Uncategorized

മുകൾ നിലയിലെ ബെഡ്റൂമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടു വയസ്സുള്ള കുഞ്ഞു ജനാലയിലൂടെ വീണ് മരിച്ചു. ലിവർ പൂളിലാണ് സംഭവം നടന്നത് .  അമ്മ കുട്ടിയെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകം ആയിരുന്നു സംഭവം. ടി -ജയ് ഡെഡ്മൻ എന്ന രണ്ടു വയസ്സുള്ള കുട്ടിയാണ് സമപ്രായക്കാരിയോടപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ മരിച്ചത്. വീടിന് പുറത്തെ നടപ്പാതയിൽ വഴിയാത്രക്കാരിൽ ഒരാളാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു ദിവസത്തിനുശേഷം മരിച്ചു.

എപ്പോഴും സന്തോഷവാനായിരുന്ന കുഞ്ഞിന്റെ മരണം തനിക്ക് കടുത്ത ആഘാതമാണ് നൽകിയതെന്ന് മാതാവ് ചെൽസി വോൾ പറഞ്ഞു. താൻ കുഞ്ഞിനെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകമാണ് മരണം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആൽഡർ ഹേയ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് കാര്യമായ ക്ഷതം ഏറ്റിരുന്നു. ജീവൻ രക്ഷിക്കാനായി എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ല.

സംഭവസമയത്ത് ചെൽസിയുടെ കൂട്ടുകാരിയുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ബെഡ്റൂമിന് ജനാലയ്ക്ക് തകരാർ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. കുട്ടിയുടേത് സ്വാഭാവികമരണം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.

കുഞ്ഞിന്റെ മരണം മാതാപിതാക്കളെ അതീവ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദുരന്തമാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് അവർ പറഞ്ഞു. ജീവിതം ഇപ്പോൾ ശൂന്യമാണ്. ജീവിതത്തിന് പ്രകാശം നൽകിയിരുന്ന മകനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്നും അവർ പറഞ്ഞു.

ലണ്ടൻ ∙ മൃഗങ്ങളോടു ക്രൂരത കാട്ടിയാൽ അഞ്ചുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് അവതരിപ്പിക്കുന്ന പുതിയ ബില്ലിലാണ് ആറു മാസം മാത്രമായിരുന്ന തടവുശിക്ഷ അഞ്ചു വർഷമാക്കി ഉയർത്താൻ നിർദേശിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ നിയമത്തിന് പ്രാബല്യമുണ്ടാകും.

വളർത്തുനായകൾ, പൂച്ചകൾ, ഫാമിൽ വളർത്തുന്ന മൃഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള അതിക്രമങ്ങൾക്കാവും ശിക്ഷ ബാധകമാകുക. പൊലീസ് നായ്ക്കൾ, പന്തയക്കുതിരകൾ, വിവിധ സേനകളുടെ ഭാഗമായുള്ള കുതിരകൾ എന്നിവയ്ക്കും ഇതിലൂടെ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കും.

പുതിയ ആനിമൽ വെൽഫെയർ (സെന്റൻസിംങ്) ബില്ലിന് പബ്ലിക് കൺസൾട്ടേഷൻ കാലയളവിൽ മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽനിന്നും ലഭിച്ചത്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകാനുള്ള ഭേദഗതിക്ക് കൺസൾട്ടേഷനിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പുതിയ നിയമം പ്രാബല്യത്തിലായാൽ യൂറോപ്പിൽ മൃഗസംരക്ഷണത്തിന് ഏറ്റവും ശക്തമായ നിയമമുള്ള രാജ്യമായി ബ്രിട്ടൻ മാറും.

ബിജോ തോമസ് അടവിച്ചിറ

നൻമയും നിഷ്കളന്തതയും  നിലനിർത്തി സത്യസന്ധമായി ജീവിക്കുന്നവർ ഇപ്പോളും മരിച്ചിട്ടില്ല എന്നത് വെളിവാക്കുന്ന സംഭവം വിവരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. കാണാതെ പോയ യുവാവിന്റെ പേഴ്‌സ് തിരികെ നൽകിയ കുടുംബം. അത് കിട്ടിയ മകന് സംഭവിച്ച ഒരു തെറ്റ് അവതരിപ്പിച്ചു മാപ്പുചോദിച്ചു പോസ്റ്റലായി ആ പഴ്സ് തിരിക നൽകി.

മകന് പേഴ്‌സ് കിട്ടിയതും അതിൽ നിന്നും അവൻ മിടായി വാങ്ങിയതിന് മാപ്പു ചോദിച്ച മാതാപിതാക്കൾ കത്തിൽ കുട്ടിയുടുള്ള കരുതലും സ്‌നേഹവും വെളിവാക്കുന്നു കൂടെ അവരുടെ സത്യസന്ധതയും. ചങ്ങനാശേരി വടക്കേക്കര സ്വദേശി സബീഷ് വർഗീസിന്റെ ആണ് കളഞ്ഞു പോയ പഴ്സ്. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് സബീഷിന്റെ സുഹൃത്തു അരുൺ എസ് ദാസ് ഇട്ടതായിരുന്നു. കുട്ടിയേയും മാതാപിതാക്കൾകളെയും കണ്ടെത്തി സന്തോഷം പങ്കുവെയ്ക്കണമെന്നാണ് യുവാവ് തന്റെ കുറിപ്പിലൂടെ പറയുന്നത്

കത്തിന്റെയും ഫേസ്ബുക്ക് കറുപ്പിന്റെയും പൂർണ്ണ രൂപം ഇങ്ങനെ

കുറച്ചു ദിവസങ്ങൾക്കു മുൻപേ Tony ടോണി എനിക്കൊരു വാട്സാപ്പ് മെസ്സേജ് അയച്ചു സബീഷിന്റെ പേഴ്‌സ് കാണാതെ പോയതുമായി ബന്ധപ്പെട്ടു…

ഇന്നലെ വൈകുന്നേരം സബീഷിനെ കണ്ടപ്പോൾ മൂപ്പര് വല്ലാത്ത സന്തോഷത്തിലായിരുന്നു, കാരണമായി പറഞ്ഞത്, കളഞ്ഞു പോയ പേഴ്‌സ് മുഴുവൻ സാധനങ്ങളോടൊപ്പം തപാലിൽ തിരികെ ലഭിച്ചു ഒപ്പം ഒരു കത്തും….

കത്തിൽ ആ മാതാപിതാക്കൾ എഴുതിയിരിക്കുന്നത് കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്നും അവരുടെ കുട്ടി ഒരു നൂറു രൂപ മിട്ടായി വാങ്ങാനായി എടുത്തു പോയി, എന്നാൽ അത് തിരികെ വച്ചിട്ടുണ്ട്, ദയവായി പരാതിപ്പെട്ടു കുട്ടിയുടെ ഭാവിക്കു പ്രശ്നമുണ്ടാക്കരുത് എന്നുള്ളതാണ്.

ഈ വിഷയം സംസാരിക്കുമ്പോൾ സബീഷ് വല്ലാത്ത വികാര വിക്ഷുബ്ദത അനുഭവിക്കുന്നത് തിരിച്ചറിഞ്ഞു, പഠന വിഷയവുമായി ബന്ധപ്പെട്ട ഡോക്യൂമെന്റസ് ഉള്ള പെൻ ഡ്രൈവ് എല്ലാം അടങ്ങിയതായിരുന്നു കാണാതെ പോയ പേഴ്‌സ്..

അദ്ദേഹത്തിന് സത്യം ഈ കുട്ടിയെ കാണണം എന്നുണ്ട്, ആ കുട്ടിക്ക് കുറച്ചധികം മിട്ടായി വാങ്ങി നൽകണം എന്നുണ്ട്…

ആ മാതാപിതാക്കളും ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്, കുട്ടികളുമായി നല്ല ബന്ധം പുലർത്തുന്നത് കൊണ്ടോ, അവരുടെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുന്നത് കൊണ്ടോ ആവണം അവരുടെ കയ്യിൽ വന്ന പേഴ്‌സ് ആ മാതാപിതാക്കൾ ശ്രദ്ധിച്ചതും, അവരതിൻറെ തുടർ നടപടികൾ കൈക്കൊണ്ടതും.

ഇത്തരം ചിന്തകളും പ്രവർത്തികളും ഓരോ മാതാപിതാക്കളിലും ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം, സാമൂഹിക നന്മക്കും അടുത്ത തലമുറയുടെ നന്മക്കും അതാവശ്യമാണ്…

എല്ലാ കുടുംബങ്ങളിലും ആരോഗ്യപരമായ ബന്ധങ്ങൾ കുട്ടികളുമായി ഉണ്ടാകട്ടെ, ഐശ്വര്യവും സന്തോഷവും നിറഞ്ഞൊരു ദിനമാകട്ടെ ഇതെന്ന് പ്രാർത്ഥിച്ചു കൊണ്ട്….

No photo description available.

NB: മേല്പറഞ്ഞ മാതാപിതാക്കൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ദയവായി സബീഷിനെ കാണണം…നിങ്ങൾ ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്…

 

 

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ ഈ വര്‍ഷത്തെ ഓണത്തിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കമ്മറ്റി വിലയിരുത്തി. ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് വരുന്ന സെപ്റ്റംബര്‍ 21 , ശനിയാഴ്ച ലിവര്‍പൂള്‍ വിസ്ട്ടോന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. . ഓണാഘോഷം വളരെ ഗംബിരമായി .നടത്തുന്നതിനുവേണ്ടി കമ്മറ്റി അംഗങ്ങള്‍ പ്രസിഡണ്ട്‌ ഇ ജെ കുരൃാസിന്‍റെ നേതൃത്തത്തില്‍ ചിട്ടയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിമ എന്നും നൂതനമായ പരിപാടികളിലൂടെ ശ്രദ്ധയാകൃഷിച്ചിട്ടുള്ള പ്രസ്ഥാനമാണ്‌ ..ഓണാഘോഷത്തോടനുബദ്ധിച്ചു വിവിധ കല കായിക മത്സരങ്ങള്‍ നടത്തപ്പെടും അതോടൊപ്പം വിവിധ രംഗളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കും . GCSC ,A ലെവല്‍ പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും
വിശദവിവരങ്ങള്‍ക്ക് ലിമ സെക്രെട്ടെരി എല്‍ദോസ് സണ്ണിയുമായി ബന്ധപ്പെടുക ഫോണ്‍ നമ്പര്‍ 07908487239,

മോഹൻദാസ് കുന്നൻചേരി
ഓക്സ്ഫോർഡ് : ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇനിയും രജിസ്റ്റർ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഹാളിന്റെ വിലാസം : Northway Evangelical Church
Sutton Road
Oxford
OX3 9 RB
കൂടുതൽ വിവരങ്ങൾക്ക് : 07825597760, 07727253424

പൂൾ : സെപ്റ്റംബർ 7,8 തീയതികളിൽ വെംബ്ളി ലണ്ടനിൽ ചേരുന്ന “സമീക്ഷ” ബ്രിട്ടണിന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റുകളുടെ ബ്രാഞ്ച് സമ്മേളനങ്ങൾക്കു പൂളിൽ തുടക്കം കുറിച്ചു . സമീക്ഷ യൂണിറ്റ് അദ്യക്ഷൻ പോളി മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് സമ്മേളനത്തിൽ സമീക്ഷ ദേശീയ സമിതി സെക്രട്ടറി സ്വപ്ന പ്രവീൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . സമ്മേളനത്തിൽ ബേബി പ്രസാദ്‌ പ്രവർത്തന റിപ്പോർട്ടും സ്വപ്ന പ്രവീൺ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു . സമകാലീന സാംസ്‌കാരിക പ്രവർത്തനങ്ങൾ ചർച്ച ചെയ്തതോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സമ്മേളനത്തിൽ വിവിധ പ്രവർത്തകർ പങ്കു വെച്ചു .പൂളിലെ സമീക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ പോളി മാഞ്ഞൂരാൻ പ്രസിഡണ്ടായും നോബിൾ തെക്കേമുറി സെക്രെട്ടറിയുമായ കമ്മിറ്റിയെ ബ്രാഞ്ച് സമ്മേളനം തിരഞ്ഞെടുത്തു . കൂടാതെ ജിജു സാലിസ്ബറി വൈസ് പ്രസിഡന്റ്‌ ആയും റെജി കുഞ്ഞാപ്പി ജോയിന്റ് സെക്രട്ടറി ആയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു .സമീക്ഷ ബ്രിട്ടണിന്റെ ദേശീയ സമ്മേളന വിജയിപ്പിക്കേണ്ടആവശ്യകത ദേശീയ സെക്രട്ടറി സംഘടന റിപ്പോർട്ടിൽ ഊന്നി പറയുകയും ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സെപ്റ്റംബർ 7ന് നടക്കുന്ന പൊതുയോഗത്തിലും സുനിൽ p ഇളയിടം നയിക്കുന്ന സാംസ്ക്കാരിക സെമിനാറിലും പങ്ങെടുക്കാൻ പ്രവർത്തകരെ എത്തിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവാൻ സമീക്ഷ ദേശീയ സമിതി അംഗം ബേബി പ്രസാദ്‌ ആശസ പ്രസംഗത്തിൽ പ്രവര്ത്തകരെ ഓർമ പെടുത്തി . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ആദ്യ ബ്രാഞ്ച് സമ്മേളനം ചർച്ചകൾ കൊണ്ടും സംഘാടനം കൊണ്ടും വൻപിച്ച വിജയമാക്കിയ പൂളിലെ സമീക്ഷ പ്രവര്ത്തകരെ ദേശീയ സമിതി അഭിനന്ദിച്ചു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ മറ്റ് ബ്രാഞ്ച് സമ്മേളനങ്ങൾ ദേശീയ സമിതി തീരുമാനിച്ച പ്രകാരം നടക്കുമെന്നുംദേശീയ സെക്രട്ടറി സമ്മേളനത്തിൽ അറിയിച്ചു . ലണ്ടൻ ഈസ്റ്റ്‌ ഹാം സമ്മേളനവും ഗ്ലോഷേർഷിർ സമ്മേളനവും ഞായറാഴ്ച (23 ജൂൺ )ചേരുമെന്നും ദേശീയ സമിതി അംഗങ്ങൾ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും സമീക്ഷ ദേശീയ സമിതി പത്ര കുറിപ്പിലൂടെ അറിയിച്ചു .


മോനിപ്പള്ളി: യുകെയിൽ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ ശനിയാഴ്ച നടത്തപ്പെടുന്ന പതിമൂന്നാമത് സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.വൂസ്റ്റർ നിവാസികളായ നോബിയും ,ജെയ്മോമോനും, കുര്യാച്ചനും ആതിഥേയത്തം വഹിയ്ക്കുന്ന സംഗമം രാവിലെ പത്ത് മണിയ്ക്ക് വൂസ്റ്ററിലെ CROWLE PARISH HALL ൽ വച്ച് ആരംഭിച്ച് വൈകുന്നേരം എട്ട് മണിയ്ക്ക് അവസാനിയ്ക്കുന്നു. മോനിപ്പള്ളി മാരാരുമാരുടെ ചെണ്ടമേളത്തോടെ ആരംഭിയ്ക്കുന്ന സംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും കൂടാതെ ഫൺ ഗെയിമുകൾ, കൂടാതെ ഹാളിനോട് ചേർന്ന് കിടക്കുന്ന പാർക്കിൽ കായിക മൽസരങ്ങളും, അവസാനം മോനിപ്പള്ളി ഗ്രാമത്തിന്റെ കായിക ഇനമായ വടംവലി മത്സരം നടത്തപ്പെടുന്നു.പതിമൂന്നാമത് ഗ്ലോബൽ മോനിപ്പള്ളി പ്രവാസി സംഗമത്തിലേയ്ക്ക് മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിൽ ഉള്ള എല്ലാവരെയും സ്വാഗതം ചെയുന്നു.
ADDRESS
CROWLE PARISH HALL WORCESTER WR7 4AZ
CONTACT : SIJU , 07915615725/ VINOD 07969463179/ SANTHOSH 07903006957/ STRADINE 07723034946/ SHINU 07846400712/ JAIMON 07985276911/ NOBY 07480841084/ KURIACHAN 07728621326

 

യു കെ മലയാളികള്‍ക്ക് .മുന്നാര്‍ എന്നുകേട്ടാല്‍ കൈയേറ്റക്കാരുടെ നാടു എന്നാണ് ലോകം അറിയുന്നത് എന്നാല്‍ അങ്ങനെയല്ല ഒട്ടേറെ പാവങ്ങള്‍ ഇവിടെയുണ്ട്, അവരെ സഹായിക്കാന്‍ മുന്നോട്ടു വന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യെ Dr രേണുരാജ് IAS – അഭിനന്ദിച്ചു .
ഇടുക്കിയിലുള്ളവര്‍ക്കുമുന്നാര്‍ സബ് കളക്റ്റ്ര്‍ Dr രേണുരാജ് I A S , പണം കൈമാറിയപ്പോള്‍ പാലക്കാടുള്ള മണികണ്ടനു വീട്ടിലെത്തി നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യുവിന്‍റെ പിതാവ് മാത്യു ആയത്തുപാടത്താണ് പണം കൈമാറിയത് .

പണം കൈമാറികൊണ്ടു മൂന്നാര്‍ എന്നുകേട്ടാല്‍ കൈയേറ്റക്കാരുടെ നാടു എന്നാണ് ലോകം അറിയുന്നത് എന്നാല്‍ അങ്ങനെയല്ല ഒട്ടേറെ പാവങ്ങള്‍ ഇവിടെയുണ്ടന്നു കളക്റ്റര്‍ പറഞ്ഞു , അവരെ സഹായിക്കാന്‍ മുന്നോട്ടു വന്ന യു കെ മലയാളികളെയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും Dr രേണുരാജ് IAS അഭിനധിച്ചു.
ചെറുതോണി മാര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടെറി ബാബു ജോസഫ്‌ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകരായ പാറത്തോട് ആന്റണി വിജയന്‍ കൂറ്റാംതടത്തില്‍ ,തോമസ്‌ , എന്നിവരാണ്‌ കളക്റ്ററെ ഇന്നു മൂന്നാറിലെ ഓഫീസില്‍ എത്തി കണ്ടു ചെക്കുകള്‍ വിതരണംചെയ്തത് .

സബ് കളക്ടർ ഡോക്ടർ രേണുരാജ് IAS മൂന്നാറിലെ ഒരു സ്ത്രിയുടെ വേദനകള്‍ മലയാള മനോരമ ടി വി യില്‍ പറയുന്നത് കേട്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്ടറുമായി ബന്ധപ്പെട്ടു സഹായം അറിയിക്കുകയായിരുന്നു .
ലഭിച്ച പണം ( 52600)രൂപ വീതം മൂന്നു പേര്‍ക്ക് നകല്‍നയിരുന്നു തീരുമാനം എന്നാല്‍ കളക്ടർ അവരെ ഏല്‍പിച്ച ( 52600)രൂപ കൃാന്‍സര്‍ രോഗികളായ മേരി,അമുത ,എന്നിവര്‍ക്കായി സമമായി വീതിച്ചു നല്‍കി മണിയാറന്‍കുടിയിലെ നബീസ അസ്സിസും ( 52600)രൂപയുടെ ചെക്ക് കളക്ടറില്‍ നിന്നും ഏറ്റുവാങ്ങി .

 

പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണി കണ്ടനു വീടിനു വേണ്ടി പണിതുടങ്ങിയ തറയുടെ മുകളില്‍ വച്ച് പാലക്കാടു കാരിയോട് താമസിക്കുന്ന അയത്തു പാടത്തു മാത്യു ചേട്ടന്‍ ( 52600)രൂപ പണമായി നല്‍കി കാരണം മണികണ്ടനു ബാങ്ക് അക്കൌണ്ട് ഇല്ലായിരുന്നു .

എളിയവരായ പാവങ്ങളെ സഹായിക്കാന്‍ ഞങള്‍ നടത്തിയ ശ്രമത്തിനെ സഹായിച്ച എല്ല യു കെ മലയാളികളോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്കുള്ള നന്ദി അറിയിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. .2004 ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .കഴിഞ്ഞ വെള്ളപോക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖൃമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു .


കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .
ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ ജാതി ,മത , വര്‍ണ്ണ ,വര്‍ഗ്ഗ ഭേതമേനൃ കേരളത്തിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌.

“”ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””

ഈ മാസം 29- തീയതി നടക്കുന്ന UKKCA കൺവെൻഷൻ ടിക്കറ്റുകളിലാണ് സ്വർണ്ണനാണയങ്ങൾ ക്കുള്ള സാധ്യത ഒളിഞ്ഞു കിടക്കുന്നത്. ബെഥേൽ കൺവെൻഷൻ സെന്ററിന്റെ മെയിൻ ഗേറ്റിലായിരിക്കും റെജിസ്ട്രേഷൻ കമ്മറ്റിയുടെ കൗണ്ടർ ഉണ്ടാവുക. അവിടെ നിങ്ങളുടെ ടിക്കറ്റുകൾ ചെക്ക് ചെയ്തു കൗണ്ടർഫോയിൽ സ്വർണ്ണനിറമുള്ള പെട്ടിയിൽ നിക്ഷേപിക്കുന്നു. അവിടെ നിന്നും നിങ്ങൾക്കാവശ്യമുള്ള റിസ്റ്റ് ബാൻഡുകൾ ലഭിക്കുന്നു. അത് കയ്യിൽ ധരിച്ചാൽ മാത്രമേ നിങ്ങളെ ഹാളിലേക്ക് കയറ്റുകയുള്ളു. വൈകുന്നേരം 6 മണിയോടെ സ്വർണ്ണപെട്ടി മെയിൻ സ്റ്റേജിൽ കൊണ്ടുവരികയും, നറുക്കെടുപ്പിലൂടെ മൂന്നു ഭാഗ്യശാലികളെ തിരഞ്ഞെടുക്കുകയും, യഥാക്രമം, ഒരു പവൻ, അര പവൻ, കാൽ പവൻ എന്നീ സ്വർണ്ണനാണയങ്ങൾ ഭാഗ്യശാലികൾക്കു നൽകുകയും ചെയ്യുന്നു. അതിനായി കൗണ്ടർ ഫോയിലിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും എഴുതാൻ മറക്കാതിരിക്കുക. ടിക്കറ്റുകളുടെ വില്പന അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. 500 പൗണ്ടിന്റെ ഡയമണ്ട് ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു, നൂറിന്റെ ടിക്കറ്റുകൾ തീർന്നു വരുന്നു. ബെഥേൽ കൺവൻഷൻ സെന്ററിന്റെ കപ്പാസിറ്റി കഴിഞ്ഞു പോയാൽ കൗണ്ടർ സെയിൽ ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ എല്ലാവരും യൂണിറ്റുകളിൽ നിന്ന് തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കുവാൻ ശ്രമിക്കുക.

238 യാത്രക്കാരുടെ മരണത്തിന് കാരണമായ അപകടം ക്ഷണിച്ചു വരുത്തിയത് പൈലറ്റിൻെറ മാനസികനില എന്ന് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ. അപകടത്തിൽ പെടുന്നതിന് മുൻപുതന്നെ വിമാനത്തിൽ ഉള്ളവരെ ശ്വാസംമുട്ടിച്ചു കൊല്ലാൻ പൈലറ്റ് വിമാനം അതീവ അന്തരീക്ഷമർദ്ദം ഉള്ള ഉയരങ്ങളിലേക്ക് പറപ്പിച്ചിരുന്നു.

ഏകാകിയും വിഷാദരോഗിയും ആയ ക്യാപ്റ്റൻ സഹാരി അഹമ്മദ് ഷാ അതിനുശേഷമാണ് 238 യാത്രക്കാർ അടങ്ങിയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീഴ്ത്തിയത് എന്ന് വാർത്താ വൃത്തങ്ങൾ അറിയിച്ചു. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വൈമാനിക രംഗത്തെ വിദഗ്ധരാണ് ഇങ്ങനെ ഒരു അനുമാനത്തിൽ എത്തിയിരിക്കുന്നത്. മാർച്ച് 8 2014 നു കാണാതായ വിമാനത്തിനായി ഔദ്യോഗികമായും അനൗദ്യോഗികമായും വൻ തിരച്ചിലാണ് നടത്തിയത്.

ഒന്നുകിൽ ബോയിങ് 777 ന്റെ ഇന്ധനം തീരുംവരെ ക്യാപ്റ്റൻ ഷാ വിമാനം സമുദ്രത്തിനു മുകളിലൂടെ പറത്തുകയോ അല്ലെങ്കിൽ അതിന് കാത്തുനിൽക്കാതെ വിമാനം സമുദ്രത്തിലേക്ക് ഇടിച്ചിറക്കുകയോ ആയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ദി അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് വൈമാനിക വിദഗ്ധൻ വില്യം ലാങ്വിശേ ഇത് വെളിപ്പെടുത്തിയത്. ക്യാബിനിൽ മർദ്ദം കൂട്ടുന്നതിനു മുൻപ് തന്നെ സഹ പൈലറ്റിനെ ക്യാപ്റ്റൻ കൊല ചെയ്യുകയോ നിസ്സഹായൻ ആക്കുകയോ ചെയ്തിരിക്കാം.

ഇലക്ട്രിക്കൽ എൻജിനീയറായ മൈക്ക് എസ്‌മോളിന്റെ അഭിപ്രായത്തിൽ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും മുൻപ് വിമാനം 40000 അടി ഉയരത്തിൽ എത്തിയിട്ടുണ്ട്. ഉയരങ്ങളിൽ എത്തുമ്പോൾ ഓക്സിജൻ സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്ന ഓക്സിജൻ മാസ്ക് പോലും പതിമൂവായിരം അടി ഉയരം വരെയേ പ്രവർത്തിക്കൂ. മാത്രമല്ല അത് 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനിൽ ഉണ്ടായിരുന്നവർ മിനിറ്റുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി മരിച്ചിരിക്കാം.

ക്വാലാലംപൂർൽ നിന്ന് ബെയ്ജിങ് ലേക്ക് 2014 മാർച്ച് എട്ടിന് പുറപ്പെട്ട വിമാനത്തിന്റെ തിരോധാനം വൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുകയാണ്.

Copyright © . All rights reserved