കാസര്‍ഗോഡ്: വോക്കിങ് കാരുണ്യയുടെ എഴുപത്തിരണ്ടാമതു സഹായമായ നാല്പത്തിമൂവായിരം രൂപ ഹൃദ്രോഗിയായ ദേവസ്യക്ക് പരപ്പ ഇടവക വികാരി ഫാദര്‍ ജെയിംസ് മൂന്നാനപ്പള്ളി കൈമാറി. കോടംവേളൂര്‍ പഞ്ചായത്തില്‍ മുല്ലൂര്‍ വീട്ടില്‍ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങള്‍ പിടികൂടിയിട്ട് വര്‍ഷങ്ങളേറെയായി. കഴിഞ്ഞ പതിനേഴു വര്‍ഷമായി ദേവസ്യയുടെ രണ്ടു ഹൃദയ വാല്‍വുകളും തകരാറിലായിട്ട്. ഇതിനോടകം പലരുടെയും സഹായത്താല്‍ ദേവസ്യയുടെ ഹൃദയ സര്‍ജറി രണ്ടുതവണ ചെയ്തു കഴിഞ്ഞു.
മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന ദേവസ്യയുടെ കുടുംബം പഞ്ചായത്തു നല്‍കിയ സ്ഥലത്തു വീടുവച്ചാണ് താമസിക്കുന്നത്. കൂലിപ്പണിയെടുത്തായിരുന്നു ദേവസ്യ കുടുംബം പോറ്റിയിരുന്നത്. മക്കളുടെ പഠനച്ചെലവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മറ്റു പലരുടെയും സഹായം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്.
വിധിയുടെ ക്രൂരതയെന്നോണം ദേവസ്യയുടെ ഭാര്യ ആലീസ് പ്രസവശേഷം തളര്‍ന്നു കിടപ്പിലായി. ദീര്‍ഘ നാളത്തെ പല ചികിത്സകള്‍ക്ക് ശേഷമാണ് ആലീസ് ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയത്. രണ്ടുപേരുടെയും അനാരോഗ്യവും ചികിത്സകളും ഈ കുടുംബത്തെ താങ്ങാനാവാത്ത വലിയൊരു കടക്കെണിയിലാണ് എത്തിച്ചത്.
ഓരോ മാസവും രണ്ടുപേരുടെയും മരുന്നുകള്‍ക്കും ചികിത്സക്കും തന്നെ നല്ലൊരു തുക ചെലവ് വരുന്നുണ്ട്. തുടര്‍ച്ചയായി പണിക്കുപോലും പോകാന്‍ കഴിയാതെ ദേവസ്യ എങ്ങനെ ജീവിതം മുന്‌പോട്ടുതള്ളിനീക്കും എന്നറിയാതെ വലയുകയാണ്.ഈ അവസരത്തില്‍ ദേവസ്യയെയും കുടുംബത്തെയും സഹായിക്കുവാന്‍ വോക്കിങ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാവര്ക്കും അകമൊഴിഞ്ഞ നന്ദി.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
തുടര്‍ച്ചയായ രോഗാവസ്ഥ തൊഴിലാളിയുടെ കാര്യക്ഷമതയെയും ജോലി നിർവ്വഹിക്കാനുള്ള കഴിവിനെയും (capactiy) കുറയ്ക്കുന്ന സ്ഥിതിവിശേഷം തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയിലേക്ക് വഴി തെളിക്കാവുന്നതാണ്. തുടര്‍ച്ചയായ അസുഖ അവസ്ഥ മൂലം ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ നിയമത്തിന്റെ സ്വമേധയായുള്ള നടപടിയിലൂടെ റദ്ദാക്കപ്പെടാവുന്നതാണ്. ഇത്തരത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ തൊഴിലാളിക്ക് കോടതിയില്‍ കേസിനും മറ്റും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല. അതായത് ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളി പുറത്താക്കപ്പെടുന്നില്ല. മറിച്ച് നിയമത്തിന്റെ ഇടപെടലിലൂടെ തൊഴില്‍ കരാര്‍ അവസാനിക്കുകയാണ്. തന്മൂലം പുറത്താക്കല്‍ നടക്കുന്നില്ല. പുറത്താക്കല്‍ (dismissal) ഇല്ലാത്ത സാഹചര്യത്തില്‍ അനീതിയായ പുറത്താക്കല്‍ (unfair dismissal) അവകാശപ്പെടാന്‍ സാധിക്കുകയില്ല.
ഉദാഹരണത്തിന് തൊഴിലാളിക്ക് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാകുകയും പ്രസ്തുത കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നതാണ്. 1980 ലെ പ്രശസ്തമായ ഒരു വിധി പ്രകാരം തൊഴിലാളിക്കെതിരെയുള്ള ശിക്ഷ ക്രിമിനല്‍ കോടതിയില്‍ അപ്പീലീല്‍ ഇരിക്കെ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കപ്പെടുകയും പിന്നീട് ക്രിമിനല്‍ കോടതി അപ്പീല്‍ വന്നപ്പോള്‍ തൊഴിലാളി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. എങ്കിലും തൊഴിലാളിയുടെ എല്ലാ തൊഴില്‍പരമായ ആനുകൂല്യങ്ങളും നിരാകരിക്കപ്പെട്ടു.
നിരന്തരമായി അസുഖം ബാധിച്ച് അവധിയില്‍ ആയതിനാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പ്രസ്തുത കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍ കോടതി തീരുമാനം എടുക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ്.
1. തൊഴിലാളി അസുഖമായി അവധിയില്‍ പോയാല്‍ കരാര്‍ പ്രകാരം ശമ്പളം ലഭിക്കുമായിരുന്നോ?
2. എത്രകാലം തൊഴിലാളി തന്റെ അസുഖമായി അവധിയില്‍ തുടരാം?
(തൊഴിലാളി താല്‍ക്കാലിക തൊഴിലാളിയാണെങ്കില്‍ കരാര്‍ റദ്ദാക്കല്‍ സാധ്യത കൂടുതലാണ്)
3. തൊഴിലാളി തന്റെ രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ എത്ര സമയം വേണ്ടിവരും?
4. തൊഴിലാളിയുടെ തസ്തിക തൊഴില്‍ സ്ഥാപനത്തിലെ പ്രധാന ജോലിയാണോ?
5. എത്രകാലം തൊഴിലാളി പ്രസ്തുത സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തിരുന്നു? (നീണ്ട സര്‍വീസുണ്ടെങ്കില്‍ സാധാരണയായി കരാര്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്)
ദീര്‍ഘകാല അസുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവധിയില്‍ തൊഴില്‍ ദാതാവ് പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുത തൊഴിലാളിയുടെ കരാറില്‍ അസുഖവുമായി ബന്ധപ്പെട്ടുള്ള അവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നുണ്ടോ എന്നതാണ്. കാരണം അസുഖവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുമ്പോള്‍ കരാര്‍ പ്രകാരം sick pay നല്‍കാന്‍ ബാധ്യതയുണ്ടെങ്കില്‍ കരാര്‍ പ്രകാരം sick leave ല്‍ ഇരിക്കുമ്പോള്‍ തൊഴിലാളിക്ക് sick pay ലഭിക്കാന്‍ അവകാശമുള്ളത്രയും സമയം കരാര്‍ അവസാനിപ്പിക്കുക സാധ്യമല്ല. ഉദാഹരണം ഒരുഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തന്റെ കരാര്‍ പ്രകാരം ശമ്പളം നല്‍കണം (sick pay for at least 12 months). പ്രസ്തുത തൊഴിലാളി 12 മാസം അവധിയിലിരിക്കുകയും ശമ്പളം ലഭിക്കുകയും ചെയ്യും. പ്രസ്തുത കാലയളവില്‍ തൊഴിലാളിയെ അസുഖബാധിതനായി കാര്യക്ഷമത (in capacity) യില്ലാത്തതിനാല്‍ പുറത്താക്കാന്‍ തൊഴില്‍ ദാതാവിന് സാധിക്കുകയില്ല.
തൊഴിലാളിയുടെ ദീര്‍ഘമായ അവധി ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുകയാണെങ്കില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ ഇത് liability discrimination – ന്റെ പരിധിയില്‍ വരും. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുചിതമായ ജോലി നല്‍കേണ്ടതായി വരും. ഒരു തൊഴിലാളിയുടെ disability നിര്‍വചിക്കുന്നത് തൊഴിലാളി state benefit വാങ്ങുന്നുണ്ടോ എന്നതോ disability badge ഉണ്ടോ എന്നതോ കണക്കാക്കിയല്ല. Equality Act 2010 തൊഴിലാളി തൊഴില്‍ ചെയ്യാന്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്.
മേല്‍പറഞ്ഞ രീതിയില്‍ capability യുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രമുഖമായ വസ്തുത തൊഴില്‍ ദാതാവിന്റെ തീരുമാനം നയയുക്തമാണോ എന്നതാണ്. ഈ അവസ്ഥയില്‍ നീതിയുക്തമായ ഒരു തൊഴില്‍ ദാതാവ് കുറെക്കൂടി കാത്തിരുന്ന് തൊഴിലാളിക്ക് മറ്റൊരവസരം കൂടി കൊടുക്കാമായിരിന്നോ എന്നുമായിരിക്കും. അതോടൊപ്പം തന്നെ തൊഴിലാളിയുടെ ആരോഗ്യ അവസ്ഥയുടെ ഗുരുതരാവസ്ഥ എത്രകാലം അവധിയില്‍ ഇരുന്നു, തൊഴിലാളിയുടെ വ്യക്തിപരമായ അവസ്ഥ, സാമ്പത്തിക ഭദ്രത, തൊഴില്‍ ദാതാവിന് അത്യാവശ്യമായി പകരം തൊഴിലാളിയെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാരണങ്ങള്‍ പരിഗണിക്കപ്പെടും.
മറ്റൊരു പ്രധാനപ്പെട്ട ഘടകം കോടതി പരിഗണിക്കുന്നത് തൊഴില്‍ ദാതാവ് തൊഴിലാളിയുമായി തന്റെ ആരോഗ്യ അവസ്ഥയും ഭാവി പരിപാടിയും വ്യക്തമായി ചര്‍ച്ച ചെയ്തിരിക്കണം. തൊഴില്‍ ദാതാവ് തൊഴിലാളിയുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം. ഇതിനായി പുറത്തുള്ള ഏജന്‍സിയുമായോ occupation Health GP യുമായോ ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.
മനോജ്കുമാര്‍ പിള്ള
യുകെയിലെ പ്രബല മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 27 ശനിയാഴ്ച പൂള്‍ സെന്റ് എഡ്വേഡ്സ് സ്‌കൂളില്‍ നടക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ മത സാഹോദര്യത്തിന്റെയും കേരള തനിമയുടെയും സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്നവ ആയിരിക്കും.
2011ല്‍ ജന്മമെടുത്ത നാള്‍ മുതല്‍ ഡോര്‍സെറ്റിലെയും പൂളിലെയും സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡി കെ സി, യു കെ മലയാളി അസോസിയേഷനുകളുടെ പൊതു ദേശീയ സംഘടനയായ യുക്മയിലും വ്യക്തമായ മേല്‍വിലാസം നേടിയെടുത്ത സംഘടനയാണ്. 2015 ല്‍ ഡി കെ സി യില്‍ നിന്നും ഷാജി തോമസ് യുക്മ ദേശീയ ട്രഷറര്‍ ആയതും, ഈ വര്‍ഷം പുതിയ യുക്മ ദേശീയ പ്രസിഡന്റായി നിലവിലുള്ള ഡി കെ സി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ടതും സംഘടനയുടെ ദേശീയ തലത്തിലുള്ള പങ്കാളിത്തവും പ്രസക്തിയും വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ യു കെ പൊതു സമൂഹത്തില്‍നിന്നും പ്രമുഖരായ രണ്ടു വ്യക്തികള്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയോടൊപ്പം ഒന്ന്ചേരുന്നു. മിഡ് ഡോര്‍സെറ്റ് ആന്‍ഡ് നോര്‍ത്ത് പൂള്‍ മണ്ഡലത്തില്‍നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം മൈക്കിള്‍ ടോംലിന്‍സണ്‍, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറും മലയാളിയുമായ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ഡി കെ സി കുടുംബാംഗങ്ങളോടൊപ്പം ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍.
2015 ലും 2017 ലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിള്‍ ടോംലിന്‍സണ്‍ അറിയപ്പെടുന്ന സംഘാടകനും പാര്‍ലമെന്റേറിയനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഡോര്‍സെറ്റ് പൂള്‍ മേഖലയിലെ പ്രമുഖനായ വക്താവുമാണ്. യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിക്കഴിഞ്ഞ ബൈജു വര്‍ക്കി തിട്ടാല യു കെ സീനിയര്‍ കോര്‍ട്ട് സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിലെ ടാക്‌സി ലൈസന്‍സിംഗ് കമ്മറ്റിയുടെ ചെയര്‍മാനും കൂടിയാണ്.
2019 – 2020 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആഘോഷ പരിപാടികള്‍ക്കിടയില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി ജോമോന്‍ തോമസ് അറിയിച്ചു. പരിപാടികള്‍ക്ക് ക്ഷേമ സോണി, ഡിജോ ജോണ്‍, സാബു കുരുവിള, സ്മിത പോള്‍, ആന്‍സി ഷാജി, ബെന്നി തോമസ്, ഷാജി ജോണ്‍, ജിജോ പൊന്നാട്ട് , ഷാജി തോമസ്, ഷാലു ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പാട്ടും നൃത്തങ്ങളും ഇതര കലാപരിപാടികളും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ അത്താഴ സദ്യയുമായി അരങ്ങുതകര്‍ക്കുന്ന ആഘോഷ രാത്രി അതിമനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡി കെ സി സാരഥികളും പ്രവര്‍ത്തകരും. ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ മേല്‍വിലാസം താഴെ കൊടുക്കുന്നു
St.Edward School, Dale Valley Road, Poole – BH15 3NY
യുകെയിലെ പ്രബല മലയാളീ അസോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 27 ശനിയാഴ്ച പൂൾ സെന്റ് എഡ്‌വേഡ്‌സ് സ്കൂളിൽ നടക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ മത സാഹോദര്യത്തിന്റെയും കേരള തനിമയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്നവ ആയിരിക്കും.
2011 ൽ ജന്മമെടുത്ത നാൾ മുതൽ ഡോർസെറ്റിലെയും പൂളിലെയും സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഡി കെ സി, യു കെ മലയാളി അസോസിയേഷനുകളുടെ പൊതു ദേശീയ സംഘടനയായ യുക്മയിലും വ്യക്തമായ മേൽവിലാസം നേടിയെടുത്ത സംഘടനയാണ്. 2015 ൽ ഡി കെ സി യിൽ നിന്നും ഷാജി തോമസ് യുക്മ ദേശീയ ട്രഷറർ ആയതും, ഈ വർഷം പുതിയ യുക്മ ദേശീയ പ്രസിഡന്റായി നിലവിലുള്ള ഡി കെ സി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള തെരഞ്ഞെടുക്കപ്പെട്ടതും സംഘടനയുടെ ദേശീയ തലത്തിലുള്ള പങ്കാളിത്തവും പ്രസക്തിയും വ്യക്തമാക്കുന്നു.
ഈ വർഷത്തെ ആഘോഷങ്ങളിൽ യു കെ പൊതു സമൂഹത്തിൽനിന്നും പ്രമുഖരായ രണ്ടു വ്യക്തികൾ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയോടൊപ്പം ഒന്ന്ചേരുന്നു. മിഡ് ഡോർസെറ്റ് ആൻഡ് നോർത്ത് പൂൾ മണ്ഡലത്തിൽനിന്നുള്ള ബ്രിട്ടീഷ് പാർലമെന്റ് അംഗം മൈക്കിൾ ടോംലിൻസൺ, കേംബ്രിഡ്ജ് സിറ്റി കൗൺസിലറും മലയാളിയുമായ ബൈജു വർക്കി തിട്ടാല എന്നിവരാണ് ഡി കെ സി കുടുംബാംഗങ്ങളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ.
2015 ലും 2017 ലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ടോംലിൻസൺ അറിയപ്പെടുന്ന സംഘാടകനും പാർലമെന്റേറിയനും കൺസർവേറ്റിവ് പാർട്ടിയുടെ ഡോർസെറ്റ് പൂൾ മേഖലയിലെ പ്രമുഖനായ വക്താവുമാണ്. യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിക്കഴിഞ്ഞ ബൈജു വർക്കി തിട്ടാല യു കെ സീനിയർ കോർട്ട് സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ ടാക്സി ലൈസൻസിംഗ് കമ്മറ്റിയുടെ ചെയർമാനും കൂടിയാണ്.
2019 – 2020 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആഘോഷ പരിപാടികൾക്കിടയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി ജോമോൻ തോമസ് അറിയിച്ചു. പരിപാടികൾക്ക് ക്ഷേമ സോണി, ഡിജോ ജോൺ, സാബു കുരുവിള, സ്മിത പോൾ, ആൻസി ഷാജി, ബെന്നി തോമസ്, ഷാജി ജോൺ, ജിജോ പൊന്നാട്ട് , ഷാജി തോമസ്, ഷാലു ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും. പാട്ടും നൃത്തങ്ങളും ഇതര കലാപരിപാടികളും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ അത്താഴ സദ്യയുമായി അരങ്ങുതകർക്കുന്ന ആഘോഷ രാത്രി അതിമനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡി കെ സി സാരഥികളും പ്രവർത്തകരും. ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ മേൽവിലാസം താഴെ കൊടുക്കുന്നു
St.Edward School, Dale Valley Road, Poole – BH15 3NY
മതേതരത്വത്തിന്റെ ശംഖു നാദം മുഴക്കികൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടിക്കറ്റ് വില്‍പ്പന അവസാനിച്ചതായി അറിയിക്കുന്നു. ഇനിയും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ലിമ നേതൃത്വവുമായി ഉടന്‍ ബന്ധപ്പെടുക.
ഈ വരുന്ന 28-ാം തിയതി ഞായറാഴ്ച 3 മണിമുതല്‍ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ പരിപാടികള്‍ക്കു തുടക്കമിടും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് ശേഷം ട്രഫോര്‍ഡ് നാടകസമിതി അവതരിപ്പിക്കുന്ന സിഗരറ്റുകൂട് എന്ന നാടകം ഉണ്ടായിരിക്കും.
ലോകം മുഴുവന്‍ മതത്തിന്റെ പേരില്‍ വിഭജനവും കൂട്ടക്കൊലപാതകങ്ങളും നടക്കുമ്പോള്‍ മതേതരത്വത്തിന്റെ കൊടിക്കുറ ഉയര്‍ത്തിക്കൊണ്ടു ലിമ നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിനു തന്നെ മാതൃകയാണെന്ന് ലിമ നേതൃത്വം അവകാശപ്പെട്ടു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
WHISTON TOWN HALL,
OLD COLLIERY ROAD,
MERSYSIDE. L35 3QX
ലിവര്‍പൂള്‍: ജൂണ്‍ ഒന്നിന് ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായികമേളയിലേക്ക് വിവിധ സ്റ്റാളുകള്‍ ഒരുക്കുന്നതിനുള്ള ക്വട്ടേഷനുകളും പരസ്യ ദാതാക്കളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പുകളും ക്ഷണിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ മെയ് ഒന്നിന് മുന്‍പായി [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ട്രഷറര്‍ ബിജു പീറ്റര്‍ അറിയിച്ചു.
ജൂണ്‍ ഒന്ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായിക മേളയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ 13 അംഗ അസ്സോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ബിനു വര്‍ക്കി അറിയിച്ചു.
ജൂണ്‍ 15ന് നടക്കുന്ന ദേശീയ കായിക മേളയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന കായിക മാമാങ്കം തികച്ചും ആവേശം നിറഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികളുമായി ബന്ധപ്പെട്ട് മെയ് മാസം 27ന് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് റീജിയന്‍ സെക്രട്ടറി സുരേഷ് നായര്‍ അറിയിച്ചു.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജാക്‌സന്‍ തോമസിന്റെ നേതൃത്വത്തില്‍ നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം വഹിക്കും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേളയിലേക്ക് എല്ലാ അസോസിയേഷന്‍ നിന്നുമുള്ള പ്രതിനിധ്യം ഉറപ്പിക്കണമെന്നും, ഏവരേയും സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനു വര്‍ക്കി – 07846443318,
ജാക്‌സണ്‍ തോമസ് – 07403863777,
സുരേഷ് നായര്‍ – 07886653468
റീജിയണല്‍ കായികമേള നടക്കുന്ന വേദിയുടെ വിലാസം:-
ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്, ബൗണ്ടറി റോഡ്, ലിതെര്‍ലാന്‍ഡ്,
L21 7NW.
സ്റ്റഫോര്‍ഡ്: പിറവത്ത് നിന്നും യു.കെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം നിവാസികളുടെ കൂട്ടായ്മ പതിനഞ്ചാം വര്‍ഷത്തിലേക്ക്. ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തില്‍ പിറവം സംഗമം മെയ് 5, 6 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ സ്റ്റഫോര്‍ഡിലെ ഹോട്ടല്‍ സ്റ്റോണ്‍ ഹൗസില്‍ വെച്ചായിരിക്കും നടക്കുന്നത്.

മെയ് 5ന് ഞായറാഴ്ച വൈകുന്നേരം 6ന് പൊതുയോഗത്തില്‍ ഷാജു കുടിലില്‍ അദ്ധ്യക്ഷത വഹിക്കും. നാട്ടില്‍ നിന്നും മക്കളുടെ അടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കന്‍മാര്‍ ചേര്‍ന്ന് സംഗമത്തിന് തിരിതെളിക്കും. ഡോ.സാം എബ്രഹാം, ഡോ.ജോര്‍ജ് ജേക്കബ്, ബിജു ചക്കാലക്കല്‍, എബി കുടിലില്‍, സനില്‍ ജോണ്‍ കുഞ്ഞുമ്മാട്ടില്‍, ജിജോ കോരാപ്പിള്ളില്‍, രഞ്ജി വര്‍ക്കി, തുടങ്ങിയവര്‍ ആശംസകള്‍ നേരും.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. തിങ്കളാഴ്ചയും പല തരത്തിലുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കോ ഓഡിനേറ്റര്‍മാരായ ഫെബിന്‍ ജോണ്‍, ലിറ്റി ജിജോ, ദീപു സ്റ്റീഫന്‍ പുളിമലയില്‍, സില്‍വി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. പിറവത്ത് നിന്നുമുള്ള 100ല്‍ പരം കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ പിറവം നിവാസികളെയും പിറവം സംഗമം- 2019 ലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രഞ്ജി വര്‍ക്കി – 07711101195,
സനില്‍ ജോണ്‍ – 07929025238,
ബിജു ചക്കാലക്കല്‍ – 07828107367,
എബി കുടിലില്‍ – 07775864806.
സംഗമവേദിയുടെ വിലാസം:-
Hotel Stone House,
Staffordshire,
ST15 0BQ.
മെയ് 4ന് ശനിയാഴ്ച ബെര്‍മിംഹാമിലെ വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹ കൂട്ടായ്മക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഈ സ്‌നേഹ കൂട്ടായ്മക്ക് ഇടുക്കിയുടെ എം.എല്‍.എ റോഷി അഗസ്റ്റിന്‍ ആശംസകള്‍ നേര്‍ന്നു.
നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതീതമായി ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും,
സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിന്റെ കൂറും, സംസ്‌ക്കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

ഇടുക്കി ജില്ലാക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഒരോ വര്‍ഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികൊണ്ടിരിക്കുന്നു.
ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.
യു.കെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം. മെയ് മാസം 4-ാം തിയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍ സാധിക്കും.
ഒരിക്കല്‍കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാദ്രവമായി ക്ഷണിക്കുന്നൂ.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്,
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.
WV14 9BW.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള എം.എം.എ(MMA) സപ്ലിമെന്ററി സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ 27 ശനിയാഴ്ച്ച എം.എം.എ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. (Cedar mount academy Gorton)
രാവിലെ 11 മണിക്ക് കുട്ടികളുടെ ചിത്രരചന, പെയിന്റിംഗ് എന്നീ മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മലയാളം ക്ലാസിലെ കുട്ടികളുടെ സ്‌കിറ്റ്, തുടര്‍ന്ന് കാരട്ടെ പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രകടനം, ബോളിവുജ് ട്രൂപ്പുകളുടെ അവതരണം ഒപ്പം ക്ലാസിക് ഡാന്‍സുമായി വിവിധ ട്രൂപ്പുകളെത്തും. കൂടാതെ പിയാനോ ട്രൂപ്പിന്റെ പ്രകടനവും പരിപാടിയുടെ ഭാഗമാവും.
എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ 100ലധികം വിദ്യാര്‍ത്ഥികളാണ് വിവിധയിനത്തില്‍ പരിശീലനം നടത്തുന്നത്. മലയാളത്തിന്റെ തനതായ കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂള്‍ ആരംഭിക്കുന്നത്.
യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും
ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.
പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത് ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.
മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.
എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.
ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.
ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല. പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.
ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.