ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരത്തിൽ കേന്ദ്രസർക്കാർ വഴങ്ങിയതും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതും പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കായി സംഘടിപ്പിച്ച വിജയാഘോഷ പാർട്ടി വിവാദത്തിൽ. ഡൽഹിയിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്.
സമരത്തിനിടെ പരുക്കേറ്റ ചിലർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഘോഷപരിപാടി നടത്തിയത് അനുചിതമാണെന്നാണു വിമർശകരുടെ ആരോപണം. പരുക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, 36 ദിവസത്തെ പ്രക്ഷോഭം വിജയകരമായി അവസാനിപ്പിച്ച സന്നദ്ധപ്രവർത്തകരെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സിജെപി നേതാക്കൾ വിശദീകരിച്ചു. സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയായി ആഘോഷത്തിന്റെ ഭാഷയും അവതരണവും യുവതലമുറയുടെ ശൈലിയിലാണെന്നും നേതാക്കൾ പ്രതികരിച്ചു.











Leave a Reply