എ.ഐ.സി.സി നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല എത്തുമെന്ന സൂചനകൾ ശക്തമായി. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് അദ്ദേഹം തുടരുന്നതെന്നും, അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാനായി ഹൈക്കമാൻഡ് പ്രത്യേക അനുനയ നീക്കങ്ങൾ നടത്തിയതായും അറിയുന്നു.

മുതിർന്ന കോൺഗ്രസ് നേതാവായ ചെന്നിത്തലയുമായുണ്ടായിരുന്ന ഭിന്നതകൾ ഹൈക്കമാൻഡ് ചർച്ചകളിലൂടെ ഏറെക്കുറെ പരിഹരിച്ചെന്നാണ് വിവരം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി പ്രതിനിധി ദീപാ ദാസ് മുൻഷിയും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിൽ അനുകൂല അന്തരീക്ഷം രൂപപ്പെട്ടു. പാർട്ടിയുടെ ഐക്യവും സർക്കാരിന്റെ സ്ഥിരതയും ഉറപ്പാക്കാൻ ചെന്നിത്തലയുടെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത അനുഭവം ചെന്നിത്തലയ്ക്ക് അനുകൂല ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ അതേ വകുപ്പ് വീണ്ടും ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യമെന്നാണ് സൂചന. കൂടാതെ, തന്റെ അനുയായികൾക്കും മന്ത്രിസഭയിൽ യോജിച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വം ഇതിൽ എടുക്കുന്ന അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.