Uncategorized

ബിനോയി ജോസഫ്

പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.

പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.

രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.

ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.

പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.

ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി  രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ,  പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന ഏറ്റവും പ്രമുഖവും ഭക്തജന സഹസ്രങ്ങള്‍ പങ്കുചേരുന്നതുമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ രക്ഷകന്റെ ആഗമന പ്രഖ്യാപനമായ മംഗള വാര്‍ത്ത ശ്രവിച്ച ‘നസ്രത്തിലെ ഭവനം’ മാതൃഹിതത്തില്‍ യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും, യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന അനുഗ്രഹങ്ങളുടെ പറുദീസയായ വാല്‍ത്സിങ്ങാമിലേക്കുള്ള തീര്‍ത്ഥാടനം ഭക്ത്യാദരപൂര്‍വ്വവും, ആഘോഷത്തോടെയും ഈ വര്‍ഷം കൊണ്ടാടുകയാണ്.

ഈസ്റ്റ് ആംഗ്ലിയായിലെ കാനന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി മാതൃഭക്തര്‍ക്കായി രൂപം കൊടുത്ത് നേതൃത്വം നല്‍കി ഈസ്റ്റ് ആംഗ്ലിയാക്കാരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ക്രമേണ യു കെ യിലെ മുഴുവന്‍ മാതൃഭക്തരും ഹൃദയത്തില്‍ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തവും, നേതൃത്വവും, മാതൃ ഭക്തജന വന്‍ പങ്കാളിത്തവും, ഒപ്പം ആത്മീയ ഉത്സവ പകിട്ടുമായി ഔദ്യോഗികമായ രൂപവും ഭാവവും കൈവന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തിലേക്കുള്ള മൂന്നാമത് തീര്‍ത്ഥാടന തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് എസക്‌സിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും മരിയന്‍ ഭക്തരുമായ കോള്‍ചെസ്റ്റര്‍ ഇടവക അംഗങ്ങളാണ്. ഈ മരിയോത്സവത്തെ അനുഗ്രഹ സാന്ദ്രമാക്കുവാന്‍ ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ. ജോസ് അന്ത്യാംകുളവും കോള്‍ചെസ്റ്ററുകാരോടൊപ്പം മേല്‍നോട്ടം നല്‍കി കൂടെയുണ്ട്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് തീര്‍ത്ഥാടന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആഘോഷപൂര്‍വ്വമായ സമൂഹ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അജപാലക ശ്രേഷ്ഠന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്‍കും. രൂപതയുടെ വികാരി ജനറാളുമാരായ ഫാ. ആന്റണിചുണ്ടിലക്കാട്ട്, ഫാ.ജോര്‍ജ്ജ് ചേലാട്ട്, ഫാ. ജിനോ അരീക്കാട്, ഫാ. സജി മലയില്‍പുത്തന്‍പുര എന്നിവരോടൊപ്പം തിരുന്നാള്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികത്വം വഹിക്കുവാനായി യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി അജപാലന ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികരും പങ്കു ചേരും.

മരിയന്‍ പ്രഘോഷണ റാലിയില്‍ മാതൃ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ച്,’ആവേ മരിയാ’ സ്തുതിഗീതങ്ങളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ വാല്‍ത്സിങ്ങാം മാതാവിന്റെ തിരുരൂപവുമേന്തി നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കും.

മൂന്നാമത് തീര്‍ത്ഥാടനത്തിലേക്കു പതിനായിരത്തിലധികം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നത്.

ഈ മരിയോത്സവത്തില്‍ പങ്കു ചേര്‍ന്ന് ഈശോയുടെ പക്കല്‍ ഏറ്റവും വലിയ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ മാതൃ സങ്കേതത്തിലൂടെ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനായി ഏവരെയും വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിലേക്ക് സസ്‌നേഹം ക്ഷണിക്കുന്നതായി പ്രസുദേന്തികള്‍ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസുദേന്തിമാര്‍ ടോമി പാറക്കല്‍- 0788301329 നിതാ ഷാജി – 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

സന്തോഷം തിരതല്ലുന്ന ഈസ്റ്റ റിന്റിയും, നന്മകള്‍ നിറം ചാര്‍ത്തുന്ന വിഷുവിനെ യും പുണ്യമാസത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 22 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ shettlestone സെന്‍ പോള്‍സ് ചര്‍ച്ച് ഹാളില്‍ വിവിധ കലാപരിപാടികളോട് കൂടി ഈസ്റ്റര്‍ വിഷു സംഗമം നടത്തപ്പെടുന്നു. ഡാന്‍സ്, പാട്ട്, സ്‌കിറ്റ്, instrumental music തുടങ്ങി എല്ലാ പരിപാടികള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്റെ ഭാരവാഹികളുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

സുനില്‍ കെ ബേബി 07898735973,
സണ്ണി ഡാനിയല്‍ 07951585396.

പ്രോഗ്രാം നടക്കുന്ന ഹാള്‍ അഡ്രസ്സ്.

St. Paul’s Parish church Hall
1651 Shettlestone Road.
Glasgow G32 9AR

സ്‌കോട്ട്ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ നാഡീസ്പന്ദനം ആയ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഒരുപിടി നല്ല തീരുമാനങ്ങളും ആയിട്ടാണ് 2019 വരവേല്‍ക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക വാസനകള്‍ക്ക് പ്രചോദനം നല്‍കുന്നതിനുവേണ്ടി യുക്മ നോര്‍ത്ത് ഈസ്റ്റ് റീജയണ മായി ചേര്‍ന്ന് സ്‌കോട്ട്ലന്‍ഡില്‍ ഉള്ള മുഴുവന്‍ കലാ കായിക പ്രേമികളെ യും ഉള്‍പ്പെടുത്തി യുക്മ റീജനല്‍ കലോത്സവം സംഘടിപ്പിക്കുന്നു . റീജണല്‍ തലങ്ങളില്‍ വിജയികളാകുന്നവര്‍ക് യുക്മ നാഷണല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ അവസരം സൃഷ്ടിക്കുന്നു. സ്‌കോട്ട്ലന്‍ഡിലെ കലാ കായിക പ്രതിഭകളെ നാഷണല്‍ ലെവലിലേക്ക് എത്തിക്കുക എന്ന് ഒരു മഹത്തായ വെല്ലുവിളി സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുക്കുകയാണ്.

വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവി ജീവിതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുവാന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഡ്രൈവിംഗ് രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സേഫ്റ്റി അവയര്‍നസ് പ്രോഗ്രാമും, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കളുടെയും ജീവിത പ്രാരാബ്ദങ്ങളുടെ യും വെളിച്ചത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ആയിട്ടുള്ള എല്ലാ കുടുംബാംഗങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളുടെ പൂര്‍ണ ഉത്തരവാദിത്വവും സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുക്കുന്നു.

സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷനില്‍ പങ്കാളികളായി പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ നമുക്കും ഒന്നുചേരാം, ഒത്തുചേരാം, പുതിയ ഒരു നാളേക്കായി. ഏവര്‍ക്കും സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആശംസകള്‍.

എ.പി. രാധാകൃഷ്ണന്‍

യുകെയിലെ ക്ഷേത്ര നഗരം എന്ന് വിളിക്കാവുന്ന ഈസ്റ്റ് ഹാംമില്‍ ശബരിമല കര്‍മ്മ സമിതി അധ്യക്ഷനും ,കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുടെ പ്രഭാഷണ പരിപാടി. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ‘സത്യമേവ ജയതേ’ പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണം ജൂണ്‍ 9ന് ഞായാറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.

വര്‍ഷങ്ങളായി ഈസ്റ്റ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും ഔദ്യോഗികമായി തന്നെ പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘടകര്‍ കരുതുന്നു. പരിപാടിയുടെ വന്‍ വിജയത്തിനായി പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണ തേടുമെന്ന് സദ്ഗമയ ഫൗണ്ടേഷന്റെ ഭാരവാഹികള്‍ അിയിച്ചു.

‘സനാതനം’ എന്ന് പേിട്ടിരിക്കുന്ന പരിപാടിയില്‍ ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി ആയിരിക്കും സ്വാമിജിയുടെ പ്രഭാഷണം. ഈസ്റ്റ് ഹാമ്മിലെ ക്ഷേത്രങ്ങളില്‍ പ്രധാന ക്ഷേത്രമായ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ഭാഗമായ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍ നടക്കുക.
പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ടാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സനാതനം’ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരും താഴേ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്തു നിര്‍ബന്ധമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ടിക്കറ്റുകള്‍ തികച്ചും സൗജന്യം ആണ്.

Register for Bagavad Gita @ East Ham – Sanathanam
https://www.eventbrite.co.uk/e/essence-of-bagavad-gita-sanathanam-tickets-59435989645

ചാലക്കുടി ചങ്ങാത്തത്തിന്റെ എട്ടാമത് വാര്‍ഷികാഘോഷം ജൂണ്‍ 29 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ വൈകീട്ട 8 മണിവരെ നോട്ടിംഹാമിലെ Clinton Mednodist Church Parish ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. അന്നെ ദിവസം രാവിലെ വാദ്യമേളങ്ങളുടെയും. താലത്തിന്റെയും അകമ്പടിയോടെ സംഗമത്തിന് തിരശീല ഉയരും.

മുതിര്‍ന്നവരുടെയും, കുട്ടികളുടെയും കലാകായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ചാലക്കുടി മേഖലയില്‍ നിന്നും യു.കെയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന എല്ലാവരും ഒത്തുചേരുന്ന സുദിനമാണ്, നാളിതുവരെ ചാലക്കുടി ചങ്ങാത്തത്തിന്റെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നുള്ളത് അഭിമാനാര്‍ഹമാണ്. വിഭവ സമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. ഇനിയും കാലാ-സാംസ്‌കാരിക സമ്മേളനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് താല്‍പ്പര്യപ്പെടുന്നു.

Presdent Mr. Babu Joseph, Nottingham: 07932069137
Secretary Mr. Jiyo Joseph, Chesterfield: 07741209516
Treasurer Mrs. Tancy Palatty, Wallsall: 07475204829

ഹാളിന്റെ വിലാസം

Clinton Methodist Church hall,
Rivergreen
Clinton,
Nottingham
NA 118 AV

സജീഷ് ടോം

ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം കുതിപ്പ് തുടരുന്നു. മനോജ്കുമാര്‍ പിള്ളയും അലക്‌സ് വര്‍ഗീസും നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി വ്യക്തമായ ദിശാ ബോധത്തോടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. യു കെ മലയാളി പൊതുസമൂഹത്തിന് പ്രയോജനകരമായ പുത്തന്‍ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയാണ് പുതിയ ഭരണസമിതി പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിഷയം.

പ്രതിസന്ധികള്‍ തരണം ചെയ്തു വര്‍ദ്ധിത വീര്യത്തോടെ യുക്മ മുന്നോട്ട് പോകേണ്ടത് യു കെ മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി പ്രസ്ഥാനം എന്നനിലയില്‍ യുക്മ നിലകൊള്ളുമ്പോള്‍, ഈ ദശാബ്ദി വര്‍ഷം കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപിടിക്കേണ്ടത് സംഘടനയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം കൂടി ആകുന്നു.

സംഘടനയുടെ വളര്‍ച്ചയില്‍ എന്നും കരുത്തായിരുന്ന മുന്‍കാല ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപം നല്‍കിയതിലൂടെ, പുതിയ ഭരണസമിതിയുടെ ആദ്യ യോഗം തന്നെ ഈ വിഷയത്തില്‍ തങ്ങളുടെ തുറന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. വര്‍ഷങ്ങളുടെ സംഘടനാ അനുഭവം കൈമുതലായുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകവഴി , കൂടുതല്‍ പരിപക്വമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാനും ധീരമായ നിലപാടുകള്‍ എടുക്കുവാനും സംഘടനക്ക് സഹായകമാകുമെന്ന് ‘യുക്മ നാഷണല്‍ അഡൈ്വസറി ബോര്‍ഡ്’ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.

മുന്‍ യുക്മ ദേശീയ പ്രസിഡന്റുമാരായ വര്‍ഗീസ് ജോണ്‍, മാമ്മന്‍ ഫിലിപ്പ്, വിജി കെ പി, അഡ്വ. ഫ്രാന്‍സിസ് മാത്യു, മുതിര്‍ന്ന നേതാവ് തമ്പി ജോസ്, പ്രഥമ ദേശീയ ട്രഷറര്‍ സിബി തോമസ്, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ബീന സെന്‍സ് എന്നിവരടങ്ങിയ ദേശീയ ഉപദേശക സമിതിക്കാണ് യുക്മ ദേശീയ നിര്‍വാഹക സമിതി രൂപം നല്‍കിയിരിക്കുന്നത്. സംഘടനയുടെ അടുത്ത രണ്ടു വര്‍ഷങ്ങളിലെ നയരൂപീകരണത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ആരോഗ്യപരമായ പങ്കാളിത്തവും സ്വാധീനവും ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റായ വര്‍ഗീസ് ജോണ്‍ ആദ്യ രണ്ട് ടേമുകളിലും സംഘടനയെ പ്രഗത്ഭമായി നയിച്ച വ്യക്തിത്വമാണ്. യു.കെയില്‍ അങ്ങോളമിങ്ങോളം യുക്മക്ക് സ്വാധീനം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് വര്‍ഗീസ് ജോണിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.

യുക്മയുടെ ആദ്യ ഭരണസമിതിയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും, 2015 -2017 കാലഘട്ടത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് ആയും കരുത്തുറ്റ സംഘടനാ പാടവം തെളിയിച്ച മാമ്മന്‍ ഫിലിപ്പ് കഴിഞ്ഞ ഭരണസമിതിയില്‍ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി സംഘടനയെ ആഗോളപ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയതിന് ശക്തമായ നേതൃത്വമാണ് നല്‍കിയിട്ടുള്ളത്.

2012 മുതല്‍ രണ്ട് ടേമുകളില്‍ യുക്മയെ നയിച്ച വിജി കെ.പി സംഘടനയെ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കിയ പ്രസിഡന്റ് എന്ന നിലയില്‍ തിളങ്ങിയ വ്യക്തിയാണ്. റീജിയണുകളെ കൂടുതല്‍ സജീവങ്ങള്‍ ആക്കുവാനും യുക്മ കലാമേളകള്‍ കൂടുതല്‍ ജനപ്രിയങ്ങളാക്കുവാനും വിജിയുടെ കൃത്യതയാര്‍ന്ന നയങ്ങളിലൂടെ സംഘടനക്ക് സാധിച്ചു.

യുക്മ ദേശീയ ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലൂടെ പ്രവര്‍ത്തന മികവ് തെളിയിച്ചശേഷമാണ് അഡ്വ. ഫ്രാന്‍സിസ് മാത്യു 2015ല്‍ ദേശീയ പ്രസിഡന്റ് പദത്തിലേക്ക് എത്തിയത്. അവയവദാനത്തിലൂടെ ജീവകാരുണ്യ രംഗത്തു വലിയ മാതൃക കാട്ടിയ ഫ്രാന്‍സിസ് മാത്യു നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ്.

യുക്മ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആദരണീയമായ ഒരു വ്യക്തിത്വമാണ് തമ്പി ജോസ്. യുക്മ നാഷണല്‍ കമ്മറ്റി അംഗം, നേഴ്‌സസ് ഫോറം ലീഗല്‍ അഡൈ്വസര്‍, സാംസ്‌ക്കാരിക സമിതി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഈ സംഘടനയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.

അവയവ ദാനത്തിലൂടെ യു കെ മലയാളികള്‍ക്കാകെ മാതൃകയായ സിബി തോമസ് യുക്മയുടെ പ്രഥമ ദേശീയ ട്രഷറര്‍ ആണ്. ഇടപഴകുന്ന വ്യക്തികളില്‍ ഹൃദ്യമായ സൗഹൃദം രൂപപ്പെടുത്തുന്ന സിബി തോമസിന്റെ ലാളിത്യമാര്‍ന്ന വ്യക്തിത്വം തികച്ചും അനുകരണീയമാണ്.

2011ല്‍ യുക്മ നാഷണല്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സജീഷ് ടോം പിന്നീട് 2015 ല്‍ യുക്മ ജനറല്‍ സെക്രട്ടറി ആയാണ് ദേശീയ തലത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലവില്‍ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

യുക്മയുടെ ആദ്യ വനിതാ ദേശീയ നേതാവാണ് ബീന സെന്‍സ്. തുടര്‍ച്ചയായി മൂന്നു തവണ ദേശീയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ബീന സെന്‍സ് ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ചിട്ടുള്ളതും യുക്മയില്‍ വലിയൊരു സുഹൃദ്വലയത്തിനു ഉടമയുമാണ്.

ദേശീയ ഉപദേശക സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനവും പ്രോത്സാഹനവും ആകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

ഏട്ടാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മുന്‍ മന്ത്രി പി.ജെ ജോസഫ് എം.എല്‍.എ ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ട്രീയ ജാതി-മത വിശ്വാസത്തിന് അതീതമായി എല്ലാ ഇടുക്കി ജില്ലക്കാരും തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പ്യര്യവും, സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിന്റെ കൂറും സംസ്‌ക്കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

ഇടുക്കി ജില്ലക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭ്യാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

യു.കെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം. മെയ് മാസം 4-ാം തീയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍ സാധിക്കും. ഒരിക്കല്‍ കൂടി എല്ലാ ഇടുക്കി ജില്ലക്കാരെയും ഈ കൂട്ടായ്മയില്‍ലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാദ്രവമായി ക്ഷണിക്കുന്നൂ.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വിലാസം,
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.
WV14 9BW.

ന്യൂസ് ഡെസ്ക്

യുകെയിലെ പേഴ്സണൽ ടാക്സ് അലവൻസ് 12,500 പൗണ്ടായി ഇന്നു മുതൽ ഉയർത്തി. നിലവിൽ 11,850 പൗണ്ടായിരുന്നു. അതായത് വാർഷിക ശമ്പളത്തിൽ 12,500 പൗണ്ടുവരെയും ടാക്സ് കൊടുക്കേണ്ടതില്ല. അതിനു മുകളിലോട്ടുള്ള ശമ്പളത്തിന് പുതുക്കിയ നിരക്കിലുള്ള ടാക്സ് കൊടുക്കണം. 12,501 പൗണ്ടു മുതൽ 50,000 പൗണ്ടു വരെ വരുമാനമുള്ളവർ 20 ശതമാനം ടാക്സും 50,001 മുതൽ 150,000 പൗണ്ടുവരെ 40 ശതമാനം ടാക്സുമാണ് ഇനി മുതൽ നല്കേണ്ടത്. നേരത്തെ 46,350 പൗണ്ടുമുതൽ 40 ശതമാനം ടാക്സ് നല്കേണ്ടിയിരുന്നത് £50,000 ആയി ഉയർത്തി. ഉദാഹരണത്തിന് നിങ്ങളുടെ വാർഷിക വരുമാനം 56,000 പൗണ്ടാണ് എങ്കിൽ ആദ്യത്തെ 12,500 പൗണ്ട് ടാക്സ് ഫ്രീയാണ്. തുടർന്നുള്ള 37,500 പൗണ്ടിന് 20 ശതമാനം ടാക്സ് കൊടുക്കണം. അതായത് 7,500 പൗണ്ട് 20 ശതമാനം നിരക്കിൽ ടാക്സായി നല്കണം. ബാക്കിയുള്ള 6000 പൗണ്ടിന് 40 ശതമാനം ടാക്സ് നല്കണം. അതായത് 2,400 പൗണ്ട് വീണ്ടും ടാക്സായി എടുക്കും. 56,000 പൗണ്ടിന്റെ വാർഷിക വരുമാനത്തിൽ നിന്ന് മൊത്തം 9,900 പൗണ്ട് ടാക്സ് അടയ്ക്കണം. 150,000 പൗണ്ടിനു മുകളിൽ വരുമാനമുണ്ടെങ്കിൽ 45 ശതമാനം ടാക്സ് നല്കണം.

എന്നാൽ നാഷണൽ ഇൻഷുറൻസ് നിരക്ക് വർദ്ധന കൂടുതൽ പേരെ ബാധിക്കും. 40 ശതമാനം ടാക്സ് ബാൻഡ് പരിധി 50,000 പൗണ്ടായി ഉയർത്തിയതിനാൽ ഈ കാറ്റഗറിയിൽ 12 ശതമാനം നാഷണൽ ഇൻഷുറൻസ് നല്കേണ്ടവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും. പേഴ്സണൽ ടാക്സ് അലവൻസ് കൂട്ടുന്നതുവഴി ഉണ്ടായ സാമ്പത്തിക നേട്ടത്തിന്റെ ഒരു ഭാഗം നാഷണൽ ഇൻഷുറൻസിന്റെ വർദ്ധന വഴി നഷ്ടപ്പെടും.

നാഷണൽ മിനിമം വേജ് ഒരു മണിക്കൂറിന് 8.21 പൗണ്ടായി ഉയർത്തി. സ്റ്റേറ്റ് പെൻഷൻ നിരക്ക് ആഴ്ചയിൽ 129.20 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെൻഷൻ കോൺട്രിബ്യൂഷൻ നിരക്കുകളും മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോ എൻറോൾമെന്റ് പ്രകാരം ഓരോ ജോലിക്കാരനും മാസം മൂന്നു ശതമാനം കോൺട്രിബ്യൂഷൻ പെൻഷനിലേയ്ക്ക് നല്കിയിരുന്നത് ഇനി മുതൽ അഞ്ച് ശതമാനമാകും.

ന്യൂസ് ഡെസ്ക്

തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടിയിൽ വെച്ചാണ് അപകടമുണ്ടായത്. എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു കാർ അനുപമയുടെ കാറിൽ ഇടിക്കുകയായിരുന്നു. അനുപമ ഉൾപ്പെടെ ആർക്കും പരിക്കില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കളക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

ന്യൂസ് ഡെസ്ക്

ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.

Copyright © . All rights reserved