ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിസയുടെ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ തുടരുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് സ്റ്റുഡൻറ് വിസയിൽ എത്തിയ വിദ്യാർത്ഥികളെ ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെട്ടാണ് വിസ കാലാവധി കഴിഞ്ഞതിനാൽ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന അറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാലാവധി കഴിഞ്ഞ വിദ്യാർത്ഥികളെ ടെക്സ്റ്റ് മെസ്സേജ് ആയും ഇമെയിലിൽ കൂടിയും ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. കാലാവധി കഴിഞ്ഞ ചില വിദ്യാർത്ഥികൾ അഭയാർത്ഥികളായി അഭയം തേടുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ ബിബിസിയോട് പറഞ്ഞു. ജൂൺ വരെയുള്ള കാലയളവിൽ യുകെയിൽ ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ ഏകദേശം 13% പഠന വിസയിൽ എത്തിയവരിൽ നിന്നാണെന്നാണ് ഹോം ഓഫീസിന്റെ കണക്കുകൾ കാണിക്കുന്നത്. ഇത് ഏകദേശം 14,800 എണ്ണം വരും. വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന കുട്ടികളിൽ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചു എന്നതിനെ കുറിച്ചുള്ള കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടിട്ടില്ല.

യുകെയിൽ പ്രവേശിക്കുന്നതിനുള്ള കുറുക്കുവഴിയായി സ്റ്റുഡൻറ് വിസകളെ ഉപയോഗിക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. ഇതിനെ തുടർന്ന് സ്റ്റുഡൻ്റ് വിസയിൽ എത്തിയവരെ തടയുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് കർശനമാക്കിയിരുന്നു. സ്റ്റുഡൻറ് വിസയിൽ എത്തുന്നവരെ കൂടുതൽ കർശനമായ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശം ഹോം ഓഫീസിന്റെ ഭാഗത്തുനിന്നും സർവ്വകലാശാലകൾക്ക് നൽകിയിട്ടുണ്ട് . അഭയാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഹോം സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു.