കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിൽ ഗുരുതരമായ നീണ്ടുപോക്ക് റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. ഇപ്പോഴും ഏകദേശം 22 കോടി രൂപയാണ് സർക്കാർ വകുപ്പുകൾക്ക് തിരിച്ചുപിടിക്കാനുള്ളത്.

നിയമസഭയിൽ ഒക്ടോബർ 9-ന് വെച്ച സിഎജി റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം 84 തട്ടിപ്പ് കേസുകളിൽ 37 കേസുകളിൽ റിക്കവറിക്ക് കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. 12 കേസുകളിൽ ജപ്തി നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഇവയിൽ ചിലത് 25 മുതൽ 50 വർഷം പഴക്കമുള്ളവയാണ്. 20 മുതൽ 25 വർഷം പഴക്കമുള്ള 15 കേസുകളിലും ഇതുവരെ നടപടിയില്ല. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 17.82 കോടി രൂപയുടെ 19 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഒന്നിലും നിയമനടപടി തുടങ്ങിയിട്ടില്ല. ഇതിൽ 10.61 കോടി രൂപയുടെ 13 കേസുകളിൽ വകുപ്പുതല നടപടി പോലും ഉണ്ടായിട്ടില്ല. ഇപ്പോൾ 20 കേസുകൾ കോടതിയിൽ പരിഗണനയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വകുപ്പുതലത്തിൽ ട്രഷറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ റിക്കവറി നടപടികൾ തീരാനുള്ളത്. 14 കേസുകളിൽ നിന്നായി 4.1 കോടി രൂപ തിരിച്ചുപിടിക്കാനുണ്ട്. തദ്ദേശവകുപ്പിൽ 13 കേസുകളിലായി 11.3 കോടി രൂപയും സഹകരണവകുപ്പിൽ ഒരു കേസിലൂടെ 2.93 കോടി രൂപയും തിരിച്ചുപിടിക്കാനുണ്ട്. കൃഷി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലോട്ടറി, മൈനിങ് ആൻഡ് ജിയോളജി, വനം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ തട്ടിപ്പുകളും കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത്.