Uncategorized

വെല്ലിങ്ടണ്‍: നഴ്‌സിങ് അഥവാ ആതുരസേവനം ഒരു തൊഴില്‍മാത്രമല്ല, അന്യന്റെ ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വെച്ചുനീട്ടുന്ന സേവനം കൂടിയാണ്. ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത തൊഴില്‍മേഖലയായ നഴ്‌സിങ് രംഗത്ത് ഒരിക്കലും തൊഴിലില്ലായ്മ ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാം. ജീവിതം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യര്‍ക്ക് പരിചരണങ്ങളും ശുശ്രൂഷയും ആവശ്യമാണ്. ഒരുവശത്ത് ജനസംഖ്യയും മനുഷ്യായുസ്സും കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് രോഗങ്ങളെ മറികടക്കാനുള്ള പരീക്ഷണങ്ങളും പരിശ്രമങ്ങളും തുടരുന്നു. അങ്ങനെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസി നേഴ്‌സുമാർ അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത്ഘടനയുടെ നെടും തൂണായി നിലകൊള്ളുന്നു.

വിദേശ നേഴ്‌സിങ് ജോലി മുന്നിൽ കണ്ടാണ് മിക്കവാറും നേഴ്സിങ്ങിന് ചേരുന്നത് തന്നെ . അങ്ങനെ വീണു കിട്ടുന്ന അവസരം മുതലാക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഗൾഫ് മേഖലയിൽ പല തരത്തിലുള്ള സ്വദേശിവൽക്കരണം നടക്കുമ്പോൾ ഇതാ ന്യൂസ്‌ലാൻഡിൽ നഴ്‌സുമാർക്ക് അവസരം വന്നുചേർന്നിരിക്കുന്നത്. മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്‌. ഒന്നില്‍ കൂടുതല്‍ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോറില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയിയിലും, ഒരു രജിസ്‌ട്രേഷന് കൊണ്ട് രണ്ടു രാജ്യങ്ങളിലെ നഴ്‌സിംഗ് രെജിസ്‌ട്രേഷന് ഒറ്റയടിക്ക് നേടാം എന്നുള്ളത് കൊണ്ട് ലോകത്തിലെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഴ്‌സിംഗ്‌ കൗൺസിൽ ആണ് ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സില്‍. ഇവിടെയാണ് പുതിയ പല മാറ്റങ്ങളും വരുന്നത്.

നിലവില്‍ ബാച്‌ലര്‍ നഴ്‌സിങ് ഡിഗ്രി ഉള്ളതും, 2 വർഷം  എക്‌സ്പീരിയന്‍സ് ഉള്ളതും IELTS ( 7 in each section from multiple siting of exams) OET ബി സ്‌കോര്‍ ( in each section from multiple siting of exams) ഉള്ളവർക്ക്  സെപ്റ്റംബർ 30 വരെ നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷിക്കാം. നിലവില്‍ സെപ്റ്റംബർ 30 (Morning 08.30 am NZ time ) വരെ ഇപ്പോള്‍ ഉള്ള രീതി തുടരും.

ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷൻ മാറ്റങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതല്‍ 14 വരെ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ സ്വികരിക്കില്ല. ഒക്ടോബർ 15 മുതല്‍ ന്യുസിലാന്‍ഡ് രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ CGFNS INTERNATIONAL ( അമേരിക്ക ) വഴി വിദേശ നഴ്‌സിംഗ് ഡിഗ്രി സ്റ്റാന്‍ഡേര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലേക്കു അപേക്ഷിക്കുവാന്‍ സാധിക്കു. വിവിധ രാജ്യങ്ങളിലെ നഴ്‌സിങ് രെജിസ്‌ട്രേഷന്, നഴ്‌സിങ് ഡിഗ്രി പഠിച്ച കോളേജില്‍ നിന്നുള്ള ട്രാന്‍സ്‌ക്രിപ്ട്, മാര്‍ക്ക് ലിസ്റ്റ്, എന്നിവ പരിശോധിക്കുന്നത് അമേരിക്കയിലെ CGFNS ഇന്റര്‍നാഷണല്‍ ആണ്. ഇതിനായി 300 US $ അപേക്ഷകര്‍ ഫീ അടക്കണം. ഈ ജോലി നേരത്തെ നഴ്‌സിംഗ് കൗൺസിൽ  ആണ് കൈകാര്യം ചെയ്തിരുന്നത് . ഇത് ഇപ്പോള്‍ അമേരിക്കയിലെ CGFNS INTERNATIONAL ഏജൻസിയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം വിദേശ നഴ്‌സിംഗ് അപേക്ഷകര്‍ നഴ്‌സിംഗ് കൗണ്‍സിലിന് 450 NZ $ പ്രോസസ്സ് ഫീ ആയി അടക്കണം. മാത്രമല്ല ഏകദേശം 500 NZ $ CGFN ന് Credential Evaluation ചെയ്യാന്‍ നല്‍കണം. ന്യൂസ്‌ലാൻഡ് ഡോളറിന്റെ എക്‌സ്‌ചേഞ്ച് റേറ്റ് വ്യതാസം അനുസരിച്ചു ഏകദേശം 1000 ന്യുസിലാന്‍ഡ് ഡോളര്‍ ( non refundable ) ചെലവാക്കേണ്ടി വരുന്നു. നിലവില്‍ ഇത് ആകെ രജിസ്‌ടേഷന്‍ പ്രോസസ്സിനു മുഴുവനായി 650 ന്യൂസിലാൻഡ് ഡോളർ മാത്രമാണ് എന്നറിയുക. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്ക് മാത്രം ഈ മാറ്റങ്ങള്‍ ബാധിക്കില്ല എന്നത് മറക്കാതിരിക്കുക.

യൂകെയിലെയും, അയര്‌ലണ്ടിലും നിലവില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രെജിസ്‌ട്രേഷന് ലഭിക്കാനുള്ള എളുപ്പ വഴിയാണ് ന്യുസിലാന്‍ഡ് നഴ്‌സിങ് രജിസ്‌ട്രേഷന്. പക്ഷെ യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് ബാധകമല്ലെങ്കിലും CGFNS Credential evaluation പരിശോധന September 30 തിന് ശേഷം നിർബന്ധമാണ്. But there is no mandatory clinical competency ( depends on applicant experience).

ഈ മാറ്റങ്ങളില്‍ ഒരു പ്രതീക്ഷയുള്ളതു ജനറല്‍ നഴ്‌സിംഗ് പാസ്സ് ആയ നേഴ്‌സ് മാരുടെ അപേക്ഷയില്‍ ആണ്. 3 വര്‍ഷ ഡിപ്ലോമ CGFNS പരിശോധിച്ച് അമേരിക്കയില്‍ അംഗീകരിക്കുന്നുണ്ട് , അതെ രീതിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്താല്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത് . നിലവില്‍ ഡിപ്ലോമ നഴ്‌സുമാരുടെ എഡ്യൂക്കേഷന്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ ആവശ്യപ്പെടുന്ന എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വരുന്നില്ല

ഒക്ടോബര് 15 മുതല്‍ ആദ്യം CGFN credential evaluation റിപ്പോര്‍ട്ടിന് നു അപേക്ഷ നല്‍കുകയും എത്രയും പെട്ടെന്നു അത് ചെയ്തു റിപ്പോര്‍ട് കിട്ടിയതിനു ശേഷംആണ് ശേഷം മാത്രമാണ് നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷക്കേണ്ടത് . പക്ഷെ CGFN credential evaluation നു അപെക്ഷ നല്‍കുമ്പോള്‍ തന്നെ വേണ്ട ഇംഗ്ലീഷ് ടെസ്റ്റ് റിസള്‍ട്ട് നേടിയിരിക്കണം IELTS TEST SCORE REPORT NUMBER / proof of OET result upload mandatory for processing CGFNS evaluation. IELTS ( 7 എല്ലാ സെക്ഷനിലുമൊ അല്ലെങ്കില്‍ OET B എല്ലാ സെക്ഷനിലുമൊ അപേക്ഷകര്‍ക്ക് കിട്ടിയിരിക്കണം . എന്നാല്‍ പല ടെസ്റ്റില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയില്‍ മാറ്റമില്ല .

ന്യുസിലാന്‍ഡ് നഴ്‌സുമാര്‍ , കൂടിയ വേതനത്തില്‍ ഓസ്‌ട്രേലിയക്കുള്ള കുടിയേറുന്നത് മൂലമുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ആണ് ഈ രീതി മാറ്റാത്തത്, എന്നിരുന്നാലും ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ ക്ലബ് ചെയ്തു , ക്ലിനിക്കല്‍ കോംപീറ്റന്‍സി( ക്യാപ്) ചെയ്യാന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലര്‍ക്കും ക്യാപ് ചെയ്യാന്‍ അനുമതിയുള്ള 80 ശതമാനം കോളേജുകളും ക്യാപ്പിനു അഡ്മിഷന്‍ കൊടുക്കിന്നില്ല , മുന്‍പ് ക്യാപിന് അഡ്മിറ്റ് ചെയ്ത ക്ലബ്ബെഡ് ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ മൂലം ഡിസിഷന്‍ കിട്ടിയ പല നഴ്‌സുമാരും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം കുറവായതു മൂലം ക്യാപ് വീണ്ടു ചെയേണ്ടി വരുന്നതായി നഴ്‌സിങ് കൗണ്‌സിലിനെ പല കോളേജുകളും അറിയിച്ചിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ ക്ലബെഡ് ടെസ്റ്റ് സ്‌കോര്‍, നഴ്‌സിങ് കൌണ്‍സില്‍ സ്വികരിക്കുമെങ്കിലും ഒന്നോ രണ്ടോ കോളേജുകള്‍ മാത്രമേ ക്യാപ് ചെയ്യാന്‍ അത്തരം ഇംഗ്ലീഷ് ടെസ്റ്റ് സ്കോർ ഉള്ള അപേക്ഷകരെ സ്വികരിക്കുകയുള്ളു. നിലവില്‍ ഏകദേശം രണ്ടായിരത്തോളം വിദേശ നഴ്‌സുമാര്‍ ക്യാപ് ഡിസിഷന്‍ കിട്ടിയിട്ടും , ക്യാപ് പ്രോഗ്രാം ചെയ്യാന്‍ സീറ്റിനായി നെട്ടോട്ടം ഓടുകയാണ് . പല കോളേജുകളിലും അപേക്ഷകര്‍ ന്യുസിലാണ്ടില്‍ എന്തെങ്കിലും വിസയില്‍ ഉണ്ടെങ്കില്‍ സീറ്റ് കൊടുക്കും , ചില കോളേജുകള്‍ അപേക്ഷകര്‍ ന്യുസിലാണ്ടില്‍ വർക്ക് വിസയില്‍ ഉണ്ടെകില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ചില കോളേജുകളില്‍ ക്യാപ് ചെയ്യാനുള്ള അപേക്ഷകള്‍ കൂടിയതോടെ, ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ അപേക്ഷ സ്വീകരിക്കില്ല എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ കോളേജില്‍ 2020 സെപ്റ്റംബറിലേക്കു മാത്രമാണ് ഇപ്പോള്‍ അപേക്ഷ സ്വികരിക്കുന്നത്. ചിലപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ആണ് അപേക്ഷ എന്നാണ് അറിയിക്കുന്നത്. ക്യാപ് ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലരും വീണ്ടുംഇംഗ്ലീഷ് ടെസ്റ്റ് എഴുതി ഒറ്റ സിറ്റിങ്ങില്‍ തന്നെ വേണ്ട ഇംഗിഷ് ടെസ്റ്റ് സ്‌കോര്‍ നേടി ക്യാപ് അഡ്മിഷന്‍ വേഗത്തില്‍ കിട്ടാന്‍ ശ്രമിക്കുണ്ട്. ക്ലബ്ബെഡ് ടെസ്റ്റ് സ്‌കോര്‍ ഭാവിയില്‍ ക്യാപ് പ്രോഗ്രാം നല്‍കുന്ന കോളേജുകളുടെ അഭിപ്രായം മൂലം ഉടനെ മാറ്റാനും സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Common questions about this change
1. I am registered in Autsralia, does this apply to me?
No, this process does not apply to nurses registered in Autsralia.

2. Where can I find information about the CGFNS application process?
You will find information about the CGFNS application process on both the
Nursing Council (NCNZ) and CGFNS websites from 15 October 2019.

3. How much is it going to cost?
The CGFNS Credentials Verification Service fee is US$300, the NCNZ application
and assessment fee is NZ$485.

4. Where do I apply?
From 15 October 2019 applicants should apply to CGFNS to have their
documents verified and authenticated. Details about the CGFNS application
process will be available on both the Nursing Council (NCNZ) and CGFNS
websites from 15 October 2019. Once this step is complete, applicants will be
notified that they are able to apply to the Nursing Council for assessment of
registration.

5. Can I apply directly to NCNZ?
If you are currently registered in Australia with AHPRA, you can apply directly to
NCNZ through the TTMR process. All other internationally qualified applicants
must first apply through CGFNS.

6. How will this impact my future application?
The requirements for registration in NZ will stay the same. We hope that this
change of process will result in quicker assessments and decisions (once all
required documents have been received).

7. Why is the current application process closing?
We are closing the application process from 30 September to 14 October 2019,
to allow a smooth transition to a new process.

8. When can I apply?
From 15 October 2019 (NZST), 14 October 2019 (US EDT).

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.nursingcouncil.org.nz/NCNZ/News-section/news-item/2019/9/Registration-for-IQNs-will-require-two-steps-from-15%20October.aspx

സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ ഇൽഫോഡ് റെഡ് ബ്രിഡ്ജ് ടൗൺഹാളിൽ വച്ച് ആരംഭിച്ച കേരളീയം ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൻറെ ബഹുമാന്യനായ മേയർ കൗൺസിലർ ടോം ആദിത്യ ഉദ്ഘാടനം നിർവഹിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി സുഭാഷ് ഡേവിഡ് മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രസിഡൻറ് റവ.ഡീക്കൻ ജോയ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ മിസ്റ്റർ ഫിലിപ്പ് അബ്രഹാം, ഡബ്ലിയു എം എഫ് യു കെ ചാപ്റ്റർ കോർഡിനേറ്റർ ബിജു മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ ട്രഷറർ ശ്രീ ആൻറണി മാത്യു ഏവർക്കും സ്വാഗതം പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർമാർ വേദിയിൽ സന്നിഹിതരായിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ അനുഗ്രഹീത കലാകാരന്മാരുടെയും കലാകാരികളുടെയും അതിഗംഭീരമായ കലാപ്രകടനങ്ങൾ സദസ്സിലുണ്ടായിരുന്ന വേൾഡ് മലയാളി ഫെഡറേഷൻ അനുഭാവികളെ അത്യധികം ആകർഷിച്ചു. ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതുമായ അനേകം കലാപരിപാടികളാണ് അരങ്ങേറിയത്. യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തരം എന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു എല്ലാ കലാപ്രകടനങ്ങളും. ഇടവേളകളും തടസ്സങ്ങളും ഇല്ലാതെ നടത്തപ്പെട്ട പ്രോഗ്രാമിൽ കാണികൾ ആരംഭം മുതൽ അവസാനം വരെ ശ്വാസമടക്കിപ്പിടിച്ചാണ് ആസ്വദിച്ചത്. ശ്രുതിമധുരമായ ഗാനങ്ങളും വശ്യതയാർന്ന നൃത്തവും ഒപ്പനയും ക്ലാസിക്കൽ നൃത്ത ശില്പങ്ങളും എന്നുവേണ്ട കലാരൂപങ്ങൾ സ്റ്റേജിൽ മിന്നി മറഞ്ഞപ്പോൾ കാണികൾ ഒന്നടങ്കം നിറഞ്ഞ ആസ്വാദനത്തിന്റെ ലഹരിയിലായിരുന്നു.

121 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആദ്യത്തെ പരിപാടിയാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ഇതിനോടകം തന്നെ തങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധനേടിക്കഴിഞ്ഞു.

ഒരുമയോടും സ്നേഹത്തോടും സ്വാർത്ഥതാല്പര്യങ്ങൾ ഇല്ലാതെയും ലാഭേച്ഛ ഇല്ലാതെയും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും വേൾഡ് മലയാളി ഫെഡറേഷനിലേക്ക് കടന്നു വരാം എന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായ മിസ്സ് അഞ്ജലി സാമുവലാണ് പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്തത്. പ്രോഗ്രാമുകളുടെ അവതാരകരായി എത്തിയ സീനയും ജെയും മികച്ച നിലവാരം പുലർത്തി. മലയാളം മിഷനുമായി സഹകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് തുടക്കമിട്ടിരുന്നു. ഇതിൻറെ ഭാഗമായി യുകെയിലും പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വേണ്ട സഹായങ്ങൾ എല്ലാം നൽകുമെന്ന് എന്ന് ഗ്ലോബൽ സെക്രട്ടറി സുഭാഷ് ഡേവിഡ് അറിയിച്ചു. ഡബ്ള്യു എം എഫ് യുകേ ചാപ്റ്റർ പി ആർ ഓ ജോൺ മുളയങ്കൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

ഡബ്ള്യു എം എഫ് യുകേ ചാപ്റ്ററിന്റെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരളീയം ഇത്ര ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചത്.

രാത്രി ഒമ്പതരയോടെ പ്രൗഢഗംഭീരമായ കേരളീയത്തിനു തിരശീലവീണു. കേരളീയത്തിന്റെ വീഡിയോ ഹൈലൈറ്റ്സ് ഈ ലിങ്കിൽ ലഭ്യമാണ്.

ലിവര്‍പൂള്‍: കഴിഞ്ഞ 15ാം തിയതി ലിവര്‍പൂള്‍ വിരാളില്‍ ഒരുകൂട്ടം വോളിബോള്‍ പ്രേമികളുടെ നേതൃത്തത്തില്‍ വിരാളിലെ വുഡ് ചര്‍ച്ച ഹൈ സ്പോര്‍ട്ട്സ് കംബ്ലെക്സില്‍ നടന്ന വോളിബോള്‍ മല്‍സരം മലയാളി സമൂഹത്തിനുതന്നെ വലിയ അഭിമാനമായി മാറി .
പരിപാടി ഉത്ഘാടം ചെയ്ത വിരാള്‍ മേയര്‍ ടോണി സ്മിത്ത് മലയാളി സമൂഹത്തിന്റെ കായിക പ്രേമത്തെ അഭിനധിച്ചുകൊണ്ട് സംസാരിച്ചു ഇത്തരം കായിക ,കല, പ്രവര്‍ത്തനങ്ങള്‍ക്ക് കൌണ്‍സിലിന്റെ എല്ലാ പിന്തുണയും മേയര്‍ അറിയിക്കുകയും ചെയ്തു മേയറോടോപ്പം ഭാരൃയും കൌണ്‍സിലര്‍ ടോണി നോബറിയും സന്നിഹിതരായിരുന്നു .
ആശംസകള്‍ അറിയിച്ചുകൊണ്ട്‌ ആന്‍റോ ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രെറ്ററി എല്‍ദോ സണ്ണി എന്നിവര്‍ സംസാരിച്ചു .

കേരള കള്‍ച്ചറല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്തത്തിലാണ് വോളിബോള്‍ മത്സരം അരങ്ങേറിയത് ആറു ടീംമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഐര്‍ലന്‍ഡില്‍ എത്തിയ മുന്‍ ഇന്ത്യന്‍ ആര്‍മിയുടെ കളികാരന്‍ പ്രിന്‍സ് നേതൃത്വം കൊടുത്ത ടീം ഒന്നാം സമ്മാനം നേടി ,രണ്ടാം സമ്മാനം കേയിംബ്രിഡ്‌ജില്‍ നിന്നും ടെന്നി നേതൃത്വം കൊടുത്ത ടീം നേടിയപ്പോള്‍ മൂന്നാം സമ്മാനം സാബു ജോണ്‍ നേതൃത്വം കൊടുത്ത ലിവര്‍പൂള്‍ ടീം നേടി .

ബെസ്റ്റ് ഓഫെന്‍ഡറായി പ്രിന്‍സിനെയും ,കാണികളുടെ ഇഷ്ട്ടതാരമായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള ബിജുവും ,ബെസ്റ്റ് ഡിഫന്‍ന്ററായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള കിരണേയും തിരഞ്ഞെടുത്തു .

പരിപാടിയിലെ എടുത്തു പറയേണ്ട മറ്റൊരു കാരൃംഎന്നത് കുട്ടികളുടെ നേതൃത്തത്തില്‍ നടത്തിയ ഒരു ചെറിയ കടയില്‍ നിന്നും അവര്‍ക്ക് ലഭിച്ച 150 പൗണ്ട് അവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ക്കു നല്‍കി എന്നതാണ്.


കുട്ടികളുടെ ഈ ശ്രമത്തിനു നേതൃത്വം കൊടുത്തത് ഇമ്മാനുവല്‍ എന്ന വിദ്യാര്‍ഥിയാണ് .
പരിപാടികളുടെ നടത്തിപ്പിനായി ഒട്ടേറെപ്പേര്‍ സഹായിച്ചിരുന്നു അവര്‍ക്കെല്ലാം സഘാടകരായ ജോഷി ജോസഫ്‌ ,സാബു ജോണ്‍ എന്നിവര്‍ നന്ദി അറിയിച്ചു വരും വര്‍ഷങ്ങളില്‍ പൂര്‍വാധികം ഭംഗിയായി കായിക ,കല .മത്സരങ്ങള്‍ മലയാളി സമൂഹത്തിനുവേണ്ടി സംഘടിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു .


ജാതി മത ,വിതൃാസങ്ങള്‍ മറന്നു മനുഷൃനെ ഒന്നിപ്പിക്കുന്ന ഒന്നാണ് സ്പോര്‍ട്സ് ഇത്തരം കല ,കായിക ,പരിപാടിയിലൂടെ മാനുഷൃസ്നേഹവും സാമൂഹിക ഐകൃവും ഊട്ടിഉറപ്പിക്കുക എന്നതാണ് ഉദേശിക്കുന്നതെന്നു ജോഷിയും സാബുവും പറഞ്ഞു .
പരിപാടികളുടെ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫില്‍ ടിക്കെറ്റ് മത്സരത്തില്‍ ഷിനു ,എല്‍സി ,തൊമ്മന്‍ എന്നിവര്‍ സമ്മാനം നേടി
ടോം ജോസ് തടിയംപാട്

സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ സ്റ്റോക്ക്   ഓൺ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികൾ ആവേശപൂർവ്വം നെഞ്ചിലേറ്റി. 700 ലധികം പേർ പങ്കെടുത്ത ഓണാഘോഷം, കേരളീയ സംസ്കാരം വിളിച്ചോതുന്ന നൃത്ത വിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓൺ ട്രന്റിലെ ഓണം വർണ്ണോജ്ജ്വലമായി.

മനസിൽ നിറയെ ആഹ്ലാദവും എന്നും ഓർത്തുവെക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10 മണിക്ക് ശ്രീമതി. മിനി ബാബുവിന്റേയും ശ്രീ. ജോബ് കറുകപറമ്പിലിന്റേയും ശ്രീ. ഷൈജു ജേക്കബിന്റേയും നേതൃത്വത്തിൽ പൂക്കളമിട്ട് ആരംഭിച്ചു. ശേഷം നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ശ്രീമതി. ചന്ദ്രിക ഗൗരിയമ്മയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന യോഗത്തിൽ സെക്രട്ടറി ശ്രീ. സോക്രട്ടീസ് സ്വാഗതം പറയുകയും, മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ റിട്ട: ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ. വർഗ്ഗീസ് പുതുശേരി അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു.ജോ.ട്രഷറർ ശ്രീമതി. സോഫി നൈജോ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ട്രഷറർ ശ്രീ. ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റർ ശ്രീ. ബിജു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

പൊതു സമ്മേളനത്തിനു ശേഷം സ്പോർട്സ് കൺവീനർ അനിൽ പുതുശേരിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷന്മാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷത്തിന് ഇരട്ടി മധുരമേകി.

അതേസമയം തന്നെ ഫുഡ് ഓർഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീ. ജോസ് വർഗ്ഗീസിന്റെയും, ശ്രീ. സാബു അബ്രഹമിന്റെയും നേതൃത്വത്തിൽ ചിന്നാസ് കേറ്ററിംഗ് ഒരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂർണ്ണ സംതൃപ്തി ഏവർക്കും കൈവന്നു. തുടർന്ന് പ്രോഗ്രാം കോ-ഓഡിനേറ്റർമായ ശ്രീ. ബിനോയ് ചാക്കോയുടെയും ശ്രീ. റിന്റോ റോക്കിയുടെയും നേതൃത്വത്തിൽ കേരള ക്ലാസ്സിക്കൽ ഫ്യൂഷൻ നൃത്ത വിരുന്നിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികൾ ആരംഭിച്ചു.

ശ്രീമതി. ദർശിക രാജശേഖരത്തിന്റെയും കലാഭവൻ നൈസിന്റെയും ശിക്ഷണത്തിൽ കെ.സി.എ അക്കദമിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. ശ്രീ. സജി ജോസഫ് ചക്കാലയിൽ മഹാബലിയായി വേഷമിട്ടു.പി.ആർ.ഒ. ശ്രീ. സുദീപ് അബ്രാഹം, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ജോസ് ആന്റണി, ശ്രീ. സജി മത്തായി, ശ്രീ. റെജി ജോർജ്ജ്, ശ്രീ. രാജീവ് വാവ എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.

കേരളാ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യൂ ഇയർ ആഘോഷം ജനുവരി 4ന് നടക്കും.

കൊല്ലം: വോക്കിങ് കാരുണ്യയുടെ എഴുപത്തിഅഞ്ചാമത്‌ സഹായമായ അൻപതിനായിരം രൂപ ക്യാൻസർ രോഗിയായ ശില്പക്ക് വോക്കിങ് കാരുണ്യ ട്രസ്റ്റീ ശശികുമാർ പിള്ള കൈമാറി. ശില്പ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ ആയിരുന്നതിനാൽ ശിൽപയുടെ ഇളയച്ഛനാണ്‌ ചെക്ക് സ്വീകരിച്ചത്. കൊട്ടാരക്കരയിൽ മുട്ടറയിൽ താമസിക്കുന്ന മാവേലിക്കോണത് വീട്ടിൽ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവർഷം മുൻപുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടർന്നാണ് ശിൽപയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത്. നിരവധി ചികിത്സകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ശിൽപയ്ക്ക് ബ്ലഡ് കാൻസർ എന്ന മഹാരോഗമാണെന്നു അറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ ജയകുമാറും കുടുംബവും വലിയൊരു കാക്കെണിയിൽ എത്തിയിരുന്നു. ഒന്നര വർഷത്തോളമായി പലരുടെയും സഹായത്തോടെ തിരുവനന്തപുരം ആർസിസി യിൽ ആയിരുന്നു ചികിത്സകൾ നടത്തിയിരുന്നത്.

മജ്ജ മാറ്റിവയ്ക്കൽ ശസ്‌ത്രക്രീയ ചെയ്താൽ മാത്രമേ ശിൽപയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയു എന്നാണ് ഡോക്‌ടർമാരുടെ നിഗമനം. അതിനായി ശിൽപയെ ഇപ്പോൾ വെല്ലൂർ കാൻസർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചകിത്സക്ക് ഏകദേശം അൻപതുലക്ഷത്തിൽ കൂടുതൽ ചെലവ് വരും എന്നാണ് ഹോസ്പിറ്റലിൽ നിന്നും പറയുന്നത്. കൂലിപ്പണിയും പശു വളർത്തലുമായി കഴിയുന്ന ജയകുമാറിനും കുടുംബത്തിനും അവരുടെ മകളുടെ ജീവൻ പിടിച്ചു നിറുത്താൻ നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായം തേടുകയല്ലാതെ വേറെ മാർഗമില്ല. ശില്പ നല്ല ഒരു ഫുഡ്‌ബോൾ താരവും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥിയുമാണ്. ഈ മകൾക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

സ്റ്റോക്ക് ഓൺ ട്രെന്റ്: ഓരോ മലയാളിയ്ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍, വേര്‍പാടിന്റെയും ഒറ്റപെടലിന്റെയും വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പമിരുന്ന് പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത് വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ് ഓണക്കാലം. യൂറോപ്പിലെ പ്രവാസികളെ സംബന്ധിച്ചു പല പ്രായോഗിക ബുദ്ധിമുട്ടുകളും ഓണദിനങ്ങളിലുള്ള ഇത്തരം ഒത്തുചേരലിന് തടസം സൃഷ്ടിക്കുമെങ്കിലും തന്റെ ഓർമ്മകളെ മക്കളുമായി പങ്കിടുവാൻ കിട്ടുന്ന അവസരം പ്രവാസി മലയാളികൾ നഷ്ടപ്പെടുത്താറില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ ബ്രാഡ്‍വെൽ കമ്മ്യൂണിറ്റി ഹാളിൽ കണ്ടത്..

മലയാളി തനിമ തൊട്ടുണർത്തി… സ്റ്റോക്ക് മലയാളികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂക്കളം തീർത്ത ഓണാഘോഷം.. പ്രെസ്റ്റണിൽ നിന്നുള്ള ജുമോനോപ്പം  സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയിൽ ഒരു കയ്യൊപ്പ് പതിഞ്ഞപ്പോൾ നാവില് രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഒരുക്കിയത് അവർണ്ണനീയമായ ആഘോഷപരിപാടികൾ..

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ ഓർമ്മയിൽ നിന്നും പൊടിതട്ടിയെടുത്തപ്പോൾ ഇന്നലെ സ്റ്റോക്ക് ഓൺ റെന്റിലെ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്റ്റോക്ക് മലയാളികൾ ഒഴുകിയെത്തി… രാവിലെ പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കം… എല്ലാവര്ക്കും പങ്കെടുക്കാൻ ഉതകും വിധം പലതരം മത്സരങ്ങൾ.. മത്സരങ്ങൾക്ക് വിടനൽകി ഓണസദ്യയിലേക്ക്.. മറ്റൊരു ഹാളിൽ രുചിയേറും ഓണസദ്യ.. അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ സ്റ്റോക്ക് അമ്മമാർ ഒരുക്കിയത് രുചിയേറും ഓണസദ്യ…  കഴിച്ചത് നൂറുകണക്കിന് മലയാളികൾ …

ഓണപ്പരിപാടികളുടെ  നാന്ദി കുറിച്ച് തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്ന വിശ്വാസം തെറ്റിക്കാതെ താളമേളങ്ങളുടെയും മുത്തുക്കുടകളും പുലികളിയുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മാവേലിയുടെ ആഗമനം.. 

അതിമനോഹരമായ വെൽക്കം ഡാൻസുമായി എസ് എം എ യുടെ ഡാൻസ് സ്‌കൂളിലെ കുട്ടികൾ സ്റ്റേജിൽ എത്തിയപ്പോൾ കണ്ടത് ഇന്നുവരെ സ്റ്റോക്ക് മലയാളികൾ കാണാത്ത അവിസ്മരണീയ പ്രകടനം… കേരള നാട്ടിലെ  കൊടികുത്തിയ തിരുവാതിരക്കാരെ തോൽപ്പിക്കുന്ന കൃത്യതയോടെ എസ് എം എ യുടെ നെടുംതൂണുകളായ പെൺകുട്ടികളുടെ മാസ്മരിക പെർഫോമൻസ്….  തുടർന്ന് എസ് എം എ പ്രസിഡണ്ട് വിജി കെ പി അധ്യക്ഷനായി സാംസ്ക്കാരിക സമ്മേളനം…. വിശിഷ്ടതിഥിയായി യുക്മ നാഷണൽ പ്രെഡിഡന്റ് മനോജ് കുമാർ പിള്ള… ഏവർക്കും സ്വാഗതമോതി എസ് എം എ യുടെ സെക്രട്ടറി സിനി ആൻറ്റോ.. വേദിയിൽ ട്രെഷറർ റ്റിജു, വൈസ് പ്രസിഡന്റ് അഭിനേഷ്, ഈ വർഷത്തെ മാവേലിയും, ജോയിന്റ് സെക്രട്ടറിയും ആയ വർഗീസ്, ആർട്സ് കോഡിനേറ്റർ ഷാജിൽ, ബിജു, കൺവീനർമ്മരായ സിറിൽ, ജിജോ, തങ്കച്ചൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

പിന്നീട് യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ഓണാഘോഷപരിപാടികളുടെ ഔദ്യോഗികമായ ഉത്ഘാടനം നിർവഹിച്ചപ്പോൾ   ആശംസകളുമായി ഓണാഘോഷപരിപാടിയുടെ കൺവീനർമാരിൽ നിന്ന് സിറിൽ മാഞ്ഞൂരാൻ.. എസ് എം എ യുടെ ട്രെഷറർ റ്റിജുവിന്റെ  നന്ദിപ്രകാശനത്തോടെ സാംസ്ക്കാരിക സമ്മേളനത്തിന് തിരശീല വീണു.. 

പാട്ടുകളും സിനിമാറ്റിക് ഡാൻസുകളും കൊണ്ട് കളം നിറഞ്ഞപ്പോൾ താളമേളങ്ങളുടെ പെരുമ്പറ മുഴക്കിയത് നാട്ടിൽ ഇന്നും എത്തിയ സ്റ്റേജ് ഷോ ക്കാരുടെ  .. പത്തുപേരുടെ ടീമുമായി ഇറങ്ങിയ അവർ അതിമനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്കായി കാഴ്ചവെച്ചത്. ഡാൻസ് സ്കൂളിലെ കൊച്ചുകുട്ടികൾ ഡാൻസുമായി സ്റ്റേജിൽ എത്തിയപ്പോൾ ആ കുരുന്നുകളെ കരഘോഷത്തോടെ പ്രോത്സാഹിപ്പിക്കാൻ ആരും മറന്നില്ല എന്നത് ഓർമ്മയിൽ തെളിഞ്ഞു നിൽക്കും എന്നത് ഒരു പരമ സത്യം..

ക്ലാസിക്കൽ ഡാൻസുകളും, ഫ്യൂഷനുകളും പാട്ടുകളും ഒക്കെയായി കളം മുറുകിയപ്പോൾ,  എത്തി കുള്ളൻ ഡാൻസുമായി സകലകലാ വല്ലഭൻ അജി മംഗലത്തും എബിൻ ബേബിയും.. കാത് കൂർപ്പിച്ചു കണ്ടിരുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി താളം തെറ്റാതെ ഒരു ക്ലാസിക് പെർഫോമൻസ് എന്നുപറഞ്ഞാൽ അൽപം കുറഞ്ഞു പോയി എന്ന് തോന്നിപ്പോകുന്ന പ്രകടനം… ആഘോഷം ഇടമുറിയാതെ മുന്നേറിയപ്പോൾ സമയം കടന്നുപോയത് പലരും അറിയാതെപോയി.. ഓണസദ്യകൊണ്ട് തീർന്നു എന്ന് കരുതിയവരുടെ പ്രതീക്ഷകളെ മാറ്റിമറിച്ചു ചായയും ചെറു കടിയുമായി വീണ്ടും..

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ മാറ്റിവച്ച്, തിരക്കിന്റെ ഈ ആധുനികകാലത്ത് മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാവും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം മറ്റൊരു ഓണപ്പുലരിക്കായി കാത്തിരിക്കാം എന്ന് പറഞ്ഞു എട്ടര മണിയോടെ പരിപാടികൾക്ക് തിരശീല വീണു.

ലിവർപൂൾ മലയാളി സമൂഹം ഓണം ഉണ്ടപ്പോൾ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷൻ സെന്ററായ ആശാഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി ലിവർപൂൾ മലയാളി അസോസിയേഷൻ ഒരുക്കിയ ഓണം കെങ്കേമമായി

കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്‌റ്റോൺ ടൗൺ ഹാളിൽമതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംബിരമായി .. .
കല ,കായിക മത്സരങ്ങള്‍കൊണ്ടും ജനകീയ പങ്കാളിത്വം കൊണ്ടും മികച്ചതായിരുന്നു ലിമയുടെ ഓണമെന്നു ആരും സമ്മതിക്കും .രാവിലെ കുട്ടികളുടെ മത്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടി ,പിന്നിട് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വഴിമാറി..

12 മണിക്ക് ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസന്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട്‌ കല പരിപാടികള്‍ തുടക്കമിട്ടു . .പരിപാടിക്ക് സ്വാഗതമേകികൊണ്ട് ജോയിന്റ് സെക്രെട്ടെറി ബിജു ജോര്‍ജ് സംസാരിച്ചു ,ഓണസന്ദേശം ആന്‍റോ ജോസ് നല്‍കി ,

അവധരിപ്പിക്കപ്പെട്ട എല്ലാ കലാപരിപാടികളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു .ഫസക്കെര്‍ലി വനിതകള്‍ അവധരിപ്പിച്ച ഡാന്‍സ് എല്ലാവരുടെയും കൈയടിനേടി.
GCSC, A ലെവല്‍ പരികഷകളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു ,യുക്മ വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയ ലിവര്‍പൂള്‍ ടീമിനു ഉപഹാരം നല്‍കി ലിമ പ്രസിഡണ്ട്‌ ഇ ജെ കുരൃാക്കോസ് ആദരിച്ചു ,

പരിപാടികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്‌ ട്രഷര്‍ ബിനു വര്‍ക്കി സംസാരിച്ചു .പങ്കെടുത്ത എല്ലാവര്‍ക്കും വളരെ സന്തോഷകരമായ ഒരു ദിനം ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലിമ സെക്രെട്ടറി എല്‍ദോസ് സണ്ണി പറഞ്ഞു.

 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി വയനാടിനു അനുവദിച്ചിരുന്ന 125000 രൂപ എട്ടു പേര്‍ക്കായി സാമൂഹിക ,മത നേതാക്കളുടെ സാനൃതൃത്തില്‍ വീതിച്ചു നല്‍കി ,അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി 50000 രൂപ .നാലുവര്‍ഷമായി തളര്‍ന്നു കിടക്കുന്ന ബാബു 25000 രൂപ .വേലായുധന്‍ 10000 രൂപ . വെങ്കിടേഷ് 10000 രൂപ .യേശു ഉണ്ണികൃഷ്ണന്‍ 7000 രൂപ. ഉഷ ബാബു 8000 രൂപ. പ്രീജ 5000 രൂപ .പ്രിജിഷ് സന്തോഷ്കുമാര്‍ 1000 രൂപ എന്നിങ്ങനെയാണ് 1250000 രൂപയുടെ സഹായം വീതിച്ചു നല്‍കിയത് ഇവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ (വയനാട് സജി )യാണ്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ തുകകള്‍ വിതരണം ചെയ്തിരുന്നു അതിന്റെ വാര്‍ത്തയും പ്രസിധികരിച്ചിരുന്നു .

കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു ബഹുമാനപ്പെട്ട പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിങ്ങമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാരൃപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍‌ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു
ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കൃാന്‍സര്‍ രോഗിയായ തടിയംമ്പാട്് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇന്നലെ കൈമാറി .
പ്രളയവുമായി ബന്ധപ്പെട്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ സഹായം ഇതുവരെ ആവശൃപ്പെട്ട എല്ലാവര്ക്കും ചെറുതെങ്കിലും സഹായം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട് .ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങളെ സഹായിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ ,സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .

.
ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ അംഗികാരമായി ഞങള്‍ ഇതിനെ കാണുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.,
ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്
ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംമ്പാട്

ബിജു മാത്യു

മിഡ്‌ലാണ്ട്സിലെ മുന്‍നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന
ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാമ്പ്ടനിലെ UKKCA ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ
നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.

റമ്മി ,ലേലം (28) എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.28 കളിയിൽ ഒരു ടീമിൽ 3 പേര് ഉണ്ടായിരിക്കും
എല്ലാ ടീമിനും മിനിമം രണ്ട് കളിയെങ്കിലുംഗ്രൂപ്പ് സ്റ്റേജിൽ ഉണ്ടായിരിക്കും .ഗ്രൂപ്പ് ,നോക്ക് ഔട്ട്‌ സ്റ്റേജുകള്‍ വഴിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത്
മത്സരങ്ങള്‍ സംബന്ധിച്ച വിശദമായ നിയമാവലി രെജിസ്ട്രേഷന്‍ ചെയ്യുന്ന ടീമുകള്‍ക്ക് നല്‍കുന്നതായിരിക്കും.

ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ആണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.28 കളിക്ക് ഒന്നാം സമ്മാനം £301, രണ്ടാം സമ്മാനം £201, മൂന്നാം സമ്മാനം £101
റമ്മി കളിക്ക് ഒന്നാം സമ്മാനം £201, രണ്ടാം സമ്മാനം £151, മൂന്നാം സമ്മാനം £101.

രെജിസ്ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി 13/10/2019 ആണ്. 28 കളിക്കാൻ ഒരു ടീമിന്റെ (3 പേർ ) രെജിസ്ട്രേഷന്‍ ഫീസ് £30 ആണ്
റമ്മി കളിക്കാൻ ഒരു വ്യക്തിയുടെ രെജിസ്ട്രേഷന്‍ ഫീസ് £10 ആണ് .രെജിസ്ട്രേഷൻ നടത്തുവാൻ MIKCA യുടെ താഴെ തന്നിരിക്കുന്നബാങ്ക് അക്കൗണ്ടിലേക്കു ഫീസ് ട്രാന്‍സ്ഫര്‍ ചെയ്യുക.

Name of Account Holder – MIKCA,
Account Number 52193248
Sort Code 40 45 19

രെജിസ്ട്രേഷൻ ഫീസ്‌ ഓൺലൈൻ ചെയ്യുമ്പോൾ ടീം ക്യാപ്റ്റന്റെ പേരും സ്ഥല പേരും റഫറൻസ് ആയി വയ്ക്കുകയും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ വിളിച്ചോ മെസേജ് അയച്ചോ അറിയിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

സന്തോഷ്‌ തോമസ്‌ : മൈക്ക പ്രസിഡന്‍റ് :07545 895816
അജീസ് കുര്യന്‍ : മൈക്ക സെക്രട്ടറി : 07913 338511
സിനു തോമസ് : മൈക്ക ട്രഷറര്‍ : 07859017997
ബിജു മാത്യു 07903757122
ബൈജു തോമസ് 07825642000

യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് ചീടുകളി മത്സരത്തിന്റെ മെഗാ സ്പോണ്‍സേഴ്സ് .മറ്റു സ്പോണ്‍സര്‍മാര്‍ ജോണ്‍ മുളയങ്കല്‍ ,കോട്ടയം ജോയി ,വാൽസാൽ ലേലം ലീഗ് ,ബിജു വൂസ്റ്റര്‍ എന്നിവരാണ്.

മത്സര വേദിയുടെ വിലാസം

UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW.

ഷാജി കൊച്ചാദംപള്ളി

വാർവിക്:- വാർവിക് ആൻഡ് ലെമിങ്ങ്ടൻ (വാൾമ) യുടെ ഓണാഘോഷ പരിപാടികൾ “ഓണസല്ലാപം 2019 ” നാളെ ശനിയാഴ്ച (21/9/19) യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. വാൾമ പ്രസിഡൻറ് ലൂയിസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ മുഖ്യാതിഥിയായിരിക്കും. വാൾമ സെക്രട്ടറി ഷാജി കൊച്ചാദംപള്ളി ചടങ്ങിന് സ്വാഗതം ആശംസിക്കും. പൊന്നും ചിങ്ങമാസത്തിലെ പൊന്നോണം, വാർവിക്ക് ആൻഡ് ലെമിങ്ങ്ടൻ മലയാളി അസ്സോസിയേഷൻ – വാൾമ യുടെ രണ്ടാമത്തെ ഓണാഘോഷമാണ് നാളെ ശനിയാഴ്ച നടക്കുന്നത്.

വാർവിക് റെയ്സ് കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10.30 am ആരംഭിച്ച് വിവിധ കായിക കലാരിപാടികളോടെ മലയാള സുന്ദരിമാരുടെ ചേലൊത്ത ചടുല നടന മനോഹരമായ തിരുവാതിര കളിയും, കുട്ടനാടിന്റെ കരുത്തുറ്റ നായകൻ ശ്രീ.സണ്ണിയുടെയും സാംസ്ക്കാരിക നഗരിയായ കോട്ടയത്തിനോടു ചേർന്നു കിടക്കുന്ന മള്ളുശ്ശേരിയുടെ വിരപുത്രൻ ശ്രീ.സജിയുടെയും നേതൃത്വത്തിൽ, അങ്കകലി പൂണ്ട പടവീരന്മാർ പരസ്പരം കൊമ്പു കോർക്കുന്ന വടം വലിയും, അഗനമാരുടെ റാംബോ വാൽക്കും വാൾമയുടെ “ഓണസല്ലാപം – 2019 ” ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നു. ഓണാഘോഷത്തിനു നിലവിളക്കു തെളിച്ച് ഓണത്തപ്പനെ വരവേൽക്കാൻ യുക്മ ജനറൽ സെക്രട്ടറി ശ്രീ അലക്സ് വർഗീസും, ഓണാശംസകൾ അറിയിക്കാൻ യുക്മ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോയും അതിഥികളായി എത്തിച്ചേരുന്നു. വിഭവ സമൃദ്ധമായ തിരുവോണ സദ്യക്കു ശേഷം കലാപ്രതിഭകളായ കുട്ടികളുടെയും മുതിർന്നവരുടെയും പുതുമയാർന്ന വിവിധ കലാവിരുന്നുകൾ ഏവർക്കും പുത്തൻ അനുഭവായിരിക്കും. കലാപരിപാടികൾക്ക് ശേഷം വാൾമയുടെ പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണത്തിനു ശേഷം ഓണ സല്ലാപം 2019 നു തിരശീല വീഴും. വാൾമയുടെ ഓണാഘോഷങ്ങൾക്ക് അണിയറ ശില്പികളായ ഇവന്റ് കോർഡിനേറ്റർ രേവതി അഭിഷേകും, കൾച്ചറൽ കോർഡിനേറ്റർമാരായ അനു കുരുവിളയും, റോഷിനി നിഷാന്തും വാൾമയുടെ ഓണസല്ലാപം 2019 – വാർവിക്കിലെയും ലെമിഗ് ടണിലെയും മലയാളികൾക്ക് ഒരു പുത്തൻ അനുഭവമാക്കിമാറ്റാൻ അശ്രാന്ത പരിശ്രമത്തിലാണ്. 2018 ജനുവരി 20 നു തുടക്കം കുറിച്ച വാൾമയുടെ തുടർന്നിങ്ങോട്ടുള്ള പ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട് തുടർന്നങ്ങോട്ടുള്ള വാൾമയുടെ പ്രവർ ത്തനത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടു പ്രഥമ പ്രസിഡണ്ട് ശ്രീ. ലൂയിസ് മേനാചേരിയും പ്രഥമ സെക്രട്ടറി ശ്രീ.ഷാജി കൊച്ചാദം പള്ളിയും തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വത്തിനു എല്ലാവിധ ഭാവുകങ്ങളും ആശംസകളുംനേർന്നു തങ്ങളുടെ ദൗത്യത്തിൽ നിന്നു പടിയിറങ്ങും. വാൾമയുടെ ഓണ സല്ലാപം 2019 ഒരു വൻ വിജയമാക്കാൻ വാർവിക്കിലും ലെമിങ്ടനിലുമുള്ള എല്ലാ മലയാളികളെയും, അവരുടെ സുഹൃത്തുക്കളെയും സ്നേഹത്തോടെയും ആദരവോടെയും ക്ഷണിക്കുകയും, എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വാൾമ ഓണസല്ലാപം 2019 കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് – ലൂയിസ് മേനാച്ചെരി , സെക്രട്ടറി – ഷാജി കൊച്ചാദംപള്ളി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ലൂയിസ് മേനാച്ചേരി – 07533734616
ഷാജി കൊച്ചാദംപള്ളി – 07446343619

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
Warwick Race Horse,
Warwick Corps of Drums,
Westend Centre, Hampton Road, Warwick, Warwickshire, CV34 6JP

RECENT POSTS
Copyright © . All rights reserved