ന്യുയോര്‍ക്ക്: ഏതാനും വര്‍ഷത്തെ ഭിന്നതകള്‍ അവസാനിപ്പിച്ച് അമേരിക്കയില്‍ കോണ്‍ഗ്രസ് വീണ്ടും ഒറ്റക്കെട്ടായി. ഒരു വര്‍ഷം മുന്‍പ് സാം പിത്രോദ ചെയര്‍മാനും ജോര്‍ജ് ഏബ്രഹാം വൈസ് ചെയറുമായി രൂപം കൊണ്ട ഇന്ത്യന്‍ ഓവസീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ സ്ഥാനമേറ്റു. ലോംഗ് ഐലന്‍ഡിലെ ജെറിക്കോ പാലസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഞ്ചു വര്‍ഷമായി പ്രസിഡന്റ് പദം വഹിക്കുന്ന ശുദ്ധ് പര്‍കാശ് സിംഗ് പുതിയ പ്രസിഡന്റ് ഗില്‍സിയനു സ്ഥാനം കൈമാറി.
ഇരുന്നൂറില്‍പരം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സംഘടനയുടെ ആദ്യ പ്രസിഡന്റ് ഡോ. സുരിന്ദര്‍ മല്‍ ഹോത്രയടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തത് ശുഭോദര്‍ക്കമായി. ഇന്ത്യ സുപ്രധാനമായ ഇലക്ഷനെ നേരിടുമ്പോള്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി വന്നത് അണികളിലും ആവേശമായി. പുതിയ പ്രസിഡന്റിനു പിന്തൂണ പ്രഖ്യാപിച്ച ശുദ്ധ് പര്‍കാശ് സിംഗ്, സ്ഥാന ലബ്ദിയില്‍ ഗില്‍സിയനെ അഭിനന്ദിക്കുകയും ചെയ്തു.
ഗില്‍സിയന്റെ നിയമനത്തെ സ്വാഗതം ചെയ്ത ഡോ. മല്‍ ഹോത്ര ഇലക്ഷനില്‍ ബി.ജെ.പിയെ തോല്പിക്കുകയാണു അടിയന്തര ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടി. അതു പോലെ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്താനും സംഘടന മുന്നിട്ടിറങ്ങണം. ഉറച്ച കോണ്‍ഗ്രസുകാരനായ ഗില്‍സിയന്‍ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഈ സ്ഥാനത്തിനു തികച്ചും അര്‍ഹനാണെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഇത്രയും ആത്മാര്‍ഥതയുള്ള വ്യക്തികള്‍ കുറവാണ്. തന്റെ പൂര്‍ണ പിന്തുണ ഗില്‍സിയനു ഉണ്ടായിരിക്കുമെന്ന് അദ്ധേഹം ഉറപ്പു നല്കി.
ഗില്‍സിയനെ പ്രസിഡന്റായി നിയമിച്ച സാം പിത്രോഡയുടെ തീരുമാനത്തെ സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് സ്വാഗതം ചെയ്തു. സംഘടനയെ ശക്തിപ്പെടുത്താന്‍ അദ്ധേഹത്തോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. ഡോ. ദയന്‍ നായിക്ക്, ഷെര്‍ മദ്ര, ലീല മാരേട്ട്, ഫുമാന്‍ സിംഗ്, ചരണ്‍ സിംഗ്, രജിന്ദ്രര്‍ ഡിചപ്പള്ളി, കുല്ബിര്‍ സിംഗ്, കളത്തില്‍ വര്‍ഗീസ്, രവി ചോപ്ര, ഷാലു ചോപ്ര, മാലിനി ഷാ, രാജേശ്വര റെഡ്ഡി, ജോണ്‍ ജോസഫ്, കോശി ഉമ്മന്‍, സതീഷ് ശര്‍മ്മ എന്നിവരടക്കം ഒട്ടേറെ പേര്‍ പുതിയ പ്രസിഡന്റിനു ആശംസകളറിയിച്ചു.
മറുപടി പ്രസംഗത്തില്‍ പ്രസിഡന്റ് സ്ഥാനം തന്നെ ഏല്പ്പിച്ചത് ബഹുമതിയായി കരുതുന്നുവെന്നു ഗില്‍സിയന്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍ സാം പിതോദ,സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവര്‍ തന്റെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചതിനു നന്ദി. 26 വര്‍ഷം മുന്‍പാണു താന്‍ അമേരിക്കയിലെത്തിയത്. 18 വര്‍ഷം മുന്‍പ് ഡോ. മല്‍ ഹോത്രയുടെ നേത്രുത്വത്തില്‍ കോണ്‍ഗ്രസ് ഇവിടെ സ്ഥാപിതമായി. അദ്ദേഹം 11 വര്‍ഷം പ്രസിഡന്റായി സേവനമനുഷ്ടിച്ചു. തുടര്‍ന്ന് ജോര്‍ജ് ഏബ്രഹാം രണ്ടു വര്‍ഷത്തോളം പ്രസിഡന്റായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശുദ്ധ് പര്‍കാശ് സിംഗ് പ്രസിഡന്റും ചെയര്‍മാനുമായി സേവനമനുഷ്ടിക്കുന്നു. എല്ലാവരും വലിയ സേവനമാണു ചെയ്തത്.
ഇപ്പോള്‍ ഉത്തരവാദിത്തം തന്റെ ചുമലിലേക്കു വന്നിരിക്കുന്നു. നാം എല്ലാവരും ഒറ്റ ടീമായി പ്രവര്‍ത്തിക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്.എല്ലാവരെയും ഒന്നിച്ച് അണി നിരത്തി സംഘടനയെ ശക്തിപ്പ്ടെത്തുക. പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരെയും ശ്രവിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യും. അംഗങ്ങളുടെ അഭിപ്രായം വിലമതിക്കും. പുതിയ അംഗങ്ങളെ ചേര്‍ക്കും. അര്‍ഹരാവവരെ നേതൃത്വത്തിക്കുയര്‍ത്തും.
കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാ നവ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തും. ഇലക്ഷന്‍ പ്രചാരണത്തിനു ടീമിനെ അയക്കും. വോളന്റിയറായി പോകാന്‍ താല്‍പര്യമുള്ളവര്‍ പേരു നല്#കണം. പ്രസിഡന്റ് കെന്നഡി പറഞ്ഞതു പോലെ ഇന്ത്യയിലെ ജനാധിപത്യത്തെ രക്ഷിക്കന്‍ കോണ്‍ഗ്രസ്പാര്‍ട്ടിക്കു നമുക്കെന്തു ചെയ്യാന്‍ കഴുമെന്നാണു നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്
മോദി ഭരണകൂടം ഭരണഘടനയേയോ സ്ഥാപനങ്ങളെയൊ വിലമതിക്കുന്നില്ല. സുപ്രീം കോടതിയും സി.ബി.ഐ.യും ഒക്കെ ഉദാഹരണങ്ങള്‍. വിദേശ നിക്ഷേപം കൂടുതല്‍ വരുന്ന 10 രാജ്യങ്ങളില്‍ ഒന്നല്ല ഇന്ത്യ ഇപ്പോള്‍. തൊഴിലില്ലായ്മ കൂടി. നമ്മുടെ രാജ്യം വിഷമ സ്ഥിതിയിലൂടെയാണു പോകുന്നത്. ഇപ്പോള്‍ നാം ഒന്നിച്ച് ഈ പ്രതിസന്ധിയെ നേരിടണം ഇന്നിപ്പോള്‍ രാജ്യം അക്രമവും വിഭാഗീയതയും നേരിടുന്നു. കോണ്‍ഗ്രസ് എന്നും എല്ലാ വിഭാഗത്തിനും വേണ്ടിയാണു പ്രവര്‍ത്തിച്ചിട്ടുള്ളത്.
ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമല്ല. കോണ്‍ഗ്രസിനെ ജയിപ്പിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതു വരെ നാം സജീവമായി പ്രവര്‍ത്തിക്കണം-അദ്ദേഹം പറഞ്ഞു.
സ്‌കോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട്, സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സ്‌കോട്‌ലാന്‍ഡിലെ മലയാളികളുടെ കലാഭിരുചി വളര്‍ത്താനും, പ്രോത്സാഹിപ്പിക്കാനും, അര്‍ഹമായ അഗീകാരങ്ങള്‍ നല്‍കി ആദരിക്കാനുമായി നടത്തപ്പെടുന്ന സംരഭത്തിന് അത്യപൂര്‍വ്വമായ ബഹുജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. USMAയുടെ ആദ്യ കലാമേളയില്‍ 58 കലാകാരാണ് സ്‌കോട്‌ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികളായി കടന്നു വന്നിരിക്കുന്നത്.
മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെ ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ നാലാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ എതിരാളികളെ കൂച്ചുവിലങ്ങിട്ട് കോട്ടയം അഞ്ഞൂറാന്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. കളിച്ച നാലുമത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് 8 പോയിന്റുകളുമായി ശ്രീ സജിമോന്‍ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് TCL ലീഗില്‍ ഒന്നാം സ്ഥാനത്തു എത്തിയത്. നാലാം റൌണ്ട് മത്സരങ്ങളില്‍ പല അട്ടിമറി വിജയങ്ങള്‍ക്കും TCL സാക്ഷ്യം വഹിച്ചു. നാലില്‍ മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു വെല്‍സ് ഗുലാന്‍സും സ്റ്റാര്‍ ചലഞ്ചേഴ്‌സും രണ്ടും മൂന്നും സ്ഥാനത്തു നിലയുറപ്പിച്ചു. അഞ്ചില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച ടെര്മിനേറ്റര്‍സ് നാലാം സ്ഥാനത്തും നാലില്‍ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ചു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, എവര്‍ഗ്രീന്‍ തൊടുപുഴ, തുറുപ്പുഗുലാല്‍ എന്നീ ടീമുകള്‍ അഞ്ചു ആറു ഏഴു സ്ഥാനങ്ങള്‍ കയ്യാളിയത് പോയിന്റ് ഡിഫറെന്‍സില്‍ ആണ്. മത്സരം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ റെലിഗെഷന്‍ സോണില്‍ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് തരികിടതോം തിരുവല്ല, പുണ്ണ്യാളന്‍സ് റോയല്‍സ് കോട്ടയം എന്നീ ടീമുകള്‍.
TCL – ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ – ടെര്മിനേറ്റര്‍സ് കുതിക്കുന്നു.
നാലാം റൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ശ്രീ. ബിജു ചെറിയാന്‍ ക്യാപ്റ്റനും ശ്രീ ജോജോ വര്‍ഗീസ് കൂട്ടാളിയുമായ ടെര്മിനേറ്റര്‍സ് നാലിനെതിരെ പതിനാറു പോയിന്റുകള്‍ക്കാണ് ശ്രീ സാജു മാത്യു ക്യാപ്റ്റനും ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം കൂട്ടാളിയുമായ കണ്ണൂര്‍ ടൈഗേര്‍സിനെ തറപറ്റിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ടെര്മിനേറ്റര്‍സ് കണ്ണൂര്‍ ടൈഗേഴ്സിന് തിരിച്ചു വരവിനുള്ള അവസരം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ആദ്യ അഞ്ചു ലേലത്തോടെ 2 – 7 എന്ന നിലയില്‍ മുന്നിലായിരുന്ന ടെര്മിനേറ്റര്‍സിന് 12 -2 എന്ന നിലയില്‍ എത്താന്‍ അധികം നേരം വേണ്ടിവന്നില്ല. കണ്ണൂര്‍ ടൈഗേഴ്സ് രണ്ടു പോയിന്റുള്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോളെക്കും 16 – 4 എന്ന നിലയില്‍ ടെര്‍മിനറ്റ്‌സ് വിജയം ഉറപ്പിച്ചിരുന്നു.. ഈ ജയത്തോടെ ടെര്മിനേറ്റര്‍സ് TCL ടേബ്ലിയില്‍ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിരിക്കുന്നു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ബിജു ചെറിയാനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
നാലാം റൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ചക്രവ്യൂഹം ഭേദിക്കാനാവാതെ കണ്ണൂര്‍ ടൈഗേഴ്സ് കീഴടങ്ങുന്ന കാഴ്ച്ചക്കാണ് TCL സാക്ഷ്യം വഹിച്ചത്.
ശ്രീ അനീഷ് കുരിയന്‍ ക്യാപ്റ്റനും ശ്രീമതി സിനിയാ ജേക്കബ് കൂട്ടാളിയുമായ എവര്‍ഗ്രീന്‍ തൊടുപുഴ ശക്തരായ കണ്ണൂര്‍ ടൈഗേര്‍സിനെ കീഴ്‌പെടുത്തിയത് പത്തിനെതിരെ പതിനാറു പോയിന്റുകള്‍ക്. കളിയുടെ തുടക്കം മുതല്‍ തന്നെ 3-9 എന്ന നിലയില്‍ മുന്നിലായിരുന്ന എവര്‍ഗ്രീന്‍ തൊടുപുഴയെ 10 -12 എന്ന നിലയില്‍ സമ്മര്‍ദ്ദത്തില്‍ താഴ്ത്താന്‍ കണ്ണൂര്‍ ടൈഗേഴ്സിന് സാധിച്ചു. പിന്നീട് തുടര്‍ച്ചയായ 3 ലേലങ്ങള്‍ വിജയിച്ചു എവര്‍ഗ്രീന്‍ തൊടുപുഴ വിജയം കരസ്ഥമാക്കി. വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച ശ്രീ അനീഷ് കുരിയനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ മാസ്മരിക പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞത് തരികിടതോം തിരുവല്ലയുടെ വിജയപ്രതീക്ഷ.
ഇന്ന് നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ ശ്രീമതി സുജ ജോഷി ക്യാപ്റ്റനും ശ്രീ ദീപു പണിക്കര്‍ കൂട്ടാളിയുമായ സ്റ്റാര്‍ ചലഞ്ചേഴ്സ് ഒന്‍പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ് ശ്രീമതി ട്രീസ എമി ക്യാപ്റ്റനും ശ്രീ ജുബിന്‍ ജേക്കബ് കൂട്ടാളിയുമായ തരികിട തോം തിരുവല്ലയെ മുട്ടുകുത്തിച്ചത്. കളിയുടെ തുടക്കത്തില്‍ 4 – 4 എന്ന ഒപ്പത്തിനൊപ്പ പോരാട്ടത്തില്‍ നിന്നും തുടര്‍ച്ചയായ ആറു ലേലങ്ങള്‍ വിജയിച്ചു 11 – 4 എന്ന ഉറച്ച സ്‌കോറില്‍ എത്തിക്കാന്‍ സ്റ്റാര്‍ ചലഞ്ചേഴ്‌സിന് സാധിച്ചു. പിന്നീട് തരികിട തോം ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചങ്കിലും സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തറപറ്റുകയായിരുന്നു. ടീം തരികിട തോം ക്യാപ്റ്റന്‍ ശ്രീമതി ട്രീസ എമിയുടെ ഒരു കോര്‍ട്ട് വിജയമടക്കം 5 പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്തപ്പോളെക്കും സ്റ്റാര്‍ ചലഞ്ചേഴ്സ് 14 – 9 എന്ന സുദൃഢമായ നിലയില്‍ എത്തിയിരുന്നു. ശ്രീമതി സുജാ ജോഷിയുടെ അവസാന ലേലം വിജയിച്ചു സ്റ്റാര്‍ ചലഞ്ചേഴ്സ് 15 – 9 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ദീപു പണിക്കരെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – പുണ്യാളന്‍സിനൊരു പൊന്‍തൂവല്‍
പോയ ഞായറാഴ്ച്ച നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനും ശ്രീ ആല്‍ബര്‍ട്ട് കൂട്ടാളിയുമായ പുണ്യാളന്‍സ് പ്രബലരായ ഹണിബീസ് യുകെയെ തകര്‍ത്തത് പതിനൊന്നിനെത്തിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കത്തില്‍ 5 – 0 എന്ന നിലയില്‍ മുന്നിലായിരുന്ന ശ്രീ സുജിത് മുരളി ക്യാപ്റ്റനും ശ്രീ ബിബിന്‍ എബ്രഹാം കൂട്ടാളിയുമായ ഹണിബീസ് യുകെ യുടെ മുന്നേറ്റത്തെ തടഞ്ഞത് പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസ് വിജയിച്ച ഒരു സീനിയര്‍ അടക്കം തുടര്‍ച്ചയായ മൂന്ന് ലേലങ്ങളാണ്. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ 9 -7 എന്ന ലീഡില്‍ പുണ്യാളന്‍സ് എത്തി. പിന്നീട് ശ്രീ ആല്‍ബര്‍ട്ട് ജോര്‍ജിന്റെ ഒരു ഹോണേഴ്സ് തോല്‍പ്പിച്ച് ഹണിബീസ് യുകെ 10 – 13 എന്ന ഭേദപ്പെട്ട നിലയില്‍ എത്തിയെങ്കിലും, മറ്റൊരു പോയിന്റ് കൂട്ടിച്ചേര്‍ത്തപ്പോളെക്കും 11 – 15 എന്ന നിലയില്‍ പുണ്യാളന്‍സ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്‌സും ഒരു സീനിയറും അടക്കം വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – അഞ്ഞൂറാനു സമം അഞ്ഞൂറാന്‍സ് മാത്രം
അട്ടിമറിയുടെ അരങ്ങുവാഴുന്ന TCL -ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷനിലെ നാലാം റൌണ്ട് മത്സരത്തില്‍ ആതിഥേയരായ ടെര്മിനേറ്റര്‍സിനെ എട്ടിന് എതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാന്‍സ് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു. ഇഞ്ചോടിച്ചു പോരാടിയ മത്സരത്തില്‍ 5 – 4 എന്ന നിലയില്‍ മുന്നിലായിരുന്ന അഞ്ഞൂറാന്‍സിനെ 5 – 6 എന്ന നിലയില്‍ ഒരു നിമിഷം പുറകിലാക്കിയത് ശ്രീ ജോജോ വര്‍ഗ്ഗീസിന്റെ ഒരു സീനിയര്‍ ലേലമാണ് . പിന്നീട് തുടര്‍ച്ചയായി നാലു ലേലങ്ങള്‍ വിജയിച്ചു കോട്ടയം അഞ്ഞൂറാന്‍സ് 12 – 6 എന്ന സുസ്ഥിരമായ നിലയില്‍ എത്തി. ഒരു തിരിച്ചുവരവിനുള്ള ശ്രമം ടെര്മിനേറ്റര്‍സ് നടത്തിയെങ്കിലും അതിവേഗം 15 – 8 എന്ന നിലയില്‍ അഞ്ഞൂറാന്‍സ് വിജയക്കൊടി പാറിച്ചു. വിളിച്ച എല്ലാ ലേലങ്ങളൂം വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ശ്രീ ജോമി ജോസഫിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
വെല്‍സ് ഗുലന്‍സിന്റെ പടയോട്ടത്തിനു എവര്‍ഗ്രീന്‍ തൊടുപുഴയുടെ കടിഞ്ഞാണ്‍!
TCL – ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്ന വെല്‍സ് ഗുലന്‍സിന് അപ്രതീക്ഷിതമായാണ് എവര്‍ഗ്രീന്‍ തൊടുപുഴയുടെ കടിഞ്ഞാണ്‍ വീണത്. കളിയുടെ തുടക്കം മുതല്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ആക്രമണത്തില്‍ പകച്ചുപോയ വെല്‍സ് ഗുലാണ് അല്പം സമയം വേണ്ടിവന്നു കളിയിലേക്ക് തിരിച്ചു വരാന്‍. 8 – 1 എന്ന നിലിയയില്‍ മുന്നിലായിരുന്ന ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനും ശ്രീമതി സിനിയ ജേക്കബ് കൂട്ടാളിയുമായ എവര്‍ഗ്രീന്‍ തൊടുപുഴ വീണ്ടും മുന്നേറ്റം തുടര്‍ന്ന് 12 – 3 എന്ന നിലയില്‍ എത്തിയപ്പോഴേക്കും ശ്രീ മനോഷ് ചക്കാല ക്യാപ്റ്റനും ശ്രീ തോമസ് വറീത് കൂട്ടാളിയുമായ വെല്‍സ് ഗുലാന്‌സ് മനോധൈര്യം വീണ്ടെടുത്തിരുന്നു. വെറും രണ്ടു പോയിന്റുകള്‍ മാത്രം കൂട്ടിച്ചേര്‍ക്കാന്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ അനുവദിച്ചു വെല്‍സ് ഗുലന്‍സ് 14 -13 എന്ന തകര്‍പ്പന്‍ നിലയിലെത്തി എവര്‍ഗ്രീന്‍ തൊടുപുഴയെ സമ്മര്‍ദ്ദത്തിലാക്കി. സമ്മര്‍ദ്ദത്തില്‍ വഴങ്ങാതെ വെല്‍സ് ഗുലാന്‌സ് ക്യാപ്റ്റന്‍ ശ്രീ മനോഷിന്റെ അവസാന ലേലം പിടിച്ചടക്കി എവര്‍ഗ്രീന്‍ തൊടുപുഴ 16 -13 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച 8 ലേലങ്ങളില്‍ 6 ലേലങ്ങള്‍ വിജയിച്ചു 75% സ്‌ട്രൈക്ക് റേറ്റോടു കൂടി എവര്‍ഗ്രീന്‍ തൊടുപുഴയുടെ ശ്രിമതി സിനിയാ ജേക്കബ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി.
2019 ജനുവരി 26 തിയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത TCL ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.
2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയല്‍സ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, ശ്രീ സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ശ്രീ ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ശ്രീ ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, ശ്രീ സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി TCL കോര്‍ഡിനേറ്റര്‍ ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.
ന്യൂസ് ഡെസ്ക്
കവൻട്രിയിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം അബദ്ധവശാൽ സംഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് 36 കാരനായ യുവാവിന് നെഞ്ചിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടാവുകയും ഗുരുതരാവസ്ഥയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. വിലെൻഹാൾ, സെഡ്ജ് മൂർ റോഡിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും സംഭവുമായി ബന്ധപ്പെട്ട് ഒരു 37 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവൻട്രി ലൈവിന് നല്കിയ സ്റ്റേറ്റ്മെൻറിൽ, യുവാവിന് പരിക്കേറ്റത് സുഹൃത്തിന്റെ കൈയബദ്ധം മൂലമാണെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. യുവാക്കൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നും അബദ്ധം പറ്റി പരിക്കേറ്റതാണെന്ന് ഇരുവരും സ്റ്റേറ്റ്മെൻറ് നല്കിയതായും പോലീസ് പറഞ്ഞു.
പരിക്കേറ്റ യുവാവ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സുഹൃത്തിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കവൻട്രി ലൈവ് ഓൺലൈൻ ന്യൂസ് ഇന്നലെ 11:15 ന് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
ടോമി ജോസഫ്
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്റെ സംഘാടകരായ യു.കെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്താണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യ ടിക്കറ്റുകള്‍ കൈമാറിയത്. എല്‍.കെ.സി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു ചാണ്ടി, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ടോമി ജോസഫ്, അജീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.
ഗായകന്‍ എം.ജി ശ്രീകുമാറിനെ കൂടാതെ ഗ്രാമി അവാര്‍ഡ് വിജയിയായ പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജ്, ഗായികമാരായ ടീനു ടെലന്‍സ്, ശ്രേയ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള കേരളത്തില്‍ നിന്നെത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ അരങ്ങേറുമ്പോള്‍ അത് യു.കെ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് ഉറപ്പാണ്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് സൗകര്യപ്രദമായി പ്രോഗ്രാം വീക്ഷിക്കാന്‍ പറ്റുന്ന അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്ള ലെസ്റ്റര്‍ അഥീന തിയേറ്ററാണ് ശ്രീരാഗം 2019ന് വേദിയാവുന്നത് എന്നത് മറ്റൊരു ആകര്‍ഷണമാണ്.
കുടുംബസമേതം ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന ശ്രീരാഗം 2019 ഷോയുടെ പ്രവേശനം വളരെ മിതമായ നിരക്കില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന ടിക്കറ്റുകള്‍ വഴിയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ എല്‍കെസി ഭാരവാഹികള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അസോസിയേഷന്‍ വക സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ടിക്കറ്റ് നിരക്കുകള്‍
Diamond
Adults – £60
Kids – £50
Platinum
Adults – £40
Kids – £30
Gold
Adults – £30
Kids – £20
Silver
Adults – £20
Kids – £10
ഷിബു മാത്യൂ
കേംബ്രിഡ്ജ്: വാഴ കുലയ്ക്കുന്നത് സർവ്വസാധാരണമാണെങ്കിലും വീടിനുള്ളിലെ ചെടിച്ചട്ടിയിൽ അവിശ്വസനീയമായ ഉയരത്തിൽ ഒരു വാഴ കുലയ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും. ആറ് പടലകളോടുകൂടിയ വാഴക്കുല ഒമ്പതടി ഉയരത്തിലാണുള്ളത്. ഇലകളുടെ നീളം ഏഴടിയ്ക്കുംമേൽ. കൺസർവേറ്ററിയിലെ ചെടിച്ചട്ടിയിൽ വളരുന്ന വാഴയ്ക്ക് ഒരാൾ പൊക്കത്തോളമുള്ള രണ്ട് തൈകളും കൂടിയുണ്ട്. അമിത ഉയരത്തിലേയ്ക്ക് വളർന്ന വാഴയിലകൾ വളച്ച് നാലു സൈഡിലേയ്ക്കുമായി ഒതുക്കിയപ്പോൾ സാമാന്യം വലുപ്പമുള്ള ഒരു കൺസർവേട്ടറി ഒരു വാഴത്തോട്ടത്തിന്റെ പ്രതീതിയായി മാറി.
യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന ബിനോയ് തോമസ്സിന്റെ വീടിനുള്ളിലാണ് ആരെയും അമ്പരിപ്പിക്കുന്ന ഭീമൻ വാഴ കുലച്ചത്. മൂന്നു വർഷവും അഞ്ച് മാസവും എടുത്ത് കുലച്ച ഈ വാഴ റോഗസ്റ്റാ ഇനത്തിൽപ്പെട്ടതാണ്. 2015ൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും സംഘടിപ്പിച്ച ടിഷ്യൂ കൾച്ചറൽ വാഴച്ചെടിയായിരുന്നു ഇത്. കൈയ്യിൽ കിട്ടുമ്പോൾ ഒരു ടേബിൾ സ്പൂണിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളുവെന്ന് ബിനോയ് തോമസ് പറയുന്നു. മണ്ണ് നിറച്ച ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിലാണ് വാഴത്തൈ കിട്ടിയത്. പിന്നീടത് ഒരു ചെറിയ ചെടി ചട്ടിയിലേയ്ക്ക് മാറ്റി. ഒരു ഭംഗിക്കെന്നുവോളം വീടിന്റെ കൺസർവേറ്ററിയിൽ മറ്റുള്ള ചെടികളോടൊപ്പം ഈ വാഴച്ചെടിയും പതിയെ വളർന്നുതുടങ്ങി. മറ്റുള്ള ചെടികൾക്കപ്പുറം പ്രത്യേകിച്ചൊരു പരിഗണന ഈ വാഴച്ചെടിയ്ക്ക് നൽകിയിരുന്നില്ല എന്ന് ബിനോയ് തോമസ്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മുരടിച്ച അവസ്ഥയിലായിരുന്നു തുടക്കം. ഇതിനിടയിൽ മൂന്നു തണുപ്പുകാലവും കടന്നു പോയി. തണുപ്പ് കാലങ്ങളിൽ ചെടികൾക്ക് പൊതുവേ വളർച്ച കുറവാണല്ലോ! കൂടാതെ ഇടവിട്ടുള്ള നാട്ടിൽപോക്കും വാഴച്ചെടിയുടെ വളർച്ചയെ കാര്യമായി ബാധിച്ചു. അയൽപക്കക്കാരായ അനീഷും അനുവും പ്രകാശും ഡെന്നിയുമൊക്കെ ഇടയ്ക്കു വന്ന് അവധിക്കാലത്ത് വാഴയെ പരിചരിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പലപ്പോഴും ഇലകൾ വാടി ഒടിഞ്ഞു വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. വെള്ളമൊഴിച്ച് വീണ്ടും പരിചരിക്കുമ്പോൾ വാഴ വീണ്ടും വളർന്നു തുടങ്ങും. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽക്കാലത്താണ് വാഴച്ചെടിയുടെ വളർച്ചയിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയതെന്ന് ബിനോയ് പറയുന്നു. ഇതിനോടകം ചെറിയ രണ്ടു വാഴച്ചെടികളും കൂടി പൊട്ടി മുളയ്ക്കാൻ തുടങ്ങി. തുടർന്ന് വാഴ ചെറിയ ചട്ടിയിൽ നിന്നും അല്പം കൂടി വലിയ ചട്ടിയിലേയ്ക്ക് മാറ്റേണ്ടതായി വന്നു. ചട്ടിയിൽ നിറച്ച സാധാരണ കിട്ടാറുള്ള കംമ്പോസ്ററും മണ്ണും ചേർന്ന മിശ്രിതത്തിലാണ് വാഴ വളരുന്നത്. ആവശ്യത്തിന് വെള്ളവുമൊഴിക്കും. കഴിഞ്ഞ ഒരു വർഷമായിട്ട് ക്രമാതീതമായ വളർച്ചയായി രുന്നു. ഏകദേശം എട്ടടിപ്പൊക്കത്തിന് മുകളിലായപ്പോൾ കുലയ്ക്കാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ മാസം ആദ്യത്തോടെ വാഴ കുലച്ചു. ആറ് പടലകൾ. ഓരോ പടലയിലും പന്ത്രണ്ട് കായ്കൾ വീതമുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോഴും കായ്കൾ വലുതായിക്കൊണ്ടിരിക്കുകയാണ്.
വാഴക്കുലയുടെ പ്രശക്തി കേംബ്രിഡ്ജിന് പുറത്തേയ്ക്കും വ്യാപിച്ച് തുടങ്ങി. കേംബ്രിഡ്ജിന് അകത്തും പുറത്തു നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ നിരവധിയാളുകൾ ഇതിനോടകം ബിനോയിയുടെ വീട്ടിലേയ്ക്ക് എത്തിക്കഴിഞ്ഞു. കുലച്ചു നിൽക്കുന്ന വാഴയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരും ധാരാളം. വാഴക്കുലയും വാഴച്ചുണ്ടും സ്വന്തമാക്കുന്നതിന് പലരും ഇതോടെ ശ്രമമാരംഭിച്ചു കഴിഞ്ഞു. വാഴത്തൈ ആവശ്യപ്പെടുന്നവരും ധാരാളം.ഈ വാഴയോട് ഒരു പ്രത്യേക മമതയുണ്ടെന്ന് തികഞ്ഞ കർഷക സ്നേഹിയായ ബിനോയ് തോമസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ വാഴയുടെ ഇലയിലാണ് ബിനോയിയും കുടുംബവും ഓണസദ്യ ഉണ്ണുന്നത്. അത്യാവശ്യം സുഹൃത്തുകൾക്കും വാഴയില കൊടുക്കാറുണ്ട്. കോട്ടയം ജില്ലയിലെ വി. കന്തീശങ്ങളുടെ നാടായ കോതനല്ലൂർ വെള്ളാമറ്റം കുടുംബാംഗമാണ് ബിനോയ് തോമസ്സ്. ഐഡിയലിസ്റ്റിക് ഫൈനാൻഷ്യൽ സർവ്വീസ് അഡ്‌വൈസറായി ജോലി ചെയ്യുന്നു. മഞ്ചുവാണ് ഭാര്യ. ലിയോൺ, ക്രിസ് എന്നിവർ മക്കളാണ്. കൂടാതെ ബിനോയിയുടെ സഹോദരൻ സിനോയ് തോമസും കുടുംബവും കേംബ്രിഡ്ജിൽ തന്നെയാണ് താമസം.
ഇരിട്ടി: വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമത് സഹായമായ നാല്‍പ്പത്തിരണ്ടായിരം രൂപ ക്യാന്‍സര്‍ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിത്തോപ്പില്‍ കൈമാറി. തദവസരത്തില്‍ വോക്കിങ് കാരുണ്യയുടെ പ്രസിഡന്റ് ജയിന്‍ ജോസഫ് സന്നിഹിതനായിരുന്നു. മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന ക്യാന്‍സര്‍ രോഗിയായ കുമാരിയും (49) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ തൊണ്ടയ്ക്ക് ക്യാന്‍സര്‍ ആണെന്ന് വ്യക്തമായി. അപ്രീതീഷിതമായി കടന്നുവന്ന ഈ മഹാരോഗം നിര്‍ധനരായ ഈ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു.
കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോള്‍ത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിന് തന്നെ ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടര്‍ചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്. നല്ല ചികിത്സകള്‍ ലഭിക്കുകയാണെങ്കില്‍ കുമാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഡോക്ട്ടര്‍ പറയുന്നത്. ചികിത്സക്കും നിത്യച്ചിലവിനും കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ന്യൂസ് ഡെസ്ക്
ന്യൂസിലൻഡിലെ വെടിവയ്പ്പിൽ മലയാളി യുവതിയും കൊല്ലപ്പെട്ടു. ന്യൂസിലൻഡിലെ ലിൻകൺ യുണിവേഴ്സിറ്റിയിൽ അഗ്രിബിസിനസ് മാനേജ്മെന്റിൽ വിദ്യാർത്ഥിനിയായ തൃശൂർ കൊടുങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ 23 കാരിയായ അൻസിയാണ് മരണമടഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ന്യൂസിലൻഡിൽ താമസിക്കുന്ന ആൻസി കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.
ന്യൂസിലൻഡിൽ നടന്ന കൂട്ടക്കുരുതിയിൽ 49 പേർ മരിക്കുകയും 20 അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽപം മുമ്പാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്. ആക്രമണ സമയത്ത് അൻസിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇരുവരും ന്യൂസിലൻഡിലേക്ക് പോയത്. നാസർ ന്യൂസീലൻഡിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.
അൻസിയെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. ആക്രമണ സമയത്ത് ഇവർ ഡീൻസ് അവന്യുവിലുള്ള മോസ്ക്കിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് പറയുന്നു. റെഡ്ക്രോസ് നൽകിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്.
വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവർക്ക് വെടിയേറ്റതായി സംശയവും അവർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശിയും മലയാളിയായ അൻസിയും കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നത്.
ലോക വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ Elizabeth Gaskellന്റെയും Emmeline Pankhurtsന്റെയും ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന മാഞ്ചസ്റ്ററിന്റെ മണ്ണില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷം. മാര്‍ച്ച് 16-ാം തിയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ എം.എം.എയുടെ supplementary സ്‌കൂളില്‍ വെച്ചാണ് പരിപാടി.
Levenshulme Councillor Dzidra Noor മുഖ്യാതിഥി ആകുന്ന പരിപാടിയില്‍ വിവിധ കലാ പരിപാടികളും, വനിതകളുടെ അവകാശങ്ങളെ ക്കുറിച്ചുള്ള സെമിനാറും എം.എം.എയുടെ ബ്ലോഗിലേക്ക് (https://manchestermalayalee.wordpress.com/) നടന്ന കവിത, ചെറുകഥാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നടത്തപ്പെടുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് റീന വില്‍സണെ 07588561976 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വിലാസം:
MMA
Cedar Mount Academy
50 Wembley Road
Gorton
Manchester M18 7DT
ന്യൂസ് ഡെസ്ക്
ബ്രെക്സിറ്റിന് കൂടുതൽ സമയം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടാൻ ബ്രിട്ടീഷ് പാർലമെൻറ് തീരുമാനിച്ചു. മൂന്നു മാസം സമയം വേണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് ബ്രെക്സിറ്റ് തിയതി ജൂൺ 30 ആയേക്കും. നിലവിൽ മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാകേണ്ടതാണ്. അടുത്തയാഴ്ച ബ്രെക്സിറ്റ് ഡീൽ വീണ്ടും പാർലമെൻറിൽ വോട്ടിനിടും. പാർലമെന്റ് ഇതംഗീകരിച്ചാൽ സാങ്കേതിക കാരണങ്ങളാൽ മൂന്നു മാസവും അതല്ലെങ്കിൽ കൂടുതൽ സമയവും ആവശ്യപ്പെടാനാണ് പ്രധാനമന്ത്രി തെരേസ മേ പദ്ധതിയിടുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന സമയപരിധിയിൽ മാറ്റം വരുത്തണമെങ്കിൽ യൂണിയനിലെ അംഗങ്ങളായ 27 രാജ്യങ്ങളുടെയും ഏകകണ്ഠേനയുള്ള തീരുമാനം ഉണ്ടാകണം. തക്കതായ കാരണങ്ങൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയനു മുമ്പിൽ നിരത്തിയാൽ മാത്രമേ യൂറോപ്യൻ പാർലമെന്റ് ഇക്കാര്യം പരിഗണിക്കുകയുള്ളു.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള മറ്റൊരു റഫറണ്ടം വേണമെന്ന ആവശ്യം ബ്രിട്ടീഷ് പാർലമെൻറ് ഇന്ന് തള്ളിക്കളഞ്ഞു. ബ്രെക്സിറ്റിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 412 എം പിമാർ പിന്തുണച്ചപ്പോൾ 202 എം പിമാർ എതിർത്തു.