ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാന ഗതാഗത നിയന്ത്രണ സംവിധാനങ്ങളിൽ ഉണ്ടായ തടസ്സത്തെ തുടർന്ന് യുകെയിൽ വ്യാപകമായി വ്യോമഗതാഗതം തടസപ്പെട്ടു. സാങ്കേതിക പ്രശ്‌നം 20 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും വിമാന സർവീസുകളുടെ വലിയ ബാക്ക്‌ലോഗിനും കാലതാമസത്തിനും ഇത് കാരണമായി. ഹീത്രോ, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് വിമാനങ്ങൾ ആണ് നിർത്തി വച്ചത്.


യുകെയിലേയ്ക്കും തിരിച്ചുമുള്ള 150-ലധികം വിമാനങ്ങൾ റദ്ദാക്കി. ഈ പ്രശ്നം റഡാറുമായി ബന്ധപ്പെട്ടതാണ് എന്നും ഒരു ബാക്കപ്പ് സിസ്റ്റത്തിലേക്ക് മാറുന്നതിലൂടെ വേഗത്തിൽ പരിഹരിച്ചതായും സുരക്ഷ ഉറപ്പാക്കാൻ വിമാന ഗതാഗതം കുറച്ചതായും എയർ ട്രാഫിക് കൺട്രോൾ സ്ഥാപനമായ NATS പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള സൈബർ അറ്റാക്ക് സംഭവിച്ചോ എന്ന കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ NATS – മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് NATS-ന് വലിയ തകരാർ സംഭവിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തടസ്സത്തിന് NATS ക്ഷമാപണം നടത്തി. വിമാനങ്ങൾ റദ്ദാക്കിയത് ഒട്ടേറെ യുകെ മലയാളികളെയും ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. പലരുടെയും വിമാനങ്ങൾ റദ്ദാക്കി. തടസ്സം കുറച്ച് സമയത്തേയ്ക്ക് നീണ്ടുനിന്നുവെങ്കിലും പല വിമാനങ്ങളും കാലതാമസത്തിന് വഴി വച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ വേനൽക്കാല ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ നടന്ന മുൻ സംഭവം 700,000-ത്തിലധികം ഉപഭോക്താക്കളെ ബാധിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് എത്രമാത്രം വ്യാപ്തി ഉണ്ടെന്നതിന്റെ ശരിയായ വിവരങ്ങൾ പൂർണ്ണമായും വരും ദിവസങ്ങളിലെ അനാവരണം ചെയ്യപ്പെടുകയുള്ളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.