ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രണ്ടു മാസങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്ററിൽ നടന്ന ആക്രമണത്തിൽ മരിച്ച സിക്ക് പുരോഹിതൻറെ കുടുംബം അക്രമിയെ കണ്ടെത്താനുള്ള അഭ്യർത്ഥനയുമായി മുന്നോട്ട്. പുരോഹിതന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 62 കാരനായ ഇയാൾ ജൂൺ 23-ന് മാഞ്ചസ്റ്ററിൽ നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിൽ കഴിയുകയായിരുന്നു. ഹിൽട്ടൺ സ്ട്രീറ്റിന് സമീപമുള്ള ടിബ് സ്ട്രീറ്റിൽ ഇയാളെ മർദിക്കുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇരയുടെ കുടുംബത്തിൻറെ സമ്മതത്തോടെ പോലീസ് പുറത്തുവിട്ടു.

അന്വേഷണത്തിന്റെ ഭാഗമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രം ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമി പുരോഹിതനെ ആക്രമിച്ച് റോഡിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. ആക്രമണത്തെ തുടർന്നുള്ള മസ്തിഷ്ക ക്ഷതമാണ് അദ്ദേഹത്തിൻറെ മരണത്തിൻെറ കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മരിച്ചയാൾ 37 വർഷമായി മാഞ്ചസ്റ്റർ നഗരത്തിൽ ആണ് താമസിച്ചിരുന്നത്.

മാഞ്ചസ്റ്ററിലെ തിരക്കേറിയ തെരുവിൽ മുറിവുകളുടെ ഉപേക്ഷിക്കപ്പെട്ട രീതിയിൽ ഇരയെ കണ്ടെത്തുകയായിരുന്നു. ആരോടും തന്നെ ഒരുതരത്തിലുള്ള വിദ്വേഷവും ഇയാൾ പുലർത്തിയിട്ടില്ല എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം സംഭവത്തെപ്പറ്റി എന്തെങ്കിലും അറിവുള്ളവരോ കുറ്റവാളികളെപ്പറ്റി അറിയുന്നവരോ മുന്നോട്ടുവരണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തെ സഹായിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കണമെന്നും തങ്ങൾ അനുഭവിച്ച വേദന മറ്റാരും അനുഭവിക്കാതിരിക്കാൻ വേണ്ടിയാണിതെന്നും ഇരയുടെ കുടുംബം അഭ്യർഥിച്ചു.