ചികിത്സ നിഷേധിച്ചതു മൂലം മരണത്തിനു കീഴടങ്ങിയ യുവതിയുടെ കുടുംബത്തിനു കാണേണ്ടി വന്നത് അതിധാരുണമായ രംഗങ്ങള്‍. ചിത്തിസ്ഗഡ് റായിഗഡ് ജില്ലയിലാണു ദാരൂണ സംഭവങ്ങള്‍ അരങ്ങേറിയത്. ഡിസംബര്‍ 24 നായിരുന്നു പ്രസവത്തിനായി യുവതിയെ അഡ്മിറ്റ് ചെയ്തത്. രക്തത്തില്‍ ഹിമോ​േ​ഗ്ലാബിന്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഉടനടി രക്തം സംഘടിപ്പിച്ചു കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ യുവതിയുടെ ഭര്‍ത്താവിനോടു പറയുകയായിരുന്നു. ഇവര്‍ 1600 രൂപയ്ക്കു രക്തം സംഘടിപ്പിച്ച നല്‍കി.

തുടര്‍ന്നു 28-ാം തിയതി വീണ്ടും ഡോക്ടര്‍മാര്‍ ഇയാളോട് രക്തം സംഘടിപ്പിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നു 4500 രൂപ മുടക്കി വീണ്ടും രക്തം സംഘടിപ്പിച്ചു കൊണ്ടു വന്നു. എന്നാല്‍ ആ സമയം ഡോക്ടറും നഴ്‌സ്മാരും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെ വരേയും യുവതിക്കു രക്തം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ നില വഷളാകുകയും ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി മരിക്കുകയും ചെയ്തു.

യുവതിയുടെ മൃതദേഹം അന്നു തന്നെ സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ദഹിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ചിത കത്തി തുടങ്ങിയപ്പോള്‍ മൃതദേഹത്തിന്റെ വയറുവീര്‍ത്തു പൊട്ടുകയായിരുന്നു. തുടര്‍ന്നു വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞു പുറത്തേയക്കു തെറിക്കുകയും ചെയ്തു. ആ നിമിഷം തന്നെ കുഞ്ഞ് അമ്മയ്‌ക്കൊപ്പം അഗ്നിയില്‍ വീണ് എരിഞ്ഞു. ഈ രംഗം കണ്ടു പലരും വാവിട്ടു നിലവിളിച്ചു. യുവതിയുടെ ഭര്‍ത്താവ് ഈ രംഗങ്ങള്‍ കാണാനാവതെ ബോധരഹിതനായി. ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത കാണിച്ചിരുന്നു എങ്കില്‍ തനിക്കു ഭാര്യയേയും കുഞ്ഞിനേയും നഷ്ട്ടപ്പെടില്ലായിരുന്നു എന്നു യുവാവ് പറയുന്നു.