Uncategorized

കോലഞ്ചേരി: രണ്ടു ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന സെമിത്തേരി തര്‍ക്കത്തിനൊടുവില്‍ ഗത്യന്തരമില്ലാതെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്കാന്‍ ബന്ധുക്കളുടെ തീരുമാനം. സാറാ വര്‍ക്കി കാരക്കാട്ടില്‍ എന്ന 86 കാരിയുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുനല്കാന്‍ മക്കള്‍ തീരുമാനിച്ചത്.  കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ കോലെഞ്ചേരിക്കാരനായ മറ്റൊരാളുടെ  സംസ്ക്കാര ചടങ്ങുകൾ നടന്നപ്പോൾ ഉണ്ടായ തരത്തിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത മക്കളുടെ തീരുമാനം ആണ് ബോഡി മെഡിക്കൽ കോളേജിന് നൽകാൻ പ്രധാന കാരണം.

യാക്കോബായക്കാരിയായ പരേതയുടെ ശവസംസ്‌കാരശുശ്രൂഷകള്‍ ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാതെ മെഡിക്കല്‍ കോളജിന് നല്കിയതെന്ന് മകന്‍ കെജി പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞങ്ങളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. അമ്മ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷേ അതിന് വേണ്ടി സെമിത്തേരിയുടെ അതിരുകള്‍ തകര്‍ക്കാനോ പ്രശ്‌നം സൃഷ്ടിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശവസംസ്‌കാരശുശ്രൂഷകള്‍ക്ക് ഇവിടെ തടസം പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയായിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും മലങ്കര ഓര്‍ത്തഡോക്‌സ് പിആര്‍ ഒ ഫാ. ജോണ്‍സ് അബ്രഹാം വ്യക്തമാക്കി. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ 2017 ലെ കോടതി വിധിയോടെയാണ് കൂടുതൽ വഷളായത്.

ജയൻ എടപ്പാൾ

സെപ്റ്റംബർ 7 നു നടക്കുന്ന സമീക്ഷയുടെ മൂന്നാമത് പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുന്നത് സഖാവ്. എം. സ്വരാജ് എം എൽ എ ആണ്. അന്നേ ദിവസം തന്നെ നടക്കുന്ന സാംസ്‌കാരിക സെമിനാർ ഉത്ഘാടനം ചെയ്യുന്നത്,പ്രമുഖ വാക്മിയും,കേരളത്തിലെ പുരോഗമന സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ ശ്രീ. സുനിൽ പി ഇളയിടവുമാണ്. ഹീത്രൂവിലെ സെയിന്റ്. മേരിസ് ചർച് ഹാളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നീണ്ടു നിൽക്കുന്ന പൊതു സമ്മേളനവും സാംസ്‌കാരിക സെമിനാറും വമ്പിച്ച വിജയമാക്കാൻ സമീക്ഷ അംഗങ്ങൾ പരമാവധി പരിശ്രമിക്കുകയാണ്. ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8 നു, സെയിന്റ്. ഡേവിഡ് റോമൻ കാത്തോലിക് ചർച് ഹാളിൽ, രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന പ്രതിനിധി സമ്മേളനം യുകെയുടെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം വരുന്ന സമ്മേളന പ്രതിനിധികളെ M സ്വരാജ് M L A അഭിസംബോധനം ചെയ്തു കൊണ്ട് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയുന്നതാണ് ..

ചെയ്യുന്നതാണ്.വിവിധ സമീക്ഷ ബ്രാഞ്ചുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ദേശീയ സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള ദേശീയ സമിതിയെയും ദേശീയ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതാണ് …
പ്രതിനിധി സമ്മേളനതിൽ പുരോഗമന കലാ സാംസ്ക്കാരിക പ്രവത്തനങ്ങളും പ്രേമേയങ്ങളും ചർച്ച ചെയ്യും …ദേശീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു എന്ന് ദേശീയ സെക്രട്ടറി ശ്രീമതി സ്വപ്ന പ്രവീണും, ജോയിന്റ് സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും അറിയിച്ചു …. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കല-സാമൂഹിക- സംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും.
ബ്രിട്ടനിലെ മറ്റു സംഘടനകളായ, ചേതന, ഐ ഡബ്ലിയു എ, എ ഐ സി, എ ഐ ഡബ്ലിയു, ക്രാന്തി, പി ഡബ്ലിയു എ പ്രവര്‍ത്തകരെയും പ്രത്യേകം ക്ഷണിതാക്കളായി എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സ്വാഗതസംഘം കൺവീനർ ശ്രീ. രാജേഷ് കൃഷണ അറിയിച്ചു

മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പുരോഗമന നൂതന ആശയാവിഷ്‌കാരങ്ങൾക്കു നേതൃത്വം നല്‍കുന്ന ‘സമീക്ഷയുടെ’ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികൾ ആവാനും സെപ്റ്റംബർ 7 നു നടക്കുന്ന സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം വിജയിപ്പിക്കാനും മുഴുവൻ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു .

 

പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മാനുഷൃരെയും വയനാട്ടിലെ പുത്തുമലയിലെ മാനുഷൃരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി ഈ മാസം 30 വെള്ളിയാഴ്ച വരെ തുടരാന്‍ ഇന്നലെ കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..
എല്ലാവര്‍ക്കും ശമ്പളം ലഭിക്കുന്നത് ഈ മാസം അവസാനമാണ് എന്നുള്ളതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ ഉണ്ടായകാരണം എന്നറിയിക്കുന്നു
നിങ്ങള്‍ ഈ മനുഷൃരുടെ കണ്ണുനീര്‍ കാണാതിരിക്കരുത്. ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു. ഇതുവരെ ലഭിച്ച 2274 പൗണ്ടിന്റെ .ബാങ്ക് സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു

ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭൃര്‍ഥിച്ചതിന്റെയടിസ്ഥാനത്തില്‍ അവര്‍ ഈ രണ്ടു സ്ഥലത്തു ള്ളവരുമായി ബന്ധപ്പെട്ടു അര്‍ഹിക്കുന്നവരെ കണ്ടെത്തികഴിഞ്ഞു എന്നാണ് അറിയുന്നത് . കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..

.ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

സ്റ്റീവനേജ്: ലണ്ടൻ റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം ആഗസ്റ്റ് 24 നു വാശിയേറിയ ഔട്ട്ഡോർ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. അത്ലറ്റിക്സ്, ഉറിക്കലമുടക്കൽ, ഓണപ്പന്തുകളി, കബഡി, വടംവലി, വാലു പറി, നാടൻ പന്തുകളി, കുറ്റിയും കോലുമടക്കം ഓണക്കാലത്തിന്റെ വസന്തകാല മത്സരങ്ങളുടെ അനുസ്‌മരണകൾ സ്റ്റീവനേജിൽ പെയ്തിറങ്ങുമ്പോൾ പുതുതലമറക്കും അത് ഏറെ ഹരം പകരും. പിൽഗ്രിംസ് വേയിലുള്ള സെന്റ് നിക്കോളാസ് പാർക്കിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മത്സരയിനങ്ങളിൽ ഏറ്റവും ആവേശം മുറ്റി നിൽക്കുന്ന കായിക മത്സരങ്ങളിലും ഔട്ട് ഡോർ ഗെയിംസിലും സർഗ്ഗം കുടുംബാംഗങ്ങൾ തമ്മിൽ തീപാറുന്ന വാശിയോടെയാവും പോരാടുക. സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കായിക മാമാങ്കങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും, കാണികൾക്കും ലഘു ഭക്ഷണവും ചായയും മറ്റും സംഘാടകർ ഒരുക്കുന്നുണ്ട്.

ആഗസ്റ്റ് 25 നു ഞായറാഴ്ച വിവിധ ചീട്ടുകളികൾ, ചെസ്സ്, കാരംസ് അടക്കം വാശിയേറിയ നിരവധി ഇൻഡോർ മത്സരങ്ങൾ അരങ്ങേറും. ഷെഫാൾ ഗ്രീനിലെ ഷെഫാൾ സെന്ററിലാണ് (11:00 മുതൽ വൈകുന്നേരം 9:00 മണിവരെ) ഇൻഡോർ മത്സരങ്ങൾ ഒരുക്കുന്നത്. ആഗസ്റ്റ് 31നു ഏറ്റവും ആവേശകരമായ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ സെന്റ് നിക്കോളാസ് പാർക്കിൽ നടത്തപ്പെടും.

സര്‍ഗ്ഗം ‘പൊന്നോണം-2019’ ന്റെ കൊട്ടിക്കലാശ ദിനത്തിൽ സെപ്‌തംബർ 7 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടേ വിഭവസമൃദ്ധമായ ഓണസദ്യയോടെ കലാ സാംസ്കാരിക സന്ധ്യയും തിരുവോണ അനുബന്ധ പരിപാടികൾക്കും തുടക്കമാവും.

ലണ്ടനിലെ ഏറെ ശ്രദ്ധേയമായ ഓണാഘോഷമെന്ന വർഷങ്ങളായുള്ള പ്രശസ്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തലത്തിലാണ് അണിയറയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നു കമ്മിറ്റി മെംബർമാരായ ജോണി നെല്ലാംകുഴി, ജെയിംസ് മുണ്ടാട്ട്, സജീവ് ദിവാകരൻ,ദിലീപ്, ബിബിൻ,ഷൈനി ബെന്നി, സിബി ഐസക്, ജോർജ് റപ്പായി, പ്രിൻസൻ പാലാട്ടി, അലക്സ്, ലൈബി ജോസഫ് എന്നിവർ അറിയിച്ചു.

സർഗ്ഗം ‘പൊന്നോണം-2019 ‘ ആവേശാഘോഷങ്ങൾക്കു ഉജ്ജ്വല സമാപനം കുറിക്കുന്ന ഓണാനുബന്ധ കലാ-സാംസ്കാരിക പരിപാടികൾക്ക് ബാർക്ലെയ്‌സ് സ്‌കൂൾ ഓഡിറ്റോറിയം അരങ്ങൊരുങ്ങുമ്പോൾ ഓണാഘോഷത്തിലേക്കുള്ള ആവേശപൂർവ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും, ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദവും. തങ്ങളുടെ കലാവൈഭവങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നവർ കൾച്ചറൽ ഇവൻറ് കോർഡിനേറ്ററുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.

സെപ്തംബർ 7 ശനിയാഴ്ചത്തെ മുഴുദിന ആഘോഷമായ സർഗ്ഗം ‘പൊന്നോണം-2019 ‘ ന്റെ ഓണസദ്യ 13:30 മുതൽ15:30 വരെയും കലാനിറസദ്യ 15:30 മുതൽ വൈകുന്നേരം ഒമ്പതു മണി വരെയുമായി ക്രമീകരിച്ചിരിക്കുകയാണ്. ഒരു മാസത്തോളമായി ഒരുക്കങ്ങൾ നടത്തി പോരുന്ന നിരവധി വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും, ഗാനമേളയും, അതിഗംഭീരമായ ഓണ സദ്യയും,ഒപ്പം വിശിഷ്‌ടാതിഥിയായ മാവേലി മന്നനും കൂടി വന്നു ചേരുമ്പോൾ ആഘോഷത്തിന് വർണ്ണം ചാർത്തുവാൻ കടുവകളിയും, ചെണ്ടമേളവും ഒക്കെയായി സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.

തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകൾപെറ്റ അനുസ്മരണകൾ ഉണർത്തുന്ന സർഗ്ഗം പൊന്നോണത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രസിഡണ്ട് ജോണി- 07495599091, സെക്രട്ടറി സജീവ്- 07877902457, ഖജാൻജി ജെയിംസ്- 07852323333 എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

സര്‍ഗ്ഗം ‘പൊന്നോണം-2019 ‘ ന്റെ വേദിയുടെ വിലാസം: സ്റ്റീവനേജ് ഓള്‍ഡ്‌ ടൌണിലുള്ള ബാർക്ലെസ് സ്കൂള്‍ ഓഡിറ്റോറിയം, വാക്കേൻ റോഡ്,എസ്‌ജി1 3ആർബി.

പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മാനുഷൃരെയും വയനാട്ടിലെ പുത്തുമലയിലെ മാനുഷൃരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1719 പൗണ്ട്.ലഭിച്ചു കളക്ഷന്‍ തുടരുന്നു നിങള്‍ ഈ കണ്ണുനീര്‍ കാണാതിരിക്കരുത്. ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു.

ഇതുവരെ ലഭിച്ചു തുകയുടെ .ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു

ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭൃര്‍ഥിച്ചിട്ടുണ്ട് കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..
.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

2017 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി ലണ്ടനിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കേരള ഗവണ്മെന്റ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച കവൻട്രിയിൽ ചേർന്ന അഡ് ഹോക് കമ്മറ്റി മീറ്റിഗിൽ വീഡിയോ കോൺഫറൻസിംഗിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്, രജിസ്ട്രാർ ശ്രീ സേതുമാധവൻ എം, ശ്രീമതി ജലിൻ മലയാളം മിഷൻ അഡ് ഹോക് കമ്മറ്റിയംഗം ശ്രീ ശ്രീജിത്ത് ശ്രീധരൻ എന്നിവർ കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും മറ്റ് അഡ് ഹോക് കമ്മറ്റിയംഗങ്ങൾ ചീഫ് കോ-ഓർഡിനേറ്റർ ശ്രീ മുരളീ വെട്ടത്തിന്റെ നേതൃത്വത്തിൽ യു കെയിൽ നിന്നും പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ആധുനീക അക്കാദമിക് രീതിയിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മലയാളം മിഷൻ വഹിക്കുന്ന പങ്ക് പ്രൊഫ. സുജ സൂസൻ ജോർജ് എടുത്ത് പറഞ്ഞു. യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തിൽ പ്രവർത്തനം ശക്തമാക്കുവാൻ ആഹ്വാനം ചെയ്തു. അതിനായി ഇപ്പോൾ യു കെ ചാപ്റ്ററിനെ
യു കെ സൗത്ത്,
യു കെ മിഡ്ലാൻഡ്സ്,
യു കെ നോർതേൺ അയർലൻറ്,
യു കെ സ്കോട്ട്ലാൻഡ് & നോർത്ത് ഈസ്റ്റ്,
യു കെ നോർത്ത്,
യു കെ യോർക്ക് ഷയർ,
എന്നീ ആറ് മേഖലകളാക്കി തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കിൽ പുതിയ മേഖലകൾ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകൾക്ക് മേഖലാ കോഓർഡിനേറ്റർ മാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവർ യു കെ ചാപ്റ്ററിൽ നിന്നുള്ളവരല്ലെങ്കിൽ അവരെ യു കെ ചാപ്റ്ററിൽ ഉൾപെടുത്തുന്നതിനും തീരുമാനിച്ചു.

മലയാളം മിഷന്റെ മൂല്യനിർണ്ണയമായ പഠനോത്സവത്തിന്റെ മാർഗ്ഗ നിർദ്ദേശം മിഷൻ രജിസ്ട്രാർ ശ്രീ സേതുമാധവൻ നൽകി. ഇപ്പോൾ നിലവിലുള്ള സ്ക്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികൾക്ക് അടുത്ത ആറു മാസത്തിനുള്ളിൽ ‘കണിക്കൊന്ന’ കോഴ്സിൽ മൂല്യനിർണ്ണയം നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും റജിസ്ട്രാർ വാഗ്ദാനം ചെയ്തു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഡ് ഹോക് കമ്മറ്റി പിരിച്ചു വിടുന്നതിനും പുതിയ ഭാരവാഹികളായി ശ്രീ മുരളി വെട്ടത്ത് -പ്രസിഡന്റ്, ഡോ.സീനാ പ്രവീൺ -വൈസ് പ്രസിഡന്റ്,
ശ്രീ ഏബ്രഹാം കര്യൻ -സെക്രട്ടറി,
ശ്രീ സി എ ജോസഫ് , ശ്രീമതി സ്വപ്ന പ്രവീൺ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും ശ്രീ ബേസിൽ ജോൺ, ശ്രീ ജനേഷ് സി എൻ , ശ്രീ ജയപ്രകാശ് എസ് എസ് , ശ്രീ ശ്രീജിത്ത് ശ്രീധരൻ , ശ്രീ ഇന്ദുലാൽ സോമൻ, ശ്രീ സുജു ജോസഫ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള ഭരണ സമിതിയെയാണ് പുതിയതായി തിരഞ്ഞെടുത്തത് .

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ നിരവധി സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അഡ്ഹോക് കമ്മറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിലും , വിദ്യാർത്ഥികളുടെ മൂല്യ നിർണ്ണയമായ പഠനോത്സവവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തുകയുണ്ടായി. നടത്തിയ പ്രവർത്തനങ്ങൾ യഥാ സമയം മലയാളം മിഷൻ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിനുമായി സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി ശ്രീ സി എ ജോസഫിനെയും കമ്മറ്റി ചുമതലപ്പെടുത്തി.

കൂടാതെ നിലവിലുള്ള സ്ക്കൂളുകൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം നൽകി അവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, യു കെയിലെ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. യു കെ യിലെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ് ശ്രീ മുരളി വെട്ടത്ത് അഭ്യർത്ഥിച്ചു.

തെരഞ്ഞെടുത്ത ഭരണസമിതിക്ക് പുറമേ ശ്രീ ഇന്ദു ലാൽ സോമനെ ജനറൽ കൺവീനറായും, ശ്രീ ജയപ്രകാശ് എസ് . എസ് ന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയും ശ്രീ സുരേഷ് മണമ്പൂരിന്റെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിയും രൂപീകരിക്കുവാനുമുള്ള നിർദ്ദേശവും മലയാളം മിഷൻ നൽകുകയുണ്ടായി.

യുകെയിൽ പുതിയസ്‌കൂളുകൾ തുടങ്ങുന്നതിനും മറ്റു മാർഗ്ഗ നിർദ്ദേശങ്ങൾക്കും താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ് .

ശ്രീ ഏബ്രഹാം കുര്യൻ: 07882791150
ശ്രീ സി എ ജോസഫ് : 07846747602

വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്‌സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്‌നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക്  38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്‌സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന്  സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

മലയാളീ അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ അവധിക്കാലത്തു കുട്ടികൾക്കായി 2 ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് നടത്തുന്നു .8 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.17, 18 തീയ്യതി കളിലായി നടത്തപ്പെടുന്ന പ്രസ്‌തുത ക്യാമ്പ് ശനിയാഴ്ച്ച രാവിലെ 9 .30 ഡോക്ടർ റോയ്‌ മാത്യു ഉദ്‌ഘാടനം ചെയ്യന്നതാണ് .

ഉദഘാടനത്തെ തുടന്നു കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോ ൽസാഹിപ്പിക്കുന്നതിനായി സ്റ്റേജ് ഫിയർ മാറ്റുക , പബ്ലിക് സ്പീക്കിംഗ്, ഗ്രൂപ്പ് ഡിസ്‌കഷൻ , സ്ക്രീൻ ലൈഫ് പ്രൊട്ടക്ഷൻ,വിവിധ ക്യാമ്പ് ഗെയിംസ് ,
ഇന്ത്യ മഹാരാജ്യത്തെ മനസിലാക്കുക ,കേരള സംസ്‌കാരം ,മലയാള ഭാഷ ,തുടങ്ങിയ രണ്ടുദിവസത്തെ ക്യാമ്പിൽ മാതാപിതാക്കളും മറ്റു നിരവധി റിസോഴ്സ്‌ പെർസെന്സും ചേർന്നയിരിക്കും സെമിനാറുകൾ
നയിക്കുക .അവധിക്കാലത്തെ കുട്ടികളുടെ ബോറടിമാറ്റുവാനും കമ്പ്യൂട്ടർ ,മൊബൈൽ ഗെയിംസ് ഒഴിവാക്കി പുതിയൊരു അധ്യയന വർഷത്തിലേക്കു പ്രവേശിക്കുന്ന കൂട്ടികൾക്കു ഈ സമ്മർ ക്യാമ്പ് ഒരു മുതൽകൂട്ടായി മാറുകയും ചെയ്യും .

മലപ്പുറത്തെ കവളപ്പാറയില്‍നിന്നും വയനാട്ടിലെ പുത്തുമലയില്‍നിന്നും ദിനം പ്രതി പുറത്തെടുക്കുന്ന ശവശരീരങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നില്ലേ ? എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് ഒന്നും തിരിച്ചു നല്‍കാന്‍ നമുക്ക് കഴിയില്ല പക്ഷെ ഒരു ചെറിയ കൈകൊടുത്തു സഹായിക്കാന്‍ കഴിയും അതിനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ശ്രമിക്കുന്നത്, നിങ്ങള്‍ ദയവായി സഹായിക്കണം ഇതുവരെ 1094 പൗണ്ട് കളക്ഷന്‍ലഭിച്ചു.
കളക്ഷന്‍ വരുന്ന 25ാം തിയതി വരെ തുടരും ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു.
ഇതുവരെ ലഭിച്ചു തുകയുടെ .ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭൃര്‍ഥിച്ചിട്ടുണ്ട് കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..

.

ഇങ്ങനെ ഒരു ചാരിറ്റി നടത്തണമെന്ന് ഞങ്ങളേട് ആവശൃപ്പെട്ടത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം ,നിലമ്പൂര്‍ സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ്‌.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.

ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്‌തു.

ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്‌ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്‌കാരം പിന്നീട് നടക്കും.

RECENT POSTS
Copyright © . All rights reserved