സ്പിരിച്ച്വൽ ഡെസ്ക്.

ദൈവം കൊടുത്ത കുഞ്ഞുങ്ങളെ സ്വീകരിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിൽ തെറ്റ് എന്തെങ്കിലുമുണ്ടോ?

ക്രിസ്ത്യാനികളുടെ കുടുംബത്തിൽ നിർബന്ധമായും അഞ്ച് കുട്ടികൾ ഉണ്ടായിരിക്കണം എന്ന കല്പന പിതാവ് നൽകിയോ? പിന്നെ എന്താണ് കുഴപ്പം? ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ ചോദിക്കുന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദേഹം.
പ്രാർത്ഥനയുടെ സമയത്തെ ഇല്ലായ്മ ചെയ്യുന്ന ചാനൽ ചർച്ചകൾ കാണരുത്. സ്വർഗ്ഗത്തിൽ പോകാൻ അതൊന്നും വേണ്ട. അത് കേട്ടാൽ സ്വർഗ്ഗത്തിൽ പോകാതിരുന്നുവെന്നും വരാം. സഭ എന്ത് പറഞ്ഞാലും അതെടുത്ത് അമ്മാനമാടുന്ന സന്തോഷമാണ് ചാനലുകാർക്ക്.

കത്തോലിക്കാ സഭ നടത്തുന്ന ഒരു പ്രസ്ഥാനവും ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമുള്ളതല്ല. അക്രൈസ്തവരായ ആളുകൾ എത്രയോ നമ്മുടെ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നു. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് മനുഷ്യത്വത്തിൻ്റെ പേരിലാണ്.

മാധ്യമങ്ങളിലൂടെ വിജാരണ ചെയ്യപ്പെടുന്ന വിജാരണയ്ക്ക് നിന്ന് കൊടുക്കേണ്ടവരല്ല കത്തോലിക്കർ.
മാധ്യമങ്ങൾ ഒന്നോർക്കണം. വർഗ്ഗീയത പ്രചരിപ്പിക്കുന്നവരല്ല ക്രിസ്ത്യാനി. പക്ഷേ, വർഗ്ഗ ബോധമുള്ളവരാണ്.

പാലാ രൂപതാധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമങ്ങൾക്ക് നൽകിയ മറുപടിയായിരുന്നു കുറവിലങ്ങാട്ട് മർത്തമറിയം ഫൊറോനാ പള്ളിയിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിൽ നടത്തിയ വചന സന്ദേശം.

പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.