ടോണി മാത്യു
സൗത്താംപ്റ്റണ്‍ യുവ അസോസിയേഷന്‍ ആയ ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ (FMA) ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രാരംഭമായി മുഴുവന്‍ അംഗങ്ങളുടെയും വീടുകളില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി കരോള്‍ ഗാനം ആലപിക്കുകയും കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്റാ കൈനിറയെ സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ച് രാത്രി അധികം വൈകാതെ തന്നെ എല്ലാ വീടുകളിലും അസോസിയേഷന്‍ മുഴുവന്‍ അംഗങ്ങളും എത്തുകയും അത് കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേറിട്ടൊരു അനുഭവം സമ്മാനിക്കുകയും ചെയ്തു.
പരമ്പരാഗത രീതിയിലുള്ള പുല്‍ക്കൂടുകളും വര്‍ണാഭമായ ക്രിസ്തുമസ് ട്രീയും എല്ലാവീടുകളിലും തന്നെ ഒരുക്കിയിരുന്നു. എല്ലാ വീടുകളിലും ക്രിസ്തുമസിന്റെ ലളിതമായ സന്ദേശം നല്‍കിയാണ് ക്രിസ്തുമസ് അപ്പൂപ്പന്‍ കടന്നുപോയത്. വളരെ സൂക്ഷ്മതയോടെ ഉള്ള പ്ലാനിംഗും കരോള്‍ ഗാന പരിശീലനവും അംഗങ്ങളുടെ വാദ്യ മേളങ്ങളിലുള്ള നൈപുണ്യവും ഇ വര്‍ഷത്തെ കരോള്‍ സൈനിംഗിനെ അതിമനോഹരമാക്കി. കുടുംബാംഗങ്ങള്‍ ഒരുക്കിയ ഹോംമെയ്ഡ് സ്‌നാക്‌സ് കരോള്‍ ഗാന സംഘത്തിന് ആശ്വാസവും ആവേശവും നല്കി.
ഡോ. അശോക് കൃഷ്ണപിള്ള
ചെല്‍റ്റന്‍ഹാമിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാം (മാക്) ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 30ന്. സംഘടന രൂപീകൃതമായ ശേഷമുള്ള മൂന്നാമത്തെ ക്രിസ്മസ് ആഘോഷമാണ് നടക്കുന്നത്. ചെല്‍റ്റന്‍ഹാമിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ഈ ആഘോഷപരിപാടിയിലേക്കു മാക്കിലെ (MAC) എല്ലാ അംഗങ്ങളെയും ഒപ്പം മറ്റു അതിഥികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.
ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസിന്റെയും സജിന്‍ ജോജിയുടെയും മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് പരിപാടിയുടെ മുഖ്യാകര്‍ഷണം. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുള്ള കേരള സംസ്‌കാരത്തിനനുസൃതമായ വിവിധ പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്. ആഘോഷത്തിന് ശേഷം വിഭവസമൃദ്ധമായ അത്താഴവും ഉണ്ടായിരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ മാസം 21-ാം തിയതിയും 22-ാം തിയതിയും കരോള്‍ ഉണ്ടായിരിക്കുന്നതാണ്. കരോള്‍ സംഘടനയുടെ എല്ലാ അംഗങ്ങളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ക്രിസ്മസിന്റെയും, പുതുവത്സരത്തിന്റെയും സന്ദേശം കൈമാറുകയും ചെയ്യുന്നതാണ്. പാട്ടും, സംഗീതവും, നൃത്തവും, ഒപ്പം കേരത്തനിമയൂറുന്ന ഭക്ഷണവുമായിരിക്കും ഈ രണ്ടു ദിവസ കരോളിന്റെ പ്രധാന ആകര്‍ഷണം.
2016 ഇല്‍ ആണ് മാക് (MAC) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന രൂപീകൃതമാവുന്നത്. ചെല്‍റ്റന്‍ഹാമിലെ ബഹുമാനപ്പെട്ട മേയര്‍, ക്രിസ് റൈഡര്‍ 2016 ഒക്ടോബര്‍ 23 നു ഔദ്യോഗികമായി ഈ സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ സംഘടനക്ക് ബക്കിങ്ഹാം കൊട്ടാരത്തില്‍ ബഹുമാനപ്പെട്ട രാജ്ഞിയുടെ അനുഗ്രഹാശ്ശിസുകള്‍ ലഭിക്കുകയുണ്ടായി. അതിനു ശേഷം എല്ലാ വര്‍ഷവും വിദേശ മലയാളികളുടെ കൂടിചേരലിനും, സൗഹൃദം പങ്കുവെക്കാനും ഉള്ള വേദികളായി സംഘടന വിവിധ പരിപാടികള്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും ഇത്തരമൊരു ഊഷ്മളമായ ഒത്തൊരുമയ്ക്കു വേദിയാകും എന്ന് സംഘടനക്ക് പൂര്‍ണ ബോധ്യമുണ്ട്.
ഈ ആഘോഷവേളയിലും MAC കേരളത്തിലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ട്‌പ്പെട്ട നമ്മുടെ സഹോദരങ്ങളെ സ്മരിക്കുന്നു ഒപ്പം ഈ ദുരന്തത്തെ അതിജീവിച്ചവര്‍ക്കു സര്‍വ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
В настоящее время резко активизировался утихнувший любопытство к космосу. Нужно заметить происходит это в разных местах, а не какой-то отдельной державе. О намерениях изготовления больших спутниковых группировок сообщили мы и америкосы (последние не устают молвить о полёте на Марс, о лунных планах утверждают сша, Россия, Страна индия, Страна китай). В какой степени это весомо для нас и доставит ли действительную выгоду в будущем? (more…)
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ മലയാളിപ്പെണ്‍കുട്ടിയും. ആര്‍ത്തവ ദാരിദ്ര്യം എന്നൊന്ന് ലോകത്തുണ്ടെന്ന് വിളിച്ചു പറഞ്ഞ ബ്രിട്ടീഷ്ഇന്ത്യന്‍ വംശജ 19കാരി അമിക ജോര്‍ജാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടിയത്. ഇന്തോഅമേരിക്കന്‍ വംശജരായ കാവ്യ കൊപ്പരപ്പു, റിഷാബ് ജൈന്‍ എന്നിവരും പട്ടികയിലുണ്ട്. രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രീ പീരിഡ്‌സ് എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അമിക ആരംഭിച്ച പ്രചാരണപരിപാടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. അമികയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ബ്രിട്ടനില്‍ ലഭിച്ചത്. 2017 ഏപ്രിലില്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ വന്ന ഒരു വാര്‍ത്തയാണ് അമികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പണമില്ലാതെ ആര്‍ത്തവസമയങ്ങളില്‍ സ്‌കൂളില്‍ പോകാനാകാത്ത കുട്ടികളെക്കുറിച്ചായിരുന്നു വാര്‍ത്ത. ബ്രിട്ടന്‍ പോലെയൊരു വികസിതരാജ്യത്തിനുള്ളില്‍ ഇപ്പോഴും ഇത്തരം അവസ്ഥകളുണ്ടെന്ന അറിവ് അമികയെ അസ്വസ്ഥയാക്കി. ഫ്രീ പീരിയഡ്‌സ് ഹാഷ്ടാഗിലൂടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ബ്രിട്ടനില്‍ നടന്ന റാലിയില്‍ രാഷ്ട്രീയക്കാരും മോഡലുകളുമടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘പീരിയഡ് പോവെർട്ടി’ ഹാഷ് ടാഗുമായി രാഷ്ട്രീയ പാർട്ടികളെ അമിക സമീപിച്ചിരുന്നു. ആര്‍ത്തവദാരിദ്ര്യം അവസാനിപ്പിക്കാന്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ക്കായി ലേബര്‍പാര്‍ട്ടി പത്ത് മില്യൺ പൗണ്ട് ആണ് തങ്ങളുടെ ഇലക്ഷൻ മാനിഫെസ്‌റ്റോയിൽ വകയിരുത്തിയത്. ഇതിനേക്കാൾ എല്ലാം ഒരു പടികൂടി കടന്നു സ്കോട്ടിഷ് സർക്കാർ സ്‌കൂളുകളിലും കോളേജ്, യൂണിവേഴ്സിറ്റികളിലും പെൺകുട്ടികൾക്ക് സാനിറ്ററി നാപ്‌കിൻസ് സൗജന്യമായി നൽകാൻ തീരുമാനിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നു എന്ന് അമിക തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു.
ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കാമെന്ന് ഗ്രീന്‍ പാര്‍ട്ടിയും പറഞ്ഞു. ബ്രിട്ടനില്‍ റാലി നടന്നതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ടൈം മാഗസിന്റെ പട്ടിക പുറത്തു വന്നത്. കേരളത്തില്‍ വേരുകളുള്ള അമിക ബ്രിട്ടനിലാണ് ജനിച്ചതും വളര്‍ന്നതും. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോര്‍ജാണ് അമികയുടെ അച്ഛന്‍. അമ്മ നിഷ കൊല്ലം സ്വദേശിനി. അനുജന്‍ മിലന്‍. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച രോഗികളുടെ കോശങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനാകുന്ന കംപ്യൂട്ടര്‍ സംവിധാനമാണ് കാവ്യ കൊപ്പരപ്പുവിന്റെ സംഭാവന.
കോശങ്ങളുടെ സാന്ദ്രതയുടെയും നിറത്തിന്റെയും രൂപത്തിന്റെയും അടുക്കുകളിലെയും വ്യത്യാസം ഈ സംവിധാനത്തിലൂടെ ഇഴകീറി പരിശോധിക്കുന്നു. യു.എസിലെ ഒറിഗന്‍ സ്വദേശിയാണ് എട്ടാംക്ലാസ് വിദ്യാര്‍ഥി റിഷാബ് ജൈന്‍. ആഗ്‌നേയഗ്രന്ഥിയിലെ അര്‍ബുദത്തിന് പരിഹാരമായേക്കാവുന്ന അല്‍ഗോരിതം വികസിപ്പിച്ചാണ് റിഷാബ് ശ്രദ്ധ നേടിയത്. അര്‍ബുദം ബാധിച്ച ആഗ്‌നേയഗ്രന്ഥിയുടെ പ്രവര്‍ത്തനം കൃത്യമായി മനസ്സിലാക്കാനുള്ള സോഫ്റ്റ്‌വെയർ ആണ് റിഷാബ് വികസിപ്പിച്ചത്.
[ot-video][/ot-video]
ന്യൂസ് ഡെസ്ക്
യുകെയിൽ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ എയർപോർട്ടായ ലണ്ടൻ ഗാറ്റ്വിക്കിന്റെ റൺവേയിൽ ഡ്രോൺ പറക്കുന്നതു മൂലം ഫ്ളൈറ്റ് സർവീസ് പൂർണമായി നിലച്ചു. അടിയന്തിര സ്ഥിതി വിശേഷം നേരിടാൻ ഏവിയേഷൻ അധികൃതർ മിലിട്ടറിയെ വിളിച്ചു.. ആയിരങ്ങൾ എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് എയർപോർട്ട് പരിസരത്ത് രണ്ട് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ മൂന്നു മണിയോടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും 45 മിനിട്ടിനുശേഷം ഡ്രോണുകൾ വീണ്ടും റൺവേ ഏരിയയിൽ അതിക്രമിച്ച് കടന്നതിനാൽ ഫ്ളൈറ്റുകൾ നിറുത്തിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്കും ഡ്രോൺ പ്രത്യക്ഷപ്പെട്ടു.
ബുധനാഴ്ച 10,000 ലേറെയാത്രക്കാരെ ഫ്ളൈറ്റ് ക്യാൻസലേഷനും ഷെഡ്യൂൾ മാറ്റവും ബാധിച്ചു. ഇന്ന് സർവീസ് നടത്തേണ്ട 760 ഷെഡ്യൂളുകളെയാണ് ഡ്രോണുകൾ താറുമാറാക്കിയത്. ഇന്ന് 110,000 പേരാണ് ഗാറ്റ്വിക്കിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നത്. ഡ്രോണുകൾ വ്യോമ പാതയിൽ തടസമുണ്ടാക്കുന്നത് ഗുരുതരമായ അപകടങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യതയുള്ളതിനാലാണ് ഫ്ളൈറ്റ് സർവീസുകൾ അടിയന്തിരമായി നിറുത്തിയത്. 24 മണിക്കൂറോളമായി തുടരുന്ന പ്രതിസന്ധി നാളെയും തുടരുമെന്നാണ് കരുതുന്നത്.
ഡ്രോണുകളെ വെടിവച്ചിടാനുള്ള നിർദ്ദേശങ്ങൾ സുരക്ഷാകാരണങ്ങളാൽ അധികൃതർ ഉപേക്ഷിച്ചു. എവിടെ നിന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രിസ്മസ് ഹോളിഡേ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനിരുന്ന മലയാളികൾ അടക്കമുള്ളവർ ഇതുമൂലം എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഫ്ളൈറ്റുകൾ പുറപ്പെടുകയോ ഇറങ്ങുകയോ ചെയ്യാനാവാത്ത അവസ്ഥ മൂലം വരും ദിവസങ്ങളിലെ ഷെഡ്യൂളുകളും അവതാളത്തിലാകും. ഈസി ജെറ്റിന്റെ ഇന്നത്തെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
സസക്സ് പോലീസ് മൂന്നു ഹെലികോപ്ടർ ക്രൂവിനെ ഡ്രോണിന്റെ നിയന്ത്രണ കേന്ദ്രം കണ്ടെത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം തടസപ്പെടുത്താനുള്ള മനപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് അധികൃതർ കരുതുന്നത്.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ ഞായറാഴ്ച്ചത്തെ കുര്‍ബാനയില്‍ ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ്‌റ് ട്രീസ കത്തോലിക്ക പള്ളിയിലെ ഫാ. ക്രിസ് ഫാളോന്റെ പ്രസംഗം ഹൃദയസ്പര്‍ശിയും മനുഷ്യസ്‌നേഹപരവും ഇതുവരെയുള്ള എന്റെ ധാരണകളെ മാറ്റിമറിച്ചതുമായിരുന്നു. അദ്ദേഹം പറഞ്ഞു ഈ പള്ളിക്കുച്ചുറ്റുമായി ഇരുപത് കുടുംബങ്ങള്‍ ഭക്ഷണവും, വസ്ത്രവും, കറണ്ടും, ഗൃാസും, ഹീറ്ററും ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു. ഒരു വീട്ടില്‍ രണ്ടു കുഞ്ഞുകുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു അവരുടെ പിതാവ് രോഗിയാണ്. മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രീക്ക് ഒരു ജോഡി വസ്ത്രം മാത്രം അത് കഴുകിയിട്ട് നാളുകള്‍ ഏറെയായി.
പള്ളിയിലെ സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവരെ സഹായിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. നിങ്ങളും അതില്‍ പങ്കാളികളാകാന്‍ ശ്രമിക്കണം കഴിയുന്ന സഹായങ്ങള്‍ നല്‍കണം. ഞാന്‍ അപ്പോള്‍ തന്നെ പള്ളിയില്‍ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു കൊടുത്തു സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. അതോടൊപ്പം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പും, ജോയിന്റ് സെക്രട്ടറി സജി തോമസുമായി സംസാരിച്ചപ്പോള്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി ഒരു ചാരിറ്റി നടത്തി കിട്ടുന്ന പണം അച്ഛനെ ഏല്‍പ്പിക്കാം എന്ന് അഭിപ്രായപ്പെട്ടു.
പിരിവുകൊണ്ട് ആളുകള്‍ മടുത്തു നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ എന്നത് ഞങ്ങള്‍ക്ക് അറിയാം, എങ്കിലും കണ്മുന്‍പില്‍ കാണുന്ന ഈ വേദനയില്‍ എങ്ങനെ പങ്കളിയാകാതിരിക്കാന്‍ കഴിയും എന്നതുകൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഈ ക്രിസ്തുമസ് സമയത്ത് നിങ്ങളുടെ ഒരു ചെറിയ സഹായം ഇവര്‍ക്ക് നല്‍കുക.
ഞാന്‍ ധരിച്ചിരുന്നത് ഇവിടെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാരുണ്ട് പിന്നെ ഈ ആളുകള്‍ എന്തിനു ഇങ്ങനെ കഷ്ട്ടപ്പെടുന്നുവെന്നു, മറുപടി അച്ഛന്റെ പ്രസംഗത്തില്‍ തന്നെ ഉണ്ടായിരുന്നു അദ്ദേഹം പോപ്പ് ഫ്രാന്‍സിസ്‌ന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു. എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്‍പില്‍ സമന്മാരാണ് അതുകൊണ്ട് കുടിയേറ്റക്കാരെ തടയുന്നത് ശരിയല്ല, കൂടതെ അദ്ദേഹം പറഞ്ഞു നമ്മുടെ രാജൃം ബ്രെക്‌സിറ്റ് എന്ന വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ വിവേകത്തോടെ പങ്കെടുക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു ബുദ്ധികൊടുക്കേണമെ എന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ഇതുകേട്ടപ്പോള്‍ എനിക്ക് തോന്നി ഒരു പക്ഷെ യുറോപ്പില്‍ നിന്നും ഇവിടെ വന്നു താമസിക്കുന്നവരായിരിക്കാം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നതില്‍ കൂടുതല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം പെട്ടെന്ന് ലഭിക്കില്ല.
ഈ അടുത്ത കാലത്തായി പള്ളിയില്‍ ചെന്നാല്‍ പോളിഷ്‌കാരുടെ ഒരു വലിയ കൂട്ടത്തെ കാണാം അവര്‍ നമ്മളെപോലെ തന്നെ കുര്‍ബാന കഴിഞ്ഞാല്‍ പുറത്തിറങ്ങിനിന്ന് കുറച്ചുനേരം അവരുടെ സമൂഹത്തിലുള്ളവരുമായി കുശലം പറഞ്ഞിട്ടാണ് പോവുക പോളിഷ്‌കര്‍ മിക്കവരും കത്തോലിക്കാ വിശ്വാസികളാണ്, പട്ടിണിക്കും ദാരിദ്ര്യത്തിനും ലോകത്ത് എവിടെയാണങ്കിലും ഒരു മുഖമാണ് എന്നുള്ളതുകൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഇവരെ സഹായിക്കാന്‍ തീരുമാനിച്ചു കൊണ്ട് ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നു നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഞങ്ങള്‍ക്ക് നല്‍കുക. അത് ഞങ്ങള്‍ ഫാദര്‍ ക്രിസിനെ നമ്മളുടെ സമൂഹത്തിന്റെ സംഭാവനയായി ഏല്‍പ്പിക്കും എന്നറിയിക്കുന്നു. മുകളില്‍ പറഞ്ഞ വിവരങ്ങള്‍ പള്ളിയില്‍ നോട്ടീസായി വിതരണം ചെയ്തത് താഴെ പ്രസിദ്ധീകരിക്കുന്നു.
ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626..
ജയന്‍ ഇടപ്പാള്‍
മതേതരത്വം തകര്‍ക്കാനും വര്‍ഷങ്ങളായി നേടിയെടുത്ത നവോത്ഥന മൂല്യങ്ങള്‍ നശിപ്പിക്കാനും ശ്രേമിക്കുന്ന വര്‍ഗീയ മത തീവ്രവാദികളില്‍ നിന്നും ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും നാടായ കേരളത്തെ സംരക്ഷിക്കാന്‍ ബ്രിട്ടനിലേ പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും തയ്യാറാവണമെന്ന് സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. നവോത്ഥന മൂല്യസംരക്ഷണത്തിന്റെ ആവശ്യകത പൊതു മനഃസാക്ഷിയെ ബോധ്യപെടുത്തുന്നതിനുവേണ്ടി ജനുവരി 1ന് കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍ തെക്ക് പാറശ്ശാലവരെ നിര്‍മിക്കുന്ന ‘വനിത മതിലിന്റെ ‘ പ്രചരണാര്‍ത്ഥം ബ്രിട്ടനില്‍ ഇന്ത്യ ഹൗസിന് മുന്‍പില്‍ സമീക്ഷയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യന്‍ workers അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും മറ്റു പുരോഗമന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 30ന് ഉച്ചയ്ക്ക് ശേഷം 2മണിക്ക് ‘മനുഷ്യ മതില്‍’ നിര്‍മിക്കുവാന്‍ സമീക്ഷ ദേശീയ യോഗം തീരുമാനിച്ചു. ഇതിന്റെ പ്രചരണാര്‍ത്ഥം സമീക്ഷയുടെ ബ്രിട്ടനിലെ വിവിധ ബ്രാഞ്ചുകളില്‍ യോഗങ്ങള്‍ ചേരാനും പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും സമീക്ഷ ദേശീയ സമിതി ആവശ്യപ്പെട്ടു.
ദേശീയ സമിതി യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രസിഡന്റും യു.കെ ലേബര്‍ കൗണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന്‍ തെക്കേപ്പുര അധ്യക്ഷത വഹിച്ചു. വനിതാ മതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സ്വപ്ന പ്രവീണ്‍ അവതരിപ്പിക്കുകയും ഇടതുപക്ഷത്തിന്റ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ‘നവോത്ഥന സദസുകള്‍ക്കു’ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ പ്രമേയം ജയന്‍ എടപ്പാളും അവതരിപ്പിച്ചു.
ഡിസംബര്‍ 30ന് ബ്രിട്ടനില്‍ നടത്തുന്ന ‘മനുഷ്യ മതില്‍’ ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനായി സ്വപ്ന പ്രവീണനെയും കണ്‍വീനര്‍ ആയി ദിനേശ് വെള്ളാപ്പിള്ളിയെയും തെരെഞ്ഞെടുത്തു. പ്രചരണാര്‍ത്ഥം ലണ്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്കു അബ്ദുള്‍ മജീദിനെയും സുഗതന്‍ തെക്കേപ്പുരയെയും സമീക്ഷ ദേശീയ സമിതി ചുമതലപ്പെടുത്തി. കൂടാതെ, മഹാപ്രളയ ദുരിത പ്രവര്‍ത്തനങ്ങളിലും നവ കേരളാ സൃഷ്ടി പ്രവര്‍ത്തനങ്ങളിലും സമീക്ഷ യു.കെയുടെ നേതൃത്വത്തില്‍ പങ്കെടുക്കുവാനും ആവശ്യമായ ധന സമാഹരണം നടുത്തുവാനും തീരുമാനിച്ചു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുവാനും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും വേണ്ടി ഫെബ്രുവരി മാസം ദേശീയ സമിതിയുടേ വിപുലമായ യോഗം ചേരുവാനും ദേശീയ സമിതി തീരുമാനിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന പ്രതിഷേധവും പ്രതികരണങ്ങള്‍ക്കുമായി പൊതുരംഗത്ത് ഇറങ്ങുവാന്‍ എല്ലാ സമീക്ഷാ അംഗങ്ങളോടും ബ്രിട്ടനിലെ സാംസ്‌കാരിക പ്രവര്‍ത്തകരോടും സമീക്ഷ ദേശീയ സമിതി ആഹ്വാനം ചെയ്തു.
ദിനേശ് വെള്ളാപ്പള്ളി
സേവനം യു.കെ മലയാളി സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ മുറുകെ പിടിച്ച് സമൂഹത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സേവനം യുകെ മാതൃകാപരമായ സേവനങ്ങളാണ് നടത്തിവരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായ പ്രസ്ഥാനമായി മാറിയ സേവനം യുകെ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുകയാണ്.
ആലുവ അദ്വൈതാശ്രമത്തന് കീഴിലുള്ള സേവിക സമാജത്തിലെ കുട്ടികള്‍ക്കുള്ള സേവനം യു.കെ വനിതാ വിഭാഗം സ്വരുകൂട്ടിയ പഠന സഹായ ഫണ്ട് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ സേവനം യുകെയ്ക്ക് വേണ്ടി ചെയര്‍മാന്‍ ബിജു പെരിങ്ങത്തറയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി.
ശിവഗിരിയില്‍ നിന്നുള്ള രജിസ്ട്രാര്‍, ജോയ്ന്റ് രജിസ്ട്രാര്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ തുടങ്ങി ഉന്നത വ്യക്തികള്‍ സന്നിഹിതരായിരുന്നു. സഭാ രജിസ്ട്രാര്‍ ടി.വി രാജേന്ദ്രന്‍, ജോ രജിസ്ട്രാര്‍ ഡി അജിത് കുമാര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ എസ് ജെയിന്‍, ജില്ലാ സെക്രട്ടറി കെ എസ് ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷിബു ഖജാന്‍ജി- ഇന്ദുമതി ശശിധരന്‍ സേവികാ സമാജം സെക്രട്ടറി അഡ്വ സീമന്തിനി എന്നിവര്‍ പങ്കെടുത്തു.
ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന സേവനം യുകെ അംഗങ്ങള്‍ സമൂഹത്തിലേക്കിറങ്ങി ചെന്ന് തങ്ങളാകുന്ന സഹായം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഏവരുടേയും പിന്തുണയോടെ ശ്രീനാരയണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ ജീവിതം മാതൃകയാക്കാനുള്ള ശ്രമത്തിലാണ് അംഗങ്ങള്‍.
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തിഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു കിട്ടുന്ന തുച്ചമായ തുകകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ഗോപിചേട്ടനും കുടുംബവും. അസഹനീയമായ തൊണ്ട വേദനമൂലം ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. അവരുടെ പരിശോധനയിലാണ് തന്റെ മോണയ്ക്ക് ക്യാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു എന്നറിഞ്ഞത്.
ഇപ്പോള്‍ ചികിത്സകള്‍ തിരുവനന്തപുരം RCCയിലും അടുത്തുള്ള ആശുപത്രികളിലും തുടരുകയാണ്. നിരന്തരമായ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാക്കി കഴിഞ്ഞു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപിചേട്ടന്‍ ഇപ്പോള്‍, വായിലുടെ ഇട്ട ട്യൂബിലുടെയുള്ള ഭക്ഷണത്തിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. കടവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ചികിത്സകള്‍ പോലും സമയത്ത് നടത്താന്‍ കഴിയാതെ വലയുകയാണ് ഈ കുടുംബം. ഇപ്പോള്‍ ഏകദേശം രണ്ടു ലക്ഷത്തോളം രൂപ കടമുണ്ട് എന്നാണ് കുടുംബം നമ്മളെ അറിയിച്ചിരിക്കുന്നത്.
പ്രിയമുള്ളവരെ ഗോപിചേട്ടനെയും കുടുംബത്തേയും സഹായിക്കുക എന്നത് ഈ ക്രിസ്മസ് കാലത്ത് നമ്മളുടെ ഓരോരുത്തരുടെയും കടമയല്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം ഡിസംബര്‍ 31ന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന
അക്കൗണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.
Registered Charity Number: 1176202
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447IpSpXÂ
വിവരങ്ങള്‍ക്ക്;
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
Physician loans or doctor loans are in fact specialized loan programs offering https://myfair.loan/south-carolina/ several rewards and benefits to doctors only. When Greek banking institutions closed temporarily this past year, some commentators (e.g. Independent (2015) , FT (2015) ) recalled how, previously, the Irish open public ingeniously circumvented the bank operating system and kept financial activity going. (more…)