ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ബോറിസ് ജോൺസണെ പാർലമെന്ററി കമ്മീഷണർ ഫോർ സ്റ്റാൻഡേർഡിന് ലേബർ പാർട്ടി റിപ്പോർട്ട്‌ ചെയ്തതായി വിവരം പുറത്ത്. ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പിന് അനധികൃതമായി വായ്പക്ക് ഗ്യാരന്റീ നൽകാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണിത്. മറ്റ് പാർട്ടികൾ കൂടി വിഷയം ഏറ്റെടുത്തതോടെ പുതിയ വിവാദം കത്തി പടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ കുറിച്ച് ലേബർ പാർട്ടി നേതാവ് ആൻലീസ് ഡോഡ്‌സ്, ഡാനിയൽ ഗ്രീൻബെർഗ് സിബിക്ക് വീണ്ടും കത്തെഴുതുകയും എംപിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ അടിയന്തിരമായി ഗൗരവമായ സമീപനം ഈ വിഷയത്തിൽ ഉണ്ടാകണമെന്നാണ് ആവശ്യം. മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇയാളുടെ തെറ്റായ നടപടികൾ കാരണം കൺസർവേറ്റീവ് പാർട്ടിയെ മറ്റൊരു ചെളിക്കുണ്ടിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

എന്നാൽ 2020 ൽ ബോറിസ് ജോൺസൻ ഡൗണിംഗ് സ്ട്രീറ്റിൽ താമസം ആരംഭിച്ചപ്പോൾ മുതൽ ഷാർപ്പിന്റെ സഹായം ഉണ്ടായിരുന്നെന്നും, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത വ്യാജമാണെന്നും, ഇത്തരത്തിൽ ഇരുവരും തമ്മിൽ സംസാരമോ,ഇടപാടോ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ബോറിസ് ജോൺസന്റെ വക്താവ് പ്രതികരിച്ചു. വാർത്തകൾ കെട്ടി ചമച്ചതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.