൻറ് സൗണ്ട് സജ്ജീകരണങ്ങളും വീഡിയോ വാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മത്സര വേദിയിൽ ഉണ്ടായിരിക്കും. മികച്ച സാങ്കേതിക വിദഗ്ദർ ആയിരിക്കും സ്റ്റേജിന്റെ നിയന്ത്രണം നിർവഹിക്കുക. യുകെയിലും പുറത്തുമുള്ള ആളുകൾക്ക് മത്സരങ്ങൾ തത്സമയം കണ്ട് ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. പ്രോഗ്രാം നടക്കുന്ന ഹാളിനോട് അനുബന്ധിച്ച് തന്നെ മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രുചിപ്പെരുമയുടെ കാര്യത്തിൽ യുകെയിലെങ്ങും പേര് കേട്ട തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ് ഭക്ഷണശാലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.

ഇൻഷുറൻസ്, മോർട്ടഗേജ് രംഗത്ത് യുകെയിലെ വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻസിയേഴ്സും യുകെയിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ തറവാടും ആണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. മലയാളം യുകെ ഡാൻസ് ഫെസ്റ്റ് സ്‌പോൺസർമാർ ആകാൻ തയ്യാറുള്ള ബിസിനസ് സംരംഭകർക്ക് വിശദ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്.
മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, കവൻട്രി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ്  – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

തന്നോട് സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ലെന്ന് നടന്‍ സിദ്ദിഖ്. റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖ് ചോദിക്കുന്നു.

ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ.

നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ,’ സിദ്ദിഖ് പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വെസ്റ്റ് ലണ്ടനിലെ മെയ് ഡാ വെയിലിൽ നാല്പത്തിമൂന്നുകാരിയായ സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത നിമിഷം തന്നെ അക്രമയിലേക്ക് കാർ ഓടിച്ചു കയറ്റി ഇരുപത്തിയാറുകാരനായ യുവാവ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീയും അക്രമിയും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവായി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നടന്ന അസാധാരണമായ ഒരു സംഭവമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജിം ഈസ്റ്റ്‌വുഡ് വിലയിരുത്തി. ആക്രമി സ്ത്രീയെ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരും സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് സാധിച്ചില്ല.

പലതവണ സ്ത്രീ രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർക്ക് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്നാണ് തൊട്ടടുത്ത നിമിഷത്തിൽ ആക്രമിയിലേക്ക് റെനോൾട്ടിന്റെ ക്ലിയോ കാർ ഒരു യുവാവ് ഓടിച്ചുകയറ്റിയത്. ആക്രമി കാറിനടിയിൽ പെട്ടാണ് മരണപ്പെട്ടത്. സിനിമയിൽ മാത്രം കാണുന്ന ദൃശ്യങ്ങളാണ് ഇന്നലെ അരങ്ങേറിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പാരാമെഡിക്കൽ ടീമുകളും, ഫയർ ബ്രിഗേഡും എല്ലാം എത്തി. എന്തുകൊണ്ട് ഈ സംഭവം നടന്നു എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും എത്തിയിട്ടില്ല. കാർ ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.

അന്യനാടുകളിൽ കാണുന്ന നൂറുകണക്കിന് നന്മകൾ നേരിട്ട് കാണുമ്പോൾ അവരോട് ഇടിച്ചു നിൽക്കാൻ നാളിതുവരെ സഹായിച്ചിരുന്നത് നമ്മുടെ നാട്ടിലെ കുടുംബകെട്ടുറപ്പും ഭാര്യാഭർത്താ ബന്ധങ്ങളുടെ ഊഷ്മതകളുമൊക്കെ ആയിരുന്നു . നമ്മുടെ നാട്ടിലെ ഭാര്യാഭർത്താക്കന്മാർ 50 -60 വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു വർഷം കഷ്ടിച്ച് ഭാര്യഭർത്ത ബന്ധം കൊണ്ടുനടക്കുന്ന വെള്ളക്കാരുടെ കണ്ണ് തള്ളുമായിരുന്നു .

പക്ഷെ ഇന്ന് നമ്മളുടെ കേരളം സ്വന്തം ഇണയെ തന്നെ മാറ്റി വിറ്റു ജീവിതം അവരുടേതായ രീതിയിൽ കൊണ്ടാടുമ്പോൾ പലവിധ ത്യാഗങ്ങൾ സഹിച്ചും നമ്മുടെ അപ്പനമ്മമാർ വർഷങ്ങളോളം ഒറ്റകെട്ടായി നിലനിന്നിരുന്നതിന്റെ നാരങ്ങാ മുട്ടായി നമ്മളിന്നും നുകരുമ്പോൾ നമ്മൾ നമ്മുടെ മക്കൾക്കായി എന്ത് മൂല്യമാണ് അവശേഷിപ്പിക്കുന്നത് ?
അതിനാൽ നമുക്കു തോന്നുന്ന ഈ താത്കാലിക പ്രേമബന്ധങ്ങൾ ദൃഢതയുള്ളതാണോ ? നമുക്ക് നോക്കാം .

പ്രേമതിയറി അനുസരിച്ചു നമുക്കാരോടെങ്കിലും ഒരു പ്രണയം തോന്നുമ്പോഴെ അതൊരു യഥാർത്ഥ പ്രണയമാകുന്നില്ല എന്നതാണ് സത്യം . മറിച്ചു അതിന് കാരണം ലൈംഗികാഭിലാഷങ്ങൾ തോന്നുമ്പോൾ മാത്രം ഒരാൾക്ക് മറ്റൊരാളോട് കൂടുതൽ അടുക്കാൻ പ്രകൃതി തന്നെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം മാത്രമാണിത് . അതിശയകരമെന്നു പറയട്ടെ, കാമമെന്ന ഈ വികാരം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നുമില്ല. ഈ ഒരു വികാരത്തിലൂടെയാണ് ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളും അവരുടെ ജീനുകളെ പുനർനിർമ്മിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത്‌ അവയുടെ വംശം നിലനിർത്തുന്നത് . ഇത് പ്രകൃതി നിയമമനുസരിച്ചു പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യമാണ്.

അല്ലാതെ ആരോടേലും അദ്യം തോന്നുന്ന ഒരടുപ്പം ഒരിക്കലുമൊരു യഥാർത്ഥ പ്രണയബന്ധം ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും മനുഷ്യർ ഈ ഘട്ടത്തിൽ അവർക്കുണ്ടാകുന്ന കലശലായ ലൈംഗിക ആഗ്രഹം നേടുന്നതിനായി പരസ്പരം ഒത്തിരി സംഭവിക്കാൻ സാധ്യതയില്ലാത്ത വാഗ്ദാനങ്ങൾ നൽകി വശീകരിച്ചേക്കാം.
മനുഷ്യരിൽ ഈ മോഹം ഉണ്ടാകാൻ കാരണം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകളിൽ ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളിൽ നിന്നാണ്. ഹൈപ്പോതലാമസ് പുരുഷന്മാരിലെ വൃഷണങ്ങളിൽ നിന്ന് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും സ്ത്രീകളിലെ ഓവറിസിൽ നിന്ന് ഈസ്ട്രജൻ ഉൽപാദനത്തെയും ക്രമീകരിപ്പിച്ചു ലിബിഡോ അല്ലെങ്കിൽ കാമം അനുഭവിക്കാൻ ഉത്തേജിപ്പിക്കുന്നു.

അടുത്ത ഘട്ടം ആകർഷണമാണ്. കാമത്തിനപ്പുറം മറ്റൊരാളോടു തോന്നുന്ന ശക്തമായ താൽപ്പര്യം. ഇത് വിജയകരമായ പ്രണയ ബന്ധങ്ങൾക്കിത് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. ഈ ഒരു ഘട്ടത്തിലാണ് വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഹൃദയമിടിപ്പിന്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് എന്നിവ ഉൾപ്പെടെയുള്ള പ്രണയത്തിന്റെ എല്ലാ ക്ലാസിക് അടയാളങ്ങളും ഒരാൾക്ക് അനുഭവപ്പെടുന്നത് ഈ ആകർഷണത്തിന്റെ ഘട്ടത്തിലാണ് . ഇവക്കെല്ലാം കുറ്റക്കാർ നമ്മുടെ ഡോപാമൈൻ, സെറോടോണിൻ എന്നീ ചില ഹോർമോണുകളാണ് . ഇവർ മൂലം നമ്മുടെ ശരീരത്തിനുണ്ടാകുന്ന ചില പ്രതികരണങ്ങളാണ് ഈ മേല്പറഞ്ഞവയെല്ലാം .

ഡോപാമൈൻ ആഹ്‌ളാദകരമായ  പ്രവർത്തനങ്ങളെ പുറത്തുകൊണ്ടുവരുന്നു . ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് വളരെ ആകർഷണീയത തോന്നുക അവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ തോന്നുക ഇവയെല്ലാം ഡോപാമിന്റെ അളവ് കൂടുന്നതിനാലാണ് .
ഡോപാമിൻ കൂടാതെ നോറെപിനെഫ്രിൻ എന്ന മറ്റൊരു രാസവസ്തുവും ശരീരത്തിൽ നിന്ന് പുറത്തുവിടുന്നു ഇവയുടെ സംയോജനം നിങ്ങളെ ആവേശഭരിതനാക്കുന്നത് കൂടാതെ പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്തിരിക്കാൻ വിവിധ തരം ഐഡിയകൾ രൂപപ്പെടുത്തുക, ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുക, രക്തസമ്മർദ്ദം കൂട്ടുക, ഊർജ്ജം വർദ്ധിപ്പിക്കുക എന്നിവക്കൊക്കെ കൂട്ടു നിൽക്കുന്നു .
അതിനാലാണ് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുകയോ പ്രണയത്തിലാകുകയോ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് വർദ്ദിക്കുകയും വിയർക്കുകയും കൂടാതെ ചില അസ്വസ്ഥതകളും ഊർജ്ജത്തിന്റെ കുതിച്ചുചാട്ടവുമൊക്കെ അനുഭവപ്പെടുന്നത് .

അതിനാൽ നിങ്ങൾ ഒരാളുമായി പ്രണയത്തിലാകുന്നത് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല, എന്നിരുന്നാലും ആകർഷണം പ്രാഥമികമായി വേണ്ടുന്ന ബന്ധങ്ങളിലെ ഒരു ശക്തിയാണ് .

ഈ ഘട്ടത്തിൽ ശരീരം സെറോടോണിന്റെ ഉത്പാദനം കുറക്കുകയും എന്തും സഹിച്ചും മാതാപിതാക്കളെ പോലും ഉപേക്ഷിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് മാത്രമായി തിരിയാനും ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ ഇത് ഒരു വ്യക്തിയുടെ വിശപ്പിനെയും മറ്റുപല മാനസികാവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു . നിങ്ങളുടെ മനസ്സിൽ നിന്ന് ഒരാളെ പുറത്താക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയാൽ അത് നിങ്ങളുടെ തെറ്റല്ല, മറിച്ച് സെറോടോണിന്റെ താഴ്ന്ന അളവിനാണ് ഉത്തരവാദിത്തം.

അടുത്ത സ്റ്റേജിൽ കയറുമ്പോളും ജീവിതം മുഴുവൻ തങ്ങളുടെ ബന്ധം കഴിഞ്ഞ സ്റ്റേജുപോലെ തന്നെ ആഹ്ലാദകരമായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.ഈ ഘട്ടത്തിലേക്ക് കയറുന്ന പങ്കാളികൾ തന്റെ പങ്കാളിയുമായി കൂടുതൽ കൂടുതൽ ദിനങ്ങൾ പങ്കിടുന്നതനുസരിച്ചു നിങ്ങൾ അവരെ കൂടുതൽ കൂടുതൽ അറിയുകയും പതുക്കെ ഡോപാമൈൻ തിരക്ക് സാവധാനം കുറയുകയും ചെയ്യുമ്പോൾ കുടുംബ പ്രശ്നങ്ങൾ ആരംഭിക്കുന്നു. അങ്ങനെ ആവുമ്പോൾ മനുഷ്യ മനസ്സ് ആ പഴയ സ്റ്റേജിലേക്ക് പോകാൻ കൊതിക്കുകയും അതിനായി ഇപ്പോഴുള്ള ബന്ധം ഉപേക്ഷിച്ചും പുതിയൊരു ബന്ധത്തിലേക്ക് പ്രേവേശിച്ച് സെക്കന്റ് സ്റ്റേജ് എന്നെന്നേക്കുമായി നിലനിർത്താമെന്നും കരുതുതുന്നു. പക്ഷെ എത്ര ബന്ധങ്ങൾ ഉണ്ടായാലും നമ്മൾ ഈ തേർസ് സ്റ്റേജിലേക്ക് വന്നേ പറ്റൂ എന്ന് ഓർമ വേണം . ഇത് തങ്ങളുടെ കുറ്റമല്ല ഹോര്മോണാണ് വില്ലൻ എന്ന് മനസിലാക്കി മുമ്പോട്ടു പോയാൽ പ്രണയത്തിന്റെ അടുത്ത സ്റ്റേജിലേക്ക് കടക്കാം .

ഈ ഘട്ടത്തിൽ, നിങ്ങളുടെ ബന്ധം കൂടുതൽ സ്ഥിരതയുള്ളതും എന്നാൽ ആവേശം കുറഞ്ഞതുമായിരിക്കും. പ്രണയം അവസാനിച്ചു, പക്ഷേ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി വളരെയധികം പ്പ്രണയത്തിലാണ്. കാരണം നിങ്ങളിലെ ആഴത്തിലുള്ള വൈകാരിക ബന്ധം ഉറപ്പിക്കുന്നതിനു പുറമേ, നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം കൂടുതൽ മനസിലാക്കാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുകയും , ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിലും ഈ ഒരു സ്റ്റേജിൽ രണ്ടുപേരും അവർക്കിഷ്ടമുള്ള കാര്യങ്ങൾക്കായി വേറിട്ട് സമയം ചെലവഴിക്കുകയും അതിന് ശേഷം അവർക്ക് വീണ്ടും ഒരുമിച്ച് വരാൻ കഴിയുമെന്നും അവർ ഈ ഘട്ടത്തിൽ വിശ്വസിക്കുന്നു.
അല്ലങ്കിൽ ഒരുമിച്ചുള്ള കൂടിച്ചേരലിനായി അവർ പല പദ്ധതികളും പ്ലാൻ ചെയ്യുന്നു . ഉദാഹരണത്തിന് രണ്ടുപേരും കൂടി ഒരു ഹോളിഡേ അല്ലങ്കിൽ ഒരു സിനിമാ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ഈ അവരുടെ പ്രണയത്തെ വല്യ ആർഭാടങ്ങളില്ലാതെ തന്നെ നിലനിർത്തികൊണ്ടു പോകാൻ ഈ ഘട്ടത്തിൽ ആകുന്നു .

എങ്കിലും നിങ്ങളുടെ ബന്ധം പഴയത് പോലെ രസകരമായിരിക്കില്ല, നിങ്ങളുടെ വിവാഹത്തെക്കുറിച്ചു നിങ്ങൾ ശരിയായ തീരുമാനമെടുത്തോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധം നിലനിൽക്കുമോ എന്ന്നൊക്കെ ഈ ഘട്ടത്തിൽ നിങ്ങൾ നിങ്ങളോടു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങും. കാരണം ഈ ഘട്ടത്തിൽ രണ്ടുപേരുടെയും എല്ലാവിധ മുഖംമൂടികളും അഴിഞ്ഞു വീഴും. നിങ്ങളുടെ പങ്കാളിയുടെ ഏറ്റവും മോശമായ അവസ്ഥ നിങ്ങൾ കാണേണ്ടി വന്നേക്കാം.

പ്രണയത്തിന്റെ അവസാന ഘട്ടത്തിൽ പ്രണയം എന്ന പ്രതിഭാസം ചില റൊമാന്റിക് പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് ലൈംഗികതക്ക് ഒരു സ്ഥാനവുമില്ലാത്ത എന്നാൽ പരസ്പരം അടുപ്പവും വാത്സല്യവും കൂട്ടുന്ന പ്രണയങ്ങളായി ഈ ഘട്ടങ്ങളിൽ കാണപ്പെടുന്നുവെങ്കിലും ചില വർഷങ്ങളായുള്ള ദമ്പതികളിൽ ആകർഷത ചിലപ്പോൾ ഈ ഘട്ടത്തിൽ കുറയുന്നത് അവരുടെ ഡോപാമൈൻ കുറഞ്ഞ അളവിൽ ആയതാണ് കരണം. എങ്കിലും അവരെ പിടിച്ചുനിർത്താൻ ഭാഗ്യവശാൽ ഇവിടെ ഓക്സിടോസിൻ എന്ന പുള്ളി ആലിംഗനം ചെയ്യുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു .
(ലൈംഗിക വേളയിലുള്ള അടുപ്പം കുട്ടിയെ പ്രസവിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തുമൊക്കെ ഈ ഹോർമോൺ കൂടുതലായി കാണപ്പെടുന്നു ) ഇവ ദമ്പതികൾക്കിടയിൽ റൊമാന്റിക് ബന്ധം ഇല്ലാതെതന്നെ അവരിലെ വൈകാരിക ബന്ധം കൂട്ടുന്നു. ഈ ആളു തന്നെ സ്നേഹ കൂടുതൽ കാരണം ഇവർക്കിടയിൽ അസൂയയുണ്ടാക്കാമെങ്കിലും വാസോപ്രസിൻ ഇവരിലെ ബന്ധം ശക്തിപ്പെടുത്തി മുൻപോട്ടു നയിക്കുന്നു .

പറഞ്ഞു പറഞ്ഞു കാടു കേറി … എന്തായാലും ഇവിടെ പറയാൻ ഉദ്ദേശിച്ചത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാണ് . മനസ്സിൽ വരുന്നതും മറ്റുള്ളവർ കാണിച്ചു കൂട്ടുന്നതുമായ കാര്യങ്ങൾ കാട്ടാനുള്ള ആക്രാന്തം ഒഴിവാക്കി ജീവിതത്തെ പതുക്കെ പതുക്കെ മനസിലാക്കി അനുഭവിച്ചാൽ ജീവിതം സുന്ദരം .

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ക്രോയിഡോൺ/ ലണ്ടൻ: യുകെ NHS ആശുപത്രിയിൽ  19 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍. ആശുപത്രിയില്‍ ജോലിസമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് നഴ്‌സിനെ പിരിച്ചുവിട്ട നടപടിയാണ് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ റദ്ദാക്കിയിരിക്കുന്നത്.. ക്രോയിഡോൺ യൂണിവേഴ്സിറ്റി  ആശുപത്രിക്കെതിരെയാണ് (NHS) എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിയുണ്ടായിരിക്കുന്നത്.

2020 ജൂണിലാണ് മേരി ഒൻഹയെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത്. രണ്ട് വർഷം നീണ്ടുനിന്ന മേലധികാരികളുടെ നിരന്തരമായ അപമാനകരവും ശത്രുതാപരവും ഭീഷണിപ്പെടുത്തുന്നതുമായ അന്തരീക്ഷം സൃഷ്‌ഠിച്ചതിന് ശേഷമാണ് മേരിക്കെതിരെ നടപടി ഉണ്ടായത് എന്നുള്ളതായിരുന്നു മേരിയുടെ വാദം. ജോലിയിൽ കുരിശുമാല ധരിക്കുന്നത് ഇൻഫെക്ഷന് കാരണമാകുമെന്നും, അതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ ട്രിബ്യുണലിൽ വാദിച്ചു.

ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അതുപോലെ തന്നെ ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചു  തീയേറ്ററിൽ എത്താറുണ്ടെന്നനും, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ബ്രേസ്‌ലെറ്റ് ധരിച്ച് എത്താറുണ്ട് എന്നും എന്നെ വിലക്കിയതുപോലെ അവരെ ആരും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി.

19 വർഷമായി ഞാൻ ഇവിടെ ആശുപത്രിയിൽ ജോലിചെയ്യുന്നു. ഞാൻ തികഞ്ഞ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഴിഞ്ഞ 40 വർഷത്തോളമായി ഞാൻ ഈ കുരിശുമാല അണിയുന്നു. മറ്റുള്ളവർ അണിയുന്നത് വിലക്കാത്ത അധികൃതർ ചെയ്‌തത്‌ എന്റെ വിശ്വാസത്തിൻമേൽ ഉള്ള കടന്നു കയറ്റമാണ്. മറ്റുള്ളവർ അവരവരുടെ വിശ്വാസത്തിനനുസരിച്ചു വരുമ്പോൾ ഇവർ ഒരു കുരിശുമാല ധരിക്കുന്നത് വിലക്കിയത് മനുഷ്യത്വരഹിതമെന്ന് ട്രൈബൂണൽ പറയുകയുണ്ടായി.

അനസ്തേഷ്യ കൊടുത്ത രോഗിയെ പരിചരിക്കുമ്പോൾ മാനേജർ പിടിച്ചുമാറ്റിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ നടക്കാൻ പോകുന്ന രോഗിയുടെ ജീവനെക്കാളും മേരി ധരിച്ചിരിക്കുന്ന കുരിശുമാലയെ വലിയ ഒരു പ്രശ്‌നമായി കണ്ട് അവരെ അവിടെ നിന്നും മാറ്റിയത് സാമാന്യ ബുദ്ധി ഇല്ലാത്ത, വിവേചനപരമായ പ്രവർത്തി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല. മേരിയെ വിവേചനത്തിന്റെ ഇരയാക്കുകയായിരുന്നു. ലഭിക്കേണ്ടിയിരുന്ന തുല്യ പരിഗണ അല്ലെങ്കിൽ പണിസ്ഥലത്തെ സമത്വവും ഇല്ലാതാക്കി എന്നും ട്രൈബൂണൽ കണ്ടെത്തി.

തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരുടെ പ്രവർത്തി വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി.  എന്തായാലും ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകർക്ക് ഇതൊരു അനുഗ്രഹമാകും.

വിധിയെത്തുടർന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു.

ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അവരമൊരുക്കുന്ന വിസ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു നഴ്സസ്, കെയർ വിസയ്ക്ക് പുറമെയാണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുമായി നടക്കാൻ പോകുന്ന വളരെ സുപ്രധാനമായ ചർച്ചയിൽ ഉണ്ടാകാൻ പോകുന്ന ചില തീരുമാനങ്ങളുടെ വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ വിസ നിയയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ വർഷം(2022) ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് യുകെയിൽ യഥേഷ്ടം ജോലിക്കും അതുപോലെ പഠനത്തിനുമായി എത്തുവാൻ സാധിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പുതുവർഷ സമ്മാനമായി തന്നെ കരുതാം.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടക്കാൻ പോകുന്ന വ്യവസായിക ചർച്ചയിൽ ആണ് തീരുമാനം ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഉടമ്പടി ഉണ്ടാക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരി. വളരെ ലളിതമായ വിസ നിയമങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നൽകുവാൻ ആണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി തയ്യാറാക്കുന്ന കരടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട് എന്ന് യുകെയിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താൻ വളരെ ലളിതവും ഉദാരവുമായ വിസാ നിയമങ്ങൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് എന്ന് ബ്രിട്ടീഷ് മന്ത്രിസഭ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട് എന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നും ഒരു സർക്കാർ വ്യക്താവ് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരിയെ പൂർണ്ണമായി പിന്താങ്ങുന്നു എന്നിരിക്കുമ്പോഴും ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇതിനെ പിന്താങ്ങില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

പുതിയ പ്ലാൻ അനുസരിച്ചു ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഓസ്‌ട്രേലിക്കാർക്ക് ലഭിച്ചിരിക്കുന്ന അതെ വിസ നിയമങ്ങൾ ആണ്. അതായത് ചെറുപ്പക്കാർക്ക് മൂന്ന് വർഷം വരെ യുകെയിൽ എത്തി ജോലി ചെയ്യുവാനുള്ള അവസരം. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഫീസിൽ ഇളവ് നൽകുവാനും പഠന ശേഷം ഇവിടെത്തന്നെ ജോലി ചെയ്യുവാനുമുള്ള അവസരം. എന്നാൽ എത്ര വർഷം ലഭിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.

ഏകദേശം 1400 പൗണ്ടാണ്  (RS. 1,40,000.00) വർക്ക് ആൻഡ് ടുറിസം വിസയ്ക്കായി ഫീ ആയി നൽകേണ്ടത്. ഇതിൽ കാര്യമായ കുറവ് വരുത്തി ഇന്ത്യൻ അധികാരികളെ സന്തോഷിപ്പിക്കുവാനും  തീരുമാനം ഉള്ളതായി അറിയുന്നു.

ഫ്രീ ട്രേഡ് ഉടമ്പടി സാധ്യമായാൽ യുകെ – ഇന്ത്യ ബന്ധങ്ങളിൽ ഒരു കുതിച്ചു ചട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനോടകം ഒരു ബില്യൺ പൗണ്ടിന്റെ വ്യവസായിക നിക്ഷേപം പ്രഖ്യപിച്ചിരുന്നു. തുടർ ചർച്ചകൾ കോവിഡ് വ്യാപനത്തോടെ മാറ്റിയിരുന്നു. ഈ ചർച്ചകളാണ്  ഡൽഹിയിൽ പുനരാരംഭിക്കുന്നത്.

ഇന്ത്യയുടെ £533 മില്യൺ  നിക്ഷേപം ആണ് യുകെയിൽ എത്തിയതായി ഡൗണിംഗ് സ്ട്രീറ്റ്  അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. £240 മില്ല്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിക്ഷേപം ഉൾപ്പെടെയാണ്. “റോഡ് മാപ് 2030” യുകെ ഇന്ത്യ ബന്ധത്തിലെ ഒരു കുതിച്ചുചാട്ടം ആയിരിക്കും എന്നാണ് ഇരു നേതാക്കളും ഇതുമായി പ്രതികരിച്ചിട്ടുള്ളത്.

ഷെറിൻ പി യോഹന്നാൻ

ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിയാണ് അറുപത്തേഴുകാരനായ കേശുവും കുടുംബവും ജീവിക്കുന്നത്. വണ്ടിയിൽ പെട്രോൾ അടിക്കാത്ത, മകൻ കഴിക്കുന്നതിനെപ്പോഴും കണക്ക് പറയുന്ന, പിശുക്കനായ വ്യക്തിയാണ് കേശു. സഹോദരിമാരും അളിയന്മാരുമെല്ലാമായി രാമേശ്വരത്തിന് പോകും വഴിയാണ് തനിക്ക് 12 കോടിയുടെ ലോട്ടറി അടിച്ച വിവരം കേശു അറിയുന്നത്…

ദിലീപ്, നാദിർഷാ, ഉർവശി എന്നിവർ ഒന്നിക്കുമ്പോൾ ഒരു ചിരിപ്പടം പ്രതീക്ഷിക്കുന്നതിൽ പ്രേക്ഷകനെ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ ആ പടത്തിൽ പുതുമയോ നല്ലൊരു കഥയോ പ്രതീക്ഷിക്കരുത്… തമാശ കാണാൻ വേണ്ടി പോലും ഈ ചിത്രം എടുക്കരുതെന്നാണ് എന്റെ പക്ഷം. കാരണം തമാശ എന്ന പേരിൽ കുറേ ചളികൾ വാരി വിതറുകയാണ് കേശുവും കൂട്ടരും.

രണ്ടര മണിക്കൂർ നീളമുള്ള ചിത്രത്തിലെ ഒരു രംഗമാണിത് – എസി ഇടട്ടെ എന്ന് ചോദിക്കുമ്പോൾ പ്ലേറ്റിലെ ചോർ നീക്കി ഇവിടിട്ടോള്ളൂ എന്ന ഉർവശിയുടെ കോമഡി !!! ദിലീപിന്റെ വേഷപ്പകർച്ച നന്നായാലും ഉർവശിയുടെ പ്രകടനം നന്നായാലും ഒരു മോശം കഥയിൽ ഇതിനെല്ലാം പ്രസക്തി നഷ്ടപ്പെടുന്നു. നാദിർഷായുടെ സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന ‘തേപ്പ്’ ഇവിടെയും കുത്തികയറ്റിയിട്ടുണ്ട്. ബോഡി ഷെയിമിങ് തമാശകളും ഇവിടെ സുലഭം.

കേശുവിന്റെ അമ്മയുടെ ഒരു സംഭാഷണത്തിന് ഉചിതമായ പശ്ചാത്തലസംഗീതം കൂടി നൽകിയതോടെ സീരിയൽ കണ്ടു കഴിഞ്ഞ പ്രതീതി ആയിരുന്നു. കഥാപാത്രങ്ങളോട് പ്രേക്ഷകന് യാതൊരു അടുപ്പവും തോന്നാത്തതിനാൽ തന്നെ ഫൈനൽ ആക്ടിൽ വരുന്ന കോൺഫ്ലിക്ടുകൾ ഒന്നും നമ്മെ സ്വാധീനിക്കുന്നില്ല. ഓൾഡ് മോഡലിൽ കെട്ടിപൊക്കിയ ക്ലൈമാക്സ്‌ കൂടി എത്തുന്നതോടെ ശുഭം.

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മോശം തിരക്കഥയിൽ വലിച്ചു നീട്ടി എങ്ങനെ സിനിമയൊരുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. പഴയ ദിലീപിനെ അല്ല ഇവിടെ കാണുന്നത്, പഴയ ബോറൻ തമാശകൾ നിറഞ്ഞൊരു നാദിർഷാ ചിത്രം. കേശുവിന്റെ തട്ടിക്കൂട്ട് ‘ബംബർ’ കഥയോടു കൂടി ഈ വർഷത്തെ മലയാള സിനിമ കാഴ്ചകൾക്ക് വിട…

ജോൺ കുറിഞ്ഞിരപ്പള്ളിയിയുടെ ഏറ്റവും പുതിയ നോവൽ ആറോൺ ഉടൻ വായനക്കാരിലേയ്ക്ക് എന്തും.
നിർവ്വചിക്കാനാവാത്ത ജന്മബന്ധങ്ങളുടെ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ട ഒരു സൗഹൃദത്തിൻറെ കഥയാണ് ആറോൺ.പ്രായമോ സ്വഭാവമോ സാഹചര്യങ്ങളോ അനുകൂലമല്ലാത്ത രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെ സുഹൃത്തുക്കളാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. എവിടെനിന്നോ ഉത്ഭവിച്ചു് വ്യത്യസ്തമായ ഭൂതലങ്ങളിലൂടെ ഒഴുകി ഒന്നായി ചേർന്നൊഴുകുന്ന അരുവികൾ പോലെ ഒരു പ്രതിഭാസം.ചിലപ്പോൾ അവരുടെ മനസ്സുകളുടെ സങ്കീർണ്ണമായ ഉള്ളറകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന നിസ്സഹായതയുടെ ബഹിർസ്പുരണം ആകാം അവരെ തമ്മിൽ അടുപ്പിക്കുന്നത് അനാഥത്വത്തിൻറെ നിസ്സഹായത അനുഭവിക്കുന്നതുവരെ മനസ്സിലാകാൻ വിഷമമാണ് എന്നാണ് പറയപ്പെടുന്നത്.
വ്യത്യസ്തമായ വായനാനുഭവം നൽകി വായനക്കാരെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആറോൺ.

ജോൺ കുറിഞ്ഞിരപ്പള്ളി മലയാളം യുകെയിൽ എഴുതിയ മേമനെകൊല്ലി തുടങ്ങിയ രചനകൾ വൻ ജനപ്രീതി നേടിയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലാദ്യമായി കൊറോണാ വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ബാധിച്ച് യുകെയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു . പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത് . ഒമൈക്രോൺ വ്യാപനം മൂലം കൂടുതൽ വൈറസ് ബാധിതർ ആശുപത്രികളിൽ എത്തിച്ചേരുന്നത് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ഇപ്പോൾ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരുടെ ബൂസ്റ്റർ ഡോസ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് ഒമൈക്രോൺ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുകയില്ലന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ 20 ശതമാനം കേസുകളും ഇപ്പോൾ ഒമൈക്രോൺ വൈറസ് മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് പറഞ്ഞു.

തിങ്കളാഴ്ച 5 ദശലക്ഷത്തിലധികം ജനങ്ങൾ തങ്ങളുടെ ബൂസ്റ്റർ ഡോസിനായി ബുക്കു ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ബൂസ്റ്റർ ഡോസ് ബുക്കിംഗിനായുള്ള എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായി . ഒമൈക്രോൺ ഭീതിയിൽ കൂടുതൽ ആളുകൾ ബൂസ്റ്റർ ഡോസ് ബുക്കിംഗിനായി ശ്രമിച്ചതാണ് തകരാറിന് കാരണമായത്. അതുപോലെതന്നെ ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതിന് തുടർന്ന് കോവിഡ് ടെസ്റ്റിനായുള്ള ലാറ്ററൽ ഫ്ലോ കിറ്റുകളുടെ വിതരണവും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയിൽ കുറവില്ലെന്നും ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതു മൂലം വിതരണത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇന്നലെ 54661 പ്രതിദിന കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 38 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രാജ്യത്തെ 4713 ഒമൈക്രോൺ കേസുകൾ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും പ്രതിദിന അണുബാധയുടെ നിരക്ക് രണ്ടു ലക്ഷമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി കണക്കാക്കുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- 900 ജീവനക്കാരെ ഒരൊറ്റ സൂം കോളിലൂടെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനി സി ഇ ഒ യ് ക്കെതിരെ വിമർശനങ്ങൾ വിവിധ ഭാഗത്തുനിന്നും ഉയർന്നു വരുന്നു. ബെറ്റർ. കോം കമ്പനി സി ഇ ഒ വിശാൽ ഗാർഗ്‌ ആണ് ബുധനാഴ്ച ഈ തീരുമാനം അറിയിച്ചത്. ഈ വീഡിയോ കോളിന്റെ വിവിധ റെക്കോർഡിങ്ങുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ക്രിസ്മസ് അവധിക്കാലത്തിനു മുൻപേയുള്ള ഇത്തരമൊരു തീരുമാനം ജോലിക്കാരെ എല്ലാവരെയും തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് മിനിറ്റിലധികം ഈ കോൾ നീണ്ടുനിന്നില്ല എന്ന് ജീവനക്കാർ വ്യക്തമാക്കി.


കോളിന്റെ തുടക്കത്തിൽ മോശം വാർത്തയുമായാണ് താൻ എത്തിയിരിക്കുന്നതെന്ന് സി ഇ ഒ വ്യക്തമാക്കുന്നുണ്ട്. കമ്പനിയുടെ നിലനിൽപ്പിന് ആവശ്യമായ ഒരു തീരുമാനമാണ് താൻ നടപ്പിലാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം ഉടൻതന്നെ ജീവനക്കാരെ പിരിച്ചു വിടുന്ന തീരുമാനം അറിയിക്കുകയായിരുന്നു. പുറത്തു വരുന്ന മറ്റു റിപ്പോർട്ടുകൾ പ്രകാരം കമ്പനിക്ക് കഴിഞ്ഞ ആഴ്ച 750 മില്യൻ ഡോളർ ധനസഹായം ലഭിച്ചതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച യാതൊരു പരാമർശവും സിഇഒ നടത്തിയില്ല.

തന്റെ ജീവിതത്തിൽ താൻ രണ്ടാം പ്രാവശ്യം ആണ് ഇത്തരമൊരു തീരുമാനം അറിയിക്കുന്നതെന്നും സി ഇ ഒ പറഞ്ഞു. പിരിച്ചുവിടൽ സംബന്ധിച്ച മെയിൽ ഉടൻതന്നെ എല്ലാ ജീവനക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിമർശനങ്ങൾ കമ്പനിക്കെതിരെ ഉയർന്നുവരുന്നുണ്ട്. ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമായിരുന്നു എന്ന് ജീവനക്കാരും വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved