റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്ൻകാരുടെ പോരാട്ടവീര്യത്തെ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ് ത ബ്രിട്ടീഷുകാരുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ താരതമ്യം ചെയ്തത് വൻ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ഉക്രെയ്ൻകാരെ പോലെ ബ്രിട്ടീഷുകാർക്കും സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുള്ള സമാന മനസ്സ് ഉണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിടാനുള്ള യുകെയിലെ ജനങ്ങളുടെ അഭിപ്രായവോട്ടെടുപ്പിന് ഉദാഹരണമാക്കിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

എന്നാൽ പ്രധാനമന്ത്രിയുടെ പരാമർശം യുകെയിലെയും യൂറോപ്പിലെയും രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽനിന്ന് കടുത്ത എതിർപ്പാണ് വിളിച്ചുവരുത്തിയത് . യൂറോപ്യൻ കൗൺസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് പ്രധാനമന്ത്രിയുടെ പരാമർശം കുറ്റകരമാണെന്നാണ് വിശേഷിപ്പിച്ചത് . ബ്രെക്സിറ്റും യുദ്ധത്തിൽ ജീവൻ അപകടത്തിലാകുന്നതുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താനാകുമില്ലന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ ലോർഡ് ബാർവെൽ പറഞ്ഞത് . ശനിയാഴ്ച ബ്ലാക്ക്പൂളിൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്പ്രിംഗ് കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്.

ഉക്രെയ് നിൽ റഷ്യയുടെ ആകണം ശക്തമായി തുടരുകയാണ്. പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്ന മരിയ പോളിൽ സ്ഥിതി കൂടുതൽ വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും മരുന്നുമൊന്നുമില്ലാതെ മൂന്നു ലക്ഷത്തോളം പേരാണ് കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടു കഴിയുന്നത്.