Uncategorized

ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് മുൻകാല തെന്നിന്ത്യൻ ചലച്ചിത്രതാരം മോഹിനിയും.

തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് സിനിമയിലെത്തിയതിന് ശേഷമാണ് പേരു മോഹിനി എന്നായത്.  അഭിനയജീവിതത്തോട് വിട പറഞ്ഞ് വിവാഹം കഴിഞ്ഞ നാളുകള്‍. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം. അതോടൊപ്പം വിഷാദ രോഗവും പിടികൂടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ കീഴില്‍ ചികിത്സയും തേടിയിരുന്നു. വായന പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് ഇക്കാലത്ത് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥങ്ങളും വായിച്ചു. വീട്ടിലെ ജോലിക്കാരിയുടെ പക്കല്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. അന്ന് ബൈബിള്‍ വായിച്ച രാത്രിയില്‍ താന്‍ യേശുവിനെ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും അതാണ് തന്നെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചതെന്നും മോഹിനി സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്തുവിനെ സ്‌നേഹിച്ചുതുടങ്ങിയ അവസരത്തില്‍ പോലും ഒന്നിലധികം തവണ മോഹിനി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം യേശു തന്നെ അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്ന് മോഹിനി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു പ്രഭാഷണത്തില്‍ മോഹിനി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. യേശുവിനെ ഞാന്‍ സ്‌നേഹിച്ചത് യേശു എന്നെ സ്‌നഹിച്ചതുകൊണ്ടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ സ്‌നേഹം നമുക്ക് ആഴത്തില്‍ ബോധ്യപ്പെടണം. യേശുവിന്റെ അടുത്ത് ഞാനെത്തിയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഞാന്‍ മരിച്ചുപോകുമായിരുന്നു. യേശുവിന്റെ മകളായി, സുഹൃത്തായി, സഹോദരിയായി ഞാന്‍ ഇന്ന് ജീവിക്കുന്നു. യേശുവിനെ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചുതുടങ്ങിയത്.

ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും. നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

[ot-video]

[/ot-video]

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ,ഈസ്റ്ററിനോട് അനുബധിച്ചു നടത്തിയ ചാരിറ്റിക്ക് ഇതുവരെ 1796പൗണ്ട് (157800 രൂപ ) ലഭിച്ചു .ചാരിറ്റി കളക്ഷന്‍ അവസാനിച്ചതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ,ഇനി ആരും പണമിടരുതെന്നു അഭൃര്‍ഥിക്കുന്നു ലഭിച്ച പണം മൂന്നായി വിഭജിച്ചു മൂന്നുപെര്‍ക്കായി ( 52600)രൂപ വീതം നല്‍കും .എന്നറിയിക്കുന്നു .പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുന്ന ഈ എളിയ ശ്രമത്തില്‍ പങ്കാളികളായ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .
നാട്ടിലെത്തിച്ചു പണം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ കമ്മറ്റി തീരുമാനപ്രകാരം , 1796 പൗണ്ടിന്‍റെ ചെക്ക് കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രെറ്ററി ടോം ജോസ് തടിയംപാട് എന്നിവര്‍ ഒപ്പിട്ടു നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ഉപദേശക സമിതി അംഗം സുനില്‍ മാത്യുവിനെ ഏല്പിച്ചുകൊടുത്തു .അദേഹം നാട്ടില്‍ പണം എത്തിച്ചു വിതരണം ചെയ്യാനുള്ള നടപിടികള്‍ സ്വികരിക്കും .ചെക്കിന്റെയും ബാങ്കിന്റെ സമ്മിറിസ്റ്റേറ്റമെന്റിന്റെയും ഫോട്ടോ ഇതോടൊപ്പം പ്രസിധികരിക്കുന്നു.
ഞങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനം കൊണ്ട് ഏകദേശം 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ,അതിനു ഞങ്ങള്‍ നല്ലവരായ യു കെ മലയളികളോട് കടപ്പെട്ടിരിക്കുന്നു . ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച . മനോജ്‌ മാത്യു ,ആന്‍റോ ജോസ് ,ബിനു ജേക്കബ്‌ ,നിക്സണ്‍ തോമസ്‌ ,കുറുപ്പ് അശോക .എന്നിവരെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.


പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനുവേണ്ടിയും,,മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടിയും ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും,വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ,ചാരിറ്റി നടത്തിയത്

മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടർ ഡോക്ടർ രേണു രാജിന്‍റെ വീഡിയോ ഞങ്ങള്‍ പ്രസിധികരിച്ചിരുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്റ്ററുമായി സംസാരിക്കുകയും സഹായം അറിയിക്കുകയും ചെയ്തിരുന്നു . .

മണികണ്ടനു വേണ്ടി യു കെ യിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), , നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526 )ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ..

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”

ലിവര്‍പൂളില്‍ വൃതൃൃസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള മലയാളി അസോസിയേഷനായ ,ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ACAL ) ഈ വര്‍ഷം ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് അംഗങ്ങളില്‍നിന്നും ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി കൗണ്‍സിലര്‍ ലിന്‍സി മെലിയ എല്പിച്ചുകൊണ്ടാണ് അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്

അകാല്‍ പ്രസിഡണ്ട്‌ ജിജിമോന്‍ മാത്യു വില്‍ നിന്ന് ചെക്ക് സ്വികരിച്ചു കൊണ്ട് കൗണ്‍സിലര്‍ ലിണ്ട്സി മെലിയ ACAL അംഗങ്ങളെ അഭിനധിച്ചു .അകാല്‍ എല്ലാവര്‍ഷവും നടത്തുന്ന നേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് ചെക്ക് കൈമാറിയത് ,ലിവര്‍പൂളില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു എന്ന പത്ര വാര്‍ത്ത‍ കണ്ടാണ് ACAL ഈ സദ്ഉദൃമത്തിനുതുനിഞ്ഞത്.

മലയാളി സമൂഹത്തിനു ലോകത്ത് എല്ല സ്ഥലത്തും എത്തിച്ചേരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് നഴ്സിംഗ് എന്ന ജോലിയാണ്, അതിനു തുടക്കം കുറിച്ച ഫ്ലോറെന്‍സ് നൈറ്റിംഗെയിലിന്റെ ജന്മദിനമാണ് നേഴ്സ് ഡേ ആയി ആഘോഷിക്കുന്നത് എല്ലാവര്‍ഷവും നേഴ്സ് ഡേ ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ കൂടിയാണ് അകാല്‍.
ഈ വര്‍ഷവും അതി മനോഹരമായി നേഴ്സ് ഡേ ആഘോഷം നടന്നു ചടങ്ങില്‍ വച്ച് ബ്രോഡ്‌ ഗ്രീന്‍ ഹോസ്പിറ്റലില്‍ നിന്നും ബെസ്റ്റ് നേഴ്സ് ആയി തിരഞ്ഞെടുത്ത ഷേര്‍ലി ജെയിംസിനെ ആദരിച്ചു. ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്‍റെ ഔദ്യോഗികതകള്‍ ഒന്നും ഇല്ലാതെ ഫാസക്കര്‍ലി മേഘലയില്‍  പ്രവര്‍ത്തിക്കുന്ന ഒരു സൗഹൃത കുടുംബ കൂട്ടായ്മകൂടിയാണ് . ലിവര്‍പൂള്‍ സൈന്റ്റ്‌ ഗിലിസ് ഹാളില്‍ മെയ്‌ 25 നാണു ചടങ്ങുകള്‍ നടന്നത്.

ജൂൺ 8 ന് ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതത്തിന്റെ ഓളങ്ങൾ ഓരോ സംഗീതപ്രേമികളുടെയും മനസ്സിൽ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു.
രാഗവും, താളവും, ശ്രുതിയും, മേളവും,നിറങ്ങളും കൈകോർത്ത രാവിന് നൃത്തവും കൂടി ചേർന്നപ്പോൾ ഒരു മഴവില്ലിന്റെ പകിട്ടായി മാറി.

വൈകുന്നേരം 04:30 ആരംഭിച്ച സംഗീത വിരുന്ന്, ഏവർക്കും പ്രിയങ്കരനും നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരവുമായ ബ്രിസ്റ്റോൾ മേയർ ശ്രീ ടോം ആദിത്യ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പ്രശസ്ത ഗായകരായ ജിൻസ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു ഐശ്വര്യപൂർണ്ണമായ ഒരു തുടക്കമിട്ടു. മഴവില്ലിന്റെ സാരഥികളായ അനീഷ് ജോർജ് , ടെസ്സ് മോൾ ജോർജ് ,സംഘടകരായ ശ്രീ ഡാന്റ്റൊ പോൾ, ശ്രീ കെ എസ് ജോൺസൻ , ശ്രീ സുനിൽ രവീന്ദ്രൻ , ശ്രീ ഷിനു സിറിയക് , ശ്രീമതി സൗമ്യ ഉല്ലാസ് , ശ്രീമതി ജിജി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സൈനികരെ ആദരിക്കുവാനായി ”Tribute to Indian soldiers ”എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോൾ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ മിന്നിമറഞ്ഞ ദൃശ്യങ്ങൾ, സൈനികരുടെ ത്യാഗപൂർണമായ ജീവിതത്തെ ഓര്മപെടുത്താൻ ഉതുകുന്നവയായിരുന്നു. ഇന്ത്യൻ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോൺമോത്തിലെ കുരുന്നുകൾ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോൾ ദേശസ്നേഹത്താൽ സദസ്സിൽ നിന്നും ”ഭാരത് മാതാ കീ ജയ്” കൾ മുഴങ്ങി.

തുടർന്ന് ജിൻസും ,വാണിയും,ദീപകും ചേർന്ന് തീർത്ത ഒരു സംഗീത പെരുമഴയായിരുന്നു , ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ , മോഹൻലാൽ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ് ഗാനങ്ങളിൽ സദസ്സ് ആടി തിമർത്തു.
ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ”ശ്യാമ ഈ സംഗീത് ” എന്ന ഗാനകൂട്ട് അനീഷും , ടെസ്സ യും ഗിരിജയും കൂടി ആലപിച്ചപ്പോൾ . യു കെ യിലെ ഉടനീളം ഉള്ള ഗായകർ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കൈയിലെടുത്തു.

ഓരോ ഗാനത്തിനും ആമുഖമെന്നപോൽ സംഗീതം , വരികൾ ,പാടിയവർ തുടങ്ങിയവരെ കുറിച്ചുള്ള വിരസത ഇല്ലാത്ത വിവരണം, പ്രശസ്ത അവതാരകയും കവയത്രിയുമായ രശ്മിയുടെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചത് അതാതു ഗാനത്തിന്റെ ശില്പികളെകുറിച് അറിയുന്നതിന് സദസ്സിനെ സഹായിച്ചു.

സന്തോഷ് നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ്ഓർക്കസ്ട്ര മഴവില്ലിന്റെ സവിഷേതയായി മാറിയിട്ട് നാളുകൾ ഏറെ ആയെങ്കിലും, ഒരു പുതു അനുഭവം പോലെ ഒരു പാളിച്ച പോലും വരാതെ യുകെയിൽ ഉടനീളം നിന്ന് എത്തിയവുടെയും ,പ്രശസ്ത ഗായകരുടെയും ശബ്ദത്തിന് താളമിട്ടു. എല്ലാവരുടെയും പ്രശംസക്ക് പത്രമാവുകെയും ചെയ്തു.

ഈ വർഷത്തെ മഴവിൽ സംഗീതത്തിന്റെ ശബ്ദ വെളിച്ചം നിയന്ത്രിച്ചത് ബീറ്സ് ഡിജിറ്റൽ യുകെ യുടെ ബിനു ജേക്കബ് ആയിരുന്നു … ഈ നോർതംപ്റ്റൻ സ്വദേശി കഴിഞ്ഞ നാലു വർഷമായി മഴവിൽ സംഗീതത്തോടൊപ്പം സഞ്ചരിക്കുന്നു ..

പതിവുപോലെ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ ഓരോ ഗാനത്തിന്റെയും ദൃശ്യങ്ങൾ മിന്നിമറഞ്ഞത് ആസ്വാദനത്തിന്റെ ആഴം പതിന്മടങ്ങാക്കി. ശ്രി വെൽസ് ചാക്കോ യുടെ നേതൃത്വത്തിലുള്ള കളർ മീഡിയ യുകെയിൽ പ്രശ്സതരാണ്

മഴവില്ലിന്റെ നിറങ്ങൾ ഒട്ടും ചോർന്നുപോകാതെ ഒപ്പിയെടുത്ത ജിനു സി വർഗീസ് (ഫോട്ടോജിൻസ്‌) , റോണി ജോർജ് (എ ർ ഫോട്ടോഗ്രാഫി) , സന്തോഷ് ബെഞ്ചമിൻ (എസ് എൻ ഫോട്ടോഗ്രാഫി) എന്നിവർ എന്നും മഴവില്ലിനോടൊപ്പോം സഞ്ചരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.

നല്ല സംഗീതത്തോടൊപ്പോം നല്ല ഭക്ഷണവും ഒരുക്കിയിരുന്നു മഴവിൽ സംഗീതം.
യു കെ യിലെ പ്രശസത ഷെഫ് അബ്ദുൾ മുനീറിന്റെ രുചികരമായ കേരള ഭക്ഷണവും ആസ്വദിക്കുവാനുള്ള ഒരവസരവും കൂടി കാണികൾക്കു ഉണ്ടായി.

ബോൺമൗത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, ലണ്ടൻ വാട്ഫോർഡിൽ നിന്നുമുള്ള ജയശ്രീയും സംഘവും അവതരിപ്പിച്ച ഡാൻസ്കൾ …….

തുടങ്ങിയവ മഴവില്ലിന് കൂടുതൽ നിറങ്ങളേകി.

രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകർക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി.
ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എന്തിന് ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സിൽ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലായെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
യു കെ യിലുടനീളമുള്ള അഞ്ഞൂറില്പരം കലാകാരൻ മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവിൽ സംഗീതം നിറഞ്ഞൊഴുകിയ ഈ വേളയിൽ
അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിക്കുകൊണ്ടു …
നന്ദിയോടെ മഴവില്ല് ഭാരവാഹികൾ.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യു കെ കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിർമിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന കായിക താരങ്ങൾക്കും സംഘാടകർക്കും മത്സരങ്ങൾ നടക്കാതെ പോകുന്ന സാഹചര്യം ചിന്തിക്കാൻ കൂടി ആകുന്നതല്ല. ആ സാഹചര്യത്തിലാണ് ദേശീയ മേള മാറ്റിവക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കായികമേള ജനറൽ കൺവീനർ ടിറ്റോ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂലൈ പകുതിക്ക് മുൻപായി ദേശീയ കായികമേള പുനർ ക്രമീകരിക്കുന്നതായിരിക്കും. ദേശീയ മേളയുടെ പുതുക്കിയ തീയതിയും സ്ഥലവും ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കുന്നതാണ്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ റിലേ മത്സരങ്ങൾ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.

പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.

കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൺ, വെയ്ൽസ് റീജിയൺ, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ സംഘാടക സമിതി ഒരുക്കുന്നതിനിടയിലാണ് ആകസ്മികമായി മേള മാറ്റിവക്കേണ്ടി വന്നത്.

കഴിഞ്ഞ എട്ട് യുക്മ ദേശീയ കായിക മേളകളും അരങ്ങേറിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വിൻഡ്‌ലി ലെഷർ സെന്റർ ഒഫീഷ്യൽസുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കായികമേള മാറ്റിവക്കാനുള്ള തീരുമാനം കൈകൊണ്ടത്. കായികമേളാ ദിനമായ ശനിയാഴ്ച, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മേള മാറ്റിവെക്കുന്നത് തന്നെയാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ദേശീയ കായികമേള മാറ്റിവച്ചതുമൂലം ഉണ്ടായിട്ടുള്ള അസൗകര്യങ്ങളിൽ നിർവാജ്യമായി ഖേദിക്കുന്നതായി യുക്മ ദേശീയ നിർവാഹകസമിതി അറിയിക്കുന്നു.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്. 

2019 ഓഗസ്റ്റ് 31 ശനിയാഴ്ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2019” അരങ്ങേറുമെന്ന് കേരളാ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടണില്‍ എത്തിച്ചേര്‍ന്ന ധനമന്ത്രിയ്ക്ക് യുക്മ ദേശീയ ഭരണസമിതി മിഡ്ലാന്റ്സിലെ മാള്‍വേണില്‍ വച്ച് നല്‍കിയ സ്വീകരണയോഗത്തിലാണ് “കേരളാ പൂരം 2019” ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം ഈ വര്‍ഷത്തെ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, എംഡി. ശ്രീ. എ. പുരുഷോത്തമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കഴിഞ്ഞ രണ്ട് വള്ളംകളിയുടേയും ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ്, എ.ഐ.സി സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
യുക്മ ഭാരവാഹികളും വള്ളം കളി മുന്‍ ടീം മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്സ് ജോര്‍ജ്, പ്രഥമവള്ളംകളി വിജയികളായ കാരിച്ചാല്‍ ടീം ക്യാപ്റ്റന്‍ നോബി കെ ജോസ് എന്നിവര്‍ ചേര്‍ന്ന് ബഹുമാനപ്പെട്ട ധനവകുപ്പ് മന്ത്രിയെയും സംഘത്തെയും കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തി. ഈ വര്‍ഷം മുതല്‍ കേരളത്തില്‍ വള്ളംകളി ലീഗ് മത്സരങ്ങള്‍ നടക്കുന്നത് ഉള്‍പ്പെടെ വള്ളംകളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന പ്രാധാന്യം മന്ത്രി വ്യക്തമാക്കി. യുക്മ ജനകീയ പിന്തുണയോടെ സംഘടിപ്പിച്ച വള്ളംകളി മത്സരവും കാര്‍ണിവലും ഉള്‍പ്പെടെയുള്ള പരിപാടി വന്‍വിജയമായിരുന്നുവെന്നത് കഴിഞ്ഞ വര്‍ഷം വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞതും മന്ത്രി സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണ പോലെ വരും വര്‍ഷങ്ങളിലും കേരളാ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ എല്ലാവിധ പിന്തുണയും യുക്മയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യൂറോപ്പിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും, കലാകായിക പാരമ്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു കെ യിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ “കേരളാ പൂരം 2019” എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം, ടീം രജിസ്ട്രേഷന്‍, നിബന്ധനകള്‍ മുതലായ വിശദവിവരങ്ങള്‍ ജൂണ്‍ 15ന് ശേഷം അറിയിക്കുന്നതായിരിക്കും.

തൃശൂർ: ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകൻ പന്ത്രണ്ടുകാരൻ ദിൽ രഹാൻ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടർന്നു ദിൽ രഹാൻ ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ ആയിരുന്നു, എന്നിട്ടും പനിക്ക് ശമനമൊന്നും കാണാതെവന്നപ്പോൾ ഡോക്റ്റർ മാരുടെ നിർദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകൾ നടത്തിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ദിൽ രഹാൻ ബ്ലഡ് ക്യാൻസർ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോൾ ആറുമാസത്തിലേറെയായി ദിൽ രഹാൻ തിരുവന്തപുരം rcc ആശുപത്രിയിലെ തുടർച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വർഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടർമാരുടെ നിർദ്ദേശം.

ദിൽ രഹാൻ്റെ പിതാവ് ടൈൽസ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടർച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകൾതന്നെ ഈ നിർദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകൾക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദിൽ രഹാൻ്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാൻ കഴിയാത്തതിനാൽ കുടുംബത്തിലെ ചിലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ദിൽ രഹാൻ്റെ പിതാവ്. ജീവിതം വഴിമുട്ടിനിൽക്കുന്ന ദിൽ രഹാനെയും കുടുംബത്തെയും നിങ്ങളും സഹായിക്കില്ലേ?

പ്രിയമുള്ളവരേ ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ ജൂൺ ഇരുപതിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ബിബിൻ എബ്രഹാം
സൗത്താംപ്ടൺ : യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഔദ്യോഗിക കമ്മറ്റി നാഷണൽ കായികമേളയ്ക്ക് മുന്നോടിയായി നടത്തിയ കായിക മേളയിൽ റീജിയണിലെ 24 അംഗ അസോസിയേഷനുകളിൽ ഭൂരിഭാഗത്തിന്റെയും പങ്കാളിത്തം കൊണ്ട് കായികമേളയ്ക്ക് പുറമെ കാണികൾക്കും പങ്കാളികൾക്കും ദൃശ്യ വിരുന്നൊരുക്കിയ ഫ്ലാഷ് മൊബ് കൊണ്ടും  അവിസ്മരണീയമായി. യുക്മ നാഷണൽ കമ്മറ്റി കായികമേള പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതികൂല കാലാവസ്ഥയിലും ഈ മേള അരങ്ങത്ത് എത്തിക്കുമെന്ന് കമ്മറ്റിയിൽ ചർച്ച ചെയ്ത്‌ തീരുമാനമെടുത്ത പ്രസിഡന്റ് ജോമോൻ ചെറിയന്റെയും സെക്രട്ടറി ജിജോ അരയത്ത് , ട്രെഷറർ ജോഷി ആനിത്തോട്ടത്തിൽ, നാഷണൽ കമ്മറ്റി മെമ്പർ  ലാലു ആന്റണി, സ്പോർട്സ് കോർഡിനേറ്റർ ബിനു ജോസിന്റെയും നേതൃത്വത്തിൽ റീജിയണിലെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളുമുള്ള മികച്ച സ്റ്റേഡിയം ആണ് തിരഞ്ഞെടുത്തത്. ഫ് എം എ ഹാംഷെയറിന്റെ അതുല്യമായ സംഘാടക മികവും സൗത്ത് ഈസ്റ് റീജിയണൽ കായിക മേളയ്ക്ക് വിജയത്തിന് കാരണമായി. യുക്മയുടെ മറ്റു പല റീജിയണൽ കായികമേളകളും പ്രതികൂല കാലാവസ്ഥ മൂലം വേണ്ട രീതിയിൽ നടക്കാതെ വന്നപ്പോൾ വ്യെക്തമായ മത്സര വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് കായിക മേള ഭംഗി ആയി നടത്തുവാൻ ദൈവാനുഗ്രവും റീജിയണൽ കമ്മറ്റിക്ക് തുണയായി.
സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തന ഉൽഘാടനത്തോട് അനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് ജനകീയ പങ്കാളിത്തത്തിന് മാറ്റ് കൂട്ടുവാൻ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി മത്സരാത്ഥികൾക്കും കാണികൾക്കും സൗജന്യ പ്രവേശനമായിരുന്നു റീജിയണൽ കമ്മറ്റി ഒരുക്കിയത്. രാവിലെ 11 മണിയോട്  റീജിയണൽ പ്രസിഡന്റ് ശ്രീ ജോമോൻ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച മാർച്ച് പാസ്ററ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  ഇന്ത്യൻ ദേശീയ പതാകയ്ക്ക്  പിന്നിൽ  അണി നിരന്ന അച്ചടക്കത്തോടെ ഭംഗിയായി നടത്തപെട്ടു. . അതിമനോഹരമായി മാർച്ച് പാസ്റ്റിൽ തങ്ങളുടെ മത്സരാർത്ഥികളെ അണി നിരത്തിയ മിസ്മാ ബർജ്സ് ഹിൽ മലയാളീ അസോസിയേഷൻ പ്രത്യേകമായ അഭിനന്ദനങ്ങൾക്കും ട്രോഫിക്കും അർഹമായി. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വികാരമായി തുടർന്ന് യുക്മ നാഷണൽ കമ്മറ്റി പ്രഖ്യാപിച്ച നിയമാവലികൾക്കനുസരിച്ച് നടത്തപ്പെട്ട മത്സരങ്ങൾക്കിടയിൽ പങ്കാളികളെയും കാണികളെയും ആവേശ ഭരിതരാക്കിയ ഫ് എം എ ഹാംഷെയറിന്റെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. യഥാവിധി നടന്ന കായികമേളയുടെ അവസാനം കാണികളെ ആവേശ ഭരിതരാക്കി വടം വലി മത്സരവും നടന്നു. റീജിയണൽ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആതിഥേയരായ ഫ് എം എ ഹാംഷെയർ ചാംപ്യൻഷിപ് ട്രോഫി സ്വന്തമാക്കി. കായികമേളയോട് അനുബന്ധിച്ചു നടന്ന റീജിയണൽ വടം വലി മത്സരത്തിൽ ഡബ്ല്യൂ എം സി എ വോക്കിങ്ങിനെ തോല്പിച്ച് സി കെ സി കാന്റർബറി ചാമ്പ്യൻ പട്ടത്തിൽ മുത്തമിട്ടു.  വാശിയേറിയ മത്സരത്തിനൊടുവിൽ 85 പോയിന്റ് നേടി സീമ ഈസ്റ്റ് ബോൺ  രണ്ടാമത്തെ സ്ഥാനം കൊണ്ടും സി കെ സി കാന്റർബറി 81 പോയിന്റ് നേടി മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
 
 
യുക്മ സാംസ്‌കാരിക വേദി മുൻ കൺവീനറും സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന ശ്രീ മാത്യു ഡൊമെനിക്കിന്റെ അദ്യക്ഷതയിൽ  കൂടിയ സമാപന സമ്മേളനത്തിൽ യുക്മയുടെ സ്ഥാപക നേതാക്കന്മാരിൽ പ്രമുഖനും അവിഭക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ആദ്യ റീജിയണൽ കോർഡിനേറ്ററും  ആയിരുന്ന സാം തിരുവാതിലിൽ സദസിനെ അഭിസംബോധന ചെയ്യുകയും മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
വെക്തിഗത ചാമ്പ്യന്മാർ 

1)കിഡ്സ് ബോയ്സ് 

റിച്ചിൻ  ജിജോ, മിസ്മാ ബർജെസ്ഹിൽ

ജോഹനീസ് ഷാലു, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
2) കിഡ്സ് ഗേൾസ് 
    ഷാർലോട്ട് റെയ്നോൾഡ് ,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
3) സബ്‌ജൂനിയർ ബോയ്സ് 
രോഹൻ ലിറ്റോ കാന്റർബറി കേരളൈറ്റ്സ്
4)  സബ്‌ജൂനിയർ   ഗേൾസ് 
ഷാരോൺ ഷാബു,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
5) ജൂനിയർ ബോയ്സ് 
മാക്സ് തോമസ്,  കാന്റർബറി കേരളൈറ്റ്സ്
6)  ജൂനിയർ  ഗേൾസ്   
     അഥീന ഷാജി സീമ ഈസ്റ്റ്ബോൺ
7) സീനിയർ ബോയ്സ് 
     എഡ്വിൻ ബിജു, സീമ ഈസ്റ്റ്ബോൺ
8) സീനിയർ ഗേൾസ്   
   ജാക്വിലിൻ ജോഷി, മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ
   ബെനീറ്റ ബിനു , മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ
9) അഡൾട് മെൻസ്
    ഡോൺ അംബി,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
10)  അഡൾട്  വിമൻസ് 
    തങ്കി ജോർജ്,  ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ
 11)  സീനിയർ അഡൾട് മെൻസ്
      ജിനോയ് മത്തായി, മാസ് സൗത്താംപ്ടൺ
  12)  സീനിയർ   അഡൾട്  വിമൻസ് 
       നിമിഷ റോജി,റിഥം ഹോർഷം
13) സൂപ്പർ സീനിയർ മെൻസ് 
      ഷാജി തോമസ്, സീമ ഈസ്റ്റ്ബോൺ
അസോസിയേഷനുകളുടെ പോയിന്റ് നിലവാരം :
ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ –  142
സീമ ഈസ്റ്റ്ബോൺ   –  85
കാന്റർബറി കേരളൈറ്റ്സ് –   81
മിസ്മാ ബർജെസ്ഹിൽ –   58
മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ – 49
ഡബ്ല്യൂഎംസിഎ  വോക്കിങ് – 21
മലയാളീ അസോസിയേഷൻ സൗതാംപ്ടൺ – 24
റിഥം ഹോർഷം  12
മാപ് പോർട്സ്‌മൗത്ത്‌  11
സഹൃദയ ടൺബ്രിഡ്ജ് വെൽസ് 3
അസോസിയേഷൻ ഓഫ് സ്ലോ മലയാളീസ് 3
കെസി ഡബ്ല്യൂ എ ക്രോയിഡോൺ 3
ഫ്രണ്ട്‌സ് യുണൈറ്റഡ് മലയാളീ അസോസിയേഷൻ കെന്റ് 1
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ജൂൺ 15 ന് ബിര്മിഹാമിൽ വച്ച് നടക്കുന്ന നാഷണൽ കായിക മേളയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയനെയോ , നാഷണൽ കമ്മറ്റി അംഗം ലാലു ആന്റണിയെയും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ലിറ്റോ കൊരുത്ത് , അനിൽ വറുഗീസ്. ജോമോൻ കുന്നേൽ, എഡ്വിൻ ജോസ്, ബിനു ജോർജ് , ജോഷി സിറിയക്, ബിബിൻ എബ്രഹാം, അജിത് വെണ്മണി, എന്നിവരെ കൂടാതെ ഫോട്ടോകൾ എടുത്ത് സഹായിച്ച ബിജു മൂന്നാനപ്പള്ളിൽ,  ജിനു വർഗീസ് എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. ഈ കായികമേള അവിസ്മരണീയമാക്കാൻ സഹായിച്ച റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളോടും യുക്മ അഭ്യുദയകാംഷികളോടും സ്പോൺസേർസിനോടും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റിയുടെ അഗൈതവമായ നന്ദിയും രേഖപെടുത്തുന്നു.
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.  ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽവച്ച് ഈ ശനിയാഴ്ചയാണ് ദേശീയ കായികമേള അരങ്ങേറുന്നത്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. ഈ വർഷം റീജിയണൽ തല മത്സരങ്ങളിലെ വൻ ജനപങ്കാളിത്തം കണക്കിലെടുത്തു ദേശീയ മേളയിലേക്ക് കൂടുതൽ മത്സരാർത്ഥികൾ എത്തിച്ചേരുമെന്ന് വിലയിരുത്തപ്പെടുന്നു.
സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാനുള്ള രൂപരേഖ ദേശീയ കമ്മറ്റി തയ്യാറാക്കിക്കഴിഞ്ഞു. അതനുസരിച്ച് ഈ വർഷം വടംവലി മത്സരങ്ങൾ ദേശീയ കായികമേളയുടെ ഭാഗമായി  ഉണ്ടായിരിക്കില്ലെന്ന്  സംഘാടക സമിതി അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ വിപുലമായ വടംവലി മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ ദേശീയ കമ്മറ്റി പരിഗണിക്കുന്നുണ്ട്.
ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ കായികമേള വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. മേഖലാ തലത്തിൽ കായികമേളകൾ സംഘടിപ്പിക്കുവാൻ കഴിയാതെ വന്ന റീജിയനുകളിലെ കായിക പ്രതിഭകൾക്കും, നിബന്ധനകൾക്ക് അനുസൃതമായി ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള അവസരം ക്രമീകരിക്കുന്നതാണെന്ന് ദേശീയ നിർവാഹക സമിതി അറിയിച്ചു. മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം : Wyndley Leisure Centre, Clifton Road, Sutton Coldfield, West Midlands – B73 6EB

ബിനോയി ജോസഫ്

“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.

മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.

ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.

മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.

RECENT POSTS
Copyright © . All rights reserved