11 വയസുള്ള പെൺകുട്ടിയോട് വീഡിയോ കോളിലൂടെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ
തിരുവനന്തപുരം സ്വദേശി യുവാവിനെ വിവിധ വകുപ്പുകളിലായി 66 വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
തിരുവനന്തപുരം വെട്ടൂർ വില്ലേജിൽ കെട്ടിടത്തിൽ വീട്ടിൽ സത്യശീലന്റെ മകൻ ഷിജു എസ് (38) ആണ് ശിക്ഷിക്കപ്പെട്ടത്. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജസ്ജി വി.സതീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
ഐപിസി , പോക്സോ, ഐടി വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2 സെക്ഷനുകളിൽ 20 വർഷം വിതവും 8 സെക്ഷനുകളിൽ 3 വർഷം വിതവും 2 സെക്ഷനുകളിൽ 1 വർഷം വീതവുമാണ് ശിക്ഷിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കുമ്പോൾ 20 വർഷം തടവ് അനുഭവിക്കണം.
2021 ജനുവരിയിൽ പാമ്പാടി പോലീസ് ആണ് അതിജീവിതയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ: മലേഷ്യയിലായിരുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് ബന്ധുവാണന്ന നിലയിൽ ഫോൺ ചെയ്തു. ഫോൺ സംഭാഷണത്തിൽ ബന്ധുവിന്റെ ശബ്ദം പോലെ തോന്നിയതിനാൽ വീട്ടുകാർ വിശ്വസിക്കുകയും ചെയ്തു. കുട്ടിക്ക് കണക്കിനും സയൻസിനും ട്യൂഷനെടുക്കാമെന്നു പറഞ്ഞാണ് വിളിച്ചത്. പിന്നീട് ഫോണിലൂടെ പെൺകുട്ടിയോട് വീഡിയോ കോളിലൂടെ ലൈംഗിക അതിക്രമങ്ങൾ നടത്തി. വീഡിയോകോൾ വഴിയായിരുന്നു ഇതെല്ലാം ചെയ്തത് .
വിവരം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെ പ്രതിയെ മലേഷ്യയിൽ നിന്ന് പ്രതിയെ വരുത്തി അറസ്റ്റു ചെയ്തു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5 മൊബൈൽ ഫോണിലെ ദൃശ്യങ്ങളും ശബ്ദ സാമ്പിളുകളും പരിശോധിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചത്.
ഇത്തരത്തിൽ തെളിയിക്കപ്പെടുന്ന കോട്ടയത്തെ ആദ്യ പോക്സോ കേസാണിത്.
നാല് അന്വേഷണ ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷിച്ചു. സി ഐമാരായ യു. ശ്രീജിത്, വിൻസെന്റ് ജോസഫ്. ജിജു. ടി.ആർ, എസ്.ഐ. വി.എസ്.അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 47 പ്രമാണങ്ങളും 20 സാക്ഷികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ. ഏബ്രഹാം കോടതിയിൽ ഹാജരായി.
Leave a Reply