ലേബർ പാർട്ടിയെ നയിക്കാനോ ഒരു പ്രധാനമന്ത്രിയാവാനോ ഉള്ള ആരോഗ്യം ജെറമി കോർബിന് ഇല്ല എന്ന 2 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാർത്താ മാധ്യമങ്ങളോടുള്ള ആരോപണത്തെ തുടർന്നാണ് അന്വേഷണം.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ തളർത്തിയേക്കാം എന്നും തീരെ ദുർബലനാണ് അദ്ദേഹം എന്നുമാണ് ഉദ്യോഗസ്ഥർ ആരോപിച്ചത്. എന്നാൽ അതിനെ തികഞ്ഞ അസംബന്ധം എന്നും മാധ്യമശ്രദ്ധ നേടാൻ ഉള്ള വഴി എന്നുമാണ് കോർബിൻ വിശേഷിപ്പിച്ചത്. ജനങ്ങളെ കുറിച്ച് ശ്രദ്ധയും ആത്മാർത്ഥതയുമുള്ള നേതാക്കളാണ് നമ്മൾക്ക് ആവശ്യം എന്നും അദ്ദേഹം പ്രതികരിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ നിഷ്പക്ഷരായിരിക്കണമെന്നും പാർട്ടി ഭേദമോ മുൻവിധിയോഇല്ലാതെ രാജ്യസേവനം നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ടാൽ താനത് കർശനമായി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കഥ ക്കെതിരെ അന്വേഷണം നടക്കട്ടെ.” ആംഡ് ഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. താൻ ആരോഗ്യവാനാണെന്നും സാമൂഹ്യസേവനം ഏറ്റവുംഅധികം ഇഷ്ടപ്പെടുന്നുവെന്നും പുറത്ത് സമയം ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നത് അദ്ദേഹത്തിന് 70 വയസ്സി ന്റേതായ വാർദ്ധക്യ അവശതകൾ ഉണ്ടെന്നും ശാരീരികമായോ മാനസികമായോ അയ ഭരണത്തിന് തയ്യാറല്ലെന്നും , ഓർമ്മ നശിച്ചുകൊണ്ടിരിക്കുകയാണഎന്നും ചുറ്റുമുള്ളവരുടെ സഹായത്താലാണ് ജീവിക്കുന്നത് എന്നുമായിരുന്നു. സ്വന്തം പാർട്ടിയെ നയിക്കാൻ ഉള്ള ആരോഗ്യം പോലും അദ്ദേഹത്തിനില്ല എന്നുമുള്ള അഭിപ്രായപ്രകടനവും അവർ നടത്തി.

എന്നാൽ ആരോപണങ്ങൾ എല്ലാം പാടെ തള്ളിയ ലേബർ പാർട്ടി നേതാവ് ഇലക്ഷൻ ജയത്തോടെ കഴിവ് തെളിയിക്കാനുള്ള പുറപ്പാടിലാണ്.