ബിജോ തോമസ് അടവിച്ചിറ
നൻമയും നിഷ്കളന്തതയും നിലനിർത്തി സത്യസന്ധമായി ജീവിക്കുന്നവർ ഇപ്പോളും മരിച്ചിട്ടില്ല എന്നത് വെളിവാക്കുന്ന സംഭവം വിവരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. കാണാതെ പോയ യുവാവിന്റെ പേഴ്‌സ് തിരികെ നൽകിയ കുടുംബം. അത് കിട്ടിയ മകന് സംഭവിച്ച ഒരു തെറ്റ് അവതരിപ്പിച്ചു മാപ്പുചോദിച്ചു പോസ്റ്റലായി ആ പഴ്സ് തിരിക നൽകി.
മകന് പേഴ്‌സ് കിട്ടിയതും അതിൽ നിന്നും അവൻ മിടായി വാങ്ങിയതിന് മാപ്പു ചോദിച്ച മാതാപിതാക്കൾ കത്തിൽ കുട്ടിയുടുള്ള കരുതലും സ്‌നേഹവും വെളിവാക്കുന്നു കൂടെ അവരുടെ സത്യസന്ധതയും. ചങ്ങനാശേരി വടക്കേക്കര സ്വദേശി സബീഷ് വർഗീസിന്റെ ആണ് കളഞ്ഞു പോയ പഴ്സ്. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് സബീഷിന്റെ സുഹൃത്തു അരുൺ എസ് ദാസ് ഇട്ടതായിരുന്നു. കുട്ടിയേയും മാതാപിതാക്കൾകളെയും കണ്ടെത്തി സന്തോഷം പങ്കുവെയ്ക്കണമെന്നാണ് യുവാവ് തന്റെ കുറിപ്പിലൂടെ പറയുന്നത്
കത്തിന്റെയും ഫേസ്ബുക്ക് കറുപ്പിന്റെയും പൂർണ്ണ രൂപം ഇങ്ങനെ
കുറച്ചു ദിവസങ്ങൾക്കു മുൻപേ Tony ടോണി എനിക്കൊരു വാട്സാപ്പ് മെസ്സേജ് അയച്ചു സബീഷിന്റെ പേഴ്‌സ് കാണാതെ പോയതുമായി ബന്ധപ്പെട്ടു…
ഇന്നലെ വൈകുന്നേരം സബീഷിനെ കണ്ടപ്പോൾ മൂപ്പര് വല്ലാത്ത സന്തോഷത്തിലായിരുന്നു, കാരണമായി പറഞ്ഞത്, കളഞ്ഞു പോയ പേഴ്‌സ് മുഴുവൻ സാധനങ്ങളോടൊപ്പം തപാലിൽ തിരികെ ലഭിച്ചു ഒപ്പം ഒരു കത്തും….
കത്തിൽ ആ മാതാപിതാക്കൾ എഴുതിയിരിക്കുന്നത് കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്നും അവരുടെ കുട്ടി ഒരു നൂറു രൂപ മിട്ടായി വാങ്ങാനായി എടുത്തു പോയി, എന്നാൽ അത് തിരികെ വച്ചിട്ടുണ്ട്, ദയവായി പരാതിപ്പെട്ടു കുട്ടിയുടെ ഭാവിക്കു പ്രശ്നമുണ്ടാക്കരുത് എന്നുള്ളതാണ്.
ഈ വിഷയം സംസാരിക്കുമ്പോൾ സബീഷ് വല്ലാത്ത വികാര വിക്ഷുബ്ദത അനുഭവിക്കുന്നത് തിരിച്ചറിഞ്ഞു, പഠന വിഷയവുമായി ബന്ധപ്പെട്ട ഡോക്യൂമെന്റസ് ഉള്ള പെൻ ഡ്രൈവ് എല്ലാം അടങ്ങിയതായിരുന്നു കാണാതെ പോയ പേഴ്‌സ്..
അദ്ദേഹത്തിന് സത്യം ഈ കുട്ടിയെ കാണണം എന്നുണ്ട്, ആ കുട്ടിക്ക് കുറച്ചധികം മിട്ടായി വാങ്ങി നൽകണം എന്നുണ്ട്…
ആ മാതാപിതാക്കളും ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്, കുട്ടികളുമായി നല്ല ബന്ധം പുലർത്തുന്നത് കൊണ്ടോ, അവരുടെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുന്നത് കൊണ്ടോ ആവണം അവരുടെ കയ്യിൽ വന്ന പേഴ്‌സ് ആ മാതാപിതാക്കൾ ശ്രദ്ധിച്ചതും, അവരതിൻറെ തുടർ നടപടികൾ കൈക്കൊണ്ടതും.
ഇത്തരം ചിന്തകളും പ്രവർത്തികളും ഓരോ മാതാപിതാക്കളിലും ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം, സാമൂഹിക നന്മക്കും അടുത്ത തലമുറയുടെ നന്മക്കും അതാവശ്യമാണ്…
എല്ലാ കുടുംബങ്ങളിലും ആരോഗ്യപരമായ ബന്ധങ്ങൾ കുട്ടികളുമായി ഉണ്ടാകട്ടെ, ഐശ്വര്യവും സന്തോഷവും നിറഞ്ഞൊരു ദിനമാകട്ടെ ഇതെന്ന് പ്രാർത്ഥിച്ചു കൊണ്ട്….

NB: മേല്പറഞ്ഞ മാതാപിതാക്കൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ദയവായി സബീഷിനെ കാണണം…നിങ്ങൾ ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്…
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ ഈ വര്‍ഷത്തെ ഓണത്തിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കമ്മറ്റി വിലയിരുത്തി. ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് വരുന്ന സെപ്റ്റംബര്‍ 21 , ശനിയാഴ്ച ലിവര്‍പൂള്‍ വിസ്ട്ടോന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. . ഓണാഘോഷം വളരെ ഗംബിരമായി .നടത്തുന്നതിനുവേണ്ടി കമ്മറ്റി അംഗങ്ങള്‍ പ്രസിഡണ്ട് ഇ ജെ കുരൃാസിന്‍റെ നേതൃത്തത്തില്‍ ചിട്ടയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിമ എന്നും നൂതനമായ പരിപാടികളിലൂടെ ശ്രദ്ധയാകൃഷിച്ചിട്ടുള്ള പ്രസ്ഥാനമാണ് ..ഓണാഘോഷത്തോടനുബദ്ധിച്ചു വിവിധ കല കായിക മത്സരങ്ങള്‍ നടത്തപ്പെടും അതോടൊപ്പം വിവിധ രംഗളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കും . GCSC ,A ലെവല്‍ പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും
വിശദവിവരങ്ങള്‍ക്ക് ലിമ സെക്രെട്ടെരി എല്‍ദോസ് സണ്ണിയുമായി ബന്ധപ്പെടുക ഫോണ്‍ നമ്പര്‍ 07908487239,
മോഹൻദാസ് കുന്നൻചേരി
ഓക്സ്ഫോർഡ് : ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇനിയും രജിസ്റ്റർ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹാളിന്റെ വിലാസം : Northway Evangelical Church
Sutton Road
Oxford
OX3 9 RB
കൂടുതൽ വിവരങ്ങൾക്ക് : 07825597760, 07727253424
പൂൾ : സെപ്റ്റംബർ 7,8 തീയതികളിൽ വെംബ്ളി ലണ്ടനിൽ ചേരുന്ന “സമീക്ഷ” ബ്രിട്ടണിന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റുകളുടെ ബ്രാഞ്ച് സമ്മേളനങ്ങൾക്കു പൂളിൽ തുടക്കം കുറിച്ചു . സമീക്ഷ യൂണിറ്റ് അദ്യക്ഷൻ പോളി മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് സമ്മേളനത്തിൽ സമീക്ഷ ദേശീയ സമിതി സെക്രട്ടറി സ്വപ്ന പ്രവീൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . സമ്മേളനത്തിൽ ബേബി പ്രസാദ് പ്രവർത്തന റിപ്പോർട്ടും സ്വപ്ന പ്രവീൺ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു . സമകാലീന സാംസ്‌കാരിക പ്രവർത്തനങ്ങൾ ചർച്ച ചെയ്തതോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സമ്മേളനത്തിൽ വിവിധ പ്രവർത്തകർ പങ്കു വെച്ചു .പൂളിലെ സമീക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ പോളി മാഞ്ഞൂരാൻ പ്രസിഡണ്ടായും നോബിൾ തെക്കേമുറി സെക്രെട്ടറിയുമായ കമ്മിറ്റിയെ ബ്രാഞ്ച് സമ്മേളനം തിരഞ്ഞെടുത്തു . കൂടാതെ ജിജു സാലിസ്ബറി വൈസ് പ്രസിഡന്റ് ആയും റെജി കുഞ്ഞാപ്പി ജോയിന്റ് സെക്രട്ടറി ആയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു .സമീക്ഷ ബ്രിട്ടണിന്റെ ദേശീയ സമ്മേളന വിജയിപ്പിക്കേണ്ടആവശ്യകത ദേശീയ സെക്രട്ടറി സംഘടന റിപ്പോർട്ടിൽ ഊന്നി പറയുകയും ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സെപ്റ്റംബർ 7ന് നടക്കുന്ന പൊതുയോഗത്തിലും സുനിൽ p ഇളയിടം നയിക്കുന്ന സാംസ്ക്കാരിക സെമിനാറിലും പങ്ങെടുക്കാൻ പ്രവർത്തകരെ എത്തിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവാൻ സമീക്ഷ ദേശീയ സമിതി അംഗം ബേബി പ്രസാദ് ആശസ പ്രസംഗത്തിൽ പ്രവര്ത്തകരെ ഓർമ പെടുത്തി . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ആദ്യ ബ്രാഞ്ച് സമ്മേളനം ചർച്ചകൾ കൊണ്ടും സംഘാടനം കൊണ്ടും വൻപിച്ച വിജയമാക്കിയ പൂളിലെ സമീക്ഷ പ്രവര്ത്തകരെ ദേശീയ സമിതി അഭിനന്ദിച്ചു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ മറ്റ് ബ്രാഞ്ച് സമ്മേളനങ്ങൾ ദേശീയ സമിതി തീരുമാനിച്ച പ്രകാരം നടക്കുമെന്നുംദേശീയ സെക്രട്ടറി സമ്മേളനത്തിൽ അറിയിച്ചു . ലണ്ടൻ ഈസ്റ്റ് ഹാം സമ്മേളനവും ഗ്ലോഷേർഷിർ സമ്മേളനവും ഞായറാഴ്ച (23 ജൂൺ )ചേരുമെന്നും ദേശീയ സമിതി അംഗങ്ങൾ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും സമീക്ഷ ദേശീയ സമിതി പത്ര കുറിപ്പിലൂടെ അറിയിച്ചു .


മോനിപ്പള്ളി: യുകെയിൽ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ ശനിയാഴ്ച നടത്തപ്പെടുന്ന പതിമൂന്നാമത് സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.വൂസ്റ്റർ നിവാസികളായ നോബിയും ,ജെയ്മോമോനും, കുര്യാച്ചനും ആതിഥേയത്തം വഹിയ്ക്കുന്ന സംഗമം രാവിലെ പത്ത് മണിയ്ക്ക് വൂസ്റ്ററിലെ CROWLE PARISH HALL ൽ വച്ച് ആരംഭിച്ച് വൈകുന്നേരം എട്ട് മണിയ്ക്ക് അവസാനിയ്ക്കുന്നു. മോനിപ്പള്ളി മാരാരുമാരുടെ ചെണ്ടമേളത്തോടെ ആരംഭിയ്ക്കുന്ന സംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും കൂടാതെ ഫൺ ഗെയിമുകൾ, കൂടാതെ ഹാളിനോട് ചേർന്ന് കിടക്കുന്ന പാർക്കിൽ കായിക മൽസരങ്ങളും, അവസാനം മോനിപ്പള്ളി ഗ്രാമത്തിന്റെ കായിക ഇനമായ വടംവലി മത്സരം നടത്തപ്പെടുന്നു.പതിമൂന്നാമത് ഗ്ലോബൽ മോനിപ്പള്ളി പ്രവാസി സംഗമത്തിലേയ്ക്ക് മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിൽ ഉള്ള എല്ലാവരെയും സ്വാഗതം ചെയുന്നു.
ADDRESS
CROWLE PARISH HALL WORCESTER WR7 4AZ
CONTACT : SIJU , 07915615725/ VINOD 07969463179/ SANTHOSH 07903006957/ STRADINE 07723034946/ SHINU 07846400712/ JAIMON 07985276911/ NOBY 07480841084/ KURIACHAN 07728621326
യു കെ മലയാളികള്‍ക്ക് .മുന്നാര്‍ എന്നുകേട്ടാല്‍ കൈയേറ്റക്കാരുടെ നാടു എന്നാണ് ലോകം അറിയുന്നത് എന്നാല്‍ അങ്ങനെയല്ല ഒട്ടേറെ പാവങ്ങള്‍ ഇവിടെയുണ്ട്, അവരെ സഹായിക്കാന്‍ മുന്നോട്ടു വന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ Dr രേണുരാജ് IAS – അഭിനന്ദിച്ചു .
ഇടുക്കിയിലുള്ളവര്‍ക്കുമുന്നാര്‍ സബ് കളക്റ്റ്ര്‍ Dr രേണുരാജ് I A S , പണം കൈമാറിയപ്പോള്‍ പാലക്കാടുള്ള മണികണ്ടനു വീട്ടിലെത്തി നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യുവിന്‍റെ പിതാവ് മാത്യു ആയത്തുപാടത്താണ് പണം കൈമാറിയത് .

പണം കൈമാറികൊണ്ടു മൂന്നാര്‍ എന്നുകേട്ടാല്‍ കൈയേറ്റക്കാരുടെ നാടു എന്നാണ് ലോകം അറിയുന്നത് എന്നാല്‍ അങ്ങനെയല്ല ഒട്ടേറെ പാവങ്ങള്‍ ഇവിടെയുണ്ടന്നു കളക്റ്റര്‍ പറഞ്ഞു , അവരെ സഹായിക്കാന്‍ മുന്നോട്ടു വന്ന യു കെ മലയാളികളെയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും Dr രേണുരാജ് IAS അഭിനധിച്ചു.
ചെറുതോണി മാര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടെറി ബാബു ജോസഫ് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകരായ പാറത്തോട് ആന്റണി വിജയന്‍ കൂറ്റാംതടത്തില്‍ ,തോമസ് , എന്നിവരാണ് കളക്റ്ററെ ഇന്നു മൂന്നാറിലെ ഓഫീസില്‍ എത്തി കണ്ടു ചെക്കുകള്‍ വിതരണംചെയ്തത് .

സബ് കളക്ടർ ഡോക്ടർ രേണുരാജ് IAS മൂന്നാറിലെ ഒരു സ്ത്രിയുടെ വേദനകള്‍ മലയാള മനോരമ ടി വി യില്‍ പറയുന്നത് കേട്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്ടറുമായി ബന്ധപ്പെട്ടു സഹായം അറിയിക്കുകയായിരുന്നു .
ലഭിച്ച പണം ( 52600)രൂപ വീതം മൂന്നു പേര്‍ക്ക് നകല്‍നയിരുന്നു തീരുമാനം എന്നാല്‍ കളക്ടർ അവരെ ഏല്‍പിച്ച ( 52600)രൂപ കൃാന്‍സര്‍ രോഗികളായ മേരി,അമുത ,എന്നിവര്‍ക്കായി സമമായി വീതിച്ചു നല്‍കി മണിയാറന്‍കുടിയിലെ നബീസ അസ്സിസും ( 52600)രൂപയുടെ ചെക്ക് കളക്ടറില്‍ നിന്നും ഏറ്റുവാങ്ങി .
പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണി കണ്ടനു വീടിനു വേണ്ടി പണിതുടങ്ങിയ തറയുടെ മുകളില്‍ വച്ച് പാലക്കാടു കാരിയോട് താമസിക്കുന്ന അയത്തു പാടത്തു മാത്യു ചേട്ടന്‍ ( 52600)രൂപ പണമായി നല്‍കി കാരണം മണികണ്ടനു ബാങ്ക് അക്കൌണ്ട് ഇല്ലായിരുന്നു .

എളിയവരായ പാവങ്ങളെ സഹായിക്കാന്‍ ഞങള്‍ നടത്തിയ ശ്രമത്തിനെ സഹായിച്ച എല്ല യു കെ മലയാളികളോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുള്ള നന്ദി അറിയിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. .2004 ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .കഴിഞ്ഞ വെള്ളപോക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖൃമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു .

കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .
ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ ജാതി ,മത , വര്‍ണ്ണ ,വര്‍ഗ്ഗ ഭേതമേനൃ കേരളത്തിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
“”ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””
ഈ മാസം 29- തീയതി നടക്കുന്ന UKKCA കൺവെൻഷൻ ടിക്കറ്റുകളിലാണ് സ്വർണ്ണനാണയങ്ങൾ ക്കുള്ള സാധ്യത ഒളിഞ്ഞു കിടക്കുന്നത്. ബെഥേൽ കൺവെൻഷൻ സെന്ററിന്റെ മെയിൻ ഗേറ്റിലായിരിക്കും റെജിസ്ട്രേഷൻ കമ്മറ്റിയുടെ കൗണ്ടർ ഉണ്ടാവുക. അവിടെ നിങ്ങളുടെ ടിക്കറ്റുകൾ ചെക്ക് ചെയ്തു കൗണ്ടർഫോയിൽ സ്വർണ്ണനിറമുള്ള പെട്ടിയിൽ നിക്ഷേപിക്കുന്നു. അവിടെ നിന്നും നിങ്ങൾക്കാവശ്യമുള്ള റിസ്റ്റ് ബാൻഡുകൾ ലഭിക്കുന്നു. അത് കയ്യിൽ ധരിച്ചാൽ മാത്രമേ നിങ്ങളെ ഹാളിലേക്ക് കയറ്റുകയുള്ളു. വൈകുന്നേരം 6 മണിയോടെ സ്വർണ്ണപെട്ടി മെയിൻ സ്റ്റേജിൽ കൊണ്ടുവരികയും, നറുക്കെടുപ്പിലൂടെ മൂന്നു ഭാഗ്യശാലികളെ തിരഞ്ഞെടുക്കുകയും, യഥാക്രമം, ഒരു പവൻ, അര പവൻ, കാൽ പവൻ എന്നീ സ്വർണ്ണനാണയങ്ങൾ ഭാഗ്യശാലികൾക്കു നൽകുകയും ചെയ്യുന്നു. അതിനായി കൗണ്ടർ ഫോയിലിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും എഴുതാൻ മറക്കാതിരിക്കുക. ടിക്കറ്റുകളുടെ വില്പന അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. 500 പൗണ്ടിന്റെ ഡയമണ്ട് ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു, നൂറിന്റെ ടിക്കറ്റുകൾ തീർന്നു വരുന്നു. ബെഥേൽ കൺവൻഷൻ സെന്ററിന്റെ കപ്പാസിറ്റി കഴിഞ്ഞു പോയാൽ കൗണ്ടർ സെയിൽ ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ എല്ലാവരും യൂണിറ്റുകളിൽ നിന്ന് തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കുവാൻ ശ്രമിക്കുക.
238 യാത്രക്കാരുടെ മരണത്തിന് കാരണമായ അപകടം ക്ഷണിച്ചു വരുത്തിയത് പൈലറ്റിൻെറ മാനസികനില എന്ന് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ. അപകടത്തിൽ പെടുന്നതിന് മുൻപുതന്നെ വിമാനത്തിൽ ഉള്ളവരെ ശ്വാസംമുട്ടിച്ചു കൊല്ലാൻ പൈലറ്റ് വിമാനം അതീവ അന്തരീക്ഷമർദ്ദം ഉള്ള ഉയരങ്ങളിലേക്ക് പറപ്പിച്ചിരുന്നു.

ഏകാകിയും വിഷാദരോഗിയും ആയ ക്യാപ്റ്റൻ സഹാരി അഹമ്മദ് ഷാ അതിനുശേഷമാണ് 238 യാത്രക്കാർ അടങ്ങിയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീഴ്ത്തിയത് എന്ന് വാർത്താ വൃത്തങ്ങൾ അറിയിച്ചു. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വൈമാനിക രംഗത്തെ വിദഗ്ധരാണ് ഇങ്ങനെ ഒരു അനുമാനത്തിൽ എത്തിയിരിക്കുന്നത്. മാർച്ച് 8 2014 നു കാണാതായ വിമാനത്തിനായി ഔദ്യോഗികമായും അനൗദ്യോഗികമായും വൻ തിരച്ചിലാണ് നടത്തിയത്.

ഒന്നുകിൽ ബോയിങ് 777 ന്റെ ഇന്ധനം തീരുംവരെ ക്യാപ്റ്റൻ ഷാ വിമാനം സമുദ്രത്തിനു മുകളിലൂടെ പറത്തുകയോ അല്ലെങ്കിൽ അതിന് കാത്തുനിൽക്കാതെ വിമാനം സമുദ്രത്തിലേക്ക് ഇടിച്ചിറക്കുകയോ ആയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ദി അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് വൈമാനിക വിദഗ്ധൻ വില്യം ലാങ്വിശേ ഇത് വെളിപ്പെടുത്തിയത്. ക്യാബിനിൽ മർദ്ദം കൂട്ടുന്നതിനു മുൻപ് തന്നെ സഹ പൈലറ്റിനെ ക്യാപ്റ്റൻ കൊല ചെയ്യുകയോ നിസ്സഹായൻ ആക്കുകയോ ചെയ്തിരിക്കാം.

ഇലക്ട്രിക്കൽ എൻജിനീയറായ മൈക്ക് എസ്‌മോളിന്റെ അഭിപ്രായത്തിൽ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും മുൻപ് വിമാനം 40000 അടി ഉയരത്തിൽ എത്തിയിട്ടുണ്ട്. ഉയരങ്ങളിൽ എത്തുമ്പോൾ ഓക്സിജൻ സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്ന ഓക്സിജൻ മാസ്ക് പോലും പതിമൂവായിരം അടി ഉയരം വരെയേ പ്രവർത്തിക്കൂ. മാത്രമല്ല അത് 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനിൽ ഉണ്ടായിരുന്നവർ മിനിറ്റുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി മരിച്ചിരിക്കാം.
ക്വാലാലംപൂർൽ നിന്ന് ബെയ്ജിങ് ലേക്ക് 2014 മാർച്ച് എട്ടിന് പുറപ്പെട്ട വിമാനത്തിന്റെ തിരോധാനം വൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുകയാണ്.
ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് മുൻകാല തെന്നിന്ത്യൻ ചലച്ചിത്രതാരം മോഹിനിയും.
തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് സിനിമയിലെത്തിയതിന് ശേഷമാണ് പേരു മോഹിനി എന്നായത്. അഭിനയജീവിതത്തോട് വിട പറഞ്ഞ് വിവാഹം കഴിഞ്ഞ നാളുകള്‍. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം. അതോടൊപ്പം വിഷാദ രോഗവും പിടികൂടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ കീഴില്‍ ചികിത്സയും തേടിയിരുന്നു. വായന പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് ഇക്കാലത്ത് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥങ്ങളും വായിച്ചു. വീട്ടിലെ ജോലിക്കാരിയുടെ പക്കല്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. അന്ന് ബൈബിള്‍ വായിച്ച രാത്രിയില്‍ താന്‍ യേശുവിനെ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും അതാണ് തന്നെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചതെന്നും മോഹിനി സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുവിനെ സ്‌നേഹിച്ചുതുടങ്ങിയ അവസരത്തില്‍ പോലും ഒന്നിലധികം തവണ മോഹിനി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം യേശു തന്നെ അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്ന് മോഹിനി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു പ്രഭാഷണത്തില്‍ മോഹിനി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. യേശുവിനെ ഞാന്‍ സ്‌നേഹിച്ചത് യേശു എന്നെ സ്‌നഹിച്ചതുകൊണ്ടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ സ്‌നേഹം നമുക്ക് ആഴത്തില്‍ ബോധ്യപ്പെടണം. യേശുവിന്റെ അടുത്ത് ഞാനെത്തിയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഞാന്‍ മരിച്ചുപോകുമായിരുന്നു. യേശുവിന്റെ മകളായി, സുഹൃത്തായി, സഹോദരിയായി ഞാന്‍ ഇന്ന് ജീവിക്കുന്നു. യേശുവിനെ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചുതുടങ്ങിയത്.
ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും. നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.
[ot-video]
[/ot-video]
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ഈസ്റ്ററിനോട് അനുബധിച്ചു നടത്തിയ ചാരിറ്റിക്ക് ഇതുവരെ 1796പൗണ്ട് (157800 രൂപ ) ലഭിച്ചു .ചാരിറ്റി കളക്ഷന്‍ അവസാനിച്ചതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ,ഇനി ആരും പണമിടരുതെന്നു അഭൃര്‍ഥിക്കുന്നു ലഭിച്ച പണം മൂന്നായി വിഭജിച്ചു മൂന്നുപെര്‍ക്കായി ( 52600)രൂപ വീതം നല്‍കും .എന്നറിയിക്കുന്നു .പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുന്ന ഈ എളിയ ശ്രമത്തില്‍ പങ്കാളികളായ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .
നാട്ടിലെത്തിച്ചു പണം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കമ്മറ്റി തീരുമാനപ്രകാരം , 1796 പൗണ്ടിന്‍റെ ചെക്ക് കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രെറ്ററി ടോം ജോസ് തടിയംപാട് എന്നിവര്‍ ഒപ്പിട്ടു നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശക സമിതി അംഗം സുനില്‍ മാത്യുവിനെ ഏല്പിച്ചുകൊടുത്തു .അദേഹം നാട്ടില്‍ പണം എത്തിച്ചു വിതരണം ചെയ്യാനുള്ള നടപിടികള്‍ സ്വികരിക്കും .ചെക്കിന്റെയും ബാങ്കിന്റെ സമ്മിറിസ്റ്റേറ്റമെന്റിന്റെയും ഫോട്ടോ ഇതോടൊപ്പം പ്രസിധികരിക്കുന്നു.
ഞങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനം കൊണ്ട് ഏകദേശം 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ,അതിനു ഞങ്ങള്‍ നല്ലവരായ യു കെ മലയളികളോട് കടപ്പെട്ടിരിക്കുന്നു . ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച . മനോജ് മാത്യു ,ആന്‍റോ ജോസ് ,ബിനു ജേക്കബ് ,നിക്സണ്‍ തോമസ് ,കുറുപ്പ് അശോക .എന്നിവരെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനുവേണ്ടിയും,,മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടിയും ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും,വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ചാരിറ്റി നടത്തിയത്
മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടർ ഡോക്ടർ രേണു രാജിന്‍റെ വീഡിയോ ഞങ്ങള്‍ പ്രസിധികരിച്ചിരുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്റ്ററുമായി സംസാരിക്കുകയും സഹായം അറിയിക്കുകയും ചെയ്തിരുന്നു . .
മണികണ്ടനു വേണ്ടി യു കെ യിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), , നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526 )ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ..