ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിന് വീണ്ടും അപമാനമായി പോലീസുകാരൻ. പാർലമെന്റ് സുരക്ഷാ വിഭാഗം പോലീസുകാരൻ നിരവധി പീഡനകേസുകളിൽ പ്രതിയായ സാഹചര്യത്തിൽ നടപടി കടുപ്പിച്ചു അധികൃതർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരനായ ഡേവിഡ് കാരിക്(48) ആണ് പ്രതി. 20 വർഷത്തോളമായി ഏകദേശം 80ലധികം ലൈംഗിക കുറ്റകൃത്യങ്ങളിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. 2003 നും 2020 നുമിടയിൽ ഏകദേശം 36 കേസുകളിൽ ഇയാൾ ഇന്ന് കുറ്റസമ്മതം നടത്തി.

ഇരകളോട് ക്രൂരമായി പെരുമാറുന്നതാണ് ഡേവിഡിന്റെ ശൈലി. അടിമകളെ പോലെ പെരുമാറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്ന ഇയാൾ, സ്ത്രീകളെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തിരുന്നു. ബെൽറ്റുകൊണ്ട് അടിക്കാനും, എതിർക്കുന്നവരെ നഗ്നരാക്കി ഇയാൾ മർദിച്ചവശയാക്കുമായിരുന്നെന്നും കോടതിയിൽ നടന്ന വിസ്താരത്തിൽ അഭിഭാഷകർ ചൂണ്ടികാട്ടുന്നു. പല കേസുകളിലും ഇയാൾ പോലീസ് ആണെന്ന് തന്നെയാണ് പറയുന്നതെന്നും, പദവിയെ ദുരുപയോഗം ചെയ്‌ത് കൊണ്ടാണ് കൂടുതൽ കേസുകളിലും ഇയാൾ ഇടപെട്ടിട്ടുള്ളതെന്നുമാണ് പുറത്ത് വരുന്ന വിവരം.

നാടിനു സുരക്ഷ ഒരുക്കേണ്ട ആളുകൾ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നാണ് വിഷയത്തിൽ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2003-ൽ 40 വയസ്സുള്ള ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിലാണ് ഇയാൾ യമൻ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ ഹാജരായത്. 2001-ൽ മെറ്റിൽ ചേരുന്നതിന് മുമ്പ് കരസേനയിൽ സേവനമനുഷ്ഠിച്ച കാരിക്ക്, 2004 മാർച്ചിനും 2020 സെപ്റ്റംബറിനുമിടയിൽ 20 ബലാത്സംഗങ്ങൾ ഉൾപ്പെടെ 45 കേസുകളിൽ കുറ്റസമ്മതം നടത്തി.