ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ഫ്‌ളവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന വെളിപ്പെടുത്തലുമായി നടി ഹണിറോസ്. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഹണി റോസ് പറയുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ പോയത് ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു. രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തു. എന്നാല്‍, സിനിമയെപറ്റി ഒരു കാര്യവും എപ്പിസോഡില്‍ ഉണ്ടായില്ല. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലെന്ന് ഹണി പറയുന്നു

ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത്. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഹണി ചാനലിനെതിരെ ആഞ്ഞടിച്ചത്. മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോയത്. സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം അവര്‍ എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു.